Thursday, 30 April 2015

XENOPHOBIA ദക്ഷിണാഫ്രിക്കയിൽ


ദക്ഷിണാഫ്രിക്കയിൽ  വന്നതിനു ശേഷമാണ്  XENOPHOBIA  എന്ന  വാക്ക്
പഠിച്ചത് .ഇതിൻറെ  അർത്ഥം ,''a  strong fear  and  dislike  of  people  from
other   countries   and  cultures .''എന്നാണ്  Dictionary യിൽ   കാണുന്നത് .



എന്നാൽ  ഈ  വിവരണത്തിൽ  പകുതിഭാഗമേ  ശരിയുള്ളൂ . വിദേശികളെ
ആക്രമിക്കുന്നവർക്ക്   അവരോട്  ഭയമില്ല . ഭ യത്തിൻറെ  സ്ഥാനത്ത്
അസൂയയാണ് .


2015  ഏപ്രിൽ  18 ആം  തീയതിയിലെ   Sunday Times  എന്ന  പ്രമുഖ  പത്രത്തിൻറെ
മുൻ പേജിൽ  ഭീകരമായ  മൂന്ന്  ഫോട്ടോ  sequences  ഉണ്ട് . Johannesburg നടുത്ത്
Alexandra  Township ൽ   ഒരു  അക്രമി,മൊസംബിക്കൻ  പൌരനായ ,പാവപ്പെട്ട
ഒരു  വഴിയോര  കച്ചവടക്കാരനെ  കുത്തി കൊല്ലുന്നതാണ്  രംഗം .ഈ  ഫോട്ടോകൾ  ലോകമെമ്പാടും   മീഡിയയിൽ    പ്രസിദ്ധീകരിക്കപ്പെടുകയും
ചർച്ചാവിഷയം  ആവുകയും  ചെയ്തു . ഈ  സംഭവം   ദക്ഷിണാഫ്രിക്കയ്ക്ക്
വലിയ  പേരുദോഷം  ഉണ്ടാക്കുകയും  ചെയ്തു .

ദക്ഷിണാഫ്രിക്കയിൽ   കുടിയേറിയിട്ടുള്ള   പതിനായിരക്കണക്കിന്  വിദേശീയർക്കെതിരെ  നാട്ടുകാരുടെ  അക്രമങ്ങൾ  ഇടയ്ക്കിടെ  പൊട്ടി പ്പുറ
പ്പെടാറുണ്ട് .2008 ൽ  നടന്ന  അക്രമങ്ങളിൽ   60  വിദേശികൾക്ക്  ജീവൻ
നഷ്ടപ്പെട്ടു .ഈ  സംഭവങ്ങളിൽ   ആരെങ്കിലും  ശിക്ഷിക്കപ്പെട്ടതായി  കേട്ടിട്ടില്ല .
അതുകൊണ്ടുകൂടിയാണ്   വീണ്ടും  വീണ്ടും xenophobia  പൊട്ടിത്തെറിക്കുന്നത് .
xenophobia ക്ക്   പല കാരണങ്ങൾ  ഉണ്ട് .

1 .അക്രമ വാസന

ദക്ഷിണാഫ്രിക്ക    ഒരു  violent  society ആണ്  എന്ന്  ഇവിടുത്തെ  നല്ലവരായ
ആളുകൾ  തലകുലുക്കി  സമ്മതിക്കുന്നു . പ്രതിദിനം  56 കൊലപാതകങ്ങൾ
നടക്കുന്നു . ഓസ്കാർ  Pistorius  തൻറെ  കാമുകിയെ  വെടിവെച്ച് കൊന്ന
സംഭവം  ദക്ഷിണാഫ്രിക്കയിലെ   അക്രമവാസനയെ  ലോക മീഡിയയിൽ
ചർച്ചാവിഷയമാക്കി . ഇപ്പോൾ   xenophobic  അക്രമങ്ങൾ  ആ  ചർച്ചയെ
വീണ്ടും   സജീവമാക്കിയിരിക്കുന്നു .മണ്ടേലയുടെ  പേര്  ഇപ്പോൾ  ആരും
പറഞ്ഞു കേൾക്കുന്നില്ല . കാരണം  മണ്ടേല  സ്വപ്നം കണ്ട  ദക്ഷിണാഫ്രിക്ക
ഇന്ന്  നിലവിലില്ല .

2    മനുഷ്യജീവന്  മണ്പാൽ വില

ആഫ്രിക്കയിൽ  പൊതുവെ   മനുഷ്യജീവന്  വലിയ  വിലയില്ല . ഉദാഹരണമായി   1994 ൽ  റുവാണ്ടയിൽ  ഹുടു  വർഗ്ഗക്കാർ  എട്ടുലക്ഷം
ടുട്സി  വർഗ്ഗക്കാരെ  രണ്ടാഴ്ച കൊണ്ട്  വെട്ടി കൊലപ്പെടുത്തി . നൈജീരിയയിൽ ബോക്കോ  ഹറാം   ഇരുപതിനായിരത്തോളം  പേരെ
കൊന്നൊടുക്കിയിട്ടുണ്ട് . Congo യിൽ   ആഭ്യന്തര കലാപങ്ങളിൽ  ലക്ഷക്കണക്കിന്  ജനങ്ങൾ  കൊല്ലപ്പെട്ടിട്ടുണ്ട് .പുതിയ  രാജ്യമായ  ദക്ഷിണ
സുഡാനിൽ   കൊല  തുടരുന്നു ,എന്നാൽ  അതൊന്നും  വാർത്തകളിൽ
കാര്യമായ   സ്ഥാനം  പിടിക്കുന്നില്ല . എന്നാൽ  ദക്ഷിണാഫ്രിക്കയിൽ  വിദേശികൾ   ആക്രമിക്കപ്പെട്ടപ്പോൾ   അത്  വലിയ  വാർത്തയായി .കാരണം
ദക്ഷിണാഫ്രിക്ക ,ആഫ്രിക്കയിലെ   ഏറ്റവും  പ്രധാനപ്പെട്ട  രാജ്യമാണ് .മറ്റുള്ളവർക്ക്   നേതൃത്വവും   മാതൃകയും  നൽകേണ്ട  രാജ്യമാണ് .മണ്ടേലയുടെ  രാജ്യമാണ് . അദ്ദേഹത്തിൻറെ   രാജ്യത്ത്  xenophobia  സംഭവിക്കരുതായിരുന്നു .

3   ഇടതുപക്ഷ ദുർഭരണം

ഇടതുപക്ഷം   ഏഴകളുടെ  തോഴരാണ് എന്ന്   പണ്ട്  കരുതിയിരുന്നു .ഇന്ന് സ്ഥിതി
 വ്യത്യസ്തമാണ് . ആഫ്രിക്കയിലെ  ഇടതുപക്ഷം  സുഖലോലുപരും
പൊള്ളയായ  വാചകമടിക്കാരും  കടുത്ത   അഴിമതിക്കാരുമാണ് .ദക്ഷിണാഫ്രിക്കയിലെ   വിദേശികളിൽ  15 -20  ലക്ഷം  പേർ  അയൽരാജ്യമായ
സിംബാബ്‌വെ യിൽ നിന്ന്   അതിർത്തി കടന്ന്   വന്നവരാണ് . ദാരിദ്ര്യം
സഹിക്കവയ്യാതെയാണ്   അവർ  നാടുവിട്ടത്.മാർക്സിസ്റ്റ്‌  ഏകാധിപത്യത്തിന്റെ   കീഴിൽ   ഒരു  രാജ്യം കുട്ടിച്ചോർ  ആയ  ചരിത്രമാണ്
സിംബാബ്വെ യുടേത് . 1980 ൽ   സ്വാതന്ത്ര്യം  നേടുന്നതുവരെ   റോഡേഷ്യ
എന്ന  പേരിലാണ്  അറിയപ്പെട്ടിരുന്നത് . അത്  ഒരു  ബ്രിട്ടിഷ്  കോളനി  ആയിരുന്നു .വെള്ളക്കാരുടെ    ന്യൂനപക്ഷ ഭരണം  അവസാനിപ്പിച്ചത്  നല്ല
കാര്യമായിരുന്നു .എന്നാൽ  അതിന്   പകരം  വന്നത്  മാർക്സിസ്റ്റ്‌  ഏകാധിപത്യ ഭരണമാണ് . 1980 ൽ    പ്രസിഡന്റ്‌  ആയ  റോബർട്ട്‌  മുഗാബെ
ഇന്നും   ആ  സ്ഥാനത്ത്  തുടരുന്നു . ഏകദേശം  6000  വെള്ളക്കാർ   വാണിജ്യാടിസ്ഥാനത്തിൽ  കൃഷി ചെയ്ത്    ഭക്ഷ്യ സ്വയം പര്യാപ്തത
കൈവരിച്ച  സിംബാബ്വേ    ഭക്ഷ്യധാന്യങ്ങൾ   export ചെയ്തിരുന്നു . 2000 ത്തിൽ
മുഗാബെ   തൻറെ  മാർക്സിസ്റ്റ്‌ അജണ്ട  നടപ്പാക്കി . ഗുണ്ടകളെ  അയച്ച്
വെള്ളക്കാരെ   ഓടിച്ച്   ഫാമുകൾ  കൈവശപ്പെടുത്തി . കുറെ പേരെ  കൊന്നു .
പിടിച്ച   ഫാമുകൾ  പാർട്ടിക്കാർക്കും   ശിങ്കിടികൾക്കും   വീതിച്ചു . ഭക്ഷ്യ
ഉൽപ്പാദനം   താറുമാറായി . ജനം  പട്ടിണിയിലായി . അങ്ങനെയാണ്  ലക്ഷക്കണക്കിന്‌   സിംബാബ്വേക്കാർ     ദക്ഷിണാഫ്രിക്കയിലേയ്ക്ക്   പലായനം
ചെയ്തത് . മുഗാബെ  എന്ന  ഏകാധിപതിക്ക്    ANC  ഭരണകൂടം   എല്ലാവിധ
ഒത്താശകളും   ചെയ്തു കൊടുത്തിട്ടുണ്ട്‌ .ഒരു  ഏകാധിപതിയെ   താങ്ങി
നിറുത്തുന്നതിന്വേണ്ടി    സ്വന്തം  രാജ്യത്തിൻറെ   താൽപ്പര്യങ്ങൾ   ANC
ബലി  കഴിച്ചു .


4  അഭയാർഥികൾ

ലോകത്ത്  പല  ഭാഗങ്ങളിലും  അഭയാർഥികൾ   തല ചായ്ക്കാൻ  ഒരിടം തേടി
ഒഴുകുകയാണ് .യുദ്ധവും  പട്ടിണിയും  പീഡനങ്ങളും  അഭയാർഥി പ്രവാഹത്തിന്  കാരണമാണ് . 1994 ൽ  ദക്ഷിണാഫ്രിക്ക  ഒരു  ജനാധിപത്യ രാജ്യമായപ്പോൾ  ലോകത്തിലെ  ഏറ്റവും  പുരോഗമനപരമായ  ഒരു ഭരണഘടനയെ  അത്  സ്വീകരിച്ചു . അഭയം  തേടി വരുന്നവർക്കു വേണ്ടി
ദക്ഷിണാഫ്രിക്ക  വാതിലുകൾ  തുറന്നിട്ടു .ഈ  അവസരം  ദുരുപയോഗം
ചെയ്തുകൊണ്ട്   കുറ്റവാളികളും  മയക്കുമരുന്ന് കടത്തുകാരും  തട്ടിപ്പുകാരും
മനുഷ്യ കടത്തുകാരും  എട്ടും  പൊട്ടും  തിരിയാത്ത  പുതിയ  രാജ്യത്തെ
സുരക്ഷിതമായ  ഒരു  താവളമാക്കി .നൈജീരിയ ,പാകിസ്ഥാൻ ,ബംഗാളാ ദേശ്
മുതലായ  രാജ്യങ്ങളിൽ  നിന്ന്  ആയിരക്കണക്കിന്  ആളുകൾ  ഇവിടെയെത്തി .
കൂടാതെ   സോമാലിയ ,എത്തിയോപിയ ,മലാവി ,കോങ്ഗോ മുതലായ
രാജ്യങ്ങളിൽ നിന്ന്   യഥാർത്ഥ  അഭയാർഥികളും  എത്തി . ഒരു  രാജ്യത്തിന്‌
താങ്ങാൻ  വയ്യാത്തവിധം  ലക്ഷക്കണക്കിന്‌  വിദേശികളാണ്  ഇവിടെ
കുടിയേറിയിട്ടുള്ളത്‌ . അനധികൃതമായി  അതിർത്തികളിലൂടെ  നുഴഞ്ഞു കയറിവരുന്നവരും   ഏറെയാണ്‌ .

ചില  വിദേശികൾ   പാവപ്പെട്ടവർ  താമസിക്കുന്ന  സ്ഥലങ്ങളിൽ  ചെറിയ കടകൾ
നടത്തി  ഉപജീവനം  നടത്തുന്നു . തീയിൽ  കുരുത്തത്  വെയിലത്ത്‌  വാടുകയില്ല
എന്ന്  പറഞ്ഞതുപോലെ  വളരെ  ദുസ്സഹമായ  സാഹചര്യങ്ങളിൽ നിന്ന്
വന്ന  അവർ  കഠിനമായി   അദ്ധ്വാനിക്കാൻ  തയ്യാറാണ് . നേരത്തെ  കട തുറന്നും  വളരെ  വൈകി  അടച്ചും  അവർ  അഭിവൃദ്ധി  നേടുമ്പോൾ  മടിയന്മാരായ
നാട്ടുകാർ  പിന്തള്ളപ്പെടുന്നു . അങ്ങനെ  അസൂയയും  വിരോധവും  ഉണ്ടാകുന്നു .നാട്ടുകാർ  ചിലപ്പോൾ  വിദേശികളെ  ആക്രമിച്ച്  അവരുടെ
കടകൾ  കൊള്ളയടിക്കുന്നു .

ദക്ഷിണാഫ്രിക്കയിൽ  ഒരു കോടി  ഇരുപത് ലക്ഷം  ജനങ്ങൾ  കടുത്ത  ദാരിദ്ര്യത്തിലാണ് .തൊഴിലില്ലായ്മ   25  ശതമാനം  ആണ് . 'പണ്ടേ  ദുർബ്ബല ,പിന്നെ  ഗർഭിണി ' എന്ന  അവസ്ഥയിലുള്ള  ഈ  രാജ്യത്തേയ്ക്ക്  അനേക ലക്ഷം  പാവപ്പെട്ടവർ  വന്നുചേർന്നത്    സംഘർഷത്തിനു  കാരണമായി .

'വിദേശികൾ  ഞങ്ങളുടെ  ജോലികൾ  തട്ടിയെടുക്കുന്നു ',' അവരിൽ  പലരും
കുറ്റകൃത്യങ്ങൾ  ചെയ്യുന്നു ', എന്നിവയാണ്  നാട്ടുകാരുടെ  ആരോപണങ്ങൾ .
ഈ  അമർഷം  മറയാക്കി   സാമൂഹ്യവിരുദ്ധരും  അക്രമങ്ങൾ  അഴിച്ചു വിടുന്നു . ഈയിടെ  നടന്ന  xenophobia  അക്രമങ്ങളിൽ   7 പേർ  മരിച്ചു .ആയിരക്കണക്കിന്  ആളുകൾ  ഭവനരഹിതരായി . കുറെ  വിദേശികൾ
അവരുടെ  രാജ്യങ്ങളിലേയ്ക്ക്  മടങ്ങി . നൈജീരിയ ,മൊസാംബിക്ക് ,മലാവി
മുതലായ  രാജ്യങ്ങൾ   ദക്ഷിണാഫ്രിക്കയോട്  പിണങ്ങി .

ഇതിൽ  ഉള്ള  ഒരു  irony ,പണ്ട്  apartheid ൻറെ  പേരിൽ  ഒറ്റപ്പെട്ടിരുന്ന  ദക്ഷിണാഫ്രിക്ക ഇന്ന്  xenophobia യുടെ  പേരിൽ  ആഫ്രിക്കയിൽ  ഒറ്റപ്പെട്ടിരിക്കുകയാണ് .

എന്നാൽ   ഇവിടത്തെ  ബഹുഭൂരിപക്ഷം  ജനങ്ങൾ  xenophobia ക്ക്  എതിരാണ് .

xenophobia  കത്തിപ്പടർന്ന   ദിവസങ്ങളിൽ  അതെപ്പറ്റി   മാധ്യമങ്ങളിൽ  വളരെ
അധികം   പ്രതികരണങ്ങൾ  ഉണ്ടായി . ഞാൻ  പഠിപ്പിച്ച  ഒരു  യുവതി -ഇപ്പോൾ  വളരെ  ഉയർന്ന  ഉദ്യോഗം  വഹിക്കുന്നവളാണ് -facebook ൽ
ഒരു  quotation  പോസ്റ്റ്‌  ചെയ്തത്  കണ്ടു .

LEVITICUS 20

''Do not  ill -treat  foreigners  who  are  living  in  your  land . Treat them  as  you would
a  fellow -Israelite ,and  love them  as  you  love  yourselves .Remember  that you  were once
foreigners  in  the  land  of  Egypt .I am  the  Lord  your God .''

ഇതുപോലെ  നല്ല രീതിയിൽ  ചിന്തിക്കുന്നവരാണ്   ദക്ഷിണാഫ്രിക്കയിലെ
ബഹുഭൂരിപക്ഷം   ജനങ്ങൾ . അതുകൊണ്ട്  ഇപ്പോഴത്തെ  പ്രശ്നങ്ങൾ
കലങ്ങിതെളിഞ്ഞ്  രാജ്യം  ശരിയായ  മാർഗ്ഗത്തിൽ   പുരോഗമിക്കുമെന്ന്
പ്രതീക്ഷിക്കാം .







Saturday, 25 April 2015

എൻറെ കൂട്ടുകാരൻ

മലയാളികൾ  ഏറ്റവും  കുറവുള്ള  ഒരു  ടൌണ്‍  ആണ്  Delareyville .ഞാനും
എൻറെ  ഭാര്യ  ലീലാമ്മയും  കോശിയും  Mrs  വൽസ കോശിയും -അങ്ങനെ
ഞങ്ങൾ   നാലുപേരാണ്  ഇവിടെ  ഉള്ളത് . കുറെ  ഏറെ  മലയാളി  കുടുംബങ്ങൾ  ഇവിടെ  ഉണ്ടായിരുന്നെങ്കിൽ  നന്നായിരുന്നു  എന്ന്  ചിലപ്പോൾ
ആശിച്ചിട്ടുണ്ട് . അതേപ്പറ്റി  പറഞ്ഞപ്പോൾ  ഒരു  സുഹൃത്ത്  പറഞ്ഞത്
അധികം  മലയാളികൾ  അടുത്തില്ലാത്തതാണ്   നല്ലത്  എന്നാണ് . അഭിപ്രായ വ്യത്യാസവും   പിണക്കവും  ഗ്രൂപ്പിസവും  ഉണ്ടാകുമത്രേ .ശരിയാണോ  എന്നറിയില്ല . എന്തായാലും  അധികം  മലയാളികൾ  ഇല്ലാത്തതുകൊണ്ട്
വിഷമം  ഒന്നും  തോന്നുന്നില്ല . ഇതിൻറെ  ഒരു  പ്രധാന കാരണം  ഇവിടെയുള്ള
ആളുകൾ  സ്വന്തക്കാരെപോലെ  വളരെ  സ്നേഹത്തോടെ  പെരുമാറുന്നു  എന്നതാണ് . പ്രത്യേകിച്ച്  ഞങ്ങൾ  അന്ഗമാമായിട്ടുള്ള   കത്തോലിക്കാ പള്ളിയിൽ . അവിടെ  അംഗങ്ങൾ  കുറവായതിനാൽ  എല്ലാവർക്കും  പരസ്പരം  അറിയാം . പള്ളി  കഴിഞ്ഞാൽ  വികാരിയും  വിശ്വാസികളും
കുറെ  നേരം  സംസാരിച്ചിട്ടാണ്  പിരിയുന്നത് .

ഒരു  ചെറിയ  ടൌണ്‍  ആയതുകൊണ്ട്  കടകളിലും  മറ്റും  പരിചയക്കാർ
ഏറെയാണ്‌ . പിന്നെ  എവിടെ തിരിഞ്ഞാലും   പൂർവവിദ്യാർഥികൾ
greet ചെയ്യാൻ  വരും . അവർക്കെല്ലാം  വളരെ  സ്നേഹവും  ബഹുമാനവുമാണ് . അവരിൽ  ചെറിയ ജോലി ക്കാർ തൊട്ട്  മന്ത്രിമാർ വരെ
ഉണ്ട് . ഇപ്പോൾ  പ്രിൻസിപ്പൽ  ചുമതല  വഹിക്കുന്ന  ലീലാമ്മയ്ക്കു  ഒരു
കത്ത്  കിട്ടി . Province ൻറെ   കൃഷി വകുപ്പ്  മന്ത്രി  അടുത്ത ആഴ്ച  സ്കൂൾ
സന്ദർശിക്കുന്നു . ഞങ്ങൾ  പഠിപ്പിച്ച  ഒരു  വനിതയാണ്‌ .സ്കൂളിന്‌ വേണ്ടി
ഒരു  പച്ചക്കറി തോട്ടം  സ്ഥാപിക്കാനാണ്   അവർ   വരുന്നത് .


വിദേശികൾക്കെതിരെ   വ്യാപകമായ  അക്രമങ്ങൾ  കാരണം  ദക്ഷിണാഫ്രിക്കയ്ക്ക്  വളരെയേറെ  പേരുദോഷം  വന്നിട്ടുള്ള  ഒരു
സമയമാണിത് . എന്നാൽ  ഇതിൽ  വലിയ  ഒരു  irony  അടങ്ങിയിരിക്കുന്നു .
വിദേശികളോട്  വിരോധമുള്ളത്  ജനങ്ങൾ  വളരെ  മോശമായ  സാഹചര്യങ്ങളിൽ  ജീവിക്കുന്ന  ചില  പ്രദേശങ്ങളിലാണ് .ബഹുഭൂരിപക്ഷം
ജനങ്ങൾ  വിദേശിയെന്നോ   സ്വദേശിയെന്നോ  ചിന്തിക്കാത്തവർ  ആണ് .
വളരെയേറെ  മര്യാദയും  ബഹുമാനവും  ക്ഷമയും  എല്ലാറ്റിനും  ഉപരി
നല്ല  sense  of  humour  ഉള്ളവരും  ആണ് .

പേർസണൽ    ആയിട്ട്  പറഞ്ഞാൽ   (ലാലു  അലക്സ്‌ )  ഒരു  വിദേശ രാജ്യത്ത്
ആണ്  എന്ന  തോന്നൽ  ഇവിടെയില്ല .പൂക്കളും  പക്ഷികളും  വളർത്തു മൃഗങ്ങളും  ഇതിൽ  ഒരു  പങ്കു  വഹിക്കുന്നു .

ഞങ്ങൾക്ക്  അപ്പു  എന്ന  പേരുള്ള  ഒരു  പൂച്ച  ഉണ്ടായിരുന്നു . കറുപ്പും
വെള്ളയും  നിറമുള്ള  അവൻ  മിടുക്കനായിരുന്നു . വീട്ടുവളപ്പിൽ  നടക്കുമ്പോൾ  എ പ്പോഴും  കൂടെ  വരും . സ്നേഹം  കാണിച്ച്  നിലത്ത് കിടന്ന്
ഉരുളും .ചിലപ്പോൾ  മൃദുവായി  കടിച്ച്  തൻറെ  ആവശ്യങ്ങൾ  അറിയിക്കും .
വിലകൂടിയ  cat food ഉം  ശുദ്ധമായ  പാലും  മാത്രമേ  അവൻ  കഴിച്ചിരുന്നുള്ളൂ .

പക്ഷിപിടുതത്തിൽ  expert  ആയിരുന്നു  അപ്പു . അരിപ്രാവുകളെ യാണ്
അവൻ  കൂടുതലും  പിടിച്ചിരുന്നത് .ഇത്തരം  പ്രാവുകൾ  നിർദ്ദോഷികൾ
ആണ് .സ്പീഡ്  കുറവാണ് . പുല്ലരി  കൊത്തി തിന്നാൻ   എപ്പോഴും  നിലത്തിറങ്ങി  നടക്കും .അപ്പോഴാണ്‌  അപ്പു  പതിയിരുന്ന്  ചാടി  വീഴുന്നത് .മരത്തിൽ  സ്വസ്ഥമായി  ഇരിക്കുന്ന   പക്ഷികളേയും  അപ്പു  പിടിച്ചിരുന്നു .
ദൂരെനിന്ന്  മിന്നൽ വേഗത്തിൽ  ഓടിവന്ന്  ഒറ്റ കയറ്റം .പക്ഷി  അവൻറെ
വായിൽ !

2014 ൽ   അപ്പുവിൻറെ   തട്ടകത്തിലേക്ക്   ഒരു  കടന്നു കയറ്റം  നടന്നു .
മാർച്ചിൽ   എൻറെ  മകൾ  പ്രവീണയും  കുട്ടികൾ  അലീസ്സ ,ക്രിസ്സ ,മരിസ്സ
എന്നിവരും  ഇവിടെ  vacation ന്  എത്തി . കുട്ടികളുടെ  ചങ്ങാത്ത  ശ്രമങ്ങൾ
അപ്പുവിന്  ഇഷ്ടപ്പെട്ടില്ല . അവൻറെ  ഒളിസ്ഥലങ്ങളിൽ പോലും  കുട്ടികൾ
നോക്കിയത്  അവന്  irritation  ആയി .അങ്ങനെ  അവൻ  പിണങ്ങി പോയി .
തിരിച്ചുവരാനുള്ള  ഉദ്ദേശിച്ചായിരിക്കാം    അവൻ  പോയത് .പക്ഷെ
എന്തോ  അപകടത്തിൽപ്പെട്ട്   അവൻ  ചത്തുപോയി  എന്ന്  തോന്നുന്നു .

അപ്പുവിൻറെ  തിരോധാനം  സൃഷ്ട്ടിച്ച  വിടവ്  നികത്താൻ  മറ്റൊരാൾ
എത്തി . നാണം കുണുങ്ങിയായ  ഒരു  പട്ടിക്കുട്ടി . Fox Terrier  ഇനത്തിൽ
പെട്ട  ചെറിയ  പട്ടി .ഒരു  വെള്ളക്കാരൻ  സുഹൃത്ത്‌  തന്നതാണ് . ഒരു  coincidence പോലെ  അവന്  അപ്പുവിൻറെ  നിറമാണ് .
വെളുപ്പും  കറുപ്പും . ഇപ്പോൾ  Sydneyയിൽ   താമസിക്കുന്ന  പ്രവീണയുടെ
കുട്ടികളാണ്  പട്ടിക്ക്  Sydney എന്ന  പേര്  നിർദ്ദേശിച്ചത് .

Sydney യുടെ  കുസൃതികൾ  വളരെ  രസകരമാണ് . ചെറുതാണെങ്കിലും
വലിയ  ഊരാണ് ( ശക്തി ). ചെരുപ്പാണ്  അവൻറെ  ഒരു  ഇഷ്ട സാധനം .ഞാൻ
വീടിന്  പുറത്തിറങ്ങുമ്പോൾ  ഒരു  ചെറിയ  വടി  കരുതിയിരിക്കും . Sydney
പുറകിൽ ക്കൂടി  വന്ന്  റബ്ബർ ചെരുപ്പിൽ കടി മുറുക്കും . മുമ്പോട്ട്‌  നടക്കാൻ
സാധിക്കുകയില്ല . കടി  വിടുവിക്കാൻ  ഒരു  friendly  fight . വടി  ഓങ്ങലും
ചാട്ടവും  കുരയും  എല്ലാം  ചേർന്ന്  ഒരു  ബഹളം .അവസാനം  ഞാൻ  വടി
എറിയും .അവൻ  അത്  കടിച്ച്  ഒടിച്ചു കുടഞ്ഞ്‌  അരിശം  തീർക്കും .പിന്നെ
തലോടി  രമ്യതയിൽ  ആകും .

ഓട്ടത്തിനും  ചാട്ടത്തിനും  ബഹുമിടുക്കനാണ്‌  Sydney . rocket പോലെ
പായും .അവനും  പക്ഷിപിടുത്തക്കാരനാണ് .കുറെ  പ്രാവുകൾ  അവൻറെ
ഇരകളായി .

ചിലപ്പോൾ  അവൻ  കണ്ണുവെട്ടിച്ച്‌  വീടിനുള്ളിൽ  കയറി  ചില  പരാക്രമങ്ങൾ
കാണിക്കും .പിന്നെ  ഒരു  hide  and  seek  കളിയാണ് .ഒരു ദിവസം  അവൻ  വീടിനുള്ളിൽ  മൂത്രമൊഴിച്ചു ! കരകവിഞ്ഞ  സ്നേഹപ്രകടനം .വേറൊരു
ദിവസം  socks  കടിച്ചു കൊണ്ട്   ഓടി .

ശ്രദ്ധ  കിട്ടിയില്ലെങ്കിൽ  അവൻ  പ്രതിഷേധിക്കും . carton ,തുണി ,പത്രം
മുതലായവ  കടിച്ചുകീറി  വിതറിയാണ്  പ്രതിഷേധം .തന്നേക്കാൾ  weight
ഉള്ള  സാധനങ്ങൾ  വലിച്ചുകൊണ്ട്  ഓടാനുള്ള  ശക്തിയുണ്ട് . ഉദാഹരണമായി
10 ലിറ്റെർ  വെള്ളമുള്ള  can  വലിച്ച് ദൂരെ കൊണ്ടുപോയി  ഇട്ടത് കണ്ട്
വിശ്വസിക്കാനായില്ല .അവന്  6 കിലോ  തൂക്കം  കാണും .

അവൻറെ  ഈ  പരാക്രമം  കാണുമ്പോൾ  ഞാൻ  ഓർക്കുന്നത്  1990കളിലെ
Olympics കളിൽ  Light  Weight  Lifting ൽ  അനേകം  records  തകർത്ത , തുർക്കിക്കാരനായ  സുലൈമനിലുവിനെയാണ്.അയാളെ പോലെ  കുറു മുണ്ടനാണ്   Sydney .

ഞങ്ങളുടെ  തൊട്ടടുത്ത  വീട്ടിൽ  താമസിക്കുന്ന  വെള്ളക്കാരി  പട്ടികാര്യങ്ങളിൽ  വിദഗ്ദ്ധയാണ് . രോമം  കൂടുതലുള്ള  പട്ടികളുടെ  രോമം  വെട്ടി കൊടുക്കലാണ്   അവരുടെ  പണി . അവർക്ക്  ഭീകരന്മാരായ  പട്ടികളുണ്ട് .ചെറിയ  ഇനങ്ങൾ  വേറെ . അവർ  ഭീമന്മാരെയും  കൂട്ടി  പ്രഭാത നടത്തത്തിന്
പോകുന്നതുകാണാം . അപ്പോൾ  Sydney  ഗേറ്റ്ന്   അടുത്തുപോയി  ഘോരഘോരം  കുരച്ചും  ചാടിയും  ഓടിയും  ആ  ഭീകരന്മാരെ  വെല്ലുവിളിക്കുന്നത്  കാണാം . അവന്മാരുടെ  ഒരു  ചെറുകടിക്കേ  ഉള്ളൂ
Sydney . അവർ  തിരിഞ്ഞുപോലും   നോക്കാതെ  കടന്ന്‌

  പോകും .

കടകളിൽ നിന്ന്   വാങ്ങുന്ന  dogfoodൽ  അവന്  താൽപ്പര്യമില്ല .maize പൊടി
കുറുക്കിയതും  പാലുമാണ്  ഇഷ്ടാഹാരം . അടങ്ങിയിരിക്കാൻ  ഒരു
കൈക്കൂലി പോലെ   ചിലപ്പോൾ  ചെറിയ  എല്ലിൻകഷണം  കൊടുക്കും .
Butchery യിൽ  ഒരു  പാക്കറ്റ്ന്  5 rand ന്  കിട്ടും .

ഞങ്ങൾ   പുറത്തുപോയി  തിരിച്ചു വരുമ്പോൾ  Sydney  വലിയ  excitement ഓടുകൂടിയാണ്   സ്വീകരിക്കുന്നത് . ചിലപ്പോൾ   കാർ shed ൻറെ  മുമ്പിൽ
ഞങ്ങളെ  പ്രതീക്ഷിച്ച്  ഇരിക്കുന്നത്  കാണാം .

പട്ടിക്കും  പൂച്ചയ്ക്കും  എന്താണ്  ഇത്ര  പ്രാധാന്യമെന്ന്  ചിലർ  ചോദിച്ചേക്കാം .അതെപ്പറ്റി  ഒത്തിരി  പറയാനുണ്ട് . ചുരുക്കി  പറഞ്ഞാൽ  നമ്മളെ  mind ചെയ്യാത്ത  അവസ്ഥയിൽ ,നമ്മളെ കാത്തിരിക്കാൻ   ആരും  ഇല്ലാത്ത  അവസ്ഥയിൽ ,ഒരു  പൂച്ചയോ  പട്ടിയോ  ഓടിവന്ന്  സ്വീകരിച്ചാൽ  മനസ്സിന്
ഒരു  ആശ്വാസം  കിട്ടും .












Wednesday, 22 April 2015

മാർക്ക്‌ ദാനം (OPINION )


ഇന്ത്യ ,ദക്ഷിണാഫ്രിക്ക  മുതലായ  രാജ്യങ്ങളിൽ  ജനങ്ങൾ  മാതാപിതാക്കളുടെ
അമിതലാളനം കൊണ്ട്   വഷളായ  കുട്ടികളെപ്പോലെപ്പോലെയാണ് . ചില  മാതാപിതാക്കൾ   കുട്ടികൾ  ചോദിക്കുന്നതെല്ലാം   വാങ്ങി കൊടുക്കും .എത്ര
കൊടുത്താലും  കുട്ടികൾക്ക്  തൃപ്തിയില്ല . എപ്പോഴും  പരാതി  ആയിരിക്കും .
കുട്ടികളെ  തൃപ്തിപ്പെടുത്താൻ   കുടുംബ  ബജറ്റ്ൽ  ഒരു  നല്ല  തുക  നീക്കി
വെക്കേണ്ടി  വരും .

കേരളത്തിലെപോലെ  അത്രയും  ലാളിക്കപ്പെട്ടവരല്ല    ദക്ഷിണാഫ്രിക്കയിലെ
സാധാരണ  ജനങ്ങൾ .ഭക്ഷണം ,യാത്ര ,വാടക ,വൈദ്യുതി ,മൊബൈൽ  ചാർജ്
മുതലായ  കാര്യങ്ങളിൽ  പോക്കറ്റിൽ  മുങ്ങിതപ്പേണ്ട  സ്ഥിതിയാണ്  സാധാരണക്കാർക്ക് . സർക്കാർ  ഒന്നും  ചെയ്യുന്നില്ല  എന്ന്  പറഞ്ഞുകൂടാ .ആകെയുള്ള  അഞ്ചു കോടി  ജനങ്ങളിൽ  ഒരു കോടി  എഴുപതുലക്ഷം  ആളുകൾ  ഏതെങ്കിലും  പെൻഷൻ /grant നെമാത്രം   ആശ്രയിച്ച്  കഴിയുന്നു .

ദക്ഷിണാഫ്രിക്കയിലെ   ഭരണകക്ഷിയായ  ANC ക്ക്  സമീപഭാവിയിൽ  അധികാരത്തിന്  ഇളക്കം  തട്ടാൻ   സാധ്യത  ഇല്ലാത്തതിനാൽ  പാവപ്പെട്ടവരുടെ  ക്ഷേമത്തിൽ  വലിയ തൽപ്പര്യമൊന്നും  ഇല്ല .അതിനാൽ  'ഈ  കൊച്ചിന്  ഈ
കഷായം  മതി ' എന്നവിധം  ആണ് കാര്യങ്ങളുടെ  കിടപ്പ് .

ഇന്ത്യയിൽ  സ്ഥിതി  വ്യത്യസ്തമാണ് . ഭരിക്കുന്നവർക്ക്   ജനങ്ങളോട്
പേടിയുണ്ട് . ഒരു  കക്ഷിക്കും   ജനങ്ങൾ  ഭരണം  തീറെഴുതി  കൊടുത്തിട്ടില്ല .
അതുകൊണ്ട്  ജനങ്ങളെ  ഇപ്പോഴും   പ്രീണിപ്പിച്ച്‌  കൂടെ നിറുത്താൻ  ശ്രമിക്കേണ്ടതുണ്ട്‌ . ലോകത്തിൽ  ഏറ്റവും  അധികം  അവുധിദിനങ്ങൾ  ഉത്തർ
പ്രദേശിൽ  ആണത്രേ . തമിഴ്നാട്ടിൽ  ജയലളിത ,സാരി ,TV , മുതലായവ
ജനങ്ങൾക്ക്‌  സൌജന്യമായി  കൊടുത്തു . രണ്ടു രൂപയ്ക്ക്  അരി ,ഒരു
രൂപയ്ക്ക്  അരി , മുതലായവ   ജനങ്ങളുടെ  പ്രീതി  സമ്പാദിക്കാൻ  ഉദ്ദേശിച്ചുള്ള പൊടിക്കൈകൾ   ആണ് . അരിയും  അവുധിയും  വാരിക്കോരി
കൊടുത്താൽ   ആരും  എതിര്  പറയുകയില്ല .

കൂടാതെ  നികുതിയിളവുകൾ ,bonus ,മുതിർന്ന  പൌരന്മാർക്ക്  ഇളവുകൾ
കടം  എഴുതി തള്ളൽ  മുതലായ  മുതലായ  സൽക്കർമ്മങ്ങൾ  ചെയ്ത്
പരമാവധി   വോട്ടുകൾ   ഉറപ്പാക്കാൻ   ഭരിക്കുന്നവർ  ശ്രദ്ധിക്കാറുണ്ട് .പക്ഷേ
'അണ്ടിയോട്‌  അടുക്കുന്തോറും  അറിയാം  മാങ്ങയുടെ  പുളി ' എന്ന്
പറഞ്ഞതുപോലെ   ജനങൾക്ക്   ലാഭം  വരുന്ന  ഒരു  അവസരം വന്നപ്പോൾ
ഇന്ത്യയിലും   ദക്ഷിണാഫ്രിക്കയിലും   സർക്കാരുകൾ  കാലുവാരി . അതായത്
അന്താരാഷ്ട്ര വിപണിയിൽ  എണ്ണവില  കുത്തനെ  ഇടിഞ്ഞിട്ടും   അതിന്
ആനുപാതികമായി  പെട്രോൾ വില  കുറച്ചില്ല .ജനക്ഷേമ പദ്ധതികൾക്ക്
വേണ്ട  പണം   ജനങ്ങളിൽ നിന്നുതന്നെ   പിഴിഞ്ഞെടുക്കുകയാണ്  അവർ
ചെയ്യുന്നത് . അതായത്  വലതുകൈകൊണ്ട്  കൊടുക്കുന്നത്  ഇടതുകൈ കൊണ്ട്  തിരിച്ചു വാങ്ങുന്നു .

ജനങ്ങളെ   കയ്യിലെടുക്കാൻ  ഏറ്റവും  പറ്റിയ  മേഖലയാണ്  വിദ്യാഭ്യാസം .
ഇന്നത്തെ  ജനാധിപത്യത്തിൽ  ആരെയും  പിണക്കാൻ  പാടില്ല . എപ്പോഴും
എല്ലാവരെയും   സന്തോഷിപ്പിച്ച്  കൂടെ നിറുത്തണം . വിദ്യാഭ്യാസകാര്യത്തിൽ
വിദ്യാർത്ഥികളെയും  രക്ഷാകർത്താക്കളെയും    സന്തോഷിപ്പിക്കാൻ
ഏറ്റവും  പറ്റിയ  ഉപാധിയാണ്  മാർക്ക് ദാനം . അരിദാനം  പോലെ ചെലവ്
ഇല്ല . 29 ,39  മുതലായ ,കയ്യാലപ്പുറത്തെ  തേങ്ങാ പോലുള്ള  മാർക്കുള്ളവർക്ക്
അപ്പുറം  കടക്കാൻ  സാധിക്കും . ''മുല്ലപ്പൂമ്പൊടിഏറ്റുകിടക്കും  കല്ലിനുമുണ്ടൊരു  സൌരഭ്യം .'' എന്ന്  കേട്ടിട്ടുണ്ട് . അതുപോലെതന്നെ   ഒരു
ചോദ്യത്തിന്  ഉത്തരം  എഴുതിയില്ലെങ്കിലും  question  number  എഴുതിയാൽ
അതിന്  മാർക്ക്‌  കിട്ടുമെന്നുകേട്ടു .

ദക്ഷിണാഫ്രിക്കയിലും   വിദ്യാഭ്യാസ മന്ത്രിയാണ്   Grade  12 ൻറെ  ഫലപ്രഖ്യാപനം  നടത്തുന്നത് .

പരീക്ഷ  എഴുതാത്ത  ഒരു  കുട്ടി  നല്ല  മാർക്ക് വാങ്ങി  പാസ്സായതായി കേട്ടു .
സർക്കാർ  എത്ര  സൽക്കർമം  ചെയ്താലും  അതിനെ


 വിമർശിക്കുന്നത്  ദൌർഭാഗ്യകരമാണ് .

പിന്നെ   വേറൊരു  കാര്യം . ജനങ്ങളെ  എത്ര  സന്തോഷിപ്പിച്ചാലും   അവരെ
വിശ്വസിക്കാൻ  കൊള്ളുകയില്ല . വോട്ടുപെട്ടി  പൊട്ടിക്കുമ്പോൾ  ചിലപ്പോൾ
ചോർച്ച  കണ്ടേക്കാം .



Friday, 17 April 2015

ചില പിളർപ്പ് ചിന്തകൾ

കേരളാ കോണ്‍ഗ്രസ്‌  (S ) എന്ന  പാർട്ടിയെ  പുനരുജ്ജീവിപ്പിക്കുന്നതായി  കേട്ടപ്പോൾ  ' കൊല്ലക്കുടിയിൽ  സൂചി വിൽക്കുക ' എന്ന  ചൊല്ലാണ്
ഓർമ്മ വന്നത് .കാരണം  കേരളാ കോണ്‍ഗ്രസ്‌  പാർട്ടി  A  തൊട്ട്  Z  വരെ 
ആവശ്യത്തിലേറെ  ഇപ്പോൾ തന്നെ  ഉണ്ട് . S  എന്നത്  Secular  എന്നാണെന്ന് 
സംഘാടകർ  പറയുന്നത് . എന്നാൽ  stupid ,silly ,small ,splinter, എന്നെല്ലാം 
ചിലർ  വ്യാഖ്യാനിച്ചാൽ  അവരെ  കുറ്റപ്പെടുത്താൻ  ആവില്ല .


തെങ്ങിന്  ചീയൽരോഗം  പിടിപെടുന്നതുപോലെയാണ്   കേരളാ കോണ്‍ഗ്രസിന്‌  പിളർപ്പ് രോഗം  പിടിപെടുന്നത് . പിളർപ്പിന് ,അല്ലെങ്കിൽ  അടർപ്പിനു  പ്രത്യയ 
ശാസ്ത്രപരമായ  കാരണമൊന്നും  ഇല്ല .'' ഞാനോ വലുത് ,നീയോ  വലുത് '
എന്ന  കാര്യത്തിലാണ്  ഭിന്നത . അങ്ങനെ  പാർട്ടി  പിളരുന്നു ,അല്ലെങ്കിൽ 
പാർട്ടി യുടെ   ഒരു  ഭാഗം  അടർന്ന് പോകുന്നു . bracket ൽ   പാർട്ടിയുടെ 
'ഉടമസ്ഥന്റെ '  പേരിൻറെ  ആദ്യ അക്ഷരം  ഉപയോഗിച്ച് .


പിളരാത്ത  പാർട്ടി  ഏതെങ്കിലും  ഉണ്ടോ  എന്നറിയില്ല . 1964 ൽ  കമ്മ്യൂണിസ്റ്റ്‌ 
പാർട്ടി  പിളർന്നു .1969ൽ   കോണ്‍ഗ്രസ്‌  പിളർന്നു .പിന്നീട്  കോണ്‍ഗ്രസിൽ 
നിന്ന്  ചില  ഭാഗങ്ങൾ  അടർന്നു പോയി . തമിഴ്  മനില  കോണ്‍ഗ്രസ്‌ ,തൃണമൂൽ 
കോണ്‍ഗ്രസ്‌ , Nationalist  Congress , Congress ( S ),മുതാലയവ . 1977 മുതൽ 
1980 വരെ   ഇന്ത്യയെ  ഭരിച്ച  ജനതാ പാർട്ടിയും  പിളർന്നു . DMK  പിളർന്ന് 
AIAഡി എം കെ  ഉണ്ടായി .


പിളർപ്പ്  ജനാധിപത്യത്തിൻറെ  ലക്ഷണമാണ് . ഇഷ്ടമില്ലാത്തവർക്ക്  പിരിഞ്ഞുപോകാം . Chinese  Communist  Party  പിളരുകയില്ല . കാരണം  അത് 
പാറപോലെ  ഉറച്ചതാണ് .വിയോജിച്ചാൽ  ജയിലിൽ  പോകും .


പിളർപ്പ്  മനുഷ്യ സഹജമാണ് . ഒരു കുടുംബത്തിലെ  അംഗങ്ങൾക്കുപോലും 
ഒരുമിച്ച്  പോകാൻ  പ്രയാസമാണ് .വളരെ  വിട്ടുവീഴ്ചകൾ  ചെയ്യുന്നവർക്കേ 
ഒന്നിച്ചു പോകാൻ  കഴിയുകയുള്ളൂ . ഭർത്താവ്   ഭരണകക്ഷിയും   ഭാര്യ  പ്രതിപക്ഷവും  ആണെന്ന്   സങ്കൽപ്പിക്കാം . 'ഭർത്താവ് ' എന്ന  വാക്കിന് 
'ഭരിക്കുന്നവൻ ' എന്നാണ്  അർത്ഥമെന്ന്  കേട്ടിട്ടുണ്ട് . ഭാര്യ  ഭരിക്കപ്പെടുന്നവൾ. ഇത്  അംഗീകരിക്കാൻ  എല്ലാ സ്ത്രീകളും  തയ്യാറല്ല .അപ്പോൾ  ദാമ്പത്യജീവിതം 
പിളരുന്നു .അതായത്   divorce .


 രാജ്യങ്ങൾ  പിളരുന്നു ,അല്ലെങ്കിൽ  ഒരു  രാജ്യത്തിൻറെ  ചില  ഭാഗങ്ങൾ 
അടർന്നുപോകുന്നു . ഇന്ത്യ  പിളർന്ന്  ഇന്ത്യയും   പാകിസ്ഥാനും  ഉണ്ടായി .
പാകിസ്താനിൽനിന്നു  Bangaladesh  അടർന്നുപോയി . സോവിയറ്റ് union  ഒരു 
റബ്ബർക്കാ പോലെ  പൊട്ടിച്ചിതറി . യുഗോസ്ലാവിയായും  പൊട്ടിച്ചിതറി 
പുതിയ  രാജ്യങ്ങൾ  ഉണ്ടായി . ആഫ്രിക്കയിൽ   എത്തിയോപിയിൽ നിന്ന് 
വേർപെട്ട്  Eritrea  എന്ന  രാജ്യം  ഉണ്ടായി . സുഡാൻ  പിളർന്ന്   South  സുഡാൻ 
ഉണ്ടായി . ശ്രീലങ്കയെ  പിളർത്തി  ഒരു  തമിഴ്  രാജ്യം  ഉണ്ടാക്കാനുള്ള  തമിഴ് 
പുലികളുടെ  ശ്രമം   അടിച്ചമർത്തപ്പെട്ടു .ഇന്ത്യയിൽ നിന്ന്  വേർപിരിഞ്ഞ് 
ഖാലിസ്ഥാൻ  രൂപീകരിക്കാനുള്ള  ശ്രമം   പരാജയപ്പെട്ടു .





നൈജീരിയയിൽ   20000  ചതുരശ്രകിലോമീറ്റർ  സ്ഥലം  ഇന്ന്  ബോക്കോ
ഹറാമിന്റെ   നിയന്ത്രണത്തിലാണ് . വിഘടനവാദം  നൈജീരിയയിൽ  പണ്ടും
ഉണ്ടായിരുന്നു . 1967ൽ  എണ്ണയുല്പ്പാദനം   കൂടുതലുള്ള   ദക്ഷിണഭാഗത്ത്‌
Biafra  എന്ന  പുതിയ  രാജ്യം  ഉണ്ടാക്കാനുള്ള   ശ്രമം  നടന്നു . 1970 വരെ
നീണ്ട   ആഭ്യന്തരയുദ്ധത്തിൽ  10 ലക്ഷം  പേർ  കൊല്ലപ്പെട്ടു .


രാജ്യങ്ങളുടെ  പിളർപ്പിന്  അപവാദമായി ,പിളർന്ന  ഒരു  രാജ്യം  വീണ്ടും
ഒന്നായ  ചരിത്രം  ഉണ്ട് .1989 ൽ  പശ്ചിമജർമ്മനിയും   കിഴക്കേജർമ്മനിയും
ലയിച്ച്  ഒന്നായി .

മതം ,ഭാഷ ,സംസ്കാരം , ഗോത്രം  മുതലായവയുടെ  അടിസ്ഥാനത്തിൽ
സ്വന്തം  രാജ്യം  ഉണ്ടാക്കാൻ  ചിലർക്ക്  താല്പര്യമുണ്ട് .അതുതന്നെ  സംഘർഷത്തിന്  കാരണമാകുന്നു .മതേതരത്വവും   മനുഷ്യാവകാശങ്ങളും
സഹിഷ്ണുതയും  ഇല്ലാത്ത  രാജ്യങ്ങളിൽ   എപ്പോഴും  സംഘർഷം  കൊടുമ്പിരി കൊണ്ട്  നിൽക്കുന്നു .

മനശാസ്ത്രം  ഒട്ടും  പഠിക്കാത്തവർക്കും  അഭിപ്രായ വ്യത്യാസത്തിന്റെ ,അല്ലെങ്കിൽ  വെറുപ്പിന്റെ  വേരുകൾ  കണ്ടെത്താൻ  കഴിയും .ഉദാഹരണമായി  ഞാനും  ഒരു  സുഹൃത്തും  ചേർന്ന്  ഒരു  മുറി  വാടകക്കെടുത്ത്‌  താമസിക്കുന്നു . എളുപ്പത്തിന്  വേണ്ടി  ഞാൻ  അബു
എന്ന്  വിളിക്കുന്നു . ഞാൻ  രാവിലെ  5 മണിക്ക്  എഴുനേൽക്കുന്ന  ആളാണ് .
കൂട്ടുകാരൻ  ആറു മണിവരെ  ഉറങ്ങുന്നവനാണ്‌ . എഴുന്നേറ്റാൽ  ഉടനെ
എനിക്ക് TV  കാണണം . ഞാൻ  ശബ്ദമുണ്ടാക്കി  അയാളുടെ  ഉറക്കം
കെടുത്തും . കുളിക്കാൻ  എനിക്ക്  10 മിനിറ്റ്  മതി .അബുവിന്  അരമണിക്കൂർ
വേണം . എനിക്ക്  ഇറച്ചിയും  മീനും  കൂടാതെ  ചോറ്  ഇറങ്ങുകയില്ല .അവൻ
vegetarian  ആണ് .മീനിൻറെ  മണം  ഒട്ടും  ഇഷ്ടമില്ല . എനിക്ക്  സീരിയൽ  കാണണം .അവന്  വാർത്ത‍  കണ്ടാൽ  മതി .ഞങ്ങൾ  വ്യത്യസ്തമതക്കാരാണ് . ഇതെല്ലാം
കാരണം  വളരെയധികം  വിട്ടുവീഴ്ച   ചെയ്തില്ലെങ്കിൽ  ഒന്നിച്ചുള്ള  ജീവിതം
അധികം  മുന്നോട്ട് കൊണ്ടുപോകാനാവില്ല . അവിടെ  പിളർപ്പുണ്ടാകുന്നു .
രണ്ടുപേരിൽ  ഒരാൾ  സഹികെട്ട്  താമസം  മാറ്റുന്നു .

ഇതാണ്  രാജ്യം ,കുടുംബം ,രാഷ്ട്രീയ പാർട്ടി ,മുന്നണി  മുതലായവയിൽ  നടക്കുന്നത് .പിളർപ്പ് ,അടർന്നു പോക്ക് ,കൊഴിഞ്ഞുപോക്ക്  എന്നിവക്ക്
കാരണം  സഹിഷ്ണുതയും  സഹവർത്തിത്വവും  ഇല്ലാത്തതാണ് .

ചില  നേതാക്കന്മാർക്ക്  ഏതെങ്കിലും  പാർട്ടിയുടെ  അച്ചടക്ക പരിധിയിൽ
നിൽക്കാൻ  കഴിയുകയില്ല . ചില കൊച്ചുകുട്ടികളെ  pramൽ  ഇരുത്തിയാൽ
അവർ  ബെൽറ്റ്‌  അഴിച്ചുമാറ്റി  പുറത്ത് ചാടുന്നതുകാണാം . champagne പൊട്ടിച്ചാൽ  അത്  പതഞ്ഞ് ചീറ്റി  തെറിക്കും .അതുപോലെയാണ്  രാഷ്ട്രീയത്തിലെ  ഒറ്റയാന്മാർ   പുറത്ത് ചാടുന്നത് . അങ്ങനെ  പിളർന്നും
അടർന്നും  കൊഴിഞ്ഞുവീനും  ലയിച്ചും   A  തൊട്ട്  Z  വരെ  പാർട്ടികൾ
ഉണ്ടാകുന്നു .

പക്ഷേ  ഈ  (S )  Splinter  പാർട്ടികളെ   ജനം  എഴുതി തള്ളുന്ന  പ്രതിഭാസമാണ്  ഇന്ന്  കാണുന്നത് . BJP ക്ക്  ഒറ്റയ്ക്ക്  ഭൂരിപക്ഷം  കൊടുത്ത്  ഈ  സന്ദേശമാണ്
ജനങ്ങൾ   അടിവരയിട്ട്   കാണിച്ചത്‌ .

 *                                    *                                       *                                 *









Friday, 10 April 2015

LDF സൽഭരണം ,2016 -2021 ( ഹാസ്യഭാവന )


2016  കേരള ചരിത്രത്തിൽ  തങ്കലിപികളിൽ   എഴുതപ്പെട്ട   ഒരു  വർഷമാണ്‌ .
അഞ്ചുവർഷം   നീണ്ടുനിന്ന    UDF ൻറെ   അഴിമതിഭരണത്തിന്   അന്ത്യം കുറിച്ചു കൊണ്ട്   LDF   അസ്സംബ്ലി  തെരഞ്ഞെടുപ്പിൽ    തൂത്തുവാരി ,140 ൽ
131  സീറ്റ്‌  നേടി . UDF  ആപ്പിലായി .9  സീറ്റുകൾ  മാത്രം  ജയിച്ചു .പാലായിൽ
LDF ൻറെ  സ.പി .സി .ജോർജ്  km  മാണിയെ   40000  വോട്ടിന്  തോൽപ്പിച്ചു .പുതുപ്പള്ളിയിൽ  ഉമ്മൻ  ചാണ്ടി   489  വോട്ടിന്  കഷ്ട്ടിച്ചു  കടന്നുകൂടി .
അനേകം    സീറ്റുകളിൽ   UDF ന്   കെട്ടിവെച്ച  തുക  നഷ്ട്ടമായി .

2016  മെയ്‌  ഒന്നാം  തീയതി  സ . കോടിയേരി  ബാലകൃഷ്ണൻ  മുഖ്യമന്ത്രിയായും  സ.പി .സി .ജോർജ്  ഉപമുഖ്യ മന്ത്രിയായും  സത്യ പ്രതിന്ജ
ചെയ്ത്  ചാർജ് എടുത്തു . R.ബാലകൃഷ്ണ പിള്ള , ഗണേഷ് കുമാർ ,ഗൌരിയമ്മ  മുതലായ  30  മന്ത്രിമാർ   ചാർജ്  എടുത്തു . പ്രായാധിക്യം  കാരണം   അസ്സംബ്ലിയിൽ  എത്താൻ  കഴിയാഞ്ഞതുകൊണ്ട്   governor  ഗൌരിയമ്മയുടെ   വീട്ടിൽചെന്നു    സത്യവാചകം   ചൊല്ലിക്കൊടുക്കുകയായിരുന്നു .

മെയ്‌   രണ്ടാം  തീയതി  രാവിലെ  ഞാൻ  എൻറെ  വീട്ടുമുറ്റത്ത്‌  ഉലാത്തുകയായിരുന്നു . അപ്പോൾ  ഒരു  ഡെലിവറി  truck  റോഡരികിൽ  വന്ന്
നിന്നു . uniform  ധരിച്ച  രണ്ടുപേർ  ഫ്രിഡ്ജ്‌ പോലെ  ഒരു  സാധനം  എടുത്തുകൊണ്ട്  എൻറെ  gate ന്  അടുത്തേയ്ക്ക്  വന്നു . വീടുതെറ്റിയതാണ്
എന്ന്  വിചാരിച്ച്  ഞാൻ  അവരുടെ  അടുത്ത് ചെന്ന്  വിലക്കി .

'' നിങ്ങൾക്ക്   വീട്  തെറ്റിയതാണ് .ഞാൻ  ഒന്നും  ഓർഡർ  ചെയ്തിട്ടില്ല .''

'' ഞങ്ങൾക്ക്   തെറ്റിയതല്ല . Mr  കുര്യൻ , Foxvilla '', ഒരുവൻ  ഡെലിവറി
note  കാണിച്ചു .

''  ഇതെന്താണ്   സാധനം ?''


'' അറിഞ്ഞില്ലേ ,ഇതാണ്   പുതിയ  സർക്കാർ  ഓരോ  കുടുംബത്തിനും
സൌജന്യമായി   തരുന്ന  മന്നാ  മെഷീൻ ,''

ചുറു ചുറുക്കുള്ള   ആ  ചെറുപ്പക്കാർ   മെഷീൻ  അടുക്കളയിൽ  എടുത്തുവെച്ചു .ഒന്നാമൻ   പറഞ്ഞു ,

'' ചേട്ടൻ   കണ്ണടച്ച് ,ഇഷ്ടമുള്ള  ഭക്ഷണം   ധ്യാനിക്കുക .കണ്ണ് തുറക്കുമ്പോൾ
ആ  ഭക്ഷണം  സ്ക്രീനിൽ  പ്രത്യക്ഷപ്പെടും . ബട്ടണ്‍  പ്രെസ്സ്  ചെയ്യുമ്പോൾ
സാധനം  താഴെ  വീഴും .''

ഞാൻ   കപ്പയും  പന്നിയിറച്ചി കറിയും  ധ്യാനിച്ചു . പ്രെസ്സ്  ചെയ്തപ്പോൾ
ആവിപൊങ്ങുന്ന  കപ്പയും  പന്നിക്കറിയും  ഒരു  സംഗീതത്തോടെ  താഴെ
വീണു .ഞാൻ  മുഖ്യമന്ത്രി   കോടിയേരിക്ക്  കോടാനുകോടി  നന്ദിപറഞ്ഞു കൊണ്ട്  അത്  കഴിച്ചു .

'' ചേട്ടാ ,ഒട്ടും  അമാന്തിക്കണ്ട . എന്തുവേണമെങ്കിലും   ധ്യാനിച്ചോളൂ . തേൻ ,
പാൽ ,മദ്യം ....എന്തു വേണേലും .''

അവർ   പോയിക്കഴിഞ്ഞപ്പോൾ   വേറെ  ഒരു  അത്ഭുതം  കണ്ടു . ടാപ്പിൽ
ശുദ്ധജലം   ചീറ്റുന്നു . UDF  ഭരിച്ചിരുന്നപ്പോൾ  രാവിലെ  ഒരു  മണിക്കൂറും
വൈകീട്ട്   ഒരു  മണിക്കൂറും ചെളിവെള്ളം   ടാപ്പിൽ   മടിച്ചു മടിച്ച് വീണിരുന്നു .ഇപ്പോഴിതാ   കുടിവെള്ളം  ചീറ്റുകയാണ് . കോടി  പുണ്യം  കിട്ടട്ടെ .

ആ   ചെറുപ്പക്കാർ  പോയി   കുറെ  കഴിഞ്ഞപ്പോൾ  ഒരു  വാൻ  വന്നു .രണ്ട്
യുവതികൾ  ഒരു  പൂച്ചട്ടിയുമായി  വന്നു . അതിൽ  രണ്ടിലയുള്ള  ഒരു
ചെടി  ഉണ്ട് . കേരളാ  കോണ്‍ഗ്രസ്സിൻറെ   ചിഹ്നം  പോലെ .

'' ചേട്ടാ ,ഇത്  പണം  കായ്ക്കുന്ന   മരമാണ് . സർക്കാരിൻറെ   സമ്മാനമാണ് .
മൂന്നാം  മാസത്തിൽ  കായ്ക്കും . ചുമ്മാ  കുലുക്കിയാൽ  മതി . ലക്ഷങ്ങളും
കോടികളും  പെറുക്കി  എടുക്കാം .''

ഒരാഴ്ചകൊണ്ട്   കേരളത്തിൻറെ  മുഖം   ആകെ  മാറി . പുതിയ  സർക്കാരിൻറെ  വാഗ്ദാനങ്ങൾ   ഓരോന്നായി  നടപ്പാക്കി .സമ്പൂർണ്ണ
ജനാധിപത്യം   നിലവിൽ   വന്നു . എല്ലാ  കാര്യങ്ങളും  സൌജന്യമാക്കി .
ഉദാഹരണമായി  ബസ്‌  വീടിനടുത്ത്  നിറുത്തും . വെറുതെ  കയറി
പോയാൽ  മതി .

UDF   ഭരണകാലത്ത്   ജനങ്ങൾ  ഗ്യാസ്  trouble  കൊണ്ട്   വലഞ്ഞിരുന്നു .അതായത്  നമ്മൾ  ഗ്യാസ്  ബുക്ക്‌ ചെയ്ത് ,കണ്ണിൽ  എണ്ണയൊഴിച്ച്  രണ്ടാഴ്ച
കാത്തിരുന്നാലും   ഗ്യാസ്  കൊണ്ടുവന്ന്  തരികയില്ല .പുതിയ  LDF  സർക്കാർ
ഗ്യാസ്   സൌജന്യമാക്കി . മന്നാമെഷീൻ  ഉള്ളതുകൊണ്ട്  ഒരു  ചായ  ഉണ്ടാക്കി
കുടിക്കാൻ  പോലും  ജനങ്ങൾക്ക്‌   മടിയായിരുന്നു . '' ഗ്യാസ്  വേണോ ,വേണോ '' എന്ന്  ചോദിച്ചുകൊണ്ട്   വാനുകൾ  ചുറ്റിക്കറങ്ങി യെങ്കിലും  ഗ്യാസ്
സ്വീകരിക്കാൻ   ഒരു  പട്ടിപോലും  മുമ്പോട്ടുവന്നില്ല .

പട്ടിയുടെ  കാര്യം  പറഞ്ഞപ്പോഴാണ്   ഒരു  കാര്യം   ഓർമ്മ വന്നത് . UDF
സർക്കാരിന്   ഒരു  പട്ടിനയം  ഉണ്ടായിരുന്നില്ല . അതുകൊണ്ട്  തെരുവുനായ്ക്കൾ  പെരുകി  ജനങ്ങൾ  ഭയപ്പെട്ട് കഴിഞ്ഞിരുന്നു . പുതിയ
സർക്കാരിന്   വ്യക്തമായ  ഒരു  പട്ടിനയം  ഉണ്ടായിരുന്നു . ആദ്യമായി  മനുഷ്യരുടെയും   പട്ടികളുടെയും  census  എടുത്തു .കേരളത്തിൽ  മൂന്നരക്കോടി
മനുഷ്യരും    ഏഴുകോടി   പട്ടികളും   ഉള്ളതായി  കണ്ടെത്തി . അതായത്
ഒരു  മനുഷ്യന്   രണ്ട് പട്ടി . പട്ടിനിർമ്മാർജ്ജനത്തിന്  ഒരു  ശാസ്ത്രീയ മാർഗ്ഗം
കണ്ടെത്തി . പട്ടികളെ  rocketൽ  കയറ്റി   ബഹിരാകാശത്തേക്ക്  വിക്ഷേപിക്കുക .
അതിനു വേണ്ടി   കോടിമത ,നാലുകോടി ,കോടിക്കുളം  മുതലായ  സ്ഥലങ്ങളിൽ
വിക്ഷേപണകേന്ദ്രങ്ങൾ   സ്ഥാപിച്ച്  എല്ലാ  പട്ടികളേയും   ബഹിരാകാശത്ത്
എത്തിച്ചു .അങ്ങനെ  കേരളത്തെ   ഒരു  സമ്പൂർണ്ണ പട്ടിവിമുക്ത രാജ്യമായി
പ്രഖ്യാപിച്ചു .

മദ്യനിരോധനം   സുധീരമായി  എടുത്തുകളഞ്ഞ്  LDF  സർക്കാർ  കയ്യടി
നേടി . മദ്യം  സൌജന്യമാക്കി . മുക്കിലും  മൂലയ്ക്കും  സൗജന്യ മെഷീൻകൾ
സ്ഥാപിച്ചു . electricity ,വെള്ളം ,മുതലായ  എല്ലാം  സൌജന്യമാക്കി .

സാമ്പത്തിക രംഗത്ത്   വിപ്ലവകരമായ   പരിഷ്കാരങ്ങൾ  ഏർപ്പെടുത്തി .
സ്വർണ്ണം  duty -ഫ്രീ  ആക്കി   സ്വർണ്ണക്കടത്ത്  പൂർണ്ണമായും  ഇല്ലാതാക്കി .റബ്ബർ
വില  കിലോയ്ക്ക്   500 രൂപാ ആയി  നിജപ്പെടുത്തി .

വിദ്യാഭ്യാസ രംഗത്തും   വിപ്ലവകരമായ   പരിവർത്തനം  ഉറപ്പാക്കി .പരീക്ഷകൾ  abolish  ചെയ്തു .ഒരു  option  ഏർപ്പെടുത്തി .ഒരു  കുട്ടിക്ക്  പരീക്ഷ
എഴുതണമെന്ന്  തോന്നിയാൽ   സ്വയം  ചോദ്യവും  ഉത്തരവും  ഉണ്ടാക്കി
സ്വയം  പരീക്ഷ എഴുതി  സ്വയം  മാർക്കിടാം .അങ്ങനെ  കോപ്പിയടി സമ്പ്രദായത്തെ   തുടച്ചുമാറ്റി .

വീടുവളപ്പുകളിൽ   പണമരം   തഴച്ചു വളർന്ന്   ആയിരത്തിന്റെയും
അഞ്ഞൂറിന്റെയും  നോട്ടുകൾ   ആർക്കും  വേണ്ടാതെ  കാറ്റിൽ  പറക്കുന്നതുകണ്ട്  എൻറെ  കണ്ണുകൾ  നിറഞ്ഞു . UDF ദുർഭരണ കാലത്ത്
ഈ  കടലാസ്സ് കഷണങ്ങൾക്കു വേണ്ടിയായിരുന്നു   ജനങ്ങൾ  ഒടുങ്ങാത്ത
ക്ലേശങ്ങൾ   അനുഭവിച്ചിരുന്നത്‌ .

ചുരുക്കി പറഞ്ഞാൽ   കേരളം  ഭൂമിയിലെ   സ്വർഗ്ഗമായി  മാറി . വാർത്ത‍
കേട്ട്   സ്വർഗ്ഗത്തിലെ   മാലാഖമാർ  കൂട്ടത്തോടെ   കാലുമാറി  പാലായിലും
പൂഞാറ്റിലും   വന്ന്  കുടിയേറി പാർത്തു .

2021 ൽ   തെരഞ്ഞെടുപ്പ്   നടന്നില്ല . 140  മണ്ഡലങ്ങളിലും   LDF   സ്ഥാനാർഥികൾ
എതിരില്ലാതെ   തെരഞ്ഞെടുക്കപ്പെട്ടു .അങ്ങനെ  കോടാനുകോടി  വർഷങ്ങൾ
അവർ  സൽഭരണം   കാഴ്ച്ചവെച്ചു .



Monday, 6 April 2015

രാഷ്ട്രീയത്തിലെ കള്ളക്കളികൾ (opinion )

കേരളത്തിലെ   ജനാധിപത്യത്തിൻറെ   ചരിത്രത്തിൽ  ഒരു  കറുത്ത  അദ്ധ്യായമാണ്‌   2015  . ഫുട്ബോൾ  കളിയിൽ  ആദ്യപകുതിയിൽ തന്നെ
ഏകപക്ഷീയമായ   ഗോൾ വർഷം  എന്നുപറഞ്ഞതുപോലെ  ജനാധിപത്യത്തിനെതിരായ  അനേകം  സെൽഫ് ഗോളുകൾ  ഇതിനകം  അടിച്ചുകഴിഞ്ഞു . അസ്സെംബ്ലിയിൽ  നടന്ന  കയ്യാംകളികൾ ,രാഷ്ട്രീയക്കാരുടെ
നിരുത്തരവാദ പരമായ  പ്രവർത്തികളിൽ   അവസാനത്തേത്  ആയിരിക്കുമെന്ന്  കരുതിയവർക്ക്   തെറ്റി . ഇപ്പോൾ  കേരളാ കോണ്‍ഗ്രെസ്സിലെ  പൊട്ടിത്തെറി   ഒരു  പുതിയ തലത്തിലെത്തി  കൊടുമ്പിരി
കൊണ്ടിരിക്കുകയാണ് .

അച്ചടക്കവും  ബഹുമാനവും  ജനാധിപത്യമൂല്യങ്ങളും  ഇല്ലാത്ത  രാജ്യങ്ങൾക്കും  രാഷ്ട്രീയപാർട്ടികൾക്കും   നിലനിൽപ്പില്ല . Iraq ,ലിബിയ ,
യെമെൻ  എന്നീ  രാജ്യങ്ങളിൽ നിന്ന്  വിദേശികൾ  പ്രാണനും കൊണ്ട്
പലായനം  ചെയ്യേണ്ടിവന്നു . കാരണം  ഒരു  ഭരണഘടനയുടെ  അടിസ്ഥാനത്തിൽ  ഒന്നിച്ചുനിൽക്കാതെ  മറ്റ് താൽപ്പര്യങ്ങൾക്ക്  വഴങ്ങി
ആയുധമെടുത്ത്   പരസ്പരം  യുദ്ധം  ചെയ്ത്  ആ രാജ്യങ്ങളിലെ  വിവിധ
വിഭാഗങ്ങൾ  സ്വയം  നശി ക്കുകയാണ്   ചെയ്തത് .ആ രാജ്യങ്ങൾ  പല
കഷണങ്ങളായി .

ഒരു  രാഷ്ട്രീയപാർട്ടിയിൽ   അച്ചടക്കം  ഇല്ലെങ്കിൽ  ആ  പാർട്ടി  പല
കഷണങ്ങളായി  ഇല്ലാതാകും . ഒരു  വാഹനത്തിൻറെ  നാല്  ടയറുകൾ
നല്ല  condition ൽ  അല്ലായെങ്കിൽ   ആ   വാഹനത്തിന്   അധികദൂരം  മുന്നോട്ട്
പോകാൻ  ആവുകയില്ല . ടയറുകൾ  മൊട്ട  ആയിരിക്കരുത് . എയർ പ്രഷർ
ശരിയായിരിക്കണം . വീൽ balancing ,alignment  എന്നിവ  ശരിയായിരിക്കണം .
അല്ലെങ്കിൽ   steering  വിറയ്ക്കും . സ്പീഡ്  കിട്ടു കയില്ല . മാണിസാറിന്റെ
വണ്ടിക്ക്  കുറേ നാളായി   steering ന്   കടുത്ത വിറയലാണ് . അദ്ദേഹം
വണ്ടി  നിറുത്തി   പരിശോധിച്ചപ്പോൾ   ഒരു  ടയർ  puncture  ആണ് . ആ
ടയർ  മാറ്റാതെ   അദ്ദേഹത്തിന്   മുമ്പോട്ട്‌  പോകാനാകില്ല . അഥവാ
ആരെങ്കിലും  പറയുകയാണ്‌ ,''  സാരമില്ല  സാറെ .കുഴപ്പമൊന്നുമില്ല .ടയർ
മാറ്റാതെ  മുന്നോട്ട്  പൊയ്ക്കോ '' എന്ന്  ഉപദേശിച്ചാൽ   അതിൽ  ദുരുദ്ദേശം
ഉണ്ട് . വണ്ടി  മറിയുന്നത്  കണ്ട്   അവർക്ക് സന്തോഷിക്കണം .

പരിഷ്കൃത രാജ്യങ്ങളിൽ   ഒരു  തെരഞ്ഞെടുപ്പ്  കഴിഞ്ഞാൽ  തെരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റ്‌ / പ്രധാനമന്ത്രിയെ   എല്ലാവരും  അംഗീകരിക്കുന്നു . മറിച്ചിടാനുള്ള   ശ്രമം   പ്രതിപക്ഷം  നടത്തുന്നില്ല . കേരളത്തിലാകട്ടെ  എപ്പോഴും  സർക്കാരിനെ   മറിച്ചിടാനുള്ള   ശ്രമം
പ്രതിപക്ഷം  നടത്തുന്നു . ഭരണപക്ഷത്തുള്ള  ചിലർ  പ്രതിപക്ഷത്തിന്റെ
agent മാരായി   പ്രവർത്തിക്കുന്നു .ആവർത്തനവിരസത കൊണ്ട് '' രാജിവെക്കണം ,രാജിവെക്കണം '' എന്ന  മുറവിളിക്ക്  പുല്ലുവില / മണ്പാൽ
വില  ഇന്ന്   ആരും  കൽപ്പിക്കുന്നില്ല .

കേരളരാഷ്ട്രീയത്തെ    നാറ്റിക്കുന്നതിൽ   ചാനലുകൾ  പരസ്പരം  മത്സരിക്കുകയാണ് . അവർ   ഏതെങ്കിലും  പാർട്ടിയുടെ  പക്ഷം പിടിച്ച്
അപവാദ പ്രചരണങ്ങളിൽ  ഏർപ്പെടുന്നു . അവരുടെ  സീരിയലുകൾ പോലെ
പൊട്ടക്കഥകൾ  ആണ്  അവരുടെ   ശബ്ദരേഖകളും മറ്റും  എന്ന്   ഭൂരിപക്ഷം
ജനങ്ങൾക്കും  അറിയാം . ഇപ്പോഴിതാ   ഒരു  ചാനൽ   സരിതയുടെ  കത്ത്
പുറത്ത് വിട്ടിരിക്കുന്നു . എന്തോ   വലിയ  ആനക്കാര്യം  പോലെ .ഇവരുടെ
കള്ളക്കളികൾ  ഏത് കൊച്ചുകുട്ടിക്കും   മനസ്സിലാകും . ഉദാഹരണമായി
ആളുകൾ  തിങ്ങിനിറഞ്ഞ  ഒരു  സ്റ്റേജ്ൽ   മുഖ്യമന്ത്രി  സമ്മാനദാനം  നിർവഹിക്കുന്നു . ചിലപ്പോൾ  ഒന്നോരണ്ടോ  യുവതികൾ  അദ്ദേഹത്തോട്
വളരെ  ചേർന്ന് നിൽക്കുന്നു . ആ  ഫോട്ടോ  എഡിറ്റ്‌  ചെയ്ത്  പ്രസിദ്ധീകരിച്ച്
അതിനെ  ലൈംഗിക അതിക്രമമായി  വ്യാഖ്യാനിക്കാൻ   ചാനലുകൾക്ക്
മടിയില്ല .

ഞങ്ങളുടെ  നാട്ടിൽ  പറയാറുണ്ട് ,'' ആ  തത്തീര്  ഗുണം  കൂടി '' എന്ന് .( a
blessing  in  disguise ). ഇന്ന്   ചാനലുകളുടെ  BREAKING  NEWS  എന്നതിൽ
ജനങ്ങൾ  BREAKING  എന്ന  വാക്കിന്   കൊടുക്കുന്ന  അർത്ഥം ''പൊട്ട ''
എന്നാണ് . അതായത്  'പൊട്ട ന്യൂസ്‌ .'' നിത്യവും   കള്ളവാർത്തകൾ   പ്രചരിപ്പിച്ച്   ചാനലുകൾക്ക്   വിശ്വാസ്യത   നഷ്ടപ്പെട്ടിരിക്കുന്നു .

ഒരു   സംശയം   ബാക്കി  നിൽക്കുന്നു . ചാനലുകാരുടെ  ദൃഷ്ടിയിൽ
udf  നേതാക്കൾക്ക്    അമിതമായ  ലൈംഗിക ആസക്തിയാണ്‌ .നിയമസഭയിൽ
പോലും  അത്  നിയന്ത്രിക്കാനാകുന്നില്ല .ആരെങ്കിലും   കൈവിഷം  കൊടുത്തിട്ടുണ്ടോ  എന്തോ ?

ജനാധിപത്യത്തിൽ   വ്യക്തികൾക്കല്ല   പാർട്ടികൾക്കും   പാർട്ടികളുടെ
നയപരിപടികൾക്കും   ആണ്  പ്രാധാന്യം . തോന്നുമ്പോൾ  പാർട്ടി ഉണ്ടാക്കിയാൽ  ഇന്ന്  ജനങ്ങൾ  അന്ഗീകരിക്കുകയില്ല . പാർട്ടിക്ക്
ഉപരി   ഒരു  വ്യക്തിയെ  പ്രതിഷ്ടിച്ചാൽ  നാശമാണ്  ഫലം . മായാവതി ,ദേവഗൌഡ ,ലാലുപ്രസാദ്  യാദവ് ,ജയലളിത  മുതലായവർ  കുറേക്കാലം
തിളങ്ങി . ഇന്ന്  അവർ  ഒന്നുമല്ല . മായാവതി   ഇന്ത്യയുടെ   പ്രധാന മന്ത്രി
ആയേക്കുമെന്ന്  Newsweek  ഒരിക്കൽ   പ്രവചിക്കുകയുണ്ടായി . അവർ
കോടികൾ  മുടക്കി  സ്വന്തം  പ്രതിമകൾ  സ്ഥാപിച്ചു .പക്ഷേ  തലമറന്ന്
എണ്ണ തേച്ച  അവരെ  ജനം  എഴുതിത്തള്ളി . അവർ  സംപൂജ്യയായി .(some
zeros ). എല്ലാവർക്കും   ഒരു  നല്ല  പാഠം .





Friday, 3 April 2015

പത്രോസിന്റെ പശ്ചാത്താപം ( നാടകം )

പത്രോസിന്റെ  പാശ്ചാതാപത്തെ   ഒരു  വ്യത്യസ്ത  രീതിയിൽ  കാണാൻ  ആണ്  ഈ  നാടകത്തിൽ  ശ്രമിക്കുന്നത് .

യേശുവിനെ  അറസ്റ്റ്  ചെയ്തത്  കണ്ട്  പത്രോസ്  അവിടെ  നിന്ന്  ഒഴിഞ്ഞു മാറി   രക്ഷപെടുന്നു . എന്ത് ചെയ്യണമെന്നറിയാതെ  ഇരുട്ടിൽ  തപ്പി നടന്ന്
അയാൾ   ഒരു  junction ൽ   എത്തിച്ചേരുന്നു . ലോറി ,tanker ,ബസ്‌  മുതലായവ
വിശ്രമത്തിന് വേണ്ടി  നിറുത്തുന്ന  സ്ഥലമാണ് . അതിനാൽ  അവിടെ
കാണുന്ന  ആളുകൾ  കൂടുതലും  തൊഴിലാളികൾ  ആണ് .)


The   characters

പത്രോസ് (50 )
ലിഡിയ - പത്രോസിന്റെ   ഭാര്യ (45 )
ചാണ്ടി  ( 18 )-മകൻ
തൊമ്മൻ (16 )-മകൻ

പങ്കജാക്ഷി  (50 )-  തട്ടുകട   നടത്തുന്ന  ഒരു  സ്ത്രീ

മദ്യപൻ  ( കുടിയൻ )  ( 40) )

ഡ്രൈവർമാർ , ചുമട്ടു തൊഴിലാളികൾ , കൂലി പണിക്കാർ , പോലീസുകാർ ,
പട്ടാളക്കാർ ,യാത്രക്കാർ


                                                  രംഗം  1

പങ്കജാക്ഷിയുടെ   തട്ടുകട . പല  അടുപ്പുകളിൽ   വിഭവങ്ങൾ  തയ്യാറായിക്കൊണ്ടിരിക്കുകയാണ് .സമയം  വെളുപ്പിന്   നാല് മണി .
പഴയ  ബഞ്ചുകളിൽ  കുറേ  പേർ  ഇരിപ്പുണ്ട് .പങ്കജക്ഷിയെ  സഹായിക്കാൻ
രണ്ട്  അന്യദേശക്കാർ  ഉണ്ട് . ബീഡിപ്പുക  അവിടെയെല്ലാം  നിറഞ്ഞിട്ടുണ്ട്‌ .
ദോശ  ചുടുന്ന 'chew  എന്ന  ശബ്ദം  കേൾക്കാം .പത്രോസ്  പ്രവേശിക്കുന്നു .
ഒഴിഞ്ഞു മാറി  ഒരു  ചെറിയ  മരത്തിൻറെ  മറവിൽ  നില്ക്കുന്നു .

                                    കുടിയൻ

ദോശ   ആയില്ലേ   പങ്കജാക്ഷി  ?

                                      പങ്കജാക്ഷി

ഇല്ല .ഒരു   പത്തുമിനിറ്റ് കൂടി   wait  ചെയ്യണം .

                                       കുടിയൻ

ഇന്ന്  എന്തെങ്കിലും   നടക്കുന്ന   ലക്ഷണമാ   കാണുന്നത് .

                                            ഡ്രൈവർ

എന്താ   പ്രശ്നം ?

                                            കുടിയൻ

ആ   യേശുവിനെ    അറസ്റ്റ്   ചെയ്തത്   അറിഞ്ഞില്ലേ ? എന്തായാലും
രണ്ടിൽ  ഒന്ന്   ഇന്നറിയാം .അതായത്   യേശു   ദൈവപുത്രനാണോ  അല്ലയോ
എന്ന് . ആണെങ്കിൽ  പൊലീസുകാരേയും  പട്ടാളക്കാരെയും  എല്ലാം
അടിച്ച്  നിരപ്പാക്കി  അയാൾ  രക്ഷപ്പെടും . അല്ലെങ്കിൽ  കുരിശിൽ  തറക്കപ്പെട്ട്
മരിക്കും .

                                               യാത്രക്കാരൻ

മുമ്പ്   പല  അത്ഭുതങ്ങളും   ചെയ്ത   ആളല്ലേ  ഇപ്പറഞ്ഞ  യേശു ? ഇന്നും
എന്തെങ്കിലും   അത്ഭുതം  ചെയ്ത്   അയാൾ  രക്ഷപെട്ടേക്കും .

                                               കുടിയൻ

അതൊക്കെ  വെറും   മാജിക്‌  അല്ലേ ? വെള്ളം  വീഞ്ഞ്  ആക്കുക ,അഞ്ച് അപ്പം
കൊണ്ട്  അയ്യായിരം പേരെ  തീറ്റുക , വെള്ളത്തിനു മീതെ  നടക്കുക -ഇതൊക്കെ
മികച്ച   മാന്ത്രികർ  ചെയ്യുന്ന  ചെപ്പടി വിദ്യകളാണ് .

                                                   ചുമട്ടു തൊഴിലാളി

അപ്പോൾ   യേശു  വെറുമൊരു   മാന്ത്രികനാണ്   എന്നാണോ  താങ്കൾ
പറഞ്ഞുവരുന്നത് ?


                                                    കുടിയൻ

അതെ .മുന്തിയ   ഒരു  മാന്ത്രികൻ . പക്ഷേ  അവൻ  ദൈവപുത്രനാണെന്ന്  ഞാൻ
വിശ്വസിക്കാം ,എനിക്ക്  ഇഷ്ടപ്പെട്ട  ഒരു  അത്ഭുതം  കാണിച്ചാൽ . അതായത്
ശുദ്ധമായ  മദ്യം  സൌജന്യമായി ,വീട്ടിൽ  എല്ലാ സമയത്തും  ടാപ്പിൽ നിന്ന്
ഊറ്റിയെടുക്കുന്ന  അത്ഭുതം !

                                             യാത്രക്കാരൻ

അത്  പള്ളിയിൽ  പോയി  പറഞ്ഞേച്ചാൽ  മതി . ഇന്ന്  ടാപ്പിൽ  ഒരു തുള്ളി
വെള്ളം പോലും  കിട്ടുകയില്ല .അപ്പോഴാ   ടാപ്പിൽ  മദ്യം !

                                                      ഡ്രൈവർ

വെള്ളം   പെട്രോൾ  ആക്കി  മാറ്റുന്ന  അത്ഭുതം  കാണിച്ചാൽ  ഞാൻ  വിശ്വസിക്കാം  യേശു   ദൈവത്തിൻറെ   മകനാണെന്ന് .

                                             പങ്കജാക്ഷി

( ദോശ  വിതരണം  ചെയ്യുന്നു )  പെട്രോൾ  ഒന്നും  വേണ്ട . ശുദ്ധമായ  കുടിവെള്ളം  24  മണിക്കൂറും  ടാപ്പിൽ  എത്തി ച്ചുതരാമോ  ആരെങ്കിലും ?
എങ്കിൽ  ആ ആളെ  ദൈവപുത്രനെന്ന്  വിളിക്കാം . പിന്നെ  എല്ലാവരോടും
ഒരു  കാര്യം  പറയാനുണ്ട് . ഒന്നാം  തീയതി മുതൽ   ദോശയ്ക്ക്  ഒരു  രൂപാ
വില  കൂട്ടുകയാണ് . ആരും  പരാതി  പറഞ്ഞേക്കരുത് . അരിവില  കുതിച്ച്
കയറുകയാണ് . വില  കൂട്ടാതെ  നിവൃത്തിയില്ല .


                                                 കുടിയൻ

വില  കൂട്ടിക്കോ .പക്ഷേ  ദോശയുടെ  വലുപ്പം  കുറച്ചേക്കരുത് .

                                             പങ്കജാക്ഷി

അത്  നീ  ആശങ്കപ്പെടേണ്ട . ( പത്രോസിന്റെ   അടുത്ത് ചെന്ന് )
എന്താ  വേണ്ടത് ?

                                               പത്രോസ്

രണ്ട്  ദോശ .കടും കാപ്പി .

                                              പങ്കജാക്ഷി

( ദോശ  കൊടുക്കുന്നു )  എവിടെയാ  ജോലി ? എന്താ  പേര് ?

                                          പത്രോസ്

എൻറെ  പേര്  കുഞ്ഞാപ്പു . റബ്ബർ വെട്ടായിരുന്നു .റബ്ബറിന്  വില കുറഞ്ഞപ്പോൾ  ജോലി  പോയി . ഇനി  വേറെ  പണി  കണ്ടു പിടിക്കണം .

                                                കുടിയൻ

ചേച്ചി ,ഈ  യേശു   മനസ്സുവെച്ചിരുന്നെങ്കിൽ   നമ്മുടെ  കഷ്ടപ്പാടെല്ലാം
തീരുമായിരുന്നു .
                                              പങ്കജാക്ഷി
അതെങ്ങനെ ?
                                                 കുടിയൻ

എല്ലാദിവസവും   രാവിലെ  കുറേ  മന്നാ  വർഷിക്കണം


 . പിന്നെ  ഓരോ
കുടുംബത്തിനും   പണം  കായ്ക്കുന്ന  മരവും  കൊടുക്കണം .

                                                ഡ്രൈവർ

എങ്കിൽ   പങ്കജക്ഷിയുടെ   തട്ടുകട  പൂട്ടിപ്പോകും !

            ( പങ്കജാക്ഷി   പത്രോസിന്റെ   അടുത്ത്  വരുന്നു .)

                                             പങ്കജാക്ഷി

മുമ്പ്   എവിടെയോ  കണ്ടിട്ടുള്ളതുപോലെ  തോന്നുന്നു .ഇന്നാള്  യേശുവും
കൂട്ടുകാരും  ഈ  വഴി വന്നപ്പോൾ  ഇവിടെ  കയറി  കടുംകാപ്പിയും  പരിപ്പുവടയും  വാങ്ങിയിരുന്നു ....അതെ ..അതെ ..അന്ന്  നീയല്ലേ  എൻറെ കയ്യിൽനിന്ന്   13  പരിപ്പുവട  വാങ്ങിയത് ?

                                                 പത്രോസ്

ഞാനോ ? ഞാൻ  ആദ്യമായിട്ടാണ്   ഈ  വഴി  വരുന്നത് . എന്നെ പ്പോലെ
ആരെങ്കിലും   ആയിരിക്കാം ...ഞാൻ  യേശുവിനെ  ഒരിക്കലും  കണ്ടിട്ടുപോലുമില്ല .

                                           പങ്കജാക്ഷി

എന്നാലും   എനിക്കൊരു  തമിശയം . ( പോകുന്നു )

                                           കുടിയൻ

ഞാൻ   പറഞ്ഞതുപോലെ   ഇന്ന്   പലതും  നടക്കും . യേശു  രക്ഷപ്പെടുമോ ?
അവൻ  ദൈവപുത്രനാണോ  എന്ന്  ഇന്ന്  തെളിയും .( പത്രോസിനോടായി )
ചേട്ടാ ,ചേട്ടൻറെ   അഭിപ്രായം  എന്താ ? യേശു  ദൈവപുത്രൻ  ആണോ ?

                                                പത്രോസ്

അത് .....അത് ......ഞാൻ  എങ്ങനെ   പറയാനാ .

                                                കുടിയൻ

ആലോചിച്ച്   പറഞ്ഞാൽ  മതി . ഒരു  ചെറിയ  ക്വിസ് . യേശു  ദൈവപുത്രൻ
ആണോ ?  A .അതെ    ബി.അല്ല   സി .  അറിയില്ല .

                                                 പത്രോസ്

ഇപ്പറഞ്ഞ   യേശുവിനെ   എനിക്ക്  അറിയില്ല . അപ്പോൾ  ഞാൻ  എങ്ങനെ
ഉത്തരം  പറയും ?

                                                   കുടിയൻ

അപ്പോൾ   ചേട്ടൻറെ   ഉത്തരം  സി . ഗുരുജി ,സി  ലോക്ക്  ചെയ്യൂ .
(കയ്യടിച്ച് ) സി   ശരിയുത്തരമാണ് .

( എല്ലാവരും   കയ്യടിക്കുന്നു )

                                          കർട്ടൻ


                                  രംഗം   2

(  ഒരു  വലിയ  പാറമടയുടെ   അടുത്ത് ,പത്രോസിന്റെ  ചെറിയ വീട് . അന്തരീക്ഷത്തിൽ  പാറപ്പൊടി  നിറഞ്ഞ  മൂടൽ . പാറ പൊട്ടിക്കലിന്റെ
ആഘാതത്തിൽ  വലിയ  വിള്ളലുകൾ  ഉള്ളതാണ്  വീട് . ജന്നലുകൾ  ഇളകിയിരിക്കുന്നു . നേരം  വെളുത്തു തുടങ്ങിയിരിക്കുന്നു . പത്രോസിൻറെ
ഭാര്യ  ലിഡിയ  മുറ്റം  അടിക്കുന്നു .പത്രോസ്   പ്രവേശിക്കുന്നു .)


                                                     ലിഡിയ

ആരാണ്  ?

                                                     പത്രോസ്

   ഇത്  ഞാനാണ് , പത്രോസ് .

                                                        ലിഡിയ

 ഓ ,ചേട്ടനാണോ ? എന്താ  ഈ   തണുത്ത  വെളുപ്പാൻ  കാലത്ത് ? വഴി
തെറ്റാതെ   ഇവിടം വരെ  എത്തിയത്  നന്നായി .

                                                    പത്രോസ്

എനിക്ക്   വഴി  തെറ്റിയിരുന്നു . പക്ഷേ  ഇന്ന്  ഞാൻ  ശരിയായ  വഴി
കണ്ടു പിടിച്ചു .

                                                        ലിഡിയ

പുറത്തുനിന്ന്  തണുപ്പടിക്കേണ്ട . അകത്ത്  ഇരിക്കാം .

                                   ( രണ്ടുപേരും  അകത്ത് കയറുന്നു )

                                               പത്രോസ്


നീ  ആകെ   ക്ഷീണിച്ചു പോയല്ലോ  ലിഡിയ .എന്തൊരു  പേക്കോലമാ  ഇത് .
നീ  ഒത്തിരി  കറുത്ത് പോയി !

                                                    ലിഡിയ

പാറമടയിൽ  അല്ലേ  പണി ? എങ്ങനെ  കറുക്കാതിരിക്കും ? ബാക്കിയുള്ളോർ
എങ്ങനെയാ  ജീവിക്കുന്നതെന്ന്   ആരെങ്കിലും  അന്വേഷിച്ചോ ?

                                                   പത്രോസ്

സോറി . ഞാൻ  പറഞ്ഞില്ലേ . എനിക്ക്  വഴി തെറ്റിപ്പോയി . ഇന്ന്  ഞാൻ
ശരിയായ  വഴി  കണ്ടെത്തി .

                                                    ലിഡിയ

ഒരു  വാക്ക്  പറഞ്ഞിട്ട്  പോകാമായിരുന്നില്ലേ ?

                                               പത്രോസ്

പറ്റിപ്പോയി  ലിഡിയ . ഒരു  മൂച്ചിന്  യേശുവിൻറെ  പുറകെ  അങ്ങുപോയി ,
ഇടം  വലം  നോക്കാതെ . ഇന്ന്  ഞാൻ  തെറ്റുതിരുത്തി  വന്നിരിക്കുകയാണ് .
തൊമ്മനും  ചാണ്ടിയും  ഉറക്കമാണോ ? അവർ  വളർന്നോ ? എത്ര  നാളായി
അവരെ  കണ്ടിട്ട് !( ലിഡിയാ   അകത്തേയ്ക്കുപോയി   കുട്ടികളുമായി  തിരിച്ചുവരുന്നു . ഉറക്ക ക്ഷീണം   മാറാത്ത , നാണം കുണുങ്ങികളായ  രണ്ട്
കുട്ടികൾ . അവർക്ക്   ഒന്നും   മനസ്സിലാകുന്നില്ല . പത്രോസ്  അവരെ  കെട്ടിപ്പിടിക്കുന്നു )

നിങ്ങളുടെ   പപ്പാ  തിരിച്ചുവന്നെടാ  മക്കളേ . ഞാൻ  നിങ്ങളോട്  കൊടും ചതിയാ  ചെയ്തത് . ..നിങ്ങൾ  അപ്പടി  കറുത്ത് ,മെലിഞ്ഞുപോയി . നിങ്ങൾ
സ്കൂളിൽ  പോകുന്നില്ലേ ?


                                           ലിഡിയ

എങ്ങനെ  കറുക്കാതിരിക്കും ?  പാറപൊട്ടിക്കൽ  അല്ലേ  പണി ? രണ്ടുപേരും
പഠിത്തം  നിറുത്തി .ഫീസ്‌  കൊടുക്കാൻ  കാശില്ല .


                                          പത്രോസ്

നീ  വിഷമിക്കണ്ട  ലിഡിയാ . ഇവരെ  നല്ല  സ്കൂളിൽ  ചേർത്ത്  പഠിപ്പിക്കണം .
മക്കളേ  നിങ്ങൾ  പോയി  കിടന്ന്  ഉറങ്ങിക്കോളൂ .( കുട്ടികൾ  പോകുന്നു )


                                       ലിഡിയാ

ഈ  വീട്   ഏതു സമയത്തും  ഇടിഞ്ഞുവീഴാം . പാറ പൊട്ടിക്കലിന്റെ
ആഘാതം  കൊണ്ടാണ് .

                                           പത്രോസ്

നീ  ഒന്നുകൊണ്ടും  വിഷമിക്കണ്ട . നമ്മൾക്ക്  ഇവിടെനിന്ന്   താമസം  മാറ്റാം .

                                         ലിഡിയ

ആകട്ടെ . ഇന്ന്  തിരിച്ചുവരാൻ   തോന്നിയത്  എന്തുകൊണ്ടാണ് ?

                                          പത്രോസ്

തലനാരിഴക്ക്   രക്ഷപ്പെട്ടു  എന്ന്  പറഞ്ഞാൽ  മതി . ഇന്നലെ  രാത്രി  യേശുവിനെ   അറസ്റ്റു ചെയ്തു . എന്നെയും  കുടുക്കാൻ  അവർ  ശ്രമിച്ചതാണ് ,
പക്ഷേ  ഞാൻ  തന്ത്രപൂർവ്വം  രക്ഷപ്പെട്ടു .

                                      ലിഡിയ

അത്  നന്നായി .

                                    പത്രോസ്

നിങ്ങൾക്കെതിരെ   കടുത്ത   തെറ്റാണ്  ഞാൻ  ചെയ്തത് . ഒരു  ഭർത്താവിൻറെയും   പിതാവിൻറെയും   കടമകൾ  നിറവേറ്റാതെ  ഞാൻ
യേശുവിൻറെ   പുറകെ  പോയി . തെറ്റ് തിരുത്താനാണ്  ഞാൻ  വന്നിരിക്കുന്നത് . ഒരു നല്ല  ഭർത്താവായി , ഒരു  നല്ല   പിതാവായി .........

                                     ലിഡിയ

ഇനി  തിരിച്ചു പോകുന്നില്ല  എന്നാണോ  ചേട്ടൻ  പറയുന്നത് ?

                                 പത്രോസ്

( ലിഡിയയുടെ  കരങ്ങൾ  പിടിച്ച് )  അതെ .നിന്നെ  വിട്ട്  ഞാൻ  ഇനി
എങ്ങോട്ടുമില്ല .

                                  ലിഡിയ

പക്ഷെ  അതിനോട്   എനിക്ക്   യോജിപ്പില്ല .

                          പത്രോസ്

അതെന്താ  നീ  അങ്ങനെ  പറയുന്നത് ?


                              ലിഡിയ

പത്രോസിൻറെ   വാക്കിന്  എന്ത്  വിലയാണ്  ഉള്ളത് ? നീ  പോയതുകൊണ്ട്
ഞങ്ങൾക്ക്  ഒത്തിരി  ബുദ്ധിമുട്ടുകൾ  ഉണ്ടായെങ്കിലും  അതെല്ലാം  ഞാൻ
സഹിച്ചു ,ക്ഷമിച്ചു . കാരണം  നീ  ഒരു  നല്ല  കാര്യത്തിനാണ്  പോയത് .
ദൈവ പുത്രൻറെ  ഏറ്റവും  അടുത്ത  കൂട്ടുകാരനായി  നീ  പോയപ്പോൾ
എനിക്ക്  അഭിമാനമാണ്   തോന്നിയത് . ഇന്ന്  നീ  ഏറ്റവും  ആപൽക്കരമായ
ഘട്ടത്തിൽ  നിൻറെ  ഗുരുവിനെ  കൈവിട്ട് , ഒരു ഭീരുവായി  ഒളിച്ചോടിയതിൽ
ഞാൻ  ലജ്ജിക്കുന്നു !

                                      പത്രോസ്

നീ  എന്തൊക്കെയാണ്   പറയുന്നത് !


                                             ലിഡിയ

ഞങ്ങൾ   എങ്ങനെയെങ്കിലും  ജീവിച്ചുകൊള്ളാം . അതോർത്ത്  നീ  വിഷമിക്കേണ്ട . നിന്നെ  ഏല്പിച്ച  ദൗത്യം   നീ  മനസ്സിലാക്കിയില്ല . ലോകത്തെ
മുഴുവൻ   സ്വാധീനിക്കുന്ന   ഒരു  ദൌത്യമാണ്  നിൻറെത്‌ . ഈ  കൊച്ചു കുടുംബത്തിന് വേണ്ടിയല്ല   നീ  തെരഞ്ഞെടുക്കപ്പെട്ടത് . അത്  നീ  മറന്നുപോയി .
ഒട്ടും  താമസിക്കാതെ  പോകൂ . യേശു  കുരിശിൽ  തറക്കപ്പെടുന്നതിനുമുമ്പ്
അവിടെ  ഓടിയെത്തൂ . ഇനിയും   സമയമുണ്ട് .

( പത്രോസ്  ചിന്തിച്ചുകൊണ്ട്‌  അങ്ങോട്ടും  ഇങ്ങോട്ടും  നടക്കുന്നു )

                                           പത്രോസ്

നീ  പറഞ്ഞത്  ശരിയാണ് . എൻറെ  തെറ്റ്  എനിക്ക്  മനസ്സിലായി .നന്ദി ,
ലിഡിയ ,നന്ദി . ഇരുളടഞ്ഞ  എൻറെ  മനസ്സിൽ  വെളിച്ചം  വീശിയതിന് .

                                             ലിഡിയ

വേഗം  പോകൂ .

(  പത്രോസ്  പുറത്തേക്ക്   ഓടുന്നു )

                                         കർട്ടൻ


                                        രംഗം 3

ഒരു   വലിയ  പാറമട . ഒരു  കുന്നിന്റെ   പകുതി  ഭാഗം  വെട്ടി  മാറ്റിയിരിക്കുന്നു . പാറപ്പൊടി  നിറഞ്ഞ  അന്തരീക്ഷം . കുന്നിന്റെ മണ്ടയിലെയ്ക്ക്  വളഞ്ഞുപുളഞ്ഞ്  പോകുന്ന  റോഡിൽ  വൻ ജനക്കൂട്ടം .
യേശുവിനെ  കുരിശിൽ  തറയ്ക്കാൻ  കൊണ്ടുപോവുകയാണ്‌ . ചുറ്റും
പട്ടാളക്കാരും  പോലീസുകാരും . ചാട്ടയടിയുടെ  ശബ്ദം . പത്രോസ്  ഓടിക്കിതച്ച്
യേശുവിൻറെ  അടുത്തേക്ക്  വരുന്നു . പട്ടാളക്കാർ  തടയുന്നു . )

                                                പത്രോസ്

ഗുരു ,ഞാൻ  വന്നു . എന്നോട്  ക്ഷമിക്കൂ .

                                                യേശു

നീ   വരുമെന്ന്  എനിക്ക്  അറിയാമായിരുന്നു . വൈകിയിട്ടില്ല .

                                               പത്രോസ്

എന്നോട്   ക്ഷമിക്കൂ ...ക്ഷമിച്ചു  എന്നൊരു  വാക്ക് . ..ഞാൻ  നട്ടെല്ല്  ഇല്ലാത്തവനാണ് . ഭീരുവാണ് .ഞാൻ   നിന്നെ  തള്ളിപ്പറഞ്ഞു . ആപൽ ഘട്ടത്തിൽ  നിന്നെ  ഞാൻ  ഉപേക്ഷിച്ചു .( പൊട്ടിക്കരയുന്നു )

                                          യേശു

സാരമില്ല . നീ  തെറ്റൊന്നും  ചെയ്തിട്ടില്ല . നിൻറെ  ദൗത്യം  നീ  നിറവേറ്റുക .
അതുമതി .

( യേശുവിൻറെ  കയ്യിൽ  തൊടാനായി  പത്രോസ്  മുന്നോട്ട് ആയുന്നു .ഒരു
പട്ടാളക്കാരൻ  കൈ  തട്ടിമാറ്റുന്നു .)

                                   പട്ടാളക്കാരൻ

മാറി നിൽക്കെടാ  വഴി  മുടക്കാതെ . ( ശക്തിയായി  പത്രോസിനെ  തള്ളി
താഴെയിടുന്നു . ജനക്കൂട്ടം  മുന്നോട്ട്  നീങ്ങുന്നു . )

                                             കർട്ടൻ