Tuesday, 30 June 2015

അരുവിക്കരയിലെ താറാവുകൾ (നാടകം )

(  ജൂണ്‍  30 ,2015 .   അരുവിക്കരയിലെ   ഒരു  കൊച്ചുവീട് . അമ്മിണി  (35 )
മുറ്റത്ത്‌  ആടുകൾക്ക്  തീറ്റ   കൊടുക്കുന്നു .അവളുടെ  മുഖത്ത്   വലിയ
വിഷാദഭാവമാണ് . അമ്മിണിയുടെ   ഭർത്താവ് ,കൂലിപ്പണിക്കാരനായ  കുഞ്ഞൻ  (40 )  പ്രവേശിക്കുന്നു . അവൻ  വളരെ   സന്തോഷവാനാണ് .
കുഞ്ഞൻ   ഒരു   താറാവിനെ   തൂക്കി പിടിച്ചിട്ടുണ്ട് .)

                                         കുഞ്ഞൻ

എന്താ   അമ്മിണി ,നിൻറെ   മുഖത്ത്   ഒരു  വൈക്ലബ്യം ?

                                      അമ്മിണി


ഓ ,ഒന്നുമില്ല . ഒരു   ചെറിയ   തലവേദന ... ഇതെന്താ   ഒരു  താറാവിനെക്കൂടി
വാങ്ങിയത് ? നേരത്തെ   വാങ്ങിയത്  നുറുക്കി  വെച്ചിട്ടുണ്ടല്ലോ ? പിന്നെന്തിനാ
ഒരെണ്ണം   കൂടി ?

                                          കുഞ്ഞൻ

അത്   പറയാം . നിൻറെ   പാർട്ടി  തോറ്റത്കൊണ്ട്   അത്രയങ്ങ്  വിഷമിക്കാൻ
ഒന്നുമില്ല . ...മറന്നുകള . ഞാൻ   പണ്ടേ  നിന്നോടു പറഞ്ഞതല്ലേ   ഈ  LDF
എന്നുവെച്ചാൽ    Lost   Democratic  Front  എന്നാണെന്ന് !  എന്നാലും  ഞാൻ
ഇത്രയും    പ്രതീക്ഷിച്ചില്ല . ഒരു   2000  വോട്ട്ൻറെ    ഭൂരിപക്ഷമേ   പ്രതീക്ഷിച്ചുള്ളൂ . ഇത്   വളരെ  ക്രൂരമായിപ്പോയി .


                                      അമ്മിണി

അല്ല ,കാശില്ലാതെ   നട്ടം  തിരിയുന്ന  ഇപ്പോൾ   രണ്ടാമതൊരു   താറാവിനെ
മേടിക്കേണ്ട   ആവശ്യമുണ്ടായിരുന്നോ ?

                                        കുഞ്ഞൻ

എൻറെ  അമ്മിണീ  ഞാൻ  എല്ലാം  പറയാം .അരുവിക്കര  മാർക്കറ്റ്‌ ൽ
ഇന്ന്   താറാവിനെ   കിട്ടാനില്ല .എല്ലാത്തിനേം   ആ  13  സ്ഥാനാർഥികൾ
തൂത്തുവാരി  കൊണ്ടുപോയി .ഒരുവിധത്തിൽ   തീപിടിച്ചവിലയ്ക്ക്
ഒരെണ്ണത്തിനെ   വാങ്ങി . എന്താന്നുവെച്ചാൽ   ഇന്നത്തേതുപോലെ
ആഘോഷിക്കാൻ   പറ്റിയ   ദിവസം  ഇനി  2016ലേ  കിട്ടൂ .


                                           അമ്മിണി

തനിയെ   ശരിയാക്കി   കറി വെച്ചോളണം .എനിക്ക്  തലവേദനയാ .


(  കുഞ്ഞൻ   അമ്മിണിയെ  ചേർത്തുപിടിച്ച്    ആലിംഗനം  ചെയ്യാൻ
ശ്രമിക്കുന്നു .അവൾ   കുതറി  മാറുന്നു .)

                                      കുഞ്ഞൻ

എല്ലാം  ഞാൻ  വിശദീകരിക്കാം . ആദ്യത്തെ   താറാവ്  ശബരീ നാഥന്റെ
വിജയത്തിന് . രണ്ടാമത്തെ  താറാവ്  നോട്ടായുടെ   വിജയത്തിന് .

                                     അമ്മിണി

ആരാ   ഈ   നോട്ടാ ?

                                      കുഞ്ഞൻ

നോട്ടാ   എന്നുപറഞ്ഞാൽ   മായാവി . സ്ഥാനാർഥിയാണ്   പക്ഷേ
കാണാൻ   പറ്റുകയില്ല .അരൂപിയാണ് . ഈ  നോട്ടാ   അഖിലകേരള
വഴിയാധാരം   പാർട്ടിയേക്കാൾ  ( AKVP ) വോട്ട്  നേടി  നോട്ടാ  നാലാം
സ്ഥാനത്തെത്തി .

                               അമ്മിണി

എന്തായാലും   ഞങ്ങടെ   മുന്നണിയുടെ   കാര്യം   വളരെ  വളരെ  മോശമായിപ്പോയി .

                                 കുഞ്ഞൻ

എന്താ   മോശം ? ഹാറ്റ്‌   trick  നേടിയില്ലേ ? പിറവം ,നെയ്യാറ്റിൻകര ,പിന്നെ
ഇപ്പോൾ    അരുവിക്കര .....പൂന്തേനരുവീ ...നെയ്യാറ്റിൻകരയുടെ
അനുജത്തീ   ..... ( പാടുന്നു )

                           അമ്മിണി

ചേട്ടാ ,നീറുന്ന   മുറിവേൽ   ഉപ്പ്  തേക്കാതെ .

                          കുഞ്ഞൻ


വെരി   സോറി . ഒരു   ഏറ്റുമുട്ടലിൽ   താഴെ  വീണു കിടക്കുന്നവനെ  ചവിട്ടരുത്
എന്നാണ്   പഴഞ്ചൊല്ല് . അതുകൊണ്ട്   കൂടുതൽ  ഒന്നും   പറയുന്നില്ല .പക്ഷേ
ഒരു  കാര്യം  പറഞ്ഞേ  പറ്റൂ . ഈ   ജനം  എന്നു പറയുന്നത്  പണ്ടത്തെപോലെ
കഴുതയല്ല ,സിംഹമാണ്   സിംഹം . സിംഹത്തെ  പ്രകോപിപ്പിച്ച്  അതിൻറെ
വായിൽ  തലവെച്ചു കൊടുത്താൽ   തല  പോക്കാ . നിൻറെ  LDF  അത്
മനസ്സിലാക്കണം . ഒന്നാമത്   സിപിഎം ൻറെ  കൊലപാതക രാഷ്ട്രീയം . പിന്നെ
അവർ   ഉപയോഗിക്കുന്ന    ഭാഷ .  പരനാറി  പ്രയോഗം  കുറേലക്ഷം   വോട്ട്
തുലച്ചു . ആറാട്ടു മുണ്ടൻ   പ്രയോഗം  പതിനായിരം   വോട്ട്  തുലച്ചുകാണും .
അത്  പോകട്ടെ . നീ   കുറച്ച്   വെള്ളം  ചൂടാക്ക് . നമ്മുക്ക്   ഒന്ന്  അടിച്ചുപൊളിക്കാൻ    സമയമായി .

                                     അമ്മിണി


ഓക്കേ . (  വീടിന്  ഉള്ളിലേയ്ക്ക്  പോകുന്നു . കുഞ്ഞൻ   താറാവിനെ  ശരിയാക്കാൻ  തയ്യാറെടുക്കുന്നു )


                                    ( CURTAIN )


Sunday, 28 June 2015

അടിമുടി അഴിമതി -3

അഴിമതി    കേരളത്തിലും   ഇന്ത്യയിൽ  ഒട്ടാകെയും  എന്നും
ചർച്ചാ വിഷയമായതിനാൽ   ഇന്ത്യയെ പോലുള്ള   ഒരു  രാജ്യമായ  ദക്ഷിണാഫ്രിക്കയിലെ  അഴിമതി   പഠനവിഷയം  ആകേണ്ടതാണ് . ദക്ഷിണാഫ്രിക്കയിലെ   അഴിമതിയുമായി    താരതമ്യം  ചെയ്യുമ്പോൾ  കേരളത്തിലെ  സോളാർ ,ബാർ കോഴ  കേസ് കളിലെ   തുകകൾ   പുറത്തുപറയാൻ പോലും   യോഗ്യതയില്ലാത്തവ   ആണ് .ഇവിടെ  ഇടതുപക്ഷം   ഭരിക്കുന്ന   municipality കളിൽ  പോലും  അതിലും  വലിയ
തുകകളുടെ    അഴിമതി   നടക്കുന്നു .

എൻറെ   ഒരു  പൂർവ്വ വിദ്യാർത്ഥിയാണ്   ഈ  പ്രദേശത്തെ  mayor .വളരെ
സ്നേഹവും  ബഹുമാനവും  ഉള്ളവനാണ് . ശമ്പളം  ഒരു വർഷം  ഒരു
million rand . മറ്റ്  ആനുകൂല്യങ്ങൾ   വേറെ . Mecedes ,Audi ,BMW  മുതലായ  അനേകം   കാറുകളും   പലേടത്തായി   മൂന്നോ നാലോ  വീടുകളും  ഉണ്ട് .പലേടത്തും   girl friends  ഉള്ളതായി   പറയപ്പെടുന്നു . mayor  ആയതിനു ശേഷം
അവൻറെ  തൊലിക്ക്   നല്ല  ഒരു  മിനുപ്പുണ്ട് . നിറത്തിനും  വ്യത്യാസം
വന്നിട്ടുണ്ട് . വേറൊരു   പൂർവ വിദ്യാർത്ഥിയാണ്   അവൻറെ  ഡ്രൈവർ .
എന്തായാലും   mayor  ഇപ്പോൾ  suspensionല്   ആണെന്ന്  കേൾക്കുന്നു .

grass root ലെവലിൽ    ഉള്ള  ഒന്നുരണ്ട്   അഴിമതികൾ  നേരിട്ട്  കാണാൻ
അവസരം   ഉണ്ടായിട്ടുണ്ട് . ആറ്  വർഷം  മുമ്പ്  ഒരു  പൂർവ്വ വിദ്യാർത്ഥി
എൻറെ  കയ്യിൽ  ഒരു  ബാങ്ക്  statement , fax  ചെയ്യാൻ  തന്നുവിട്ടു . അവനും
മറ്റ്  കുറെ  പൂർവ്വ വിദ്യാർത്ഥികളും  ചേർന്ന്  ഒരു  സ്വയം തൊഴിൽ
സംരംഭം  തുടങ്ങാൻ   പ്ലാൻ  ചെയ്യുകയായിരുന്നു . ANC  യുവജന  സംഘടനയുടെ   അംഗങ്ങളായിരുന്നു   അവർ . ഒരു  Bakery  തുടങ്ങാൻ
സർക്കാർ   കൊടുത്ത  8 ലക്ഷം  rand  ആണ്  ആ  statement ൽ   കാണിച്ചിരുന്നത് .അതായത്  50 ലക്ഷം  രൂപാ .ഗ്രാമത്തിലെ   മൂന്ന്  പ്രൈമറി സ്കൂളുകൾ
merge  ചെയ്തപ്പോൾ   ഒഴിഞ്ഞ  ഒരു  സ്കൂൾ   Bakery  തുടങ്ങാൻ  അവർക്ക്
സൌജന്യമായി   കൊടുത്തിരുന്നു . ആ യുവാക്കൾ  ഒരു ബക്കി   വാങ്ങി
അടിച്ചുപൊളിച്ച്   നടന്നു .പണമെല്ലാം   ചെലവാക്കി . ഒരു  loaf  bread
പോലും   ഉണ്ടാക്കാതെ   പദ്ധതി   അവസാനിച്ചു .ഇങ്ങനെ   പണം  ധൂർത്ത്
അടിച്ചാൽ   അത്‌  തിരിച്ചുപിടിക്കാൻ   നടപടി  ഒന്നുമില്ല .


ഞാനും  എൻറെ  ഭാര്യ  ലീലാമ്മയും   1988  മുതൽ   ഗ്രാമത്തിലെ  ഒരു
സ്കൂളിലാണ്   പഠിപ്പിക്കുന്നത്‌ . ഞങ്ങൾ  2004 വരെ   Atamelang എന്ന  സ്ഥലത്താണ്   താമസിച്ചിരുന്നത് .അവിടെ നിന്ന്   സ്കൂൾ ലേയ്ക്ക്
25 കിലോമീറ്റർ   mud road  ആണ് . വളരെ  മോശം  റോഡ്‌  ആണ് .മഴക്കാലത്ത്‌
റോഡ്‌ല്  ചെളിനിറഞ്ഞു   മുമ്പോട്ടുനീങ്ങാൻ   ബുദ്ധിമുട്ടാണ് . ചിലപ്പോൾ
ചെളിയിൽ  തെന്നി  U  ടേണ്‍  ആയിപ്പോകും .'' നിങ്ങൾക്ക്  അവിടം വിട്ട്
നഗരത്തിൽ   ഏതെങ്കിലും  നല്ല  സ്കൂളിൽ  ജോലിചെയ്തുകൂടെ ?'' എന്ന്
ചില   സുഹൃത്തുക്കൾ   ചോദിച്ചു . എന്നാലും   ഞങ്ങൾ  ആ  ഗ്രാമത്തിൽ
തുടർന്നു .അതിന്   രണ്ട്  കാരണങ്ങളാണ്  ഉണ്ടായിരുന്നത് .ഒന്ന് ,പാവപ്പെട്ടവരുടെ   കുട്ടികളെ   പഠിപ്പിക്കാനാണ്  ഇവിടെ  വന്നത് . രണ്ട് ,
പണത്തിന്   ബുദ്ധിമുട്ടില്ലാത്ത  ഇടതുപക്ഷ  സർക്കാരാണ്   ഭരിക്കുന്നത്‌ . ഗ്രാമങ്ങളിൽ    അവർ  വികസനം  കൊണ്ടുവരും . ടാർ  റോഡും   ഹൊസ്പിറ്റലും   എല്ലാം   അവർ  കൊണ്ടുവരും . apartheid  കാലത്ത്
അവഗണിക്കപ്പെട്ടു കിടന്ന   ഗ്രാമങ്ങളെ  അവർ  ഉദ്ധരിക്കും  എന്ന്  ന്യായമായും   പ്രതീക്ഷിച്ചു . 21  വർഷങ്ങൾ   കഴിഞ്ഞു . ഗ്രാമത്തിൽ  യാതൊരു
വികസനവും  ഉണ്ടായില്ല . എല്ലാവർക്കും   electricity  connection  കിട്ടി  എന്നത്
നല്ല   കാര്യമാണ് . അയ്യായിരത്തോളം   ജനങ്ങൾ   പാർക്കുന്ന   ഗ്രാമത്തിൽ
ഒരു   ഹൊസ്പിറ്റൽ   ഇല്ല . ഒരു  ക്ലിനിക്‌   മാത്രമാണ്  ഉള്ളത് . വിദഗ്ദ്ധ ചികിത്സ
കിട്ടണമെങ്കിൽ   135 കിലോമീറ്റർ  അകലെയുള്ള   നഗരത്തിൽ  പോകണം .

ഇപ്പോൾ   ഞങ്ങൾ   താമസിക്കുന്ന   Delareyville  town ൽ   നിന്ന്  ഗ്രാമത്തിലേയ്ക്ക്
35  കിലോമീറ്റർ   ആണ്  ദൂരം . ഇതിൽ   15 Kms   mud road  ആണ് . apartheid കാലത്ത്
നിർമ്മിച്ചതാണ്  mud  road . പല  layer ഇട്ട്   ഉപരിതലത്തിൽ  ഒരുതരം  വെള്ള
മണ്ണ് ഇട്ട്   മൃദുവാക്കിയിരുന്നു . ഇപ്പോൾ   പല  layer  ഒലിച്ചുപോയി  അടിഭാഗത്തെ   ചെറിയ  കല്ലുകളുടെ  layer  ആണ് ഇപ്പോഴുള്ളത്  . അരം  പോലെ  പരുപരുത്തത്  . അതായത്
30000  കിലോമീറ്റർ   ഓടേണ്ട ,വിലകൂടിയ  ടയർ   15000  kilometre   ഓടിക്കഴിയുമ്പോൾ  'മൊട്ട 'ആകും .

ആ  15 kilometer  ഉൾപ്പെടെ    60  കിലോമീറ്റർ   റോഡിന്   രണ്ടുവർഷം
മുമ്പ്  സർക്കാർ    പണം  അനുവദിച്ചു . ഭരണകക്ഷിയും   അതിൻറെ
പോഷക സംഘടനകളും  ചേർന്ന്   ഒരു   കമ്മിറ്റി  രൂപീകരിച്ചു ,റോഡ്‌
പണിയുടെ   മേൽനോട്ടത്തിനായി . റോഡ്‌  പണിയിൽ  മുൻപരിചയമോ
വേണ്ടത്ര   യന്ത്ര സാമഗ്രികളോ  ഇല്ലാത്ത  ഒരു ''fly by night ' കമ്പനി യെ
പണി  ഏൽപ്പിച്ചു . എല്ലാവരും  കൂടി  ഒന്നുരണ്ടു മാസം   റോഡ്‌  പണിയുന്നതായി   അഭിനയിച്ചു കാണിച്ചു . പിന്നീട്   പണി  ഉപേക്ഷിച്ചു .
കുറേ  millions   എല്ലാവരും  കൂടി  പങ്കിട്ടെടുത്തു . കിട്ടിയവർക്ക്  കിട്ടി .അത്ര
തന്നെ .

ഞങ്ങളുടെ   സ്കൂൾ ന്  2013 ൽ    ദേശീയ ലോട്ടറി ബോർഡ്‌ ൽ  നിന്ന്   ഏഴുലക്ഷം   rand   ഗ്രാൻറ്  കിട്ടി . സ്പോർട്സ്  വികസനത്തിനാണ് . അങ്ങോട്ട്‌  ചോദിക്കാതെയാണ്   grant  തരുന്നത് . ഇവിടുത്തെ  ലോട്ടറി   വളരെ  വിചിത്രമാണ് . വൻ തുകകൾ  കിട്ടുന്ന  വ്യക്തികളുടെ   പേര്  വെളിപ്പെടുത്തുകയില്ല . വെളിപ്പെടുത്തിയാൽ   കള്ളന്മാർ  അവരെ  ആക്രമിക്കും  എന്ന കാരണം   പറഞ്ഞാണ്   വെളിപ്പെടുത്താത്തത് .വാസ്തവത്തിൽ    ലോട്ടറി  നടത്തിപ്പുകാർ   മെഷീൻ  adjust ചെയ്ത്‌  വൻ
തുകകൾ   തട്ടി എടുക്കുകയാണെന്ന്   പറയപ്പെടുന്നു . പാവപ്പെട്ടവരാണ്
ലോട്ടറി  ടിക്കറ്റ്‌ കൾ   കൂടുതലും  വാങ്ങുന്നത് .അവർക്ക്   ചില  പൊട്ടും
പൊടുങ്കും   തുകകൾ  കിട്ടിയെന്നിരിക്കും .

സ്കൂളിന്   അനുവദിച്ച  തുക  ലോട്ടറി  ബോർഡ്‌ തന്നെയാണ്  കൈകാര്യം
ചെയ്തത് . അങ്ങോട്ട്‌  ചോദിക്കാതെ തന്നെ   അവർ  സ്കൂളിൽ  ഒരു
ടെന്നീസ്   കോർട്ട്  നിർമ്മിച്ചു . ചുറ്റും  ഉയരത്തിൽ  വല ഇട്ട് . എന്നാൽ
ആ  സ്‌കൂളിലെ   വിദ്യാർത്ഥികൾക്ക്    tennisൽ


  താൽപ്പര്യമില്ല . സെറീന
Williams ,Venus Williams   എന്നിവരെപ്പറ്റി    അവർ  കേട്ടിട്ടുപോലുമില്ല . ഏതായാലും   ഇപ്പോൾ  ആ  കോർട്ടിൽ  Netball  കളിക്കാറുണ്ട് .

ഏതോ   ശിങ്കിടികൾക്ക്   പണം  തട്ടിയെടുക്കാൻ   അവസരം  ഒരുക്കുകയായിരുന്നു   ലക്ഷ്യം .


രണ്ടുവർഷമായി    കോടിക്കണക്കിന്   rand  മുടക്കി   ഒരു  പടുകൂറ്റൻ
ലൈബ്രറി   ഗ്രാമത്തിൽ   പണിതുകൊണ്ടിരിക്കുകയാണ് . വളരെ  നല്ല
കാര്യമാണ് .പക്ഷേ   വായനയിൽ   ജനങ്ങൾക്കും    വിദ്യാർത്ഥികൾക്കും  ഉള്ള
താൽപ്പര്യം   വെച്ചു നോക്കുമ്പോൾ   ഒരു  മുറിയുടെ   ആവശ്യമേ  ഉള്ളൂ .
പക്ഷേ   ലക്ഷ്യം   വായനയല്ല . ഏതെങ്കിലും   മുതലാളിക്ക്    കോടികൾ  തട്ടാൻ
അവസരം   ഒരുക്കുക . ന്യൂ generation   വിപ്ലവകാരികൾക്ക്   ഒരു  വീതം
കിട്ടും ,അടിച്ചുപൊളിക്കാൻ !

ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്   ജേക്കബ്‌ സുമാ   വൈസ്  പ്രസിഡന്റ്
ആയിരുന്ന  കാലത്ത്   അഴിമതി  നടത്തിയതായി  കേസ്  ഉണ്ടായിരുന്നു .
ആകെ   700 ലേറെ   ചാർജ് കളാണ്   അദ്ദേഹത്തിനെതിരെ   ഉണ്ടായിരുന്നത് .2009
ല്   അദ്ദേഹം   പ്രസിഡന്റ്  ആയി  അധികാരത്തിൽ   കയറിയപ്പോൾ  ആ
സ്വാധീനം   ഉപയോഗിച്ച്   കേസ്   പിൻ വലിപ്പിച്ചു .

ജേക്കബ്‌   സുമായുടെ   അഴിമതികളിൽ  ഏറ്റവും  കുപ്രസിദ്ധമായത്
Nkandla  എന്ന   സ്ഥലത്ത്   അനധികൃതമായി   246 മില്യണ്‍   rand  സർക്കാർ പണം
ഉപയോഗിച്ച്    സ്വന്തം  വീടും  township ഉം  മോടി പിടിപ്പിച്ചു  എന്നതാണ് .
സർക്കാർ  പണം  100 കോടി  ഉപയോഗിച്ച്  ഉമ്മൻ ചാണ്ടി  പുതുപ്പള്ളിയിലെ
സ്വന്തം  വീട്   മോടി പിടിപ്പിച്ചാൽ  എന്ത് സംഭവിക്കും ? എങ്കിൽ   കേരളം
കത്തും !

ദക്ഷിണാഫ്രിക്കയിൽ   ANC യും   Communist  പാർട്ടി യും  ഒറ്റക്കെട്ടായി
അഴിമതി ക്കാര്യത്തിൽ    സുമായെ  പിന്തുണയ്ക്കുന്നു . അപ്പോൾ   അവരുടെ
ആദർശം  എന്താണ് ? അവരുടെ   ആദർശങ്ങൾ   ആഗോളതലത്തിൽ  ഒന്നാണോ ?
അതോ   ആഫ്രിക്കയിൽ   ഇടതുപക്ഷത്തിന്   വേറെ  മാനദണ്ഡം  ആണോ ?


                                              *                            *                         *                            *









Friday, 26 June 2015

THE VOTER ( നാടകം )


The   Voter  (  നാടകം )

പ്രശസ്ത  നൈജീരിയൻ  എഴുത്തുകാരനായ   Chinua  Achebe യുടെ  ദി  voter
എന്ന   ചെറുകഥയെ   അനുകരിച്ച്   എഴുതിയതാണ്  ഈ  ലഘു നാടകം .)

                                            രംഗം  1


ജൂണ്‍  27    2015

അരുവിക്കര  മണ്ഡലത്തിലെ  ഒരു   polling  booth .ഒരു  പഴയ   LP  സ്കൂൾ  ആണ് .
രാവിലെ  എട്ടു മണി . voterമാരുടെ    നീണ്ട  Q  . കൂലിപ്പണിക്കാരനായ  കുഞ്ഞൻ (40 ) ഭാര്യ   അമ്മിണി (35 ) യോടൊത്ത്     പ്രവേശിക്കുന്നു .

                                              അമ്മിണി

ചേട്ടാ   നമുക്ക്   ഒരുമിച്ചു പോയി  Q വിൽ   നിൽക്കാം . (കൈയിൽ  പിടിക്കുന്നു )

                                                കുഞ്ഞൻ

വേണ്ടാ .നീ   ആദ്യം  പൊക്കോ . ഞാൻ   ഒരു  ബീഡി   വലിച്ചിട്ടു വരാം .

                                              അമ്മിണി

ആയിക്കോട്ടെ .പക്ഷേ    ഒരു  കാര്യം . ഓട്ട്    വിജയകുമാർ   സാറിനേ  കുത്താ
വുള്ളൂ .രാത്രിയിൽ   ഉറപ്പ്   തന്നത്   മറക്കല്ലേ .

                                                കുഞ്ഞൻ

ഒട്ടും   സംശയിക്കേണ്ട .എൻറെ   വോട്ട്    വിജയകുമാർ സാറിനാ .ഞാൻ
വാക്ക്  തന്നാൽ   അത്  വാക്കാ ,നീ   വേഗം  പോ .

                                                 അമ്മിണി

ഓക്കേ       (  അമ്മിണി   പോകുന്നു )

( കുഞ്ഞൻ    ഒരു   മാവിൻറെ   ചുവട്ടിലേയ്ക്ക്    മാറി  നിന്ന്   ഒരു  ബീഡി  കത്തിച്ച്
വലിക്കുന്നു . മനസ്സിലെ   കോളിളക്കങ്ങൾ    അയാളുടെ   മുഖത്ത്   കാണാം .)

                                        കുഞ്ഞൻ

കർത്താവേ   കഴിയുമെങ്കിൽ   ഈ  പാനപാത്രം  എന്നിൽ നിന്ന്   ഒഴിഞ്ഞു
പോകണമേ . എങ്ങനെയാണ്    ഒരു  തീരുമാനം  എടുക്കുക ? ആർക്കാണ്
വോട്ട്  ചെയ്യുക ? വോട്ട്   രേഖപ്പെടുത്താതെ   തിരിച്ചു  പോയാലോ ?ആലോചിച്ചിട്ട്  ഒരു  എത്തും  പിടിയും  കിട്ടുന്നില്ല . വോട്ട്  ചെയ്യാതിരുന്നാൽ
ഒരു  പൌരനെന്ന   നിലയിൽ   ഞാൻ  എൻറെ  ഉത്തരവാദിത്വത്തിൽ നിന്ന്
ഒഴിഞ്ഞു മാറുകയായിരിക്കും .

കാർത്തികേയൻ  സാറിൻറെ  മുഖം  മറക്കാൻ   കഴിയുന്നില്ല . എത്ര  നല്ലവനായിരുന്നു ! അധികാര മോഹമില്ലാത്ത , സംശുദ്ധനായ   നേതാവായിരുന്നു   അദ്ദേഹം .മോശമായ  ഒരു  വാക്കുപോലും  പറയാത്ത
ആൾ . അരുവിക്കരയ്ക്ക്  വേണ്ടി   ഒത്തിരി  നല്ല   കാര്യങ്ങൾ   ചെയ്തു .
അദ്ദേഹം   പ്രസിദ്ധി   ഒട്ടും  ആഗ്രഹിച്ചിരുന്നില്ല .ശബരീ നാഥ്നെ   എങ്ങനെ
ഉപേക്ഷിക്കും ? മുട്ടൻ  ഉദ്യോഗം  വലിച്ചെറിഞ്ഞിട്ട്‌  ജനങ്ങളെ  സേവിക്കാൻ
വന്ന ,സൽസ്വഭാവിയായ   ചെറുപ്പക്കാരൻ . എത്ര  സംസ്കാരമുള്ള  പെരുമാറ്റം ,വിനയം ,ബഹുമാനം . അകാലത്തിൽ  മരിച്ചുപോയ   കാർത്തികേയൻ സാറിൻറെ  സീറ്റ്‌  അദ്ദേഹത്തിൻറെ  മകന്  കൊടുക്കുന്നതല്ലേ   അതിൻറെ
ഒരു  ശരി ?

       ( ബീഡി  ആഞ്ഞ്   വലിക്കുന്നു )

അപ്പോൾ   വിജയകുമാർ  സാറിൻറെ   കാര്യമോ ? കമ്മ്യൂണിസ്റ്റ്   ആണെങ്കിലും
ദുഷ്ടനല്ല . നല്ല  തങ്കപ്പെട്ട   മനുഷ്യനാണ് . നല്ല  വിനയം ,സംസ്കാരം ,ബഹുമാനം .
മോശമായ  ഒരു  വാക്കും  പറയത്തില്ല . മന്ത്രിയായും   സ്പീക്കർ  ആയും
ശോഭിച്ചിട്ടുണ്ട് . അങ്ങനെയുള്ള   ഒരാൾ   തോൽക്കുക  എന്നുവെച്ചാൽ  അത്
മോശമല്ലേ ? ( ചുറ്റും   നോക്കുന്നു ) പിന്നെ   ഇന്നലെ  രാത്രി  അമ്മിണിക്ക്  ഞാൻ
വാക്ക്  കൊടുത്തതാണ്  വോട്ട്  വിജയകുമാർ സാറിന്   കൊടുക്കാമെന്ന് . എൻറെ  മനസ്സ്  മാറ്റിയെടുക്കുന്നതിനു വേണ്ടി  എന്തെല്ലാം  കോപ്രായങ്ങളാണ്
അവൾ  കാട്ടിക്കൂട്ടിയത് ? ഒരു  വോട്ടിനുവേണ്ടി   ഭാര്യ  അങ്ങനെയൊക്കെ
ചെയ്യാമോ ? എന്തായാലും  ആക്രാന്തത്തിനിടയ്ക്ക്   വാക്ക്  കൊടുത്തുപോയി .
ഭാര്യക്ക്‌  കൊടുത്ത  വാക്ക്  തെറ്റിക്കുന്നത്  ശരിയാണോ ? അതുകൊണ്ട്
വോട്ട്  വിജയകുമാർ   സാറിന്  കുത്തിക്കളയാം .

( ചിന്താവിഷ്ടനായി   അങ്ങോട്ടും  ഇങ്ങോട്ടും   നടക്കുന്നു .)

അപ്പോൾ   രാജേട്ടന്റെ   കാര്യമോ ? പ്രായക്കൂടുതൽ  ഉള്ളവരെ  ബഹുമാനിക്കുന്നതാണ്   നമ്മുടെ  സംസ്കാരം .രാജേട്ടൻ   എത്ര പ്രാവശ്യം
election ന്  നിന്നു . പലപ്പോഴും   തലനാരിഴക്കാണ്   അദ്ദേഹം  തോറ്റത് . ഒരു
പ്രാവശ്യമെങ്കിലും  അദ്ദേഹത്തെ  ജയിപ്പിക്കെണ്ടതല്ലേ ? അതല്ലേ  അതിൻറെ
ഒരു ന്യായം ? എത്ര  പ്രാവശ്യമാണ്  ഒരാളെ  തോൽപ്പിച്ച്   ആക്ഷേപിക്കുന്നത് ?
മാത്രമല്ല   രാജേട്ടനെ   ജയിപ്പിച്ചാൽ   മോദി  കേരളത്തിന്‌  പ്രത്യേക  പരിഗണന
തരും . അതുകൊണ്ട്   വോട്ട്   രാജേട്ടന്   കുത്തി ക്കളയാം .

                              ( അമ്മിണി   പ്രവേശിക്കുന്നു )

                                     അമ്മിണി
ചേട്ടാ   ഞാൻ  വോട്ട്  ചെയ്തു . ( വോട്ടുചെയ്തത്തിന്റെ   അടയാളം
കാണിക്കുന്നു )  ചേട്ടാ  വേഗം  ചെല്ല് .

                                    കുഞ്ഞൻ

ആയിക്കോട്ടെ .

                                     അമ്മിണി

ചേട്ടാ   വാക്ക്  മാറ്റരുത് . വിജയകുമാർ  സാറിന്  കുത്തണം .

                                  കുഞ്ഞൻ

തീർച്ചയായിട്ടും . ഉറപ്പാ .

                                  അമ്മിണി

എന്നാൽ   വേഗം   ചെല്ല് .

              ( കുഞ്ഞൻ   ബൂത്തിലേയ്ക്ക്   പോകുന്നു )


                         CURTAIN


                                  രംഗം   2

( കുഞ്ഞൻ    ബൂത്തിലേയ്ക്ക്   പ്രവേശിക്കുന്നു . polling  ഓഫീസർ   വാതിൽ
അടക്കുന്നു . ബൂത്തിൽ   16  പെട്ടികൾ   വെച്ചിട്ടുണ്ട് .ഓരോ  പെട്ടിയുടെ
പുറത്തും   ചിഹ്നവും   സ്ഥാനാർഥിയുടെ  ഫോട്ടോയും  ഉണ്ട് .മുറിയിൽ
വേറെ  ആരുമില്ല . കുഞ്ഞൻ ballot  paper   ശബരീ നാഥ് ൻറെ   പെട്ടിയിലേയ്ക്ക്
പതുക്കെ  താഴ്ത്തുന്നു . പക്ഷേ  തിരിച്ചെടുക്കുന്നു . അയാൾ  വലിയ  ടെൻഷൻൽ   ആണ് . BJP  യുടെ  പെട്ടിയിലും   LDF  ൻറെ  പെട്ടിയിലും  അയാൾ  പേപ്പർ
ഇടാൻ   തുടങ്ങിയിട്ട്   തിരിച്ചെടുക്കുന്നു .Polling  ഓഫീസർ  ശക്തിയായി
വാതിൽ   തുറക്കുന്നു .)


                                           ഓഫീസർ

ഹേയ്  മിസ്റ്റർ , എത്ര  നേരമായി  താൻ  ഇവിടെ  കേറിയിട്ട് ?  ഇതുവരെയും
വോട്ട്  ചെയ്തു കഴിഞ്ഞില്ലേ ?
                                 
                                         കുഞ്ഞൻ

വെരി   സോറി  സാർ . വോട്ട്  ആർക്ക്  കൊടുക്കണമെന്ന്   ഒരു  തമിശയം .

                                         ഓഫീസർ

( ദേഷ്യപ്പെട്ട് )  ആലോചിക്കാൻ   കണ്ട  സമയം ! ഏത്  കുറ്റിചൂലിനെങ്കിലും
വോട്ട്  കൊടുത്തിട്ട്   സ്ഥലം  കാലിയാക്ക് . പുറത്ത്   voterമാർ    അക്ഷമരായി
ഇടിച്ചു നിൽക്കുകയാണ് . വേഗമാകട്ടെ . ( ശക്തിയായി  door  വലിച്ചടച്ചിട്ട്
പോകുന്നു )


               ( കുഞ്ഞൻ    ballot  പേപ്പർ   മൂന്നായി  കീറി ,കഷണങ്ങൾ  UDF ,LDF ,
BJP   എന്നിവരുടെ   പെട്ടിയിൽ  ഇട്ട്   പുറത്തേയ്ക്ക്  പോകുന്നു )


                                            CURTAIN




                                  

Wednesday, 24 June 2015

ഇടതുപക്ഷ ജാടകൾ -2

ഒരു  രാജ്യത്തെ  അഴിമതി  ഏറ്റവും  ദോഷമായി  ബാധിക്കുന്നത്  പാവപ്പെട്ടവരെയാണ് . വികസനത്തിനു വേണ്ടി  നീക്കിവെച്ചിരിക്കുന്ന
കോടികൾ  രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും   തട്ടിയെടുക്കുമ്പോൾ  പാവപ്പെട്ടവർക്ക്  ശുദ്ധജലം ,പാർപ്പിടം ,ആരോഗ്യം ,വിദ്യാഭ്യാസം ,റോഡ്‌
മുതലായ  കാര്യങ്ങളിൽ  അവഗണന  അനുഭവപ്പെടുന്നു .

കഴിഞ്ഞകൊല്ലം  കുറുമാൻ  എന്ന  പ്രദേശത്ത്   നാട്ടുകാർ  മാസങ്ങൾ  നീണ്ടുനിന്ന  ഒരു  സമരം  നടത്തി .ന്യായമായ   ആവശ്യങ്ങൾക്കുവേണ്ടി
ആയിരുന്നു  ആ  സമരം .അതിൽ  പ്രധാനം   ഒരു  ടാർ റോഡ്‌  വേണം  എന്നതായിരുന്നു .സ്കൂളുകൾ   അടഞ്ഞു കിടന്നു . ചിലപ്പോൾ  സമരം  അക്രമാസക്തമായി .അവസാനം   സമരം  ഒത്തുതീർപ്പായി .18000 കുട്ടികൾക്ക്
ഒരു   അദ്ധ്യയനവർഷം   നഷ്ടപ്പെട്ടു .

പാവപ്പെട്ടവർ   അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി   2014 ൽ  2000 സമരങ്ങൾ
നടത്തി .പലസ്ഥലത്തും   സമരം   അക്രമാസക്തമായി .വളരെയേറെ  പൊതുമുതൽ  നശിപ്പിക്കപ്പെട്ടു .ലോക്കൽ  Govt  തലത്തിൽ   നടക്കുന്ന
അഴിമതിയാണ്  ഇത്തരം   സമരങ്ങൾക്ക്   കാരണം . 90 ശതമാനം  municipality കളും  ANC / Communist  പാർട്ടി   ഭരണത്തിലാണ് .municipality കൾ  അഴിമതി .
കെടുകാര്യസ്ഥത ,സ്വജനപക്ഷപാതം ,പണാപഹരണം  എന്നിവയുടെ  കേന്ദ്രങ്ങളാണ് .



ഒരാൾ   പണാപഹരണം   നടത്തിയാൽ   കാര്യമായ   നടപടി  ഒന്നുമില്ല .
അപഹരണം  നടത്തിയ  ആളെ  സ്ഥലം  മാറ്റിയെന്നിരിക്കും .ചിലപ്പോൾ കുറേക്കൂടി  ഉയർന്ന തസ്തികയിലേയ്ക്ക് .

ഇന്ത്യയിലെ  പോലെ  IAS ,IPS ,മുതലായ   service കൾ   ദക്ഷിണാഫ്രിക്കയിൽ
ഇല്ല . പാർട്ടിയോട്   വിധേയത്വം  ഉള്ളവർക്ക്   വിദ്യാഭ്യാസയോഗ്യതയൊന്നും
നോക്കാതെ   കോടിക്കണക്കിന്   Rand   ശമ്പളത്തിൽ   പോസ്റ്റ്‌കൾ  വീതിക്കുകയാണ്  ചെയ്യുന്നത് . ലോകത്തിൽ  ഏറ്റവുമധികം  ഡയറക്ടർ മാർ
സർക്കാർ  വകുപ്പുകളിൽ  ഉള്ള  രാജ്യമാണ്   ദക്ഷിണാഫ്രിക്ക .

കേരളത്തിൽ   പാഠപുസ്തകം   താമസിച്ചതിന്    SF I  പഠിപ്പുമുടക്കി .എങ്ങനെ
ചിരിക്കാതിരിക്കും ? ദക്ഷിണാഫ്രിക്കയിൽ   വിദ്യാഭ്യാസത്തിന്റെ  പൂർണ്ണ
നിയന്ത്രണം   കമ്മ്യൂണിസ്റ്റ്‌   അദ്ധ്യാപക union ൻറെ   കയ്യിലാണ് . പുസ്തകങ്ങൾ
വേണ്ടതിൽ  അധികമുണ്ട് .പക്ഷേ  അവ  വായിച്ചു മനസ്സിലാക്കാൻ  പാവപ്പെട്ടവരുടെ  കുട്ടികൾക്ക്  കഴിവില്ല . ലോകത്തിലെ   വിദ്യാഭ്യാസ നിലവാരത്തിൽ   144 രാജ്യങ്ങളുടെ  ലിസ്റ്റ്പ്രകാരം  140 ആം   സ്ഥാനമാണ്
ദക്ഷിണാഫ്രിക്കക്ക്  ഉള്ളത് ! കമ്മ്യൂണിസ്റ്റ്‌  Union  പ്രിൻസിപ്പൽ  പോസ്റ്റ്‌ കൾ
വിൽക്കുന്നതായും   ആരോപണമുണ്ട് .ക്ലാസ്സിൽ  കുട്ടികളെ  പഠിപ്പിക്കേണ്ട
സമയത്ത്   Che യുടെ   ടി ഷർട്ട്‌  ധരിച്ച്   മുഷ്ടി ചുരുട്ടി  സാമ്രാജ്യത്വത്തിനെതിരെ
മുദ്രാവാക്യം   വിളിച്ചു നടന്നാൽ   കുട്ടികൾക്ക്  അക്ഷരം  എങ്ങനെ  വഴങ്ങും ?
ഇതാണ്   പാവപ്പെട്ടവരുടെ  കുട്ടികൾക്ക്  അക്ഷരം  നിഷേധിക്കുന്ന  ഇടതുപക്ഷ
കാപട്യം .

അഴിമതിയുടെ   ഒരു  പുതിയ  അടവാണ്   Golden  Handshake .ഒരു തരം
ഒത്തുകളിയാണ്   ഇത് .ഉയർന്ന  തസ്തികയിൽ   ഒരു  വർഷം  പോലും
തികക്കാത്ത  ഒരാളെ  എന്തെങ്കിലും  കാരണം  പറഞ്ഞ്  suspend  ചെയ്യുന്നു .
പിന്നീട്  പിരിച്ചുവിടുന്നു . ഒത്തുതീർപ്പായി  അനേകം മില്യണ്‍  rand
കൊട്ടപ്പടി  വാരിക്കോരി  കൊടുക്കുന്നു .അതായത്   ഒരാൾ  ജീവിതകാലം
മുഴുവൻ  ജോലി ചെയ്ത്  കിട്ടുന്ന  തുക ,യാതൊരു  യോഗ്യതയും  ഇല്ലാത്ത
ഒരാൾക്ക്   അഞ്ചാറ്  മാസം കൊണ്ട്  കിട്ടുന്നു .അയാൾക്ക്   വേറെ  വകുപ്പിൽ
ഉയർന്ന   ജോലി  കിട്ടുകയും  ചെയ്യും .

ഇത്തരം   പച്ചയായ  അഴിമതിക്കാരുടെ   കേരളത്തിലെ  cousins  ആണ്
ഉമ്മൻ ചാണ്ടിയുടെയും   KM  മാണിയുടെയും   പുറകേ  കരിങ്കൊടിയുമായി
ഓടുന്നത് !  (തുടരും )


Tuesday, 23 June 2015

'ഇടതുപക്ഷ ജാടകൾ ദക്ഷിണാഫ്രിക്കയിൽ -1

ഇന്ന്    മലയാളത്തിൽ  ഏറ്റവും  അധികം  ഉപയോഗിക്കപ്പെടുന്ന   വാക്കുകൾ ''അഴിമതി '', '' വീഴ്ച ', '' പാളിച്ച ''   ''കെടുകാര്യസ്ഥത   എന്നിവയാണ് .''വീഴ്ച
പറ്റി ' വൻ  സുരക്ഷാ  പാളിച്ച ''വൻ അഴിമതി '', ക്രമക്കേട് ' മുതലായ  വാക്കുകൾ  എപ്പോഴും   കാണാം . സ്വകാര്യഏജൻസി   എന്ന  പ്രയോഗവും
എപ്പോഴും   കാണാം .

Olympics ൽ    നൂറു മീറ്റർ  ഓടാൻ  ഉസ്സൈൻ ബോൾട്ട്  ബ്ലോക്ക്‌ൽ  കാലുറപ്പിച്ചു
വെടിയൊച്ച ക്ക് വേണ്ടി   കാതോർത്ത്  നിൽക്കുന്നതുപോലെയാണ്  ഇടതുപക്ഷം  ഭരണം  ഏറ്റെടുക്കാൻ   കാത്തു നിൽക്കുന്നത് . അഴിമതിയും
വീഴ്ച്ചയും   പാളിച്ചയും  ക്രമക്കേടും  ഒന്നും  ഇല്ലാത്ത  100 ശതമാനം  പരിശുദ്ധമായ   ഭരണം ! എങ്കിൽ  എല്ലാ  മലയാളികൾക്കും   സന്തോഷിക്കാം .

പക്ഷേ  140 ൽ  140 സീറ്റും  നേടി  ഇടതുപക്ഷം  അധികാരത്തിൽ  വന്നാലും
ഒരു  മണ്‍പാലും   സംഭവിക്കാൻ  പോകുന്നില്ല .ഡൽഹി യിൽ    ആപ്
തൂത്തുവാരിയെങ്കിലും   പ്രത്യേകിച്ച്  ഒന്നും   സംഭവിച്ചില്ല . അവർക്ക്
വൻ വീഴ്ച്ചകളും    പാളിച്ചകളും  പറ്റി .

ഭരണത്തിൽ  ഇരിക്കുന്നവരെ   കുറ്റം  പറയാൻ  വളരെ  എളുപ്പമാണ് .പക്ഷേ
കുറ്റപ്പെടുത്തുന്നവർ   ഭരണത്തിൽ  കയറിക്കഴിഞ്ഞാൽ  പിന്നെ  മിണ്ടാട്ടമില്ല .
ഡ്രൈവിംഗ്  അറിഞ്ഞുകൂടാത്ത  ഒരാൾ  ഒരു  ഡ്രൈവറെ  കുറ്റപ്പെടുതുന്നതുപോലെയാണ്  ഇത് . അയാളുടെ  കയ്യിൽ  വാഹനം  ഏൽപ്പിച്ചാൽ  എവിടെയെങ്കിലും  നിയന്ത്രണം വിട്ട്  ഇടിച്ച്  മറിയുന്നത്  കാണാം .

ഇടതുപക്ഷക്കാർ    അഴിമതിക്ക്   എതിരാണെന്ന്   അവകാശപ്പെടുന്നു .അഴിമതി കണ്ടാൽ   അവർ  ശക്തമായി  പ്രതികരിക്കും .അവർ  ഉപരോധിക്കും. അടിച്ചു തകർക്കും . എന്നാൽ   ലോകത്തിൽ  നടക്കുന്ന
സംഭവങ്ങളെ  നിഷ്പക്ഷമായി   വിലയിരുത്തുന്നവർക്ക്   ഇടതുപക്ഷ
അമിതാവേശത്തിൽ   മതിപ്പ്   തോന്നുകയില്ല .പ്രത്യേകിച്ച്  ദക്ഷിണാഫ്രിക്കയെ പ്പറ്റി   അറിയാവുന്നവർക്ക് .

ആഫ്രിക്കൻ  നാഷണൽ  കോണ്‍ഗ്രസ്‌ / കമ്മ്യൂണിസ്റ്റ്   പാർട്ടി  കൂട്ടുകെട്ടാണ്
1994 മുതൽ   വൻ ഭൂരിപക്ഷത്തോടെ  ഭരിക്കുന്നത്‌ .അപർതൈദ് നെ  അവസാനിപ്പിച്ച്‌  നെൽസണ്‍  മണ്ടേലയുടെ  നേതൃത്വത്തിൽ  ഒരു  പുതിയ
ജനാധിപത്യ രാജ്യം   പിറന്നപ്പോൾ  ലോകമെമ്പാടും   വലിയ  സന്തോഷവും
പ്രതീക്ഷയും  ആയിരുന്നു . മണ്ടേലക്കുശേഷം  പ്രസിഡന്റ്‌  ആയ  താബോ
മ്ബെക്കിയുടെ  കാലത്ത്  രാജ്യം  കുറെ  പുരോഗതി  പ്രാപിച്ചു . എങ്കിലും
അദ്ദേഹത്തിൻറെ   കാലത്തുതന്നെ   അഴിമതി   വേരൂന്നിക്കഴിഞ്ഞിരുന്നു .

ശത്രുക്കൾ  ഇല്ലാത്ത  രാജ്യമാണ്  ദക്ഷിണാഫ്രിക്ക .എന്നാൽ  യുദ്ധവിമാനങ്ങളും  യുദ്ധകപ്പലുകളും  വെടിക്കോപ്പുകളും   വാങ്ങാൻ  ആയുധ നിർമ്മാതാക്കളുമായി  ഒരു   വൻ  ഇടപാട് ചെയ്തു .പാർട്ടിക്കാർ  ആയുധ
കച്ചവടക്കാരിൽ നിന്ന്   കമ്മീഷൻ  പറ്റി .ഇന്ത്യയിലെ  ബൊഫോർസ്  കേസ്
പോലെ യുള്ള   കേസ്   ആണ് .അധികാരം  ഉപയോഗിച്ച്  ഈ  കേസ്  അട്ടിമറിക്കുകയാണ്  ഉണ്ടായത് .

ഇന്ന്  ദക്ഷിണാഫ്രിക്കയിൽ   അഴിമതി  ഒരു  നാട്ടുനടപ്പാണ് .കേരളത്തിൽ
ഉമ്മൻ  ചാണ്ടി ,K M  മാണി ,ബാബു  മുതലയാവർക്കെതിരെ   അഴിമതി  ആരോപിച്ച്   പ്രക്ഷോഭണം  നടത്തുന്നത്  കാണുമ്പൊൾ  ചിരിക്കാനാണ്
തോന്നുന്നത് . ഓസ്ട്രേലിയ  പോലെ  ഒന്നാം ലോക  രാജ്യമാകേണ്ട ,എല്ലാ
വിഭവങ്ങളും  ഉള്ള  ദക്ഷിണാഫ്രിക്ക  ഇടതുപക്ഷ അഴിമതികൊണ്ട്  ഒരു
failed  state  ആയി   മാറിക്കൊണ്ടിരിക്കുന്ന   ദയനീയമായ  കാഴ്ചയാണ്
ഇന്ന്  കാണുന്നത് .

രണ്ട്  വിധത്തിലാണ്   അഴിമതി  നടക്കുന്നത് . 1 .യോഗ്യതയില്ലാത്ത   പാർട്ടിക്കാരെ  ഉന്നത  സ്ഥാനങ്ങളിൽ  നിയമിക്കുന്നു .2   വികസന  പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള  tender കൾ   അവർ  സുഹൃ

ത്തുക്കൾക്കും
ശിങ്കിടികൾക്കും  കൊടുക്കുന്നു .ഒരു കോടി  രൂപാ  ചെലവുള്ള  ഒരു
project ന്    10  കോടി  tender  കൊടുക്കുന്നു . എന്തെങ്കിലും  കാട്ടിക്കൂട്ടി  9 കോടി
പോക്കറ്റ്‌ൽ   ആക്കി   അടിച്ചുപൊളിച്ച്  ജീവിക്കുന്നു .അടിച്ചുപൊളി യിൽ
മുന്തിയ കാറും   മദ്യവും  പെണ്ണും   പ്രധാന  ഘടകങ്ങൾ .Tender കൊണ്ട്
സമ്പന്നരായവരെ   tenderprenuer എന്ന്  വിളിക്കുന്നു .Toyota കാറുകൾ  അവർക്ക്
ആക്ഷേപമാണ് .ഏറ്റവും  മുന്തിയ  Mecedes ,BMW ,Audi  മുതലായ  കാറുകളാണ്
ഈ  ഇടതുപക്ഷക്കാരുടെ  ഇഷ്ട കാറുകൾ .ഇവരുടെ  മക്കൾ   വൻ നഗരങ്ങളിലെ   മുന്തിയ സ്കൂളുകളിൽ  പഠിക്കുന്നു .  ( തുടരും )

Friday, 19 June 2015

'' വ്യഭിചാരം കുറ്റമല്ല '' ( OPINION )

പണ്ടത്തെ  Black and  White   മലയാള സിനിമകളുടെ   അവസാനം  നായികാ നായകന്മാർ   തടസ്സങ്ങളെല്ലാം  നീങ്ങി  കല്യാണം  കഴിക്കുന്നതോടെ  ശുഭമായി
അവസാനിക്കുന്നവ  ആയിരുന്നു . വിവാഹത്തിനുള്ള  തടസ്സങ്ങളും  അവയെ
മറികടക്കുന്നതും  ആണ്  അന്ന്  പ്രേക്ഷകരെ  രസിപ്പിചിരുന്നത് .ഉദാഹരണം
പാടാത്ത   പൈങ്കിളി . ഞാൻ  ആദ്യം  കണ്ട  സിനിമയായിരുന്നു അത് .

ഇന്ന്  അതുപോലെ ശുഭമായി  അവസാനിക്കുന്ന  സിനിമകൾ  ഉണ്ടോയെന്ന്
അറിഞ്ഞുകൂടാ . കാരണം  വിവാഹം കൊണ്ട്  എല്ലാം  ശുഭമായി  എന്ന്
പറഞ്ഞുകൂടാ .ചിലപ്പോൾ  വിവാഹം  ഒരു  ദുരന്തത്തിന്റെ  തുടക്കവും
ആകാം . വിവാഹം  അല്ലെങ്കിൽ  ചുമ്മാ  ഒരുമിച്ചു താമസവും  ദുരന്തത്തിൽ
കലാശിച്ചേക്കാം .

കോഴിക്കോട്ട്  അതിഭീകരമായ  ഒരു  കൊലപാതകം  നടന്നു .കു ടുംബ കോടതിയുടെ  പരിസരത്ത് വെച്ച്  ഒരാൾ  തൻറെ  ഭാര്യയുടെ  കാമുകനെ
കുത്തിക്കൊന്നു . ഭാര്യയെ  കുത്തി  മുറിവേൽപ്പിച്ചു .ഇതുപോലുള്ള
സംഭവങ്ങൾ  ഇപ്പോൾ  സാധാരണയാണ് .

ഏപ്രിൽ മാസത്തിൽ  ദക്ഷിണാഫ്രിക്കയിൽ   പ്രമാദമായ  ഒരു  കൊലപാതകം
നടന്നു .ചെറുപ്പക്കാരിയായ  ഒരു അധ്യാപികയെ  സ്കൂളിലേയ്ക്ക്  പോകുന്ന
വഴി  അക്രമികൾ  തട്ടിക്കൊണ്ടുപോയി  വധിച്ചു . കേസ്  അന്വേഷിച്ചു വന്നപ്പോൾ  കണ്ടെത്തിയത്  അവളുടെ  ഭർത്താവ്  Quotation ഗുണ്ടകൾക്ക്
പണം  കൊടുത്ത്  കൊല്ലിപ്പിക്കുകയയിരുന്നു  എന്നാണ് . വലിയ business കാരനായ  ആ  ഗ്രീക്ക് വംശജന്   തൻറെ  സ്ഥാപനത്തിലെ  ഒരു  യുവതിയുമായി  രഹസ്യ ബന്ധമുണ്ടായിരുന്നു .ഭാര്യയെ  കൊല്ലാൻ  സാധിച്ചുവെങ്കിലും
കുറ്റകൃത്യത്തിൽ നിന്ന്  രക്ഷപ്പെടാൻ   അയാൾക്ക്  സാധിച്ചില്ല .ജാമ്യം കിട്ടാതെ
ഇപ്പോൾ   ജയിലിൽ   കഴിയുന്നു .

വളരെയേറെ   വ്യഭിചാരവും   divorce ഉം   cheating മായി  ബന്ധപ്പെട്ട
കൊലപാതകങ്ങളും   നടക്കുന്ന  രാജ്യമാണ്   ദക്ഷിണാഫ്രിക്ക .രാഷ്ട്രീയം,sports ,
കലാ രംഗങ്ങളിൽ  പ്രവർത്തിക്കുന്ന   പ്രമുഖരിൽ   വ്യഭിചാരികൾ  അല്ലാത്തവരെ  മഷിയിട്ട് നോക്കിയാലും   കണ്ടുകിട്ടാൻ  പ്രയാസം .ഇക്കാര്യത്തിൽ  മുമ്പനാണ്   ദക്ഷിണാഫ്രിക്കൻ  പ്രസിഡന്റ്‌  ജേക്കബ്‌  സുമാ .
അഞ്ചാറ്  ഭാര്യമാർ  ഉണ്ട് .ഒരിക്കൽ  തൻറെ  വീട്ടിൽ  സന്ദർശനത്തിന്  വന്ന
ഒരു   യുവതിയെ  rape ചെയ്തു .മുന്തിയ  വക്കീലന്മാരെ  വെച്ച്  വാദിച്ച്
കേസിൽ  രക്ഷപ്പെട്ടു . ഒരു  പ്രമുഖ വ്യക്തിയുടെ   മകളെ   പ്രേമിച്ച് അവളിൽ
ഒരു   കുട്ടി  ഉണ്ടായി . (love child )  പ്രസിഡന്റ്‌   ഇത്തരക്കാരൻ  ആണെങ്കിൽ
ജനങ്ങളുടെ   കാര്യം  പറയേണ്ടതില്ലല്ലോ .

പരമ്പരാഗത രീതിയിലുള്ള   വിവാഹം  ശക്തമായി  നിലനിൽക്കുന്ന  രാജ്യമാണ്  ഇന്ത്യ / കേരളം .എന്നാൽ   ഇതിന്  ഇളക്കം  സംഭവിച്ചേക്കാം .
ഇപ്പോൾത്തന്നെ  തുടക്കം  ആയിട്ടുണ്ട്‌ .ചുംബനസമരവും  താലി കത്തിക്കലും
ലക്ഷണങ്ങളാണ് .പ്രണയം ,പ്രേമം  മുതലായ വാക്കുകൾക്കുള്ള  അർത്ഥമല്ല
love എന്ന   വാക്കിന്  ഉള്ളത് .love   തട്ടിപ്പിൻറെ  അംശം  അടങ്ങിയ ഒന്നാണ് .

വ്യഭിചാരം  ഇന്നോ ഇന്നലെയോ  തുടങ്ങിയതല്ല . വ്യഭിചാരം ചെയ്ത
ഒരു സ്ത്രീയെ  കല്ലെറിഞ്ഞു കൊല്ലാൻ  തുടങ്ങിയവരോട്  യേശു  പറഞ്ഞു ,
'' പാപം  ചെയ്യാത്തവർ  കല്ലെറിയട്ടെ .'' അവർ  കല്ലുകൾ  താഴെയിട്ട്
പിന്തിരിഞ്ഞുപോയി .

മധ്യ കാലങ്ങളിൽ   ( Middle Ages )  ഭാര്യമാർ  cheat ചെയ്യുന്നതിനെ  തടയാൻ
പ്രഭുക്കന്മാർ   Chastity Belt എന്നൊരു  സാധനം  ഉപയോഗിച്ചിരുന്നു .പ്രഭു
ദൂരെ  എവിടെയെങ്കിലും  പോകുമ്പോൾ  ബെൽറ്റ്‌  ഭാര്യയുടെ  അരയിൽ കെട്ടിവെച്ച്  താക്കോലുമായി   പോകും .അന്നും  കള്ളതാക്കോലുകൾ
കിട്ടാനുണ്ടായിരുന്നു  എന്നത്  വേറൊരു  കാര്യം !

ചില രാജ്യങ്ങളിൽ  കല്ലേറ്  ശിക്ഷ  ഇന്നും നിലനിൽക്കുന്നു . ഇസ്ലാമിക്ക് സ്റ്റേറ്റ്
ഭീകരർ  ഈ  ശിക്ഷ  ഇപ്പോൾ  നടപ്പാക്കുന്നു .വ്യഭിചാര കുറ്റത്തിന്  പിടിക്കപ്പെടുന്ന  പുരുഷന്മാരെ  ഉയർന്ന കെട്ടിടങ്ങളുടെ  മുകളിൽ നിന്ന്
താഴേയ്ക്ക്   എറിയുന്നു .സ്ത്രീകളെ  കല്ലെറിഞ്ഞ്  കൊല്ലുന്നു .

പരമ്പരാഗത വിവാഹത്തിന്  ഈയിടെ ഒരു  കനത്ത  തിരിച്ചടി  കിട്ടി .Same -sex
വിവാഹത്തെപ്പറ്റി  Ireland ൽ


 ഒരു  ഹിതപരിശോധന  നടത്തിയപ്പോൾ   ഭൂരിപക്ഷം
ജനങ്ങൾ   അതിനെ  അനുകൂലിച്ച്  വോട്ട് ചെയ്തു .അയർലണ്ട്  ഒരു കത്തോലിക്കാ രാജ്യമായി   അറിയപ്പെടുന്നു .

വിവാഹം   ഒരു  മാരത്തോണ്‍  ഓട്ടം  പോലെയാണ് .ഓട്ടത്തിന്റെ  വെടി
മുഴങ്ങുമ്പോൾ  അയ്യായിരം പേർ  ഉണ്ടെങ്കിൽ   500 പേർ ഫിനിഷിംഗ് point കടന്നാൽ  ഭാഗ്യം . ബാക്കിയുള്ളവർ   ഓടി തളർന്ന്  ഇടയ്ക്കുവെച്ച്  ഓട്ടം
ഉപേക്ഷിക്കുന്നു .

വ്യഭിചാരത്തിന്  ഇന്ന്  വളരെയേറെ  അനുകൂല സാഹചര്യങ്ങളാണ്  ഉള്ളത് .
മൊബൈൽ ഫോണ്‍  ആണ്  കഥയിലെ  വില്ലൻ .വിവാഹജീവിതത്തെ  ആപ്പിലാക്കുന്ന  ആപ്പുകൾ ഇന്ന്  കൂടിവരികയാണ് .ചെലവ്  വളരെ  കുറവും .
വാസ്തവത്തിൽ  ചെകുത്താൻ  ഹവ്വയ്ക്ക് കൊടുത്ത  വിലക്കപ്പെട്ട  കനി
ഒരു  മൊബൈൽ ഫോണ്‍  ആയിരുന്നില്ലേ ?

ഭക്ഷണം  കഴിക്കുമ്പോൾ  വാരിവലിച്ച് തിന്നരുത് ,വയർ നിറയെ തിന്നരുത് ,അൽപ്പം  ഇടം  ഒഴിച്ചിടണം  എന്ന്  പഴമക്കാർ  പറയാറുണ്ട് . love ൻറെ കാര്യത്തിലും  ഇത് ശരിയാണു് .  അല്ലെങ്കിൽ   പറ്റിക്കപ്പെടും .

ദക്ഷിണാഫ്രിക്കയിലെ   പരമോന്നത കോടതിയായ   Constitutional  Court ,സുപ്രധാനമായ  ഒരു  വിധി  പുറപ്പെടുവിച്ചു . വ്യഭിചാരം  കുറ്റമല്ല .
വിവാഹം  നല്ലതാണ് . രണ്ടുവ്യക്തികൾ  പരസ്പരം  സ്നേഹിച്ചും  ബഹുമാനിച്ചും  വിവാഹം  ചെയ്ത് ജീവിച്ചാൽ  വളരെ നല്ലതാണ് .എന്നാൽ
ഒരാൾ  cheat ചെയ്‌താൽ   അതിൽ   കോടതിക്ക്  ഇടപെടാനാവില്ല . അത്
വ്യക്തികൾ  തമ്മിൽ  പറഞ്ഞു തീർക്കേണ്ട  കാര്യമാണ് .

ഒരു  വെള്ളക്കാരന്റെ  ഭാര്യ  അയാളെ  ഉപേക്ഷിച്ച്   വേറൊരാളുടെ കൂടെ
പോയി .ഭാര്യയുടെ   കാമുകനിൽ നിന്ന്   നഷ്ടപരിഹാരം  ആവശ്യപ്പെട്ട്
കൊടുത്ത  കേസ്  തള്ളിക്കൊണ്ടാണ്   പരമോന്നത കോടതി   സുപ്രധാനമായ
വിധി  പുറപ്പെടുവിച്ചത് . ലോകത്തിൽ  ഏറ്റവും  പുരോഗമന സ്വഭാവമുള്ളതാണ്   ദക്ഷിണാഫ്രിക്കയുടെ   ഭരണഘടന .


Friday, 12 June 2015

ലോഡ് shedding (ഇരുട്ടടി ) ചിന്തകൾ

നാട്ടിൽ   അവുധിക്ക് വന്നപ്പോൾ   അരമണിക്കൂർ  ലോഡ് shedding  അനുഭവിച്ചപ്പോൾ  അത്  വലിയ  ഒരു  അസൗകര്യമായി  അനുഭവപ്പെട്ടു .
അപ്പോൾ  അതിലും  നീണ്ട  ലോഡ് shedding ഉണ്ടെന്നും  അത്  അനുഭവിക്കേണ്ടി
വരുമെന്നും  നിരീച്ചിരുന്നില്ല .1990 കളിൽ  നാട്ടിൽ  ലോഡ് shedding ൻറെ  ഇരുട്ടത്ത്‌  ഇരിക്കുമ്പോൾ   വളരെ   അഭിമാനപൂർവ്വം  പറഞ്ഞിരുന്നു .

''  ദക്ഷിണാഫ്രിക്കയിൽ  ലോഡ്  shedding നെ പ്പറ്റി   കേട്ടിട്ടുപോലുമില്ല .ഒരിക്കലും  electricity  മുടങ്ങാറില്ല .''

സത്യമായിരുന്നു .മഴക്കാലത്ത്  ഇടിവെട്ടുമ്പോൾ   വർഷത്തിൽ  ഒന്നോരണ്ടോ
പ്രാവശ്യം  electricity  മുടങ്ങിയിരുന്നു .അതും ,കൂടിവന്നാൽ  ഒരു മണിക്കൂർ
മാത്രം .

ഇപ്പോൾ  കാലം  മാറി ,കഥ  മാറി . 1994 ൽ ജനാധിപത്യ ഭരണം  വന്നു .ജനാധിപത്യത്തിൻറെ  ഗുണങ്ങളും  ദോഷങ്ങളും   ജനങ്ങൾക്ക്‌  കിട്ടി .മൂന്നാം
ലോകത്തിലെ  ജനാധിപത്യത്തിൽ  വളരെയേറെ   സ്വാതന്ത്ര്യങ്ങൾ  ഉണ്ട് .ഉദാഹരണമായി   ബെൽറ്റ്‌ ഇടാതെ  അമിതവേഗത്തിൽ   കാറോടിക്കാം .എവിടെയും  പാർക്ക്‌ ചെയ്യാം .എവിടെയും   മൂത്രമൊഴിക്കാം .മാലിന്യങ്ങൾ
വലിച്ചെറിയാം . സർക്കാർ  ഓഫീസിലാണ്   ജോലിയെങ്കിൽ  late ആയി
ചെല്ലാം ,നേരത്തെ പോകാം .കൈക്കൂലി  വാങ്ങാം .അങ്ങനെ  നൂറു നൂറ്
സ്വാതന്ത്ര്യങ്ങൾ .

വെള്ളവും  electricity യും   സൗജന്യമായി  കിട്ടുക  ഒരു  അവകാശമായി
കണക്കാക്കുന്ന  ഒരു   വലിയ  ജനവിഭാഗം ഉണ്ട് .വെള്ളത്തിൻറെ  കാര്യം
മാറ്റിവെക്കാം . ഇവിടെ  പാവപ്പെട്ടവർക്ക്   കുറെ unit  electricity  സൗജന്യമായി
കിട്ടും . രണ്ട് വിധത്തിലാണ്  electricity   ചാർജ്  ഈടാക്കുന്നത് .ഒന്ന് , metre
reading  എടുത്ത്   പ്രതിമാസം  ബിൽ  അയക്കുന്നത് . രണ്ട്  prepaid .
എന്നാൽ   പ്രതിമാസം  ഉള്ള  ബിൽ  ജനങ്ങളിൽ   ഭൂരിഭാഗവും   അടക്കാറില്ല .
അനേകലക്ഷം   കരുമ്പർ   പാർക്കുന്ന   SOWETO എന്ന   township ൽ  ആണ്
nonpayment  ഏറ്റവും  അധികം  ഉള്ളത് .അനധികൃതമായി  connect ചെയ്ത്
ഇഷ്ടം പോലെ  electricity  മോഷ്ട്ടിക്കുന്നതും   സാധാരണയാണ് .ഈയിടെ
അവിടങ്ങളിൽ  prepaid  ഏർപ്പെടുത്തിയപ്പോൾ  ജനങ്ങൾ  അക്രമാസക്തരായി
അതിനെ  എതിർത്തു .അനധികൃതമായ  connections പോലീസ്  സഹായത്തോടെ
മാറ്റിയാലും  ജനങ്ങൾ  വീണ്ടും  അവ  connect ചെയ്യും .

Eskom എന്ന  പൊതുമേഖല സ്ഥാപനമാണ്‌  വൈദ്യുതി  ഉൽപ്പാദിപ്പിക്കുന്നത് .
ജനങ്ങളുടെ  nonpayment culture ഉം  കമ്പനിയുടെ  കെടുകാര്യസ്ഥതയും  ചേർന്നപ്പോൾ  കമ്പനി  പ്രതിസന്ധിയിലായി .100 billion Rand ആണ് പിരിഞ്ഞു
കിട്ടാനുള്ളത് .ആവശ്യത്തിന്  ഉൽപ്പാദനം  ഇല്ല .നിരക്കുകൂട്ടിയും  load shedding
നടത്തിയുമാണ്  Eskom  പിടിച്ചുനിൽക്കുന്നത് .

ദക്ഷിണാഫ്രിക്കയിൽ   ഇപ്പോൾ  winter ആണ് . രാത്രിയിൽ  കഠിനമായ  തണുപ്പാണ് .Heater കൂടിയേ തീരൂ .എല്ലാവർക്കും  സുഖമായി  ഉറങ്ങാൻ
ആവശ്യമായ  വൈദ്യുതി  ഇല്ല .

1994 മുതൽ   ഭരിക്കുന്നത്‌   African National Congress / communist  Party കൂട്ടുകെട്ടാണ് .
അഴിമതിയുടെ  കൊടുമുടികൾ  കീഴടക്കിയ  ഇവർ   രാജ്യത്തെ  കുട്ടിച്ചോർ
ആക്കിയിരിക്കുന്നു .

*                                        *                                    *                                *

9 June  2015

സമയം   വൈകീട്ട്   6 .15 .winter ൽ   നേരത്തെ  ഇരുട്ടാകും .കൃത്യം   ആറേകാലിന്
load shedding  തുടങ്ങി .മലയാളത്തിൽ   ഇതിന്   ഇരുട്ടടി  എന്ന്   പറയാം .
ഇരുട്ടുകൊണ്ടുള്ള  അടി . എല്ലുതുളച്ചു കയറുന്ന  തണുപ്പ് .ഞാൻ  ഒരു തിരി
തപ്പിയെടുത്ത്   കൊളുത്തി .ത്യാഗത്തിൻറെയും   സഹനത്തിൻറെയും  പുണ്യതിന്റെയും   പ്രതീകമാണ്  തിരി .''ഒരു  മെഴുകുതിരി പോലെ
സ്വയം   എരിഞ്ഞു തീരുക '' എന്ന്  കേട്ടിട്ടുണ്ട് .ലീലാമ്മ  ഇഷ്ട സീരിയലുകൾ
കാണുന്ന   സമയമാണ് . എന്തായാലും  ഇന്ന്  സീരിയലുകൾ  സ്വാഹ .ത്യാഗം
ചെയ്ത്  പുണ്യത്തിന്റെ   account ൽ കുറേ   points  ചേർക്കാൻ  അവസരം .
തണുപ്പിൽ നിന്ന്  രക്ഷപ്പെടാൻ   blanket കൊണ്ട്  മൂടിപ്പുതച്ച്  ഇരിക്കാം .
പിന്നെ  വേറൊരു   മാർഗ്ഗമുണ്ട് .ഞാൻ   ബ്രാണ്ടി കുപ്പി  തപ്പിയെടുത്തു .
ഇരുട്ടടി  ഉണ്ടാക്കിയ  നിരാശയുടെ  ഭാരം  ഇറക്കാൻ  (load shedding ) അല്പം
ബ്രാണ്ടി  കുടിച്ചു തുടങ്ങി . ചിന്തിക്കാൻ   നാലുമണിക്കൂർ ആണ്   ഒരു
ഹൈവേ  പോലെ   മുമ്പിൽ   നീണ്ടു കിടക്കുന്നത് . സുരക്ഷ സംബന്ധിച്ച
ആശങ്കകൾ  ഉണ്ട് . ദക്ഷിണാഫ്രിക്ക  ഇന്ന്  കള്ളന്മാരുടെ  പറുദീസയാണ് .എവിടെയും,ഏതുസമയത്തും  അക്രമിക്കപ്പെടാം .ഉദാഹരണമായി
Johannesburg  Airport   ഇറങ്ങി   ഹോട്ടലിലേയ്ക്ക്  പോകുന്നവർ  കവർച്ച
ചെയ്യപ്പെടുന്നു . ഇരുട്ടടി സമയത്ത്    alarm  പ്രവർത്തിക്കുകയില്ല .കള്ളന്മാർ
വന്നാൽ  നമ്മൾ  നിസ്സഹായരാണ് . ആകെ   സഹായത്തിന്  കളിചിരി  മാറാത്ത
Sydney  എന്ന ചെറിയ  പട്ടിയുണ്ട് .ഓട്ടത്തിനും  ചാട്ടത്തിനും  കുരയ്ക്കും
ബഹുമിടുക്കനാണ്‌ .എന്നാൽ   അവന്  ഒരു വിചിത്രമായ  പ്രത്യേകതയുണ്ട് .
കറുമ്പരെ കണ്ടാൽ   അവൻ  കുരയ്ക്കുകയില്ല . വെള്ളക്കാരെ കണ്ടാൽ
ഘോരഘോരം  കുരയ്ക്കും . വെള്ളക്കാരുടെ  വീട്ടിൽ  ജനിച്ചുവളർന്ന  അവന്
ഈ  തലതിരിവ്‌   എങ്ങനെ  ഉണ്ടായി  എന്നറിഞ്ഞുകൂടാ . ഒരുപക്ഷേ
രാത്രിയിൽ   അപരിചിതർ  വന്നാൽ  കുരക്കുമായിരിക്കും . എന്തായാലും
ആ  പരീക്ഷണം   സംഭവിക്കാതിരിക്കട്ടെ .

പുതച്ചുമൂടി   ബ്രാണ്ടി  കുടിച്ചുകൊണ്ടിരുന്നപ്പോൾ   പഴയ  ഒരു  ഗാനമാണ്
ഓർമ്മ വന്നത് .'' എൻറെ  ദുഃഖങ്ങൾക്കിന്നു ഞാൻ   അവുധി കൊടുത്തു ,സ്വർഗ്ഗത്തിൽ  ഞാനൊരു  മുറിയെടുത്തു ....''  ഭാഷാപരമായ  ചില  സംശയങ്ങൾ  എന്നെ  അലട്ടി .'മദ്യപാനം '',''കുടി '' മുതലായ  വാക്കുകളാണ് എന്നെ  അലട്ടുന്നത് . ഞാൻ  അല്പം  കുടിക്കുന്നത്  ശനി ,ഞായർ  മാത്രം .കർശനമായ
ജാമ്യവ്യവസ്ഥകൾ  പോലെ  ഒരു  പരിധിക്ക്  ഉള്ളിൽ  മാത്രം . അങ്ങനെ  കുടിക്കുന്നവർ  വേറെയും  ഉണ്ടാകാം . അങ്ങനെയുള്ള   ഒരാളെ  കുടിയൻ
എന്നോ  മദ്യപാനി  എന്നോ  വിളിക്കാൻ  പറ്റുകയില്ല . അതുകൊണ്ട്  ഞാൻ
സ്വയം ''കുടിയോൻ '' എന്ന്  വിളിക്കുന്നു .

ഇരുട്ടടി സമയം   തള്ളിനീക്കാൻ   വേറൊരു  ഐഡിയ  തോന്നി .ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക്  Emiratesൽ


യാത്ര ചെയ്യുന്നതായി   സങ്കൽപ്പിക്കുക .ഇരുട്ടും  blanket ഉം  അനങ്ങാതെയുള്ള  ഇരിപ്പും  അല്പ്പം  മദ്യവും കൂടി
ആയപ്പോൾ  flight ൻറെ  പ്രതീതി .seat belt  ഇട്ടിട്ടില്ല  എന്ന വ്യത്യാസമേ ഉള്ളൂ .

കൃത്യം  9.45 ന്  flight  ,ലാൻഡ്‌ ചെയ്തു .ലൈറ്റുകൾ  തെളിഞ്ഞു .ഹാവൂ .എന്തൊരു  ആശ്വാസം ,സന്തോഷം !

Saturday, 6 June 2015

നിൻറെ വോട്ട് ആർക്കാണ് ? (നാടകം )

(അരുവിക്കരയിലെ   ഒരു കൊച്ചു വീട് .അമ്മിണി   (35 ) മുറ്റം  തൂത്തുകൊണ്ടിരിക്കുന്നു . അവളുടെ   ഭർത്താവ്   കുഞ്ഞൻ (40 )
പ്രവേശിക്കുന്നു .സമയം  അഞ്ചുമണി .കുഞ്ഞന്  മുടന്തുണ്ട് .)



                                      അമ്മിണി

എന്താ ചേട്ടാ   ഇത്രയും   താമസിച്ചത് ? ഞാൻ  എത്ര  നേരമായി  വഴി നോക്കിയിരിക്കുന്നു . പോയ  കാര്യം  എന്തായി ?

                                        കുഞ്ഞൻ
ഇപ്പോഴെങ്കിലും  എത്താൻ  പറ്റിയത്  ഭാഗ്യം .മുഖ്യമന്ത്രിയെ  കാണാൻ
പതിനായിരങ്ങൾ  അല്ലേ  തടിച്ചുകൂടിയത് .ഇപ്പോഴും  ജനങ്ങൾ
കാത്തുനിൽക്കുകയാ .എല്ലാരേം  കണ്ട്  തീർപ്പ്  കൽപ്പിച്ചതിനുശേഷമേ
ഉമ്മൻ ചാണ്ടി   പോകൂ .

                                    അമ്മിണി

ചേട്ടൻറെ   കാര്യം  എന്തായി ?

                                  കുഞ്ഞൻ

എൻറെ  കാര്യം ഓക്കേ .secratariat  വളയൽ  സമരത്തിൽ  എൻറെ കാല്
പോലീസുകാർ  തല്ലി ഒടിച്ചതാനെന്നു കേട്ടപ്പോൾ തന്നെ  ഉമ്മൻ ചാണ്ടി
എൻറെ application   approve   ചെയ്തു .അദ്ദേഹത്തിൻറെ  കണ്ണ് നിറഞ്ഞു .

                                   അമ്മിണി

ഓ പിന്നെ .മുതലക്കണ്ണീർ   ആയിരിക്കും .

                                    കുഞ്ഞൻ

ഒള്ളത്  പറയാമല്ലോ .ഉമ്മൻ ചാണ്ടി  നല്ല  തങ്കപ്പെട്ട  മനുഷ്യനാ .

                                  അമ്മിണി

എന്നാൽ പിന്നെ  രൂപക്കൂട്ടിൽ കേറ്റി  നിറുത്തി  വിശുദ്ധനായി  വാഴിക്കൂ .
ഭൂലോക അഴിമതി വീരൻ !

                                  കുഞ്ഞൻ

നീ  ചാനലുകാരുടെ   ഭാഷയിൽ   സംസാരിക്കാതെ  അമ്മിണി .ഒരു
നല്ല മനുഷ്യനെപ്പറ്റി  ഇങ്ങനെയൊന്നും   പറയരുത് .ദൈവകോപം ഉണ്ടാകും .

                                 അമ്മിണി
ഒള്ള കാര്യമല്ലേ   ഞാൻ   പറഞ്ഞത് ?  സോളാർ ,ബാർകോഴാ ,ഭൂമിതട്ടിപ്പ് ..
സർവത്ര  അഴിമതിയല്ലേ ?

                               കുഞ്ഞൻ

അതൊക്കെ  പ്രതിപക്ഷം  ചുമ്മാ  തട്ടി വിടുന്നതല്ലേ ? എനിക്ക്  ഉമ്മൻ ചാണ്ടിയെ പ്പറ്റി   ഒരു  പരാതിയെ  ഉള്ളൂ ,നേരത്തും  കാലത്തും   തലമുടി
വെട്ടി ,dye അടിച്ച് ,ചീകി വെച്ചിരുന്നെങ്കിൽ !

                                 അമ്മിണി

ഓ പിന്നെ ! സിനിമയിൽ   അഭിനയിക്കാൻ  പോവുകയല്ലേ !

                                  കുഞ്ഞൻ

ങ്ങാ ..നിൻറെ   വോട്ട്   ആർക്കാ ?

                                 അമ്മിണി

അതെൻറെ   സ്വകാര്യമാ .എന്നാലും    പറയാം .എൻറെ  വോട്ട്
LDF നാ .

                                    കുഞ്ഞൻ

അതായത്  Lost  Democratic Front ന് .അല്ലേ ?

                             അമ്മിണി

എന്താ  സംശയം ?  അല്ലാതെ   Unpopular  Democratic  Front ന്   എൻറെ
വോട്ട്  കൊടുക്കില്ല . ആ വിജയകുമാർ  സാർ   പാട്ടും  പാടി  ജയിക്കും .
അദ്ദേഹം  തങ്കപ്പെട്ട   മനുഷ്യനാ .

                             കുഞ്ഞൻ

ശരിയാ .വിജയകുമാറും   രാജേട്ടനും  നല്ല  മനുഷ്യരാ .പക്ഷേ  ഒരാൾക്കല്ലേ
ജയിക്കാൻ  പറ്റൂ .ആ  ശബരീനാഥ്  പുഷ്പവൃഷ്ടി  പോലെ  ജയിച്ചുവരും .

                            അമ്മിണി

അത്   പള്ളീൽ പോയി  പറഞ്ഞേച്ചാൽ   മതി . PC ജോർജ്ൻറെ   പാർട്ടി
നിങ്ങടെ  കുറേ  വോട്ട്  ചോർത്തും .അങ്ങനെ  നിങ്ങൾ  തോൽക്കും .

                        കുഞ്ഞൻ

അഖില കേരള വഴിയാധാരം  പാർട്ടി യുടെ (AKVP )യുടെ  കാര്യമാണോ
നീ  പറയുന്നത് ?  പൊന്നുരുക്കുന്നിടത്ത്   പൂച്ചയ്ക്ക്  എന്ത് കാര്യം ? അരുവിത്തുറക്കാരന്  അരുവിക്കരയിൽ  എന്തു കാര്യം ?

                     അമ്മിണി

ഒരു 5000  വോട്ട്   അവര്  പിടിക്കും .

                    കുഞ്ഞൻ

ഇന്നത്തെ  ജനങ്ങൾ  വിവരമുള്ളവരാ .ചുമ്മാ  വോട്ട്  കളയാൻ  ആരും
തയ്യാറല്ല .പിന്നെ  കണ്ണിന് കാഴ്ച കുറവുള്ളവരുടെ  വിരലിന് ഉന്നം തെറ്റി
വല്ലതും  തടഞ്ഞെങ്കിലായി .പണ്ട് അന്നമ്മ ചേടത്തി   മാണി സാറിൻറെ  കുതിരയ്ക്ക്  കുത്തിയ  വോട്ട്  MK മാണി  എന്ന  അപരൻറെ ഒട്ടകത്തിന്റെ
മുതുകത്ത്  പതിച്ചതുപോലെ !

                          അമ്മിണി
ഞാൻ  പറഞ്ഞത്  ശരിയാണോ  എന്ന്   വോട്ട് പെട്ടി  പൊട്ടിക്കുമ്പോൾ
അറിയാം .

                           കുഞ്ഞൻ

ചുമ്മാ  ഒരു  തമാശിന്   election ന്  നിൽക്കുന്നവർക്ക്   കടുത്ത ശിക്ഷ
കൊടുക്കണം .10 ശതമാനം  എങ്കിലും  കിട്ടാത്തവർക്ക്  ആറുമാസം
തടവും   ഒരു ലക്ഷം രൂപാ  പിഴയും  ചുമത്തണം .ഇതെന്താ  പിള്ളേരു കളിയാണോ ?  പിന്നെ ,കഴിക്കാൻ   വല്ലതും  ഉണ്ടോ ?

                        അമ്മിണി

കപ്പപുഴുക്ക്  ഒണ്ട് .

                             കുഞ്ഞൻ

എന്തെങ്കിലും  ആകട്ടെ .വയർ  കത്തുന്നു .

                                അമ്മിണി

ഓക്കേ .

                           ( Curtain )



Monday, 1 June 2015

ഓർമ്മകളിലെ ഒന്നാം ക്ലാസ്സ്

കേരളത്തിലെ  സ്കൂൾ തുറപ്പ്   ആഘോഷങ്ങൾ   കണ്ടപ്പോൾ  ഞാൻ
എൻറെ  പ്രൈമറി സ്കൂൾ   വിദ്യാരംഭത്തെപ്പറ്റി  ഓർത്തു .61 കൊല്ലം
മുമ്പാണ് ,1954 ൽ . പൈക Little Flower   പ്രൈമറി  സ്കൂളിലാണ്  ഞാൻ
പഠിച്ചത്  ഒന്നുമുതൽ   അഞ്ചാം  ക്ലാസ്സ്‌ വരെ .ആരാധനാ മഠം  sisters
നടത്തിയിരുന്ന   സ്ഥാപനമായിരുന്നു   അത് . ഞാൻ പഠിച്ച  സ്കൂൾ കെട്ടിടം
ഇന്നില്ല .

അന്നത്തെ  പൈകയും  ഇന്നത്തെ  പൈകയും  തമ്മിൽ  താരതമ്യം  ചെയ്യുന്നത്
രസകരമായിരിക്കും .ഇന്ന്   പൈകയിൽ  റോഡ്‌ ക്രോസ് ചെയ്യുന്നത്  വളരെ
സൂക്ഷിച്ച് വേണം .വാഹനങ്ങൾ  എപ്പോഴും  അടിച്ചുവിട്ട്  പൊയ്ക്കൊണ്ടിരിക്കുകയാണ് .ടൌണ്‍ തെക്കോട്ടും   വടക്കോട്ടും  വളർന്ന്
വ്യാപിച്ചിരിക്കുന്നു .

1954 ൽ  പാലാ -പൊൻകുന്നം  റോഡ്‌  ടാറിട്ടതല്ല . വാഹനങ്ങൾ  വളരെ
കുറവ് . KMS ,സ്വരാജ്  എന്നീ  ബസ്സുകൾ  വല്ലപ്പോഴും  പോകുന്നത് കാണാം .
കള്ളുവയലിൽ   കുടുംബക്കാരുടെ   കാറുകൾ  ചിലപ്പോൾ  വിളക്കുമാട ത്തുനിന്നു വരുന്നതുകാണാം . കാളവണ്ടികൾ  ഒരു  സാധാരണ  കാഴ്ച
ആയിരുന്നു . സൈക്കിൾ  ഉള്ള  ആളുകൾ  സമൂഹത്തിൽ  നല്ല  മതിപ്പുള്ളവർ
ആയിരുന്നു .

ജനസംഖ്യ  ഒട്ടും  കുറവല്ലായിരുന്നു . ഒരു കുടുംബത്തിൽ  10 -12 അംഗങ്ങൾ കാണും .''നെല്ലിക്കാക്കൊട്ട  മറിഞ്ഞതു പോലെയാണ്  ''


ഓരോ  വീട്ടിലും
കുട്ടികൾ . ഞാൻ  എട്ടുമക്കളിൽ  ഏറ്റവും  ഇളയതാണ് .ഞങ്ങളുടെ  അയൽവക്കത്ത്‌  എട്ടും  അതിൽ കൂടുതലുമാണ്  കുട്ടികൾ .'കുട്ടികൾ 'എന്ന്
പറയുമ്പോൾ  ഏറ്റവും  മൂത്ത  ഒന്നുരണ്ടുപേർ  വാസ്തവത്തിൽ  കുട്ടികളല്ല .
വിവാഹം  കഴിച്ചവരോ  വൈദികൻ / കന്യാസ്ത്രീ  ആയവരോ  ആണ് .
അന്ന് കത്തോലിക്കാ കുടുംബങ്ങളിൽ  ഒന്നോ രണ്ടോ  പേരെ  വൈദികൻ
അല്ലെങ്കിൽ  കന്യാസ്ത്രീ  ആക്കുക  എന്നത്  ഒരു  നാട്ടുനടപ്പ്  ആയിരുന്നു .
ഒരുതരം  load -shedding !

ഇന്ന്  കുട്ടികളുടെ   ആദ്യത്തെ  സ്കൂൾ ദിവസത്തിൽ  അമ്മയും  അച്ഛനുമൊക്കെ  അവരുടെ  കൂടെയുണ്ട് . ഞാൻ  സ്കൂളിൽ  ആദ്യമായി
പോയ  ദിവസം  അച്ഛനും  അമ്മയും  കൂടെയില്ല . സ്കൂളിലും  കുട്ടികളെ
കൂട്ടി വന്ന   മാതാപിതാക്കളെ  കണ്ടില്ല . മൂത്ത  കുട്ടികളാണ്  ഇളയ
കുട്ടികളുടെ  എല്ലാ  കാര്യങ്ങളും  നോക്കുന്നത് . മാതാപിതാക്കൾക്ക്
നിന്നുതിരിയാൻ   സമയമില്ല . കുട്ടികളെ  അടുത്ത്  ഇരുത്തി  ലാളിക്കാൻ
പോലും  അവർക്ക്  സമയം  ഉണ്ടായിരുന്നില്ല .എങ്ങനെ ലാളിക്കും ? Inbox
ലേക്ക്  മെസ്സേജ്കൾ  തുരുതുരാ  വന്ന്  വീഴുന്നതുപോലെയാണ്  കുട്ടികൾ
ഉണ്ടാകുന്നത് . ഇടവേളയില്ലാതെ !

അന്നത്തെ കുട്ടികൾ   ഒരു തരം  സ്വയം പര്യാപ്തത  ഉള്ളവർ  ആയിരുന്നു .''തീയിൽ  കുരുത്തത്  വെയിലത്ത്‌  വാടുകയില്ല .'' എന്നാണല്ലോ  പറയുന്നത് .
ഉദാഹരണത്തിന്  ഒരു  കുട്ടിയെ  നിർബന്ധിച്ച്  ഭക്ഷണം  കഴിപ്പിക്കുന്നത്
അന്ന്  കണ്ടിട്ടുമില്ല  കേട്ടിട്ടുമില്ല .ആവശ്യമുള്ളത്  ചോദിച്ചുവാങ്ങും .

Little Flower  സ്കൂളിൽ  അന്ന്  എൻറെ  ജ്യേഷ്ഠൻ  ദേവസ്യച്ചനും  സഹോദരി
ഏലിക്കുട്ടിയും   ഉയർന്ന  ക്ലാസ്സുകളിൽ  പഠിച്ചിരുന്നു . അവരുടെ  കൂടെ
ആദ്യമായി  സ്കൂളിൽ  പോയപ്പോൾ  യാതൊരു  പരിഭ്രമവും  തോന്നിയില്ല .
ഒന്നാം  ക്ലാസ്സിൽ  25 ഓളം   കുട്ടികൾ  ഉണ്ടായിരുന്നു .കന്യാസ്ത്രീകൾ
ആയിരുന്നു  അധ്യാപകർ .ഞങ്ങളുടെ  ടീച്ചർക്ക്  കണ്ണിന്  എന്തോ  അസുഖം
ഉണ്ടായിരുന്നു .അവർ  കറുത്ത  കണ്ണട  ധരിച്ചിരുന്നു .അവർക്ക്  കുട്ടികളോട്
വളരെ  സ്നേഹമായിരുന്നു . ഒരിക്കലും  കോപിച്ച്  കണ്ടിട്ടില്ല .

ഇല്ലായ്മയുടെ  ഒരു  കാലമായിരുന്നു  അത് , കുട്ടികൾക്ക്  uniform ഇല്ല .
പാഠപുസ്തകം  അല്ലാതെ  വേറെ  പുസ്തകങ്ങൾ  ഇല്ല . ചെരുപ്പ്  ആർക്കും
ഇല്ല . ജനങ്ങളുടെ  കയ്യിൽ  പൈസ  ഒട്ടും  ഇല്ലാത്ത  കാലം .പുസ്തകങ്ങൾ ,
വസ്ത്രങ്ങൾ ,കുട  മുതലായവ  വാങ്ങാൻ  മാതാപിതാക്കൾ  വളരെ
ബുദ്ധിമുട്ടിയിരുന്നു .readymade   വസ്ത്രങ്ങളെപ്പറ്റി  അന്ന്  കേട്ടിട്ടുപോലുമില്ല .
തയ്യൽക്കാരുടെയും   കുടനന്നാക്കുകാരുടെയും   അടുത്ത്  നല്ല തിരക്കായിരുന്നു .


പറമ്പുകളും  ഇടവഴികളും  താണ്ടിയാണ്  സ്കൂളിലേയ്ക്ക്  പോയിരുന്നത് .
മഴക്കാലത്ത്   ഇടവഴികളിൽ  വെള്ളം  ഒഴുകിയിരുന്നു .അതൊന്നും
ഒരു  ബുദ്ധിമുട്ടായി  തോന്നിയിരുന്നില്ല .

ഉച്ചക്ക് ഉണ്ണാൻ  ചോറ്  വാട്ടിയ വാഴയിലയിൽ   പൊതിഞ്ഞ്  കൊണ്ടുപോകും .ഞങ്ങൾ  മൂന്നുപേരും  ഒന്നിച്ചിരുന്നാണ്  ഉണ്ണുന്നത് .കിണറ്റിലെ  വെള്ളം
മുതിർന്ന കുട്ടികൾ  കയ്യിൽ  ഒഴിച്ചു തരുന്നത്  കുടിക്കും .

അന്നത്തെ   പാഠപുസ്തകത്തിൻറെ  തുടക്കം  'അമ്മ ,അണ ,ആന ,ആമ ,ഇറ
ഇല ,ഈച്ച ,ഊത്ത് ,ഊഞ്ഞാൽ ,ഏലം ,ഏണി .......എന്നായിരുന്നു .പഠനം
ഒരു  walk  over  ആയിട്ടാണ്   തോന്നിയത് .

അന്ന്  കൂടെ  പഠിച്ച  രണ്ടുപേർ  മരിച്ചു  എന്നറിയാം , ബാക്കിയുള്ളവരെപ്പറ്റി
ഒന്നും  അറിഞ്ഞുകൂടാ .