വാരാന്ത്യ ചിന്തകൾ
കഠിനമായ വേനൽ ചൂടിൽ ഈ പ്രദേശം വെന്തുരുകയാണ് .ചൂട് 37
ഡിഗ്രി വരെ എത്തിയിരിക്കുന്നു . മഴ ഈ പ്രദേശത്തെ പാടെ ഉപേക്ഷിച്ച
മട്ടാണ് .
പീച്ചുകൾ പഴുത്ത് ചുവന്ന നിറമായി വാടി തളർന്ന് ആവശ്യക്കാരില്ലാതെ
നിൽക്കുന്നു .കഴിഞ്ഞ വർഷം പഴങ്ങൾ കൊത്തി തിന്നാൻ വന്ന പക്ഷികളെ
ഇപ്പോൾ കാണാനില്ല . ചുറ്റും നടക്കുന്ന പ്രകൃതി നശീകരണം കാരണം
അവർ നാടുവിട്ട് പോയിരിക്കാം .
കേരളവും ദക്ഷിണാഫ്രിക്കയും വളരെ അകലത്തുള്ള രാജ്യങ്ങൾ ആണെങ്കിലും രണ്ടിടത്തും നടക്കുന്ന കാര്യങ്ങൾ പലപ്പോഴും ഒരുപോലെയാണ് .
ഡിസംബർ 4 ഉം 5 ഉം രണ്ട് രാജ്യങ്ങളിലും വളരെ പ്രാധാന്യമുള്ളതാണ് .
ഇന്നലെ എല്ലാവർക്കും സമ്മതനായ VR കൃഷ്ണ അയ്യർ അന്തരിച്ചു .ഇന്ന്
എല്ലാവർക്കും പ്രിയങ്കരനായ മണ്ടേലയുടെ ഒന്നാം ചരമ വാർഷികമാണ് .
Julius Caesar നാടകത്തിൻറെ അവസാന ഭാഗത്ത്
Julius Ceasar നെ പ്പറ്റി
മാർക്ക് ആന്റണി ഇങ്ങനെ പറയുന്നു :
When come such another ?
ഇങ്ങനെയുള്ള ഒരാൾ ഇനി എന്ന് ജനിക്കും ?
മണ്ടേല , കൃഷ്ണ അയ്യർ എന്നിവരെ പ്പോലെ അപൂർവ നേതാക്കൾ
ഇനി ജനിക്കണമെങ്കിൽ തപസ്സ് ചെയ്താലും സാധ്യമല്ല .
* ഇവർ ദീർഘകാലം ജീവിച്ച് കൂടുതൽ കാലം ജനങ്ങൾക്ക് സേവനം
ചെയ്ത ഭാഗ്യവാന്മാർ ആയിരുന്നു . മണ്ടേല 95 ആം വയസ്സിലും
കൃഷ്ണ അയ്യർ നൂറ് തികഞ്ഞും ആണ് മരിച്ചത് . ഔദ്യോഗിക ജീവിതത്തിൽ
നിന്ന് വിരമിച്ച ശേഷവും ജനങ്ങളുടെ നന്മക്കുവേണ്ടി പ്രവർത്തിച്ചു .
* ഇവർ നിയമം പഠിച്ചവർ ആയിരുന്നു .ഒരു പ ക്ഷേ മണ്ടേല
രാഷ്ട്രീയത്തിൽ പ്രവേശിച്ചില്ല എങ്കിൽ ഒരു ജസ്റ്റിസ് ആകുമായിരുന്നു .
മണ്ടേല എന്നും നിയമവാഴ്ചയെ ബഹുമാനിച്ച ആളാണ് .കൃഷ്ണ
അയ്യരുടെ വിധികളും മണ്ടേലക്ക് നിയമ വാഴ്ച്ചയോടുള്ള ആദരവും
സാധാരണക്കാർക്ക് നിയമത്തെ പ്പറ്റി പല അറിവുകളും സമ്മാനിച്ചു .
* രണ്ടുപേരും ജയിൽ വാസം അനുഭവിച്ചു . മണ്ടേല 27 വ ർഷം . കൃഷ്ണയ്യർ
ഏതാനും മാസങ്ങൾ മാത്രം . തടവുകാരുടെ ന്യായമായ അവകാശങ്ങൾക്കു
വേണ്ടി മണ്ടേല ജയിലിനുള്ളിൽ സമരങ്ങൾ നടത്തിയിരുന്നു . ജയിലിലെ
അനുഭവങ്ങൾ ആ രംഗത്ത് മാനുഷികമായ പരിവർത്തനങ്ങൾ നടപ്പാക്കാൻ
കൃഷ്ണയ്യർക്ക് പ്രചോദനമായി .
* ഒരു നേതാവ് ജനങ്ങൾക്ക് പ്രിയങ്കരനാകുന്നതിൽ ഒരു പ്രധാന
ഘടകം , ആ ആളിന്റെ സംഭാഷണ രീതിയാണ് . കേൾക്കുന്നവർക്ക്
വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ നിറുത്തി നിറുത്തി , നർമ്മരസത്തിന്റെ പൊടിക്കൈകൾ ചേർത്താണ് മണ്ടേല സംസാരിച്ചിരുന്നത് . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും . മോശമായ
ഒരു വാക്കുപോലും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല . കൃഷ്ണയ്യരുടെ
ഒരു ഇന്റർവ്യൂ കേട്ടപ്പോൾ ഇതേ ഗുണങ്ങൾ കാണാൻ സാധിച്ചു .
രണ്ടുപേരും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കാരണവന്മാർ . നട്ടുച്ചയ്ക്കും
തണലും സാന്ത്വനവും തരുന്ന രണ്ട് മഹാ വൃക്ഷങ്ങൾ .
* വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് നേതാക്കന്മാരെ
ജനങ്ങളിൽ നിന്ന് അകറ്റുന്നത് . മണ്ടേലയും കൃഷ്ണയ്യരും അഴിമതിയുടെ
കറ പുരളാത്ത നേതാക്കളാണ് . അതുകൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങൾ
അവരെ അന്ഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് .
ഇന്ന് നിരാശയുടെ കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയെ വലയം
ചെയ്തിരിക്കുന്നു . സ്വാതന്ത്ര്യത്തിന്റെ 20 വർഷങ്ങൾ പിന്നിടുമ്പോൾ
ദക്ഷിണാഫ്രിക്കയുടെ റിപ്പോർട്ട് കാർഡ് മോശമാണ് . ഇതിൻറെ
കാരണങ്ങൾ നിരത്താൻ നൂറു കണക്കിന് പേജ് വേണ്ടി വരും .
നെൽസണ്‍ മണ്ടേല ഒരു റിലേ ഓട്ടത്തിൽ തൻറെ ഭാഗം ഏറ്റവും
നന്നായി ഓടി baton കൈമാറിയ ആളാണ് . ഇപ്പോൾ ഓടുന്ന ജേക്കബ്
സുമാ എന്നയാൾ baton താഴെയിട്ട് ട്രാക്ക് തെറ്റിച്ച് ഓടുകയാണ് . അഴിമതിയുടെ ട്രാക്കിലാണ് അയാൾ ഓടുന്നത് . അത് കണ്ട് ജനങ്ങൾ
കൂവുന്നു . '' ഞാനൊന്നുമറിഞ്ഞില്ലേ '' എന്ന മട്ടിൽ അയാളും അയാളുടെ പാർട്ടി യായ ANC യും ഓടുന്നു . പണ്ട് മണ്ടേല നയിച്ച ANC യല്ല
ഇന്നുള്ളത് . ഇന്നത്തെ ANC അഴിമതിനദിയിൽ ജ്ഞാനസ്നാനം ചെയ്തവരാണ് .
ദലൈ ലാമ ദക്ഷിണാഫ്രിക്ക സന്ദർശിക്കാൻ മൂന്നു പ്രാവശ്യം വിസയ്ക്ക്
അപേക്ഷിച്ചു . മൂന്നു പ്രാവശ്യവും അപേക്ഷ തള്ളി .കാരണം : ചൈനക്കാർ
പറഞ്ഞു വിസ കൊടുക്കരുതെന്ന് !
കഠിനമായ വേനൽ ചൂടിൽ ഈ പ്രദേശം വെന്തുരുകയാണ് .ചൂട് 37
ഡിഗ്രി വരെ എത്തിയിരിക്കുന്നു . മഴ ഈ പ്രദേശത്തെ പാടെ ഉപേക്ഷിച്ച
മട്ടാണ് .
പീച്ചുകൾ പഴുത്ത് ചുവന്ന നിറമായി വാടി തളർന്ന് ആവശ്യക്കാരില്ലാതെ
നിൽക്കുന്നു .കഴിഞ്ഞ വർഷം പഴങ്ങൾ കൊത്തി തിന്നാൻ വന്ന പക്ഷികളെ
ഇപ്പോൾ കാണാനില്ല . ചുറ്റും നടക്കുന്ന പ്രകൃതി നശീകരണം കാരണം
അവർ നാടുവിട്ട് പോയിരിക്കാം .
കേരളവും ദക്ഷിണാഫ്രിക്കയും വളരെ അകലത്തുള്ള രാജ്യങ്ങൾ ആണെങ്കിലും രണ്ടിടത്തും നടക്കുന്ന കാര്യങ്ങൾ പലപ്പോഴും ഒരുപോലെയാണ് .
ഡിസംബർ 4 ഉം 5 ഉം രണ്ട് രാജ്യങ്ങളിലും വളരെ പ്രാധാന്യമുള്ളതാണ് .
ഇന്നലെ എല്ലാവർക്കും സമ്മതനായ VR കൃഷ്ണ അയ്യർ അന്തരിച്ചു .ഇന്ന്
എല്ലാവർക്കും പ്രിയങ്കരനായ മണ്ടേലയുടെ ഒന്നാം ചരമ വാർഷികമാണ് .
Julius Caesar നാടകത്തിൻറെ അവസാന ഭാഗത്ത്
Julius Ceasar നെ പ്പറ്റി
മാർക്ക് ആന്റണി ഇങ്ങനെ പറയുന്നു :
When come such another ?
ഇങ്ങനെയുള്ള ഒരാൾ ഇനി എന്ന് ജനിക്കും ?
മണ്ടേല , കൃഷ്ണ അയ്യർ എന്നിവരെ പ്പോലെ അപൂർവ നേതാക്കൾ
ഇനി ജനിക്കണമെങ്കിൽ തപസ്സ് ചെയ്താലും സാധ്യമല്ല .
* ഇവർ ദീർഘകാലം ജീവിച്ച് കൂടുതൽ കാലം ജനങ്ങൾക്ക് സേവനം
ചെയ്ത ഭാഗ്യവാന്മാർ ആയിരുന്നു . മണ്ടേല 95 ആം വയസ്സിലും
കൃഷ്ണ അയ്യർ നൂറ് തികഞ്ഞും ആണ് മരിച്ചത് . ഔദ്യോഗിക ജീവിതത്തിൽ
നിന്ന് വിരമിച്ച ശേഷവും ജനങ്ങളുടെ നന്മക്കുവേണ്ടി പ്രവർത്തിച്ചു .
* ഇവർ നിയമം പഠിച്ചവർ ആയിരുന്നു .ഒരു പ ക്ഷേ മണ്ടേല
രാഷ്ട്രീയത്തിൽ പ്രവേശിച്ചില്ല എങ്കിൽ ഒരു ജസ്റ്റിസ് ആകുമായിരുന്നു .
മണ്ടേല എന്നും നിയമവാഴ്ചയെ ബഹുമാനിച്ച ആളാണ് .കൃഷ്ണ
അയ്യരുടെ വിധികളും മണ്ടേലക്ക് നിയമ വാഴ്ച്ചയോടുള്ള ആദരവും
സാധാരണക്കാർക്ക് നിയമത്തെ പ്പറ്റി പല അറിവുകളും സമ്മാനിച്ചു .
* രണ്ടുപേരും ജയിൽ വാസം അനുഭവിച്ചു . മണ്ടേല 27 വ ർഷം . കൃഷ്ണയ്യർ
ഏതാനും മാസങ്ങൾ മാത്രം . തടവുകാരുടെ ന്യായമായ അവകാശങ്ങൾക്കു
വേണ്ടി മണ്ടേല ജയിലിനുള്ളിൽ സമരങ്ങൾ നടത്തിയിരുന്നു . ജയിലിലെ
അനുഭവങ്ങൾ ആ രംഗത്ത് മാനുഷികമായ പരിവർത്തനങ്ങൾ നടപ്പാക്കാൻ
കൃഷ്ണയ്യർക്ക് പ്രചോദനമായി .
* ഒരു നേതാവ് ജനങ്ങൾക്ക് പ്രിയങ്കരനാകുന്നതിൽ ഒരു പ്രധാന
ഘടകം , ആ ആളിന്റെ സംഭാഷണ രീതിയാണ് . കേൾക്കുന്നവർക്ക്
വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ നിറുത്തി നിറുത്തി , നർമ്മരസത്തിന്റെ പൊടിക്കൈകൾ ചേർത്താണ് മണ്ടേല സംസാരിച്ചിരുന്നത് . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും . മോശമായ
ഒരു വാക്കുപോലും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല . കൃഷ്ണയ്യരുടെ
ഒരു ഇന്റർവ്യൂ കേട്ടപ്പോൾ ഇതേ ഗുണങ്ങൾ കാണാൻ സാധിച്ചു .
രണ്ടുപേരും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കാരണവന്മാർ . നട്ടുച്ചയ്ക്കും
തണലും സാന്ത്വനവും തരുന്ന രണ്ട് മഹാ വൃക്ഷങ്ങൾ .
* വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് നേതാക്കന്മാരെ
ജനങ്ങളിൽ നിന്ന് അകറ്റുന്നത് . മണ്ടേലയും കൃഷ്ണയ്യരും അഴിമതിയുടെ
കറ പുരളാത്ത നേതാക്കളാണ് . അതുകൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങൾ
അവരെ അന്ഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് .
ഇന്ന് നിരാശയുടെ കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയെ വലയം
ചെയ്തിരിക്കുന്നു . സ്വാതന്ത്ര്യത്തിന്റെ 20 വർഷങ്ങൾ പിന്നിടുമ്പോൾ
ദക്ഷിണാഫ്രിക്കയുടെ റിപ്പോർട്ട് കാർഡ് മോശമാണ് . ഇതിൻറെ
കാരണങ്ങൾ നിരത്താൻ നൂറു കണക്കിന് പേജ് വേണ്ടി വരും .
നെൽസണ്‍ മണ്ടേല ഒരു റിലേ ഓട്ടത്തിൽ തൻറെ ഭാഗം ഏറ്റവും
നന്നായി ഓടി baton കൈമാറിയ ആളാണ് . ഇപ്പോൾ ഓടുന്ന ജേക്കബ്
സുമാ എന്നയാൾ baton താഴെയിട്ട് ട്രാക്ക് തെറ്റിച്ച് ഓടുകയാണ് . അഴിമതിയുടെ ട്രാക്കിലാണ് അയാൾ ഓടുന്നത് . അത് കണ്ട് ജനങ്ങൾ
കൂവുന്നു . '' ഞാനൊന്നുമറിഞ്ഞില്ലേ '' എന്ന മട്ടിൽ അയാളും അയാളുടെ പാർട്ടി യായ ANC യും ഓടുന്നു . പണ്ട് മണ്ടേല നയിച്ച ANC യല്ല
ഇന്നുള്ളത് . ഇന്നത്തെ ANC അഴിമതിനദിയിൽ ജ്ഞാനസ്നാനം ചെയ്തവരാണ് .
ദലൈ ലാമ ദക്ഷിണാഫ്രിക്ക സന്ദർശിക്കാൻ മൂന്നു പ്രാവശ്യം വിസയ്ക്ക്
അപേക്ഷിച്ചു . മൂന്നു പ്രാവശ്യവും അപേക്ഷ തള്ളി .കാരണം : ചൈനക്കാർ
പറഞ്ഞു വിസ കൊടുക്കരുതെന്ന് !
No comments:
Post a Comment