Monday, 28 April 2014

ദക്ഷിണാഫ്രിക്കൻ നാട്ടിൻപുറങ്ങളിലൂടെ

26   ഏപ്രിൽ    2014

മനോഹരമായ   ഒരു  ശനിയാഴ്ച . രാവിലെ   സുഖകരമായ   തണുപ്പ് .
പകൽ   ഏറ്റവും   കൂടിയ   താപനില  25  ഡിഗ്രി . തെളിഞ്ഞ  ആകാശം .
Mrs വിസ്സർ    ഉച്ചഭക്ഷണത്തിന്   ഞങ്ങളെ   ക്ഷണിച്ചിട്ടുണ്ട് .

ടെലര്യവില്ലെയിൽ  നിന്ന്  35  kms   അകലെ   ഒരു   ഫാമിൽ  ആണ്   വിസ്സർ
ദമ്പതികളുടെ   വീട് . അവർക്ക്  2  ആണ്‍ മക്കളാണ് . 35 വയസ്സുള്ള  അന്ദ്രീസ്
കൃഷി  സംബന്ധമായ   മെക്കാനിക്കൽ   എൻജിനീയർ  ആണ് . ഇമ്പുമാലംഗ
പ്രൊവിൻസിൽ   3000  ഹെക്ടറുള്ള   ഒരു   ഫാമിന്റെ   നാല്  മാനേജർമാരിൽ
ഒരാളാണ് . വിവാഹിതനും  രണ്ട്  കുട്ടികളുടെ  അച്ഛനുമാണ് . രണ്ടാമൻ ,
ഫ്രാന്കിസ്   computer  എഞ്ചിനീയർ   ആണ് . ജോഹാനെസ്ബുർഗിൽ  ജോലി .
32  തികഞ്ഞെങ്കിലും   അവിവാഹിതൻ .

ഈ   കുട്ടികളെ   ചെറുപ്പം   മുതലേ   ഞങ്ങൾക്ക്   അറിയാം . അവർ  മാതാ
പിതാക്കളോടൊപ്പം    സ്കൂളിൽ   ചിലപ്പോൾ  വരാറുണ്ടായിരുന്നു .

പന്ത്രണ്ടരയ്ക്ക്   ഞങ്ങൾ    പുറപ്പെട്ടു . 14   കിലോമീറ്റർ   കഴിയുമ്പോൾ
ഇടതു വശത്ത് , അതിവിശാലമായി  ,  ഗാംഭീര്യത്തോടെ   പരന്നു  കിടക്കുന്ന
ബർബെർസ്പാൻ    തടാകം . വേലിക്കരികിൽ   കുറേ  ഒട്ടകപ്പക്ഷികൾ
നിൽക്കുന്നത്  കണ്ട്   കാർ  നിറുത്തി . പതിവുപോലെ    കാർ   കണ്ട്  അവർ
കുറെ   അകലേയ്ക്ക്   മാറിക്കളഞ്ഞു . മൂന്ന്   കിലോമീറ്റർ   തടാകത്തിന്റെ
അടുത്തുകൂടി   ഓടിക്കഴിഞ്ഞു   ഇടതുവശത്തുള്ള   ചരൽ  റോഡിലൂടെയാണ്‌
യാത്രയുടെ   രണ്ടാം  ഘട്ടം . തൊട്ടടുത്തു  തന്നെ   ബർബെർസ്പൻ   പക്ഷി
സങ്കേതത്തിന്റെയും   ഹോട്ടലിന്റെയും    ബോർഡുകൾ   കാണാം .ചരൽ
റോഡ്‌  നല്ല   വീതിയുള്ളതും   മൃദുവായ   ഒരു  തരം   മണ്ണ്  ഇട്ടതുമാണ് .
വളരെ   എളുപ്പത്തിൽ   ഓടിച്ചു  പോകാം . ഇവിടെയും   മൂന്ന്  കിലോമീറ്റർ
തടാകത്തിന്റെ   അടുത്തുകൂടെയാണ്    പോകുന്നത് . ഈ   പ്രദേശത്ത്
വേറെയും   തടാകങ്ങളുണ്ട് . ഞങ്ങൾ   വലതുവശത്ത്   ഒരു   ചെറിയ
തടാകത്തിനടുത്ത്    കാർ  നിറുത്തി  പുറത്തിറങ്ങി   വിവിധതരം   കൊക്കുകളെയും   കട്ടുതാറാവുകളേയും    കണ്ടു .

ഈ   പ്രദേശത്തിൻറെ   സൌന്ദര്യം  മനുഷ്യരുടെയും   വാഹനങ്ങളുടേയും
തിരക്കും   ശബ്ദവും  ഇല്ലാത്തതാണ് . ഇടയ്ക്കിടെ   വിവിധതരം  പക്ഷിക്കൂട്ടങ്ങൾ  പറന്നു   പോകുന്നത്   കാണാം . റോഡിനു  കുറുകെ
അണ്ണാനും   കീരിയും   പായുന്നത്   സാധാരണ    കാഴ്ചയാണ് .

നൂറു കണക്കിന്   hectre  വിസ്തൃതിയുള്ള    ഫാമുകൾ . വൃക്ഷങ്ങളുടെ
ഒരു  തുരുത്തിൽ   ഒരു  വീട് . കുറെ   അകലെ  തൊഴിലാളികളുടെ  കുറെ
വീടുകൾ . കടൽ   പോലെ   വിശാലമായ   മേച്ചിൽ  സ്ഥലങ്ങൾ . ഉള്ളിലേക്ക്
SUV കൾക്ക്  മാത്രം   പോകാൻ   പറ്റുന്ന  വഴികൾ . അവിടവിടെ  കന്നുകാലികൾക്ക്   വെള്ളം   ശേഖരിക്കുന്ന   കാറ്റാടി  പമ്പുകൾ .കുറ്റിക്കാടുകൾ .  കന്നുകാലികളുടെയും   ചെമ്മരിയാടുകളുടെയും  കൂട്ടങ്ങൾ ,ഇവയാണ്   ഈ   നാട്ടിൻപുറത്ത് നാം   കാണുന്ന  ദൃശ്യങ്ങൾ .കന്നുകാലികൾ
മേച്ചിൽ സ്ഥലങ്ങളിലാണ്   അന്തിയുറങ്ങുന്നത് .

ചരൽ റോഡിൽ നിന്ന്   മൂന്ന്  Kms   ഉള്ളിലാണ്   വിസ്സെരുടെ   വീട്. മഴക്കാലത്ത്‌   കുതിർന്നുപൊകുന്ന   വഴിയാണ് . ഈ  വഴിയിൽ  പലപ്പോഴും   Mrs  വിസ്സെരുടെ   ബക്കി  ചെളിയിൽ  താഴ്ന്നു  പോയിട്ടുണ്ട് . ഭർത്താവ്   ട്രാക്ടർ
ഉപയോഗിച്ച്  കെട്ടിവലിച്ച്   പുറത്തെടുക്കുകയാണ്   പതിവ് .

ഒരു  മണിക്ക്  ഞങ്ങൾ  വീട്ടിലെത്തി . Mrs വിസ്സേരും  ഭർത്താവും  പുറത്ത്
നിൽപ്പുണ്ടായിരുന്നു . നാല്  bedroom  ഉള്ള   പഴയ   വീടാണ് .  വിശാലമായ
lawn . ചുറ്റും   വൻമരങ്ങൾ . കൃഷി സംബന്ധമായ  കുറെ  ഷെഡ്‌കൾ .ഒരു
കൂറ്റൻ   വാട്ടർ  ടാങ്ക്‌.  മൂന്ന്  പട്ടികളിൽ   രണ്ടു പേരെ  കൂട്ടിലാക്കിയിരിക്കുകയാണ് . സീസർ  എന്ന്   പേരുള്ള   മൂന്നാമൻ
സൌമ്യനാണ് .  അങ്ങനെ   പട്ടിയെ   തലോടാൻ   കുട്ടികൾക്ക്  ഒരു  സുവർണ്ണാവസരം  ലഭിച്ചു .കുട്ടികളുടെ   മുഖത്ത്  നക്കാനുള്ള   സീസറുടെ
ശ്രമങ്ങൾ   Mrs വിസ്സർ   തന്ത്രപൂർവ്വം   തടഞ്ഞു .

Mr  വിസ്സർ   ബ്രായ്‌   സ്റ്റാൻഡിൽ   വിറക്   നിറച്ചു . ഒരു  വീപ്പ  രണ്ടായി
മുറിച്ച്    നാല്   കാലുകൾ  ഫിറ്റ്‌  ചെയ്തതാണ്   ബ്രായ്  സ്റ്റാന്റ് . lawn ൽ
arrange  ചെയ്തിരുന്ന   കസേരകളിൽ  ഞങ്ങൾ  ഇരുന്നു . കുട്ടികൾക്കും
ഉണ്ട്  ചെറിയ   കസേരകൾ . ഈ   ഇരുംമ്പ്കസേരകൾ  മൂത്ത  മകൻ
ഉണ്ടാക്കിയതാണ് . ഒരു   കൃഷിക്കാരൻ   പലവിധ   പണികളും  അറിഞ്ഞിരിക്കണം . ഉദാഹരണമായി  പ്‌മ്പിന്‌ ,അല്ലെങ്കിൽ  ബക്കിക്കു
കേട്  പറ്റിയാൽ  അത്  തനിയെ  ചെയ്യും .plumbing ,welding  മുതലായ  പണികൾ
എല്ലാവർക്കും   അറിയാം . എങ്കിലേ   കർഷകന്   പിടിച്ചുനില്ക്കാൻ
ആവുകയുള്ളു .

 ദക്ഷിണാഫ്രിക്കൻ   ജീവിത ശൈലിയിൽ    ബ്രായ്   പ്രധാനമാണ് .മരത്തണലിൽ
ബ്രായ് സ്റ്റാൻഡിൽ   തീ  പിടിപ്പിച്ച് ,ഇഷ്ടപ്പെട്ട   എന്തെങ്കിലും  കുടിച്ചു  കൊണ്ട്
സംസാരിച്ച്  ഇരിക്കുക  എന്നത്   ഈ  രാജ്യത്തെ  പ്രധാന  enjoyment  ആണ് .
ബ്രായ്ക്ക്   ആവശ്യമായ   meat  സുലഭമാണ് . നമുക്ക്  ഇഷ്ടമുള്ള  ഭാഗം
തെരഞ്ഞെടുക്കാനും   സൌകര്യമുണ്ട് .ഭക്ഷണം  പാകം  ചെയ്യുന്നതിൻറെ
ബുദ്ധിമുട്ട്   ഒഴിവാക്കാം . ഹോട്ടലിൽ  പോയി  കഴിക്കുന്നതിനേക്കാൾ
ലാഭകരമാണ് .

അര  മണിക്കൂർ  കൊണ്ട്   വിറക്  കത്തി   കനലായി . Mr  വിസ്സർ  lamb ,sausage
chicken ,pork   മുതലായവ  വെച്ചു . sausage   ആദ്യം   റെഡി .നീണ്ട  sausage ന്‌  ഇവിടെ
വോർസ്   എന്നു   പറയുന്നു . ഇത്   പലതരം  ഉണ്ട് . ഇന്ത്യൻ  spices  ചേർത്തതും
കിട്ടാനുണ്ട് .

ഉച്ചഭക്ഷണം   പുറത്തിരുന്ന്  കഴിച്ചു . അതിനു ശേഷം  Mr വിസ്സെരിന്റെ  ബക്കിയിൽ    കന്നുകാലികളുടെ   മേച്ചിൽ  സ്ഥലത്തേക്ക്   ഒരു  സഫാരി .വീട്ടിൽ  നിന്ന്   5  കിലോമീറ്റർ  അകലെയാണ് . ടയറിന്റെ   പാടുകൾ  പുല്ലിനിടെ
കഷ്ടിച്ച്   കാണാം . അടുത്തെങ്ങും   ആളോ   അനക്കമോ  ഇല്ല . മഹാസമുദ്രം
പോലെ   പരന്നു കിടക്കുന്ന  പുല്ല് . കന്നുകാലികൾക്ക്   വിശ്രമിക്കാനും  വെള്ളം  കുടിക്കാനും  മരങ്ങളുടെ  ചില  കൂട്ടങ്ങൾ  ഉണ്ട് . വിസ്സെരുടെ  കന്നുകാലികൾ
ബക്കി  നിറുത്തിയ  സ്ഥലത്തു  നിന്ന്  വളരെ  അകലെ  ആയിരുന്നതിനാൽ
അവയെ   അടുത്ത്  കാണാൻ   സാധിച്ചില്ല .പശുകിടാങ്ങളെ   തലോലിക്കണം
എന്നായിരുന്നു   കുട്ടികളുടെ   ആഗ്രഹം .

Mr  വിസ്സർ   ടയർപാടുകൾ   പോലും  ഇല്ലാത്ത   ഒരു  പുൽക്കാട്ടിൽ കൂടി
ബക്കി   ഓടിച്ച്   ഏകദേശം   മൂന്ന്   Kms  പിന്നിട്ട്  ഒരു  തടാകത്തിന്റെ
അടുത്തെത്തി . കാർ  ഓടിച്ചോ   കാൽനടയായോ   എത്താൻ   കഴിയാത്ത
ആ   വിജനപ്രദേശത്ത്    മനോഹരമായ  ആ  നീല തടാകം   അവിശ്വസനീയമായി   തോന്നി . വലിയ  ശബ്ദമില്ലാത്ത   ടൊയോട്ട  ബക്കിയാണ് . എന്നിട്ടും   തടാകത്തിൽ   സ്വൈരമായി   കഴിഞ്ഞിരുന്ന   നൂറുകണക്കിന്
പക്ഷികളെ   അത്   അലോസരപ്പെടുത്തി . അവ  അങ്ങേ വശത്തേക്ക്  സ്ഥാനം
മാറ്റി . പക്ഷികൾ  ഉണ്ടായിരുന്ന   സ്ഥാനത്തെ  ഓളങ്ങൾ  തുടർന്നു കൊണ്ടിരുന്നു .വിസ്സെരുടെ   ഒരു  ബന്ധുവിൻറെ   സ്ഥലത്താണ്   തടാകം  സ്ഥിതി  ചെയ്യുന്നത് .
ഇവിടം   ഒരു  ടൂറിസ്റ്റ്  കേന്ദ്രമാക്കാഞ്ഞത്   ഭാഗ്യം . ടൂറിസ്റ്റുകൾ  വന്നാൽ
തടാകം   അവശേഷിക്കും . പക്ഷികൾ   വേറെ  സുരക്ഷിതസ്ഥലം   തേടി
പോകും .

ആറു മണിയോടെ   ഞങ്ങൾ   മടങ്ങി . Mrs വിസ്സർ  കുറെ  tart  തന്നു  വിട്ടു .ലീലാമ്മ   കുറെ  ചപ്പാത്തി  അവർക്ക്   കൊടുത്തിരുന്നു . വിസ്സർ കുടുംബത്തിൽ   എല്ലാവർക്കും   ചപ്പാത്തി  ഇഷ്ടമാണ് .

സന്ധ്യ മയങ്ങുന്ന   നേരത്ത്   വലത്തു  വശത്ത്   ബർബെർസ്പാൻ   തടാകത്തിന്റെ   ഗാംഭീര്യം  കാണാമായിരുന്നു .നിറയെ  reflectors  ഉള്ള
മെയിൻ  റോഡിലൂടെ  അടിച്ചുവിട്ടു പോകാൻ   രസമുണ്ട് .







Saturday, 26 April 2014

മറ്റൊരു നീണ്ട വാരാന്ത്യം

25 ഏപ്രിൽ   2014

ഈ   ദിവസം   വളരെ   പ്രധാനപ്പെട്ടതാണ് ,എനിക്ക്   വ്യക്തിപരമായും
മറ്റു   ചില   കാരണങ്ങളാലും . ദക്ഷിണാഫ്രിക്ക  ഒട്ടാകെ  സന്തോഷത്തിന്റെ
ദിവസങ്ങളാണ്   ഇന്നു  മുതൽ . പ്രത്യേകിച്ച്  വിദ്യാർത്ഥികൾക്കും  അധ്യാപകർക്കും . ഇന്നു    തുടങ്ങുന്ന   നീണ്ട   വാരാന്ത്യം  മെയ്‌   അഞ്ചിനാണ്
അവസാനിക്കുന്നത്‌ . ദക്ഷിണാഫ്രിക്കയിലെ   ആദ്യജനാധിപത്യ  തെരഞ്ഞെടുപ്പ്
നടന്ന  ഏപ്രിൽ   27    സ്വാതന്ത്യ്ര   ദിനമായി   ആചരിക്കുന്നു . മെയ്‌  ഒന്ന്  ഇവിടെ   അവധി ദിവസമാണ് . അതിൻറെ  കൂടെ    രണ്ട്  സ്പെഷ്യൽ  സ്കൂൾ
അവധി   കൂടെ   ആയപ്പോൾ   വാരാന്ത്യം   നീണ്ടുപോയി . ഇക്കാര്യത്തിൽ
ആർക്കും   പരാതിയില്ല . കേരളത്തിലും   സ്ഥിതി  ഇത്  തന്നെ . കഴിഞ്ഞ
കൊല്ലം   ഞങ്ങൾ   നാട്ടിലുള്ളപ്പോൾ   വലിയ  കാർമേഘങ്ങൾ  ഉരുണ്ടു കൂടിയപ്പോൾ   വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക്   അവധി  പ്രഖ്യാപിച്ചു .
എത്ര  നല്ല   കാര്യം .

ഈ   നീണ്ട   വാരാന്ത്യം   എന്നെ   സംബന്ധിച്ചിടത്തോളം   ഒരു  വിമാനം
ടേക്ക്  ഓഫ്‌നു  വേണ്ടി   റണ്‍വേയിൽ  ഓടുന്നത്‌   പോലെയാണ് . കാരണം
റിട്ടയർമെന്റിന്റെ    അനന്തമായ   ആകാശത്തിലേയ്ക്കാണ്   വിമാനത്തിൻറെ
കുതിപ്പ് . അതായത്   ഇന്ന്   സ്‌കൂളിൽ  എൻറെ   അവസാനത്തെ  ദിവസം
ആയിരുന്നു . ഈ  സ്‌കൂളിൽ   26  കൊല്ലത്തെ  സേവനത്തിന്  ശേഷമാണ്  ഞാൻ
പിരിയുന്നത് . ജന്മദിനം   ഉള്ള   മാസത്തിൻറെ   അവസാനത്തെ  ദിവസമാണ്
സാധാരണ   പിരിയൽ . നീണ്ട   വാരാന്ത്യം   വന്നതുകൊണ്ട്   എൻറെ  ജന്മദിനമായ  ഇന്നു തന്നെ   പിരിഞ്ഞു .ജന്മമാസത്തിൽ   ഒരു  മാസത്തെ
ശമ്പളം   bonus   ആയി  ലഭിക്കുന്നു . പണം  ക്രെഡിറ്റ്‌  ചെയ്ത  മെസ്സേജ്   മൊബൈലിൽ  വരുമ്പോൾ   കേൾക്കുന്ന   മണിനാദം  ( money  നാദം ) ഏറ്റവും
ഇമ്പമുള്ളതാണ് .

റിട്ടയർ  ചെയ്യുന്ന   ഒരാളുടെ   mindset   എന്താണെന്ന്   അറിഞ്ഞു  കൂടാ .
'' പേർസണൽ   ആയിട്ട്   പറയുകയാണെങ്കിൽ '' ( ലാലു  അലക്സ്‌ )
എനിക്ക്   പ്രത്യേകിച്ച്  ഒന്നും  തോന്നിയില്ല . ലീലാമ്മ   ഈ   സ്‌കൂളിൽ
deputy  പ്രിൻസിപ്പൽ   ആണ് .  പിരിയാൻ മൂന്ന്  വർഷം  കൂടി  ഉണ്ട് .
അതുകൊണ്ടാണ്   സ്കൂളിനോട്   വിട  പറയുന്നതായി  തോന്നാതിരുന്നത് .

ഞങ്ങളുടെ   പ്രിൻസിപ്പൽ , Mrs  വിസ്സർ   ഇന്ന്   ജോലിയിൽ  പിരിഞ്ഞതാണ്
പ്രധാന  സംഭവം . 61   വയസ്സുള്ള   അവർ   കുടുംബസംബന്ധമായ    ചില
കാരണങ്ങളാൽ   നേരത്തേ   retirement   എടുത്തതാണ് .

എൻറെ   ചിന്തകൾ   ഇന്ന്   ഈ   മഹതിയിൽ   കേന്ദ്രീകരിച്ചു . അവർ
29  കൊല്ലം   ഈ   സ്കൂളിൽ  സേവനം   ചെയ്തു . ഇതിൽ   19  കൊല്ലം
പ്രിൻസിപ്പൽ   സ്ഥാനത്ത് .

30  kms   അകലെയുള്ള    ഫാമിൽ  നിന്നാണ്  Mrs  വിസ്സർ   വരുന്നത് . 25
കൊല്ലത്തോളം   പഴക്കമുള്ള   ഒരു  Ford   ബക്കി ഓടിച്ചാണ്   അവർ
വരുന്നത് . സ്‌കൂളിൽ   ആദ്യം   എത്തുന്നതും   അവസാനം  അവിടെ  നിന്ന്
പോകുന്നതും   അവരാണ് . അസുഖം  വന്നാൽ   പോലും  അവധി
എടുക്കാതെ    അവർ   സ്കൂളിനു  വേണ്ടി   പണിയെടുക്കുന്നു . ഞങ്ങൾ  വളരെ
നിർബന്ധിച്ചാണ്   ചിലപ്പോൾ   അവരെ   ഡോക്ടറെ   കാണാൻ പറഞ്ഞു
വിടുന്നത് .

അനേകം   നന്മകൾ   കൂടിച്ചേർന്ന   ഒരു   വ്യക്തിത്വമാണ്   Mrs  വിസ്സെറിൽ
എനിക്ക്   കാണാൻ   കഴിഞ്ഞിട്ടുള്ളത് . അതിൽ   പ്രധാനം   ജോലിയിലുള്ള
അത്മാർത്തതയാണ് .  ചില  പ്രിൻസിപ്പൽമാർ   ജോലിത്തിരക്ക്  എന്ന
ഒഴികഴിവ്   പറഞ്ഞ്   ഒരു  period  പോലും  പഠിപ്പിക്കുകയില്ല . Mrs വിസ്സരാകട്ടെ   മറ്റ്   അധ്യാപകരോട്   period  കടം  വാങ്ങി  പഠിപ്പിക്കാറുണ്ട് .അവരുടെ
മാതൃ ഭാഷയായ   Afrikaans   ആണ്‌   വിഷയം .

എത്ര   പ്രകോപനം  ഉണ്ടായാലും   അവർ   മോശമായ   രീതിയിൽ  പ്രതികരിക്കുകയില്ല . കാര്യങ്ങൾ   എത്ര   വഷ ളായാലും   അവർ  ആശ
കൈവിടുകയില്ല . പ്രതിസന്ധികളെ   തരണം   ചെയ്യാൻ   അവർക്ക്  ശക്തി
പകരുന്നത്   അടിയുറച്ച   ദൈവവിശ്വാസമാണ് .സ്കൂളിന്  നന്മ  വരുന്നതിന്
വേണ്ടി   അവർ   പ്രാർത്ഥിക്കാറുണ്ട് .

Mrs  വിസ്സർ  ഞങ്ങൾക്ക്  ഒരു   കുടുംബ സുഹൃത്ത്‌  കൂടി യാണ് . അവർ
ടൌണിൽ   വരുമ്പോൾ   ചിലപ്പോൾ  ഞങ്ങളെ  സന്ദർശിക്കും .ഞങ്ങൾ
ചില   സാധനങ്ങൾ   കൈമാറുക
 പതിവാണ് . കേക്ക് ,pudding , cookies
മുതലായവ  ഉണ്ടാക്കുന്നതിൽ   അവർക്ക്   വൈദഗ്ധ്യം  ഉണ്ട് . ഇത്തരം
സാധനങ്ങൾ   ഉണ്ടാക്കി   ചിലപ്പോൾ   അധ്യാപകർക്ക്  തരാറുണ്ട്

മറ്റുള്ളവർ   ചെയ്യേണ്ട  ജോലികൾ  പോലും  സ്വയം   ഏറ്റെടുത്ത്  നടത്തുന്നതാണ്   അവരുടെ   ഏക  ദൌർബല്യമായി   കാണാൻ   കഴിയുന്നത്‌ .

ബുധനാഴ്ച   അധ്യാപകർക്കും   നോണ്‍  ടീച്ചിംഗ്   സ്റ്റാഫ്‌നും   അവർ
ലഞ്ച്  കൊണ്ടു വന്നു . അവരും  ഭർത്താവും  ചേർന്ന്   വീട്ടിൽ  ഉണ്ടാക്കിയതാണ് . lamb, sausage  മുതലായവ  ഉൾപ്പെട്ട  സമൃദ്ധമായ  ലഞ്ച്
നാല്പ്പത്  പേർക്ക്  വിളമ്പി .

ഇന്ന്   രാവിലെ   അധ്യാപകർ  ചേർന്ന്  Mrs  വിസ്സരിനും  എനിക്കും  വേണ്ടി
ഒരു   പ്രത്യേക   അസ്സെംബ്ലി   നടത്തി . ഇത്തരം   പരിപാടികൾ  എല്ലാവർക്കും
ഹരമാണ് . പ്രസംഗവും   പാട്ടും   പൊടി പൊടിച്ചു . പാടാനും   ചുവടുവെക്കാനും   എല്ലാവരും  കൂടും . മതപരമായ   പ്രഭാഷണങ്ങൾ  ചെയ്യാൻ   മിടുക്കർ  അധ്യാപകരുടെ   ഇടയിൽ   ഉണ്ട് .

വികാരങ്ങളെ   പിടിച്ചു  നിർത്താൻ   മറുപടി  പ്രസംഗത്തിൽ   Mrs  വിസ്സർ
പാടു പെടുന്നുണ്ടായിരുന്നു . അവരുടെ   നല്ല   മാത്രുകയെപ്പറ്റി യാണ്
എനിക്ക്   പറയാനുണ്ടായിരുന്നത് . പരിപാടികൾക്ക്  ശേഷം  ഞങ്ങളുടെ
വക  കേക്കും   cool  ഡ്രിങ്ക്സും   എല്ലാവർക്കും  കൊടുത്തു .

പ്രത്യേക  അസ്സെംബ്ലി  രാവിലെ  തന്നെ  തുടങ്ങുമെന്ന്  എനിക്ക്  അറിഞ്ഞു
കൂടായിരുന്നു . morning  ബ്രീഫിങ്ങിൽ   ആണ്   Mrs  വിസ്സെർക്ക്  മംഗളം
നേരുന്ന  ഒരു  കവിത  എഴുതണമെന്ന്   തോന്നിയത് . അഞ്ച്  മിനിറ്റേ
കിട്ടിയുള്ളു . പൂർത്തിയാക്കാനായില്ല . അത്   വായിക്കാൻ   ഒരു
വിദ്യാർത്ഥിനിയെ   ഏൽപ്പിച്ചു . അവൾ  അത്  നല്ല  രീതിയിൽ   വായിച്ചു .

വിദ്യാർത്ഥികൾക്ക്   ഒരു  നിർബന്ധം .എൻറെ  കൂടെ  നിന്ന്  ഫോട്ടോ
എടുക്കണമെന്ന് . സ്കൂളിൽ   സെൽ ഫോണിന്  നിരോധനമുണ്ട് . എന്നാൽ
കർശനമായി   നടപ്പാക്കിയിട്ടില്ല . നമ്മുടെ   നാട്ടിൽ  സ്ത്രീധനം  നിരോധിച്ചിട്ടുള്ളത്  പോലെയാണ്  ബാകൊലോബെന്ഗ്   സ്കൂളിൽ
സെൽ  ഫോണ്‍   നിരോധനം . കുട്ടികൾ  അവരുടെ  സെൽ ഫോണുകൾ  പുറത്തെടുത്ത്, കൂടെനിന്ന്   കുറേ  ഫോട്ടോകൾ  എടുത്തു .

''  സ്കൂളിൽ   സെൽ  ഫോണ്‍   നിരോധിക്കണമോ   വേണ്ടയോ ?''  ഞാൻ
ചിലപ്പോൾ   debate ന്  കൊടുക്കുന്ന  ഒരു  വിഷയമാണ് . വേണ്ടായെന്ന്  കാര്യകാരണ സഹിതം   ശക്തമായി   വാദിക്കുന്ന  ചില  പെണ്‍കുട്ടികളാണ്
ഫോട്ടോ  എടുക്കാൻ  മുന്നിൽ .ഇവർക്ക്   രാഷ്ട്രീയത്തിൽ   ശോഭനമായ
ഒരു   ഭാവിയുണ്ട് .

നീണ്ട  വാരാന്ത്യം   ആഘോഷിക്കാനായി   എല്ലാവരും   നേരത്തെ
സ്ഥലം  വിട്ടു .










Friday, 18 April 2014

ആദ്യത്തെ സ്കൂൾ ( അനുഭവ വിവരണം )

ജോലിയിൽ   നിന്ന്   വിരമിക്കാൻ   ഒരാഴ്ച   മാത്രം   ബാക്കി   നിൽക്കെ , എൻറെ    ആദ്യത്തെ   സ്കൂളിൻറെ   ഓർമ്മകൾ   മനസ്സിൽ   തെളിഞ്ഞു
വന്നു . 

കെന്യയുടെ    തലസ്ഥാനമായ    നൈറൊബിയിൽ   നിന്ന്  45   kms  അകലെ 
തിക്കാ   എന്ന   ഒരു   കൊച്ചു   പട്ടണമുണ്ട് . അല്ലറ ചില്ലറ   വ്യവസായങ്ങൾ  ഉള്ള  പട്ടണമാണ് . എല്ലാ   കാര്യങ്ങളിലും   ഉന്നത  നിലവാരം  പുലർത്തുന്ന 
, പ്ലാൻ  ചെയ്യപ്പെട്ട   പട്ടണമാണ് . 

അവിടെ   മുണ്ടിയ   സെക്കന്ററി   സ്കൂളിലാണ്   ആദ്യമായി   നിയമനം 
കിട്ടിയത് . അതൊരു    പ്രൈവറ്റ്  സ്കൂൾ   ആയിരുന്നു . ഉടമസ്ഥനായ  ഡി .K .മുണ്ടിയയുടെ    പേരിലാണ്   സ്കൂൾ . പട്ടണത്തിൽ  നിന്ന്   രണ്ടു  km 
ദൂരെയാണ്    സ്കൂൾ . ബോർഡിംഗ്   സ്കൂൾ   ആണ് .

1975  ജനുവരിയിലാണ്   ജോലിയിൽ    പ്രവേശിച്ചത്‌ . എൻറെ  കൂടെ  പാലാ
ചിറ്റെട്ടു   ജോസും  ഉണ്ടായിരുന്നു . നിർദ്ദോഷമായ   ഒരു   തട്ടിപ്പിലൂടെയാണ്
ഞാനും   ജോസും   മുണ്ടിയ   സ്കൂളിൽ   കുടുങ്ങിയത് .

ഞങ്ങളുടെ   സുഹൃത്തുക്കളുടെ   ഒരു   ശ്രുംഖല   കെന്യയിൽ  ഉണ്ടായിരുന്നു .
എല്ലാവരും   പാല  കോളേജ്ൽ   പഠിച്ചവർ . ഒരു  കുടുംബത്തിലെ  അംഗങ്ങളെ
പോലെയാണ്  എല്ലാവരും . നാട്ടിൽ   ജോലിസാധ്യത   ഒന്നും  ഇല്ലാത്ത
കാലമാണ് . അതുകൊണ്ടാണ്   പലരും  അദ്ധ്യാപക ജോലിക്ക്  എത്തിയത് . ആദ്യം  പോയവർ  അവരുടെ   സുഹൃത്തുക്കളെ   വിളിച്ചു  വരുത്തും .രണ്ടാമത്   വന്നവർ   അവരുടെ   സുഹൃത്തുക്കളെയും   ബന്ധുക്കളെയും
വരുത്തും .

ഞാനും  ജോസും   രണ്ടു   സുഹൃത്തുക്കളുടെ   അപരന്മാരായിട്ടാണ്   മുണ്ടിയ
സ്‌കൂളിൽ    എത്തിയത് . കെന്യയിൽ   എത്തിയ  ശേഷമാണ്   ഞങ്ങൾക്ക്
ഈ   വിവരം   പിടി  കിട്ടിയത് . മുണ്ടിയ  സ്കൂൾ   ഏറ്റവും  മോശം
സ്കൂൾ  ആണ് . അവിടെ   പഠിപ്പിച്ചിരുന്ന   പരേതനായ   കെ .സി .തോമസ്സിനും
വി .ഡി .ജി . നായർക്കും    മെച്ചപ്പെട്ട   സ്കൂളുകളിൽ   ജോലി  കിട്ടി .പകരം
ആളെ   കൊടുത്താൽ   മാത്രമേ   പിരിഞ്ഞു  പോകാൻ   സാധിക്കുകയുള്ളൂ .
അങ്ങനെ  ഞങ്ങളെ   അപരന്മാരായി   അവതരിപ്പിക്കുകയായിരുന്നു . എൻറെ
ജ്യേഷ്ടൻ    സെബാസ്റ്റ്യൻ  കെന്യയിൽ   ഉണ്ടായിരുന്നു . അവനും  കൂടി
ചേർന്നാണ്   ഞങ്ങളെ   കുടുക്കിയത് . മറുത്ത്   ഒന്നും  പറയാനും  പറ്റുകയില്ല .
മാത്രമല്ല   തോമസും  നായർ  സാറും  ഞങ്ങൾക്ക്   ചേട്ടന്മാരെ   പോലെയാണ് .
പല  തലമുറകളുടെ   പഴക്കമുള്ള  സ്നേഹ ബന്ധമാണ് . തോമസ്  പറഞ്ഞു .

''  വിഷമിക്കണ്ട . ഒരു  കൊല്ലം  കഴിഞ്ഞ്  മുണ്ടിയയിൽ   നിന്ന്  ചാടാം ."

കെന്യയിലെ   വിദ്യാർത്ഥികൾക്ക്   സ്കൂൾ   എന്നു  വെച്ചാൽ   ബോർഡിംഗ്
സ്കൂൾ  ആണ് . ഏത്   ഓണംകേറാ മൂലയിലായാലും   അവർക്ക്  ബോർഡിംഗ്
സ്കൂൾ   മതി . ടൌണിൽ   ആണെങ്കിൽ   കൂടുതൽ  ഇഷ്ടം . ബോർഡിംഗ്  സ്കൂൾ
നടത്തിയാൽ   നല്ല   ലാഭം  കിട്ടും . തിക്കയിൽ    റാവൽ   എന്ന  ഇന്ത്യക്കാരൻ
പ്രൈവറ്റ്  സ്കൂൾ   നടത്തിയിരുന്നു . ടൌണിന്റെ   ഹൃദയ  ഭാഗത്തായതിനാൽ
അവിടെ   കുട്ടികൾ   ധാരാളം .

മുണ്ടിയ   സ്‌കൂളിൽ   ഇരുനൂറോളം   കുട്ടികളുണ്ട് .  മുണ്ടിയ    രാഷ്ട്രീയം ,
കൃഷി , കച്ചവടം   മുതലായ   രംഗങ്ങളിൽ   പ്രവർത്തിക്കുന്ന   ആളാണ് .
തിക്കയുടെ    deputy   മേയർ   ആയിരുന്നു . ഒരു  delegation  അംഗം  ആയി
ഇന്ത്യ   സന്ദർശിച്ചിട്ടുണ്ട് . ആറടിയിലേറെ  ഉയരവും  അതിനൊത്ത  വണ്ണവും
ഉള്ള   മുണ്ടിയ  ഒരു  ഗജവീരനെ പോലെയാണ് . എപ്പോഴും  suit  ധരിച്ചിരിക്കും .
ഒരു   വലിയ   Mercedes  ആണ്   ഓടിക്കുന്നത് . അടിവരിയിലെ   കുറെ  പല്ലുകൾ
ഗോത്രാചാരപ്രകാരം    എടുത്തു കളഞ്ഞതാണ് .രണ്ട്   ഭാ ര്യമാർ . ഒരു
ഭാര്യ   സ്കൂൾ   നടത്തിപ്പുകാരിയാണ് . രണ്ടാമത്തവൾ   പലചരക്ക്  കച്ചവടം
നടത്തുന്നു

മുണ്ടിയയിലെ    വിദ്യാഭ്യാസം    വളയമില്ലാത്ത   ചാട്ടമാണെന്ന്   വേഗം
മനസ്സിലായി . അദ്ധ്യാപകർക്കും   കുട്ടികൾക്കും   പാഠപുസ്തകങ്ങൾ  ഒന്നുമില്ല . അദ്ധ്യാപകൻ   എങ്ങെനെയെങ്കിലും   പഠിപ്പിച്ചു  കൊള്ളണം .

ഹെഡ് മാസ്റ്റർ   കിഗോഷി  , പ്രസിദ്ധമായ   മകെരെരെ   സർവകലാശാലയിൽ
നിന്ന്    ഫിസിക്സ്‌ൽ    ബിരുദം  നേടിയ  ആളാണ് . ശാന്തശീലനായ  അദ്ദേഹത്തിൻറെ   മുഖത്ത്   എപ്പോഴും   ഒരു  പുഞ്ചിരിയുണ്ട് .പക്ഷെ
അദ്ദേഹം   കുറെ   വേദനകൾ  ആ  പുഞ്ചിരിക്കു പിന്നിൽ  ഒളിപ്പിച്ചു
വെച്ചിരുന്നു . അദ്ദേഹത്തിന്റെ   സഹപാഠികൾ   വളരെ  ഉന്നത  നിലയിലാണ് .
മുമ്പ്   അദ്ദേഹം   ഒരു   സർക്കാർ   വക   സ്കൂളിൻറെ   ഹെഡ് മാസ്റ്റർ   ആയിരുന്നു . സാമ്പത്തിക  ക്രമക്കേടിന്   അദ്ദേഹത്തെ   പുറത്താക്കിയതാണ് .
മറ്റ്  പല   അദ്ധ്യാപകരും    പുറത്താക്കപ്പെട്ട    അധ്യാപഹയന്മാർ  ആണെന്ന്
അന്വേഷണത്തിൽ   മനസ്സിലായി .

ചരിത്ര അദ്ധ്യാപകനായ    ജുഗുന   എന്നും  suit ലാണ് . പക്ഷെ   പകരം  വെക്കാൻ   വേറെ  ഒരെണ്ണം  ഇല്ല . അദ്ദേഹത്തിൻറെ   ഇംഗ്ലീഷ്   കുറ്റമറ്റതാണ് .
ബ്രേക്ക്‌   സമയങ്ങളിൽ   ഒരു   സിഗരെറ്റ്    വലിച്ചുകൊണ്ട്   ജുഗുന  മുണ്ട്യയെ
നിശിതമായി   വിമർശിക്കും . പക്ഷെ   മുണ്ട്യ   ഒരു   സ്റ്റാഫ്‌  മീറ്റിംഗ്  വിളിച്ചു
കൂട്ടിയാൽ  ജുഗുനയുടെ   കാൽമുട്ടുകൾ   കൂട്ടിയിടിക്കും .

മുണ്ട്യ    മാസത്തിൽ   ഒരു   പ്രാവശ്യം   അസ്സെംബ്ലി    നടത്തും . അദ്ദേഹം
മികച്ച   വാഗ്മിയാണ് . ഉപമകളും   അലങ്കാരങ്ങളും   ചേർത്ത്   അര മണിക്കൂറോളം   നീളുന്ന   പ്രസംഗം  എല്ലാവരെയും   രസിപ്പിക്കും . സാധാരണ
സംഭാഷണങ്ങളിൽ പോലും      idioms   ഉദാരമായി   ഉപയോഗിക്കുന്ന  ആളാണ്
മുണ്ട്യ . '' leave   no   stone  unturned ' , ' hit  the  nail  on  the  head ', ' tip  of  the  iceberg ' മുതലായവ .

മുണ്ട്യ   ചിലപ്പോൾ    സ്റ്റാഫ്‌   മീറ്റിംഗ്   നടത്തും . അദ്ധ്യാപകർക്കെതിരെ   കുറെ
ശകാരവർഷം   നടത്തും .  പഠിപ്പിക്കുന്നത്‌  പോരായെന്നാണ്    പരാതി .
ഇടയ്ക്കിടെ   അദ്ദേഹം    തൻറെ   തത്ത്വ ശാസ്ത്രം   വിളമ്പും .

''  ഞാൻ   നിങ്ങൾക്ക്   അവുധിക്കും   ശമ്പളം  തരുന്നുണ്ട് . യാതൊരു  ജോലിയും
ചെയ്യാതെ .  അത്   ഓർത്തുകൊള്ളണം.  .''

ഒരു   സ്റ്റാഫ്‌   മീറ്റിംഗിൽ   മുണ്ട്യ   പറഞ്ഞു .

''  Do  not  think  that  you  can  use  my  school  as  a  stepping   stone .''

ഇത്  പറഞ്ഞിട്ട്   അദ്ദേഹം   എന്നെയും   ജോസിനെയും  രൂക്ഷമായി  ഒന്നു
നോക്കി .

സ്കൂൾ   മോശമാണെങ്കിലും    തിക്കാ  പട്ടണം   നല്ലതാണ് . പട്ടണത്തിൻറെ
ഹൃദയഭാഗത്താണ്‌   ഞങ്ങളുടെ   താമസം .  അനേകം   ഇന്ത്യൻ  വംശജരുള്ള
പട്ടണമാണ്   തിക്കാ . പുഞ്ച   എന്ന  ഗുജറാത്തിയുടെ   ഇരുമ്പുകടയുടെ
മുകളിലുള്ള    ഫ്ലാറ്റിലാണ്   ഞങ്ങൾ   താമസിച്ചിരുന്നത് . എതിർ വശത്തുള്ള
ഒരു   ഫ്ലാറ്റിൽ    ബസേലിയോസ്    കോളേജിലെ   പ്രൊഫസർ  K  P  ജോയിയും
ഭാര്യ   ആനിയും   താമസിച്ചിരുന്നു . ജോയ്   സർക്കാരിന്റെ   contract  കിട്ടി
വന്നതാണ് . ആനിക്ക്   മുണ്ടിയയിൽ   ജോലി  കിട്ടി . പക്ഷെ   ഒരു  പ്രശ്നം .
ആനി   ഗർഭിണിയാണ് . രണ്ട്  Kms   നടക്കാൻ  പറ്റുകയില്ല . ജോയ്  ഒരു
കാർ   ഏർപ്പാട്  ചെയ്തു . റിട്ടയർ  ചെയ്ത  ഒരു  ഗുജറാത്തി  ബിസിനസ്‌കാരന്റെതാണ്   കാർ . ഒരു  മാനുഷിക പരിഗണന   വെച്ചാണ്
റായി ചന്ദ്  സമ്മതിച്ചത് . ജോയ്   ഞങ്ങളെയും  പങ്കാളികളാക്കി . പുതിയ
ഒരു   Ford   കാർ  ആണ്   റായിചന്ദ്   ഓടിച്ചിരുന്നത് . പ്രസവത്തോടെ  ആനി
രാജി വെച്ചു . ഞാനും   ജോസും  വഴിയാധാരമായി !

തിക്കായിലെ   ജീവിതം   വളരെ  രസകരമായിരുന്നു . ശനിയാഴ്ച  ഗ്രാമങ്ങളിൽ  നിന്ന്   ഞങ്ങളുടെ   സുഹൃത്തുക്കൾ   വരും . ഷോപ്പിംഗ്‌ ,ബാങ്ക് ,പോസ്റ്റ്‌  ഓഫീസ്  മുതലായ   കാര്യങ്ങൾക്കു  വേണ്ടി . പ്രധാന  പരിപാടി  റമ്മി
കളിയാണ് . രാവിലെ  തുടങ്ങുന്ന  കളി   വൈ കീട്ട്   ആറുമണി വരെ  നീളും .
അന്ന്  സിഗരെറ്റ്‌   വലിച്ചില്ലെങ്കിൽ   ചെറുപ്പക്കാരുടെ  ഇടയിൽ   വലിയ
കുറച്ചിലാണ് .  പോക്കെറ്റിൽ    Benson  and  Hedges ,Rothmans  മുതലായവയിൽ  ഒന്നിൻറെ   പാക്കറ്റും  സ്വർണനിറമുള്ള   ലൈറ്റരും   ഉണ്ടെങ്കിൽ  അത്
അന്തസ്സുള്ള   കാര്യമാണ് . ചീട്ടുകളി   പുരോഗമിക്കുമ്പോൾ   ashtray കൾ
നിറഞ്ഞു  കവിയും .ആ  വർഷമാണ്‌   ഓഡിയോ കാസറ്റുകൾ  പ്രചാരത്തിലായത് . അന്ന്   അതൊരു    സാധനം  ആയിരുന്നു .

ശനിയാഴ്ച   KC തോമസ്സും  മറ്റു  ചിലരും  ഞങ്ങളുടെ  കൂടെ  താമസിക്കും .
വൈകുന്നേരമായാൽ   എല്ലാവരും  തൊട്ടടുത്തുള്ള  DECEMBER 13  എന്ന
ഹോട്ടലിൽ  പോകും . തിക്കയിലെ   മുന്തിയ   ഹോട്ടലാണ് . കെന്യയുടെ
സ്വാതന്ത്ര്യ ദിനമാണ്   ഹോട്ടലിൻറെ   പേര് . സമൂഹത്തിലെ  ഉന്നതർ
നിത്യവും   relax  ചെയ്യുന്നത്  അവിടെയാണ് . മനോഹരമായി   ഡിസൈൻ
ചെയ്ത  ഹോട്ടലിൻറെ  എല്ലാ വശത്തും   ഗ്ലാസ്‌  ആണ് . ഒന്നാംതരം  സീറ്റുകൾ .
വളരെ  നേരം   സംസാരിച്ചിരുന്ന്  കുടിക്കുന്ന  രീതിയാണ്  അവിടെ . ഉടമസ്ഥനായ   ജോർജ്   ഇടയ്ക്കിടെ   എല്ലാവരുടെയും  അടുത്തുവന്ന്  കുശലാന്വേഷണം   നടത്തും . ചിലപ്പോൾ   അദ്ദേഹം  waiterറെ  വിളിച്ച്
പറയും .

"  Please   give  them  a  round .''

ജോർജ്   മാത്രമല്ല , നമുക്ക്  ഒരു  പരിചയവും  ഇല്ലാത്ത  ചിലർ  നമ്മൾ
അറിയാതെ  drinks  ഓഫർ   ചെയ്യാറുണ്ട് . ഞങ്ങൾ   ഇത്   ഓർഡർ
ചെയ്തില്ലല്ലോ  എന്ന്  പറയുമ്പോഴാണ്   waiter  പറയുന്നത് .

'' ദാ ,ആ  ഇരിക്കുന്ന   ആളാണ്  ഓർഡർ  ചെയ്തത് .''

കെന്യക്കാരുടെ   സൌഹൃദവും  വിശാല മന്സ്കതയും  എടുത്ത്  പറയേണ്ട
ഒന്നാണ് .

അവിടെ  ഒരു  Juke  Box   ഉണ്ടായിരുന്നു . മൂന്ന്   ഷില്ലിംഗ്  ഇട്ടാൽ  ഒരു  പാട്ട്
കേൾക്കാം . ടോം Jones , ബോബ്  മാർലി   മുതലായവരുടെ  പാട്ടുകളാണ്
കൂടുതലും   കേട്ടിരുന്നത് .

1975  അങ്ങനെ  കഴിഞ്ഞു . ഇന്ത്യൻ   radioയിൽ ''   കഭി  കഭി ''  ഒന്നാം  സ്ഥാനത്തെത്തിയ   വർഷം . സിനിമാ  തിയെറ്റരുകളിൽ   ക്ലിന്റ്  ഈസ്റ്റ് വുഡ്
വാഴുന്ന  കാലം .ഇന്ദിരാ ഗാന്ധി  ഇന്ത്യയെ  ഇരുമ്പു മുഷ്ടിക്കുള്ളിൽ  ഒതുക്കിയ
വർഷം .

1976   ജനുവരി   ആറാം  തീയതി  ഞങ്ങൾ  മുണ്ടിയ  സ്കൂളിലേയ്ക്ക്  നടന്നു .
അല്പ്പം   താമസിച്ചുപോയല്ലോ   എന്ന്   പരിഭ്രമിച്ചാണ്   നടന്നത് .
സ്കൂളിൽ   എത്തിയപ്പോൾ   അവിടെ   യാതൊരു  അനക്കവും  കണ്ടില്ല .ഒരു
ക്ലാസ്സ്‌ റൂമിൽ   ഒരു  വലിയ  പശു  നിൽപ്പുണ്ട് . അടുത്ത  ദിവസങ്ങളിൽ
കുട്ടികൾ  വന്നു  ചേർന്നു . എന്നാൽ   കൂടുതൽ  കുട്ടികളെ   ആകർഷിക്കാൻ
മുണ്ടിയ   സ്കൂളിന്   കഴിഞ്ഞില്ല . കുട്ടികളുടെ  എണ്ണം  കുറഞ്ഞു .ജോസിനും
എനിക്കും   കത്തോലിക്കാ  മാനേജ്‌മന്റ്‌  കീഴിലുള്ള   സ്കൂളുകളിൽ
നിയമനം  കിട്ടി . അപരന്മാരെ   കൊടുക്കാതെ  തന്നെ   ഞങ്ങൾ  മുണ്ടിയ
സ്കൂളിനോട്   വിട  പറഞ്ഞു .










Monday, 14 April 2014

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഒരു കത്ത്

പ്രിയ   മുത്തച്ഛൻമാരെ   മുത്തശ്ശി മാരേ

ഒരു  നല്ല   വിഷു  ആശംസിക്കുന്നു . ഞങ്ങൾ   ഇവിടെയെത്തിയിട്ട്   രണ്ടാഴ്ച
കഴിഞ്ഞു .ഇവിടെ   ഞങ്ങൾക്ക്  സുഖമാണ് . വലിയ   അല്ലലും  അലച്ചിലും  ഇല്ലാതെ
ദിവസങ്ങൾ   അങ്ങനെ  പോകുന്നു . ഇവിടെ   തണുപ്പ്   ഓരോ  ദിവസവും
കൂടി  വരികയാണ് . വെണ്ടയും   തക്കാളിയും  മത്തയും  പയറും  വാടി തുടങ്ങി . ഞങ്ങൾ   അപ്പാപ്പന്റെയും   അമ്മമ്മയുടെയും  കൂടെ  തോട്ടത്തിൽ  ചുറ്റി  നടന്ന്   പയർ  പറിക്കാറുണ്ട് .  പയർ  പൊളിക്കാനും   ഞങ്ങൾ  കൂടും .
ഇവിടെ  നിന്ന്   പറിച്ച   മത്ത ങ്ങയുടെ   കറിക്ക്   നല്ല  രുചിയാണ് .

ഇവിടത്തെ   പൂച്ച , അപ്പുവിന്   ഞങ്ങളോട്   കൂട്ടു കൂടാൻ   മടിയാണ് .
കുറച്ച്  അകലം   പാലിക്കും . അവന്   ഞങ്ങളെ   സംശയമാണ് . ആദ്യ ദിവസം
ഞങ്ങൾ   കുറേ   ബഹളം  വെച്ചത്   അവന്  ഇഷ്ടപ്പെട്ടില്ല . എന്നാലും  പിണക്കമില്ല , സംശയരോഗമാണ്‌ .

തണുപ്പ്  കൂടിയതോടെ   പല   പക്ഷികളും   ഇവിടെ  നിന്ന്  പോയി  തുടങ്ങി .
പ്രാവുകൾ   പോവുകയില്ല . അവ   ഇവിടെ   സ്ഥിരതാമസമാണ്‌ .അടുത്ത
വീട്ടിൽ   ഒത്തിരി   കോഴികളും   താറാവുകളും   ഉണ്ട് . ഞങ്ങൾ  ചിലപ്പോൾ
അവയെ   കാണാൻ   പോകാറുണ്ട് .

ഇവിടെ   അവുധികളുടെ   സീസണ്‍   ആണ് . അവുധി   എല്ലാം  കൂടി
ഒത്തു   വന്നിരിക്കുകയാണ് . ഇന്ത്യയിലെ   പോലെ   ധാരാളം   അവുധികളുള്ള
രാജ്യമാണ്   ദക്ഷിണാഫ്രിക്ക .  ഇത്   ഒരു  നല്ല   കാര്യമാണ് . പ്രത്യേകിച്ച്
കുട്ടികൾക്ക് .

ഇവിടത്തെ   അപ്പാപ്പയ്ക്ക്  ഇനി  ഏഴു ദിവസം  കൂടി  സ്കൂളിൽ  പോയാൽ
മതി . ഡാഡി    വന്നു   കഴിഞ്ഞാൽ   ഞങ്ങൾ   ചില   നീണ്ട  യാത്രകൾ
പോകുന്നുണ്ട് . അപ്പാപ്പാ   കുറേ   bookings   നടത്തിയിട്ടുണ്ട് . അതു  കൊണ്ടാണ്
ഞങ്ങൾ   തൽക്കാലം   ഇവിടം  കൊണ്ട്   തൃപ്തിപ്പെട്ട്   അടങ്ങിയിരിക്കുന്നത് .

ഇവിടത്തെ   ഒരു  പ്രത്യേകത ,  ശബ്ദകോലാഹലം   ഇല്ലായെന്നതാണ് . റോഡിൽ
ആരും  horn   മുഴക്കാറില്ല . വാഹനങ്ങളുടെ   ഇരമ്പൽ   കുറവാണ് .

എല്ലായിടത്തും   നല്ല   food   കിട്ടും .  കുട്ടികൾക്കുള്ള   sweets   എമ്പിടിയുണ്ട് . എന്നാൽ   ഒത്തിരി   വാങ്ങാൻ   അപ്പാപ്പ   അനുവദിക്കുകയില്ല .

മലയാളം   TV   ചിലപ്പോൾ    കാണും . '' കാര്യം  നിസ്സാരം ''  എൻറെ  ഇഷ്ട
പരിപാടിയാണ് .

എല്ലാവർക്കും   ഒരിക്കൽക്കൂടി    വിഷു  ആശംസകൾ .

എന്ന്    സ്വന്തം

അല്യസ്സ ,  മരിസ്സ , ക്രിസ്സ




Friday, 11 April 2014

ജീവൻറെ വൃക്ഷം ( ബിബി എദ്വർദിന്റെ കവിത - ഒരു പഠനം )

ജീവൻറെ   വൃക്ഷം

ഈ   കവിതയെ പ്പറ്റി   ചില  ചിന്തകൾ  എഴുതി  പകുതിയാക്കി   വെച്ചിട്ട്
ഒരു   മാസത്തിലേറെയായി . സ്കൂൾ  ജോലി തിരക്കു  കാരണം  പൂർത്തിയാക്കാനായില്ല . വേറെയും  കാരണങ്ങൾ  ഉണ്ട് . മാർച്ച്‌  28 ആം
തീയതി  എൻറെ  മകൾ  പ്രവീണയും  മൂന്ന്  കുട്ടികളും  അവുധിക്കാലം
ആഘോഷിക്കുന്നതിനു  വേണ്ടി  നാട്ടിൽ  നിന്ന്  വന്നു . കുട്ടികളുടെ  തകർപ്പു
കാരണം   ഒരു  എമർജൻസി യാണ് . മാത്രമല്ല   കവിതയെപ്പറ്റി   എഴുതുന്നത്‌
ഹൃദയ ശസ്ത്ര ക്രിയ   പോലെയാണ് . വളരെ  ഉത്തരവാദിത്തമുള്ള  കാര്യമാണ് . അതും   പരിചയക്കുറവ്  ഉള്ള  ഡോക്ടർക്ക് .

ബിബി  എദ്വർദിന്റെ   'ജീവൻറെ  വൃക്ഷം ' എന്ന   കവിത  

വായിക്കുകയും
അതിൻറെ   പശ്ചാതലത്തിൽ   മരുഭൂമിയിലെ   ഒരു   വൃക്ഷത്തിൻറെ  ചിത്രം
കാണുകയും  ചെയ്തപ്പോൾ  എനിക്ക്  ഓർമ്മ  വന്നത് 1981 മുതൽ  1987 വരെ
ഞങ്ങൾ  ജോലി  ചെയ്തിരുന്ന ,വടക്കുകിഴക്കെ   Nigeriaയിലെ   ഷുവ  എന്ന
ഗ്രാമമാണ് . വളരെ  ദരിദ്രരായിരുന്നു  ഗ്രാമവാസികൾ .ഞായറാഴ്ചകളിൽ
അവിടെ  ഗ്രാമീണചന്ത  കൂടും. വിലപിടിപ്പുള്ള   സാധനങ്ങൾ  ഒന്നുമില്ല .
പക്ഷേ  അവിടെ  ആകർഷകമായ  ഒരു  കാഴ്ച  ഉണ്ടായിരുന്നു .ലോകത്തിലെ  ഏറ്റവും   പ്രധാനപ്പെട്ട  ജീവൻറെ  വൃക്ഷമായ  ബോബാബ്  മരങ്ങളുടെ
തണലിലാണ്  ഗ്രാമീണർ  തങ്ങളുടെ  ഉൽപ്പന്നങ്ങൾ  വിൽക്കാൻ  ഇരുന്നത് .

ബോബാബ്  മരത്തിന്  '' ജീവൻറെ  വൃക്ഷം '' എന്നും  പേരുണ്ട് .എത്ര
നീണ്ട  വരൾച്ചയേയും   അതിജീവിക്കാൻ  അതിനു  കഴിയും .അതിൻറെ  ഇലയും  പഴവും  ഔഷധഗുണമുള്ളതാണ് .തടിക്ക്‌  അനേകം  ഉപയോഗങ്ങളുണ്ട് . ഒരു  വലിയ  മരത്തിന്  120000 ലിറ്റർ  വെള്ളം  ശേഖരിക്കാനുള്ള   കഴിവുണ്ട് .കാട്ടാനകൾ  കൊമ്പു കൊണ്ട്  കുത്തി  വെള്ളം  കുടിക്കുന്നതായി   പറയപ്പെടുന്നു .ദക്ഷിണാഫ്രിക്കയിൽ  ഒരു  farmൽ  6000
വർഷം   പ്രായമുള്ള  ഒരു  ബോബാബ്  മരമുണ്ട് . അതിൻറെ  ഉയരം  22
മീറ്റർ . ചുറ്റളവ്‌  155  അടി . അതിൻറെ  പൊത്തിൽ  ഒരു  Pub  പ്രവർത്തിക്കുന്നു .

പ്രകൃതിയും  മനുഷ്യനും  തമ്മിലുള്ള  അഭേദ്യമായ  ബന്ധത്തെ  ഉയർത്തി
കാണിക്കുന്നതാണ്  ബിബിയുടെ  'ജീവൻറെ  വൃക്ഷം ' എന്ന  കവിത .ഹൃദയത്തിൻറെ  ഭാഷയിൽ  എഴുതപ്പെടുന്ന  വരികൾ   വായനക്കാരന്റെ
ഉള്ളിൽ  തട്ടും . കൂടുതൽ  ചിന്തിക്കാൻ  അവ  വായനക്കാരനെ  പ്രേരിപ്പിക്കും . നല്ല  കവിത  അസാധാരണമായ  ഒരു  അനുഭവമായി
മനസ്സിനെ  ശുദ്ധീകരിക്കും . ഈ  കവിത  വായിച്ചു കഴിഞ്ഞപ്പോൾ
 ഇങ്ങനെയാണ്  എനിക്ക്  തോന്നിയത് .


ഒരു  വശത്ത്  മരുഭൂമിയിലെ  ചുട്ടുപൊള്ളുന്ന   വെയിൽ .മറുവശത്ത്
ജീവൻറെ  വൃക്ഷം  നൽകുന്ന  തണുപ്പും  തണലും   ദാഹജലവും  ആശ്വാസവും . ഇവ  രണ്ടും  കോർത്തിണക്കിയാണ്   കവിത  മുന്നോട്ട്
പോകുന്നത് .


എരിഞ്ഞു  നിൽക്കും  മരുപ്പരപ്പിൽ
 നടവഴിയിലിടറിവീഴും   പഥികന്
പാഥേയമായ്   വഴിയിലൊരു  ജീവവൃക്ഷം

മരുഭൂമിയിൽ   കഷ്ടപ്പെട്ട്  പണിയെടുക്കുന്ന   സാധാരണക്കാരുടെ  ഹൃദയ
സ്പന്ദനങ്ങൾ   കവിതയിലുടനീളം   കാണാൻ  കഴിയും .''
"എരിഞ്ഞുനിൽക്കും ''  , '' ചുട്ടുപൊള്ളും  എൻ ''  , '' മഞ്ഞവെയിൽ നാളമേറ്റുരുകി ''  ,'' വിയർപ്പേറി നിൽക്കുമെൻ   മേനിയിൽ '' എന്നിവ
ഉദാഹരണങ്ങൾ . അതിന്  പരിഹാരമായി ,ആശ്വാസം  നൽകുന്ന  വാക്കുകൾ  ഒപ്പമുണ്ട് .


കൈക്കുമ്പിളിൽ   നീ  നിറയ്ക്കും  ജലം
കുടിച്ചെന്റെ   ദാഹം  ശമിച്ചിടുന്നു .
...................        ........... ..............

ഒരു  വർഷപാതം  തന്നെന്നിൽ
ഹരിതനിറ ചാർത്തണിയിച്ചു  നീ

..........................          ..............

സുഖമൊരു  ശീതള ഛായ  പകർന്നു
നിന്നരികിലായെന്നെ ചേർത്തു  നിർത്തി

ഒരു  മുത്തഛ്ൻ   തൻറെ   പേരക്കുട്ടിയെ  വാത്സല്യപൂർവ്വം  തന്നോട്
ചേർത്തു  നിറുത്തുന്നതു പോലെയാണ്  ജീവൻറെ  വൃക്ഷം  പഥികനെ
സ്വീകരിച്ച്  അഭയം   നൽകി   സംരക്ഷിക്കുന്നത് .

പ്രകൃതിയിലെ   നന്മകൾ  തിരിച്ചറിയുന്നവർക്കുള്ളതാണ്   കവിത . പ്രകൃതിയെ  സ്നേഹിക്കുന്നവർ   മനുഷ്യനെയും   സ്നേഹിക്കും .ജീവൻറെ
വൃക്ഷം    സ്നേഹത്തിൻറെ   പ്രതീകമാണ് . വിയർപ്പിൻറെ   മണമുള്ള
പാവപ്പെട്ടവർക്ക്  എന്നും   ആശ്രയമാണ്  കാരുണ്യവാനായ   ഈ  വൃക്ഷം .

മറ്റൊരു  തലത്തിൽ   നോക്കുമ്പോൾ   ഈ   വൃക്ഷം , കഷ്ടപ്പെടുന്നവരുടെ
കണ്ണീരൊപ്പുന്ന    മഹാമാനസ്ക്കരായ   ആളുകളെയും   പ്രധിനിധീകരിക്കുന്നു .
കേരളത്തിലും    ഗൾഫിലും   പാവപ്പെട്ടവർക്ക്   നിത്യവും   സൌജന്യമായി
ഭക്ഷണം   കൊടുക്കുന്ന  ചിലരെപ്പറ്റി   വാർത്ത‍   കാണുകയുണ്ടായി . അവർ
പണക്കാരല്ല . ലാഭം   ഉപേക്ഷിച്ച്   കഷ്ടപ്പെടുന്നവർക്ക്  സഹായം  ചെയ്യുന്ന
അവരും   ജീവൻറെ   വൃക്ഷത്തിൻറെ   ശാഖകളാണ് . അവർ  പ്രശസ്തി
ആഗ്രഹിക്കുന്നില്ല . ദൈവീകമായ   ഒരു  കർമ്മമാണ്‌   അവർ  നിർവഹിക്കുന്നത് .

ഗൾഫിൽ   ജോലി  ചെയ്യുന്ന   സാധാരണക്കാരുടെ  കഷ്ടപ്പാടുകൾ  അടുത്തറി യുന്ന  ബിബി , തൻറെ  അഗാധമായ   സഹതാപം  ഈ  കവിതയിൽ
പ്രകടിപ്പിക്കുന്നു . എത്ര  വലിയ   കഷ്ടപ്പാടിലും   സഹായത്തിന്റെ , സാന്ത്വനത്തിന്റെ  കുളിര്   നൽകാൻ  എപ്പോഴും   കുറേ  നല്ല  മനുഷ്യർ
ഉണ്ടായിരിക്കും . കവിയുടെ   ഈ  ശുഭാപ്തി വിശ്വാസം  ഒരു  ഒരു  സന്ദേശമായി  നമ്മുടെ   മനസ്സിൽ   എന്നും  നിലനിൽക്കും .


അവരുടെ    വിയർപ്പിൻ   ഗന്ധമണിഞ്ഞും
അവരുടെ  മിഴിനീരിനുപ്പു  നുണഞ്ഞുമീ
വഴിയരികിൽ   തളിർത്തു  നിൽക്കും
ജീവൻറെ   ഉറവയാം   ജീവ വൃക്ഷം .

ഈ   കവിത , ബിബി  എദ്വർദിന്റെ    ഗ്രാഫ്   വളരെ  ഉയർത്തിയിരിക്കുന്നു .



Wednesday, 9 April 2014

ഇടതുപക്ഷ ഭരണം ദക്ഷിണാഫ്രിക്കയിൽ ( അഭിപ്രായം )

ഇടതുപക്ഷം ,ഇടതുപക്ഷം  എന്ന്  നിത്യവും   കേൾക്കാറുണ്ട് .എന്നാൽ
ഇതിൻറെ   അർത്ഥം  എന്താണെന്ന്   എത്ര  ആലോചിച്ചിട്ടും  പിടി  കിട്ടുന്നില്ല .ഒരു  പക്ഷേ  അത്   മനസിലാക്കാൻ   ഒരു  ഇടതുപക്ഷക്കാരന്റെ  ബുദ്ധി
വേണമായിരിക്കാം .

എല്ലാക്കാര്യങ്ങളും  പുരോഗമനപരമായി   ചെയ്യുന്നവർ , പാവപ്പെട്ടവരുടെ  കണ്ണീര്  ഒപ്പുന്നവർ , എല്ലാം  നീതിപൂർവ്വം  ചെയ്യുന്നവർ , സർവോപരി
ഒന്നാന്തരം  ഭരണം   കാഴ്ച  വെക്കുന്നവർ -ഇതൊക്കെയായിരിക്കാം
ഇടതുപക്ഷം  എന്ന  വാക്കു കൊണ്ട്  ഉദ്ദേശിക്കുന്നത് .

ദക്ഷിണാഫ്രിക്കയിൽ  ANC , കമ്മ്യൂണിസ്റ്റു  പാർട്ടി , തൊഴിലാളി  സംഘടനകൾ  എന്നിവയുടെ   ഇടതുപക്ഷ  ഭരണമാണ്   സ്വാതന്ത്ര്യം  കിട്ടിയ  1994  മുതൽ . വംശ വിവേചനം   അവസാനിപ്പിച്ചത്  തീർച്ചയായും  വലിയ
നേട്ടമാണ് . രാജ്യം  കഴിഞ്ഞ 20  വർഷം  കൊണ്ട്  കുറെ  പുരോഗതി  കൈവരിച്ചിട്ടുണ്ട് . സമൂഹത്തിൻറെ  ഉന്നത  തലത്തിൽ  ഉള്ളവർക്കും  middle
ക്ലാസ്സിനും   പൊതുവെ   തരക്കേടില്ലാത്ത  കാലമാണ് . എന്നാൽ  ബഹു ഭൂരിപക്ഷം   വരുന്ന   പാവപ്പെട്ടവരുടെ   ജീവിത നിലവാരം  മെച്ചപ്പെട്ടിട്ടില്ല .
ഇടതുപക്ഷത്തിൻറെ   വാക്കും  പ്രവർത്തിയും   തമ്മിലുള്ള  അന്തരം
കൊണ്ടാണ്   ഈ  അവസ്ഥ  ഉണ്ടായിട്ടുള്ളത് .മേൽപ്പറഞ്ഞ   നിർവചനം
ഇടതുപക്ഷക്കാർക്ക്   ചേരുമോയെന്നു  വളരെ   ചുരുക്കത്തിൽ  അന്വേഷിക്കുകയാണ്   ഇവിടെ .

ഇവിടെനിന്ന്   120 kms   അകലെ  Bloemhof  എന്ന  ചെറിയ  ടൌണിൽ  മൂന്ന്
ദിവസമായി   പാവപ്പെട്ടവർ  അക്രമാസക്തമായ   സമരത്തിലാണ് . അനേകം
കെട്ടിടങ്ങൾക്ക്   തീയിട്ടു . കടകൾ  ആക്രമിക്കപ്പെട്ടു . അവർക്ക്  പ്രാഥമിക
സൌകര്യങ്ങളായ   ശുദ്ധജലം ,റോഡ്‌ , drainage , വീടുകൾ  മുതലായ  സൌകര്യങ്ങൾ  ഇല്ലാത്തതിൽ   പ്രതിഷേധിച്ചാണ്   സമരം .കുറേ  വർഷങ്ങളായി   രാജ്യത്തിൻറെ   വിവിധ ഭാഗങ്ങളിൽ  ഇത്തരം  സമരങ്ങൾ
പൊട്ടിപ്പുറപ്പെ ട്ടിട്ടുണ്ട് . അനേകം  ദരിദ്രർ   പോലീസിൻറെ   വെടിയേറ്റ്‌
മരിച്ചിട്ടുണ്ട് .

അഴിമതി വിരുദ്ധരെന്ന്   സ്വയം   അവകാശപ്പെടുന്ന   ഇടതുപക്ഷക്കാർ
അഴിമതിയുടെ  പ്രചാരകരായി   മാറിയതാണ്   ഈ  ദുരവസ്ഥക്ക്  കാരണം .
ലോക്കൽ   ഗവണ്മെന്റ്ലൂടെയാണ്  ജനങ്ങൾക്ക്‌   സേവനങ്ങൾ  കിട്ടേണ്ടത് .
എന്നാൽ   അതിനു  വേണ്ടി  ഉപയോഗിക്കേണ്ട  പണം  ഭരിക്കുന്നവർ  തട്ടിയെടുക്കുന്നത്  കൊണ്ട്  വികസന പ്രവർത്തനങ്ങൾ   ശരിയായ  രീതിയിൽ   നടക്കുന്നില്ല .

ഒരു   കാര്യത്തിന്   പണം  അനുവദിച്ചാൽ , ആ  പണം  പാർട്ടിക്കാർക്ക്
കിട്ടുന്നതിനു  വേണ്ടി  ,ചെയ്യേണ്ട  ജോലിയിൽ  പരിചയമില്ലാത്തവർ ക്ക്
കൊടുക്കുന്നു . പ്രത്യേകിച്ച്   റോഡ്‌  പണികൾ . അങ്ങനെ  റോഡുകൾ
എപ്പോഴും   കുണ്ടും  കുഴിയും  പിടിച്ച്  കിടക്കുന്നത്   കാണാം .അഴിമതി
കുറവുള്ള   സ്ഥലങ്ങളിൽ   റോഡുകൾ  നല്ലതായി   കാണാം .

ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്‌   ജേക്കബ്‌  സുമാ  അഴിമതി കേസുകളിൽ
ഉൾപ്പെട്ട   ആളാണ് . Judiciary യെ   സ്വാധീനിച്ച്   കേസ്സുകൾ  പിൻവലിച്ചു .
അദ്ദേഹം   ബലാത്സംഗ കേസ്സിൽ   തലനാരിഴയ്ക്ക്  രക്ഷപ്പെട്ട   ആളാണ്‌ .
ഈയിടെ   അദ്ദേഹത്തിന്  എതിരായി   ഒരു  റിപ്പോർട്ട്‌  വന്നു .സ്വന്തം
വീടും   ചുറ്റുപാടും   മോടി പിടിപ്പിക്കുന്നതിനു  വേണ്ടി പൊതു  ഖജനാവിൽ  നിന്ന്  250  മില്യണ്‍   rand   അനുമതിയില്ലാതെ   ചെലവാക്കി .( ഒരു  rand =5  രൂപാ  70  പൈസ . ) പക്ഷേ   ഇടതുപക്ഷം   ഒറ്റക്കെട്ടായി  സുമയ്ക്ക്  പിന്തുണ  കൊടുക്കുന്നു . സുമക്ക്   6  ഭാര്യമാരും  ഇരുപതിലേറെ  കുട്ടികളും  ഉണ്ട് . ഇവരുടെ  ചെലവ്  വാരിക്കോരി   കൊടുക്കുന്നത്
ഖജനാവിൽ  നിന്നാണ് .

ജേക്കബ്‌   സുമയുടെ  ചില  വിവാദ പ്രസ്താവനകൾ   കേരളത്തിലെ  ചില
 ഇടതുപക്ഷക്കാരുടെ  പ്രസ്താവനകൾക്ക്   സമാനമാണ് . യേശുവിൻറെ
രണ്ടാം   വരവ്  വരെ  ANC   ഭരിക്കും  എന്ന്   അദ്ദേഹം  ഒരിക്കൽ  വീമ്പിളക്കിയത്   വിവാദമായി .


അഴിമതിയോടുള്ള   മൃദുസമീപനം   രാജ്യത്തിന്‌   പ്രധാന  വിപത്താണ് .യോഗ്യതയില്ലാത്ത   പാർട്ടിക്കാരെ   മുന്തിയ  പദവികളിൽ  നിയമിക്കുക ,അവർ   അഴിമതി  നടത്തിയാൽ  നടപടി  എടുക്കാതിരിക്കുക  മുതലായ
 സമീപനം   അഴിമതി   പന  പോലെ  വളരാൻ   കാരണമായിട്ടുണ്ട് . അഴിമതി  ഏറ്റവും   ദോഷമായി   ബാധിക്കുന്നത്  ഏറ്റവും   പാവപ്പെട്ടവരെയാണ് .

പണാപഹരണം  നടന്നാൽ ,പോയ  പണം   എഴുതി തള്ളുകയാണ്   പതിവ് .
ഇതിന്   ഒരു  ചെറിയ  ഉദാഹരണം   പറയാം . 2008 ൽ  എൻറെ  ഒരു
പൂർവ വിദ്യാർത്ഥി  ഒരു  document  ,fax ചെയ്യാൻ  എൻറെ  കയ്യിൽ  തന്നു
വിട്ടു . അവനും  അവൻറെ  കൂട്ടുകാരും  ചേർന്ന്   തൊഴിൽ  കണ്ടെത്തലിനു
വേണ്ടി   ഗ്രാമത്തിൽ   ഒരു  bakery  തുടങ്ങാൻ  പ്ലാനിട്ടു .സർക്കാരിൽ  നിന്ന്
ധനസഹായം  കിട്ടി . ബാങ്ക്  statement   ആണ്  അവൻ  തന്നു  വിട്ടത് .ഞാൻ
ചുമ്മാ  ഒന്ന്  നോക്കി . 48  ലക്ഷം  രൂപയ്ക്ക്  തുല്യമായ  തുകയാണ്
അനുവദിച്ചിരിക്കുന്നത് . സൌജന്യമായി  ഒരു  കെട്ടിടവും  കിട്ടി .
അവനും   കൂട്ടുകാരും   ചേർന്ന്    ഒരു  ബക്കി   വാങ്ങി  ചുറ്റിയടിച്ച്
അടിച്ചു  പൊളിച്ചു . ഒരു  bread  പോലും  ഉണ്ടാക്കാതെ   Bakery  അവസാനിച്ചു . അവനും   കൂട്ടുകാരും  CHE യുടെ   ടി  ഷർട്ട്‌  ധരിച്ചിരുന്നു . എന്തൊരു
വിപ്ലവം !

ഞങ്ങളുടെ   സ്കൂൾ   സ്ഥിതി  ചെയ്യുന്ന  ഗ്രാമത്തിൽ   ഒരു  കോടി  രൂപ
മുടക്കി   രണ്ടു  നിലയിൽ  ഒരു  ലൈബ്രറി  പണിയുന്നുണ്ട് .അത്രയും
വലിയ  ലൈബ്രറി  അവിടെ  ആവശ്യമില്ല . ഒന്നാമത്   ജനങ്ങൾ   വായനയിൽ  തൽപ്പര്യമില്ലാത്തവരാണ് . വായനയെക്കാൾ   അവർക്ക്   താൽപര്യം
കള്ളുകുടിയാണ് .  ഞങ്ങൾ  വെള്ളിയാഴ്ച   സ്‌കൂളിൽ നിന്ന്   മടങ്ങുമ്പോൾ
എതിരേ  ഒരു  വലിയ  truck  വരുന്നതു  കാണാം . weekend  ആഘോഷിക്കാൻ
വേണ്ട  മദ്യവുമായി   പോകുന്നതാണ് truck . പാർട്ടിക്കാരുടെ  ഏതോ
ചങ്ങാതിക്ക്   കുറെ  പണം  കിട്ടുന്നതിന്  വേണ്ടി യാണ്   ലൈബ്രറി
പണിയുന്നത് . അവർക്ക്  ഒരു  വീതം  കിട്ടും .

ലൈബ്രറി യുടെ   കോണ്ട്രാക്ടർ   ഒരു  ചെറിയ  വിമാനം  സ്വയം   പറപ്പിച്ചാ  ണ്   പണി  നോക്കാൻ  വരുന്നത് . അവനെ പോലുള്ള  പണ
container കളെ   സൃഷ്ട്ടിക്കാൻ   ഇടതുപക്ഷ ഭരണത്തിന്  കഴിഞ്ഞിട്ടുണ്ട് .

നാലായിരത്തോളം പേർ   താമസിക്കുന്ന   ഗ്രാമത്തിൽ  hospital  ഇല്ല .
ഒരു  ക്ലിനിക്‌   മാത്രമാണ്  ഉള്ളത് .ശരിയായ  ചികിത്സ  കിട്ടണമെങ്കിൽ  180
kms അകലെ   വലിയ  പട്ടണത്തിൽ  പോകണം .പണക്കാർക്കും   middle  ക്ലാസ്സിനും   മെഡിക്കൽ  ഇൻഷുറൻസ്ഉം    നല്ല  ചികിത്സയും  ഉണ്ട് .പാവപ്പെട്ടവർക്കാണ്   പ്രശ്നം .

സർക്കാർ  ഹോസ്പിടളുകളിൽ   പാവപ്പെട്ടവർക്ക്   ശരിയായ  ശ്രദ്ധ
കിട്ടുന്നില്ല  എന്ന്  പരാതിയുണ്ട് . എൻറെ  gardener   പോളിന്  കലശലായ
പല്ലുവേദനയും   മുഖത്ത്  നീരും  ഉണ്ടായി . ഒരു  വെള്ളിയാഴ്ച  ആയിരുന്നു .രാവിലെ  തന്നെ   ഇവിടെയുള്ള   സർക്കാർ   ഹോസ്പിറ്റലിൽ   പോയി .
നാലുമണി വരെ  കാത്തു  നിന്നിട്ടും   ആരും  അറ്റൻഡ്  ചെയ്തില്ല .
തിങ്കളാഴ്ച  എന്നോട്  250  rand   മേടിച്ച്   ഇന്ത്യൻ  വംശജയായ   ഒരു
ഡോക്ടറെ  കണ്ടു .ചികിത്സ  കിട്ടി . അസുഖം  ഭേദമായി .

വിദ്യാഭ്യാസത്തിന്റെ   കാര്യം  കഷ്ടമാണ് . ഇക്കാര്യത്തിലും  പണക്കാർക്കും  Middle   ക്ലാസ്സിനും   പ്രശ്നമില്ല . പാവപ്പെട്ടവരുടെ   കുട്ടികൾ  പഠിക്കുന്ന
ഗ്രാമീണ സ്കൂളുകളിൽ   വളരെ  ചെറിയ  ശതമാനം  കുട്ടികളാണ് കണക്കും  സയൻസും  പഠിക്കുന്നത് . സയൻസും   കണക്കും  പഠിക്കാത്ത  കുട്ടികൾക്ക്
മുന്നോട്ട്   പഠിക്കാൻ   യോഗ്യതയില്ലാതെ   അവരുടെ  പഠനം  അവസാനിക്കുന്നു .

ദക്ഷിണാഫ്രിക്കയിലെ   municipality കളിൽ   95   ശതമാനവും  ഇടതുപക്ഷത്തിന്റെ  ഭരണത്തിലാണ് . ഇവയിൽ  ഏതാണ്ട്  മുഴുവനും
അഴിമതി ,പണാപഹരണം ,സ്വജനപക്ഷപാതം , കെടുകാര്യസ്ഥത  എന്നിവയിൽ   കുപ്രസിദ്ധമാണ് . ശരിയായ   Accounting  ഇല്ല .

ടെലര്യവില്ലേ   mayor  എൻറെ  ഒരു  പൂർവ വിദ്യാർത്ഥിയാണ് . ഞങ്ങൾ
സ്കൂളിലേയ്ക്ക്   പോകുമ്പോൾ  അവൻറെ   AUDi   എതിരേ   വരുന്നത്
കാണാം . കഴിഞ്ഞ  കൊല്ലം   Mercedes   ആയിരുന്നു . ഔദ്യോഗിക  ഡ്രൈവർ
ഉണ്ട് . ശമ്പളം   പ്രതിവർഷം   60  ലക്ഷത്തിന്  തുല്യം .ആനുകൂല്യങ്ങൾ  വേറെ .

ഇടതുപക്ഷക്കാരുടെ   പുരോഗമന  ആശയങ്ങളുടെ  ഒരു  ഉദാഹരണം
കൂടി   പറഞ്ഞ്   അവസാനിപ്പിക്കാം . ഞങ്ങൾ  സ്കൂളിലേയ്ക്ക്  പോകുന്ന
വഴിക്ക്   ഉപേക്ഷിക്കപ്പെട്ട   ഒരു   Farm  കാണാം . മിച്ചഭൂമിയായി  പ്രഖ്യാപിച്ച്  സർക്കാർ  ഏറ്റെടുത്തതാണ് . ഞങ്ങളുടെ  പള്ളിയിലെ
ഒരു  അംഗ ത്തിന്റെ തായിരുന്നു   420  hectre  ഉള്ള  farm . ഏറ്റെടുത്ത്
രണ്ടു  കൊല്ലം  കഴിഞ്ഞു . ഇപ്പോൾ   കൃഷിയില്ലാതെ   കാടു പിടിച്ച്
കിടക്കുകയാണ് . വീട്   ഭാർഗവീ നിലയം  പോലെ   ജീർണ്ണിക്കുന്നു . ഒരു
ദിവസം   ഒരു  കുറുക്കൻ  പറമ്പിൽ  നിന്ന്   റോഡിലേയ്ക്ക്  ചാടി
ഓടി  പോകുന്നത്  കണ്ടു . അവൻറെ   നല്ല  കാലം !








Tuesday, 8 April 2014

കുട്ടികളുടെ മലയാളം

8 ഏപ്രിൽ    2014

ദക്ഷിണാഫ്രിക്കയിൽ   തെരഞ്ഞെടുപ്പ്   മെയ്‌   ഏഴിനാണ് . പക്ഷേ  പ്രചാരണത്തിന്  ഒട്ടും  ചൂടില്ല . ചിലേടത്ത്   ഒന്നോ  രണ്ടോ
ചെറിയ   പോസ്റ്റർ   കാണാം . ഒരു  ഭരണമാറ്റം   ആരും  പ്രതീക്ഷിക്കുന്നില്ല .
അതു കൊണ്ടാണ്   പ്രചാരണത്തിന്   ചൂടില്ലാത്തത് .

എന്നാൽ  തെരഞ്ഞെടുപ്പുമായി   ബന്ധപ്പെട്ട   ഒരു  തമാശ  കേട്ടു . പ്രസിഡന്റ്‌
ജേക്കബ്‌  സുമയുടെ  ഉറ്റ  തോഴനായിരുന്നു   Julius   മലേമ  എന്ന  യുവ നേതാവ് . നാക്കിന്  remote  ഇല്ലാത്ത  ഈ  പത്താം  ക്ലാസ്സ്‌ /  ഗുസ്തിക്കാരൻ
കൊത്തിക്കൊത്തി   മുറത്തിൽ  കേറി  കൊത്തി , സുമയുമായി  പിണങ്ങി
വേറെ  പാർട്ടി  ഉണ്ടാക്കി . സൂത്രശാലിയായ   സുമ  ആദായ നികുതി
വകുപ്പിനെ   ഉപയോഗിച്ച്   മലേമയെ  കുടുക്കി ,വീട്  ജപ്തി  ചെയ്യിച്ചു .

എന്തായാലും   മലെമയെപ്പറ്റിയുള്ള   തമാശ  ഇതാണ് ,ഒരു  ദിവസം
മലേമ   ഒരു  സൂപ്പർ മാർകെറ്റിൽ   കയറി  ജ്യൂസും   ഒരു  പാക്കറ്റ്
പഞ്ചസാരയും  എടുത്തു .  ജ്യൂസ്‌ന്   പണം  കൊടുത്തു . പഞ്ചസാരക്ക്  പണം കൊടുത്തില്ല . കടയുടമകൾ   മലേമയെ  പിടിച്ച്‌  പോലീസിൽ  ഏൽപ്പിച്ചു .
പഞ്ചസാര  എന്തുകൊണ്ട്   മോഷ്ടിച്ചു  എന്ന്   പോലീസുകാർ  ചോദിച്ചപ്പോൾ  മലേമ  പറഞ്ഞു .

" ജ്യൂസ്‌ൻറെ  പാക്കറ്റ്ൽ    sugar free  എന്ന്   കണ്ടപ്പോൾ  വിചാരിച്ചു
 ഷുഗർ   സൌജന്യമാണെന്ന് .'' സുമായ്ക്കെതിരെ   പ്രസിഡന്റ്‌  സ്ഥാനത്തേക്ക്  മത്സരിക്കുന്നവരിൽ   ഒരാളാണ്  മലേമ .

  *        *             *               *                        *             *

മലയാളികൾ  ഏറ്റവും   കുറവുള്ള   സ്ഥലമാണ്   ടെലരെയവില്ലേ . ഞാൻ ,ലീലാമ്മ , കോശി , വൽസ  എന്നിങ്ങനെ   നാല്  പേരാണ്  ഇവിടെയുള്ളത് .
മലയാളം  സംസാരിക്കാൻ  വളരെ  കുറച്ചു  മാത്രം  അവസരമുള്ള  ഒരു
സ്ഥലമാണ് . അധികം   മലയാളികളില്ലാത്ത  ഒരു  സ്ഥലത്ത്  താമസിക്കുമ്പോഴാണ്   ഭാഷയോട്   താല്പര്യമുള്ളവർക്ക്  ഒരു  ശ്വാസം
മുട്ടൽ   പോലെ   അനുഭവപ്പെടുന്നത് . സാങ്കേതിക വിദ്യ  പുരോഗമിച്ചതോടുകൂടി  ,ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക്  മലയാളം  വായിക്കാനും  കേൾക്കാനും  അനന്തമായ   അവസരങ്ങളാണ്  ഉള്ളത് .
എന്നാൽ  അത്  നേരിട്ട്  കേൾക്കുന്നതിന്റെ   രസത്തിന്   പകരം  വെക്കാൻ
ഒന്നുമില്ല .

എൻറെ  പേരക്കുട്ടികളായ   അലിസ്സ ,മരിസ്സ ,ക്രിസ്സ  എന്നിവർ  എഴുപത്
ശതമാനം   മലയാളവും  മുപ്പത്   ശതമാനം  ഇംഗ്ലീഷും  ആണ്
 സംസാരിക്കുന്നത് . അവർ  വന്നതിനു   ശേഷം TV യിൽ നിന്ന്  മലയാളം
കേൾക്കേണ്ട  ആവശ്യം  ഇല്ലെന്നായി . അവരുടെ  ശബ്ദ കോലാഹലങ്ങൾ
കാരണം  TV ക്ക്   അവുധി  പ്രഖ്യാപിച്ചിരിക്കുകയാണ് .

അവർക്ക്   അറിയാൻ   ഒത്തിരി  കാര്യങ്ങൾ  ഉണ്ട് . പ്രത്യേകിച്ച്  ഞങ്ങളുടെ
പൂച്ച ,അപ്പുവിനെപ്പറ്റി . അവൻ   ഇവരെ  പേടിച്ച്  ഭാഗികമായി  ഒളിവിലാണ് . അവനുമായി   ചങ്ങാത്തം  കൂടാനുള്ള   അമിതാവേശം  വിനയായി . സ്ഥാനം  പോയ   ഒരു  രാജാവിന്റെ  സ്ഥിതിയാണ്  അപ്പുവിന് .
ഒളിച്ചും   പാത്തും  ഭക്ഷണം  കഴിക്കാൻ  മാത്രം  വരും .രാത്രിയിൽ  പ്രശ്നമില്ല .കുട്ടികൾക്ക്   അറിയേണ്ട  പ്രധാന  കാര്യം  അപ്പു  ആണാണോ
പെണ്ണാണോ  എന്നതാണ് .
ഇവരുടെ  സംഭാഷണങ്ങളിൽ '' പക്ഷേ , 'because ' മുതലായ  വാക്കുകൾ
പ്രയോഗിക്കുന്നത്  കേൾക്കാം . പഠിക്കുന്ന   സകൂളിനെപ്പറ്റി  വളരെ
അഭിമാന പൂർവ്വം  അവർ  പറയാറുണ്ട് . ബാംഗ്ലൂരിൽ  അല്യ്സ്സ  പഠിക്കുന്ന  Sacred  Heart , മരിസ്സയും  ക്രിസ്സയും  പഠിക്കുന്ന  Green  Pocket  Playschool
എന്നിവയെ പറ്റി . ഒരു  ദിവസം  ഞാൻ  മരിസ്സയോട്  ചോദിച്ചു .

'' നിൻറെ  ഡാഡിക്ക്   എന്താണ്  ജോലി ?''

  ഉടൻ  കിട്ടി  ഉത്തരം . " ലാപ്‌  ടോപ്‌ ''

ഞങ്ങളുടെ    5   പേരക്കുട്ടികളിൽ  സംഭാഷണത്തിൽ  ഏറ്റവും  വിദഗ്ദ്ധ ,
രണ്ടാമത്തെ  മകൾ  കുലീനയുടെ  മകൾ  ദിയ ( 4 ) ആണ് . ഈ  കുട്ടി
രണ്ടു  വയസ്സ്  ആകുന്നതുവരെ   മൌനിയായിരുന്നു . ഒന്നും  മി

 ണ്ടുകയില്ല
എന്നൊരു   പിടിവാശി . എന്തെങ്കിലും   ആവശ്യമുണ്ടെങ്കിൽ  ചൂണ്ടി
കാണിക്കും . ഒരു  specialistനെ   കാണിക്കണമെന്ന്  ആലോചിച്ചു  തുടങ്ങിയപ്പോൾ  ദിയ  മൌന വൃതം   ഉപേക്ഷിച്ചു .ഇപ്പോൾ  ഒരു
നല്ല   സംഭാഷണ  ശൈലി   സ്വന്തമാക്കിയിരിക്കുന്നു .


കുട്ടികളെയും   കൂട്ടി  ഞങ്ങളുടെ  വികാരി , ഫാദർ  ഹോള്ളന്ടെർ ടെ  വീടുവരെ  നടന്നു . സാധാരണ  ഈ  വഴികളിൽ  കാറോടിച്ചാണ്  പോകുന്നത് .ഇടത്തരക്കാരായ   വെള്ളക്കാർ  താമസിക്കുന്ന   ഏരിയ  ആണ് . ഓരോ
വീട്ടിലും   നാലും  അഞ്ചും  പട്ടികളുണ്ട് . കൂടുതലും   ചെറിയ  ഇനങ്ങൾ
ആണ് . കുട്ടികൾക്ക്   ഒരു  Dog  Show .ഈ   ടൌണ്‍ന്   'പട്ടിനഗർ '  അല്ലെങ്കിൽ
പട്ടിക്കാട്  എന്ന   പേര്  വളരെ  യോജിക്കുമെന്ന്  തോന്നി .

അല്യ്സ്സക്ക്   ഒരു  ആഗ്രഹം . മലയാളം  എഴുതണമെന്ന് . '' അമ്മ '
എഴുതി  കാണിച്ചു കൊടുത്തു . സ്കൂളിൽ  കന്നഡ  എഴുതി  പഠിച്ചിട്ടുള്ള
അവൾക്ക്  മലയാളം  എളുപ്പം  വഴങ്ങി .'' ആനയും   ആമയും  അവൾക്കു
സ്വന്തം .ഒരു  ദിവസം  ഒരു  വാക്ക്  പഠനം . അധികം  അടിച്ചേൽപ്പിക്കേണ്ട
ആവശ്യമില്ല .








Sunday, 6 April 2014

ഒരു കത്തോലിക്കാ വിശ്വാസിക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയുമോ ? ( ലേഖനം ) part 1

മാർച്ച്‌   26   2014

ലോക ഫുട്ബോൾ   മത്സരങ്ങളിലും  ലോക  ക്രിക്കറ്റിലും  ഒന്നാം  മിനിറ്റിൽ
  ഗോൾ  അടിച്ചതായും   duck   ആയതായും  നമ്മൾ  കേട്ടിട്ടുണ്ട് .അതു  പോലെ   തന്നെയാണ്   മുകളിൽ  ചോദിച്ച  ചോദ്യത്തിൻറെ  ഉത്തരം .
മത്തങ്ങാ   അക്ഷരത്തിൽ   വലിയ  ഒരു  '' ഇല്ല ''. ഇതിന്   കാരണങ്ങൾ  ഏറെ
നിരത്താൻ  ഉണ്ട് . ഒരു  സാധാരണ  വിശ്വാസിയുടെ  വീക്ഷണത്തിലൂടെ .ഒരു
ക്രിസ്ത്യാനിക്ക്  കമ്മ്യൂണിസ്റ്റാകാൻ  കഴിയുമോ  എന്നും   ചോദിക്കാം .എന്നാൽ   ഞാൻ  അതിന്  തുനിയുന്നില്ല . കാരണം  ഞാൻ അംഗം ആയിട്ടുള്ള
സഭയുടെ  വീക്ഷണകോണത്തിലൂടെ   കാര്യങ്ങൾ   കാണാനേ  എനിക്ക്
അവകാശമുള്ളു . സഭ  എന്നു  പറയുമ്പോൾ  ക്രിസ്തുവിൽ  ഉറച്ച്  വിശ്വസിക്കുകയും   ക്രിസ്തുവിന്റെ   പ്രബോധനങ്ങൾ   അനുസരിച്ച്  ജീവിക്കുന്നവരെയും   ആണ്   ഞാൻ  ഉദ്ദേശിക്കുന്നത് .

ഒരു  ക്രിസ്ത്യാനിക്ക്   ഒരേ  സമയം   ഒരു  നല്ല  കത്തോലിക്കനും   നല്ല
കമ്മ്യൂണിസ്റ്റ്ഉം   ആകാൻ   കഴിയുമെന്ന്   ആരെങ്കിലും  വാദിച്ചാൽ  ഇത്
രണ്ടിനേയും   അയാൾ   മനസ്സിലാക്കിയിട്ടില്ല  എന്നതാണ്  സത്യം . ഒരാൾക്ക്
ഒരേ  സമയം   ആണും  പെണ്ണുമായി  അധികകാലം  തുടരാൻ  സാധിക്കുകയില്ലാത്തത്   പോലെയാണിത് . അങ്ങനെയുള്ളവർ   operation
വഴി   ആണോ  പെണ്ണോ  ആകുന്നു .പണ്ട്  രാധ  എന്ന  ഓട്ടക്കാരി  operation
കഴിഞ്ഞ്   രാധാകൃഷ്ണനായി . ദക്ഷിണാഫ്രിക്കയിൽ   കസ്ടോർ  സെമേന്യ
എന്ന   ആണ്‍ / പെണ്ണ്   800  മീറ്റർ  ഓട്ടത്തിൽ   മെഡലുകൾ   വാരിക്കൂട്ടിയപ്പോൾ   യഥാർത്ഥ  പെണ്ണുങ്ങൾ   പരാതിപ്പെട്ടു . പാറപ്പുറത്ത്
ചിരട്ട  ഉരക്കുന്നതു   പോലുള്ള   ശബ്ദം . ഉരുക്കു  പോലുള്ള   ശരീരം .
കുറേ  നാൾ   പുറത്ത്  നിൽക്കേണ്ടി  വന്നു .പിന്നെ   കുറെ  ഹോർമോണ്‍
ചികിത്സ   നടത്തി  അൽപ്പം   സ്ത്രീത്വം   വികസിപ്പിച്ചെടുത്തു . പക്ഷെ
ആർക്കും   വലിയ  മതിപ്പില്ല . ഒരു  കത്തോലിക്കൻ   കമ്മ്യൂണിസ്റ്റ്   ആയാൽ
എനിക്ക്   മതിപ്പില്ല . കാരണം   അയാൾ   ട്രാക്ക്  തെറ്റി  ഓടുകയാണ് .
അയാൾ   ഏതെങ്കിലും  ഒന്ന്  ഉപേക്ഷിക്കണം .

ഞങ്ങളുടെ   സ്കൂളിൽ   ഒരു  അധ്യാപിക   രാഷ്ട്രീയത്തിൽ   പ്രവേശിച്ച് ,municipal   councillor   ആയി .അങ്ങനെ   ഒരു  പദവി  കിട്ടിയാൽ  ജോലി
രാജി   വെക്കണം   എന്നാണ്   ചട്ടം .  രാജി  വെക്കാതെ  അവൾ  രണ്ടു
കൊല്ലം   കനത്ത   ഡബിൾ  ശമ്പളം  വാങ്ങി . കഴിഞ്ഞ  കൊല്ലം  അവളെ
തെരഞ്ഞെടുത്തവർ  തന്നെ  ഒരു   ജാഥയായി  വന്ന്   സ്കൂൾ  വളഞ്ഞു .
ഒരു   ട്രാക്ടർൻറെ   ടയർ  സ്കൂൾ  ഗേറ്റ്ന്   അടുത്ത്‌  കത്തിച്ച്  അവർ
പ്രധിഷേധിച്ചു . അധ്യാപികയ്ക്ക്  രാജി  വെക്കേണ്ടി  വന്നു . രണ്ടു  ശമ്പളം
എന്ന   പോലെ , പരസ്പര  വിരുദ്ധമായ   രണ്ടു  വിശ്വാസങ്ങൾ  ഒന്നിച്ച്
കൊണ്ടു  നടക്കാൻ   ആത്മാർത്ഥതയുള്ള   ആർക്കും   സാധിക്കുകയില്ല .അത്
അടിവരയിട്   കാണിക്കാനാണ്   അധ്യാപികയുടെ   ഉദാഹരണം   പറഞ്ഞത് .

പര്സ്പരവിരുദ്ധം   എന്ന്   പറയുമ്പോൾ   കമ്മ്യൂണി സ്റ്റുകളും   യഥാർത്ഥ
കത്തോലിക്കാ  വിശ്വാസികളും  മനുഷ്യൻ  എന്ന  ജീവിയെ  എങ്ങനെ  കാണുന്നു  എന്നതിലാണ്  വ്യത്യാസം . സൃഷ്ടികളിലെ  ഏറ്റവും  മഹനീയമായ   ജീവിയായി  സഭ   മനുഷ്യനെ  കാണുമ്പോൾ  ഇടം  വലം
നോക്കാതെ  കൊല്ലാവുന്ന   ഒരു  ജീവിയായി   കമ്മ്യൂണിസ്റ്റുകൾ   മനുഷ്യനെ
കാണുന്നു . '' അധികാരം   തോക്കിൻ  കുഴലിലൂടെയാണ്  വരുന്നതെന്ന്  മാവോ  പറഞ്ഞിട്ടുണ്ട് . അതു കൊണ്ടാണല്ലോ  ഇന്ത്യയിലെ  നാലഞ്ച്
സംസ്ഥാനങ്ങളിൽ   maoist കൾ  വനങ്ങൾ   കേന്ദ്രീകരിച്ച്  കൊല്ലും  കൊലയും
നടത്തിക്കൊണ്ടിരിക്കുന്നത് . അതുകൊണ്ടാണല്ലോ   വാടക ഗൂണ്ടാകളെ
ഉപയോഗിച്ച്   51  വെട്ടുവെട്ടി   TP യെ   കൊലപ്പെടുത്തിയത് . അതുകൊണ്ടാണല്ലോ  ഒരു  സിപിഎം   നേതാവ്  പ്രസംഗിച്ചത് ,'' ഒന്നിനെ
കുത്തി കൊന്നു .ഒന്നിനെ  തല്ലി കൊന്നു .വേറൊന്നിനെ  വെടി വെച്ച്  കൊന്നു .''



ഇന്നത്തെ  കാലത്ത്  നമുക്ക്  വീട്ടിലിരുന്നു കൊണ്ട്   പനി ,രക്തത്തിലെ
ഷുഗറിന്റെ  അളവ് , BP, മുതലായവ   അളക്കാൻ  കഴിയും . അതുപോലെ
നമ്മുടെ   വിശ്വാസത്തെ   അളക്കാനുള്ള  ഒരു  device  കണ്ടു  പിടിച്ചു  എന്നിരിക്കട്ടെ . ഇത്   ചെവിയിലോ  വായിലോ  വെക്കുമ്പോൾ   നല്ല
വിശ്വാസികൾക്ക്   പച്ച  ബൾബ്‌  തെളിയും . വിശ്വാസം  ഇല്ലാത്തവർക്ക്
ചുവന്ന  ബൾബ്‌  തെളിയുകയും  അലാറം  അടിക്കുകയും  ചെയ്യും .നമ്മുടെ
പള്ളികളിൽ   ഈ  device  ഉപയോഗിച്ചു  തുടങ്ങുമ്പോൾ   ചുവപ്പ്  ബൾബ്‌നും
അലാറത്തിനും    വിശ്രമം   ഉണ്ടാവുകയില്ല . അപ്പോഴാണ്‌   കള്ളി  വെളിച്ചത്തകാൻ  പോകുന്നത് . എന്നാൽ   '  വിശ്വസമാപിനി ' എന്ന  ആ ഉപകരണം
   വിപണിയിൽ   ഇറങ്ങുത്  വരെ  നമുക്കു്   നമ്മളെ തന്നെ   ടെസ്റ്റ്‌
ചെയ്യാൻ   കഴിയും . തൊമ്മൻ ,ജോസഫ്‌ ,മത്തായി , മറിയം ,അന്ന  മുതലായ
പേരുകൾ   ഉള്ള എല്ലാവരും  യഥാർത്ഥത്തിൽ   വിശ്വാസികൾ   ആണോ?

100  കോടിയിൽ  അധികം   കത്തോലിക്കാ  വിശ്വാസികൾ  ലോകത്തിൽ   ഉണ്ടെന്നാണ്   പറയപ്പെടുന്നത്‌ . ഇവരിൽ  ഭൂരിഭാഗവും  ലാറ്റിൻ  അമേരിക്കയിലാണ് . മയക്കു മരുന്ന്  കള്ളക്കടത്തും  അധോലോകവും
കൊലപാതകങ്ങളും   ഏറ്റവുമധികം  ഉള്ള  രാജ്യങ്ങളാണ്  Mexico  ,ബ്രസീൽ
കൊളംബിയ  മുതലായ  രാജ്യങ്ങൾ  . ലോകത്തിൽ   ഏറ്റവുമധികം  കൊല
നടക്കുന്ന   രാജ്യങ്ങളാണ് ഇവ  . ഈ  രാജ്യങ്ങളിലെ  വിശ്വാസികളിൽ  ഒരു
നല്ല   വിഭാഗം  പേരു കൊണ്ടു   മാത്രം   കത്തോലിക്കരാണ്  എന്ന്
ഇതിൽ   നിന്ന്  മനസ്സിലാക്കാം .

ബൈബിൾ  വായിച്ചു  മനസ്സിലാക്കാൻ   പാണ്ഡിത്യം  ഒന്നും  ആവശ്യമില്ല .
അത്   മനസ്സിലാക്കാൻ  ഇടനിലക്കാരുടെ  സഹായവും  നെടുനെടുങ്കൻ
പ്രസംഗങ്ങളും   അലർച്ചയും   വാഴപോലെ   വീഴ്ചയും  ആവശ്യമില്ല .
അത്തരം ജാടകളിൽ  ആണ്   മനുഷ്യൻറെ   വീഴ്ച . ദൈവം  തൻറെ  രൂപത്തിൽ   മനുഷ്യനെ   സൃഷ്ടിച്ചു  എന്ന്   യഥാർത്ഥ വിശ്വാസികൾ  വിശ്വസിക്കുന്നു . അപ്പോൾ  ഓരോ  മനുഷ്യനിലും   ദൈവത്തിൻറെ  സാന്നിധ്യമുണ്ടെന്ന്    നമ്മൾ   മനസ്സിലാക്കുന്നു . അപ്പോൾ   മനുഷ്യനെ
കൊല്ലുന്നത്   ചായ  കുടിക്കുന്നത്  പോലെ  ഒരു   സാധാരണ  പ്രവൃത്തിയായി  കണക്കാക്കുന്ന   ഒരു  തത്വശാസ്ത്രത്തെയും  ഒരു
പ്രസ്ഥാനത്തെയും   അംഗീകരിക്കാൻ   ഒരു  കത്തോലിക്കാ വിശ്വാസിക്ക്
എങ്ങനെ  കഴിയും ? അഥവാ   അന്ഗീകരിച്ചാൽ   അതിനെയാണ്  ആണും
പെണ്ണും  കെട്ടത്  എന്നു   പറയുന്നത് .

മനുഷ്യജീവനോടുള്ള    ബഹുമാനമാണ്   ബൈബിളിൽ  ഉടനീളം  നമ്മൾ
കാണുന്നത് . അന്നുവരെ  നടപ്പിലുണ്ടായിരുന്ന , കണ്ണിന്  കണ്ണ് ,പല്ലിന്
പല്ല് ,ജീവന്  ജീവൻ  എന്ന   കിരാതമായ , പകയുടെ  നാട്ടുനടപ്പിന്
വിരുദ്ധമായി , ശത്രു  ഒരു  കരണത്ത്  അടിച്ചാൽ  മറ്റേ  കരണവും
കാണിച്ചു   കൊടുക്കാൻ  യേശു   പഠിപ്പിച്ചു . മനുഷ്യരുടെ  ജീവിതങ്ങൾ
നീട്ടി കൊടുക്കുന്നതിനു   വേണ്ടി  അത്ഭുതങ്ങൾ  അവൻ  കാണിച്ചു .കുരുടന്മാര്ക്ക്   കാഴ്ച  നൽകി . തളർ വാതരോഗികളെ  നടത്തിച്ചു .
ലാസരെ   ഉയർപ്പിച്ചു . കല്ലെറിഞ്ഞു  കൊല്ലാൻ  വന്നവരെ  നിരുൽസാഹപ്പെടുത്തി   തിരിച്ചയച്ചു . അവസാനം   സത്യത്തെ  മുറുകെ
പിടിച്ചു  കൊണ്ട്  കുരിശിൽ  മരിച്ചു . ആശയങ്ങൾക്ക്  മരണമില്ല  എന്ന്
തെളിയിച്ചു കൊണ്ട്   മൂന്നാം  നാൾ  ഉയർത്തെഴുന്നേറ്റു . ആ  ആശയങ്ങൾ
മനസിലാക്കാൻ   ഭാഗ്യം  ലഭിച്ചവരാണ്   യഥാർത്ഥ  കത്തോലിക്കർ .
യേശുവിനെ  കുരിശ്ശിൽ  തറച്ചത്   കൊലപാതക രാഷ്ട്രീയക്കാരാണ് .
ആ   കൊലപാതക രാഷ്ട്രീയത്തിൻറെ   പുതിയ   പതിപ്പുകളുമായി  സന്ധി
ചെയ്യാൻ   ഒരു  യഥാർത്ഥ  കത്തോലിക്കന്  സാധ്യമല്ല . ചെയ്യുന്നവർ
യൂദാസിന്റെ   സന്തതി പരമ്പരകളാണ് .

ക്രിസ്തുവിന്  വളരെ  മുമ്പ്  തന്നെ  ഭാരതത്തിൽ  വേരുരപ്പിച്ച   അഹിംസാ
തത്വ ശാസ്ത്രമാണ്   യേശു  പഠിപ്പിച്ചത് .ബുദ്ധമതവും  ജൈനമതവും
മനുഷ്യനെ  ഒരു  വിശിഷ്ട ജീവി
യായി   കാണാൻ  പഠിപ്പിച്ചു .വാക്കു കൊണ്ടു  പോലും  മറ്റുള്ളവരെ   വേദനിപ്പിക്കരുത്  എന്നതാണ്   ഭാരതീയ  സംസ്കാരം .അതു കൊണ്ടാണ്  ക്രിസ്തുമതം   ഭാരതത്തിൽ  എത്തിയപ്പോൾ
അതിനെ  അപരിചിതമായ  ഒന്നായി  ഇവിടത്തെ   ഭരണകർത്താക്കൾക്ക്
തോന്നാതിരുന്നത് .   ( തുടരും )









Thursday, 3 April 2014

കൊച്ചുകൊച്ചു യാത്രകൾ

3 ഏപ്രിൽ   2014

ദക്ഷിണാഫ്രിക്കയിൽ   കാലാവസ്ഥ    മാറിക്കൊണ്ടിരിക്കുകയാണ് .രാവിലെയും   വൈകീട്ടും  നല്ല  തണുപ്പ് . jacket  വേണം . പകൽ വലിയ
തണുപ്പോ  ചൂടോ  ഇല്ലാത്ത   സുഖകരമായ   കാലാവസ്ഥ .നൂറു  ശതമാനം
ശുദ്ധമായ   വായു . നരേന്ദ്ര മോഡിയുടെ   പോലുള്ള  വികസനം  വന്നാൽ
ഇവിടം   നശിക്കും . വലിയ  വികസനമില്ലെങ്കിലും   ശുദ്ധ വായുവും
ശുദ്ധജലവും   കിട്ടിയാൽ   മതി .

പച്ചക്കറി തോട്ടത്തിൽ  ഇലകൾ പഴുത്തു  തുടങ്ങി .കഴിഞ്ഞ  ആഴ്ച  ഒരു
മഴയോടു കൂടി  വീണ   ചെറിയ  ആലിപ്പഴങ്ങൾ  ചുവന്നതും  വെളുത്തതും
ആയ  റോസാ പുഷ്പങ്ങളെ   തല്ലി   താഴെയിട്ടു .

ചെറിയ   യാത്രകൾ  എൻറെ  പേരക്കുട്ടികളായ   അല്യ്സ്സ (6 ),ഇരട്ടകളായ
മരിസ്സ ,ക്രിസ്സ ( 3 ) എന്നിവർക്ക്   സമ്മതമാണ് . ഇവിടെ നിന്ന്   80 kms
അകലെ  Vryburg   എന്ന   ഒരു  ടൌണ്‍  ഉണ്ട് . അവിടെ  പോകേണ്ട  ആവശ്യം
ഉണ്ടായി . കുട്ടികൾക്ക്   OR  Tambo  International  Airportൽ   പതിച്ചു  കൊടുത്തത്
ഒരു   മാസത്തെ   വിസയാണ് . മൂന്നു  മാസത്തേയ്ക്ക്  ആണ്  വിസക്ക്
അപേക്ഷിച്ചിരുന്നത് . Home  Affairs   Department ൽ   വിസ  നീട്ടിക്കിട്ടുന്നതിനു
വേണ്ടിയാണ്   യാത്ര . പണ്ട്   മൂന്നു  മാസത്തേയ്ക്ക്  വിസ  കിട്ടിയിരുന്നു .
ഇപ്പോൾ  ഒരു  മാസം  കൊടുക്കുന്നതിന്   പ്രധാന  കാരണം   സാമ്പത്തികമാണ്. നീട്ടിക്കിട്ടുന്നതിന്   ഫീസ്‌  ഉണ്ട് . ഒരു  പാസ്പോർട്ട്‌ ന്
425   RAND . ഏകദേശം   2400  രൂപ .

ദക്ഷിണാഫ്രിക്കയിലേയ്ക്കു   വിസ  കിട്ടാൻ  കടലാസുകെട്ടുകൾ   കുറെ
ഏറെ  വേണം . പതിനൊന്നാം  മണിക്കൂറിലെ   വിസ  കിട്ടൂ . അതിനാൽ
വിസയ്ക്ക്   അപേക്ഷിക്കുന്നവർക്ക്   നല്ല  ക്ഷമ  വേണം .

Vryburg ലേയ്ക്ക്  80 kms  ആണ്  ദൂരം . അധികം  വളവും  തിരിവും ഇല്ലാത്ത
ഒന്നാംതരം  റോഡാണ് . (N 14 ). ശരാശരി  സ്പീഡിൽ  45  മിനിറ്റ്  കൊണ്ട്
എത്താം . കന്നുകാലി  വളർത്തലിന്  പ്രസിദ്ധമാണ്  ഈ  പ്രദേശം .വലിയ
ranch കളാണ്   റോഡിനു   ഇരുവശവും . ഈ  വർഷത്തെ  സമൃദ്ധമായ
മഴ  കാരണം  പണ്ട്  ഉണങ്ങി  വരണ്ടു    കിടന്നിരുന്ന  ചില  തടാകങ്ങൾക്കു
പുതിയ  ജീവനും  വിസ്തൃതിയും   ഉണ്ടായി .പുതുതായി   ചില  തടാകങ്ങൾ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു . മനുഷ്യൻറെ   കടന്നാക്രമണം  ഇല്ലാത്ത  ഈ
നീലതടാകങ്ങൾ   മനോഹരമായ   കാഴ്ചയാണ് .

ചൈനക്കാർക്ക്   ഇരുമ്പയിര്  കൊണ്ടുപോകുന്ന   വലിയ   ട്രെയിലറുകൾ
സാധാരണയാണ് .ഇവ  കാരണം   ഡ്രൈവിങ്ങിൽ   കുറെ  മിനിറ്റുകൾ
നഷ്ടപ്പെടും .

തിരക്കേറിയ   ടൌണ്‍  ആണ്  Vryburg . Truck കാർക്ക്   വിശ്രമത്തിനു ള്ള
ഒരു  കേന്ദ്രവും  ആണ് . നല്ല  ഇറച്ചിക്ക്  കീർത്തി   കേട്ട   സ്ഥലമാണ് .

Home Affairs  Deptൽ   നല്ല   സമീപനമാണ്  ഞങ്ങൾക്ക്  ലഭിച്ചത് . വളരെ
ബഹുമാനത്തോടെയുള്ള   പെരുമാറ്റം . പേരക്കുട്ടികൾ  ഏതു  കാര്യത്തിനും
മുമ്പിൽ  നിൽക്കുന്നവരാണ് . അവർക്ക്  എവിടെയും  കയറി ചെല്ലുന്നതിന്
പേടിയോ   നാണമോ  ഇല്ല . എല്ലാ  കാര്യത്തിനും   അവരേക്കൂടി  പങ്കെടുപ്പിച്ചിരിക്കണം . സ്വന്തമായി  പാസ്പോർട്ട്‌  ഉള്ളവരാണ് . പാസ്പോർട്ടിൽ  എന്താണ്   പതിക്കുന്നതെന്ന്   അവർക്കും  അറിയണം .
ഉദ്യോഗസ്ഥർ   സ്വന്തക്കാരെ പോലെ   ഞങ്ങളോട്  എല്ലാ  എല്ലാ  കാര്യങ്ങളും  ചോദിക്കുകയും   വളരെ   താല്പര്യപൂർവം   കാര്യങ്ങൾ  ചെയ്തു
തരികയും   ചെയ്തു .

കെടുകാര്യസ്ഥതയും   അഴിമതിയും   അനാസ്ഥയും  ഈ  രാജ്യത്ത്  ഉണ്ടെന്ന്
കേട്ടിട്ടുണ്ട് . പക്ഷെ   നേരിട്ട്  അങ്ങനെ  ഒരു  അനുഭവം  ഉണ്ടായിട്ടില്ല .
ഒരു പക്ഷെ  ഒരു  വകുപ്പിലെ  കെടുകാര്യസ്ഥത  മറ്റൊരു  വകുപ്പിലെ
കാര്യക്ഷമത കൊണ്ട്  neutralise   ചെയ്യപ്പെടുന്നുണ്ടായിരിക്കാം .


Supermarketൽ   ഒന്നു  കയറാതെ   ഒരു  ട്രിപ്പ്‌  പൂർത്തിയാവുകയില്ല .ഈ
ടൌണ്‍ൽ   നല്ല   supermarkets ഉണ്ട് . അവയിൽ  bakery യും  Take Away യും
ഉണ്ട് . കുട്ടികൾക്ക്   ഇഷ്ടപ്പെട്ട   സാധനങ്ങൾ  അവർ  തന്നെ  കണ്ടു  പിടിച്ചു
കൊള്ളും . Pick'n  Pay  ആണ് ഞങ്ങൾ കയറിയ   Supermarket . വളരെ  ഉന്നത
നിലവാരവും    ന്യായമായ   വിലയുമാണ് . പ്രത്യേകിച്ച്  meat  products ന് .

മൂന്ന്  മണിയോടെ   മടക്കയാത്ര . എത്രയും   വേഗം  വീട്ടിലെത്താൻ  കുട്ടികൾക്ക്  താൽപര്യം . കാരണം  അവർക്കു  വേണ്ടി  വാങ്ങിയ  ചില


സാധനങ്ങൾ   bootൽ   ആണ് .ഇനി  എത്ര  kms  ഉണ്ടെന്ന്  അല്യ്സ്സ  sign
ബോർഡ്‌ൽ   വായിച്ച്  മനസ്സിലാക്കി   സന്തോഷം  പ്രകടിപ്പിച്ചു .ഓരോ
10 kms നും   ബോർഡ്‌  ഉണ്ട് .

ചില   truck കൾ   മുമ്പിലുണ്ടായിരുന്നതു   കൊണ്ട്  അൽപ്പം   താമസം
ഉണ്ടായി .എങ്കിലും  50  മിനിറ്റു കൊണ്ട്   വീട്ടിലെത്തി .

വൈകുന്നേരം   സമീപത്തുള്ള   സ്ട്രീറ്റ് കളിൽ  നടത്തം . പ്രധാന
ആകർഷണം   വിവിധ  ഇനം   പട്ടികളാണ് . പട്ടിയില്ലാത്ത  ഏക  വീട്
ഞങ്ങളുടെതാണ് . എല്ലാ  വീടുകളിലും   രണ്ടും  മൂന്നും  പട്ടികളുണ്ട് .
ചെറുതും  വലുതും  മീഡിയവും . മിക്കതും  ഗേറ്റ്ന്  അടുത്തു  വന്ന്
നോക്കി  നിൽക്കും . അവയെ   കാണുന്നത്  കുട്ടികൾക്ക്  താൽപര്യമുള്ള
കാര്യമാണ് .





Tuesday, 1 April 2014

അക്ഷരനഗരിയിലെ അക്രമം ( അഭിപ്രായം )

ഏപ്രിൽ  1   ,2014

ഒന്നാം   തീയതി   ടെലരെയ്വില്ലിൽ   വളരെ  തിരക്കു  പിടിച്ച  ദിവസമാണ് .
പ്രത്യേകിച്ച്  അവുധിക്കാലമായത്  കൊണ്ട്‌ . ജനങ്ങളിൽ  പകുതിയിലേറെ
പേർ  എന്തെങ്കിലും   സർക്കാർ    ഗ്രാൻറ്നെ   ആശ്രയിച്ച്   കഴിയുന്നവരാണ് .
ഗ്രാൻറ്  പണം  ATM ൽ  നിന്ന്   എടുക്കാനും   അത്  ഉപയോഗിച്ച്  ഷോപ്പിംഗ്‌
നടത്താനും   ഗ്രാമങ്ങളിൽ  നിന്ന്‌   ജനങ്ങൾ  ഇവിടെ  എത്താറുണ്ട് . സൂപ്പർ
മാർക്കറ്റ്‌കളിൽ  ATM   ഉണ്ട് . അവിടെയും   നീണ്ട  ക്യൂ  കാണാം .
ഇവിടെയും   തെരഞ്ഞെടുപ്പ്  അടുത്തു  വരികയാണ് . പക്ഷേ  ചൂടും
വാശിയും   ഇല്ല . കാരണം   ഭരണകക്ഷിയായ   ANC   ജയിക്കുമെന്ന്
എല്ലാവർക്കും   അറിയാം . ഭൂരിപക്ഷം   കുറയാനുള്ള   സാധ്യതയുണ്ട് .


DC ബുക്സ് നു   നേരെ   ആക്രമണം  നടന്നതായി  കണ്ടു . വിഡ്ഢി ദിനത്തിൽ
കുറെ  പമ്പര വിഡ്ഢികൾ   തങ്ങളുടെ   അഭ്യാസ പ്രകടനങ്ങൾ  കാഴ്ച
വെച്ചതിൽ  അദ്ഭുതപ്പെടാനില്ല . കാരണം   അവർക്കു  വേണ്ടി  മാറ്റി  വെച്ചിട്ടുള്ള   ദിവസമാണല്ലോ   ഇന്ന് . ഒരു  പുസ്തകം ,സിനിമ ,അല്ലെങ്കിൽ
ഒരു  എഴുത്തുകാരൻ   വിവാദ വിഷയമാകുമ്പോൾ   അവ / അയാൾ
അക്രമത്തിന്  ഇരയാകുന്നത്   പല   പ്രാവശ്യം   നമ്മൾ  കണ്ടിട്ടുണ്ട് .എന്നാൽ  ഇത്തരം   അക്രമം  കൊണ്ട്  വിപരീത ഫലമാണ്  ഉണ്ടാകുന്നത് .  സൽമാൻ
റുഷ്ദിയുടെ    Satanic  Verses   അയത്തൊള്ള  ഖൊമേനി   നിരോധിച്ചതു  കൊണ്ട്  ആ   പുസ്തകത്തിന്‌  കൂടുതൽ   പ്രചാരം  ഉണ്ടായി . 1990  കളിൽ
ശിവസേനക്കാർ    Valentines  Day   കാർഡുകൾ   വിറ്റിരുന്ന  കടകൾ  അടിച്ചു
തകർത്തു . പക്ഷെ   ഒരു  ചുക്കും  സംഭവിച്ചില്ല . പ്രേമത്തെ  തടയാനുള്ള
വിഡ്ഢികളുടെ   ശ്രമം   പരാജയപ്പെട്ടു .

DC  ബുക്സ് നെ    ആക്രമിച്ചത്   ആര് ?  ഈ   സംഭവത്തിൽ  മൂന്നു  സാധ്യതകളാണ്  ഉള്ളത്  1. കുറെ മതഭ്രാന്തരായ   വിഡ്ഢികൾ   ആക്രമിച്ചു .
2 .BJP  യെ    താറടിക്കാൻ   UDF / LDF   കൂലിക്കെടുത്ത  ഗുണ്ടകളെ  കാവിയുടുപ്പിച്ചു  അക്രമം  അഴിച്ചു  വിട്ടു . 3 DC  രവി  തന്നെ  സംഘടിപ്പിച്ച   ഒരു   നാടകമയിരുന്നോ  ഇത് ?

രണ്ടാമത്തേതിനാണ്     സാദ്ധ്യത   കൂടുതൽ . കാരണം   യഥാർത്ഥ  BJP ക്കാരോ   അമ്മ  അനുഭാവികളോ   തെരഞ്ഞെടുപ്പ്  അടുത്ത  ഈ  സമയത്ത്  തങ്ങൾക്കു തന്നെ  പ്രതികൂലമായ   ഈ   പ്രവർത്തി   ചെയ്യുകയില്ല .ഗുണ്ടകളെ   കാവി   ഉടുപ്പിച്ചവരാണ്   യഥാർത്ഥ  വിഡ്ഢികൾ . കേസ്
തെളിഞ്ഞാലും    അപ്പോൾ   തെരഞ്ഞെടുപ്പ്   കഴിഞ്ഞിരിക്കും . തങ്ങൾ
വെറുതെ   ഏപ്രിൽ  ഫൂൾ   കളിച്ചതാണ്  എന്ന്   പ്രതികൾക്ക്   വാദിക്കാം .
ശിക്ഷയിൽ  ഇളവ്   കിട്ടുമായിരിക്കാം .

മൂന്നാമത്തെ    സാദ്ധ്യത   തീർത്തും   തള്ളിക്കളയാൻ  പറ്റില്ല . പുസ്തകം
വിവാദമുള്ളതാണെന്ന്   DC  രവിക്ക്  അറിയാം .എങ്കിൽ  എന്തു കൊണ്ട്
വേണ്ട  മുൻകരുതലുകൾ   എടുത്തില്ല ? karate  പഠിച്ച  സെക്യൂരിറ്റിയെ
ഏർപ്പെടുത്താൻ   പണമില്ലാഞ്ഞിട്ടാണോ ? വീടിനു  കൂടി  കല്ലെറിഞ്ഞത്
സംശയം   ജനിപ്പിക്കുന്നു . ചിലർ   തങ്ങളുടെ   ആഭരണം  മോഷണം  പോയെന്ന്  പോലീസിൽ   പരാതിപ്പെടാറുണ്ട് . വിശദമായി   ചോദ്യം
ചെയ്യുമ്പോൾ   പരാതി   വ്യാജമാണെന്ന്   തെളിയുന്നു .

ഏതായാലും  DC   രവിയെ   പോലീസ്  ചോദ്യം  ചെയ്യുമെന്ന്  കരുതുന്നില്ല .
ഈ   അക്രമം  കൊണ്ട്   DC ബുക്സ്നു   തന്നെയാണ്  നേട്ടം .ഇങ്ങനെ
ഒരു   പുസ്തകം   പുറത്തിറങ്ങിയെന്ന്    എല്ലാവരും   അറിഞ്ഞു  കഴിഞ്ഞു .
പതിനായിരം    കോപ്പികളുടെ   സ്ഥാനത്ത്   ഇരുപതിനായിരം  വിൽക്കും .
എന്തായാലും   അക്ഷരനഗരി   പുരോഗമിക്കുന്നതിൽ   ഒരു  കോട്ടയംകാരൻ
എന്ന  നിലയിൽ   വളരെ  സന്തോഷം .