Friday, 31 January 2014

മഴ,നല്ല മഴ

31 ജനുവരി    2014

2014 ലെ   ഒരു  വലിയ  മാസം  ഇന്ന്  അവസാനിക്കുകയാണ് . വലിയ  മാസം
എന്ന്   പറഞ്ഞത്   വെറുതെയല്ല . വലിയ  ആഘോഷങ്ങൾ ,നീണ്ട  യാത്രകൾ ,
വലിയ  പ്രതീക്ഷകൾ ,പുതുവർഷത്തിൽ  നടപ്പാക്കാൻ  പോകുന്ന  വലിയ
തീരുമാനങ്ങളെ പ്പറ്റി യുള്ള   വലിയ  വീരവാദങ്ങൾ ,അടയ്ക്കാൻ  മറന്നു
പോയ   വലിയ  ബില്ലുകൾ  മുതലായവ  കാരണമാണ്  ജനുവരിയെ  ഒരു
വലിയ  മാസമായി  ഞാൻ  കാണുന്നത് .

ഇന്നലെയും  ഇന്നലെയും  മഴ  തകർത്തു  പെയ്തു .കാലാവസ്ഥ  ആകെ  മാറി . 37-38  ഡിഗ്രിചൂടിൽ  നിന്ന്   25 ലേയ്ക്കുള്ള  ഇറക്കം   ഒരു  സുഖകരമായ
അനുഭവമാണ്‌ .ഇതിനു  മുമ്പ്  പെയ്ത   മഴകളെക്കാൾ   ഇപ്പോഴത്തെ  മഴ
വ്യത്യസ്തമാണ് . ഇന്ന്  രാവിലെ   മുതൽ  നിറുത്താതെ   പെയ്തു . ഭൂമിയുടേയും  മനസ്സിന്റെയും   ഉള്ളിലേക്കിറങ്ങി  നനവും  കുളിരും
നൽകുന്ന ,സമൃദ്ധിയുടെ  മുന്നോടിയായ  മഴ . ഞങ്ങളുടെ  സ്കൂളിൻറെ
മുറ്റത്ത്‌   മഴവെള്ളം  കെട്ടിനിന്ന്   ഒരു  ചെറിയ  തടാകം  രൂപപ്പെട്ടു .അതുകൊണ്ട്   ഇന്നത്തെ   assembly  വേണ്ടെന്ന്  വെച്ചു . കുട്ടികൾക്ക്  കാലു
കുത്താൻ  ഇടമില്ല .

ഞങ്ങളുടെ   പള്ളിയിൽ   കുർബാനയ്ക്ക്  ഇടയിൽ  മഴയ്ക്ക്  വേണ്ടി  ഒരു
പ്രത്യേക   പ്രാർത്ഥനയുണ്ട് . ഞങ്ങളുടെ  പ്രാർത്ഥന  പൂർണ്ണമായി  ദൈവം
കേട്ടത്  ഇന്നലെയും  ഇന്നുമാണ് . മഴ  കൂടുതലായിപ്പോയി  എന്ന്  ഇനി
പരാതി   പറയാൻ   സാദ്ധ്യമല്ല . അതു  കൊണ്ട്  സ്കൂളിലേയ്ക്ക് പോകുന്ന
14 km   ചരൽ  റോഡിൻറെ   സ്ഥിതിയെപ്പറ്റി   പരാതിയില്ല . കനത്ത  മഴ
പെയ്താൽ   റോഡ്‌  ഒരു  പാടം  പോലെയാകും . വഴുവഴുപ്പുള്ള
 ഭാഗങ്ങളിൽ  നാമറിയാതെ   U   ടേണ്‍   ആകും . ഞങ്ങളുടെ  മുമ്പിൽ
പോയിരുന്ന   ഒരു   സ്കൂൾ ബസ്‌   ചെളിയിൽ  കുടുങ്ങിപ്പോയി .എന്നാലും
ചെളിയെ   മറികടന്ന്  വെട്ടിച്ച്  വെട്ടിച്ച്  മുന്നോട്ടുപോകാൻ  ഒരു
രസമുണ്ട് .

പണത്തിന്റെ   കുറവ്  കൊണ്ടല്ല  ഈ   പ്രദേശത്ത്  റോഡുകൾ  മോശമായ
സ്ഥിതിയിലുള്ളത്. '' ഈ  കൊച്ചിന്  ഈ   കഷായം  മതി '' എന്നുള്ള
ഭരണകക്ഷിയായ  ANC  യുടെ  സമീപനവും  അഴിമതിയും
 കെടുകാര്യസ്ഥതയുമാണ്‌  കാരണം  . ഇതിൻറെ   ചരിത്രം  പറയണമെങ്കിൽ
അനേകം  പേജുകൾ  വേണ്ടിവരും .

ഞങ്ങൾ   സ്കൂളിലേയ്ക്ക്  പോകുന്ന  റോഡിൻറെ  ഒരു  വശത്ത്  ആയിരക്കണക്കിനു  ഏക്കർ  സ്ഥലത്ത്  maize ,sunflower  ഇവയുടെ  കൃഷിയിടങ്ങളും   മറുവശത്ത്   നൂറുകണക്കിന്  പശുക്കളും  ആടുകളും
മേഞ്ഞു നടക്കുന്ന ,പുല്ലിന്റെ  കടലുമാണ് . മഴയത്തും  വെയിലത്തും
ഈ  മൃഗങ്ങൾ  പ റമ്പിലാണ്  കഴിയുന്നത്‌ . മുന്തിയ  ഇനം  മൂരിക്കുട്ടന്മാരും
ചില  പറമ്പുകളിൽ  കാണാം .

തുടർച്ചയായ   മഴയിൽ  ഒഴുകിവരുന്ന  വെള്ളം   റോഡിനടുത്തുള്ള  കുളങ്ങളിൽ  നിറയുമ്പോൾ   അവിടെ  കാട്ടുതാറാവുകളും  കൊക്കുകളും
മറ്റു  പക്ഷികളും   ഒരു  താൽക്കാലികതാവളം   തുറക്കാറുണ്ട് . കുറെ
അകലെനിന്ന്   ഇവയെ   കാണാൻ  സാധിക്കും .മനുഷ്യർ  കണ്‍വെട്ടത്ത്
പ്രത്യക്ഷപ്പെടുന്നത്  അവയ്ക്ക്   ഇഷ്ടമില്ല.

ഞങ്ങളുടെ   തോട്ടക്കാരൻ   പോളിന്  ഇനി  നല്ല  ദിവസങ്ങളാണ് . കാരണം
കുറെ  ദിവസത്തേയ്ക്ക്   ചെടികൾക്ക്   വെള്ളമോഴിക്കേണ്ട  ആവശ്യമില്ല.borehole ൽ   നിന്നുള്ള  വെള്ളം  ആവശ്യത്തിന്  ഉണ്ടെങ്കിലും
കഠിനമായ    ചൂടിൽ   അത് ' ആനവായിൽ   അമ്പഴഞ്ഞ  പോലെയാണ് .ഇന്നത്തെ  പോലെ  എല്ലായിടത്തും  വെള്ളമെത്തി  മണ്ണിലേയ്ക്കു  ആഴ്ന്നിറങ്ങുന്ന  മഴ  വളർച്ചയുടെ   ഒരു  പുതിയ  അദ്ധ്യായം  തുറക്കുന്നു .
നാളെ  തുടങ്ങുന്ന  ചെറിയ  മാസം  പച്ചക്കറികളുടെ  വലിയ  വളർച്ചയുടെ
മാസമാണ് . സൂപ്പർ മാർകെറ്റിൽ  പോയിട്ട്  വെറും കയ്യോടെ  മടങ്ങുന്ന
മാസം .

ഈ   പ്രദേശം  രാജ്യത്ത്   ഏറ്റവുമധികം   maize  ഉൽപ്പാദിപ്പിക്കുന്ന  ഒന്നാണ് .
ആഫ്രിക്കരുടെ  പ്രധാന ആഹാരം   maizeൻറെ   പൊടിയാണ് .രാജ്യത്തിൻറെ
ആവശ്യം  കഴിഞ്ഞ്  ജപ്പാൻ ,ദക്ഷിണകൊറിയ  മുതലായ
 രാജ്യങ്ങളിലേയ്ക്ക്  maize  കയറ്റി  അയയ്ക്കുന്നു . maize flour ൻറെ  ഒരു
ഫാക്ടറി   Delareyville ൽ   ഉണ്ട് . sunflower ,കടല  എന്നിവയാണ്  ഇവിടത്തെ
മറ്റ്   കൃഷികൾ . മേൽപ്പറഞ്ഞ   സാധനങ്ങൾ   വളരെ  ന്യായമായ  വിലയ്ക്ക്
കിട്ടുന്നു .



Wednesday, 29 January 2014

അപ്പുവും അരിപ്രാവുകളും

28  ജനുവരി   2014

ഒരുപക്ഷേ   ഇക്കൊല്ലത്തെ   ഏറ്റവും  മോശമായ   ദിവസമയിരിക്കാം  ഇന്ന് .
കാരണം  ഈ  പ്രദേശം  കൊടും ചൂടിൽ  ഉരുകുകയാണ് . വളരെ  അസ്വസ്ഥത  ഉണ്ടാക്കുന്ന  തരത്തിൽ  വേനൽക്കാലത്ത്   കേരളത്തിൽ  അനുഭവപ്പെടുന്ന
അതേ  ചൂട് .നാട്ടിൽ  പൊയില്ലെങ്കിലെന്ത്,നാട്ടിലെ  ചൂടും  വിയർപ്പും  അനുഭവിക്കാനുള്ള  അവസരമാണ്  ഈ  ജനുവരി  പുതുവർഷ സമ്മാനമായി  തന്നിരിക്കുന്നത്. എല്ലാത്തിനും  ഒരു നല്ലവശവും  ചീത്തവശവും   ഉണ്ട്. മഴയില്ലാത്തത്  കൊണ്ട്  സ്കൂളിലേയ്ക്കുള്ള  35 kms ലെ  14kms  ചരൽ  റോഡ്‌  തരക്കേടില്ലാതെ കിടക്കുന്നു .രണ്ടു ദിവസം അടുപ്പിച്ച്  മഴ പെയ്താൽ   റോഡ്‌  കുളമാകും .കുളമായാലും  അതിനെ
മറികടന്ന് ,അല്പം  ചെളി  തെറിപ്പിച്ച്  പോകുന്നതിൽ  ഒരു ത്രിൽ  ഉണ്ട് .ഇവിടെ   ചെളി  തെറിപ്പിച്ചാലും  ആരുടെയും  തെറി  കേൾക്കേണ്ടി  വരികയില്ല .കാരണം  നമ്മുടെ  ചുറ്റുവട്ടത്ത്  മറ്റ്  വാഹനങ്ങൾ  വളരെ
ചുരുക്കമാണ് .ഒരു പക്ഷേ ,ഇപ്പോൾ  വിട്ടുനിൽക്കുന്ന  മഴ  ഏതെങ്കിലും
ദിവസങ്ങളിൽ   കുടിശിക  സഹിതം  കുടഞ്ഞിടാനിടയുണ്ട് .

TV  ഇല്ലാതിരുന്ന  കാലത്ത്   ജനങ്ങൾ  ഇന്നത്തേതിലും  സന്തോഷത്തോടെ
കഴിഞ്ഞിരുന്നു  എന്നാണ്  എൻറെ  അഭിപ്രായം .എന്തുകൊണ്ടെന്നാൽ
മനുഷ്യത്വമുള്ളവർക്ക്   അസ്വസ്ഥത  ഉണ്ടാക്കുന്ന  കാര്യങ്ങളാണ്‌  നാം
നിത്യവും   TV യിൽ  കാണുന്നത്. പ്രത്യേകിച്ച് ,സ്ത്രീകൾക്കും  കുട്ടികൾക്കും
എതിരെയുള്ള  അതിക്രമങ്ങൾ ,അത്  ചെയ്യുന്നവർ
 ശിക്ഷിക്കപ്പെടതിരിക്കുന്നത്  മുതലായ  കാര്യങ്ങൾ   മനുഷ്യത്വമുള്ളവരിൽ
കഠിനമായ  വ്യഥ  ഉളവാക്കുന്നു .അപ്പോൾ   TV യിൽ നിന്ന്  രക്ഷപ്പെടാനായി
നമുക്ക്  കുട്ടികളുടെ  കൂടെയോ  വളർത്തു  മൃഗങ്ങളുടെ  കൂടെയോ കളിക്കാം .പച്ചക്കറി  തോട്ടമുണ്ടെങ്കിൽ  അവിടെ  കുറെ  സമയം
ചെലവഴിക്കാം .

എൻറെ  orchardൽ   അത്തി പഴങ്ങൾ  പാകമായി  നിൽക്കുന്ന  സമയമാണ് .
നാട്ടിൽ   ഈ  മരം  ഞാൻ  കണ്ടിട്ടില്ല . എന്നാൽ  പണ്ട്  ഒരു  നാടക  ഗാനം
കേട്ടിട്ടുണ്ട് ." അത്തി ക്കായ്കൾ   പഴുത്തല്ലോ ,എൻ മുന്തിരി വള്ളി
തളിര്ത്തല്ലോ ,ജെരുസലേമിൻ  കന്യകയാളെ ,വരൂ  വരൂ  വേഗം ''.അത്തിപഴം  മരച്ചോട്ടിൽ  നിന്ന് തിന്നുമ്പോൾ  ഈ  ഗാനമാണ്  ഓർമ്മയിൽ
കേൾക്കുന്നത് . എന്തു പഴമായാലും   അത്  മരത്തിൻറെ  ചോട്ടിൽ നിന്ന് ,
അല്ലെങ്കിൽ  മരത്തിൽ  കയറിയിരുന്ന്  തിന്നണം. എൻറെ  കുട്ടിക്കാലത്ത്
മാവിലും  പ്ലാവിലും  കശുമാവിലും  കേറുകയും  മരത്തിലിരുന്നു  തിന്നുകയും  പതിവായിരുന്നു .

വെണ്ടയും  തക്കാളിയും  പയറും  മറ്റും  ധാരാളം  ഉണ്ടാകുന്ന  സമയമാണ് .
ഇവിടെ നിന്ന്  130 kms  അകലെ  ധാരാളം  മാങ്ങയും
കപ്പളങ്ങയും  ഉണ്ടെന്ന്  കേട്ടു .നമ്മൾ  സുഹൃത്തുക്കളെ  സന്ദർശിക്കുമ്പോൾ
അവർ  എന്തെങ്കിലും  തന്നു വിടാതിരിക്കുകയില്ല .ഞായറാഴ്ച  shri
Karammel  George ഉം  കുടുംബാംഗങ്ങളും  ഇവിടെ  വന്നപ്പോൾ ഒരു  സഞ്ചി
നിറയെ  ചുവന്നു തുടുത്ത തക്കാളി  കൊടുത്തു വിട്ടു .''തക്കാളിപ്പഴ കവിളിൽ
ഒരു  താമരമുത്തം ''  എന്ന  ഒരു  പഴയ  ഗാനം   ഓർമ്മയിൽ  തെളിഞ്ഞു .ഇവിടെ  വിലയിൽ  ഒന്നാമത്  വെണ്ടക്കയാണ് . ഒരു കിലോയ്ക്ക്  50
Rand .ഏറ്റവും   വില  കുറഞ്ഞത്‌  മത്തങ്ങയും  cabbageഉം  ആണ് .

അസ്വസ്ഥതകളിൽ  നിന്ന്  രക്ഷപ്പെടാൻ  നമുക്ക്  വളർത്തു മൃഗങ്ങളെയോ
പക്ഷികളെയോ  ആശ്രയിക്കാം . ചിലർ   പട്ടിയെ വളരെ  കാര്യമായി
വളർത്തുന്നത്   കാണുമ്പോൾ   മറ്റുള്ളവർക്ക്  പുഛം ആണ് . എന്നാൽ  ഒരു
വളർത്തുമൃഗം  തരുന്ന  സ്നേഹവും  പിന്തുണയും  അതിൻറെ  ഉടമസ്ഥർക്ക്
മാത്രം   അറിയാവുന്ന  കാര്യമാണ് .ഉദാഹരണമായി  2012ൽ  ഞങ്ങൾ
സ്കൂളിൽ  ആയിരുന്ന  സമയത്ത്  മോഷ്ടാക്കൾ   ജനൽക്കമ്പി  മുറിച്ച്
വീട്ടിൽക്കയറി  വിലപിടിപ്പുള്ള  പലതും  തൂത്തുവാരി കൊണ്ടുപോയി .
അതിൻറെ  ഏക  ദൃക്സാക്ഷി  ഞങ്ങളുടെ  പൂച്ച ,അപ്പുവാണ് . എന്തോ
അരുതാത്തത്‌   സംഭവിച്ചത്  അവന്  മനസ്സിലായി .ഞങ്ങളുടെ  അടുത്തു
വരാതെ   അകലെ   മാറിനിന്ന്   വലിയവായിൽ  കരഞ്ഞു . അതിൻറെ
മുഖത്ത്  കഠിനമായ  വ്യഥ   കാണാമായിരുന്നു . കുറേ  ദിവസത്തേയ്ക്ക്
ജലപാനം  പോലുമില്ലാതെ   മാറിനിന്നു .

ഭക്ഷണകാര്യത്തിൽ   വളരെ  കണിശക്കാരനാണ്  അപ്പു . വാരിവലിച്ച്  ഒന്നും  തിന്നുകയില്ല . ഇറച്ചി ,മീൻ  മുതലായവയുടെ  അവശിഷ്ടങ്ങലോട്
അറപ്പാണ് . ശുദ്ധമായ  പാൽ ,വിലകൂടിയ  catfood  എന്നിവ  കഴിക്കും .
പിന്നെ  ഇടയ്ക്കും  മുട്ടിനും  പക്ഷികളെ  പിടിക്കും .പുരപ്പുറത്തു  താമസിക്കുന്ന  പ്രാവുകളിൽ  ഏതെങ്കിലും  അബദ്ധത്തിൽ  ലാൻഡ്‌  ചെയ്താൽ  അന്ന്  അപ്പുവിന്  കുശാലാണ്. വിശപ്പ്‌  സഹിക്കാൻ  വയ്യാത്ത
അവസ്ഥ  വന്നാൽ  അവൻ  മരത്തിൽ  കയറി  പക്ഷിയെ  പിടിക്കും .
ഒരു  Long jump/ triple jump  athlete ൻറെ  technique   ആണ്  അവൻ  ഉപയോഗിക്കുന്നത് .പത്ത്  അടി  ഉയരത്തിൽ  ഇരിക്കുന്ന  പക്ഷിയെ
ഏകദേശം ഇരുപതടി  അകലത്തിൽ നിന്ന്  ഫോക്കസ്  ചെയ്തശേഷം  തൊടുത്തുവിട്ട  മിസൈൽ  പോലെ  മരത്തിലേയ്ക്ക്‌  ഓടിക്കയറുകയാണ്.പ്രതികരിക്കാനാവാതെ   പാവം  പക്ഷി  അപ്പുവിൻറെ   വായിൽ !

റാം  എന്ന  weaver പക്ഷിയുമായി   ഞാൻ  പിണങ്ങി .കാരണം  അവൻറെ
തിരിവാണ് . 213  ഓഗസ്റ്റ്‌  മുതൽ   അവൻ  15  കൂടുകൾ  പണിതു .എല്ലാം
ഒന്നൊന്നായി     അവൻ തന്നെ  നശിപ്പിച്ചു .ഞാൻ   പ്രതീക്ഷിച്ചത്  ഈ
കൂടുകളിൽ  എല്ലാം  പെണ്‍കിളികൾ  വന്ന്  മുട്ടയിട്ട്  അവ  വിരിഞ്ഞ്
ഇവിടെയെല്ലാം  മഞ്ഞപക്ഷികൾ  പാറി പ്പറ ക്കുമെന്നാണ് .എന്നിട്ടിപ്പോൾ
കടിച്ചതുമില്ല   പിടിച്ചതുമില്ല  എന്ന  സ്ഥിതിയാണ് .അവശേഷിക്കുന്ന
രണ്ട്  കൂടുകൾ  കാശിനു  കൊള്ളാത്തവയാണ്.കഴിഞ്ഞ കൊല്ലം  ഇവനുമായി  പ്രണയസല്ലാപത്തിന്   വന്നിരുന്ന  പെണ്‍കിളികളെ  ഇപ്പോൾ
കാണാനില്ല .

ഈ  കോമ്പൌണ്ടിൽ   പല  മരങ്ങളിൽ  അരിപ്രാവുകൾ  കൂടുവെച്ചു  അടയിരിക്കുന്നത്‌  കാണാം .കൂട്  എന്ന്  പറയുന്നതിനേക്കാൾ   ശരി  ഇരിപ്പിടം  എന്നാണ് . അത്യാവശ്യത്തിന്  ഇരിക്കാൻ  മാത്രം  കുറെ
ചുള്ളിക്കമ്പുകൾ  വെച്ചാൽ  ഇരിപ്പിടമായി .നവംബറിൽ  ഒരു  ഒഴിഞ്ഞ
കോണിലുള്ള ,പാതി  കരിഞ്ഞ  ഒരു  മരത്തിൽ ,ഏകദേശം  12  ഉയരത്തിൽ
ഒരു  അരിപ്രാവ്  അടയിരിക്കുന്നത്‌  കണ്ടു . ഞാൻ  അടുത്ത്  ചെന്ന്  നോക്കി .
അതിൻറെ   കണ്ണുകളിൽ   ഭയമുണ്ടായിരുന്നു . അത്  അല്പ്പം  തിരിഞ്ഞ്
ഇരുന്നു .  അടുത്ത  ദിവസവും   നോക്കി .പ്രാവ്  അവിടെത്തന്നെ  ഉണ്ടായിരുന്നു . മൂന്നാം  ദിവസം  അത്  അവിടെയില്ല .സ്വകാര്യതയിലുള്ള
അനാവശ്യ ഇടപെടൽ  അതിന്   ഇഷ്ടമായില്ല .

ഈ  മാസം   വീടിന്  മുമ്പിലുള്ള  ചെറിയ  മരത്തിൽ  ഒരു  അരിപ്രാവ്
അടയിരിക്കുന്നത്   കണ്ടു . സുരക്ഷിതമായ  ഉയരത്തിലാണ് .സംശയ ദൃഷ്ടിയോടെ  എന്നെ  ഒളികണ്ണിട്ടു നോക്കി .എങ്കിലും  ഇരിപ്പിടം  ഉപേക്ഷിച്ച്
പോയില്ല . കുറെ  ദിവസം  കഴിഞ്ഞപ്പോൾ  രണ്ട്  ചെറിയ  അരിപ്രാവുകൾ
അവിടെ  പ്രത്യക്ഷപ്പെട്ടു . പൂർണ്ണവളർച്ച   എത്തിയവയാണ് .പക്ഷെ  ദൂരത്തിൽ  പറക്കാനുള്ള   പ്രാപ്തി   ആയിട്ടില്ല . ഓമനത്തമുള്ള  രണ്ടു
നാണം കുണുങ്ങികൾ .എപ്പോഴും  ഒന്നിച്ചിരിക്കാൻ  ശ്രമിക്കുന്നവർ . ഏകദേശം  പന്ത്രണ്ടടി   ഉയരത്തിലാണ്   അവർ  ഇരിക്കുന്നത് .ചിലപ്പോൾ
പുറംതിരിഞ്ഞു  ഇരിക്കും .അടുത്ത  ശിഖരത്തിലേയ്ക്ക്   കഷ്ടിച്ച്  പറക്കും .

പക്ഷികളെപ്പറ്റി  പറയുമ്പോൾ  ദുരൂഹതകൾ  ഏറെയാണ്‌ .അമ്മപ്രാവ്
ഈ  പിന്ചോമനകളെ   തനിച്ചാക്കി എവിടെ  പോയി? എന്തുകൊണ്ടാണ്
കൂട്ടിരിക്കാത്തത് ? ഇവർക്ക്  പറക്കാനുള്ള   ലൈസൻസ്  എടുക്കാൻ
പോയിരിക്കുകയാണോ ? ഇവർ  തനിയെ  പറന്നുയരുന്ന  ദിവസവും
മുഹൂർത്തവും   ഏതാണ് ?

ഒരു  ദിവസം  ഇരുട്ടാൻ   തുടങ്ങിയപ്പോൾ   അമ്മപ്രാവ്  എത്തി . വലിയ
സ്നേഹപ്രകടനങ്ങൾ  കണ്ടു .ചിറക് വിടർത്തലുകൾ ,ചിറകടികൾ . ഏതോ
അമൂല്യഭക്ഷണത്തിന്  വേണ്ടി  ആയിരുന്നോ  അമ്മപ്രാവ്  പകൽ മുഴുവൻ
സ്ഥലത്ത്  ഇല്ലാതിരുന്നത് ?

കുഞ്ഞുങ്ങൾക്ക്‌   സീത ,ഗീത  എന്ന്  ഞാൻ  പേരിട്ടു . പണ്ട്  ഹേമമാലിനി
ഡബിൾ   റോളിൽ  അഭിനയിച്ച   ഒരു  ഹിന്ദി സിനിമയുടെ  പേരാണ് ''സീത
ഔർ  ഗീത '. ദിലീപ്  കുമാർ  ഡബിൾ  റോളിൽ  അഭിനയിച്ച 'രാം  ഔർ  ശ്യാം ' എന്ന   ചിത്രത്തിൻറെ   പേരിൽ  നിന്നാണ്  മഞ്ഞപക്ഷിക്ക്  'രാം ' എന്ന്
പേരിട്ടത് .

ഒരു  പക്ഷെ , അമിതലാളന   നൽകിയാൽ  കുഞ്ഞുങ്ങൾക്ക്‌  സ്വന്തം  ചിറകുകൾ  കൊണ്ടും  സ്വതന്ത്രമായി   ജീവിക്കാനുള്ള   പ്രാപ്തി  ഉണ്ടാവുകയില്ല  എന്നതിനാൽ  ആയിരിക്കാം  അമ്മപ്രാവ്  അവരെ
തനിയെ  വിട്ടിരിക്കുന്നത് .

''  നിങ്ങൾക്ക്  തനിയെ   പറക്കാനുള്ള  കഴിവ്  ആകും

,വരും
ദിവസങ്ങളിൽ . ഈ  വീട്ടുകാരൻ   കുഴപ്പക്കാരനല്ല . ഒന്നും  പേടിക്കേണ്ട
ആവശ്യമില്ല . നിങ്ങൾ  ഈ  മരത്തിൽ  കുറേശ്ശെ  പറന്നു  പഠിക്കുക .എൻറെ
റോൾ  99  ശതമാനവും   പൂർത്തിയായി . നിങ്ങൾ  സ്വന്തം  കാലിൽ  നിൽക്കാൻ  പഠിക്കണം . തനിയെ  പറന്നു  പരിശീലിക്കണം . എങ്കിൽ
മാത്രമേ  ജീവിതത്തിലെ   വെല്ലുവിളികൾ  നേരിടാൻ  ആവുകയുള്ളു .''
ഇതായിരിക്കാം   അമ്മപ്രാവ്  കുഞ്ഞുങ്ങൾക്ക്‌  നൽകിയ  ഉപദേശം .


അപ്പുവിന്  അരിപ്രാവുകളോട്   പ്രത്യേക  താല്പര്യമൊന്നുമില്ല . എന്നാൽ
ഈ  കുഞ്ഞുങ്ങൾ  അവൻറെ  മുമ്പിൽ  ചെന്നു പെട്ടാൽ  ആപത്താണ് . അതുകൊണ്ട്  അവനെ  മാറ്റി  നിറുത്തണം .ശുദ്ധമായ  പാലും   വിലകൂടിയ
catfood ഉം  കൊടുത്ത് . നല്ല  ശാപ്പാട്  കിട്ടിയാൽ  എവിടെയെങ്കിലും  പോയി
ഉറങ്ങിക്കൊള്ളും . അവൻറെ  നല്ല  കാലം !

*                   *                   *                  *                             *                 *




Wednesday, 22 January 2014

വീണ്ടും ചില കൊച്ചു കൊച്ചു കാര്യങ്ങൾ

ഇവിടെ   സ്കൂൾവർഷം  ജനുവരി യിൽ   തുടങ്ങി  ഡിസംബറിൽ  അവസാനിക്കുന്നു . ഒന്നര മാസം   നീണ്ടു നിന്ന   അവുധിക്കു ശേഷം  ജനുവരി
15 ന്   അദ്ധ്യയനം    ആരംഭിച്ചു .13 ന്  അദ്ധ്യാപകർക്ക്   സ്‌കൂൾ  തുറന്നു .
കുട്ടികൾ  എത്തുന്നതിന്  മുൻപു തന്നെ   അദ്ധ്യാപകർ  റെഡി  ആയിരിക്കണം
എന്നാണ്  ഉദ്ദേശം .

ഡിസംബർ  22 ന്  ഞങ്ങൾ   പോർട്ട്‌   Elizabeth  ലേയ്ക്ക്  യാത്ര  തിരിക്കുമ്പോൾ
വരൾച്ചയുടെ  ലക്ഷണമുണ്ടായിരുന്നു .പുല്ലും  കുറ്റിച്ചെടികളും  മുരടിച്ചു
നിൽക്കുകയായിരുന്നു .ജനുവരി   6 ന്  തിരിച്ചെത്തിയപ്പോൾ  സ്ഥിതി
മാറിയിരുന്നു .ഇടയ്ക്ക്  ഒന്നോ  രണ്ടോ  മഴ  ലഭിച്ചു .പെരുമ്പാമ്പിന്റെ
ഭകഷണം  പോലെയാണ്   ഇവിടത്തെ   മഴ.ഒരു  ആടിനെ  വിഴുങ്ങിയാൽ
ഒന്നു രണ്ടാഴ്ചത്തേക്ക്  ഭക്ഷണം  വേണ്ട .അരമുക്കാൽ  മണിക്കൂർ  മഴ
പെയ്തു  കഴിഞ്ഞാൽ  ഒരാഴ്ചയിൽ കൂടുതൽ  ഇടവേള . അതുകൊണ്ട്  കുട
ഇവിടെ  ഒരു  അത്യാവശ്യ കാര്യമല്ല .

6 ആം   തീയതി  വൈകീട്ട്   ഞങ്ങൾ  വീട്ടിലെത്തുമ്പോൾ  ഞങ്ങളുടെ  പൂച്ച ,
അപ്പു ,അവിടെത്തന്നെ  ഉണ്ടായിരുന്നു . അവൻ  വലിയ  വായിലെ  കരഞ്ഞു
കൊണ്ട്  എഴുനേറ്റു .പക്ഷെ   അടുത്തു  വന്നില്ല . സാധാരണ  ഞങ്ങൾ  നാട്ടിൽ
പോകുമ്പോൾ  പ്രതിഷേധ സൂചകമായി  അവൻ  എങ്ങോട്ടെങ്കിലും  പോവുകയാണ്  പതിവ് .ഞങ്ങൾ  ഈ  രാജ്യത്തു തന്നെ  ഉണ്ടെന്ന്  അവന്
പിടികിട്ടി കാണണം .കാരണം   ഞങ്ങൾ  വലിയ  പെട്ടികൾ  കാറിൽ  എടുത്ത്
വെക്കാഞ്ഞത്  അവൻ  ശ്രദ്ധിച്ചു  കാണും .ഞങ്ങൾ  സംഭാഷണത്തിൽ  ഏർപ്പെട്ടു .

                                                      കുരി

എങ്ങനെയുണ്ടയിരുന്നെടാ   രണ്ടാഴ്ച ?

                                                      അപ്പു

നീ   നല്ല   പണിയാ  പറ്റിച്ചത് . ഒരാഴ്ചത്തേക്ക്   പോവുകയാണെന്ന്  പറഞ്ഞിട്ട്
നീ   രണ്ടാഴ്ച  എടുത്തു .ഞാനിവിടെ  ഒറ്റയ്ക്ക്  അറും  പട്ടിണി .

                                                       കുരി

നിനക്കുള്ള    catfood   ഇവിടെ  ഏർപ്പാട്  ചെയ്തിട്ടുണ്ടായിരുന്നല്ലോ .പാലിന്
പോളിൻറെ  കയ്യിൽ   കാശും  ഏൽപ്പിച്ചിരുന്നു .എല്ലാ  ദിവസവും  ഇവിടെ
വന്ന്   കാര്യങ്ങൾ   അന്വേഷിക്കണം  എന്നായിരുന്നു  നിർദേശം .പിന്നെന്തുപറ്റി ?

                                                      അപ്പു

നീ   പോയിക്കഴിഞ്ഞ് , 23 ന്   ഇവിടെ  കനത്ത   മഴ  പെയ്തു .തുള്ളിക്ക്‌
ഒരു   വീപ്പ  എന്ന  കണക്കിന് .മണ്ണിന്   നാലഞ്ച്  ദിവസത്തേക്കുള്ള  നനവ്‌
കിട്ടി .അതു  കൊണ്ടായിരിക്കണം   നാല്   ദിവസത്തേക്ക്   പോളിനെ
കണ്ടില്ല .

                                                       കുരി

അപ്പോൾ   നിൻറെ  പാലോ ?

                                                       അപ്പു

അഞ്ച്  ദിവസം   കഴിഞ്ഞപ്പോൾ   പോൾ  വന്നു ,മൂക്കറ്റം  കുടിച്ച്  വെളിവില്ലാതെ . പാലിൻറെ   കാര്യം   പറഞ്ഞപ്പോൾ   അയാൾ  തട്ടിക്കയറി . നല്ല  പുളിച്ച   തെറി  പറഞ്ഞ്   എന്നെ  ആട്ടിയോടിച്ചു .

                                                        കുരി

എനിക്ക്  സംശയമുണ്ടായിരുന്നു . അതുകൊണ്ട്   ഒരു  കുപ്പി  പാലിനുള്ള
പൈസയേ   ഞാൻ   കൊടുത്തിരുന്നുള്ളു . പൊയതു  പോകട്ടെ . പിന്നെ
നീയെങ്ങനെ   മാനേജ്  ചെയ്തു ?


                                                        അപ്പു

രണ്ട്   പ്രാവുകൾ , മൂന്ന്  കരിയില പ്പിട .....അതു കൊണ്ട്  പട്ടിണി  കിടക്കേണ്ടി   വന്നില്ല .

                                                 
                                                   കുരി

കാടുംകൈ യാണ്  നീ   ചെയ്തത് .അവരെല്ലാം   എൻറെ  സംരക്ഷണയിലുള്ളവരാണ് .

                                                       അപ്പു

ഗതികെട്ടാൽ   പൂച്ച   പക്ഷിയെയും  തിന്നും  എന്നല്ലേ  ചൊല്ല് .

                                                    കുരി

വിഷമിക്കേണ്ട  കുട്ടാ .ഇന്നുമുതൽ  നിനക്ക്  ഞാൻ  fresh മിൽക്കും  മുന്തിയ
ഇനം  catfood ഉം   വാരിക്കോരി   തരും .

                                                       അപ്പു

ചുമ്മാ  പാഴ്വാക്ക്   പറയാതെ .election   അടുക്കുമ്പോൾ   രാഷ്ട്രീയക്കാർ
ജനങ്ങളെ   പറ്റിക്കാൻ  പറയുന്നതു പോലെ .

                                                         കുരി

ഇന്നുമുതൽ   എന്നെ   വിശ്വസിക്ക് .എന്നെ   വിശ്വസിക്കൂ ,ഒരിക്കൽ  കൂടി .

                                                       അപ്പു

ഉം . എനിക്ക്   അത്ര   വിശ്വാസമില്ല .

അങ്ങനെ   ഞങ്ങൾ  വീണ്ടും  കൂട്ടുകാരായി . പറമ്പിൽ  നടക്കുമ്പോൾ  അവൻ
എപ്പോഴും  അനുഗമിക്കാറുണ്ട് . ഇടയ്ക്ക്  ദേഹം  ചൊറിഞ്ഞു  കൊടുക്കണം .സ്നേഹം  കൂടുമ്പോൾ  അവൻ  ചിലപ്പോൾ  ഒരു  ചെറുകടി  തരാറുണ്ട് .
ഞാൻ  തോട്ടത്തിൽ  നടന്നു നോക്കി .22 ന് പഴുത്ത് പാകമായി  നിന്ന  സ്വർണ
നിറമുള്ള  പീച്ചുകൾ  ഒന്നും  അവശേഷിച്ചിട്ടില്ല . പഴുത്താലും  പച്ചനിറമുള്ള പീച്ചിൽ  നൂറുകണക്കിന്  പാകമായി .അവയുടെ  ഭാരം കൊണ്ട്  ശിഖരങ്ങൾ  വളഞ്ഞ്  നിലത്തുമുട്ടിയിരിക്കുന്നു . ഇത്തരം  അഞ്ച്  മരങ്ങളുണ്ട് .

കുറേ  വെണ്ടയ്ക്ക  മൂത്ത്  മുരടിച്ചു പോയി .തക്കാളികളിൽ  ചിലത്
പഴുത്തു  തുടങ്ങിയിരിക്കുന്നു .Spinach  ആർക്കും  വേണ്ടാതെ  മുരടിച്ചു പോയിരിക്കുന്നു . പയറുകളിൽ   അങ്ങിങ്ങായി  പൂവുകൾ  പ്രത്യക്ഷപ്പെട്ടു
തുടങ്ങിയിട്ടുണ്ട്.പോൾ  ചില  ദിവസങ്ങളിൽ  വന്നില്ലെങ്കിലും  ഒന്നുരണ്ട്
കനത്ത  മഴ  പച്ചക്കറി തോട്ടത്തെ  രക്ഷിച്ചിരിക്കുന്നു .

നവംബർ  മുതൽ  മെയ്‌  വരെ  ഞങ്ങൾ  90 ശതമാനം  vegetarians  ആണ് .ഈ
കലയളവിൽ  supermarket ൽ  പോകുമ്പോൾ  വെറും കൈയോടെ  മടങ്ങുന്നു
എന്നു  പറഞ്ഞാൽ  അത്  നിരാശാജനകമായ  ഒരു കാര്യമല്ല .ഞങ്ങൾക്കാവശ്യമായ   എല്ലാ  പച്ചക്കറികളും  തോട്ടത്തിൽ നിന്ന്  കിട്ടും .ഭൂമി  അധികം  വളക്കൂറുള്ളതല്ല . ഈ  പോരായ്മ  തീർക്കാൻ  ചാണകം
സുലഭമാണ് . എൻറെ  അയൽക്കാരനായ  വെള്ളക്കാരൻ  കന്നു കാലി
കച്ചവടക്കാരനാണ് . ഒരു truck ഉം  trailor ഉം  ഉണ്ട് .തൊട്ടടുത്തുള്ള  മൈതാനത്ത്  ആണ്  വണ്ടി  പാർക്ക്‌  ചെയ്യുന്നത് . ഓരോ  ട്രിപ്പ്‌  കഴിഞ്ഞ്  വരുമ്പോഴും
വണ്ടി  ക്ലീൻ ചെയ്യുമ്പോൾ  ചാണകത്തിന്റെ  ഒരു  കൂന  അവിടെ
രൂപം  കൊള്ളും . ആവശ്യക്കാർക്ക്  സൌജന്യമായി  വാരിക്കൊണ്ട് പോകാം . വെള്ളത്തിന്‌  വലിയ  ക്ഷാമമില്ല .മുനിസിപ്പൽ  സപ്ലൈ  കൂടാതെ
borehole  ഉണ്ട് .മഴവെള്ളം  ശേഖരിക്കുന്ന  ഒരു  ടാങ്കും  ഉണ്ട് .

ജൂണ്‍ -ജൂലൈ  മാസത്തിൽ  വളരെ  തണുപ്പ്  ഉള്ളതുകൊണ്ട്  ഈ  പ്രദേശത്ത്
വാഴ ,കപ്പ ,മാവ് ,കപ്പളം  മുതലായവ  ശരിക്ക്  വളരുകയില്ല .frost അടിച്ച്
വാഴയിലകൾ  വാടിപ്പോകും . എന്നാൽ  150 kms  അകലെ  താമസിക്കുന്ന  ചില   മലയാളികൾക്ക്  നല്ല  കുലകൾ  ലഭിക്കാറുണ്ട് .ഞങ്ങൾക്ക്  മുരിഞ്ഞയുണ്ട് .പക്ഷെ  കായ്‌  ആകുന്നതിനു മുമ്പ്
ശൈത്യത്തിൻറെ  മുമ്പിൽ  അടിയറവ്  പറയുന്നു . കിളികൾക്ക്  ഇഷ്ട ഭക്ഷണമാണ്  മുരിഞ്ഞയുടെ   തളിരിലയും  പൂക്കളും .

എൻറെ തലമുറയിൽ പെട്ട   മലയാളികൾ  ഇത്തിരി സ്ഥലത്ത്  എന്തെങ്കിലും
നട്ടു പിടിപ്പി.ക്കുന്നവരാണ് . ഇത്  സാമ്പത്തിക ലാഭം  നോക്കിയല്ല .ചെടികൾ
സൂര്യപ്രകാശം  തേടി  വളരുന്നതുപോലെ  എന്നെപ്പോലുള്ള  മലയാളികളുടെ  മനസ്സ്  എപ്പോഴും  നമ്മുടെ  ഭാഷ ,സംസ്കാരം ,സംഗീതം ,ഭക്ഷണം ,സിനിമ
മുതലായവ  തേടിപ്പോകുന്നു .അതിൻറെ  ഒരു ഭാഗമാണ്  പച്ചക്കറിത്തോട്ടം .
നമ്മുടെ തോട്ടത്തിൽ നിന്ന്  പറിച്ചെടുത്തവ  മാത്രം ഉപയോഗിച്ച്  സാംബാർ ,അവിയൽ  മുതലായവ  ഉണ്ടാക്കി  കഴിക്കുമ്പോൾ  ഒരു  പ്രത്യേക  സംതൃപ്തി  തോന്നും .
ഇവിടം  ഒരു  വിദേശ രാജ്യമാണെന്ന്  ഒരിക്കലും  തോന്നുകയില്ല .കാരണം
വിദേശീയമായ  ഒന്നും  എൻറെ  വീട്ടിലോ  പുറത്തോ  ഇല്ല. എല്ലാം കേരളീയമാണ്‌ .പണ്ട്  English സിനിമകളും  TV യും  കാണാറുണ്ടായിരുന്നു .
മലയാള ചാനലുകൾ  വന്നതോടുകൂടി  English സിനിമയോടും  TV യോടും
വിട  പറഞ്ഞു .TV കാണാത്ത  സമയത്തും  on  ആയിരിക്കണം .വീട്ടിൽ
എപ്പോഴും  മലയാളം കേട്ടുകൊണ്ടിരിക്കണം .പാട്ടുകൾ  ആയാലും  മതി .
അല്ലെങ്കിൽ  എന്തോ  വലിയ  ശൂന്യത  അനുഭവപ്പെടും .

*                               *                          *                               *
NB   CAPE  TOWN  യാത്രാ  വിവരണം  പിന്നീട്  തുടരും .




                                                   

Saturday, 18 January 2014

ഓർമ്മകളിലെ വിളക്കു മാടം ( ഓർമ്മ )

ജനുവരി  9   2014

''ഒരു   ജോലി  കിട്ടിയിട്ടു വേണം   ലീവ്  എടുക്കാൻ '' എന്നു   പറഞ്ഞതുപോലെ
'' ഒരു  മഴ  പെയ്തിട്ടാകട്ടെ  എന്തെങ്കിലും  എഴുതാൻ '' എന്ന്  വിചാരിച്ച്  മഴയ്ക്ക്‌  വേണ്ടി  കാത്തിരിക്കാൻ  തുടങ്ങിയിട്ട്  ദിവസങ്ങൾ   ഏറെയായി .
പക്ഷേ   ഫലമൊന്നും   ഉണ്ടായില്ല . ഇവിടെ   ചൂട്  36  ഡിഗ്രിയിൽ  എത്തിയിരിക്കുന്നു . ഒരു   വരൾച്ചയുടെ  ലക്ഷണങ്ങൾ   കാണുന്നുണ്ട് .
എൻറെ   garden ൽ   തലയുയർത്തി  നിൽക്കുന്ന ,പത്തടിയോളം  ഉയരമുള്ള
റോസചെടിയിലെ   ചുവന്ന  പൂക്കൾ  ഉച്ചയോടെ ,സൂര്യൻറെ  ആക്രമണത്തിൽ
പിടിച്ചു നിൽക്കാനാവാതെ   തലകുനിക്കുന്നു .ഇത്  ആ  ചെടിയുടെ  രണ്ടാം
പൂക്കാലമാണ് .പക്ഷേ  പൂവുകൾ   പുകയില  പോലെ  വാടി കരിയുന്നു .

എൻറെ   പൂർവ  വിദ്യാലയമായ  വിളക്കുമാടം   St  ജോസഫ്‌'സ്   ഹൈ സ്കൂൾ ,അതിൻറെ  പ്ലാറ്റിനം  ജൂബിലി  ആഘോഷിക്കുകയാണ്  ജനുവരി  12 ന്‌ .എൻറെ  ജ്യേഷ്ഠ സഹോദരപുത്രനും  ആ  സ്കൂളിലെ  അദ്ധ്യാപകനും  പരിപാടികളുടെ  ഒരു  പ്രധാന  സംഘാടകനുമായ  shri  ബിനോയ്‌  ടോം
fb യിൽ   പ്രോഗ്രാം  പോസ്റ്റ്‌  ചെയ്തതു  കണ്ടപ്പോൾ  സ്കൂളിനെ പറ്റിയുളള
ചില  ഓർമ്മകൾ   പങ്കു  വെയ്ക്കാമെന്ന്   കരുതി .ജൂബിലിയുടെ  souvenir ൽ
'' ഓർമ്മകളിലെ  വിളക്കുമാടം ' എന്ന  എൻറെ  ഒരു  ലേഖനം  ഉൾപ്പെടുത്തിയിട്ടുണ്ട് .

ഒരു  വ്യക്തിയുടെ  ജീവിതത്തിൽ  കൂടുതൽ   സ്വാധീനം  ചെലുത്തുന്നത്  സ്കൂൾ
ആണോ  കോളേജ്  ആണോ  എന്ന  കാര്യം  ആരെങ്കിലും  ഗഹനമായി  പഠിച്ചിട്ടുണ്ടോഎന്നറിയില്ല . എൻറെ  വീക്ഷണത്തിൽ  സ്കൂളിനാണ്
പ്രാധാന്യം .

ഞാൻ  SSLC യ്ക്ക്   പഠിച്ച  1963/ 1964 ൽ   ആണ്   വിളക്കുമാടം  സ്കൂളിൻറെ
25 ആം   വാർഷികം   ആഘോഷിച്ചത് . അതു കൊണ്ട്  കൂടിയാണ്  ഇപ്പോഴത്തെ
ആഘോഷങ്ങളിൽ  എനിക്ക്  അതീവ  താല്പര്യമുള്ളത് .

അമ്പത്  വർഷങ്ങൾ  എൻറെ  വീക്ഷണത്തിൽ  ഒരു  ചെറിയ  കാലഘട്ടമാണ് .
കാരണം  അമ്പത്  വർഷം  മുമ്പുള്ള  കാര്യങ്ങൾ  ഇന്നലെ  എന്ന പോലെ
ഓർമ്മകളിൽ  പച്ച പിടിച്ചു  നിൽക്കുന്നു .എന്നാൽ  ഇക്കഴിഞ്ഞ  അര
നൂറ്റാണ്ടിനുള്ളിൽ  സംഭവിച്ച  മാറ്റങ്ങൾ   വിവരണാതീതമാണ് .

മാതൃ വിദ്യാലയ ത്തെപ്പറ്റി   ഓർക്കുമ്പോൾ   50 -60  വർഷങ്ങൾക്ക്  മുമ്പുള്ള
സാമൂഹ്യ പശ്ചാത്തലം   പ്രസക്തമാണ് .ഇന്ന്  electricity ,ഗ്യാസ്,TV ,കാർ ,cellphone
കടയിൽ നിന്ന്  വാങ്ങിയ  കുടിവെള്ളം  മുതലായവ  ഇല്ലാതെ  ഒരു  ദിവസം
കഴിച്ചുകൂട്ടാൻ    സാധ്യമല്ല .എന്നാൽ  ഇതൊന്നും  ഇല്ലാതിരുന്ന  അക്കാലത്ത്  സന്തോഷത്തോടെ  ജീവിച്ചിരുന്നു . വിദ്യാഭ്യാസത്തിന്  വേണ്ടിയുള്ള   അടങ്ങാത്ത  ദാഹവും  ആവേശവും  എല്ലാവരിലും  ഉണ്ടായിരുന്നു . അതിൻറെ   കാരണം  1950 ൽ  പാല  കോളേജിന്റെ  സ്ഥാപനമാണ്‌ .അതിനു മുമ്പ്  നല്ല  സാമ്പത്തിക  ശേഷിയുള്ള  കുടംബങ്ങളിലെ
കുട്ടികൾക്ക്  മാത്രമേ  തിരുച്ചിയിലും  മദ്രാസ്സിലും  മറ്റും  പോയി  പഠിക്കാനുള്ള   അവസരം  ലഭിച്ചിരുന്നുള്ളൂ . വീട്ടിൽ നിന്നും  പോയി വരാവുന്ന  ദൂരത്തിൽ  ഒരു  കോളേജ്  സ്ഥാപിതമായപ്പോൾ  അവിടെ  പഠിക്കാൻ  യോഗ്യത   നേടണം  എന്ന  ആഗ്രഹവും  ലക്ഷ്യവും  വിദ്യാർഥികളിലും  രക്ഷാകർത്താക്കളിലും  ഉണ്ടായി .

ജനങ്ങളിൽ  പൊതുവെ   വായനയിലും  നാടകം ,സിനിമ  എന്നിവയിലും
വളരെ  താല്പര്യം  ഉണ്ടായിരുന്നു . വായനയിലുള്ള  താൽപര്യം  അന്നത്തെ
പോലെ  ഇന്ന്  ഉണ്ടോയെന്നറിയില്ല . സാധാരണക്കാർ  ചങ്ങമ്പുഴയുടെ
'രമണൻ '  വാങ്ങി   വായിക്കുകയും  കൈമാറുകയും ,വായിക്കാൻ  അറിഞ്ഞു
കൂടാത്തവർ   അറിയാവുന്നവരെക്കൊണ്ട്   വായിപ്പിച്ച്  കേട്ട്  ആസ്വദിക്കുകയും  ചെയ്യുന്നത്  ഞാൻ  കണ്ടിട്ടുണ്ട്. കൂടാതെ  കുമാരൻ  ആശാൻ ,വൈലോപ്പള്ളി ,വള്ളത്തോൾ ,ബഷീർ ,പൊൻകുന്നം  വർക്കി ,
മുട്ടത്തു വർക്കി ,തോപ്പിൽ  ഭാസി  മുതലായവരുടെ  കൃതികൾ  ജനങ്ങൾ
വായിക്കുകയും  വായിച്ചതിനെപ്പറ്റി  ചർച്ച  ചെയ്യുകയും  പതിവായിരുന്നു .

അന്ന്   ഓരോ  കുടുംബങ്ങളിലും   ഞങ്ങളുടെ  നാട്ടിൽ  8-10  മക്കളാണ്
ശരാശരി . അതിൽ  കുറഞ്ഞത്‌  രണ്ടു പേരെ എങ്കിലും  വൈദിക  പഠനത്തിനും
കന്യാസ്ത്രീ  ആകാനും  അയയ്ക്കും . പഠനത്തിൽ  മിടുക്കാരല്ലാത്ത  ആണ്‍കുട്ടികൾ  മലബാരിലെയ്ക്കോ    ഇടുക്കിയിലെയ്ക്കോ  കുടിയേറും .പഠിക്കാൻ  മിടുക്കാരായ  കുട്ടികൾ  ഹൈ സ്കൂളിലേയ്ക്കും  കോളേജിലെ ക്കും  എന്നതായിരുന്നു   നാട്ടുനടപ്പ് .

എല്ലാ  കുടുംബങ്ങൾക്കും  5-10  ഏക്കർ  സ്ഥലമുണ്ട് .പക്ഷേ   വരുമാനം  വളരെ
കുറവ് . പതിനായിരക്കണക്കിനു  തേങ്ങാ  വിറ്റാലും  കിട്ടുന്നത്  വളരെ  കുറച്ച്
രൂപയാണ് .റബ്ബറിനും  കാര്യമായ  വിലയില്ല . അതു കൊണ്ട്  മാതാപിതാക്കൾ
കുടുംബം  പോറ്റാൻ   വളരെ  കഷ്ടപ്പെട്ടിരുന്നു .

കുട്ടികൾ  വളരെ  ചെറുപ്രായത്തിൽ തന്നെ  സ്വന്തം  കാലിൽ  നിൽക്കാൻ  പ്രാപ്തരായിരുന്നു . കാരണം  കുട്ടികളുടെ  കാര്യങ്ങൾ  നോക്കാൻ  മാതാപിതാക്കൾക്ക്
സമയമുണ്ടായിരുന്നില്ല .ലാളന  ഒന്നും  കിട്ടാതെ  വളർന്നവരാണ്  എൻറെ
തലമുറക്കാർ . ഞങ്ങൾക്ക്  ഭക്ഷണം  വിളമ്പി  തരേണ്ട  ആവശ്യമില്ല .കുളിപ്പിച്ച്
ഉടുപ്പ്  ഇടീച്ച്‌  സ്കൂൾ  ബാഗുമെടുത്ത്‌  അനുഗമിക്കേണ്ട  ആവശ്യമില്ല .എല്ലാം
തനിയെ   ചെയ്തു  ശീലിച്ചിരുന്നു . സ്കൂൾ  ബാഗും   uniform ,പോക്കറ്റ്  money
ഒന്നുമില്ല .

അന്ന്  എല്ലാവരും   നടന്നാണ്  സ്കൂളിൽ  പോയിരുന്നത് . വെട്ടം  സാറിനെപ്പോലെ   ചില  അദ്ധ്യാപകർ   സൈക്കിളിൽ  സഞ്ചരിച്ചിരുന്നു .നടന്നു
പോകാൻ   ടാറിട്ട  റോഡ്‌  എല്ലായിടത്തും  ഉണ്ടായിരുന്നില്ല . പൈക-വലിയ
കൊട്ടാരം   റോഡ്‌  അന്ന്  പൂർത്തിയായിരുന്നില്ല . ആ  റോഡു വെട്ടുന്നതിൽ
ഞാനും  പങ്കെടുത്തിട്ടുണ്ട് . എൻറെ  പങ്ക്  എന്നുവെച്ചാൽ  റോഡ്‌  വെട്ടുന്ന
നാട്ടുകാർക്ക്‌   ഉണക്ക കപ്പപുഴുക്ക് ,ഉണക്കമീൻ  കറി ,തൊണ്ടുകാപ്പി  എന്നിവ
എത്തിക്കുക ,അവരുടെ  കൂടെ  കഴിക്കുക എന്നതായിരുന്നു .ഇരുപതോളം
പേർ  ചേർന്നാണ്   റോഡ്‌  വെട്ടുന്നത് . തമാശകൾ  പറഞ്ഞും  പാട്ടുപാടിയും
ഇടയ്ക്ക്  ബീഡി  വലിച്ചും  ആണ്  റോഡു വെട്ട്  പുരോഗമിച്ചിരുന്നത് .

റോഡ്‌  പൂർത്തിയാകുന്നതിനു മുൻപ്  ഇടവഴികൾ ,പറമ്പുകൾ , പാടത്തിന്റെ  വരമ്പ്   എന്നിവയിലൂടെയാണ്  സ്കൂളിലേയ്ക്കു  പോകുന്നത് .പാടത്തിൽക്കൂടി  പോകുന്നത്  രസകരമാണ് .ചിലപ്പോൾ  വെള്ളത്തിലിറങ്ങി
നെറ്റിയേൽ പൊന്നൻ ,വഴ്ക്കാവരയൻ  മുതലായ  ചെറുമീനുകളെ  പിടിച്ചിട്ട്
വെള്ളത്തിലേയ്ക്ക് തന്നെ  വിടും .ഇന്ന്  ആ  പാടം  ഇല്ല .അത്  നികത്തി  റബ്ബർ
വെച്ചു .നെല്ലിൻറെ  സ്ഥാനത്ത്   വീടുകളും  ഉയർന്നു .പ്രകൃതിയെ  നശിപ്പിച്ചു
കൊണ്ടുള്ള ,പൊള്ളയായ  പുരോഗമനം !

ഉച്ചഭക്ഷണം  വാഴയിലയിൽ  പൊതിഞ്ഞ്  കൊണ്ടുപോയിരുന്നു .കൂട്ടാൻ
പയറ് ,മാങ്ങാ ചമ്മന്തി ,ചക്കക്കുരു  മുതലായവ  ആയിരുന്നു .പൊതി ചോറിന്റെ  രുചി  മലയാളികളുടെ  ഒരു  സ്വന്തം  രുചിയാണ് .അതിന്
പകരം  വെക്കാൻ  ഒന്നുമില്ല . ആ  രുചി  പുതുക്കുന്നത്  കോട്ടയത്തു നിന്ന്
ബങ്ങലുരുവിലെയ്ക്കു  ട്രെയിനിൽ  പോകുമ്പോൾ  മകൾ  കുലീന  തന്നയക്കുന്ന
പൊതിച്ചോർ  ആണ് .

സ്കൂളിൽ  ഉച്ചയൂണ്  കഴിക്കുന്നത്‌  പള്ളിയുടെ  പറമ്പിൽ  കപ്പചെടിയുടെ
തണലിൽ  ഇരുന്നാണ്.കിണറ്റിൽ നിന്ന്  വെള്ളം  കോരിക്കുടിക്കും .അന്ന്
പള്ളി വികാരി  'തിരുമേനിയച്ചൻ '( കിഴക്കേക്കര ) ആയിരുന്നു . തിന്നാൻ
ആളില്ലാഞ്ഞിട്ടായിരിക്കാം   പള്ളിപ്പറമ്പിൽ  വാഴക്കുലകൾ  വെട്ടാതെ
 പഴുത്തും  പൊട്ടിയും  നിൽക്കുന്നതു  കാണാം .

സ്കൂളിലെ  ഏറ്റവും  രസകരമായ  ദിവസങ്ങൾ  യുവജനോത്സവ മത്സരങ്ങളുടെ  ദിവസങ്ങൾ  ആയിരുന്നു . എൻറെ  ജ്യേഷ്ഠൻ  ദേവസ്യച്ചനും
സഹോദരി   ഏലിക്കുട്ടിയും  അന്ന്  വിളക്കുമാടത്ത്  പഠിച്ചിരുന്നു .പല
ഇനങ്ങളിലായി  ഞങ്ങൾ  സമ്മാനങ്ങൾ  വാരിക്കൂട്ടിയിരുന്നു .ക്രിസൊസ്റ്റം
തിരുമേനിയെപ്പോലെ   വളരെ  രസികനായ  ആളായിരുന്നു  തിരുമേനിയച്ചൻ .
7 ആം  ക്ലാസ്സിൽ  പഠിക്കുമ്പോൾ  ഞാൻ  ഫാൻസി ഡ്രസ്സ്‌  അവതരിപ്പിച്ചു .ഒരു
വയസ്സി  തിരുമേനിയച്ചനെ  കാണാൻ  പോകുന്നതായിട്ടാണ്  രംഗം .make up നുള്ള സാമഗ്രികൾ  പണ്ടേ  ഞങ്ങളുടെ  വീട്ടിൽ ഉണ്ട് . എൻറെ  പിതാവ് നാടകങ്ങൾ
സംവിധാനം  ചെയ്തിരുന്നു . സംഗീതവും  നാടകവും  സാഹിത്യവും കഴിഞ്ഞേ  അദ്ദേഹത്തിന് മറ്റു  താല്പ ര്യങ്ങൾ  ഉണ്ടായിരുന്നുള്ളു .ഒരിക്കൽ  ഒരു
നാടകം  കാണാൻ  വേണ്ടി  അദ്ദേഹം വൈക്കത്തിന്  നടന്നു പോയിട്ടുണ്ട്
.വാഴനാര്കൊണ്ട്  അദ്ദേഹം  ഉണ്ടാക്കിയ   wig ആണ്  വയസ്സിയുടെ  വേഷത്തിനു  ഞാൻ തലയിൽ  വെച്ചിരുന്നത് .ഒന്നാം  സമ്മാനം  കിട്ടി .

6 ൽ  പഠിക്കുമ്പോൾ  എനിക്ക്  ചെറുകഥരചനയ്ക്ക്  ഒന്നാം  സമ്മാനം  ലഭിച്ചു .മുതിർന്ന  കുട്ടികളുടെ   കൂടെയാണ്  മത്സരിച്ചത് . സമ്മാനമായി  കിട്ടിയത് ചാക്കുണ്ണി  കോലഴി  എഴുതിയ '101  പഴഞ്ചൊൽ  കഥകൾ 'എന്ന  പുസ്തകമാണ് .പാഠപുസ്തകങ്ങൾ  അല്ലാതെ  കുട്ടികൾക്ക് വേണ്ടിയുള്ള  പുസ്തകങ്ങൾ
വിരളമായ  കാലമാണ് .അതുകൊണ്ട്  സ്വന്തമായി  കിട്ടിയ  പുസ്തകം എന്നെ
വളരെ  ആകർഷിച്ചു . പ്രസിദ്ധമായ  കുറെ പഴഞ്ചൊല്ലുകൾക്കു  ആധാരമായ
കഥകളാണ്  പുസ്തകത്തിലുള്ളത് .കവർ  പേജിൽ  ഒരാൾ  പുലിവാൽ പിടിക്കുന്നതിന്റെ   ചിത്രമാണ്‌ . പണ്ടു പണ്ട്  ഒരാൾ  വനത്തിൽക്കൂടി  യാത്ര
ചെയ്യുമ്പോൾ  അയാളെ  പുലി  ആക്രമിച്ചു .പുലിയുമായി മൽപ്പിടുത്തത്തിൽ
ഏർപ്പെട്ടു .അവസാനം പുലിയുടെ  വാലിൽ  പിടിമുറുക്കി  പുലിയും അയാളും  ഒരു  മരത്തിനു ചുറ്റും ഓടിക്കൊണ്ടിരുന്നു .അയാളുടെ  മടിശീല
അഴിഞ്ഞ്  നാണയങ്ങൾ ചിതറി .അപ്പോൾ  ആ  വഴി വന്ന ഒരാൾ ''ഇതെന്താ
പുലിവാലും  പിടിച്ചു കൊണ്ട്  ഓടുന്നത് ?" എന്ന്  ചോദിച്ചു .'' ഈ  പുലി നാണയങ്ങൾ  കാഷ്ടിക്കുന്ന  പുലിയാണ് .വേണമെങ്കിൽ പിടിച്ചോ " എന്ന്
പറഞ്ഞു . രണ്ടാമൻ  പുലിയുടെ  വാലിൽ  പിടിച്ച്  ഓട്ടം  തുടങ്ങി .യാത്രക്കാരൻ  തൻറെ  നാണയങ്ങൾ  പെറുക്കിയെടുത്ത്  രക്ഷപെട്ടു .ഇതു പോലുള്ള  കഥകളാണ്  പുസ്തകത്തിൽ .

ഒരു  അദ്ധ്യാപകൻ  ക്ലാസ്സിനു  പുറത്തുള്ള  പ്രവർത്തനങ്ങൾക്ക്  നേതൃത്വം
കൊടുക്കുമ്പോൾ  ആ  അദ്ധ്യാപകന്  കുട്ടികളിൽ  ഉള്ള  സ്വാധീനം  പതിന്മടങ്ങാണ് . സ്‌കൂളിലെ  NCC യും  അതിൻറെ  ഓഫീസർ  ശ്രീ  A .S .ആന്റണി സാറും  വിളക്കുമാടത്തിന്റെ  ഓർമകളിൽ  മുന്നിട്ടു  നിൽക്കുന്നു .
NCC യിൽ  ചേർന്നു  കഴിഞ്ഞപ്പോഴാണ്  പുലിവാൽ  പിടിച്ചല്ലോ  എന്ന്
തോന്നിയത് .അത്ര  കർക്കശമാണ്‌  കാര്യങ്ങൾ . സ്കൂൾ വിട്ട്  ഏതാനും
മിനിറ്റിനുള്ളിൽ  uniform  അണിഞ്ഞ്  paradeന്   ഹാജരാകണം . commanders  ആയ
ചാണ്ടിക്കുഞ്ഞ് ,മാത്തുക്കുട്ടി,ജേക്കബ്‌  എന്നിവർ  ആന്റണി  സാറിനേക്കാൾ
strict  ആണ്.ഏത്  ചെറിയ  കുറ്റ വും  കണ്ടുപിടിച്ച്  ശിക്ഷിക്കും .ഉദാഹരണത്തിന്  shoesന്  തിളക്കം  പോരെങ്കിൽ  അവർ  പിടി കൂടും .

ആന്റണി  സാറിൻറെ  കൂടെ  രണ്ട്  NCC  ക്യാമ്പുകളിൽ  പങ്കെടുത്തു . 1961ൽ
കോട്ടയം   Baselius  High  School ,1962 ൽ   പാല  St Thomas  High School  എന്നിവിടങ്ങളിൽ .2000  പേർ  പങ്കെടുത്ത ,10 ദിവസത്തെ  ക്യാമ്പുകൾ  ആയിരുന്നു . കൃത്യനിഷ്ഠ ,
അനുസരണ ,സഹനശക്തി  മുതലായ  പല  നല്ല കാര്യങ്ങൾ  സ്വായത്തമാക്കാൻ
ഈ  ക്യാമ്പുകൾ  ഉപകരിച്ചു .

NCC യുടെ   മാത്രമായ   ഒരു  സ്പോർട്സ് മീറ്റ്‌  നടത്തിയപ്പോഴാണ്  കുറെ
ദൂരം  എനിക്ക്  എറിയാൻ  കഴിയുമെന്ന്  എനിക്ക്  മനസ്സിലായത് .Discuss  Throwയിൽ   രണ്ടാം  സ്ഥാനം . പിന്നീട്  shot  put ലേയ്ക്ക്  മാറി . 1963ൽ  പാല
ജില്ലയെ  പ്രധിനിധീകരിച്ച്  തലശ്ശേരിയിൽ  നടന്ന schools  Meet ൽ  പങ്കെടുത്തു .അവസാന  റൌണ്ടിൽ  എത്തിയെങ്കിലും  മെഡൽ  നേടാനായില്ല .

സ്കൂളിൻറെ   ചരിത്രം  പറയുമ്പോൾ  ചുറ്റുപാടുമുള്ള  സാമഹിക രംഗത്തെ
മാറ്റങ്ങളും  കൂട്ടിച്ചേർക്കേണ്ടതുണ്ട് .1960ൽ  അന്നത്തെ  മുഖ്യ മന്ത്രി  ആയിരുന്ന
പട്ടം  താണുപിള്ള  പൈക  Health  Centre ന്  തറക്കല്ലിടുന്ന  ചടങ്ങ്  കണ്ടു .വീടുകളിൽ   വൈദ്യുതി  വന്നു . പുതിയ  Junior  College കൾ  തുറന്നു . പെണ്‍കുട്ടികൾക്ക്  Nursing  എന്ന  പുതിയ  ജോലി സാധ്യത  തുറന്നു . പൈകയിൽ
ചില  വ്യാപാരികൾക്ക്   Phone  connection  ലഭിച്ചു . അങ്ങനെ  മാറ്റങ്ങളുടെ
കാറ്റ്  വീശിത്തുടങ്ങിയ  കാലഘട്ടമായിരുന്നു  അത് .

സ്കൂളിൽ  ഒരു  മൈക്ക്  സെറ്റ്  വാങ്ങി . ബ്രേക്ക്‌  സമയത്തും   സ്കൂൾ  വിട്ടു
കഴിഞ്ഞും  റെക്കോർഡ്‌  വെയ്ക്കും . 'കായലരികത്ത്', 'ആത്മ വിദ്യലയമെ '
മുതലായ  ഗാനങ്ങളാണ്  കേൾപ്പിച്ചിരുന്നത് . ദാസേട്ടന്റെ  പേര്  അധികം
കേട്ടിരുന്നില്ല .കമുകറ  പുരുഷോത്തമൻ ,A .M .രാജാ , PB ശ്രീനിവാസ് ,ഉദയഭാനു  മുതലയാവരായിരുന്നു  പ്രധാന  പിന്നണിഗായകർ . അന്ന്
ഏറ്റവും  ജനപ്രീതി  നേടിയ  ചിത്രമാണ്‌  'ഭാര്യ '.മലയാള സിനിമാ സംഗീതത്തിൽ  ഒരു  breakthrough  ഉണ്ടാക്കിയത്  'ഭാര്യയിലെ  ഗാനങ്ങളാണ് .
അതിലെ 'ദയാപരനായ  കർത്താവേ ' എന്ന  എന്ന  ഗാനം  ദാസേട്ടനെ ആസ്വാദകരുടെ മനസ്സുകളിൽ  പ്രതിഷ്ടിച്ചു . പിന്നെ  കണ്ണുനീർ മുത്തു മായ്
വന്നു .ദാസേട്ടന്റെ  ഒന്നാം  സ്ഥാനം  ഇന്നും  തുടരുന്നു .അന്ന്  ജനങ്ങൾ
സിനിമാ ഗാനങ്ങളുടെ  പുസ്തകം  വാങ്ങുക  പതിവായിരുന്നു .Ten Commandments ,Ben Hur  മുതലായ  English  പടങ്ങൾ  വളരെ  ജനപ്രീതി  നേടിയിരുന്നു .

SSLC  ക്ലാസ്സിൽ   ഫ്രാൻസിസ്  സാറായിരുന്നു  ഞങ്ങളുടെ  കണക്ക്  അധ്യാപകൻ . മുൻബെഞ്ചിൽ  ഒന്നാമത്  ഇരിക്കുന്നത്  കീരഞ്ചിറ   KA  ജോസഫ്‌  ആണ് .രണ്ടാമത്  ഞാൻ .ഫ്രാൻസിസ്  സാർ  ബോർഡിൽ  ഒരു  പ്രോബ്ലം  എഴുതിയിട്ട്
കുട്ടികളെ  face  ചെയ്യുന്നതിന്  മുമ്പുതന്നെ  ജോസഫ്‌  ഉത്തരവുമായി  റെഡി !
എൻറെ  ഇടത്തിരിക്കുന്നത്   KM  എന്ന  കുട്ടിയാണ് .രണ്ടു ക്ലാസ്സിൽ  തോറ്റതു
കൊണ്ട് ഞങ്ങളേക്കാൾ  രണ്ട്  വയസ്സ്  കൂടുതലാണ് .അവൻ  പെണ്‍കുട്ടികളുടെ
കാര്യത്തിൽ   ചില്ലറ  തല്പര്യമുള്ളവനാണ് . ചിലപ്പോൾ  ക്ലാസ്സിന്  പുറത്ത്
അവൻ എൻറെ  കൈ  ചേർത്തുപിടിച്ച് ,ഉള്ളം കയ്യിൽ  തോണ്ടി  ചോദിക്കും .

  '' എടാ  9 ൽ  പഠിക്കുന്ന -------നെപ്പറ്റി   എന്താ  നിൻറെ  അഭിപ്രായം ?''

     ഞാൻ   ചാന്തുപൊട്ടിലെ   ദിലീപിനെപ്പോലെ  നാണിച്ച്  ഒഴിഞ്ഞു മാറും .
    1964 ൽ  സ്കൂളിൻറെ  രജത ജൂബിലീ   അഘോഷിച്ചു . ജൂനിയർ  വിഭാഗത്തിൽ  വ്യക്തിഗത championship   നേടാൻ  എനിക്ക്  ഭാഗ്യമുണ്ടായി .100 മീറ്റർ ,ഷോട്ട് പുട്ട് ,പോൾ  വോൾട്ട്  എന്നിവയിൽ  ഒന്നാം  സ്ഥാനം  നേടിയാണ്‌  ഈ  വിജയം .ജുബിലീ  സമ്മേളനത്തിൽ  വിശിഷ്ടാതി ഥിയുടെ  കയ്യിൽ നിന്ന്  certificateഉം
കഴുത്തിൽ  നീല റിബ്ബനിൽ  കോർത്ത  മെഡലും  വാങ്ങിയത്  ഒരു  നല്ല
അനുഭവമായിരുന്നു .മറ്റ്  സമ്മാനങ്ങളും   നേടിയിരുന്നു .


പരീക്ഷാഫലം  വന്നു . എൻറെ  ഓർമ്മ  ശരിയാണെങ്കിൽ  600ൽ  478  മാർക്ക്
നേടി  K.A .Joseph  ഒന്നാമത് . അന്ന്  മാർക്കുകൾ  വാരിക്കോരി  കൊടുത്തിരുന്നില്ല .428  മാർക്ക്‌  നേടി  ഞാൻ   നാലാമത്   ആയിരുന്നു .എഴുപത്  ശതമാനത്തിൽ  കൂടുതൽ  മാർക്ക്  നേടിയവർക്ക്   National  Loan  Scholarship
ലഭിച്ചു . ഒരു  വർഷം  720  രൂപ . അന്ന്   അത്  നല്ല  ഒരു  തുക  ആയിരുന്നു .

*                                      *                                   *                                          *








Tuesday, 14 January 2014

One day of a Youth ലീഡർ ( ഹാസ്യ ഭാവന )

ഒരു   യുവ നേതാവിൻറെ   ഇന്നത്തെ   പരിപാടികൾ   ( ഹാസ്യഭാവന )

തട്ടിപ്പു  നാട്     AD    2030        April   ഒന്ന്

 യുവ നേതാവ്   ശ്യാം നന്ദൻ  യാദവിൻറെ   തട്ടിപ്പു നാട്   സന്ദർശനം  പ്രമാണിച്ച്   ഇന്നത്തെ   പരിപാടികൾ

6 .00         ഉണർത്തു  പാട്ട്

7.00           പ്രഭാത കർമ്മങ്ങൾ

7.30          പുറപ്പെടൽ

7.3 5          ടയർ   puncture

7 . 45         ടയർ    മാറ്റൽ   (eg   കുടമാറ്റം )

8.00         പുറപ്പെടൽ

8.15          വഴിതെറ്റൽ   ( കോട്ടയം   കഞ്ഞികുഴിക്ക്   പോകേണ്ടതിനു  പകരം

                   ആലപ്പുഴ     കഞ്ഞികുഴിയിൽ   എത്തുന്നു )

9.00           തിരിച്ചോട്ടം

9.15          ഡീസൽ   ശൂന്യവേള

9.15           ഡീസൽ    അഭിഷേകം

9.30          ഡീസൽ   തുലാഭാരം


10.00      കാർ   മാറ്റം

12         മഹാ  സമ്മേളനം

12.10     തള്ളിക്കയറ്റം

12.30     ഉന്തും   തള്ളും

1.00       കയ്യാംകളി

1.30    പോഴത്ത  പ്രസ്താവനകൾ  (  യാദവ് )

2.30     സ്റ്റേജ്   തകർന്നു വീഴൽ /  സുരക്ഷാ   വീഴ്ച

3.00    പരിക്ക്   അവലോകനങ്ങൾ

4.00     തിരുത്തൽ   പ്രസ്താവനകൾ

5 .00   ചാനെൽ   ചർച്ചകൾ

7.00   മാജിക്‌   ഷോ  :  ആടിനെ   പട്ടിയാക്കൽ : By   Prof .നിർഭഗ്യരാജ്

9 .00    നാടകം . "  നിലാവത്ത്   അഴിച്ചു  വിട്ട  കോഴി .''

10.00   സുഖ നിദ്ര

10.30    ശുഭ രാത്രി



                 

                 

Sunday, 12 January 2014

CAPE TOWN ( യാത്ര )

  DELAREYVILLE 11  January   2014

 ടെലരെയവില്ലേ   കഠിനമായ   ചൂടിൻറെ   പിടിയിൽ  അമർന്നിരിക്കുകയാണ് .
36   ഡിഗ്രി  വരെ   എത്തി  നിൽക്കുന്നു . ഒരു  കനത്ത  മഴയ്ക്കു  മാത്രമേ
ഈ  കൊടും  ചൂടിൽ  നിന്ന്  മോചനം  നൽകാനാവൂ .

29 ആം  തീയതി  ലീലാമ്മയും  ഞാനും  ഒഴികെ  എല്ലാവരും  Cape  പോയിന്റ്‌
കാണാൻ  പോയി . ഡിസംബർ  മൂന്നാം  തീയതി  ലീലാമ്മയുടെ  ankle ന്
ഒടിവ്  പറ്റിയിരുന്നു . അതു കൊണ്ട്  കഷ്ട്ടിച്ചു  നടക്കാനേ  പറ്റൂ .ഈ  യാത്രയിൽ   വിട്ടു  നിൽക്കാൻ  ഞങ്ങൾ  തീരുമാനിച്ചിരുന്നതാണ് . പക്ഷേ
എല്ലാവരുടേയും   നിർബന്ധത്തിനു   വഴങ്ങി  തീരുമാനം  മാറ്റുകയായിരുന്നു .
പ്രത്യേകിച്ച്  എമിൽ ,സെബി ,ജോസു  എന്നിവരുടെ  നിർതന്നെ ബന്ധത്തിനു  വഴങ്ങി .
'' എന്തിന്   ആശങ്ക ? ഞങ്ങൾ  മൂന്ന്  ഡോക്ടർമാർ  കൂടെയില്ലേ ?'' എന്നാണ്
അവരുടെ   ചോദ്യം .എല്ലായിടത്തും   പോകാൻ  പറ്റിയില്ലെങ്കിലും  ബാക്കി
സമയം   എല്ലാവരു മൊത്ത്   സന്തോഷമായി  കഴിയാമല്ലോ  എന്ന  ആഗ്രഹം
കൊണ്ടാണ്  1750  kms   യാത്ര  ചെയ്ത്  ഇവിടെ  എത്തിയത് .

Atlantic ,ഇന്ത്യൻ  മഹാസമുദ്രങ്ങൾ  സംഗമിക്കുന്ന   സ്ഥലത്തിനാണ്   Cape  Point
എന്ന്  പറയുന്നത് . ഒരു  വലിയ  കുന്നിന്റെ  മുകളിൽ  കയറി  അവിടെ
നിന്ന്  താഴോട്ട്  നോക്കുമ്പോൾ   വളരെ  പ്രക്ഷുബ്ദമായ  തിരമാലകൾ   പാറക്കെട്ടുകളിൽ  ഇടിച്ച്   ചിതറുന്നത്‌   കാണാം . അടുത്തു തന്നെ
CAPE   ഓഫ്  ഗുഡ് HOPE   കാണാം . അതിൻറെ   ബോർഡിൻറെ  അടുത്ത്
നിന്ന്   ഫോട്ടോ  എടുക്കാൻ   സന്ദർശകർ  വളരെ   താൽപ്പര്യം   കാണിക്കുന്നു .

ഞാൻ HONEY WOOD    പറമ്പിൽ   നടന്ന്  ചുറ്റുപാടും  നോക്കി .വളരെ  പ്രായം
ചെന്ന   യൂകളിപ്ടുസ്   മരങ്ങളാണ്  അതിർത്തിയിൽ . കുറെ മരങ്ങൾ  വെട്ടി
മാറ്റിയതിന്റെ   അറക്കപ്പൊടി   ചിലേടത്ത്  നല്ല  കനത്തിൽ  കിടപ്പുണ്ട് .വനത്തിന്റെ   നടുവിൽ   എല്ലാവിധ  ആധുനിക   സൌകര്യങ്ങളും  എന്നാൽ
പൂർണ്ണമായ   സ്വകാര്യതയുമാണ്‌  ഇതു  പോലുള്ള   ESTATE കളുടെ
പിന്നിലെ   ആശയം .സ്ട്രീറ്റ്  ലൈറ്റുകൾ  ഇല്ല . സെൽ ഫോണിന്  സിഗ്നൽ
തീരെയില്ല . മൊബൈൽ  TOWER കൾ   താമസക്കാർ  അനുവദിക്കാത്തത്
ആയിരിക്കാം   കാരണം .

ഇത്   മൂന്നാം  പ്രാവശ്യമാണ്   ഞങ്ങൾ   Cape  Town ൽ   വരുന്നത് . ആദ്യ
സന്ദർശനം   1996  ജൂണ്‍ /july    അവുധിക്കാലത്ത്   ആയിരുന്നു . പരേതനായ
Dr മോഹൻ   സഞ്ചാര പ്രിയനായിരുന്നു . പുതിയ  സ്ഥലങ്ങൾ  കണ്ടു  പിടിച്ച്
അവിടങ്ങളിൽ   പോവുകയെന്നത്   അദ്ദേഹത്തിന്  ഹരമായിരുന്നു .അദ്ദേഹം
മുൻകൈ  എടുത്താണ്   രണ്ടാഴ്ച   നീണ്ടു നിന്ന   ടൂർ  സംഘടിപ്പിച്ചത് .ഏതു
സഹസികയാത്രയ്ക്കും   അദ്ദേഹം   താൽപ്പര്യം   കാണിച്ചിരുന്നു .മോഹൻറെ
സാഹസികത  മക്കൾക്കും  കിട്ടിയിട്ടുണ്ട് . വെറുതെയല്ല  എമിൽ  കഴിഞ്ഞ
കൊല്ലം   ആറു മാസത്തെ   ശമ്പളം  വേണ്ടെന്നു വെച്ച്  ഹിമാലയത്തിന്റെ
അടിവാരങ്ങളിലും ,ഉത്തരേന്ത്യയിലും   ശ്രീലങ്കയിലും  ആണ്ടമാന്സിലും  മറ്റും യാത്ര   ചെയ്തത് .

രാത്രി  എട്ടര  മണി ആയപ്പോൾ  എല്ലാവരും  തിരിച്ചെത്തി . ഒരു സൌത്ത്
ഇന്ത്യൻ  ഹോട്ടലിൽ  നിന്ന്  വാങ്ങിയ   മസാല ദോശ   അവർ  ഞങ്ങൾക്കു
വേണ്ടി  കൊണ്ടു വന്നിട്ടുണ്ടായിരുന്നു . എന്നാൽ   എല്ലാവർക്കും  നല്ല
വിശപ്പ്‌ . യാത്ര  ചെയ്ത്   ക്ഷീണിച്ചു  വരുമ്പോൾ  വൻ തോതിലുള്ള  പാചകം അസാധ്യമാണ് .അതുകൊണ്ട്   അത്താഴം  മിനിമം  തോതിലാക്കി .ചോറ് ,പരിപ്പുകറി ,പപ്പടം ,തയിര് , അച്ചാർ -ഇത്  ധാരാളം . ദീപ്തിയുടെ  ഉത്തരേന്ത്യൻ  പരിപ്പുകറിയ്ക്ക്   ഒരു  പ്രത്യേക  രുചിയാണ് .എല്ലാവരും
ഉണ്ട്‌ തൃപ്തരായി .

30 ആം  തീയതി  രാവിലെ   വീട്ടുജോലിക്കാരി  വന്നു .ലീലാമ്മയ്ക്കു  ഒരാളെ
കൂട്ടിന്  കിട്ടിയതുകൊണ്ട്   ഞാനും  നഗരം  കാണാൻ  പുറപ്പെട്ടു .breakfast  പതിവു പോലെ   കുശാൽ .ഉണ്ടാക്കാൻ  വളരെ  എളുപ്പം . ആർക്കും
പ്രത്യേകിച്ച്  ഉണ്ടാക്കി  കൊടുക്കേണ്ട   ആവശ്യമില്ല .നല്ല  ഒരു  breakfast  കഴിച്ചിട്ട്   ഇറങ്ങിയാൽ   ലഞ്ച്  ഒഴിവാക്കാം .

Rhodes  Drive ലൂടെ യുള്ള   യാത്ര  വളരെ  ആനന്ദകരമായ  ഒരു  അനുഭവമാണ്‌ .
ഇരുവശത്തും  വൻമരങ്ങളുടെ  തലപ്പ്‌   കൂട്ടിമുട്ടിയിരിക്കുന്നു Bangalore ൻറെ
ഏതോ  നല്ല  ഭാഗത്തു കൂടി  കടന്നു  പോകുന്നതുപോലെ  തോന്നും .  ഇവിടെയും  BANGLORE  ലും   വനസംരക്ഷണത്തിൽ   ബ്രിട്ടീഷ്‌  സ്വാധീനം   കാണാം .സ്പീഡ് ലിമിറ്റ്  എല്ലാവരും  പാലിക്കുന്നു . Truck ,Bus  എന്നിവ  കാണാനില്ല . 20 kms  പിന്നിടുമ്പോൾ  നഗരം  മുമ്പിൽ .ഗതാഗത കുരുക്കും   horn   മുഴക്കലും ഇല്ല .

ഇന്നത്തെ   ഞങ്ങളുടെ  നഗരം  കാണൽ  പ്രത്യേക  ലക്ഷ്യത്തോടെയല്ല . ആദ്യം
പോയത്  District  Six    museum   കാണാൻ  ആണ് .apartheid  കാലത്ത്  കണ്ണായ
സ്ഥലങ്ങൾ  തങ്ങൾക്കു   അവകാശപ്പെട്ടുകൊണ്ട്‌   വെള്ളക്കാർ   ഗ്രൂപ്പ്‌  ഏരിയ
ആക്ട്‌  1970 കളിൽ   നടപ്പാക്കി .DISTRICT  SIX   എന്ന   സ്ഥലത്ത് ,കൂടുതലും
സങ്കര ( COLOURED ) വർഗക്കാർ   താമസിച്ചിരുന്ന  ഇടങ്ങളിൽ  നിന്ന്
60000  പേരെ  കുടിയിറക്കി . അതിന്റെ  ചരിത്രം  ഫോട്ടോകൾ ,പത്ര CLIPS  ,
എന്നിവയിലൂടെ   വിശദീകരിക്കുന്നു .സങ്കര വർഗക്കാരുടെ   സാംസ്‌കാരിക
ചരിത്രവും   ഇവിടെ   കാണാൻ   കഴിയും .

തിരക്കും   ശബ്ദവും  അധികമില്ലാത്ത  തെരുവുകൾ. നഗരം  ചുറ്റി  കൊണ്ടു പോയി   കാണിക്കുന്ന   ഇരുനില  ബസ്സുകൾ  ഇടയ്ക്കിടെ  കാണാം . എല്ലായിടവും   വളരെ  വൃത്തിയായി   സൂക്ഷിച്ചിരിക്കുന്നു . ഒരു  കടലാസ്സ്
കഷണമോ  സിഗരെറ്റ്‌  കുറ്റിയോ   എങ്ങും  കണ്ടില്ല . ജനങ്ങളുടെ  സുരക്ഷിതത്വം  ഉറപ്പുവരുത്താൻ   സായുധ പോലീസും  സ്വകാര്യ സെക്യൂരിറ്റിക്കാരും   അങ്ങിങ്ങ്   നിലയുറപ്പിച്ചിട്ടുണ്ട് .

ഞങ്ങൾ  Government  Avenue വിലൂടെ  നടന്നു . ജനങ്ങളുടെ  സൌകര്യത്തിനു  വേണ്ടി ,വാഹനങ്ങളുടെ  ശല്യമില്ലാത്ത  നടപ്പാത  ഇവിടെ  കാണാം .parliament
മന്ദിരങ്ങൾ   ഇവിടെ  സ്ഥിതി  ചെയ്യുന്നു . ദക്ഷിണാഫ്രിക്കൻ  parliamentary  തലസ്ഥാനമാണ്‌   Cape  ടൌണ്‍ . ജൊഹന്നെസ്ബുർഗ്  വ്യവസായ  -വാണിജ്യ
തലസ്ഥാനമാണ്‌ . ഈ  നഗരത്തെ   MOTHER  CITY  എന്ന്  വിളിക്കുന്നു .കാരണം
ദക്ഷിണാഫ്രിക്കയുടെ    ആധുനിക  ചരിത്രം  ആരംഭിക്കുന്നത്  1652 ൽ
ഡച്ചുകാർ  ഇവിടെ  ഒരു  താവളം  ആരംഭിച്ചതോടെയാണ് .

PARLIAMENT   മന്ദിരങ്ങൾക്ക്   അടുത്ത്  ഒരു  വലിയ  പാർക്കുണ്ട്‌ . കുടുംബങ്ങളായും   അല്ലാതെയും  ചുറ്റി നടക്കാനും  വിശ്രമിക്കാനും
ചെറിയ  ഷോപ്പിംഗ്‌  നടത്താനും  സൌകര്യമുണ്ട് . ടൂറിസ്റ്റ്  എന്നു  കേട്ടാൽ
പണ്ട്  നമ്മൾ ' വിദേശി ' എന്നാണ്  അർത്ഥമാക്കിയിരുന്നത്‌ . ഇന്ന്  അത്
മാറി . ഇവിടെ  കാണുന്ന  ആളുകളിൽ  ഭൂരിഭാഗവും  ഇവിടത്തുകാർ
തന്നെയാണ് . കുട്ടികൾക്ക്   ഒന്നര മാസത്തെ  അവുധിയായതിനാൽ   അവരെയും  കൂട്ടി  വിനോദയാത്രയ്ക്ക്  വന്നവരാണ് . വിദേശികളും
ധാരാളമുണ്ട് .

നടപ്പാതകളുടെ ഇരുവശവും  കരകൌശലവസ്തുക്കൾ ,ബാഗുകൾ   മുതലായവ വിൽക്കുന്ന   താൽക്കാലിക  കടകളാണ് . തടിയിലും  കല്ലിലും
തീർത്ത  ശിൽപ്പങ്ങൾ   ഈ   കടകളിൽ  കിട്ടും .വിലപേശൽ  അനിവാര്യമാണ് .

നാലുമണിയോടെ   എല്ലാവർക്കും   വിശപ്പിൻറെ  വിളി  വന്നു . Cape  ടൌണ്‍
ലോകത്തിലെ  നാനാവിധ  സംസ്കാരങ്ങളുടെ  സംഗമസ്ഥാനമാണ് . എല്ലാ
രാജ്യക്കാരുടെയും   Restaurants   ഇവിടെയുണ്ട് .ഞങ്ങൾ  ഒരു  മലേഷ്യൻ  restaurant
അന്വേഷിച്ചു നടന്നു,പക്ഷെ  കണ്ടെത്തിയില്ല .അവസാനം  ഒരു  ഇടത്തരം
restaurantൽ   കയറി . തുറന്ന  സ്ഥലത്ത്  ഇരുന്ന്  ഭക്ഷണം  കഴിക്കാനാണ്
എല്ലാവരും  ഇഷ്ടപ്പെടുന്നത് . മലകളുടെ ,അല്ലെങ്കിൽ  കടലിൻറെ  ദൃശ്യം
കണ്ടുകൊണ്ട്‌  വിശ്രമിക്കുന്നതിനും   ഭക്ഷണം  കഴിക്കുന്നതിനും  ഒരു
പ്രത്യേക  രസമുണ്ട് . ഞങ്ങൾ  കയറിയ  restaurant ൽ  ഭക്ഷണത്തിൻറെ കൂടെ
ആവശ്യക്കാർക്ക്   മദ്യവും   വാങ്ങാം . ഞങ്ങൾക്ക്  മദ്യത്തിൻറെ  ആവശ്യം
ഇല്ലായിരുന്നു .

80 -100   RAND ന്   ഒരു  സാധാരണ  LUNCH  ലഭിക്കും . ഞങ്ങൾ  അവിടെ  ഇരിക്കുമ്പോൾ  ഒരു  അവശ കലാകാരൻ   ഗിടാർ  വായിച്ച്  പാടി . പാട്ടിനു
ശേഷം   തൻറെ  തൊപ്പി  നീട്ടി  സംഭാവനകൾ  വാങ്ങി . കുറെ  കഴിഞ്ഞപ്പോൾ
വേറെ  ഒരു  കലാകാരൻ  SAXOPHONE  വായിച്ച്  സംഭാവനകൾ  വാങ്ങി
നന്ദി  പറഞ്ഞ്  പോയി .

എമിൽ  ആണ്  ഈ  RESTAURANT ൽ   കയറാൻ   മുൻകൈ  എടുത്തത്‌ .അതുകൊണ്ട്   അവൻ തന്നെ   വാലെറ്റും   എടുത്തു . WAITER  ആയ  പെണ്‍കുട്ടിക്ക്   അവൻ  വെച്ചത്  പഴുത്ത  പ്ലാവിലയുടെ  നിറമുള്ള
200 ൻറെ  ഒരു  നോട്ട് .ഇവിടത്തെ   ഏററവും  മുന്തിയ  നോട്ടാണ് .''അത്രയൊന്നും  കൊടുക്കേണ്ട   ആവശ്യമില്ല .''  ഞാൻ  പറഞ്ഞു .
''പോട്ടെ  പപ്പാ ( ഈ  പിള്ളേർ  എന്നെ  അങ്ങനെയാണ്  വിളിക്കുന്നത്‌ ),ന്യൂ
YEAR  അല്ലേ .''  എമിൽ  പറഞ്ഞു .ഞാൻ  എതിരൊന്നും  പറഞ്ഞില്ല .ആ
പെണ്‍കുട്ടിയുടെ  ശുഭദിനം . താങ്ങാനാവാത്ത   ശമ്പള ഭാരത്താൽ  ഞെരുങ്ങുന്ന
ഒരു  ചെറുപ്പക്കാരൻ . ഇന്തോനേഷ്യയിലെ   സുഖ സൌകര്യങ്ങളെ പ്പറ്റി
അവൻ  പറഞ്ഞു .'' കമ്പനി  നൽകുന്ന  വീട് ,കാർ ,വെച്ചു വിളമ്പി  തരാൻ
കുശിനിക്കാരി , ആറുമാസം  കൂടുമ്പോൾ  ഫ്രീ   വിമാന ടിക്കറ്റ്‌ ,മറ്റു പല
ആനുകൂല്യങ്ങൾ .''

കല്യാണക്കാര്യം  പറയുമ്പോൾ  വിഷയം  മാറ്റുന്ന  എമിലിന്റെ  അടുത്ത
ലക്ഷ്യം   ഇംഗ്ലണ്ട്ൽ   ഒരു  MBA  ആണ് .

ഞങ്ങൾ  രണ്ട്  സംഘങ്ങളായി  തിരിഞ്ഞു . അഞ്ചംഗ  സംഘത്തിന്  VA  WATERFRONT ൽ  പോകണം . കടലിനോടടുത്തുള്ള  ഉല്ലാസ കേന്ദ്രമാണ്  അത്

.ബോബനും  സൂസിയും  ഞാനും  സിഗ്നൽ കുന്നിലേയ്ക്ക്   തിരിച്ചു .നൂറു കണക്കിന്  കാറുകൾ   അങ്ങോട്ട്‌   പോകുന്നുണ്ടായിരുന്നു .കുന്നിന്റെ  മണ്ടയ്ക്ക്  നിന്ന്  നോക്കിയാൽ   താഴെ  നഗരവും   കടലും   വളരെ  അകലെയല്ലാതെ  ടേബിൾ   MOUNTAIN ഉം   കാണാം . വളരെ   മനോഹരമായ
ഒരു   കാഴ്ച .      ( തുടരും )












Wednesday, 8 January 2014

ഗൂണ്ടാ വർഷം ( ഹാസ്യഭാവന )


പ്രിയപ്പെട്ടവരെ
കിണ്ടി  ചോർ   ഗൂണ്ടാ   services   സ്ഥാപനങ്ങളുടെ   സ്ഥാപകനും   Managing
ഡയറക്ടർഉം   ആയ   Dr  കിണ്ടി  ചോറിന്റെ   60 ആം   ജന്മദിനം  പ്രമാണിച്ച്
2025    ഗൂണ്ടാ വർഷമായി   ആചരിക്കാൻ   കിണ്ടി  ഗ്രൂപ്പും   തട്ടിപ്പു  നാട്  സർക്കാരും  സംയുക്തമായി   തീരുമാനിച്ച  വിവരം  സസന്തോഷം  അറിയിച്ചു  കൊള്ളുന്നു . അതിൻറെ   മുന്നോടിയായി  ഇന്ന്  തട്ടിപ്പുപുരം   തെരുവുകളിൽ
  അരങ്ങേറിയ   പഴംപൊരി  ( പൊരിഞ്ഞ )  യുദ്ധം  നിങ്ങൾ  കണ്ടു
കാണുമല്ലോ . ഞങ്ങളുടെ  മഹാസ്ഥപനത്തിലെ   പൂർവ  വിദ്യാർത്ഥികളും
വർത്തമാനകാല  ( കൊച്ചുവർത്തമാനം ) വിദ്യാർത്ഥികളും   പ്രായാധിക്യത്തെ  പോലും  ( ഇന്ന്  തട്ടിപ്പു  നാട്ടിൽ  ഒരു   വിദ്യാർത്ഥി  എന്നു  വെച്ചാൽ  പെൻഷൻ  പ്രായം   അടുത്തവരും  ഉണ്ട് )  ത്രുനവല്ഗനിച്ചു  ( പുല്ലുവില ) നടത്തിയ   ഗൂണ്ടാ അഭ്യാസങ്ങൾ   ഞങ്ങളുടെ  സ്ഥാപനം  നൽകുന്ന  മികച്ച
ശിക്ഷണത്തിന്റെ   മാറ്റ്  തെളിയിക്കുന്നു .സ്കൂൾ   കലോത്സവത്തിലും
ഞങ്ങളുടെ   പൂർവ   വിദ്യാർത്ഥികൾ   സ്തുത്യർഹമായി  തങ്ങളുടെ  ഗൂണ്ടായിസ മികവ്  പ്രകടിപ്പിക്കുകയുണ്ടായി .

സ്ത്രീ പുരുഷ  സമത്വത്തിൽ  അടിയുറച്ച്   വിശ്വസിക്കുന്ന  Dr  കിണ്ടി  ചോറിന്റെ   ആദർശങ്ങൾ   പ്രാവർത്തികമാക്കുന്നതിനു  വേണ്ടി
വാഗമണ്ണിൽ  തട്ടിയെടുത്ത  10000   ഏക്കർ  സർക്കാർ  ഭൂമിയിൽ  വനിതാ
ഗുണ്ടകളെ   പരിശീലിപ്പിക്കുന്ന   ഒരു   മഹാസ്ഥാപനം  ഫെബ്രുവരി
ഒന്നിന്   പ്രവർത്തനം   ആരംഭിക്കുന്നതാണ് . വനിതാ ഗൂണ്ടാകളുടെ  കാര്യത്തിൽ   തട്ടിപ്പു  നാടിനെ  സ്വയം പര്യാപ്ത മാക്കി   സാമൂഹ്യനീതി
ഉറപ്പ്   വരുത്തുകയാണ്    ലക്ഷ്യം . ഈ  സ്ഥാപനത്തിന്റെ   രക്ഷാധികരി
Dr  ചോറിന്റെ   ധര്മപത്നി  Dr  Kindini  ദേവിയാണ് . എല്ലാവിധ  തട്ടിപ്പുകളും
കള്ളക്കടത്തുകളും  മോഷണങ്ങളും  Blackmail  ( കരിം തപാൽ -പത്രഭാഷയിൽ )
മുതലയവയിലും  പെണ്‍കുട്ടികൾക്ക്   പരിശീലനം  ലഭിക്കും .

പുതുവർഷത്തെ   വരവേല്ക്കാൻ   സമരാവശ്യങ്ങൾക്കുള്ള  എല്ലാത്തരം
കല്ലുകൾ ,പെട്രോൾ  ബോംബ്‌ ,കോലങ്ങൾ , മുതലായവയുടെ  ഒരു
വൻശേഖരം   നിങ്ങളെ   കാത്തിരിക്കുന്നു .കൂടാതെ  എതിരാളികളുടെ
മുഖത്ത്   അടിക്കാനുള്ള   കിണ്ടി'സ്   പെപ്പെർ   സ്പ്രേ  ഇപ്പോൾ  വിപണിയിൽ   ലഭ്യമാണ് .

ഞങ്ങളുടെ   സേവനങ്ങളെ   പ്രശംസിച്ചു  കൊണ്ട്   ODF  ( Outdated   Democratic
Front ) നേതാവ്     ശുംഭരാജ്   ഇങ്ങനെ   രേഖപ്പെടുത്തിയിരിക്കുന്നു .


"  Dr  കിണ്ടിയുടെ

   ഗൂണ്ടായിസ തത്ത്വശാസ്ത്രം   സ്വായത്തമാക്കി
ഞങ്ങൾ  നടത്തിയിട്ടുള്ള   സമരങ്ങളും  സംഘർഷങ്ങളും  ഞങ്ങളുടെ  മുന്നണിയെ   സംപൂജ്യരാക്കിയിരിക്കുന്നു . അതായത്   നിയമസഭകളിലും
പാർലമെന്റിലും  ഞങ്ങൾക്കിന്നു  ഉള്ളത്   some  zeros  മാത്രം . ഞങ്ങളുടെ
പൂജ്യാവശിഷ്ടങ്ങൾ  (0000 ) Dr  കിണ്ടി  ചോർ  തന്നെ   അറബിക്കടലിൽ  നിമഞ്ജനം   ചെയ്യുന്ന  ദിവസം  അകലെയല്ല . നിങ്ങളും  ഗൂണ്ടായിസ തത്ത്വശാസ്ത്രം   മുറുകെ പ്പിടിച്ച്   അധോഗതി   ഉറപ്പു   വരുത്തുക .''

2024 ലെ   ഗൂണ്ടാ  അവാർഡുകൾക്കുള്ള   അപേക്ഷകൾ   ക്ഷണിക്കുന്നു .101
ഇനങ്ങളിലാണ്   അവാർഡുകൾ   ഏർപ്പെടുത്തിയിട്ടുള്ളത് . ബന്ധപ്പെടുക :

Kindi   ചോര്സ്   ഗൂണ്ടാ  Services   Ltd ,
2 ,Lathicharge   Avenue
കോർണർ of   ടീർഗാസ്കോണം   ആൻഡ്‌   വാട്ടർ  കാനോണ്‍  സ്ട്രീട്സ് ,
തട്ടിപ്പുപുരം  1
തട്ടിപ്പ്  നാട് .

Goonda @goondaമെയിൽ.com

*               *                *                          *                        *                           *




Monday, 6 January 2014

Honeywood ( Travel )

Honeywood

28   ഡിസംബർ   2013

ഏകദേശം   3  ഏക്കർ   സ്ഥലത്ത്   സ്ഥിതി   ചെയ്യുന്ന   ഒരു   വലിയ  വീടാണ്
Honeywood .  പുറമേ   നോക്കിയാൽ   അത്ര   വലുപ്പം   തോന്നുകയില്ല . അകത്തു
പ്രവേശിക്കുമ്പോഴാണ്   അതിൻറെ   വലുപ്പം   മനസ്സിലാകുന്നത്‌ .മൂന്ന്
നിലകളിൽ   എല്ലാവിധ  സുഖ സൌകര്യങ്ങളോടും   കൂടി  സ്വന്തം  താമസത്തിന്   പണി  കഴിപ്പിച്ചതാണ് .ഉടമസ്ഥൻ   ഒരു  വക്കീലാണ് .ദക്ഷിണാഫ്രിക്കയിൽ  ഒരു   വക്കീൽ  എന്നു  പറഞ്ഞാൽ  'പണച്ചാക്ക് ' എന്നു
വിശേഷിപ്പിച്ചാൽ   അത്   അധിക്ഷേപിക്കുന്നതിന്   തുല്യമാണ് .പണത്തിൻറെ
container  എന്നു തന്നെ   വിളിക്കണം . അത്തരം  ഒരാൾക്കേ  ഇതുപോലെ  ഒരു
സ്ഥലവും   വീടും  സ്വന്തമാക്കാൻ  കഴിയുകയുള്ളൂ . Hout  Bay   കണ്ണായ  സ്ഥലമാണ്‌ . ധനികർ  ഇവിടെ  വലിയ   പറമ്പുകളിൽ   വീട്  വെച്ച്  താമസിക്കുന്നു . നൂറു  ശതമാനം   സ്വകാര്യത   ഉറപ്പ്  നല്കുന്ന ,വനസദൃശമായ പറമ്പുകൾ . മൂന്നു  ദിക്കിലും   മലനിരകൾ . ഒരു  മലയുടെ  നടുഭാഗത്ത്  ആണ്
Honeywood . പൈകയിലോ   വിലക്കുമാടത്തോ   ഉള്ള  ഒരു  പറമ്പ്  പോലെയാണ് ഈ   പറമ്പ്  കണ്ടപ്പോൾ  എനിക്ക്  തോന്നിയത് . വലിയ  ആനിയും   പ്ലാവും  പുളിയും  പനയും  ഉള്ള  ഒരു  പുരയിടത്തിലാണ്   ഞാൻ  ജനിച്ചു  വളർന്നത്‌ . വീട്  ചെറുതായിരുന്നു . ഇവിടെ  വൻ  യൂകലിപ്റ്റുസ് ,പൈൻ ,വിവിധതരം
പനകൾ   എന്നിവയാണ്  കൂടുതൽ . കാണാനും   തണലിനും  കൊള്ളാം .പഴങ്ങൾ  ഒന്നുമില്ല .

ഉടമസ്ഥൻ   അവുധിക്ക്   തായ്‌ ലാൻഡ്‌ ൽ   പോയിരിക്കുകയാണ് . അതുകൊണ്ടാണ്   വാടകയ്ക്ക്  തന്നത് . കൂടുതലും  തടി കൊണ്ടാണ്  വീട്
നിർമിച്ചിരിക്കുന്നത് . ഹോം  theatre , Bar , Snooker ,സ്വിമ്മിംഗ് പൂൾ  മുതലായ
സൌകര്യങ്ങളുണ്ട് .ഉടമസ്ഥന്റെ   അച്ഛനാണ്   ഞങ്ങളെ  താക്കോൽ  ഏൽപിച്ചത്‌ . ഇവർ  ജൂത വംശജരാണ്‌ . സ്വാഗത സൂചകമായി  ഒരു  കുപ്പി
champagne   ബോബന്   സമ്മാനിച്ചിട്ട്  അദ്ദേഹം  പോയി . വാടക  മുഴുവൻ
അടച്ചാണ്   ബോബൻ  ബുക്ക്‌  ചെയ്തിരുന്നത് .ഒരു  ദിവസത്തെ  വാടക
4000  Rand . ( ഏകദേശം  24000   രൂപ ). സൌകര്യങ്ങൾ   വിലയിരുത്തുമ്പോൾ
ഇത്   വളരെ  ന്യായമാണ് .

ടൂറിസം ,റിയൽ  എസ്റ്റേറ്റ്‌  എന്നിവ   Cape  Townൻറെ   economyയിൽ   പ്രധാന
പങ്കു  വഹിക്കുന്നു . ദക്ഷിണാഫ്രിക്കയിലെ   രണ്ടാമത്തെ  നഗരമായ  ഈ
പട്ടണവും   പരിസരപ്രദേശങ്ങളും   സഞ്ചാരികളെ  സന്തോഷിപ്പിക്കുന്ന
നൂറു നൂറു  കാര്യങ്ങൾ  കൊണ്ട്  അനുഗ്രഹീതമാണ് . അനേകം  മലകളും
വനങ്ങളും   കടലും  ബീച്ചും  നല്ല  താമസസൗകര്യങ്ങളും   സാഹസിക
കായികവിനോദങ്ങളും  ഇവയിൽ  ചിലത്  മാത്രമാണ് . സിറ്റിയുടെ  അടുത്ത്
തന്നെ  വനങ്ങൾ  നശിപ്പിക്കാതെ   സൂക്ഷിച്ചത്  ഈ  നഗരത്തിന്  മുതൽക്കൂട്ടാണ്. നഗരം  ഒരു  സ്റ്റേജ്  ആണെങ്കിൽ   വനങ്ങൾ   അതിൻറെ
പുറകിലുള്ള   കർട്ടൻ   ആണ് .

സഞ്ചാരികളെ   ആകർഷിക്കുന്നതിൽ  നഗരവാസികളുടെ  നല്ല  പെരുമാറ്റം
ഒരു  പ്രധാന പങ്ക്  വഹിക്കുന്നു . ടൂറിസം  അന്നദാതാവ്  ആണെന്ന്  അവർക്കറിയാം .

ഞങ്ങൾ  ചെന്ന  ദിവസം  അത്താഴത്തിന്റെ  പ്രശ്നം  വന്നു . യാത്രാക്ഷീണം
കാരണം  ഭക്ഷണം  പാകം  ചെയ്യാൻ  കഴിയുകയില്ല . സമയം  രാത്രി
8.30 . ആറു  kilometre   അകലെ   ഒരു  ഷോപ്പിംഗ്‌  Centre  ഉണ്ട് . അത്  8 ന്
അടച്ചു . Hout  Bayയിൽ   സീ  ഫുഡിന്റെ   ഒരു  കടയുണ്ട് . അവരും   അടയ്ക്കാനുള്ള  തിടുക്കത്തിലായിരുന്നു . എങ്കിലും  Hake,Snook  എന്നിവ
വറുത്തതും  ചിപ്സും  കിട്ടി . പത്ത്  പേർക്കുള്ള   Take  Away . R 500 .ഇത്
വളരെ  ന്യായമാണ് . കഴിച്ചു  കഴിഞ്ഞപ്പോൾ  തോന്നി  കുറേക്കൂടി
വാങ്ങാമായിരുന്നു  എന്ന്. സഞ്ചാരികളെ  പറ്റിക്കുക  എന്ന   ഏർപ്പാട്
ഇവിടെയില്ല .


29   ഡിസംബർ . യാത്രാക്ഷീണം  കാരണം  എല്ലാവരും   നന്നായി  ഉറങ്ങി .
Honeywood ൽ   ചായയോ   കാപ്പിയോ   വേണമെങ്കിൽ  തനിയെ  ഉണ്ടാക്കി
കുടിക്കാനുള്ള  സൌകര്യങ്ങളുണ്ട് . അത്യാവശ്യം  snacks  കൊണ്ടുവന്നിട്ടുണ്ട് .
Youngsters   സാധാരണ   താമസിച്ച്  ഉറങ്ങി , വളരെ  വൈകി  എഴുനേല്ക്കുന്നവർ  ആണ്. ഈ  വീട്ടിൽ  ആരായാലും   മാരത്തോണ്‍
ഉറക്കത്തിൽ  പെട്ടുപോകും . അത്ര  മേത്തരം  bed കളും  ജമ്പോ  തലയിണകളും
cushions  ആണ്.

 ഞാൻ  വെളുപ്പിനെ  ഉണരുന്ന  ആളാണ് . പുറത്ത്  പക്ഷികളുടെ
കലപില  കേട്ടില്ല . TV  കാണാമെന്നു  വെച്ചാൽ  അത്  ഉറങ്ങുന്നവർക്ക്  ശല്യമാകും. തറ   തടി  കൊണ്ടുള്ളതായതിനാൽ   അധികം  നടക്കാനും
പാടില്ല . PE യിൽ   ബോബൻറെ   ഗ്രന്ഥ ശേഖരത്തിൽ നിന്ന്  പുത്തന്റെ  മണം
മാറാത്ത   ഒരു  നോവൽ  കൊണ്ടു  വന്നിട്ടുണ്ടായിരുന്നു . " ഒരു  സങ്കീർത്തനം
പോലെ'. വായിക്കാൻ   പറ്റിയ   അന്തരീക്ഷം . മറ്റുള്ളവർ  ഉണരുന്നതുവരെ
അത്   വായിച്ചിരുന്നു .

പുറത്ത്  ഒരു  ചെറിയ   മരത്തിൽ  ഇലകൾ  അനങ്ങുന്നത്  കണ്ടു . ഒരു
അണ്ണാൻ  ഞാന്നുകിടന്ന്  ഏതോ   കാ  പറിച്ചു  തിന്നുകയാണ് .ഇവിടെ
പകലും   ചീവീടുകളുടെ   ശബ്ദം   കേൾക്കാം .

8  മണി  കഴിഞ്ഞപ്പോൾ  എല്ലാവരും  ഉണർന്നു . Breakfastനെപ്പറ്റി  ആയി
ചർച്ചകൾ . Breakfast  തയാറാക്കാനാണ്   ഏറ്റവും  എളുപ്പം . എമിൽ
Sparൽ  പോയി   സാധനങ്ങൾ   വാങ്ങി  കൊണ്ടു വന്നു .Bread ,buns ,sausage ,bacon ,
eggs, corn  flakes  മുതലായവ . ഒരു   നല്ല  breakfast   കഴിച്ചിട്ട്  ഇറങ്ങിയാൽ  ലഞ്ച്
ഒഴിവാക്കാം .ഇന്ന്   എങ്ങോട്ടൊക്കെ   പോകണം   എന്നതായി  അടുത്ത
ചർച്ച .







Friday, 3 January 2014

CAPE TOWN ( TRAVEL)

കേപ്   ടൌണ്‍   യാത്ര

ഡിസംബർ   28 ന്  ഞങ്ങൾ   CAPE  ടൌണ്‍   ലക്ഷ്യമാക്കി  യാത്ര  തിരിച്ചു .മൂന്ന്
കാറുകളിൽ  പത്തു  പേർ. ലീലാമ്മയും  ഞാനും  ഈ  യാത്രയിൽ നിന്ന്  വിട്ടു
നിൽക്കാൻ  ഉദ്ദേശിച്ചിരുന്നത്  ആണ് .കാരണം   ഡിസംബർ  മൂന്നാം  തീയതി
ലീലാമ്മയുടെ  കാലിന്  പരിക്ക്  പറ്റിയിരുന്നു . യാത്ര  ബുദ്ധിമുട്ടാണ്. എന്നാൽ
എല്ലാവരുടേയും  നിർബന്ധത്തിനു  വഴങ്ങി  ഞങ്ങൾ  പോകാൻ  തീരുമാനിക്കുകയായിരുന്നു .പ്രത്യേകിച്ച്  എമിൽ ,സെബി ,ജോസു  എന്നിവരുടെ   നിർബന്ധം .ഏതു  കാര്യത്തിനും  അവർക്ക്  പൂർണ്ണ  ആത്മവിശ്വാസമാണ് . ഒരു  കാര്യത്തിനും  പുറകോട്ട്  മാറി നിൽക്കുകയില്ല .

പതിവ്  പോലെ   ഒരു  വീട്  പൂട്ടി  ഇറങ്ങാനുള്ള  ബുദ്ധിമുട്ടുകൾ .അഞ്ച്
ദിവസത്തെ  താമസത്തിനുള്ള  പുറപ്പാടാണ് .ബൂട്ട്  നിറയെ  LUGGAGE .യാത്രാമധ്യേ  കഴിക്കാനുള്ള  ഭക്ഷണവും  ധാരാളം  വെള്ളവും  SNACKSഉം
കരുതിയിരുന്നു . 7  മണിയോടെ   ഞങ്ങൾ   പുറപ്പെട്ടു .

പോർട്ട്‌  Elizabethൽ   നിന്ന്  Cape  Town ലേയ്ക്ക്   750  Kms    ആണ്   ദൂരം . N 2  എന്ന
ദേശീയ പാതയാണിത് .ഇവിടെ  വെറുതെ   അടിച്ചു വിട്ടു   പോകാൻ  സാധിക്കുകയില്ല .സ്പീഡ്  ലിമിറ്റ്   കർശനമാണ് .കയറ്റവും  ഇറക്കവും  വളവുകളും   ധാരാളം . ഒന്നാംതരം  റോഡാണ് . ട്രാഫിക്‌  sign കളും  റോഡ്‌
markings ഉം  കുറ്റമറ്റതാണ് .പൂർണ്ണമായ   സുരക്ഷിതത്വം  ഉറപ്പ്  നൽകുന്ന
മനോഹരമായ  റോഡിൽ   ഓടിച്ചു പോകാൻ രസം . holiday  season ആയതിനാൽ
വാഹനങ്ങളുടെ ഒരു  പ്രവാഹം  കാണാൻ  കഴിഞ്ഞു .സ്വകാര്യ  വാഹനങ്ങൾ
മാത്രമാണ്  റോഡിൽ .എല്ലാം മുന്തിയ   കാറുകൾ .എല്ലാവരും  റോഡു നിയമങ്ങൾ  പാലിച്ച്  മറ്റുള്ളവരോട്   വളരെ  ബഹുമാനം കാണിച്ചാണ്
ഓടിക്കുന്നത് .
ദക്ഷിണാഫ്രിക്കയിൽ  ഒരു  യാത്രക്ക്  പുറപ്പെടുമ്പോൾ  പെട്രോൾ  ഫുൾ ടാങ്ക്
നിറച്ചിരിക്കണം .പുറപ്പെട്ടാൽ  പിന്നെ  നിറുത്തുന്നത്  ഇരുനൂറോ  മുന്നൂറോ
kilometer  കഴിഞ്ഞ്  ആയിരിക്കും .ആവശ്യമെങ്കിൽ  നിറുത്തി  വിശ്രമിക്കാൻ
തണൽ മരങ്ങളും  സീറ്റുകളും  ഉണ്ട്. ഇടയ്ക്ക്  വലിയ  പെട്രോൾ  സ്റ്റേഷൻ ഉണ്ട്.എന്നാൽ  ഇവ  200  kms  ഇടവിട്ട്‌   ആയിരിക്കും  ചില  പ്രദേശങ്ങളിൽ .

N 2   കടന്നു  പോകുന്ന  പ്രദേശം  ഗാർഡൻ  route  എന്നറിയപ്പെടുന്നു .കടലിൽ
നിന്ന്  വളരെ   അകലെയല്ലാതെ  ആണ്   റോഡ്‌  പോകുന്നത് .ഈ  പ്രദേശത്തുള്ള  വനങ്ങൾ ,നദികൾ ,ബീച്ചുകൾ   മുതലായവ   സഞ്ചാരികളെ  ആകർഷിക്കുന്നു .
വിവിധ തരം   സാഹസിക  വിനോദങ്ങൾക്ക്  അനുയോജ്യമാണ്  ആൾ പാർപ്പു  ഇല്ലാത്ത  ഈ   പ്രദേശങ്ങൾ .പോർട്ട്‌  Elizabeth ൽ  നിന്ന്  300 kms കഴിഞ്ഞാൽ   Knysna  എന്ന  സ്ഥലത്ത്  എത്തുന്നു .ഇവിടം   സഞ്ചാരികളുടെ
പറുദീസയാണ് .കടലിന്റെയും  മലകളുടെയും  വനങ്ങളുടെയും  മനോഹര
ദൃശ്യങ്ങൾ  ഇവിടെ  കാണാം .1996 ,2004 വർഷങ്ങളിൽ  ഞങ്ങൾ  കുറെ  ദിവസം
ഇവിടെ  താമസിച്ച്  boating ,hiking  മുതലായവ   ആസ്വദിച്ചിട്ടുണ്ട് .ഉൾനാട്ടിലേയ്ക്ക് പോയാൽ   വലിയ  ഗുഹകളും   ഒട്ടകപക്ഷി  വളർത്തൽ  കേന്ദ്രങ്ങളും  ഉണ്ട് .Knysna  കഴിഞ്ഞാൽ  ഒരു  പ്രധാന  പട്ടണമായ  ജോർജ്
ആണ് .

Cape  Town നോട്   അടുക്കുംതോറും   വളവുകളും  തിരിവുകളും  കുന്നുകളും
കൂടി  വരുന്നു .ചെമ്മരിയാടുകൾ  മേഞ്ഞ് നടക്കുന്ന   ഫാമുകൾ ,പൈൻ plantations ,കാറ്റാടി പാടങ്ങൾ  എന്നിവ  ചിലയിടങ്ങളിൽ  കാണാം .നമ്മുടെ  നാട്ടിൽ 'പുല്ലുവില' എന്ന്  ആക്ഷേപിച്ച്  പറയുന്നതിന്  നാം  പുല്ലുവില  കല്പിക്കേണ്ടിയിരിക്കുന്നു .കാരണം  പുല്ലിനും  നല്ല  വിലയുണ്ട്‌ .ചില
ഇടങ്ങളിൽ  പുല്ല്   ശാസ്ത്രീയമായി  കൃഷി  ചെയ്തിരിക്കുന്നത്  കണ്ടു .പുല്ല്
യന്ത്രം  ഉപയോഗിച്ച്  bundles  ആക്കി   ഇട്ടിരിക്കുന്നത്  മനോഹരമായ  ഒരു
കാഴ്ചയാണ് . വരൾച്ച ബാധിത  പ്രദേശങ്ങളിൽ  ഈ  bundles  ആണ്  കർഷകർക്ക്   ആശ്വാസമായി   എത്തുന്നത്‌ .

6  മണിയോടെ   ഞങ്ങൾ   Cape  Townൽ  എത്തി .യാതൊരു  തടസ്സവും  ഇല്ലാതെയാണ്  trafficന്റെ  ഒഴുക്ക് . സിറ്റിയിൽ  നിന്ന്  ഏകദേശം  20 kms
അകലെ  Hout Bay  എന്ന  സ്ഥലത്താണ്  ഒരു  വീട്  book  ചെയ്തിരിക്കുന്നത് .മനോഹരമായ  വനത്തിൽ കൂടിയാണ്  യാത്ര . ഒരു  മലയുടെ  കുറെ  ഭാഗം
കയറി  ഞങ്ങൾ  Honeywood  എന്ന  എസ്റ്റേറ്റ്‌ൻറെ  ഗേറ്റിൽ  എത്തി . അവിടെ
80  കഴിഞ്ഞ  ഒരു  കാരണവർ  തൻറെ  പഴയ  Mercedesൽ  നിന്ന്  ഇറങ്ങി  വന്നു .
ഞങ്ങളെ  വളരെ  ആദരവോടെ  സ്വീകരിച്ചു .സെക്യൂരിറ്റി  ഗേറ്റ്  അദ്ദേഹം
തുറന്നു .  കാടിനു  നടുവിൽ  ഒരു   വലിയ  വീട് .വീടിൻറെ  തക്കോലുകളും
കാര്യങ്ങൾ   വിവരിക്കുന്ന   ഒരു  ഫയലും  തന്ന്  അദ്ദേഹം  പോയി .
കഞ്ഞിരപ്പള്ളിയിലോ   മുണ്ടക്കയത്തോ  എത്തിയ  പോലെയാണ്   എനിക്കു
തോന്നിയത് .



പോർട്ട്‌ Elizabeth -Cape ടൌണ്‍ ( യാത്ര )

ഡിസംബർ  23 ന്  ഞങ്ങൾ   പോർട്ട്‌  Elizabeth ൽ  എത്തി . ലീലാമ്മയുടെ   രണ്ടാമത്തെ  സഹോദരൻ   ബോബനും  ഭാര്യ  ദീപ്തി  വിദ്യയും  മക്കൾ
സൌമ്യയും   സ്തുതിയും  ഞങ്ങളെ   സ്വീകരിച്ചു .ബോബൻ  നെൽസണ്‍  മണ്ടേല  മെട്രോ  universitiy യിൽ   Architecture  Department ൻറെ   തലവനാണ് . ഗ്രാഫിക്  ഡിസൈനർ  ആയ  ദീപ്തിയും   ബോബനും  ചേർന്ന്  സ്വന്തമായി  ഡിസൈൻ
കമ്പനി   നടത്തുന്നു . മൂത്ത  മകൾ  സൗമ്യ (22 )  Architecture  എഞ്ചിനീയറിംഗ്  പാസ്സായി   അതേ  Universityയിൽ   Masters   ചെയ്യുന്നു .ഇളയവൾ   സ്തുതി ( 14)
ഗ്രേഡ്  11ൽ .പ്രോവിൻസ്  തലത്തിൽ  മുൻനിര  ചെസ്സ്‌  കളിക്കാരിയാണ്‌ .

വാസ്തവത്തിൽ  ഞങ്ങളുടെ   ഈ   യാത്രയിലെ   പ്രധാന   കഥാ പാത്രങ്ങൾ
സൂസിയുടെ  മക്കളായ  എമിൽ  (26),സെബി (23), ജോസു  (21 ),പിന്നെ  സൌമ്യയും   സ്തുതിയുമാണ് . ഏതു സാഹസത്തിനും   മുന്നിൽ  നിൽക്കുന്ന
അഞ്ചംഗ സംഘം.  എമിൽ  ഓസ്ട്രേലിയയിലെ   Queensland  Universitiy യിൽ നിന്ന്  സിവിൽ
എഞ്ചിനീയറിംഗ്  പാസ്സായി .പഠിക്കുമ്പോൾ  തന്നെ  ജോലി  കിട്ടി .ഒരു  Australian /Dutch  കമ്പനിയിൽ  ജോലി .ഓസ്ട്രേലിയയിലും  Papua   New  Guineaya യിലും  ഇപ്പോൾ   ഇന്തോനേഷ്യയിലും  ജോലി .ഒരു  ചെറുപ്പക്കാരന്  താങ്ങാൻ  പറ്റാത്ത  ശമ്പളം ! അപ്പോൾ  6  മാസത്തേയ്ക്ക്  ജോലിയിൽ നിന്ന് വിട്ടു നിന്ന് പല  രാജ്യങ്ങളിൽ   സാഹസിക യാത്രകൾ . അക്കൂട്ടത്തിൽ  രണ്ടാഴ്ച  വെട്ടിമുകളിൽ  മുത്തച്ഛന്റെ  കൂടെ  താമസിച്ചു .മലയാളം  സംസാരിക്കാൻ
പഠിച്ചു .ഇപ്പോൾ  നന്നായി  സംസാരിക്കും .

2011 ല  ഞങ്ങൾ  എല്ലാവരും   വെട്ടിമുകളിൽ  ഒത്തു  കൂടിയിരുന്നു .കുമരകത്ത്
ഹൌസ് ബോട്ടിൽ  സഞ്ചരിച്ചു . അന്ന്  ഈ  മൂന്ന് യുവാക്കളെ  കൂടുതലായി
അടുത്തറിയാൻ  സമയം  ലഭിച്ചില്ല . ഇപ്പോൾ  അവസരം ലഭിച്ചു .സൂസിയുടെ
രണ്ടാമത്തെ  മകൻ  സെബി MBBS  കഴിഞ്ഞ്  Intern  ആണ് . വിദേശത്തെ  ജോലി
പരിചയത്തിനു  വേണ്ടി  മൂന്നാഴ്ച  നേപ്പാളിൽ  ജോലി  ചെയ്തു .ചൈന ,Thailand  മുതലായ  രാജ്യങ്ങൾ  സന്ദർശിച്ചിട്ടുണ്ട് .ആറടിയിലേറെ  ഉയരമുള്ള
എമിലും  സെബിയും  പലവിധ സാഹസിക sport കളിൽ  പങ്കെടുക്കുന്നവരാണ്.
Scubadiving ,skydiving  മുതലായവ  ചെയ്തിട്ടുണ്ട് .ഇവിടെ  അവരുടെ  പ്രധാന
ലക്ഷ്യം   Bungy  Jumping  ആണ് .

ഡിസംബർ 23  സെബിയുടെ  ജന്മദിനം  ആയിരുന്നതിനാൽ   ഞങ്ങളുടെ  ആഗമനം  അസാധാരണമായ   സന്തോഷം  നിറഞ്ഞതായിരുന്നു .ആഘോഷം
പൊടിപൊടിച്ചു .

ജോസു  BSc  പാസ്സായ  ശേഷം   വളരെ   കഠിനമായി   അധ്വാനിച്ച്  മെഡിക്കൽ
എൻട്രൻസ്  നേടി   പെർത്തിൽ  MBBS  പഠനത്തിന്  ഒരുങ്ങുകയാണ് .വിവിധ
കായിക വിനോദങ്ങളിൽ  പങ്കെടുക്കുന്ന  ആളാണ് .ഒരു  ഡോക്ടർ  ആയി
ലോകത്തിൻറെ   ഏതെങ്കിലും  ഓണംകേറാ മൂലയിൽ  ഏറ്റവും  കഷ്ടപ്പെടുന്നവരുടെ  ഇടയിൽ   സേവനം  ചെയ്യാനാണ്  ഈ  21കാരന്റെ
ജീവിത ലക്ഷ്യം . Restaurantൽ   ഇടവേളകളിൽ  ജോലി ചെയ്ത് കിട്ടിയ  പണം
കൊണ്ട്  ദക്ഷിണാഫ്രിക്കയിൽ  ഒരു  അനാഥകുട്ടിയെ  sponsor  ചെയ്തിട്ടുണ്ട് .കൂടാതെ  വൃദ്ധ സദനങ്ങൾ  സന്ദർശിച്ച്  അന്തേവാസികൾക്ക് കൂട്ടായി
സമയം  ചെലവഴിക്കാറുണ്ട്‌ .

ഞങ്ങൾ  മുതിർന്നവർക്ക്  സംസാരിക്കാൻ  ഒത്തിരി  കാര്യങ്ങൾ .അഞ്ചംഗ യുവ  സംഘത്തിന്  അവരുടേതായ  സാഹസിക  വഴികൾ .നാല്  കാറുകൾ
ഉണ്ട് .ഒരു Volvo  S 4 Diesal  (automatic ),ഒരു Nissan ,ഒരു  Toyota  Corolla ,പിന്നെ  ഒരു
VW  Polo .ആണ്‍ കുട്ടികൾക്ക്   Volvo ആണ്  ഇഷ്ടം. കാരണം   ഓസ്ട്രേലിയയിൽ
Manual   വിരളമാണ് .Automatic  മാത്രം  ഓടിച്ചിട്ടുള്ളവർക്ക്  manual  ബുദ്ധിമുട്ടാണ് .

ഒരു ദിവസം  220 kms  അകലെ   Bungy   Jump  നടത്താൻ   അഞ്ചംഗ സംഘം  പോയി
നിരാശരായി   മടങ്ങി .മൂന്ന്  ദിവസത്തേയ്ക്ക്   fully  booked   ആയിരുന്നു .പക്ഷേ
ഒരിക്കൽ ക്കൂടി   ശ്രമിക്കണമെന്ന്    അവർ  തീരുമാനിച്ചു .

ക്രിസ്മസ്ന്‌  ഞങ്ങൾ  St Augustine's  Cathedral  പള്ളിയിലാണ്   പോയത് .1866ൽ
സ്ഥാപിതമായതാണ്  മനോഹരമായ  ഈ  പള്ളി .ഗായകസംഘത്തിൻറെ  ഗാനങ്ങൾ  വളരെ  ഹൃദ്യമായിരുന്നു .ദക്ഷിണാഫ്രിക്കയുടെ  പുതിയ  മുഖം
ഈ  പള്ളിയിൽ   കാണാൻ  കഴിഞ്ഞു . ഈ  രാജ്യത്ത്  professionalsൻറെ  കുറവുണ്ട് .ആ   കുറവ്  നികത്തുന്നത്   പ്രധാനമായി  മറ്റ്  ആഫ്രിക്കൻ
രാജ്യങ്ങളിൽ  നിന്നുള്ളവരാണ് . ഒരു  ദിവസം  വിവിധ  ഭാഷകളിൽ  പ്രാർത്ഥന  ചൊല്ലിയപ്പോൾ   22   ഭാഷകൾ  ഇവിടെ  കേട്ടതായി  ബോബൻ
പറഞ്ഞു . ബോബനും  കുടുംബാന്ഗങ്ങളും  പള്ളിക്കാര്യങ്ങളിൽ  സജീവമാണ്.
 സ്തുതി  Altar girlൻറെ   വേഷമണിഞ്ഞു  ഒരു  വെള്ളിക്കുരിശും  പിടിച്ച്
പോകുന്നതു  കണ്ടു .

8.30ന്   തുടങ്ങിയ  ചടങ്ങുകൾ   11.30നു  അവസാനിച്ചു .മാർപാപ്പയുടെ
കുർബാന  ടീവിയിൽ  കണ്ടു .  ഉറങ്ങാൻ  ആരും  ധൃതി കൂട്ടാത്ത ,നീണ്ട
രാത്രി .എല്ലാവരും   വളരെ  താമസിച്ച്  ഉണരുന്ന  ഒരു  പകൽ .

*               *                             *                               *                            *
03  January  2014

ഇന്ന്   സെബി   ഒഴികെ  നാല്  പേർ  Bungy  ചാടി .216  metre  ഉയരത്തിലുള്ള
പാലത്തിൽ  നിന്നാണ്   ചാട്ടം .ഇത്  ലോകത്തിൽ  ഏറ്റവും  ഉയരത്തിൽ  നിന്നുള്ള  ചാട്ടമാണ് . ഒരു  ചാട്ടത്തിനു  ചാർജ്  750  rand . ( 4500  രൂപ ).
ചാട്ടത്തിന്റെ  visuals  ഉള്ള  ഒരു CD  നടത്തിപ്പുകാർ  തരും .ചാട്ടത്തിന്റെ  രംഗങ്ങൾ   വളരെ  ഉദ്വേഗം  ജനിപ്പിക്കുന്നതാണ് . ( തുടരും)