Monday, 30 November 2015

നിയമസഭ ഒരു സീരിയലോ ? ( OPINION )


സീരിയൽ   എന്ന്   പറഞ്ഞാൽ   ഒട്ടും  serious   അല്ലാത്ത   ഒരു  കാര്യമാണെന്ന്    വ്യാഖ്യാനിക്കാം . ചാനലുകളിലെ    സീരിയലുകളെ
ആരെങ്കിലും    സീരിയസ്   ആയി   എടുക്കുന്നുണ്ടോ  എന്നറിയില്ല .
സീരിയലുകളെ    ശ്രദ്ധിച്ചാൽ   ചില   കാര്യങ്ങൾ   വ്യക്തമാകും . യാതൊരു
ജോലിയും  ചെയ്യാത്ത   കുറെ   സ്ത്രീ പുരുഷന്മാർ  വലിയ  വീടുകളിൽ
നിന്ന്   കുറെ   കാര്യങ്ങൾ   പറയുന്നു . മിക്കവാറും   അമിത വണ്ണം  ഉള്ളവരാണ് . വീട്ടിൽ   ആണെങ്കിലും   എടുപ്പത്  ആഭരണങ്ങൾ  അണിഞ്ഞാണ്    അവർ  നില്ക്കുന്നത് . പുരുഷന്മാരും   തുടൽ പോലുള്ള
മാല   അണിഞ്ഞാണ്   നില്ക്കുന്നത് . സീരിയലുകാരും   സ്വർണ്ണ  വ്യാപാരികളും  തമ്മിൽ  ഒരു  ധാരണ ഉണ്ടെന്ന്   തോന്നുന്നു . കഥാപാത്രങ്ങൾ   അടിമുടി    ആഭരണങ്ങൾ    അണിയണം . പരമാവധി
സ്വർണ്ണം   അണിയാൻ   സ്ത്രീ പ്രേക്ഷകർക്ക്‌    പ്രചോദനം  നൽകണം . അങ്ങനെ    കച്ചവടം   പൊടി പൊടിക്കണം !

സീരിയലുകളുടെ   ഒരു   പ്രത്യേകത , നമ്മൾ   ഒരാഴ്ചയോ   ഒരു  മാസമോ
ഒരു   സീരിയൽ   കണ്ടില്ലെങ്കിലും   കഥ  miss  ചെയ്യുകയില്ല   എന്നതാണ് .
കഥ   ഉണ്ടെങ്കിലല്ലേ    കഥ  മിസ്സ്‌  ചെയ്യുകയുള്ളൂ .വളരെ   സീരിയസ്  ആയി   തുടങ്ങുന്ന   ഒരു  കഥ  വഴി ചുറ്റി   അവസാനം   കോമഡി  ആയി  മാറുന്നത്
കാണാം .

സീരിയൽ   പോലെ   ജനാധിപത്യവും   ഒരു  വൻ തട്ടിപ്പാണ്  എന്ന്  പറയാതെ
വയ്യ . അടുത്ത    കാലത്തായി   കേരള നിയമസഭാ നടപടികൾ   ഒരു
കോമഡി    സീരിയൽ   ആയി   മാറിയിരിക്കുന്നു . വൈകീട്ട്    സാധാ  സീരിയൽ . രാവിലെ   നിയമസഭാ സീരിയൽ , നിയമസഭ  എന്ന്  പറയുന്നത്
നിയമം   നിർമ്മിക്കുന്ന    സഭ  എന്നാണ് . എന്നാൽ   അവിടെ   കാണുന്നത്
സോഫാ    മറിച്ചിടുന്നതും   മൈക്ക്  തല്ലിയൊടിക്കുന്നതും   ഒരു
വനിതാ  MLA  ഒരാളുടെ   കൈ   കടിച്ചു മുറിക്കുന്നതും   മറ്റുമാണ് .കൂവലിന്റെ   ഭാഷയാണ്   കൂടുതലും   ഉപയോഗിക്കപ്പെടുന്നത് .


തെരഞ്ഞെടുപ്പ്    വരുമ്പോൾ    ജനങ്ങൾ   വലിയ   പ്രതീക്ഷയോടെ  Q നിന്ന്
വലിയ    ശതമാനം   വോട്ട്   രേഖപ്പെടുത്തി  തങ്ങളുടെ   കടമ  നിർവ്വഹിക്കുന്നു . LDF   അല്ലെങ്കിൽ   UDF  തങ്ങളുടെ   പ്രശ്നങ്ങൾക്ക്
പരിഹാരം   കാണുമെന്നാണ്    ജനങ്ങൾ    പ്രതീക്ഷിക്കുന്നത് . പക്ഷേ
ആര്  ഭരിച്ചാലും   ഒരു മണ്‍ പാലും    സംഭവിക്കാൻ   പോകുന്നില്ല . കുടിവെള്ളം , റോഡ്‌ , hospital , വിലക്കയറ്റം    മുതലായ   കാര്യങ്ങളിൽ
ജനങ്ങൾ    വളരെ   കഷ്ടപ്പെടുന്നു . അഴിമതിയും   കെടു കാര്യസ്ഥതയും
നിർബാധം    തുടരുന്നു .

ആദരണീയനായ    V S  അടുത്ത   മുഖ്യ മന്ത്രി   ആകുന്നത്   തരക്കേടില്ല .
കാരണം   അദ്ദേഹത്തിൻറെ   sense  of  humour   അപാരമാണ് . അദ്ദേഹത്തിൻറെ
ആ   ഇരുത്തി മൂളലും   ആ  ചിരിയും  എതിരാളികളെ പോലും  ചിരിപ്പിക്കും .
പിണറായിയും    കോടിയേരിയും    വളരെ   ഗൌരവക്കാരാണ് . രാവിലത്തെ
സീരിയലിൽ   അവർ   ശോഭിക്കുകയില്ല .അതുകൊണ്ട്  എൻറെ  വോട്ട്
V സ്     നാണ് .







Friday, 27 November 2015

വാരാന്ത്യ ചിന്തകൾ ( OPINION )

ഇന്നത്തെ   കാലത്ത്   അസ്വസ്ഥതയില്ലാതെ   ഒരു  ദിവസം  പിന്നിടാൻ
ചിന്തിക്കുന്ന   ആർക്കും   സാധിക്കുകയില്ല . നമ്മുടെ   വ്യക്തിപരമായ
പ്രശ്നങ്ങൾക്ക്  പുറമെ   ലോകത്തിൽ  നിത്യവും   നടക്കുന്ന  ക്രൂരകൃത്യങ്ങൾ   മനസ്സാക്ഷിയുള്ള   ആരെയും   വേദനിപ്പിക്കുകയും  അസ്വസ്ഥരാക്കുകയും   ചെയ്യും , ലോകത്തിൽ  എവിടെയെങ്കിലും
ബോംബു സ്ഫോടനവും    കൂട്ടക്കൊലയും  നടക്കാത്ത   ഒരു  ദിവസവും
കടന്നു പോകുന്നില്ല .

മീഡിയയുടെ   ദുരുപയോഗം

മീഡിയയുടെ   കടിഞ്ഞാണില്ലാത്ത    ദുരുപയോഗം   വളരെ  അസ്വസ്ഥത
ഉണ്ടാക്കുന്നു . ജീവിച്ചിരിക്കുന്നവരെ    മരിച്ചതായി   പ്രഖ്യാപിക്കാൻ  പോലും
ഇന്ന്   ചില   മാധ്യമങ്ങൾ   ധിക്കാരം   കാണിക്കുന്നു . ഈയിടെ   ഒരു  യുവതി
അപകടത്തിൽ    മരിച്ചതായി   ചില   മാധ്യമങ്ങൾ   ഫോട്ടോ  സഹിതം
പ്രചരിപ്പിക്കുകയും  ആ  യുവതിക്കും  അവളുടെ   ബന്ധുമിത്രാദികൾക്കും
കഠിനമായ  മനോവിഷമത്തിന്    കാരണമാവുകയും  ചെയ്തു .സോഷ്യൽ  മീഡിയ യിൽ    കെട്ടിച്ചമച്ച   വാർത്തകളിൽ   മനം നൊന്ത്  അനേകം  പെണ്‍കുട്ടികൾ   ജീവനൊടുക്കിയിട്ടുണ്ട് .

ഇന്ന്    രാഷ്ട്രീയ   പ്രതിയോഗികളെ   താറടിക്കാൻ  വേണ്ടി   മാധ്യമങ്ങൾ
പരസ്പരം    മത്സരിക്കുന്നത്   കാണാം . നിസ്സാര കാര്യങ്ങൾ   കുത്തിപ്പൊക്കി
വിവാദങ്ങൾ   സൃഷ്ടിക്കുന്നത്    മാധ്യമങ്ങൾ   ഒരു  ഹോബി ആക്കിയിരിക്കുന്നു . ഉദാഹരണമായി   നിതീഷ് കുമാറിൻറെ   സത്യപ്രതിജ്ഞയുടെ   വേദിയിൽ   ലാലു പ്രസാദ്‌   യാദവ്  കേജരീ വാളിനെ
ആലിംഗനം  ചെയ്തു . അഴിമതി വീരനായ    ലാലു വിനെ   ആലിംഗനം
ചെയ്തത്    വലിയ   അപരാധമായി   ചില  മാധ്യമങ്ങൾ  ചിത്രീകരിച്ചു .
ലാലു  തന്നെ  പിടിച്ചു വലിച്ച്  ആലിംഗനം   ചെയ്യുകയായിരുന്നു  എന്ന്
കേജരീവാളിനു   വിശദീകരിക്കേണ്ടി വന്നു .

അഥവാ   ആലിംഗനം  ചെയ്‌താൽ തന്നെ   അതിൽ  എന്താണ്  തെറ്റ് ?
ലാലു  അഴിമതിക്കാരൻ  ആണെങ്കിലും   അദ്ദേഹത്തെ   ആലിംഗനം
ചെയ്തതു കൊണ്ട്    ആകാശം   ഇടിഞ്ഞു വീഴാൻ   പോകുന്നില്ല .


നരേന്ദ്ര മോദി    പാര്ലമെന്റ്   ഉറക്കം തൂങ്ങി  എന്നാണ്   മീഡിയയുടെ
പുതിയ    ആക്ഷേപം . ഇത്    വളരെ   വില കുറഞ്ഞ   ഒരു  ആക്ഷേപമാണ് .
മോദി  ഒരു നിമിഷം   തലകുനിച്ചപ്പോൾ   അത്  ഉറക്കം തൂങ്ങലായി
ചില   മാധ്യമങ്ങൾ   ചിത്രീകരിച്ചു .

എന്തെങ്കിലും   കുറ്റം   കണ്ടുപിടിക്കുന്നതിനു വേണ്ടി   ചില  മാധ്യമക്കാർ
പതിയിരിക്കുകയാണ് .അതുകൊണ്ടുതന്നെ    അവരുടെ   വിശ്വാസ്യത
ഇടിഞ്ഞിരിക്കുന്നു .

അസഹിഷ്ണുതയെ പ്പറ്റിയുള്ള     പ്രചാരണങ്ങൾ    അതിരുകടന്നു പോയി .
120 കോടി   ജനങ്ങൾ  ഉള്ള  ഇന്ത്യയിൽ    അസഹിഷ്ണുതയുടെ  ചില
സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് . എന്നാൽ   മറ്റു രാജ്യങ്ങളുമായി    താരതമ്യം
ചെയ്യുമ്പോൾ   ഇന്ത്യയിലെ   അസഹിഷ്ണുത   സാരമല്ല  എന്ന്  കാണാം .
ഉദാഹരണത്തിന്    അമേരിക്കയിലെ   വെള്ള പോലീസുകാരിൽ   ചിലർ
കറുത്ത  ചെറുപ്പക്കാ ർക്കെതിരെ    അമിതമായ  ബലം  പ്രയോഗിച്ച
അനവധി    സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് . ഈയിടെ   ഒരു  പയ്യനെ  വെടിവെച്ചു കൊന്നു.'' Black Lives Matter ''  എന്ന   പ്രസ്ഥാനം  ഉണ്ടായത്   അസഹിഷ്ണുതയ്ക്ക്    എതിരെയാണ് .

ഇസ്രാ യേലിൽ     ജൂതരും   പലസ്തീൻകാരും  തമ്മിൽ  നിത്യവും  നടക്കുന്ന
ഏറ്റുമുട്ടലുകളിൽ   ഈയിടെ   നൂറോളം  പേർക്ക്   ജീവൻ  നഷ്ടപ്പെട്ടു .ഇന്ത്യയിൽ   ഇതുപോലുള്ള    സംഘർഷം  ഇല്ല . മാധ്യമങ്ങൾ   ചെറിയ
സംഭവങ്ങളെ    ഊതി പെരുപ്പിച്ച്   ജനങ്ങളിൽ   ആശയക്കുഴപ്പം   ഉണ്ടാക്കാതിരുന്നാൽ   മതി .

അവാർഡുകൾ   തിരിച്ചുകൊടുക്കാൻ   മാത്രം  ഇന്ത്യയിൽ  ഒന്നും  സംഭവിച്ചിട്ടില്ല . തിരിച്ചു കൊടുത്തവർക്ക്   അത്  നഷ്ടമായി ! അത്ര
മാത്രം .

Saturday, 21 November 2015

കേരള യാത്ര -4


സെപ്റ്റംബർ   നാലാം  തീയതി   ലീലാമ്മയുടെ    പിതാവിൻറെ   ഒന്നാം
ചരമ വാർഷികം     വെട്ടിമുകൾ   പള്ളിയിൽ   ആചരിച്ചു .

ആറാം  തീയതി   ഞങ്ങൾ   ട്രെയിൻ  മാർഗ്ഗം   കോഴിക്കോട്ടേയ്ക്ക്  തിരിച്ചു .
മലബാർ    Express ൽ . റെയിൽവേ   കേരളത്തോട്   കാണിക്കുന്ന   അവഗണന ,
Compartment ൻറെ    പഴക്കത്തിൽ    പ്രതിഫലിച്ചു . ഒരു   കാര്യത്തിലും
പുരോഗതി    കാണുന്നില്ല .

ട്രെയിൻ   ഏത്  സ്റ്റേഷൻൽ    എത്തി എന്ന്   യാത്രക്കാരെ   അറിയിക്കാനുള്ള
സംവിധാനം   ഒന്നുമില്ല . മറ്റുള്ളവരോട്   ചോദിച്ച്   മനസ്സിലാക്കണം .

ഏതായാലും    ട്രെയിൻ   കോഴിക്കോട്ട്   എത്തുന്നതിന് മുമ്പ്   ഉണർന്ന്
കാര്യങ്ങൾ    മറ്റുള്ളവരോട്   ചോദിച്ച്   മനസ്സിലാക്കി .വെളുപ്പിന്
അഞ്ചു മണിക്ക് മുമ്പേ    ട്രെയിൻ   കോഴിക്കോട്ട്   എത്തി . കുലീനയുടെ
ഭർത്താവ്   അജയ്   സ്റ്റേഷനിൽ




   കാത്തു നിൽപ്പുണ്ടായിരുന്നു .

കുലീനായും   അജയും    പാറോപ്പടിയിലാണ്    താമസം . ഡിസംബറിൽ
ഒരാഴ്ച   അവരുടെ  കൂടെ   അവധിക്കാലം   ചെലവഴിച്ചതാണ് . അന്ന്
അവരുടെ  കൂടെ   പൂവാറൻതോട് , തുഷാരഗിരി  മുതലായ   സ്ഥലങ്ങൾ
കാണാൻ   പോയിരുന്നു . വളരെ   മനോഹരമായ   സ്ഥലങ്ങളാണ് .
പൂവാറൻ തോട്ടിൽ    അജയിന്  പുരയിടങ്ങൾ  ഉണ്ട് . രണ്ടിടത്തും
ബന്ധു വീടുകളും   ഉണ്ട് .

എണ്ണി ചുട്ട അപ്പം  പോലെ  മൂന്ന് ദിവസങ്ങളാണ്   ഞങ്ങൾക്ക്  കോഴിക്കോട്ട്
ഉള്ളത് . അതുകൊണ്ട്   ദൂരയാത്രകൾ   ഒന്നുമില്ല .മൂന്ന്  ദിവസം  വീട്ടിൽ
ത്തന്നെ   ചെലവഴിക്കുക .അതും   ഒരു  രസമാണ് .

അജയ്   IndusInd   Bank  മാനേജർ  ആണ് .കുലീന  കല്ലായിയിൽ  Higher
Secondary  ടീച്ചർ . ഇവർക്ക്   രണ്ട്  കുട്ടികളാണ് . ഡെന്നിസ് ( 10 )
ദിയാ (5)

പേർസണൽ   ആയിട്ട്   പറയുകയാണെങ്കിൽ  ( ലാലു അലക്സ്‌  fame )
റിട്ടയർ  ചെയ്ത  ഒരാൾക്ക്‌   ഏറ്റവും  enjoyment ഉം   ആശ്രയവും   പേരകുട്ടികൾ  ആണ് .കാരണം   നമ്മളെ   ആരും  മൈൻഡ്  ചെയ്തില്ലെങ്കിലും  അവർ
 മൈൻഡ് ചെയ്യും . നമ്മൾ  അവർക്ക്   വേണ്ടതും  വേണ്ടാത്തതും  ഒക്കെ   വാങ്ങി കൊടുത്ത്   പ്രീണിപ്പിച്ച്‌   അനുനയിപ്പിച്ച്   കൂടെ  നിറുത്തും .
വലിയ   പാർട്ടികൾ   ചെറിയ   പാർട്ടികളെ    അനുനയിപ്പിച്ച്   കൂടെ
നിറുത്തുന്നത് പോലെ . അവർ   പരമാവധി   മുതലെടുക്കുകയും  ചെയ്യും .

Time  വാരികയിൽ   ഒരു  ലേഖനം   വായിക്കുകയുണ്ടായി . മക്കൾ   വളരെ
വൈകി   വിവാഹം  കഴിച്ചാൽ ,അഥവാ  അവർ   സാന്താനോല്പ്പാദനം
വൈകിപ്പിച്ചാൽ   മാതാപിതാക്കൾക്ക്  വൻ നഷ്ടമാണെന്ന്   ലേഖനത്തിൽ
പറയുന്നു . അതായത്   നാൽപ്പത് വയസ്സുള്ള   ഒരു യുവതിക്ക്  കുട്ടിയുണ്ടായി
കഴിയുമ്പോൾ   അവളുടെ   മാതാപിതാക്കൾക്ക്   പ്രായാധിക്യമായി
ഒരു പക്ഷേ  രോഗശയ്യയിൽ   ആവുകയും   പേരകുട്ടികളുടെ കൂടെ
കുറേ കാലം   spend ചെയ്യാനുള്ള   അവസരം  കിട്ടാതെ വരികയും  ചെയ്യുന്നു
എന്ന്   ലേഖനം  ചൂണ്ടിക്കാണിക്കുന്നു .

ഞങ്ങ ൾക്ക്  പേരകുട്ടികൾ  അഞ്ചുപേരാണ് . പ്രവീണയുടെ  കുട്ടികൾ
അലീസ്സ  (7 ), മരീസ ,Chrissa (4 ) ( Twins ). എന്നിവരാണ് . അവർ  2014 ജൂണ്‍
വരെ  Bangalore ൽ   ആയിരുന്നു . അവുധിക്കാലത്ത്   ഞങ്ങൾ  കൂടുതൽ
ദിവസങ്ങൾ   Bangalore ല്   ആണ്   spend  ചെയ്തിരുന്നത് .

2014 മാർച്ച്‌   18 -ആം  തീയതി   പ്രവീണയും  കുട്ടികളും  ഇവിടെ  വന്നു .സിബി  ഏപ്രിൽ   30 ന് എത്തി .ഞങ്ങൾ   Madikwe   Game  Reserve , Cape  Town , Port
Elizabeth  മുതലായ   സ്ഥലങ്ങൾ   സന്ദർശിച്ചു . മെയ്‌  14 ന്   അവർ തിരിച്ചുപോയി .ജൂണിൽ   ഓസ്ട്രേലിയ യിലേയ്ക്ക്   പോയി .

പണ്ട് പണ്ട്  കെന്യയിൽ നിന്ന്    നാട്ടിൽ  അവുധിക്ക്  വരുമ്പോൾ  ചിലർ
ചോദിക്കും ,'' നമ്മുടെ  ഭക്ഷണ സാധനങ്ങൾ  അവിടെ കിട്ടുമോ?
 '' എന്ന് . അന്ന്   ശരിയായ  information  ഇല്ല . കെനിയായിലേയ്ക്ക്
ആദ്യമായി   പോകുമ്പോൾ  രണ്ട് കിലോ  അരി  കൊണ്ടുപോയ   ഒരാളെ
അറിയാം .

കാലം   മാറി . ടെലരെയ്വില്ലേയിൽ    മലയാളി ഉടമസ്ഥതയിലുള്ള
Choppies  Supermarket ൽ   നിറപറ  അരി കിട്ടും . ഈ   പ്രദേശത്ത്  കിട്ടാനില്ലാത്തത്   മൂന്ന്  കാര്യങ്ങളാണ് .1  കപ്പ 2 fresh  fish
3 .നല്ല    മലയാളം

മറ്റെല്ലാം   ഇവിടെ  കിട്ടും . ദക്ഷിണാഫ്രിക്കയിലെ   ബീഫ് .lamb ,chicken,pork   മുതലായവ   കേരളത്തിലെക്കാൾ   പതിന്മടങ്ങ്‌   മെച്ചമാണ് .

മേൽപ്പറഞ്ഞ   മൂന്ന്   കാര്യങ്ങളുടെ  കുറവ്  കോഴിക്കോട്ട്   പരിഹരിക്കപ്പെടുന്നു . നല്ല  കപ്പ  കേരളത്തിൽ  എല്ലായിടത്തും  കിട്ടും .
കുലീനാ യുടെ  വീട്ടു സഹായി  മൈത്രേയി   ഒരു  മൽസ്യ തൊഴിലാളി
കുടുംബാന്ഗം   ആണ് . കുടുംബക്കാർ  പിടിച്ച  മല്സ്യത്തിലെ  Selected മായിട്ടാണ്   അവർ   രാവിലെ   വരുന്നത് .

നല്ല   മലയാള സംഭാഷണം  കേൾക്കുന്നത്  ഡെന്നിസ് , ദിയാ  എന്നിവരിൽ
നിന്നാണ് . അവരുടെ   വിവരണങ്ങളും   കഥകളും  കേൾക്കാൻ  നല്ല
രസമാണ് .സംഭാഷണത്തിൽ   ദിയാ  ആണ്  ഒന്നാമത് .

ഈ  കുട്ടിയുടെ  കാര്യത്തിൽ  ഒരു  irony  ഉണ്ട് . ഒരു  വയസ്സ്  ആകുന്നതുവരെ
ഒന്നും  മിണ്ടിയിരുന്നില്ല . കഠിനമായ   മൌന വൃതം . വല്ലതും  വേണമെങ്കിൽ   ചൂണ്ടി   കാണിക്കും . എല്ലാവര്ക്കും  ആശങ്കയായി .ഒരു
Specialist നെ   consult  ചെയ്താലോ  എന്ന്   ആലോചിച്ചു . അപ്പോൾ  അവൾ
മൌന വ്രതം   ഉപേക്ഷിച്ചു . പിന്നീട്   തിരിഞ്ഞു  നോക്കിയിട്ടില്ല .

കോഴിക്കോട്   അപരിചിതമായ  ഒരു  നഗരമല്ല .ലീലാമ്മ  1977 / 78
കാലഘട്ടത്തിൽ   Providence  Girls High School   ല്  പഠിപ്പിച്ചിരുന്നു . എൻറെ
ഒരു  സഹോദരി ,പെണ്ണമ്മ  അക്കാലത്ത്   അവിടെ  ഉണ്ടായിരുന്നു . അങ്ങനെയാണ്  ഞങ്ങളുടെ  വിവാഹം   നടന്നത് .

ഡിസംബറിൽ   പഴയ  സഹപ്രവർത്തകരെ  കാണാൻ  പെണ്ണമ്മയുമൊത്ത്
Saint Joseph 's   കോണ്‍വെന്റ്  സന്ദർശിച്ചു . പെണ്ണമ്മയുടെ  ഭർത്താവ് ,
പരേതനായ   അഴകത്ത്   ചാക്കോച്ചന്റെ   cousin   ആണ്   അജയുടെ  പിതാവ്
ജോസ് .

പത്താം  തീയതി  ഞങ്ങൾ  മടങ്ങി . രാവിലെ   ആറു മണിക്ക്   ട്രെയിനിൽ 
പുറപ്പെട്ടു . 8  മണിക്ക്   തൃശൂരിൽ  ഇറങ്ങി . അജയുടെ  മാതാപിതാക്കളും  സഹോദരി  Dr ജ്യോതിയും   തൃശൂരിൽ  ആണ്   താമസം . ഞങ്ങളെ
സ്വീകരിക്കാൻ  ജ്യോതിയുടെ  ഭർത്താവ് Dr സനോജ്   സ്റ്റേഷനിൽ
wait   ചെയ്യുന്നുണ്ടായിരുന്നു . ( തുടരും )






Monday, 16 November 2015

രണ്ട് ബനാന ( വാഴക്ക ) രാജ്യങ്ങൾ ( Republics ) (Opinion )



മലയാളം   ഒട്ടും   അറിഞ്ഞു കൂടാത്ത    ഒരാൾ   കേരളത്തിലെ   വാർത്താ ചാനലുകൾ   ഒരു  മണിക്കൂർ  സമയം   കണ്ടാൽ   കേരളത്തിൻറെ   മുഖ്യ മന്ത്രി  ബിജു   രമേഷ്   ആണെന്ന്    കരുതും . കാരണം   ആ  മദ്യമുതലാളി
മാദ്ധ്യമങ്ങളിൽ     നിറഞ്ഞു നിൽക്കുകയാണ് . രാജ്യത്തെ   ഏറ്റവും  വലിയ  പുണ്യാളനാക്കി    ചാനലുകാർ   ഈ   തടിയനെ   രൂപക്കൂട്ടിൽ  കയറ്റി
ഇരുത്തി   തോളിലേറ്റി    നടക്കുകയാണ് . മുഖ്യ മന്ത്രിക്ക്    യാതൊരു
coverage ഉം    ഇല്ല . തടിയനാണ്    താരം . തടിയന്റെ   വാക്കിനാണ്   വില .
തലയുള്ളപ്പോൾ     വാൽ    തലയെ    നിയന്ത്രിക്കുന്ന   അവസ്ഥക്കാണ്‌
"Banana   Republic 'എന്ന്     പറയുന്നത് . ''  ഇതെന്താ   വെള്ളരിക്കാ  പട്ടണമാണോ ?''   എന്ന്   ചോദിക്കുന്ന    അവസ്ഥ .

ഒരു    ബനാന   Republic ൽ    ആർക്കും   എന്തും  പറയാം , ചെയ്യാം . ആരും  എതിർക്കാനില്ല , ചോദ്യം  ചെയ്യാനില്ല     എന്ന   അവസ്ഥയാണ് .കേരളത്തിൽ   പ്രതിപക്ഷക്കാരുടെ    കല്ലേറും    കരിങ്കൊടിയും    ഭയന്ന്
മന്ത്രിമാർ    വഴിമാറിപ്പോകുന്നു , പരിപാടികൾ   റദ്ദു   ചെയ്യുന്നു . ഏത് അണ്ടനും    അടകോടനും     മന്ത്രിമാർക്കെതിരെ    അഴിമതി   ആരോപണം
ഉന്നയിച്ച്    തേജോവധം ചെയ്ത്    മാധ്യമവിചാരണ   നടത്തി   അവരെ
പുകച്ച്    പുറത്ത്   ചാടിക്കാം   എന്ന   നില   വന്നിരിക്കുന്നു .

ബനാന   Republic കൾ   എന്ന   നിലയിൽ   താരതമ്യം   ചെയ്യുമ്പോൾ  കേരളത്തിന്‌    നൂറിൽ   അമ്പത്   മാർക്കും     ദക്ഷിണാഫ്രിക്കയ്ക്ക്   90
മാർക്കും   കൊടുക്കാം .


സൂക്ഷിച്ചില്ലെങ്കിൽ    അധികം    താമസിയാതെ     കേരളവും    90 മാർക്ക്
നേടും .

ഒരു   കേസ് ലെ     പ്രതിയെ   രക്ഷിക്കുക   എന്ന  ഉദ്ദേശത്തോടെ   വിലങ്ങിന്റെ    താക്കോൽ   ഉണ്ടാക്കിയതായി   കേട്ടു . ഒരു   ബനാന
Republic ൻറെ    ലക്ഷണമാണ്   ഇത് . ദക്ഷിണാഫ്രിക്കയിൽ    തടവുകാരെ
സന്ദർശിക്കാൻ    വരുന്നവർ   ഭക്ഷണതിനുള്ളിൽ   തോക്കും   വെടിയുണ്ടകളും  ഒളിപ്പിച്ചുവെച്ചു   ജയിലിൽ  എത്തിച്ചു കൊടുത്ത്
തടവ്‌  ചാടാൻ   സഹായിക്കുന്നത്    പലപ്പോഴും    സംഭവിച്ചിട്ടുണ്ട് .
മൊബൈൽ   ഫോണുകൾ    തടവുകാർക്ക്  എത്തിച്ച് കൊടുക്കുന്നതും   സാധാരണയാണ് .TP കേസ്    പ്രതികൾ   ജയിലിൽ    facebook
ഉപയോഗിച്ചിരുന്നു .   ഒരു   ബനാന   Republic ൻറെ   ലക്ഷണമാണ്
ഇത് .

ദക്ഷിണാഫ്രിക്കയ്ക്ക്    എങ്ങനെ   90   മാർക്ക്  കിട്ടി ?  ANC / Communist  party
കൂട്ടുകെട്ടിൻറെ    അഴിമതി നിറഞ്ഞ     ഭരണം   രാജ്യത്തെ   കുട്ടിച്ചോർ
ആക്കിയിരിക്കുന്നു . അവരുടെ    ഭരണത്തിൻ കീഴിൽ   ഏതെങ്കിലും
മേഖലയിൽ    പുരോഗതി   പ്രാപിച്ചതായി   ചൂണ്ടിക്കാണിക്കാനില്ല .
മണ്ടേലയുടെ    ആദർശങ്ങൾക്ക്    ഇന്നത്തെ  ദക്ഷിണാഫ്രിക്കയിൽ   മണ്പാൽ വില    പോലുമില്ല .

ഞാൻ    1988 മുതൽ    ഇവിടെ   താമസിക്കുന്നു .1994 ൽ    apartheid   അവസാനിച്ച്
ദക്ഷിണാഫ്രിക്ക   ഒരു   ജനാധിപത്യ രാജ്യം    ആയപ്പോൾ    വലിയ  പ്രതീക്ഷകൾ   ആയിരുന്നു . ഇവിടം  ഓസ്ട്രേലിയ   പോലെ  ആകുമെന്നാണ്
എല്ലാവരും   പ്രതീക്ഷിച്ചത് . പക്ഷേ   ആ  സ്വപ്‌നങ്ങൾ  എല്ലാം  പൊലിഞ്ഞു .

അഹങ്കാരം

1994 ല    ഭരിക്കാൻ  കിട്ടിയ   അവസരം  വിനയപൂർവ്വം   സ്വീകരിച്ചുകൊണ്ട്
എല്ലാവരേയും   ഉൾപ്പെടുത്തി    സഹകരിച്ച്  മുന്നോട്ടുപോയിരുന്നു  എങ്കിൽ    ദക്ഷിണാഫ്രിക്ക  പുരോഗതി  കൈവരിക്കുമായിരുന്നു . പക്ഷേ
അഹങ്കാരത്തിന്റെയും    ധിക്കാരത്തിന്റെയും    പാതയാണ്  അവർ   സ്വീകരിച്ചത് .പ്രത്യേകിച്ച്   2009 മുതൽ    പ്രസിഡന്റ്‌ ആയ   ജേക്കബ്‌  സുമയുടെ   കീഴിൽ .അഴിമതി , ധൂർത്ത് ,സ്വജനപക്ഷപാതം ,കെടുകാര്യസ്ഥ ത   മുതലായ   കാര്യങ്ങളിൽ   പുതിയ   records   അവർ   സ്ഥാപിച്ചു .


ജേക്കബ്‌   സുമാ    Deputy   പ്രസിഡന്റ്‌    ആയിരുന്ന   കാലത്ത്   സ്വകാര്യ വ്യക്തികളിൽ  നിന്നും    കോഴ   വാങ്ങിയതിന്റെ    700
    അധികം  കേസ് കൾ   ഉണ്ടായിരുന്നു . 2009 ല    പ്രസിഡന്റ്‌    ആയ   സുമാ   തൻറെ   സ്വാധീനം
ഉപയോഗിച്ച്    കേസ് കൾ    പിൻവലിപ്പിച്ചു .കൂടാതെ   അനധികൃതമായി   249
million    Rand   സർക്കാർ പണം    ഉപയോഗിച്ച്    സ്വന്തമായി   ഒരു  township
പണിയിച്ചു . ഒരു കോടി   ഇരുപതു ലക്ഷം    ജനങ്ങൾ   ദാരിദ്ര്യത്തിൽ   കഴിയുമ്പോൾ   4  billion   Rand   ചെലവിൽ   സുമായുടെ   ആവശ്യത്തിനായി
ഒരു   Luxury   plane   വാങ്ങാൻ    ആലോചന   നടക്കുന്നു .

''  യേശുവിൻറെ    രണ്ടാം  വരവുവരെ   ഞങ്ങൾ   ഭരിക്കും .'', ''  രാജ്യമല്ല ,
പാർടിയാണ്   പ്രധാനം ''  മുതലായ   ധിക്കാരപരമായ    പ്രസ്താവനകൾ    സുമാ    നടത്തിയിട്ടുണ്ട് .

ഒരു   വശത്ത്   ഘോരഘോരം   വിപ്ളവം   പ്രസന്ഗിക്കുകയും    മറുവശത്ത്
അഴിമതി ,കെടുകാര്യസ്ഥത ,സ്വജനപക്ഷപാതം ,ധൂർത്ത്  മുതലായ
തിന്മകളെ    പ്രോത്സാഹിപ്പിക്കുകയും   ആണ്   ANC / കമ്മ്യൂണിസ്റ്റ്‌  പാർട്ടി
കൂട്ടുകെട്ട്    ചെയ്തിട്ടുള്ളത് . ഒരുകോടി    എഴുപത് ലക്ഷം   ജനങ്ങൾ
സർക്കാർ    ഗ്രാൻറ്കളെ    മാത്രം   ആശ്രയിച്ച്   ജീവിക്കുന്നു .തൊഴിലില്ലായ്മ    26 ശതമാനം . ഒരാൾ   പത്തുപേരെ   വെച്ച്  ഒരു  സംരംഭം
തുടങ്ങാൻ    ആഗ്രഹിച്ചാൽ   അസാധ്യമാണ് . അയാളെ   മൂരാച്ചി  ആയി
മുദ്രകുത്തി    ദ്രോഹിക്കുന്ന    തൊഴിൽ നിയമങ്ങളാണ്   ഇടതുപക്ഷ ഭരണക്കാർ   അടിച്ചേൽപ്പിച്ചിട്ടുള്ളത് .

ബഹുമാനമില്ല

കേരളത്തെയും  ദക്ഷിണാഫ്രിക്കയെയും    താരതമ്യം   ചെയ്യുമ്പോൾ  കാണുന്ന   പൊതുവായ   ഒരു  കാര്യം   രണ്ടിടത്തും  ബഹുമാനം  ഇല്ല
എന്നതാണ് . കേരളനിയമസഭയിൽ    ഇടതുപക്ഷം   നടത്തിയ   കയ്യാങ്കളികൾക്ക്   സമാനമായ   സംഭവങ്ങൾ    ദക്ഷിണാഫ്രിക്കൻ  parliament
ല   അരങ്ങേറി . ANC  വിമതർ   Economic  Freedom  Front  (EFF )  എന്ന  പേരിൽ
പാർട്ടി   ഉണ്ടാക്കി   Parliament ല    25  സീറ്റുകൾ  നേടി . ANC  വളർത്തി വിട്ട
അച്ചടക്കരാഹിത്യവും     ബഹുമാനമില്ലായ്മയും    അവരെ തന്നെ
തിരിഞ്ഞു കടിക്കുന്ന   irony  ,Parliament ല്    അരങ്ങേറി . EFF  അംഗങ്ങൾ
ബഹളം   വെക്കുകയും   സുമായെ   ''കള്ളൻ '' എന്ന്   വിളിക്കുകയും  ചെയ്തു .അവസാനം   പോലീസ്   ഇടപെട്ട്   ബലം   പ്രയോഗിച്ച്  EFF അംഗങ്ങളെ
പുറത്താക്കി .

ഉന്നതവിദ്യഭ്യാസവും    തകർന്നു

കമ്മ്യൂണിസ്റ്റ്‌    പാർട്ടിയാണ്    ദക്ഷിണാഫ്രിക്കയിൽ    വിദ്യാഭ്യാസവകുപ്പ്
കൈകാര്യം   ചെയ്യുന്നത് . അവരുടെ   കീഴിൽ   വിദ്യാഭ്യാസം  അടിമുടി
കുട്ടിച്ചോർ    ആയിരിക്കുന്നു . കഴിഞ്ഞ വർഷം    വരെ   University കൾ
നല്ല  രീതിയിൽ   പ്രവർത്തിച്ചിരുന്നു .ഇപ്പോൾ   അവയും   താറുമാറായിരിക്കുന്നു . വിദ്യാർത്ഥികളിൽ    ഒരു  വിഭാഗത്തിൻറെ   ഗുണ്ടായിസം    കാരണം   പരീക്ഷകൾ  പോലും  നടത്താനാവാത്ത   സ്ഥിതിയാണ് . കല്ലേറും   തീവെയ്പും  നിത്യസംഭവമാണ് . കേരള University
കോളേജ് , മഹാരാജാസ്   കോളേജ്  എന്നിവയെ   പറിച്ചു ന ട്ടതുപോലെ യുണ്ട് .


വിദ്യാഭ്യാസം   നന്നാവണമെങ്കിൽ    അച്ചടക്കവും   ബഹുമാനവും   നിശ്ശബ്ദതയും   വേണം . മുഷ്ട്ടി ചുരുട്ടി    പൊള്ളയായ   മുദ്രാവാക്യങ്ങൾ
മുഴക്കിയതുകൊണ്ട്    വിദ്യാഭ്യാസം    പുരോഗമിക്കുകയില്ല .

ഇടതുപക്ഷത്തിൻറെ    അഹങ്കാരം , അഴിമതിക്കും  അക്രമത്തിനും  കെടുകര്യസ്ഥതക്കും   അവർ  നൽകുന്ന  പിന്തുണ  മുതലായവയാണ്
ദക്ഷിണാഫ്രിക്കയെ   ഒരു   ബനാന  Republic  ആക്കിയത് . ജനാധിപത്യ വിശ്വാസികൾ   ജാഗ്രത    പാലിച്ചില്ലെങ്കിൽ   ഇതേ   അനുഭവം  കേരളത്തിലും   ഉണ്ടാകും . ഭാഗ്യവശാൽ   ഇപ്പോൾ  ഒരു  വ്യത്യാസം  ഉണ്ട് .ദക്ഷിണാഫ്രിക്ക   ഏത്തക്കാ   ആണെങ്കിൽ   കേരളം   പാളേൻകോടൻ  ആണ് .






Saturday, 14 November 2015

സത്യദീപം പത്രാധിപർക്ക് ഒരു തുറന്ന കത്ത് ( OPINION )

  എ .പെ .പെ .ബ .പത്രാധിപർ    അച്ഛാ

(  ഏറ്റവും   പെരിയ   പെരിയ  ബഹുമാനപ്പെട്ട )

മാണി സാർ     നേരത്തെ തന്നെ    രാജി വെച്ച്    ധാർമ്മികതയെ   മുറുകെ പിടിക്കണമായിരുന്നു   എന്ന്   വാദിക്കുന്ന   ഒരു  മുഖപ്രസംഗം  KCBC യുടെ
മുഖപത്രമായ     സത്യദീപം   പ്രസിദ്ധീകരിച്ചതായി   ഏഷ്യാനെറ്റ്‌ ൽ
കണ്ടു . രാജി വെച്ചിട്ടും   വിരോധം  തീരാത്ത   ശത്രുക്കളുടെ   കയ്യിൽ
അങ്ങനെ    ഒരു   ആയുധം  കൂടി  കൊടുത്തു   സത്യദീപം . അതിനു വേണ്ടി
വല്ല   തുകയും  കിട്ടിയിട്ടുണ്ടെങ്കിൽ   KCBC യുടെ   Account ൽ    വരവ് വെച്ചു
കാണും . Charity   അക്കൗണ്ട്‌ ൽ !


'' ഇരുന്നിട്ടേ    കാല്  നീട്ടാവൂ ''  എന്ന്    പഴമക്കാർ   പറഞ്ഞിട്ടുള്ളത്   അച്ചന്
അറിയില്ലെന്ന്    തോന്നുന്നു . അതായത്   കാര്യങ്ങൾ   ശരിയായി   പഠിച്ചിട്ടേ   എന്തെങ്കിലും   എഴുതാവൂ . '' മലർന്നു കിടന്ന്   തുപ്പരുത് .'' എന്നും   പറഞ്ഞു
കേട്ടിട്ടുണ്ട് . തുപ്പിയാൽ   നാറും .


അച്ചൻ    ചെറുപ്പക്കാരനാണോ    വയസ്സനാണോ   എന്ന്  അറിയില്ല . ഞാൻ
ഒരു   മുതിർന്ന   പൌരനാണ് . പത്രങ്ങളുടെ /  വാരികകളുടെ   ഇന്നത്തെ
സ്ഥിതിയെ പ്പറ്റി , സ്വാധീനത്തെ പ്പറ്റി    അച്ചൻ   അറിഞ്ഞിരിക്കണം .

1950 കളിൽ   പത്രം   വായിച്ച്   വളർന്ന   ഒരാളാണ്  ഞാൻ .അന്ന്   പത്രങ്ങൾക്ക്
നൂറ്   ശതമാനം   പ്രാധാന്യം   ഉണ്ടായിരുന്നു .കാരണം ,അന്ന്   റേഡിയോ .
TV   , Computer   ഒന്നും   ഇല്ല .പത്രത്തിലെ    വാക്ക്   അവസാന വാക്കായിരുന്നു .
ഇന്ന്    സ്ഥിതി   അതല്ല . പത്രങ്ങൾ   ലക്ഷ ക്കണക്കിന്   കോപ്പികൾ
വിറ്റഴിയുന്നുണ്ട്‌  . പക്ഷേ   പത്രങ്ങൾക്ക്   പ്രാധാന്യമില്ല . പത്രങ്ങൾ
പഴങ്കഞ്ഞി   പോലെയാണ് . മറ്റ്   മാധ്യമങ്ങളിലൂടെ   അറിഞ്ഞ  വിവരങ്ങൾ
അനേകം   മണിക്കൂറുകൾ   കഴിഞ്ഞാണ്   പത്രത്തിൽ    വരുന്നത് .

പണ്ട്    ഒരു   സാധാരണക്കാരന്‌   തൻറെ   അഭിപ്രായങ്ങൾ   പ്രസിദ്ധീകരിക്കാൻ    അവസരമില്ലായിരുന്നു .പത്രാധിപർക്ക്   ഇഷ്ടമില്ലാത്ത   കത്തുകൾ    ചവറ്റുകുട്ടയിൽ   എറിഞ്ഞിരുന്നു . ഇന്ന്
സ്ഥിതി   അതല്ല . എന്നെ പോലുള്ള    സാധാരണക്കാർക്ക്   ഒരു  ചെലവും
കൂടാതെ    സ്വന്തം   അഭിപ്രായങ്ങൾ   ഇന്ന്   പ്രസിദ്ധീകരിക്കാൻ   കഴിയുന്നു .
ആരുടേയും   ഓജാരം   ഇല്ലാതെ .

അച്ചൻ   Propaganda  കോളേജ് ൽ  നിന്ന്    ബൈബിളിൽ    Doctorate  എടുത്ത
പണ്ഡിതൻ    ആയിരിക്കാം . എന്നാൽ   ബൈബിളിന്റെ   അന്ത :സത്ത  എന്തെന്ന്   അച്ചന്   പിടിയില്ല .എനിക്ക്   ബൈബിളിൽ   അറിവ്  കുറച്ചേ
ഉള്ളൂ .  എങ്കിലും   അച്ചന്റെ    അറിവിലേയ്ക്കായി    മൂന്ന്  കാര്യങ്ങൾ
പറഞ്ഞു തരാം .

1 .   ക്രിസ്തു     നിരപരാധി   ആയിരുന്നെങ്കിലും   ''  അവനെ  ക്രൂശിക്കുക ,ക്രൂശിക്കുക ''  എന്ന്   ജനക്കൂട്ടം   വിളിച്ചു പറഞ്ഞു . ക്രിസ്തു   കുറ്റക്കാരനല്ലെന്നു    പീലതോസിന്    അറിയാമായിരുന്നു . എങ്കിലും   സമ്മർദ്ദത്തിന്   വഴങ്ങി    പീലാത്തോസ്    ക്രിസ്തുവിനെ   ക്രൂശിൽ   തറയ്ക്കാൻ    വിട്ടുകൊടുക്കുകയായിരുന്നു . മാണിസാർ   കുറ്റക്കാരനാണെന്ന്   ഒരു   കോടതിയും   വിധിച്ചിട്ടില്ല . കത്തോലിക്കരുടെ
പരമ്പരാഗത  ശത്രുക്കളായ   കമ്മ്യൂണിസ്റ്റ്‌ കളും    തറമാധ്യമങ്ങളും
ചേർന്ന്   കങ്കാരു കോടതിയിൽ   വിചാരണ ചെയ്ത്    മാണി സാറിനെ ക്കൊണ്ട്    രാജി   വെപ്പിക്കുകയായിരുന്നു . കാര്യങ്ങൾ   ഇങ്ങനെയിരിക്കെ
ശത്രുപക്ഷത്തിനു    ആയുധം   കൊടുക്കുന്ന   ഒരു   മുഖ പ്രസംഗം  അച്ചൻ
എഴുതിയത്     ഒരു    ക്രൂര വിനോദമായി പ്പോയി .

2 .  ക്രിസ്തു    ഏറ്റവും   കഠിനമായ   മനോവേദന   അനുഭവിച്ച   ഒരു
      ഘട്ടത്തിൽ , സാന്ത്വനത്തിന്റെ   ഒരു   വാക്കിന്‌  വേണ്ടി  കേഴുന്ന
 ഘട്ടത്തിൽ , പത്രോസ്   മൂന്നു  പ്രാവശ്യം   ക്രിസ്തുവിനെ   തള്ളിപ്പറഞ്ഞു .
ആ   മനുഷ്യനെ   എനിക്ക്   അറിഞ്ഞു കൂടാ   എന്ന്   പത്രോസ്   പറഞ്ഞു .
പത്രോസ്    ചെയ്ത   ഹീനമായ   പ്രവർത്തിയാണ്   അച്ചൻ   ചെയ്തത് .
രാജി  വെച്ചിട്ടും   വിരോധം   തീരാത്ത    ശത്രുക്കളുടെ   വക്കാലത്ത്
അല്ലേ    അച്ചൻ   ഏറ്റെടുത്തത് ?

3 . വീണു കിടക്കുന്നവനെ   താങ്ങി  എഴുന്നെൽപ്പിക്കാനാണ്  , ചവിട്ടാനല്ല
     ക്രിസ്തു   നമ്മെ   പഠിപ്പിച്ചിട്ടുള്ളത്‌ . ( മാണിസാർ   തോറ്റു  എന്നല്ല  ഇവിടെ  അർത്ഥം )  കരയുന്നവന്റെ  കണ്ണീർ  ഒപ്പാനാണ്   ക്രിസ്തു  പഠിപ്പിച്ചത് . നല്ല    സമരിയാക്കാരന്റെ    കഥ   ഓർക്കുക . മുഖപ്രസംഗം
എഴുതുകവഴി    കരയുന്നവന്റെ   കണ്ണിൽ    മുളകുപൊടി   വിതറുകയാണ്‌
അച്ചൻ   ചെയ്തത് . അച്ചൻ    യഥാർത്ഥത്തിൽ   ഒരു  ക്രിസ്ത്യാനി  ആണോയെന്ന്   സ്വന്തം   മന :സാക്ഷിയോട്   ചോദിക്കണം .


'' വടി  കൊടുത്ത്   അടി  മേടിക്കരുത് .''  എന്ന്   അച്ചൻ   കേട്ടിട്ടുണ്ടായിരിക്കും .ധാർമ്മികതയെ പ്പറ്റി   പറയുമ്പോൾ    എല്ലാം   പറയണമല്ലോ . സഭ
നികുതി   ഒന്നും  കൊടുക്കുന്നില്ല   എന്നാണ്  കേട്ടിട്ടുള്ളത് . സഭ
നികുതി   കൊടുത്താൽ    ആ   പണം കൊണ്ട്   കോടിക്കണക്കിന്  പാവപ്പെട്ടവരെ   ദാരിദ്ര്യത്തിൽ നിന്ന്    മോചിപ്പിക്കാൻ   കഴിയും .ഇന്ന്
സാമ്പത്തിക ശേഷിയുള്ള   ആളുകൾ   ഗ്യാസ് ൻറെ   subsidy  ഉപേക്ഷിക്കുന്നുണ്ട് . ആ   പണം    സാധുക്കൾക്ക്   പ്രയോജനപ്പെടാൻ  വേണ്ടി .
ആ    മാതൃകയെ   പിന്തുടർന്ന്   സഭ   സ്വയം  മുന്നോട്ടു വന്ന്   നികുതി  കൊടുക്കുമോ ? എന്നിട്ട്   പറയൂ    ധാർമ്മികതയെ പ്പറ്റി .


ഇനി    പ്രധാന   point ലേയ്ക്ക്    കടക്കാം . ധാർമ്മികതയെപ്പറ്റി  തന്നെയാണ്
പറയുന്നത് .

1      വത്തിക്കാനിലെ     അഴിമതി

വത്തിക്കാനിലെ    അഴിമതി   കുപ്രസിദ്ധമാണ് . വത്തിക്കാൻ  ബാങ്ക്ലെ
അഴിമതി ,പണാപഹരണം , മാഫിയുമായുള്ള   ബന്ധം   മുതലായവ
കുപ്രസിദ്ധമാണ് . 5  billion   Euro    ആസ്തി   ഉണ്ടായിരുന്ന   Vatican  Bank
പാപ്പരായി . ആ  ബാങ്ക്   money -laundering ൻറെ   കേന്ദ്രം   ആയിരുന്നു .ബാങ്ക്ൻറെ    രഹസ്യ സ്വഭാവം   വൻ അഴിമതിക്ക്  കാരണമായി .  2012 ൽ
BENEDICT മാർപാപ്പയുടെ     ബട്ലെർ   പലോല  ഗബ്രീല്ലെ , നശിപ്പിച്ചു കളയാൻ     പാപ്പാ  എല്പ്പിച്ച   സ്വകാര്യ രേഖകൾ   ഒരു  പത്ര ലേഖകന്
ചോർത്തി . ലേഖകൻ   അവ   പ്രസിദ്ധീകരിച്ചു . അനേകം   അഴിമതി കഥകൾ  വെളിച്ചത്ത് വന്നു .അനേകം   പുസ്തകങ്ങൾ  ഇത്   സംബന്ധിച്ച്   പ്രസിദ്ധീകരിക്കപ്പെട്ടു . ചോർത്തിയ   രേഖകൾ   VATILEAKS   എന്ന്   അറിയപ്പെടുന്നു .

2     ബാല പീഡനം ( Child  Abuse )

കത്തോലിക്കാ   സഭയെ  പിടിച്ചുകുലുക്കിയ    scandal  ആണ്    Europe ലും
അമേരിക്കയിലും    അര നൂറ്റാണ്ടോളം  കാലം   ആയിരക്കണക്കിന്
കുട്ടികൾ     വൈദികരാൽ   പീഡിപ്പിക്കപ്പെട്ടത്‌ . അമേരിക്കയിലെ   Boston
രൂപതയിൽ  ആണ്  ഏറ്റവും  അധികം  കുട്ടികൾ   പീഡനത്തിന്  ഇരയായത് . കുറ്റവാളികളെ    മാതൃകാപരമായി   ശിക്ഷിക്കുന്നതിനു
പകരം   വൻ തുകകൾ   നഷ്ടപരിഹാരം  കൊടുത്ത്   ഒതുക്കുകയാണ്   സഭ
ചെയ്തത് . വിവാദത്തെ   തുടർന്ന്   Bostonലെ  ആര്ച് ബിഷപ്പ്  Barnard Law
രാജി  വെച്ചു . കുറ്റക്കാർക്കെതിരെ    കർശനമായ   നടപടി  എടുക്കാഞ്ഞതിന്
പീഡനകാലത്ത്   അതിന്   ചുമതല  ഉണ്ടായിരുന്ന   കർദിനാൾ   Ratzinger (പിന്നീട്     Benedict  മാർപാപ്പാ )  കടുത്ത    വിമർശനം   നേരിടേണ്ടി  വന്നു .


മേൽപ്പറഞ്ഞ    രണ്ട്    scandal കളിൽ  ഉണ്ടായ   മനോവിഷമം  കൊണ്ടായിരിക്കാം   Benedict   മാർപാപ്പാ    2013  ഫെബ്രുവരി   28 ന്  സ്വയം
വിരമിച്ചു .


KM  മാണിയുടെ    ധാർമികതയെപ്പറ്റി    മുഖ പ്രസംഗം   എഴുതന്നതിനു മുമ്പ്
പത്രാധിപർ   മേൽപ്പറഞ്ഞ  കാര്യങ്ങൾ  ഓർത്തിരുന്നു  എങ്കിൽ   നന്നായിരുന്നു . പക്ഷേ   ഏതോ  ഗൂഡ അജണ്ട  വെച്ച്  എഴുതി . ഇതിനാണ്
പറയുന്നത്   ''  മലർന്ന്  കിടന്ന്   തുപ്പരുത് .''  എന്ന് . വടി കൊടുത്ത്   അടി വാങ്ങിക്കരുത് .ഇരുന്നിട്ടേ   കാല് നീട്ടാവൂ .



എന്ന്

കുര്യൻ   നരിതൂക്കിൽ
പൈക ( പാലാ )


Wednesday, 11 November 2015

ആരും അത്ര ഞെളിയേണ്ടാ ( Opinion )


കേരളത്തിൽ   ഒരു    ബസ്‌  അപകടം   നടന്നാൽ   ഉടൻ തന്നെ   ആളുകൾ
ഓടിക്കൂടി    ബസ്‌   തീവെച്ച്   നശിപ്പിക്കുന്നു .ഡ്രൈവർ    ഓടി  രക്ഷപ്പെടുന്നു .  ഒരു    രോഗി   മരിച്ചാൽ   ചിലപ്പോൾ    രോഗിയുടെ   ബന്ധുക്കൾ   ചികിൽസയിലെ    പിഴവ്   ആരോപിച്ചുകൊണ്ട്‌    ഡോക്ടറെ   മർദ്ദിക്കുന്നു .


ജനങ്ങളിൽ   ഒരു   വിഭാഗക്കാരുടെ   താ ഴ്ന്ന   നിലവാരത്തെയാണ്   ഇത്
സൂചിപ്പിക്കുന്നത് . ബസ്‌  അപകടം  എങ്ങനെ  ഉണ്ടായെന്ന്   ശാസ്ത്രീയ
പരിശോധനയിലൂടെയാണ്    കണ്ടു  പിടിക്കേണ്ടത്‌ . ബസ്‌  ഉടമ  ശരിയായ
maintenance ചെയ്യാത്തത് കൊണ്ടായിരിക്കാം   brake  ,fail  ആകുന്നത് .അത്
ഡ്രൈവറുടെ   അശ്രദ്ധ കൊണ്ടല്ല .

ഒരു   രോഗിയുടെ  മരണകാരണവും    ശാസ്ത്രീയ  പരിശോധന കൊണ്ടാണ്
കണ്ടുപിടിക്കേണ്ടത് . എന്നാൽ   രോഗിയുടെ   ബന്ധുക്കൾ    വികാരങ്ങൾക്ക്
അടിമപ്പെട്ട്   ഡോക്ടറെ    മർദ്ദിക്കുന്നു .

KM  മാണിയെ    താഴെയിറക്കാൻ    ഒരു  വർഷത്തോളം   സമരം  നടത്തിയവർ   മേൽപ്പറഞ്ഞ   കൂട്ടത്തിൽ പെട്ടവരാണ് . അവർ   താൽക്കാലികമായി   വിജയിച്ചിരിക്കുന്നു .

Km   മാണിയുടെ   വിധിയോട്   അനുബന്ധിച്ച്   Julius  Caesar ൻറെ  ഭാര്യയെപ്പറ്റിയുള്ള    ഒരു   പരാമർശം   ചിലർ   അടർത്തിയെടുത്ത്‌   പ്രയോഗിക്കുന്നത്   കേട്ടു . Julius    Caesar  നാടകത്തിൽ   ഇന്നത്തെ   രാഷ്ട്രീയ
സംഭവ വികാസങ്ങൾക്ക്‌     സമാനമായ   കാര്യങ്ങൾ   ഏറെയുണ്ട് .
Julius   Caesar ൻറെ     കൊലപാതകത്തിൽ   ക്ഷുഭിതരായ    ജനക്കൂട്ടം
അക്രമാസക്തരായി    കണ്ണിൽ   കണ്ടതെല്ലാം   തീവെച്ച്   നശിപ്പിക്കുകയും
ഗൂഢാലോചനക്കാരെ    വകവരുത്താൻ   തേടുകയും   ചെയ്യുന്നു .  ഗൂഢാലോചനക്കാരിൽ   Cinna  എന്ന   ഒരാൾ   ഉണ്ടായിരുന്നു .Cinna  എന്ന
പേരുള്ള    ഒരു  കവി    ആ   വഴി വരുന്നു . താൻ   കവിയാണ്‌  മറ്റേ  സിന്ന
അല്ലാ  എന്ന്  പറഞ്ഞിട്ടും   ജനക്കൂട്ടം  വഴങ്ങുന്നില്ല . അവർ   കവിയെ
വളഞ്ഞ്   കൊല്ലുന്നു .

KM  മാണിക്കെതിരെ     ഗൂഡാലോചനയുണ്ട്   എന്ന   കാര്യത്തിൽ   സംശയമില്ല . Julius   Caesar    നാടകം    ഒരു   ഗൂഢാലോചന യുടെ   കഥയാണ് .
റോമിലെ    ജനപ്രിയനായ   ഭരണാധികാരിയാണ്    സീസർ . അദ്ദേഹത്തിൻറെ    വർദ്ധിച്ച   ജനപ്രീതിയിൽ    അസൂയാലുവായ   Cassius
ഒരു    ഗൂഢാലോചന  തുടങ്ങുന്നു . അതിന്   ബലം  കൂട്ടാനായി  റോമിലെ
ഒരു   പ്രമുഖ നേതാവായ    Brutus നെ    തെറ്റിദ്ധരിപ്പിക്കുന്നു .

സീസർ    ഒരു   അധികാരമോഹിയും    സ്വേച്ചാധിപതിയും   ആണെന്നാണ്‌
നിരന്തരമായ    വാദങ്ങളിലൂടെ   Cassius    Brutus നെ   തെറ്റിധരിപ്പിക്കുന്നത് .
കറ പുരളാത്ത   പൊതുജീവിതത്തിൻറെ    ഉടമയാണ്   Brutus .രാജ്യനന്മക്കുവേണ്ടി    സീസറിനെ  കൊലപ്പെടുത്തുന്നത്   ശരിയാണെന്ന്
ആ      ശുദ്ധഗതിക്കാരൻ    വിശ്വസിക്കുന്നു .

വലിയ    ആദർശധീരൻറെ   മുഖംമൂടി   അണിഞ്ഞ   Cassius നെ   നയിക്കുന്നത്
വ്യക്തിപരമായ  വിരോധവും   അസൂയയും   മാത്രമാണ് . KM മാണിക്ക്
എതിരെ    ഗൂഢാലോചന   നടത്തിയവരും   Cassius ൻറെ   പിൻഗാമികൾ
ആണ് .

സൂര്യന്   കീഴിൽ  Shakespeare   കാണാത്തതായി   ഒന്നുമില്ല . ഗൂഡാലോചനക്കാരുടെ    മാസപ്പടി പറ്റിക്കൊണ്ട്‌   ഏഷ്യാനെറ്റ്‌ പോലുള്ള
തറ ചാനലുകൾ    KM മാണിയെ   വ്യക്തിഹത്യ  ചെയ്യുന്നത്    കാണുകയുണ്ടായി . ഈ  ചാനലുകാർ   ജന ദ്രോഹികളാനെന്ന  കാര്യം
പലരും   മനസ്സിലാക്കുന്നില്ല . ഉദാഹരണമായി    ഇവരുടെ   പൊട്ട സീരിയലുകൾ   കണ്ട്   ആകൃഷ്ടരായി   എത്രയോ  പെണ്‍കുട്ടികളാണ്
പ്രണയത്തിൻറെ   ചതിക്കുഴികളിൽ   വീണിട്ടുള്ളത് ! ഇവർ   പരസ്യപ്പെടുത്തുന്ന   വിഷമയമായ   മസാലകൾ   കഴിച്ച്  എത്ര പേരാണ്
ഉദര രോഗികളായി   മാറിയിട്ടുള്ളത് !

ചാനലുകാരുടെ   കുതന്ത്രങ്ങൾ   കാണാൻ   Shakespeare  എന്ന   മഹാപ്രതിഭയ്ക്ക്     സാധിച്ചു . Brutus നെ    സ്വാധീനിക്കാൻ വേണ്ടി
Cassius   അനേകം   ഊമക്കത്തുകൾ    വ്യത്യസ്ത കൈപ്പടകളിൽ   എഴുതി
Brutus ൻറെ   വീട്ടിൽ   രഹസ്യമായി   എറിയുന്നു .സീസർ   അധികാരമോഹിയാണ് , സീസറിനെ   തടയാൻ   Brutus   ഇടപെടണം
എന്നാണ്   ആ  കത്തുകളിൽ   ജനങ്ങളുടെ  പേരിൽ   എഴുതിയത് .


     Cassius

Be    you  content ,good  Cinna , take this  paper
And  look  you  lay  it  in  the  praetor's      chair
Where   Brutus  may  but  find it ; and  throw  this
In  at  his  window :set  this  up  with  wax
Upon  old  Brutus '  statue '...............(  Act 1 ,Scene 3 )


Brutus  എന്ന   നല്ല  മനുഷ്യൻ   ഈ   ഊമക്കത്തുകൾ    വായിച്ച്  വിശ്വസിച്ച്
സീസറിനെ   കൊല്ലാൻ   പങ്ക് ചേരുന്നു .ഇതുപോലെ   തറ ചാനലുകളുടെ  കള്ള പ്രചരണങ്ങൾ   വിശ്വസിച്ച്   പല  നല്ല   മനുഷ്യരും    മാണിസാറിനെ
വെറുതിട്ടുന്ടാകാം .

വ്യക്തിവിരോധം   ഏറ്റവും  നികൃഷ്ടമായ   മന :സ്ഥിതിയിലേയ്ക്കു
ചിലരെ    താഴ്ത്തുന്നു  എന്ന്   Cassius    കാണിക്കുന്നു . എൻറെ  രാഷ്ട്രീയ എതിരാളി    മുടന്തുള്ള  ആളാണെങ്കിൽ   അത് പറഞ്ഞ്  ഞാൻ  അയാളെ
ആക്ഷേപിക്കാൻ   പാടില്ല . സീസർ   ചുഴലി ദീനം  ഉള്ള  ആളായിരുന്നു .
അതിൻറെ    പേരിൽ   Cassius    സന്തോഷിക്കുന്നു . ഒരു  പൊതുവേദിയിൽ  സീസർ    ചുഴലി  ബാധിച്ച്  വീണത്‌  കേട്ട്    Cassius   ആഹ്ളാദിക്കുന്നു .

He   had a   fever  when   he   was  in  Spain ,
And   when  the  fit   was  on  him  I   did    mark
How   he  did  shake ;it  is    true  ,this   god  did  shake
His   coward  lips  from  their  colour  fly ....( Act  1 , Scene  2 )


മാണി സാറിന്    80  കഴിഞ്ഞു ,ശരിയായ    ബോധം  പോലുമില്ല  എന്ന്
ഇന്നലെ   തറ ചാനലിൽ    PC ജോർജ്  വെച്ചു കാച്ചിയപ്പോൾ    Shakespeare ടെ
ചിത്രത്തിന്   മുമ്പിൽ   ഒരു   തിരി   കത്തിക്കണമെന്ന്   തോന്നി !

ഗൂഡാലോചനക്കാരുടെ    താൽക്കാലിക വിജയവും   അവരുടെ   അന്തിമ
പരാജയവും    Julius Caesar   നാടകത്തിൽ    നാം   കാണുന്നു . Rome നെ
ഭരിക്കാൻ വേണ്ടിയാണ്    ഗൂഡാലോചനക്കാർ     സീസറിനെ    വധിക്കുന്നത് .
വധത്തെ   ന്യായീകരിച്ചുകൊണ്ട്    Brutus   പ്രസംഗിക്കുന്നു , സീസറിന്റെ
സുഹൃത്തായ    Mark   Antony ക്ക്    പ്രസന്ഗിക്കാൻ    Brutus   അനുവാദം
കൊടുക്കുന്നു . '' അന്തോണിയുടെ    പ്രസംഗം   കേട്ടിട്ടേ  നിങ്ങൾ  പിരിഞ്ഞു
പോകാവൂ '' എന്ന്    ആ   നല്ല   മനുഷ്യൻ   പറയുന്നു . അന്തോണിയുടെ
പ്രസംഗം   എല്ലാം    മാറ്റി മറിക്കുന്നു . സീസർ    അധികാര മോഹിയല്ല
എന്ന്    അന്തോണി    കാര്യകാരണ സഹിതം    സമർഥിക്കുന്നു . അതിന്
ഒരു   തെളിവ്   അദ്ദേഹം   കാണിക്കുന്നു .  സീസർക്ക്   മക്കൾ
ഇല്ലായിരുന്നു . സീസർ    ജനങ്ങളെ   സ്വന്തം   മക്കളെ പോലെ   സ്നേഹിച്ചിരുന്നു . അദ്ദേഹത്തിന്റെ  വിൽപത്രത്തിൽ   തൻറെ   വസ്തുവകകൾ    എല്ലാം  ജനങ്ങൾക്കായി    എഴുതി വെച്ചിരുന്നു . ഇത്
കേട്ട    ജനങ്ങൾ     ഗൂഡാലോ ചനക്കാരെ     റോമിൽ നിന്ന്    ഓടിക്കുന്നു .


മന്ത്രി  ആയിരിക്കെ   മാണിസാർ   ഒപ്പുവെച്ചത്    ലക്ഷ ക്കണക്കിന്  ജീവനക്കാർക്ക്   ആനുകൂല്യങ്ങൾ    വർദ്ധിപ്പിച്ച   ഓർഡർ   ആണ് .


Cassius  വൻ   അഴിമതിക്കാരനാണ്    എന്ന്   തെളിയുന്നു . അദ്ദേഹം   ജനങ്ങളിൽ   നിന്ന്   കൈക്കൂലി    വാങ്ങി . ഇത്   കേട്ട   Brutus   ഇടയുന്നു .


        Brutus

Let  me  tell   you   Cassius , you  yourself
Are  much  condemned   to   have  an  itching   palm
To    sell   and   mart   your   gold
To   undeservers .    ( Act 4  Scene  3 )

കൈക്കൂലി    വാങ്ങാൻ   നിൻറെ   കൈ   തരിക്കുന്നു '  എന്നാണ്    Brutus
പറയുന്നത് .

പരമ ദയനീയമാണ്    ഗൂഢാലോചനക്കാരുടെ    അന്ത്യം .  കുരുക്ഷേത്രത്തിൽ
തോറ്റ്    Brutus ഉം    Cassius ഉം    ആൽമഹത്യ    ചെയ്യുന്നു .സമ്മർദ്ദത്തിലൂടെ
മാണിസാറിനെ   താഴെയിറക്കിയവർ   അത്ര  ഞെളിയേണ്ട . Shakespeare ക്ക്
ഇതുവരെ    തെറ്റ്   പറ്റിയിട്ടില്ല .



Cassius  ൻറെ    കഥാ പാത്രത്തിൽ    ഞാൻ   കാണുന്നത്    ഇന്നത്തെ   കപട
ഇടതുപക്ഷ ക്കാരനെയാണ് . പറച്ചിലും    പ്രവർത്തിയും   തമ്മിൽ   വളരെ
അന്തരം   ഉള്ള   ഒരാൾ . പ്രത്യേകിച്ച്     ദക്ഷിണാഫ്രിക്കയിൽ  ഇന്ന്  ഭരിക്കുന്ന
ഇടതുപക്ഷത്തെ    ഈ    കാപട്യത്തിന്    ഉദാഹരണമായി   ചൂണ്ടിക്കാണിക്കാൻ    കഴിയും . 21 കൊല്ലത്തെ    അഴിമതി ഭരണം  കൊണ്ട്
അവർ    രാജ്യത്തെ   കുട്ടിച്ചോർ    ആക്കിയിരിക്കുന്നു . ഇത്   വിശദീകരിക്കണമെങ്കിൽ    നൂറുകണക്കിന്    പേജ്  വേണ്ടിവരും . പാവപ്പെട്ടവരിൽ    പാവപ്പെട്ടവർക്ക്    ANC / Communist   Party   കൂട്ടുകെട്ട്  ചെയ്യുന്ന    ദ്രോഹം   വിവരണത്തിന്   അതീതമാണ് . ഒരു   ഉദാഹരണം
മാത്രം    പറയാം .

Kopela   എന്ന     ഗ്രാമത്തിൽ    കഴിഞ്ഞ   മാസം   ഒരു    സമരം   ഉണ്ടായി .
ജനങ്ങൾക്ക്‌    കുടിവെള്ളം , ടാർ  റോഡ്‌ , മുതലായ    സൌകര്യങ്ങൾ   വേണം .  ഈ   പ്രദേശത്ത്    കിണർ  ഇല്ല . Bore  Well  കുഴിച്ച്   പൊതുവായി
supply   ചെയ്താലേ   വെള്ളം  കിട്ടൂ .  റോഡുകൾ   കല്ലുകൾ   നിറഞ്ഞ്
കാറുകൾക്ക്    ഓടാൻ  വയ്യ .   അയ്യായിരത്തോളം   ജനങ്ങൾ   താമസിക്കുന്ന

ഗ്രാമത്തിൽ   hospital  ഇല്ല . സമരത്തിൻറെ    മറവിൽ   ചിലർ   സ്കൂളുകൾക്കും   ആകെയുള്ള   ഒരു  Clinic നും   തീ വെച്ചു . നൂറു കണക്കിന്
കുട്ടികൾ    സ്കൂളിൽ    പോകാതെ   വെറുതെ   വീട്ടിൽ   ഇരിക്കുകയാണ് .

ഇടതുപക്ഷക്കാർ    മുതലാളിത്തം , സാമ്രാജ്യത്വം , ഇസ്രേൽ   മുതലായവക്ക്
എതിരേ    ഘോരഘോരം   മുദ്രാവാക്യം   മുഴക്കി   നടക്കുന്നു . പാവപ്പെട്ടവരിൽ    പാവപ്പെട്ടവർക്ക്    കുടിവെള്ളം   എത്തിച്ച് കൊടുക്കാൻ
അവർക്ക്     താൽപ്പര്യമില്ല .പാവപ്പെട്ടവരുടെ   കുട്ടികൾ   സ്കൂളിൽ  പോയില്ലെങ്കിൽ   എന്ത് ? കപട ഇടതുപക്ഷക്കാരുടെ   കുട്ടികൾ    നഗരങ്ങളിൽ   മുന്തിയ   സ്കൂളുകളിലാണ്   പഠിക്കുന്നത് .
















Friday, 6 November 2015

വാരാന്ത്യ ചിന്തകൾ

ഒക്ടോബർ / ഡിസംബർ   മാസങ്ങൾ   ദക്ഷിണാഫ്രിക്കയിൽ   പരീക്ഷകളുടെ    മാസങ്ങളാണ് .സ്കൂളുകളിലും   സർവ്വ കലാശാലകളിലും
പരീക്ഷകൾ   നടക്കുകയാണ് . ഡിസംബർ / ജനുവരി   മാസങ്ങളിൽ  നീണ്ട
അവുധിക്കാലമാണ് .

പരീക്ഷ   എന്നത്   മറ്റൊരു   അർത്ഥത്തിലും  എടുക്കാം . രാജ്യം   കടുത്ത
വെല്ലുവിളികളെ    നേരിടുന്നു . സാമ്പത്തികമായി   പുരോഗതിയില്ല .
അക്രമ പ്രവണത   വർദ്ധിച്ചുവരുന്നു . ഒരാഴ്ചയിൽ  കുറഞ്ഞത്‌   ഒരു പോലീസുകാരൻ  എങ്കിലും   അക്രമികളുടെ  വെടിയേറ്റ്‌   മരിക്കുന്നു . പോലീസുകാര്ക്ക്   സുരക്ഷിതത്വം   ഇല്ലാത്ത   ഒരു  രാജ്യത്ത്   സാധാരണക്കാരുടെ   കാര്യം   ഊഹിക്കാം . ഒരു  ദിവസം   ശരാശരി   50
പേർ   വിവിധ    കാരണങ്ങളാൽ    കൊല  ചെയ്യപ്പെടുന്നു . എന്നാൽ   ഭരണകൂടത്തിന്   യാതൊരു   ആശങ്കയും  ഇല്ല . എല്ലാം  ഓക്കേ  എന്നാണ്
അവരുടെ    നിലപാട് .

ഒരു   പത്രം  എടുത്താൽ   രണ്ട്  പേജ്  എങ്കിലും   കൊലപാതകങ്ങളുടെയും   കോടതി  വിചാരണകളുടേയും   റിപ്പോർട്ട്‌കളാണ് . ഇവ  സർവ്വ സാധാരണ മായതുകൊണ്ട്   ജനം   ഇതിനെ   ഗൌരവമായി   കാണുന്നില്ല . ഒരു  12
വയസ്സുകാരൻ   സ്കൂളിൽ  വച്ച്  15  വയസ്സുള്ള  രണ്ട്  പയ്യന്മാരെ  കുത്തി
കൊലപ്പെടുത്തി . ഒരു  വെള്ളക്കാരൻ  തൻറെ   മകളുടെ  കാമുകനെയും  അവൻറെ   അച്ഛനെയും   വെടിവെച്ചു കൊന്നു .നാലഞ്ചുപേർ  ചേർന്ന്
ചാത്തൻ സേവ ( Satan ) ചെയ്ത്   ഒരു   യുവതിയുടെ   കുടൽമാല   വലിച്ചെടുത്ത്‌   കൊന്നു . ഒരു  പോലീസുകാരൻ    അക്രമികളുടെ   വെടിയേറ്റ്‌   മരിച്ചു ..ഇങ്ങനെ    പോകുന്നു   റിപ്പോർട്ട്‌ കൾ .

സോഷ്യൽ മീഡിയ   നിറയെ   അക്രമങ്ങളുടെ   വീഡിയോ കൾ    സുലഭമാണ് . ഇന്നലെ   ഒരു   വീഡിയോ  കണ്ടു . വളരെ  തിരക്കുള്ള
ഒരു   Junction ൽ    ഒരു  തടിയൻ ,ഒരു  യുവാവിനെ   കാറിൽ നിന്ന്  വലിച്ചിറക്കി    പൊതിരെ  തല്ലുന്നു . യുവാവിൻറെ   കാർ   തടിയന്റെ
മകളുടെ   കാറിൽ   ചെറുതായി   ഒന്ന്  ഉരഞ്ഞു . മകൾ   അച്ഛനെ  ഫോണ്‍
ചെയ്ത്    വരുത്തിയതാണ് . ഇത്തരം   അക്രമത്തിന്    റോഡ്‌  Rage  എന്ന്
പറയുന്നു .

ഏറ്റവും    വിചിത്രമായ   ഒരു  വാർത്ത‍ ,നെല്സണ്‍   മണ്ടേലയുടെ   ഒരു
കൊച്ചുമകൻ    15  വയസ്സുള്ള   ഒരു   പെണ്‍കുട്ടിയെ  ബലാൽസംഗം  ചെയ്തു
എന്നതാണ് . പെണ്‍കുട്ടിയുടെ   സമ്മതത്തോടെയാണ്    ക്രിയ  ചെയ്തത്
എന്നതാണ്    പ്രതിയുടെ    വാദം .പ്രസിഡന്റ്‌    ജേക്കബ്‌   സുമാ  Deputy
പ്രസിഡന്റ്‌    ആയിരുന്ന   കാലത്ത്   ഒരു  പെണ്‍കുട്ടിയെ   rape  ചെയ്തിരുന്നു . മുന്തിയ   വക്കീലന്മാരെ  വെച്ച്   മേൽപ്പറഞ്ഞ  വാദം  ഉറപ്പിച്ച്  തലനാരിഴയ്ക്ക്    രക്ഷപ്പെട്ടു .


ചില   celebrities  ൻറെ    ചില  മക്കൾ   അല്ലെങ്കിൽ  കൊച്ചുമക്കൾ  താന്തോന്നികളാണെന്നു    കേട്ടിട്ടുണ്ട് .സുമായുടെ   ഒരു  മകൻ   അലക്ഷ്യമായി   Porsche  കാർ  ഓടിച്ച്    ഒരു   സ്ത്രീയുടെ   മരണത്തിന്
ഇടയാക്കി . ആർച് ബിഷപ്പ്    Desmond  Tutu വിൻറെ    ഒരു  കൊച്ചുമകൾ
അദ്ദേഹത്തിൻറെ   വീട്ടിലെ   ലക്ഷക്കണക്കിന്‌  രൂപാ  വിലപിടിപ്പുള്ള
പാത്രങ്ങളും    antiques ഉം    കഴിഞ്ഞ  കൊല്ലം  തല്ലി  തകർക്കുകയുണ്ടായി .
എന്തിനോ   ദ്വേഷ്യം   വന്നിട്ട് !

ദക്ഷിണാഫ്രിക്കയിലെ     വിദ്യാഭ്യാസരംഗം    തകർച്ചയുടെ   വക്കത്താണ് .
ചുരുക്കം   ചില   വിദ്യാർത്ഥികളുടെ   ഗുണ്ടായി സം      കലാശാലകളുടെ
പ്രവർത്തനത്തിന്    കടുത്ത   ഭീഷണിയായി    മാറിയിരിക്കുന്നു . കല്ലേറ് ,
തീവെയ്പ് , മർദ്ദനം ,പൊതുമുതൽ    നശിപ്പിക്കൽ  മുതലായ  ഹീന പ്രവർത്തികളിൽ    അവർ   ഏർപ്പെട്ടിരിക്കുന്നു . Johaanesburg  University യിൽ
അവർ     പരീക്ഷകൾ   തടസ്സപ്പെടുത്താൻ    ശ്രമിക്കുകയുണ്ടായി .
ഇവർ    കടുത്ത   വിപ്ളവകാരികൾ   ആണത്രേ . ഒന്നും   പഠിക്കാത്ത
ഇവരുടെ   ഉദ്ദേശ്യം, സമ്മർദ്ദം   ചെലുത്തി    പരീക്ഷ കൂടാതെ  ഡിഗ്രി
നേടുക   എന്നതാണെന്ന്    പറയപ്പെടുന്നു .

എല്ലാം    എളുപ്പമാക്കി   വിദ്യാർത്ഥികളുടെ    പ്രീതി  നേടുന്ന   പ്രവണത
Long Term ൽ     അവർക്ക്    ദോഷം   ചെയ്യും . ഗുണ്ടായിസത്തിൽ   ഏർപ്പെടുന്ന
ചില   വിദ്യാർത്ഥികൾക്ക്    സ്വയം  എന്തെങ്കിലും   വായിച്ച്   മനസ്സിലാക്കാൻ
സാധിക്കുന്നില്ല    എന്ന്   പറയപ്പെടുന്നു .

വിദ്യാഭ്യാസ വകുപ്പ്  തന്നെ    നിലവാരം   താഴ്ത്തുന്നത്   എനിക്ക്   നേരിട്ട്
അനുഭവമുണ്ട് . ഇവിടെ    Medium  of  Instruction   കൂടുതലും  English   ആണ് .
മറ്റ്   വിഷയങ്ങൾ   പൂർണ്ണമായി   മനസ്സിലാകണമെങ്കിൽ    English  നല്ലതുപോലെ    അറിഞ്ഞിരിക്കണം . അത്   എത്ര  പഠിച്ചാലും   അധികമാവുകയില്ല . കൂടുതൽ   വായിക്കാൻ   വിദ്യാർത്ഥികളെ   പ്രോത്സാഹിപ്പിക്കണം . എന്നാൽ   ഇതിന്   കടകവിരുദ്ധമാണ്    വിദ്യാഭ്യാസ
വകുപ്പിൻറെ   നിലപാട് .

English  Literature ൻറെ   ഒരു   പേപ്പർ  ഉണ്ട് . Paper  2 . പണ്ട്   ഇതിന്   80 മാർക്ക്‌
ആയിരുന്നു . അത്  വെട്ടിക്കുറച്ച്   70  ആക്കി . Macbeth ,Romeo  and  Juliet ,
Silas  Marner , മുതലായവ   പണ്ട്   പഠിപ്പിച്ചിരുന്നു .കുട്ടികൾ   അവ   enjoy ചെയ്തിരുന്നു . ഇപ്പോഴും   അത്തരം   പുസ്തകങ്ങൾ  വേണമെങ്കിൽ  opt
ചെയ്യാം . അവയോടൊപ്പം   60  പേജ്  ഉള്ള   ഒരു  ദക്ഷിണാഫ്രിക്കൻ   നാടകവും   ഏർപ്പെടുത്തി .  ഇതിൽ  മൂന്ന്  കഥാപാത്രങ്ങൾ   മാത്രമാണുള്ളത് .
മൂന്നാഴ്ചകൊണ്ട്    ആ   നാടകം   പഠിപ്പിച്ച്   തീർക്കാം . 10  കവിതകൾ
പഠിക്കാനുണ്ട് . പരീക്ഷയിൽ    രണ്ട്   കവിതകളിൽ നിന്ന്  ചോദ്യങ്ങൾ
ചോദിക്കും . നാടകവും    കവിതകളും   ഒരു  term   പഠിപ്പിച്ച്   തീർക്കാം .
അതായത്   മൂന്ന്  terms ൽ    കുട്ടികൾക്ക്   Literature  പഠിക്കാൻ  ഒന്നുമില്ല .


ഞാൻ   പഠിപ്പിച്ചിരുന്ന   സ്കൂളിൽ   ലീലാമ്മ  Acting  Principal   ആണ്‌ .
Grade 12 ൽ       English   പഠിപ്പിക്കുന്ന    അധ്യാപികയ്ക്ക്   Literature  വലിയ
പിടിയില്ല . Preparatory   Exam ന്   കുട്ടികളുടെ   performance   മോശമായിരുന്നു .
അതുകൊണ്ട്   ആരും  ഇങ്ങോട്ട്   ചോദിക്കാതെ തന്നെ   ഞാൻ  volunteer
ചെയ്ത്  October  അവുധിക്ക്   കുറെ  ദിവസം   പഠിപ്പിച്ചു . Paper 2    നവംബർ
അഞ്ചാം   തീയതി  ആയിരുന്നു . നാലാം   തീയതി   എക്സാം   ഇല്ലായിരുന്നു . അതുകൊണ്ട്   നാലാം   തീയതി   ഞാൻ   revision  നടത്തി . ഏകദേശം
ഒന്നര  മണിക്കൂർ  കൊണ്ട്  10 poems   revise  ചെയ്തു . ഒന്നും  miss ചെയ്യാതിരിക്കാൻ    പ്രധാന  points  എല്ലാം   board ല്




     എഴുതിയിട്ടു . വീട്ടിൽപ്പോയി   ഓരോ  poem  മൂന്ന് പ്രാവശ്യമെങ്കിലും   വായിച്ച്  സ്വയം
notes  എഴുതണം   എന്ന്   ഓർമ്മിപ്പിച്ചു .


അഞ്ചാം   തീയതി   പരീക്ഷ   കഴിഞ്ഞ്   വന്ന  വിദ്യാർത്ഥികളോട് ,'' എങ്ങനെ
ഉണ്ടായിരുന്നു ?''  എന്ന്   ചോദിച്ചു .'' വളരെ  എളുപ്പമായിരുന്നു .''  അവർ
പറഞ്ഞു . Question   Paper  വായിച്ചു  നോക്കി . അവർ   പറഞ്ഞത്   ശരിയായിരുന്നു . എല്ലാം    ലളിതമായ   ചോദ്യങ്ങൾ . ഒരു   പ്രൈമറി  സ്കൂൾ   നിലവാരമേ  ഉള്ളൂ . ചോദ്യങ്ങൾ   തയ്യാറാക്കിയ  ആൾക്ക്   വിഷയം
വലിയ   പിടിയില്ല  എന്ന്   വ്യക്തം . ആ   കുട്ടികൾ  നല്ല   മാർക്ക്  വാങ്ങി
പാസ്സാകും   എന്ന   കാര്യത്തിൽ  സംശയമില്ല . എങ്കിലും   സന്തോഷം
തോന്നിയില്ല . ഇങ്ങനെ    പരോക്ഷമായ   മാർക്ക് ദാനത്തിലൂടെ   ജയിച്ചതു കൊണ്ട്   എന്തുപ്രയോജനം ? തീയിൽ  കുരുത്തത്   വെയിലത്ത്‌   വാടുകയില്ല   എന്ന  ചൊല്ല്    മാർക്ക് ദാനക്കാർ    കേട്ടിട്ടില്ല .



Sunday, 1 November 2015

വാരാന്ത്യ ചിന്തകൾ


ദക്ഷിണാഫ്രിക്കയിൽ    ആകെ   കഷ്ടകാലമാണ് . ഒന്ന് ,കാലാവസ്ഥ
വളരെ   മോശം . രാജ്യം  കടുത്ത   വരൾച്ചയുടെ   പിടിയിൽ   അമർന്നിരിക്കുകയാണ് . EL Nino  കാരണം   2016  മാർച്ച്‌  വരെ   കാര്യമായ
മഴ  ലഭിക്കുകയില്ല   എന്നാണ്   കാലാവസ്ഥ  വകുപ്പിൻറെ    പ്രവചനം .
ഇത്    ജനജീവിതത്തെ   വളരെ    സാരമായി   ബാധിക്കും .ഭക്ഷ്യോൽപാദനം
ഗണ്യമായി   കുറയുകയും   ഭക്ഷണ സാധനങ്ങൾക്ക്   വില  കൂടുകയും  ചെയ്യും . Already   ഭക്ഷണ സാധനങ്ങൾക്ക്   വില  കൂടുതലാണ് .

രണ്ട് , വിദ്യാഭ്യാസ രംഗത്തെ   അധ:


പതനം   വളരെ  ദുഖകരമാണ് .മുമ്പ്
കേരളത്തിൽ   ചില  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ   ഉണ്ടായതുപോലെ
അക്രമങ്ങൾ   ഇവിടത്തെ   സർവ്വ കലാശാലകളിൽ    കഴിഞ്ഞ   രണ്ടാഴ്ചകളിൽ    അരങ്ങേറി . ഫീസ്‌ കൂട്ടിയതിനെ   പ്രതിഷേധിച്ച്
തുടങ്ങിയ    സമരം , യാതൊരു  ഫീസും  പാടില്ല  എന്ന  തലത്തിലാണ്
ഇപ്പോൾ   എത്തിയിട്ടുള്ളത് .

മൂന്ന് ,ദക്ഷിണാഫ്രിക്കയിലെ   currency ,Rand ന്   ഇക്കൊല്ലം  15 ശതമാനത്തോളം   മൂല്യം  ശോഷിച്ചത്  ഇവിടെയുള്ള   വിദേശികൾക്ക്
ഒരു   വലിയ  തിരിച്ചടിയാണ് . 2006 ല്   ഒരു  Rand ന്   ഏഴ് രൂപാ  കിട്ടിയിരുന്നിടത്ത്  ഇപ്പോൾ  കിട്ടുന്നത്  നാല് രൂപാ   എഴുപത്  പൈസയാണ് .
അതിനും   ഉറപ്പില്ല .


വിദ്യാർത്ഥി സമരത്തെ പ്പറ്റി    പറയുമ്പോൾ    വിതച്ചത്  കൊയ്യുന്നു  എന്നാണ്
പറയേണ്ടത് . പാവപ്പെട്ട  വിദ്യാർത്ഥികൾക്ക്‌    എല്ലാ വിധ   സഹായവും
കൊടുക്കണം ,ഏത്  രാജ്യത്ത്   ആയാലും . എന്നാൽ  അദ്ധ്യാപകർക്കും  വിദ്യാർത്ഥികൾക്കും  അച്ചടക്കം   ഇല്ലാതായാൽ  വിദ്യാഭ്യാസ രംഗത്ത്
കടുത്ത    വരൾച്ച   അനുഭവപ്പെടും . അതാണ്‌   ഇപ്പോൾ   ദക്ഷിണാഫ്രിക്കയിൽ     സംഭവിച്ചിരിക്കുന്നത് . ഇതിൻറെ   വിശദാംശങ്ങളിലെയ്ക്ക്    കടന്നാൽ    വളരെയേറെ   നീണ്ടുപോകും . അതുകൊണ്ട്   ഒന്നു രണ്ട്   കാര്യങ്ങൾ   മാത്രം   പറയാം .


വിദ്യാർത്ഥികളെ  എപ്പോഴും   സന്തോഷിപ്പിക്കുന്നതിൽ   സർക്കാരുകൾ
വളരെ   ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക്   യാതൊരു വിധ മനപ്രയാസവും
ഉണ്ടാകാ ൻ   പാടില്ല . ദക്ഷിണാഫ്രിക്കയിൽ   അടിശിക്ഷ  നിറുത്ത ലാക്കി .
വിദ്യാർത്ഥികൾക്കെതിരെ    യാതൊരു   ശിക്ഷണ നടപടിയും   പാടില്ല .
PC ജോർജ് നെ    അയോഗ്യനാക്കുന്നതിനുള്ള    നടപടികൾ  പോലെ  ദുഷ്ക്കരമാണ്   ഒരു  വിദ്യാർത്ഥിക്കെതിരെ   നടപടി  എടുക്കുക  എന്നത് .
അതുകൊണ്ട്   ഒരു  കുട്ടി  മദ്യപിച്ച്  സ്കൂളിൽ   വന്നാലും   അധികൃതർ
അത്   കണ്ടില്ലെന്ന്   നടിക്കാനാണ്   ഇഷ്ടപ്പെടുന്നത് .

പാസ്സ്  മാർക്ക്‌   30   ആണ് . Failed  എന്ന   വാക്ക്  റിപ്പോർട്ട്‌  കാർഡ്‌ ൽ നിന്ന്
ഒഴിവാക്കിയിരിക്കുകയാണ് . Passed എന്നതിന്   Achieved  എന്നും   Failed
എന്നതിന്  Not  achieved  എന്നും   ആണ്   പ്രയോഗം . Not  achieved  എന്നത്
കുട്ടികൾക്ക്   മനപ്രയാസം  ഉണ്ടാക്കും   എന്നതിനാൽ   മാർക്ക് ദാനം ചെയ്ത്
എല്ലാവരേയും    സന്തോഷിപ്പിക്കുക  എന്നതാണ്   നാട്ടു നടപ്പ് .

വിദ്യാഭ്യാസ വകുപ്പ്   ഓക്കേ   ആണെന്ന്    കാണിക്കാൻ   വിദ്യാഭ്യാസ
മന്ത്രിമാർ   ചെയ്യുന്ന   അഭ്യാസമാണ്   മാർക്ക് ദാനം . ഇക്കാര്യത്തിൽ   കേരളത്തിലെ   മന്ത്രി    റബ്ബർ ഷീറ്റ്   ആണെങ്കിൽ   ഇവിടത്തെ  മന്ത്രി
ഒട്ടുപാൽ   ആണ് .


ദക്ഷിണാഫ്രിക്കയിൽ   ചില   അദ്ധ്യാപകർക്ക്   ശരിയായ   training  കിട്ടിയിട്ടില്ല . പഠിപ്പിക്കുന്ന  വിഷയങ്ങളിൽ    അവർക്ക്   മതിയായ
അറിവില്ല . വളരെ   ആത്മാർത്ഥമായി   പഠിപ്പിക്കുന്ന  അധ്യാപകർ  ഉണ്ട് .
അല്ലാത്തവരും   ഉണ്ട് . ഉദാഹരണമായി   full  stop ,comma  എന്നിവയുടെ
ഉപയോഗം   പല  കുട്ടികൾക്കും    അറിഞ്ഞുകൂടാ . Capital  letter ൻറെ
ഉപയോഗവും   അറിഞ്ഞുകൂടാ .

ഗ്രാമപ്രദേശങ്ങളിൽ    പാവപ്പെട്ടവരുടെ   കുട്ടികൾ  കണക്കും   സയൻസും
പഠിക്കാൻ    താൽപ്പര്യം   കാണിക്കുന്നില്ല . സ്കൂൾ തലത്തിൽ  ഈ വിഷയങ്ങൾ   compulsory  അല്ല .

വളരെയേറെ  കുട്ടികൾ   സ്കൂൾ തലത്തിൽ  drop out  ആകുന്നു .ശരിയായ
അടിത്തറയില്ലാതെ    University യിൽ   എത്തുന്ന  ചില  കുട്ടികൾ   പഠനം
മുമ്പോട്ട്‌   കൊണ്ടുപോകാൻ   വയ്യാതെ  drop  out  ആകുന്നു .

വിദ്യാർത്ഥികളേയും    രക്ഷിതാക്കളേയും   പ്രീണിപ്പിച്ച്‌  നിറുത്താനുള്ള
ഉദാരവൽക്കരണം    എഴുത്തും    വായനയും   ശരിക്ക്   അറിഞ്ഞുകൂടാത്ത
യുവജനതയെ    സൃഷ്ടിക്കുന്നു .ദക്ഷിണാഫ്രിക്കയിൽ    തൊഴിലില്ലായ്മ
26   ശതമാനമാണ് .

കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും   ഉള്ള   ഒരു   പ്രശ്നം   സർക്കാർ
ഹൊസ്പിറ്റലുകലിൽ   ആവശ്യത്തിന്   ഡോക്ടർമാർ  ഇല്ലായെന്നതാണ് .
വിദ്യാഭ്യാസത്തിനു വേണ്ടി    എല്ലാം   വാരിക്കോരി  കൊടുക്കുന്നുണ്ട് .പക്ഷേ   തിരിച്ച്   കാര്യമായി  ഒന്നും  കിട്ടുന്നില്ല   എന്നതാണ്   അവസ്ഥ .

*                      *                        *                        *                         *

കടുത്ത    ചൂടിനെ    പ്രതിരോധിക്കാൻ   മാർഗ്ഗങ്ങളുണ്ട് . ഗൾഫ്‌  രാജ്യങ്ങളിലെ   ചൂടുമായി   താരതമ്യം  ചെയ്യുമ്പോൾ   ഇവിടത്തെ
ചൂട്    സഹിക്കാവുന്നതാണ് . കൂടിയാൽ    40  ഡിഗ്രി  വരെ  പോകും .
എൻറെ   orchard ൽ  peach ,apricot ,plum ,അത്തി  മുതലായവ  തൊട്ടു
തൊട്ട്   വളർന്ന്  നിൽക്കുന്നിടത്ത്   ഒരു  കസേരയിട്ട്   തണുത്ത  ഒരു  ബിയർ
കുടിച്ചുകൊണ്ട്   ഇരിക്കാൻ   ഒരു  പ്രത്യേക  രസമുണ്ട് . മുകളിൽ  പക്ഷികൾ
കൂട്  കൂട്ടുന്നത്തിന്റെ   കലപില ശബ്ദം  കേൾക്കാം . വരൾച്ച   ആണെങ്കിലും
ഭാഗ്യവശാൽ   ജലക്ഷാമം   ഇല്ല . bore well  pump  ഉണ്ട് . sprinklers  on ചെയ്ത്
സമീപത്തുള്ള   പക്ഷികളെ   വിളിച്ചു വരുത്താൻ    സാധിക്കും .മഴയില്ലാതെ   അവരും    വളരെ   വിഷമിക്കുന്നുണ്ട് .