Sunday, 12 January 2014

CAPE TOWN ( യാത്ര )

  DELAREYVILLE 11  January   2014

 ടെലരെയവില്ലേ   കഠിനമായ   ചൂടിൻറെ   പിടിയിൽ  അമർന്നിരിക്കുകയാണ് .
36   ഡിഗ്രി  വരെ   എത്തി  നിൽക്കുന്നു . ഒരു  കനത്ത  മഴയ്ക്കു  മാത്രമേ
ഈ  കൊടും  ചൂടിൽ  നിന്ന്  മോചനം  നൽകാനാവൂ .

29 ആം  തീയതി  ലീലാമ്മയും  ഞാനും  ഒഴികെ  എല്ലാവരും  Cape  പോയിന്റ്‌
കാണാൻ  പോയി . ഡിസംബർ  മൂന്നാം  തീയതി  ലീലാമ്മയുടെ  ankle ന്
ഒടിവ്  പറ്റിയിരുന്നു . അതു കൊണ്ട്  കഷ്ട്ടിച്ചു  നടക്കാനേ  പറ്റൂ .ഈ  യാത്രയിൽ   വിട്ടു  നിൽക്കാൻ  ഞങ്ങൾ  തീരുമാനിച്ചിരുന്നതാണ് . പക്ഷേ
എല്ലാവരുടേയും   നിർബന്ധത്തിനു   വഴങ്ങി  തീരുമാനം  മാറ്റുകയായിരുന്നു .
പ്രത്യേകിച്ച്  എമിൽ ,സെബി ,ജോസു  എന്നിവരുടെ  നിർതന്നെ ബന്ധത്തിനു  വഴങ്ങി .
'' എന്തിന്   ആശങ്ക ? ഞങ്ങൾ  മൂന്ന്  ഡോക്ടർമാർ  കൂടെയില്ലേ ?'' എന്നാണ്
അവരുടെ   ചോദ്യം .എല്ലായിടത്തും   പോകാൻ  പറ്റിയില്ലെങ്കിലും  ബാക്കി
സമയം   എല്ലാവരു മൊത്ത്   സന്തോഷമായി  കഴിയാമല്ലോ  എന്ന  ആഗ്രഹം
കൊണ്ടാണ്  1750  kms   യാത്ര  ചെയ്ത്  ഇവിടെ  എത്തിയത് .

Atlantic ,ഇന്ത്യൻ  മഹാസമുദ്രങ്ങൾ  സംഗമിക്കുന്ന   സ്ഥലത്തിനാണ്   Cape  Point
എന്ന്  പറയുന്നത് . ഒരു  വലിയ  കുന്നിന്റെ  മുകളിൽ  കയറി  അവിടെ
നിന്ന്  താഴോട്ട്  നോക്കുമ്പോൾ   വളരെ  പ്രക്ഷുബ്ദമായ  തിരമാലകൾ   പാറക്കെട്ടുകളിൽ  ഇടിച്ച്   ചിതറുന്നത്‌   കാണാം . അടുത്തു തന്നെ
CAPE   ഓഫ്  ഗുഡ് HOPE   കാണാം . അതിൻറെ   ബോർഡിൻറെ  അടുത്ത്
നിന്ന്   ഫോട്ടോ  എടുക്കാൻ   സന്ദർശകർ  വളരെ   താൽപ്പര്യം   കാണിക്കുന്നു .

ഞാൻ HONEY WOOD    പറമ്പിൽ   നടന്ന്  ചുറ്റുപാടും  നോക്കി .വളരെ  പ്രായം
ചെന്ന   യൂകളിപ്ടുസ്   മരങ്ങളാണ്  അതിർത്തിയിൽ . കുറെ മരങ്ങൾ  വെട്ടി
മാറ്റിയതിന്റെ   അറക്കപ്പൊടി   ചിലേടത്ത്  നല്ല  കനത്തിൽ  കിടപ്പുണ്ട് .വനത്തിന്റെ   നടുവിൽ   എല്ലാവിധ  ആധുനിക   സൌകര്യങ്ങളും  എന്നാൽ
പൂർണ്ണമായ   സ്വകാര്യതയുമാണ്‌  ഇതു  പോലുള്ള   ESTATE കളുടെ
പിന്നിലെ   ആശയം .സ്ട്രീറ്റ്  ലൈറ്റുകൾ  ഇല്ല . സെൽ ഫോണിന്  സിഗ്നൽ
തീരെയില്ല . മൊബൈൽ  TOWER കൾ   താമസക്കാർ  അനുവദിക്കാത്തത്
ആയിരിക്കാം   കാരണം .

ഇത്   മൂന്നാം  പ്രാവശ്യമാണ്   ഞങ്ങൾ   Cape  Town ൽ   വരുന്നത് . ആദ്യ
സന്ദർശനം   1996  ജൂണ്‍ /july    അവുധിക്കാലത്ത്   ആയിരുന്നു . പരേതനായ
Dr മോഹൻ   സഞ്ചാര പ്രിയനായിരുന്നു . പുതിയ  സ്ഥലങ്ങൾ  കണ്ടു  പിടിച്ച്
അവിടങ്ങളിൽ   പോവുകയെന്നത്   അദ്ദേഹത്തിന്  ഹരമായിരുന്നു .അദ്ദേഹം
മുൻകൈ  എടുത്താണ്   രണ്ടാഴ്ച   നീണ്ടു നിന്ന   ടൂർ  സംഘടിപ്പിച്ചത് .ഏതു
സഹസികയാത്രയ്ക്കും   അദ്ദേഹം   താൽപ്പര്യം   കാണിച്ചിരുന്നു .മോഹൻറെ
സാഹസികത  മക്കൾക്കും  കിട്ടിയിട്ടുണ്ട് . വെറുതെയല്ല  എമിൽ  കഴിഞ്ഞ
കൊല്ലം   ആറു മാസത്തെ   ശമ്പളം  വേണ്ടെന്നു വെച്ച്  ഹിമാലയത്തിന്റെ
അടിവാരങ്ങളിലും ,ഉത്തരേന്ത്യയിലും   ശ്രീലങ്കയിലും  ആണ്ടമാന്സിലും  മറ്റും യാത്ര   ചെയ്തത് .

രാത്രി  എട്ടര  മണി ആയപ്പോൾ  എല്ലാവരും  തിരിച്ചെത്തി . ഒരു സൌത്ത്
ഇന്ത്യൻ  ഹോട്ടലിൽ  നിന്ന്  വാങ്ങിയ   മസാല ദോശ   അവർ  ഞങ്ങൾക്കു
വേണ്ടി  കൊണ്ടു വന്നിട്ടുണ്ടായിരുന്നു . എന്നാൽ   എല്ലാവർക്കും  നല്ല
വിശപ്പ്‌ . യാത്ര  ചെയ്ത്   ക്ഷീണിച്ചു  വരുമ്പോൾ  വൻ തോതിലുള്ള  പാചകം അസാധ്യമാണ് .അതുകൊണ്ട്   അത്താഴം  മിനിമം  തോതിലാക്കി .ചോറ് ,പരിപ്പുകറി ,പപ്പടം ,തയിര് , അച്ചാർ -ഇത്  ധാരാളം . ദീപ്തിയുടെ  ഉത്തരേന്ത്യൻ  പരിപ്പുകറിയ്ക്ക്   ഒരു  പ്രത്യേക  രുചിയാണ് .എല്ലാവരും
ഉണ്ട്‌ തൃപ്തരായി .

30 ആം  തീയതി  രാവിലെ   വീട്ടുജോലിക്കാരി  വന്നു .ലീലാമ്മയ്ക്കു  ഒരാളെ
കൂട്ടിന്  കിട്ടിയതുകൊണ്ട്   ഞാനും  നഗരം  കാണാൻ  പുറപ്പെട്ടു .breakfast  പതിവു പോലെ   കുശാൽ .ഉണ്ടാക്കാൻ  വളരെ  എളുപ്പം . ആർക്കും
പ്രത്യേകിച്ച്  ഉണ്ടാക്കി  കൊടുക്കേണ്ട   ആവശ്യമില്ല .നല്ല  ഒരു  breakfast  കഴിച്ചിട്ട്   ഇറങ്ങിയാൽ   ലഞ്ച്  ഒഴിവാക്കാം .

Rhodes  Drive ലൂടെ യുള്ള   യാത്ര  വളരെ  ആനന്ദകരമായ  ഒരു  അനുഭവമാണ്‌ .
ഇരുവശത്തും  വൻമരങ്ങളുടെ  തലപ്പ്‌   കൂട്ടിമുട്ടിയിരിക്കുന്നു Bangalore ൻറെ
ഏതോ  നല്ല  ഭാഗത്തു കൂടി  കടന്നു  പോകുന്നതുപോലെ  തോന്നും .  ഇവിടെയും  BANGLORE  ലും   വനസംരക്ഷണത്തിൽ   ബ്രിട്ടീഷ്‌  സ്വാധീനം   കാണാം .സ്പീഡ് ലിമിറ്റ്  എല്ലാവരും  പാലിക്കുന്നു . Truck ,Bus  എന്നിവ  കാണാനില്ല . 20 kms  പിന്നിടുമ്പോൾ  നഗരം  മുമ്പിൽ .ഗതാഗത കുരുക്കും   horn   മുഴക്കലും ഇല്ല .

ഇന്നത്തെ   ഞങ്ങളുടെ  നഗരം  കാണൽ  പ്രത്യേക  ലക്ഷ്യത്തോടെയല്ല . ആദ്യം
പോയത്  District  Six    museum   കാണാൻ  ആണ് .apartheid  കാലത്ത്  കണ്ണായ
സ്ഥലങ്ങൾ  തങ്ങൾക്കു   അവകാശപ്പെട്ടുകൊണ്ട്‌   വെള്ളക്കാർ   ഗ്രൂപ്പ്‌  ഏരിയ
ആക്ട്‌  1970 കളിൽ   നടപ്പാക്കി .DISTRICT  SIX   എന്ന   സ്ഥലത്ത് ,കൂടുതലും
സങ്കര ( COLOURED ) വർഗക്കാർ   താമസിച്ചിരുന്ന  ഇടങ്ങളിൽ  നിന്ന്
60000  പേരെ  കുടിയിറക്കി . അതിന്റെ  ചരിത്രം  ഫോട്ടോകൾ ,പത്ര CLIPS  ,
എന്നിവയിലൂടെ   വിശദീകരിക്കുന്നു .സങ്കര വർഗക്കാരുടെ   സാംസ്‌കാരിക
ചരിത്രവും   ഇവിടെ   കാണാൻ   കഴിയും .

തിരക്കും   ശബ്ദവും  അധികമില്ലാത്ത  തെരുവുകൾ. നഗരം  ചുറ്റി  കൊണ്ടു പോയി   കാണിക്കുന്ന   ഇരുനില  ബസ്സുകൾ  ഇടയ്ക്കിടെ  കാണാം . എല്ലായിടവും   വളരെ  വൃത്തിയായി   സൂക്ഷിച്ചിരിക്കുന്നു . ഒരു  കടലാസ്സ്
കഷണമോ  സിഗരെറ്റ്‌  കുറ്റിയോ   എങ്ങും  കണ്ടില്ല . ജനങ്ങളുടെ  സുരക്ഷിതത്വം  ഉറപ്പുവരുത്താൻ   സായുധ പോലീസും  സ്വകാര്യ സെക്യൂരിറ്റിക്കാരും   അങ്ങിങ്ങ്   നിലയുറപ്പിച്ചിട്ടുണ്ട് .

ഞങ്ങൾ  Government  Avenue വിലൂടെ  നടന്നു . ജനങ്ങളുടെ  സൌകര്യത്തിനു  വേണ്ടി ,വാഹനങ്ങളുടെ  ശല്യമില്ലാത്ത  നടപ്പാത  ഇവിടെ  കാണാം .parliament
മന്ദിരങ്ങൾ   ഇവിടെ  സ്ഥിതി  ചെയ്യുന്നു . ദക്ഷിണാഫ്രിക്കൻ  parliamentary  തലസ്ഥാനമാണ്‌   Cape  ടൌണ്‍ . ജൊഹന്നെസ്ബുർഗ്  വ്യവസായ  -വാണിജ്യ
തലസ്ഥാനമാണ്‌ . ഈ  നഗരത്തെ   MOTHER  CITY  എന്ന്  വിളിക്കുന്നു .കാരണം
ദക്ഷിണാഫ്രിക്കയുടെ    ആധുനിക  ചരിത്രം  ആരംഭിക്കുന്നത്  1652 ൽ
ഡച്ചുകാർ  ഇവിടെ  ഒരു  താവളം  ആരംഭിച്ചതോടെയാണ് .

PARLIAMENT   മന്ദിരങ്ങൾക്ക്   അടുത്ത്  ഒരു  വലിയ  പാർക്കുണ്ട്‌ . കുടുംബങ്ങളായും   അല്ലാതെയും  ചുറ്റി നടക്കാനും  വിശ്രമിക്കാനും
ചെറിയ  ഷോപ്പിംഗ്‌  നടത്താനും  സൌകര്യമുണ്ട് . ടൂറിസ്റ്റ്  എന്നു  കേട്ടാൽ
പണ്ട്  നമ്മൾ ' വിദേശി ' എന്നാണ്  അർത്ഥമാക്കിയിരുന്നത്‌ . ഇന്ന്  അത്
മാറി . ഇവിടെ  കാണുന്ന  ആളുകളിൽ  ഭൂരിഭാഗവും  ഇവിടത്തുകാർ
തന്നെയാണ് . കുട്ടികൾക്ക്   ഒന്നര മാസത്തെ  അവുധിയായതിനാൽ   അവരെയും  കൂട്ടി  വിനോദയാത്രയ്ക്ക്  വന്നവരാണ് . വിദേശികളും
ധാരാളമുണ്ട് .

നടപ്പാതകളുടെ ഇരുവശവും  കരകൌശലവസ്തുക്കൾ ,ബാഗുകൾ   മുതലായവ വിൽക്കുന്ന   താൽക്കാലിക  കടകളാണ് . തടിയിലും  കല്ലിലും
തീർത്ത  ശിൽപ്പങ്ങൾ   ഈ   കടകളിൽ  കിട്ടും .വിലപേശൽ  അനിവാര്യമാണ് .

നാലുമണിയോടെ   എല്ലാവർക്കും   വിശപ്പിൻറെ  വിളി  വന്നു . Cape  ടൌണ്‍
ലോകത്തിലെ  നാനാവിധ  സംസ്കാരങ്ങളുടെ  സംഗമസ്ഥാനമാണ് . എല്ലാ
രാജ്യക്കാരുടെയും   Restaurants   ഇവിടെയുണ്ട് .ഞങ്ങൾ  ഒരു  മലേഷ്യൻ  restaurant
അന്വേഷിച്ചു നടന്നു,പക്ഷെ  കണ്ടെത്തിയില്ല .അവസാനം  ഒരു  ഇടത്തരം
restaurantൽ   കയറി . തുറന്ന  സ്ഥലത്ത്  ഇരുന്ന്  ഭക്ഷണം  കഴിക്കാനാണ്
എല്ലാവരും  ഇഷ്ടപ്പെടുന്നത് . മലകളുടെ ,അല്ലെങ്കിൽ  കടലിൻറെ  ദൃശ്യം
കണ്ടുകൊണ്ട്‌  വിശ്രമിക്കുന്നതിനും   ഭക്ഷണം  കഴിക്കുന്നതിനും  ഒരു
പ്രത്യേക  രസമുണ്ട് . ഞങ്ങൾ  കയറിയ  restaurant ൽ  ഭക്ഷണത്തിൻറെ കൂടെ
ആവശ്യക്കാർക്ക്   മദ്യവും   വാങ്ങാം . ഞങ്ങൾക്ക്  മദ്യത്തിൻറെ  ആവശ്യം
ഇല്ലായിരുന്നു .

80 -100   RAND ന്   ഒരു  സാധാരണ  LUNCH  ലഭിക്കും . ഞങ്ങൾ  അവിടെ  ഇരിക്കുമ്പോൾ  ഒരു  അവശ കലാകാരൻ   ഗിടാർ  വായിച്ച്  പാടി . പാട്ടിനു
ശേഷം   തൻറെ  തൊപ്പി  നീട്ടി  സംഭാവനകൾ  വാങ്ങി . കുറെ  കഴിഞ്ഞപ്പോൾ
വേറെ  ഒരു  കലാകാരൻ  SAXOPHONE  വായിച്ച്  സംഭാവനകൾ  വാങ്ങി
നന്ദി  പറഞ്ഞ്  പോയി .

എമിൽ  ആണ്  ഈ  RESTAURANT ൽ   കയറാൻ   മുൻകൈ  എടുത്തത്‌ .അതുകൊണ്ട്   അവൻ തന്നെ   വാലെറ്റും   എടുത്തു . WAITER  ആയ  പെണ്‍കുട്ടിക്ക്   അവൻ  വെച്ചത്  പഴുത്ത  പ്ലാവിലയുടെ  നിറമുള്ള
200 ൻറെ  ഒരു  നോട്ട് .ഇവിടത്തെ   ഏററവും  മുന്തിയ  നോട്ടാണ് .''അത്രയൊന്നും  കൊടുക്കേണ്ട   ആവശ്യമില്ല .''  ഞാൻ  പറഞ്ഞു .
''പോട്ടെ  പപ്പാ ( ഈ  പിള്ളേർ  എന്നെ  അങ്ങനെയാണ്  വിളിക്കുന്നത്‌ ),ന്യൂ
YEAR  അല്ലേ .''  എമിൽ  പറഞ്ഞു .ഞാൻ  എതിരൊന്നും  പറഞ്ഞില്ല .ആ
പെണ്‍കുട്ടിയുടെ  ശുഭദിനം . താങ്ങാനാവാത്ത   ശമ്പള ഭാരത്താൽ  ഞെരുങ്ങുന്ന
ഒരു  ചെറുപ്പക്കാരൻ . ഇന്തോനേഷ്യയിലെ   സുഖ സൌകര്യങ്ങളെ പ്പറ്റി
അവൻ  പറഞ്ഞു .'' കമ്പനി  നൽകുന്ന  വീട് ,കാർ ,വെച്ചു വിളമ്പി  തരാൻ
കുശിനിക്കാരി , ആറുമാസം  കൂടുമ്പോൾ  ഫ്രീ   വിമാന ടിക്കറ്റ്‌ ,മറ്റു പല
ആനുകൂല്യങ്ങൾ .''

കല്യാണക്കാര്യം  പറയുമ്പോൾ  വിഷയം  മാറ്റുന്ന  എമിലിന്റെ  അടുത്ത
ലക്ഷ്യം   ഇംഗ്ലണ്ട്ൽ   ഒരു  MBA  ആണ് .

ഞങ്ങൾ  രണ്ട്  സംഘങ്ങളായി  തിരിഞ്ഞു . അഞ്ചംഗ  സംഘത്തിന്  VA  WATERFRONT ൽ  പോകണം . കടലിനോടടുത്തുള്ള  ഉല്ലാസ കേന്ദ്രമാണ്  അത്

.ബോബനും  സൂസിയും  ഞാനും  സിഗ്നൽ കുന്നിലേയ്ക്ക്   തിരിച്ചു .നൂറു കണക്കിന്  കാറുകൾ   അങ്ങോട്ട്‌   പോകുന്നുണ്ടായിരുന്നു .കുന്നിന്റെ  മണ്ടയ്ക്ക്  നിന്ന്  നോക്കിയാൽ   താഴെ  നഗരവും   കടലും   വളരെ  അകലെയല്ലാതെ  ടേബിൾ   MOUNTAIN ഉം   കാണാം . വളരെ   മനോഹരമായ
ഒരു   കാഴ്ച .      ( തുടരും )












No comments:

Post a Comment