Sunday, 28 September 2014

ELIPURANAM ( RATIFICATION)

എലിപുരാണം

I  was   recently   rattled  by  the  ratification  of  my  compound  and
my  house . ratification  എന്ന്  വെച്ചാൽ  എലികൾ   പെരുകുന്നു
എന്നാണ്   അർത്ഥം . പത്തു  വർഷമായി   ഇവിടെ  താമസം
തുടങ്ങിയിട്ട് . ഇതാദ്യമായാണ്   ratification  ഉണ്ടാകുന്നത് .
മുമ്പ്   ഒന്നോ   രണ്ടോ   പ്രാവശ്യം   ഞങ്ങളുടെ  പൂച്ച ,അപ്പു , എലിയെ   പിടിച്ച്  ഞങ്ങളുടെ  മുമ്പിൽ
പ്രദർശിപ്പിച്ച് , പീഡിപ്പിച്ചു  കൊല്ലുന്നത്‌   കണ്ടിട്ടുണ്ട് . അപ്പു   വളരെ  മിടുക്കനായിരുന്നു . നിലത്തും  മരങ്ങളിലും
ആധിപത്യം   സ്ഥാപിച്ച്   വീടിനേയും   പറമ്പിനെയും 
എലി വിമുക്തനാക്കിയവൻ   ആയിരുന്നു .നിർഭാഗ്യവശാൽ   ഏപ്രിൽ മാസത്തിൽ  അവൻ   പിണങ്ങി ,പുറപ്പെട്ടു പോയി . എൻറെ  മകൾ
പ്രവീണയും   കുട്ടികളും  ഇവിടെ   സ്ഥിരതാമസത്തിന്
വന്നതാണെന്ന്    തെറ്റി ധരിച്ചാണ്    അവൻ   പോയത് .
കുറേ  ദിവസം   കഴിഞ്ഞ്   തിരിച്ചു വരാം  എന്ന  ഉദ്ദേശത്തോടെ   ആയിരിക്കാം    അവൻ   പോയത് . പക്ഷേ
എവിടെയോ   വിഷം   കഴിച്ച്   അവൻ   മരിച്ചിരിക്കാം .

മോഷ്ടാക്കൾ    അഴിഞ്ഞാടുന്ന    ദക്ഷിണാഫ്രിക്കയിൽ  സുരക്ഷയ്ക്കുവേണ്ടി    പട്ടികളെ   വളർത്തുന്നവർ  ഏറെയാണ്‌ . മോഷ്ടാക്കളെ   പ്രധിരോധിക്കാൻ   നല്ല
ജനങ്ങൾ  എടുക്കുന്ന   അനേകം  മുന്കരുതലുകളിൽ  ഒന്നു
മാത്രമാണ്   പട്ടികൾ . വിഷം  കലർത്തിയ  ഇറച്ചി  എറിഞ്ഞുകൊടുത്ത്   മോഷ്ടാക്കൾ   പട്ടികളെ  കൊന്ന്
ഭവനഭേദനം    നടത്താറുണ്ട്‌ .

അപ്പുവിൻറെ   തിരോധാനം   മുതലെടുത്തുകൊണ്ട്‌   എലികൾ   ഇവിടെ   പ്രത്യക്ഷപ്പെട്ടു  തുടങ്ങി . രണ്ട്  എലികളെ   ഞാൻ   അടിച്ചു കൊന്നു . നാട്ടിൽ  മുയൽ
വധം  നിരോധിച്ചതു പോലെ   ഇവിടെ  എലിവധം  നിരോധിച്ചിട്ടില്ല   എന്ന  ഉത്തമ വിശ്വാസമുള്ളതു കൊണ്ടാണ് കൊന്നത് . അവകാശസംരക്ഷണങ്ങൾ   മൂത്തു
മൂത്ത്   എലിവധനിരോധനവും   വന്നുകൂടായ്കയില്ല .
പേപ്പട്ടികളുടെ   അവകാശങ്ങൾക്കാണല്ലോ   ഇക്കാലത്ത്
മുൻഗണന .

ഞങ്ങൾ   നാട്ടിൽ പോയി  മടങ്ങിയപ്പോൾ   അടുക്കളയിൽ
എലിയുടെ   അനക്കം  കേട്ടു . അപ്പുവിന്  പകരം  ഒരു
പൂച്ചയെ   അന്വേഷിച്ചു , പക്ഷേ  കണ്ടെത്തിയില്ല . മറ്റു
മാർഗങ്ങൾ   അന്വേഷിച്ചു . എലിവിഷം   സുലഭമാണ് .
അത്  അടുക്കളയിൽ  ഒരുക്കി വെച്ചു . പക്ഷേ  ഫലമുണ്ടായില്ല . ഒരു  പക്ഷേ  മായം  ചേർത്ത  വിഷം
ആയിരുന്നിരിക്കാം   അത് . ആ  വിഷത്തിന്  മണ്പാൽ
വില പോലും   എലികൾ  കൽപിച്ചില്ല . പണം   പാഴായി .
ഇന്നത്തെ  കാലത്ത്   നമ്മുടെ   ചെറിയ  ആവശ്യങ്ങൾക്ക്
പരിഹാരം   ചൈനീസ് നിർമ്മിത സാധനങ്ങളാണ് . കട്ടിയുള്ള   പശ തേച്ച   ഒരു   ബോർഡ്‌  ഉണ്ട് . അതിൽ
കയറുന്ന  എലി  പശയിൽ  കുരുങ്ങുന്നു . അങ്ങനെ  രണ്ടെണ്ണം  കുടുങ്ങി . ഇനി  ഒരെണ്ണം   ബാക്കിയുണ്ട് . അവനും   ഉടനെ   കുടുങ്ങും .ചൈനക്കാർക്ക്   നന്ദി .

എലികൾ , മോഷ്ടാക്കൾ , terroristകൾ , അഴിമതിക്കാർ ,
തട്ടിപ്പുകാർ  മുതലായവർ   ഒരേ  ഗണത്തിൽപ്പെടുന്നു .സജ്ജനങ്ങൾക്ക്‌   ഇവർ  വിനാശകാരികൾ  ആണ് . എലികളെ പോലെ   അവർ
പാത്തും   പതുങ്ങിയും   ജനങ്ങൾക്ക്‌   തലവേദന  ഉണ്ടാക്കുന്നു . ഏകാധിപതികളും   ഈ  ഗണത്തിൽ പെടുന്നു . അമേരിക്കൻ   സൈന്യം   സദ്ദാം  ഹുസ്സൈനെ
പിടിച്ചത്  ഒരു  വലിയ  പൊത്തിൽ  നിന്നായിരുന്നു . ഗദ്ദാഫിയെ  കലാപകാരികൾ   കൊന്നത്  ഒരു  കലുങ്കിന്റെ
കീഴിൽ വെച്ചാണ് . മുബാരക്കിനെ   ഒരു   iron cage ൽ
കോടതിയിൽ   ഹാജരാക്കിയപ്പോൾ   അയാൾ  ഒരു
എലിയെ പ്പോലെ   തോന്നിച്ചു . എല്ലാറ്റിലും   വലിയ
എലിയായ    ഒസാമാ  ബിൻ  ലാടെൻ   എലിയെ പോലെ
ഒളിച്ചും  പാത്തും  കുറേ വർഷങ്ങൾ   ജീവിച്ചു . അവസാനം   പാകിസ്താനിൽ , അബോട്ടബാദിൽ   മാളത്തിൽ വെച്ചു തന്നെ   ആ  എലിയെ  കൊന്നു , കളയേണ്ട  സ്ഥലത്ത്   കളഞ്ഞു .

അപ്പുവിൻറെ   അസാന്നിധ്യത്തിൽ   ഇവിടെ  എലിശല്യം
ഉണ്ടായതുപോലെ , പോലീസ്   ഫലപ്രദമായി   പ്രവർത്തിക്കാത്ത    ദക്ഷിണാഫ്രിക്കയിൽ   സജ്ജനങ്ങൾ
ഭീതിയിൽ   ജീവിക്കുകയാണ് . സുരക്ഷിതത്വം  ഉള്ള  ഒറ്റപ്പെട്ട   സ്ഥലങ്ങൾ   ഉണ്ടായിരിക്കാം . എന്നാലും   ഏതു
സ്ഥലത്തും   മോഷ്ടാക്കൾ   സംഘം  ചേർന്ന്   ആക്രമിക്കാനിടയുണ്ട് . ഉദാഹരണമായി   Johaannesburg , Pretoria  മുതലായ   വൻ നഗരങ്ങളിൽ   Shopping Mallsൽ
പട്ടാപ്പകൽ   മോഷ്ടാക്കൾ   കവർച്ച   നടത്തി .

ജനങ്ങളുടെ   ജീവനും   സ്വത്തിനും  സംരക്ഷണം  നൽകേണ്ടത്   ഒരു  സർക്കാരിന്റെ   ഏറ്റവും   പ്രധാന
കർത്തവ്യമാണ് . ഇവിടെ   സർക്കാർ  ആ  കർത്തവ്യം
ഫലപ്രദമായി   നിർവഹിക്കുന്നില്ല . അതുകൊണ്ട്  ജനങ്ങൾ
സുരക്ഷക്കുവേണ്ടി    സ്വകാര്യ സെക്യൂരിറ്റി  കമ്പനികളെ
ആശ്രയിക്കുന്നു . ലക്ഷക്കണക്കിന്‌   ആളുകൾ  ഈ  മേഖലയിൽ    പ്രവർത്തിക്കുന്നു . Billion കണക്കിന്  പണം
ഒഴുകുന്ന   ഒരു   business  ആണിത് .ഈ   കമ്പനികൾക്ക്
security   ഉറപ്പു വരുത്തുന്നതിൽ   പരിമിതികളുണ്ട് .

ദക്ഷിണാഫ്രിക്കയിലും , ഒരു  പരിധി വരെ   കേരളത്തിലും
കുറ്റവാളികൾ   ഭയമില്ലാതെ   തങ്ങളുടെ  നീചപ്രവർത്തികൾ  തുടരുന്നത്  എന്തുകൊണ്ട് ? ഒന്നാമത്
Criminal  Justice  System  കുറ്റവാളികൾക്ക്‌   അനുകൂലമാണ് .
ഇവിടെ   നെറ്റിയിലെ  വിയർപ്പു കൊണ്ട്   ജീവിക്കുന്ന
നല്ല  ജനങ്ങൾ   രാത്രി  ആകുമ്പോൾ   പേടിച്ച്  ഭവനങ്ങളിൽ
കഴിയുമ്പോൾ   പുറത്ത്   മനുഷ്യഎലികൾ   യഥേഷ്ടം
വിഹരിക്കുകയാണ്‌ . പൊള്ളയായ   ജനാധിപത്യമാണ്
ഈ   ദുരവസ്ഥക്ക്   കാരണം . ഗുണ്ടകളുടെ   അവകാശങ്ങൾക്കാണ്   മുൻഗണന . ചില  കപട മനുഷ്യാവകാശപ്രവർത്തകർ    കുറ്റവാളികളുടെ   പക്ഷം
പിടിച്ച്   ഭാവികുറ്റവാളികൾക്ക്   പ്രേരണ  നൽകുന്നു .ജയിലുകളെ  സുഖവാസകേന്ദ്രങ്ങൾ   ആക്കാൻ
അവർ    കിണഞ്ഞു   പരിശ്രമിക്കുന്നു . നെറ്റിയിലെ  വിയർപ്പുകൊണ്ട്  ജീവിക്കുന്നവർ   കൊടുക്കുന്ന   നികുതി
പ്പണം   ഉപയോഗിച്ചാണ്   ഈ   മനുഷ്യഎലികളെ   തീറ്റി
പോറ്റുന്നത് .

ബിൻ laden   മോഷ്ടാവായിരുന്നില്ല . പക്ഷേ   അമേരിക്കൻ
മണ്ണിൽ   അവിടത്തെ   ജനങ്ങളെ   കൂട്ടക്കൊല  ചെയ്യാനുള്ള
ധിക്കാരം    ലാടെൻ   കാണിച്ചു . അതുകൊണ്ടാണ്   ആ
എലിയെ   മാളത്തിൽ വെച്ച്   അവർ  വധിച്ചത് . ചൈനാക്കാരും   കുറ്റവാളികളെ    വെറുതെ  വിടുന്നില്ല .
അവർ   കുറ്റവാളികളെ   എലികളെപ്പോലെ   കൊന്നു തള്ളുന്നു . ഒരു  ഭരണകൂടം   ജനങ്ങളുടെ  സുരക്ഷയ്ക്ക് വേണ്ടി   കടുത്ത   നടപടികൾ  എടുത്താൽ   കുറ്റപ്പെടുത്താൻ   ആവില്ല . മറ്റൊരു   ഉദാഹരണം   സൗദി  അറേബ്യ .





 

Friday, 26 September 2014

akramikal vazhunna dakshinaafrikka

അക്രമികൾ   വാഴുന്ന    ദക്ഷിണാഫ്രിക്ക 

നെൽസണ്‍   മണ്ടേലയുടെ   നേതൃത്വത്തിൽ   1994 ൽ   വംശ വിവേചനത്തിൽ 
നിന്ന്   മോചനം   നേടിയ   ദക്ഷിണാഫ്രിക്ക   ലോകമെമ്പാടും  ഉള്ള   ജനാധിപത്യ വിശ്വാസികളിൽ    വലിയ   പ്രതീക്ഷകളാണ്  ഉണ്ടാക്കിയത് .
എന്നാൽ    ആ  പ്രതീക്ഷകളിൽ   80 ശതമാനവും  ഇന്ന്   അസ്തമിച്ചിരിക്കുന്നു 
എന്ന്   ഉറപ്പിച്ച്    പറയാൻ    കഴിയും . ജനാധിപത്യം  ജനാധിപത്യം  എന്ന് 
എല്ലാവരും   ഉരുവിട്ട്    ആ   വാക്കിന്  വലിയ   വിലയില്ലാതായിട്ടുണ്ട് . ഒരു   ജനാധിപത്യവ്യവസ്ഥിതിയിൽ    രാജ്യത്തെ 
എല്ലാ    ജനങ്ങൾക്കും    വലിയ   പ്രതീക്ഷകളുണ്ട് . അവകാശങ്ങൾ   സംരക്ഷിക്കപ്പെടണം  എന്ന്   എല്ലാവരും   ആഗ്രഹിക്കുന്നു . ജീവിക്കാനുള്ള 
അവകാശമാണ്    ഏറ്റവും   പ്രധാനപ്പെട്ട   അവകാശം . മറ്റ്  എന്തെല്ലാം 
ഉണ്ടെങ്കിലും    സുരക്ഷിതത്വം   ഇല്ലെങ്കി ൽ   ജീവിതം   ഒരു പേടിസ്വപ്നമാകുന്നു . ആ   പേടിസ്വപ്നത്തിലൂടെയാണ്   ദക്ഷിണാഫ്രിക്ക 
ഇന്ന്    കടന്നുപോകുന്നത് . പ്രത്യേകിച്ച് , നിയമങ്ങൾ  പാലിച്ച്  രാജ്യത്തിൻറെ 
നന്മയ്ക്കു വേണ്ടി    പ്രവർത്തിക്കുന്നവർക്ക്‌ .

ഓസ്കാർ   Pretorious ൻറെ   വിചാരണയിൽ    പ്രതിഭാഗം  ഉയർത്തിയ 
പ്രധാന  വാദം , തൻറെ   വീട്ടിൽ   ഒരു   അക്രമി   അതിക്രമിച്ച് കടന്നു 
എന്നു  കരുതി  അവൻ   toilet ന്    ഉള്ളിലേയ്ക്ക്    വെടിവെച്ചു  എന്ന താണ് .
ഈ   വാദം   കോടതി   അന്ഗീകരിക്കുകയും   ഒസ്കാറിനെ   കരുതിക്കൂട്ടിയുള്ള    കൊലപാതകകുറ്റത്തിൽ  നിന്ന്   ഒഴിവാക്കുകയും  ചെയ്തു . പൊതുജനങ്ങളിൽ    ഒരു  നല്ല  വിഭാഗം , ഈ  വാദത്തോട്   യോജിക്കുന്നു . കാരണം , നാളെ   കിഴക്കുണരുമ്പോൾ   തങ്ങൾ  ജീവനോടെ 
ഉണ്ടായിരിക്കുമോ    എന്നാണ്  ഓരോ   കുടുംബത്തിന്റെയും   ഭയം .

പ്രമുഖ  ദക്ഷിണാഫ്രിക്കൻ    നോവലിസ്റ്റ്, അലൻ   Paton ൻറെ   Cry , the Beloved 
Country , എന്ന    നോവലിൽ , രണ്ട്   കറുത്ത  ചെറുപ്പക്കാർ   വെള്ളക്കാരനായ 
ഒരു   ചെറുപ്പക്കാരന്റെ   വീട്ടിൽ   രാത്രിയിൽ   അതിക്രമിച്ചു കയറി  അയാളെ  വെടിവെച്ചുകൊല്ലുന്നു . കവർച്ചക്ക് വേണ്ടിയാണ്   അവർ  അതിക്രമിച്ചു  കയറിയത് . മരിച്ച  യുവഎഞ്ചിനീയർ , apartheidനെ  എതിർക്കുകയും   കരുമ്പർക്കു വേണ്ടി   ഒത്തിരി  നല്ല കാര്യങ്ങൾ  ചെയ്തവനും  ആയിരുന്നു . വെടിവെച്ച  യുവാവ്‌    apartheid  കാരണം 
വഴിതെറ്റിയവനായിരുന്നു .1948ൽ   പ്രസിദ്ധീകരിച്ച  ഈ
നോവൽ , അന്നത്തെ    ദുരവസ്ഥയെ   എടുത്തുകാട്ടി .

സ്വാതന്ത്ര്യം   കിട്ടി  20  വർഷം   കഴിഞ്ഞിട്ടും   ദുരവസ്ഥ
തുടരുന്നു , പണ്ടത്തേക്കാൾ    പതിന്മടങ്ങ്‌   വഷളായിട്ട് .
നിയമങ്ങൾ  പാലിച്ച്   ജീവിക്കുന്ന    ജനങ്ങളുടെ   പ്രധാന  പ്രശ്നം 
safety  ആണ് . സുരക്ഷിതത്വത്തിന്    യാതൊരു  ഉറപ്പും   ഒരിടത്തും   ഇല്ല .
വലിയ   മതിൽക്കെട്ട് ,  Security  System ,  പട്ടികൾ , electric  fence  മുതലായവയ്ക്ക്    പുറമേ   തോക്കും  ഉണ്ടെങ്കിൽ   പോലും   സുരക്ഷിതത്വത്തിന്    ഉറപ്പില്ല .

 നെൽസണ്‍   മണ്ടേലയുടെ    മഹത്വത്തെപ്പറ്റി   മാത്രം   കേട്ടിട്ടുള്ള  വിദേശീയർ , ഈ   രാജ്യത്തിൻറെ    ഇരുണ്ട  വശത്തെപ്പറ്റി   കേട്ടിട്ടില്ല .
ഓസ്ട്രേലിയ, ഇസ്രയേൽ   മുതലായ   രാജ്യങ്ങളെപോലെ
നല്ല നിലയിൽ   കഴിയാനുള്ള   സമ്പത്ത് , സ്വർണം ,platinum ,
കൽക്കരി , ഇരുമ്പയിര് , manganese , uranium , diamonds  മുതലായവയുടെ    രൂപത്തിൽ    സമൃദ്ധമായി   ഉള്ള
രാജ്യമാണ്    ദക്ഷിണാഫ്രിക്ക . അതിന്  ഉപരിയായി  ,വിസ്മയിപ്പിക്കുന്ന    മാനവവിഭവ ശേഷിയും ഉണ്ട് . എന്നാൽ   ഈ  രാജ്യം  അനുദിനം  അധപതനതിലെയ്ക്ക്   കൂപ്പുകുത്തുന്ന   ദയനീയമായ
കാഴ്ചയാണ്   ഇന്ന്   നാം   കാണുന്നത് .

apartheid, മനുഷ്യത്വ ഹീനമായ   ഒരു  വ്യവസ്ഥിതി  ആയിരുന്നു  എന്ന   കാര്യത്തിൽ   ആർക്കും   എതിരഭിപ്രായമില്ല . എന്നാൽ   അതിൻറെ   ദൂഷ്യവശങ്ങളെ  ഒഴിവാക്കി   ഒരു   നല്ല  വ്യവസ്ഥിതി  പകരം വെക്കാൻ    1994 മുതൽ   വൻഭൂരിപക്ഷത്തോടെ
ഭരിക്കുന്ന    ANC  ശ്രമിച്ചില്ല .  അഴിമതിയും   അക്രമവുമാണ്   ഇന്ന്    ദക്ഷിണാഫ്രിക്കയെ    ഒരു  കാൻസർ  പോലെ    ബാധിച്ചിരിക്കുന്നത് . അഴിമതിക്കാരുടെയും    കുറ്റവാളികളുടെയും    പറുദീസയായി   രാജ്യം   മാറിയിരിക്കുന്നു .

റോഡുകൾ   കുണ്ടും  കുഴിയും   നിറഞ്ഞതായി   പലയിടത്തും   കാണാം . ഈയിടെ    Johaanesburgൽ   വെള്ളത്തിന്‌   ക്ഷാമം   ഉണ്ടായി . കേബിൾ   മോഷണം
കാരണം   ചില സ്ഥലങ്ങളിൽ    electricity   ക്ഷാമം   ഉണ്ടാകാറുണ്ട് . റെയിൽ പാളം പോലും   മോഷണം
പോയിട്ടുണ്ട് . ഹോസ്പിടല്കളിൽ   വേണ്ടത്ര   doctors
ഇല്ല . ചെറുപ്പക്കാർക്ക്    ജോലിസാധ്യതകൾ    തീരെയില്ല .
മഴക്കാലത്ത്‌    വെള്ളക്കെട്ട്‌ കാരണം    പാവപ്പെട്ടവർ
നരകിക്കുന്നു .

ഈ  പ്രശ്നങ്ങൾ    പരിഹരിക്കാൻ   കഴിവുള്ള    പതിനായിരക്കണക്കിന്   professionals , ഇന്ന്  UK , ഓസ്ട്രേലിയ, Middle  East  മുതലായ   മേഖലകളിൽ    ജോലി
ചെയ്യുന്നു . സുരക്ഷിതത്വം   ഇല്ലാത്തതുകൊണ്ടാണ്   പലരും  മറ്റുരാജ്യങ്ങളിലേക്ക്    കുടിയേറിയത് . അവരിൽ
പലരും   അക്രമികളുടെ  ഇരയായവരാണ് .

ഈ   രാജ്യത്ത്   പൊതുവെ   365   ദിവസവും   ഹർത്താൽ
ആചരിക്കുന്നു . കള്ളന്മാരേയും   കൊലപാതകികളെയും
rapist കളേയും   പേടിച്ച് . സമയം   വൈകീട്ട്   6 മുതൽ
രാവിലെ   6  വരെ . വൈകുന്നേരമായാൽ   ഗേറ്റ്ഉം   വീടും
അടച്ചു പൂട്ടി , alarm   റെഡിയാക്കി    ഹർത്താൽ   ആചരിക്കുന്നു . വീടിനുള്ളിൽ പോലും    സുരക്ഷിതത്വത്തിന്    യാതൊരു  ഉറപ്പും  ഇല്ല . ഇന്ത്യക്കാരും   ഇന്ത്യൻ  വംശജരും   പ്രത്യേകം   പേടിക്കണം . കാരണം   കവർച്ചക്കാരുടെ   ധാരണ , ഇന്ത്യക്കാർ   വളരെയേറെ    സ്വർണ്ണം   ഒളിപ്പിച്ചു വെച്ചിട്ടുണ്ട്  എന്നാണ് .

Delareyville   എന്ന   കൊച്ചു ടൌണ്‍ൽ    ജനങ്ങൾ   ഭീതിയിൽ
കഴിയുന്നു .           (  തുടരും )



 

Saturday, 20 September 2014

New Tax Proposals ( puthiya nikuthikal ) -satire

പുതിയ   നികുതി  നിർദ്ദേശങ്ങൾ 

നടപ്പ് സാമ്പത്തിക വർഷത്തിൽ    നടപ്പുദീനം   ബാധിച്ച്  ഞൊണ്ടി 
ഞൊണ്ടി  നടക്കുന്ന   UDF   സർക്കാരിനെ   പ്രതിസന്ധിയുടെ   പടുകുഴിയിൽ 
നിന്ന്   കരം  കൊടുത്ത്  കരകയറ്റെൻണ്ട   കർത്തവ്യം   ജനാധിപത്യ വിശ്വാസികളുടെത്     ആണല്ലോ . കരം  എന്ന  വാക്ക്   മനോഹരമാണ് . നമ്മൾക്ക്    പ്രതിസന്ധികൾ   ഉണ്ടാകുമ്പോൾ   ചില  നല്ല  മനുഷ്യർ  അവരുടെ 
കരങ്ങൾ   നീട്ടി    നമ്മളെ   രക്ഷിക്കാറുണ്ട് . പലപ്പോഴും   നമ്മളെ  കുഴിയിൽ 
     വീഴിക്കുന്നത്    സർക്കാർ   ആണ് . എങ്കിലും   ആ   സർക്കാരിന്  കരം  കൊടുത്ത്   നമ്മൾ    അതിനെ   രക്ഷിക്കുന്നു . സാമ്പത്തിക പ്രതിസന്ധിയില്ല 
 എന്ന്    ബഹുമാനപ്പെട്ട    മാണിസാർ   പറയുമ്പോൾ   കടുത്ത   പ്രതിസന്ധിയുണ്ട്   എന്നാണല്ലോ   നാം   മനസ്സിലാക്കുന്നത്‌ . പുതിയ  നികുതി 
നിർദ്ദേശങ്ങൾ    നൽകി   മാണിസാറിന്റെ   കരങ്ങളെ  (കരം ) ശക്തിപ്പെടുത്തുക   എന്നത്   നമ്മുടെ   കർത്തവ്യമാണ് .

     വായുനികുതി 

വായുഗുളിക    വാങ്ങാൻ   കാശില്ലാത്ത   സർക്കാരിന്   എളുപ്പത്തിൽ 
ചുമത്താവുന്ന     നികുതിയാണ്     വായുനികുതി . വായു  പൊതു സ്വത്താണ് .  അത്   ഉപയോഗിക്കുന്ന   എല്ലാവരും   നികുതി  കൊടുക്കാൻ 
 ബാധ്യസ്ഥരാണ് . പ്രായപൂർത്തിയായ    എല്ലാവർക്കും   ഈ  നികുതി 
 ബാധകമാണ് . എന്നാൽ    ശ്വാസകോശ സംബന്ധമായ   പ്രശ്നങ്ങൾ   ഉള്ളവരെ 
ഈ   നികുതിയിൽ നിന്ന്   ഒഴിവാക്കിയിരിക്കുന്നു . മാലിന്യം   നിക്ഷേപിക്കുന്ന    സ്ഥലങ്ങൾക്ക്    അടുത്തു താമസിക്കുന്നവരെ    ഈ  നികുതിയിൽ  നിന്ന് 
ഒഴിവാക്കിയിരിക്കുന്നു .


     പാദനികുതി 

     പാദത്തിന്റെ    size   അനുസരിച്ചുള്ള    ലളിതമായ   നികുതിയാണ്  ഇത് .
   അതിനാൽത്തന്നെ    കുട്ടികളെ   ഈ  നികുതിയിൽ നിന്ന്  ഒഴിവാക്കിയിരിക്കുന്നു . മുതിർന്നവർ  ഷൂ size ന്   അനുസരിച്ച്   നികുതി 
കൊടുക്കണം .  ഷൂസ്   അല്ലെങ്കിൽ  ചെരുപ്പുകൾ  വാങ്ങുന്ന  കടയിൽ ത്തന്നെ  പാദനികുതി    അടക്കാനുള്ള   സൌകര്യമുണ്ട് . മലയാളികൾ  പൊതുവെ    നികുതിവെട്ടിപ്പിൽ    മിടുക്കരാണ് . (eg കുഴൽപ്പണം ) . പാദ 
   നികുതി    ഒഴിവാക്കാൻ  വേണ്ടി   ഒറ്റക്കാലിൽ   നടക്കുന്നത്  ശിക്ഷാർഹമാണ് . വളഞ്ഞ   കാൽവിരലുകൾ , ആണിരോഗം  മുതലായ 
പ്രശ്നങ്ങൾ    ഉള്ളവരെ    പാദനികുതിയിൽ  നിന്ന്   ഒഴിവാക്കിയിരിക്കുന്നു . പാദസേവകരേയും  !

തടിനികുതി
                           തെറ്റി ധരിക്കരുത് . റബ്ബർതടിക്കുള്ള   നികുതിയല്ല   ഇത് .

  സാക്ഷാൽ    പൊണ്ണതടിക്കുള്ള    നികുതിയാണ്   ഇത് . ബൊക്സിങ്ങ് ലെ 
    പോലെ    ലൈറ്റ്  weight , Heavy  Weight , Super  Heavy  Weight  എന്നിങ്ങനെ 
    ജനങ്ങളെ   തരം തിരിച്ചിരിക്കുന്നു . നമ്മുടെ   പല  സിനിമാതാരങ്ങളും 
    അവതാരകരും    അധിക തടിനികുതി    കൊടുക്കേണ്ടി  വരും . വാർഷിക 
     വരുമാനത്തിന്    ആനുപാതികമായിട്ടാണ്  നികുതി   അടക്കേണ്ടത് .

             പൊതുസ്ഥലങ്ങളിൽ     തടിനികുതി   ഈടാക്കും .
              ഉദാഹരണത്തിന്   റെയിൽവേ   സ്റ്റേഷൻലേയ്ക്ക്
            പ്രവേശിക്കണമെങ്കിൽ   Weighing  Machine ൽക്കൂടി
             നടന്ന്   പോകണം . രസീതിൽ   കാണിക്കുന്ന     തുക
             അടച്ചില്ലെങ്കിൽ   വാതിൽ   തുറക്കുകയില്ല .

            ഒരു  വെടിക്ക്   രണ്ടു പക്ഷി  പോലെയാണ്  ഈ
             നികുതി . മാണിസാറിന്റെ   ഖജനാവ്‌  നിറയുന്നതോടൊപ്പം , വാരിവലിച്ച്   തിന്നുന്ന   സ്വഭാവം
 മലയാളികൾ    ഉപേക്ഷിക്കും . അങ്ങനെ   ജനങ്ങളുടെ
 ആരോഗ്യം    വർദ്ധിക്കും .

   Jai  മാണി സാർ



 

Thursday, 18 September 2014

apratheekshithamaya oru yathra

അപ്രതീക്ഷിതമായ    ഒരു   യാത്ര

പ്രവാസികൾക്ക്   ജീവിതത്തിൽ   കുറേ   പ്രാവശ്യം
കേട്ടു  പരിചയമുള്ള , അസമയത്തെ   ഒരു   ഫോണ്‍  കാൾ
ഉണ്ട് . നമുക്ക്  ഏറ്റവും   പ്രിയപ്പെട്ടവരുടെ  മരണം   അറിയിച്ചു കൊണ്ടുള്ള    വിളി . അങ്ങനെയുള്ള  വിളികൾ
വരുമ്പോൾ   അത്  എന്തോ  ദുഃഖ വാർത്തയാണെന്ന്  തിരിച്ചറിയാൻ    സാധിക്കും . അടുത്തടുത്ത്‌  അങ്ങനെയുള്ള   രണ്ട്    വാർത്തകൾ   കേൾക്കാൻ   ഇടയായി . ഞങ്ങളുടെ   രണ്ടാമത്തെ   മകൾ   പ്രവീണയുടെ
ഭർത്താവ്   സിബിയുടെ   വല്യപ്പൻ, മാഞ്ഞാമറ്റം   കുളക്കാട്ടു വയലിൽ   പാപ്പൻ  ചേട്ടൻ ( 100 )  ഓഗസ്റ്റ്‌  27 ന്
നിര്യാതനായി . എൻറെ  ഭാര്യ  ലീലാമ്മയുടെ   പിതാവും
പാപ്പൻ ചേട്ടനും   വളരെ അടുത്ത   സുഹൃത്തുക്കളും 
ബന്ധക്കാരും    ആയിരുന്നു . ദുഃഖകരമായ   ഫോണ്‍  സന്ദേശം   വീണ്ടും   വന്നു . സെപ്റ്റംബർ  4 ന് . ലീലാമ്മയുടെ    പിതാവ്  ,പടികര  ശ്രീ   ടി .സി Varghese (90 )
അന്തരിച്ചു . പ്രത്യേകിച്ച്   അസുഖമൊന്നും   ഉണ്ടായിരുന്നില്ല . മൂന്നാം   തീയതി   ഭരണങ്ങാനം   പള്ളിയിൽ   പോയി   കുർബാനയിൽ   സംബന്ധിച്ചിരുന്നു .

5 ആം    തീയതി ,വെള്ളിയാഴ്ച   രാവിലെ   ഞങ്ങൾ
Johannesburg ലേക്ക്    പുറപ്പെട്ടു . കോശിയും   വല്സയുമാണ്   ഞങ്ങളെ   Airportൽ    എത്തിച്ചത് . പോർട്ട്‌   Elizabethൽ  നിന്ന്
ലീലാമ്മയുടെ    സഹോദരൻ   ബോബനും   ഭാര്യ   ദീപ്തിയും   നേരത്തെ   എത്തിയിരുന്നു . South  African  Airways  ൻറെ   മുംബൈ   ഫ്ലൈറ്റ്ൽ    ആണ്   ഞങ്ങൾ
ഇന്ത്യയിൽ   എത്തിയത് . സൌത്ത്  ആഫ്രിക്കൻ  Airways ൻറെ   ഫ്ലൈറ്റ്   മെച്ചപ്പെട്ടതായിരുന്നു . ഭാഗ്യവശാൽ   മുംബൈയിൽ  നിന്നുള്ള   എയർ ഇന്ത്യ   ഫ്ലൈറ്റ്   സമയം
പാലിച്ചു .

എഴാം   തീയതി  ഞായറാഴ്ച   ഉച്ചകഴിഞ്ഞ്   വെട്ടിമുകൾ
പള്ളി  സിമിത്തേരിയിൽ    മൃതദേഹം   സംസ്കരിച്ചു .

മൂത്ത മകൾ   കുലീന , മക്കളായ  ഡെന്നിസ് (9 ), ദിയാ (4 )
എന്നിവരോടൊത്ത്   ഞങ്ങൾ   10 ആം   തീയതി  കോഴിക്കോട്ടേയ്ക്ക്   ട്രെയിനിൽ   പുറപ്പെട്ടു . കോട്ടയത്തു
നിന്ന്    ജനശബാപ്തി   എക്സ്പ്രസ്സ്‌ൽ. കുലീന   കോഴിക്കോട്    ഗണപതി   ഹയർ   secondary   സ്കൂളിൽ
അധ്യാപികയാണ് .ഭർത്താവ്   അജയ് , IndusInd  Bank ൻറെ
മാനേജർ   ആണ് . നഗരത്തിൽ നിന്ന്   അകലെയല്ലാതെ
ഗ്രാമീണ അന്തരീക്ഷത്തിലാണ്    അവരുടെ   ഫ്ലാറ്റ് .കുട്ടികൾക്ക്   അവുധിക്കാലം   ആയിരുന്നതിനാൽ
മൂന്നു ദിവസം    അവരുടെ  കൂടെ  ചെലവഴിക്കാൻ   സാധിച്ചു . 13 ന്    അതേ   ട്രെയിനിൽ   മടക്കം . ട്രെയിൻ
സൌകര്യങ്ങളിൽ    പുരോഗതി  ഒന്നും   കണ്ടില്ല . പഴയ
compartment   ആണ് . ചെളി പിടിച്ച  ഗ്ലാസ്‌  കാരണം   പുറത്തെ   കാഴ്ച്ചകൾ   കാണാൻ   കഴിയുകയില്ല . ഏത്
സ്ഥലത്തെത്തി   എന്നറിയാൻ   ആധുനിക   device  ഒന്നും
കണ്ടില്ല .

15 ആം   തീയതി   മടങ്ങി . മുംബായ്   എയർപോർട്ട്   വളരെ   മെച്ചപ്പെട്ടിട്ടുണ്ട് . Domestic ൽ  നിന്ന്   International ലേയ്ക്ക്
സൌജന്യമായ   ബസ്‌   സർവീസ്  ഉണ്ട് . യാത്രക്കാർക്ക് 
വിശ്രമിക്കാൻ    നല്ല   seat കൾ   ധാരാളം . നല്ല   ഭക്ഷണവും
സുലഭമാണ് .

16 ആം   തീയതി   രാവിലെ   6 .30 ന്   OR  Tambo Airport ൽ
എത്തി . ഞങ്ങളെ    സ്വീകരിക്കാൻ   കോശിയും   വൽസയും    വന്നിട്ടുണ്ടായിരുന്നു .