ഇന്ത്യ ,ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിൽ ജനങ്ങൾ മാതാപിതാക്കളുടെ
അമിതലാളനം കൊണ്ട് വഷളായ കുട്ടികളെപ്പോലെപ്പോലെയാണ് . ചില മാതാപിതാക്കൾ കുട്ടികൾ ചോദിക്കുന്നതെല്ലാം വാങ്ങി കൊടുക്കും .എത്ര
കൊടുത്താലും കുട്ടികൾക്ക് തൃപ്തിയില്ല . എപ്പോഴും പരാതി ആയിരിക്കും .
കുട്ടികളെ തൃപ്തിപ്പെടുത്താൻ കുടുംബ ബജറ്റ്ൽ ഒരു നല്ല തുക നീക്കി
വെക്കേണ്ടി വരും .
കേരളത്തിലെപോലെ അത്രയും ലാളിക്കപ്പെട്ടവരല്ല ദക്ഷിണാഫ്രിക്കയിലെ
സാധാരണ ജനങ്ങൾ .ഭക്ഷണം ,യാത്ര ,വാടക ,വൈദ്യുതി ,മൊബൈൽ ചാർജ്
മുതലായ കാര്യങ്ങളിൽ പോക്കറ്റിൽ മുങ്ങിതപ്പേണ്ട സ്ഥിതിയാണ് സാധാരണക്കാർക്ക് . സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞുകൂടാ .ആകെയുള്ള അഞ്ചു കോടി ജനങ്ങളിൽ ഒരു കോടി എഴുപതുലക്ഷം ആളുകൾ ഏതെങ്കിലും പെൻഷൻ /grant നെമാത്രം ആശ്രയിച്ച് കഴിയുന്നു .
ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ANC ക്ക് സമീപഭാവിയിൽ അധികാരത്തിന് ഇളക്കം തട്ടാൻ സാധ്യത ഇല്ലാത്തതിനാൽ പാവപ്പെട്ടവരുടെ ക്ഷേമത്തിൽ വലിയ തൽപ്പര്യമൊന്നും ഇല്ല .അതിനാൽ 'ഈ കൊച്ചിന് ഈ
കഷായം മതി ' എന്നവിധം ആണ് കാര്യങ്ങളുടെ കിടപ്പ് .
ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ് . ഭരിക്കുന്നവർക്ക് ജനങ്ങളോട്
പേടിയുണ്ട് . ഒരു കക്ഷിക്കും ജനങ്ങൾ ഭരണം തീറെഴുതി കൊടുത്തിട്ടില്ല .
അതുകൊണ്ട് ജനങ്ങളെ ഇപ്പോഴും പ്രീണിപ്പിച്ച് കൂടെ നിറുത്താൻ ശ്രമിക്കേണ്ടതുണ്ട് . ലോകത്തിൽ ഏറ്റവും അധികം അവുധിദിനങ്ങൾ ഉത്തർ
പ്രദേശിൽ ആണത്രേ . തമിഴ്നാട്ടിൽ ജയലളിത ,സാരി ,TV , മുതലായവ
ജനങ്ങൾക്ക് സൌജന്യമായി കൊടുത്തു . രണ്ടു രൂപയ്ക്ക് അരി ,ഒരു
രൂപയ്ക്ക് അരി , മുതലായവ ജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ ഉദ്ദേശിച്ചുള്ള പൊടിക്കൈകൾ ആണ് . അരിയും അവുധിയും വാരിക്കോരി
കൊടുത്താൽ ആരും എതിര് പറയുകയില്ല .
കൂടാതെ നികുതിയിളവുകൾ ,bonus ,മുതിർന്ന പൌരന്മാർക്ക് ഇളവുകൾ
കടം എഴുതി തള്ളൽ മുതലായ മുതലായ സൽക്കർമ്മങ്ങൾ ചെയ്ത്
പരമാവധി വോട്ടുകൾ ഉറപ്പാക്കാൻ ഭരിക്കുന്നവർ ശ്രദ്ധിക്കാറുണ്ട് .പക്ഷേ
'അണ്ടിയോട് അടുക്കുന്തോറും അറിയാം മാങ്ങയുടെ പുളി ' എന്ന്
പറഞ്ഞതുപോലെ ജനങൾക്ക് ലാഭം വരുന്ന ഒരു അവസരം വന്നപ്പോൾ
ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സർക്കാരുകൾ കാലുവാരി . അതായത്
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും അതിന്
ആനുപാതികമായി പെട്രോൾ വില കുറച്ചില്ല .ജനക്ഷേമ പദ്ധതികൾക്ക്
വേണ്ട പണം ജനങ്ങളിൽ നിന്നുതന്നെ പിഴിഞ്ഞെടുക്കുകയാണ് അവർ
ചെയ്യുന്നത് . അതായത് വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ കൊണ്ട് തിരിച്ചു വാങ്ങുന്നു .
ജനങ്ങളെ കയ്യിലെടുക്കാൻ ഏറ്റവും പറ്റിയ മേഖലയാണ് വിദ്യാഭ്യാസം .
ഇന്നത്തെ ജനാധിപത്യത്തിൽ ആരെയും പിണക്കാൻ പാടില്ല . എപ്പോഴും
എല്ലാവരെയും സന്തോഷിപ്പിച്ച് കൂടെ നിറുത്തണം . വിദ്യാഭ്യാസകാര്യത്തിൽ
വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും സന്തോഷിപ്പിക്കാൻ
ഏറ്റവും പറ്റിയ ഉപാധിയാണ് മാർക്ക് ദാനം . അരിദാനം പോലെ ചെലവ്
ഇല്ല . 29 ,39 മുതലായ ,കയ്യാലപ്പുറത്തെ തേങ്ങാ പോലുള്ള മാർക്കുള്ളവർക്ക്
അപ്പുറം കടക്കാൻ സാധിക്കും . ''മുല്ലപ്പൂമ്പൊടിഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൌരഭ്യം .'' എന്ന് കേട്ടിട്ടുണ്ട് . അതുപോലെതന്നെ ഒരു
ചോദ്യത്തിന് ഉത്തരം എഴുതിയില്ലെങ്കിലും question number എഴുതിയാൽ
അതിന് മാർക്ക് കിട്ടുമെന്നുകേട്ടു .
ദക്ഷിണാഫ്രിക്കയിലും വിദ്യാഭ്യാസ മന്ത്രിയാണ് Grade 12 ൻറെ ഫലപ്രഖ്യാപനം നടത്തുന്നത് .
പരീക്ഷ എഴുതാത്ത ഒരു കുട്ടി നല്ല മാർക്ക് വാങ്ങി പാസ്സായതായി കേട്ടു .
സർക്കാർ എത്ര സൽക്കർമം ചെയ്താലും അതിനെ
പിന്നെ വേറൊരു കാര്യം . ജനങ്ങളെ എത്ര സന്തോഷിപ്പിച്ചാലും അവരെ
വിശ്വസിക്കാൻ കൊള്ളുകയില്ല . വോട്ടുപെട്ടി പൊട്ടിക്കുമ്പോൾ ചിലപ്പോൾ
ചോർച്ച കണ്ടേക്കാം .
No comments:
Post a Comment