Friday, 31 October 2014

'sahyante kannuneer' ( Biby Edward's poem)

    സഹ്യൻറെ   കണ്ണുനീർ  ( By  Biby  Edward )

ഏതാനും  മാസങ്ങൾക്ക്  മുമ്പ്   ബിബി  Edward ൻറെ   'മാ നിഷാദ '
എന്ന   കവിതയെപ്പറ്റി   ഒരു  പഠനം  എഴുതിയിരുന്നു . എന്നാൽ 
അത്  ഇതുവരെ   പ്രസിദ്ധീകരിക്കാൻ   കഴിഞ്ഞില്ല . മാറ്റിമാറ്റി 
വെച്ച്   വർഷത്തിന്റെ   അവസാന  മാസങ്ങളിലേയ്ക്ക്   പ്രവേശിച്ചിരിക്കുന്നു . മാറ്റിവെക്കാൻ   പല   കാരണങ്ങൾ  ഉണ്ട് .
സ്വന്തം  രചനകൾ  എനിക്ക്  ഇടം  വലം  നോക്കാതെ  എഴുതാം ,
പ്രസിദ്ധീകരിക്കാം . പക്ഷേ  വേറൊരാളുടെ  രചനയെ  കൈകാര്യം  ചെയ്യുമ്പോൾ   പൂർണ്ണ  ഉത്തരവാദിത്തത്തോടെ 
ചെയ്യണം . നമ്മൾ  ഒരു  സുഹൃത്തിൻറെ , പുത്തൻ മണം  മാറാത്ത 
register  ചെയ്യാത്ത  കാർ  ഓടിക്കുന്നതുപോലെയാണ് . അതും 
ഡ്രൈവിംഗ്   ശരിക്ക്   വശമില്ലാത്ത  ഒരാൾ . ആ  കാർ  എവിടെയെങ്കിലും   പോയി  ഇടിച്ച് , മറിയാനാണ്   സാധ്യത .അതുകൊണ്ടാണ്   'മാ നിഷാദ 'യുടെ   പഠനം  വെളിച്ചം 
കാണാൻ   താമസം  വരുന്നത് .

    ' സഹ്യൻറെ   കണ്ണുനീർ '  പ്രകൃതിയെ   സ്നേഹിക്കുന്നവരുടെ 
ഉള്ളിൽ  തട്ടുന്ന   കവിതയാണ് . കേരളത്തിൽ  ഇന്ന്  നടക്കുന്ന 
വനനശീകരണം , അഴിമതി , മുതലായ  തിന്മകളിൽ  മനം 
നൊന്ത്  കഴിയുന്നവരുടെ   ദുഖവും  അമർഷവും  നിസ്സഹായതയും  ഈ   കവിതയിൽ   പ്രതിഫലിക്കുന്നു .

സഹ്യൻറെ   നല്ല  കാലങ്ങളിലേയ്ക്ക്   കണ്ണോടിച്ചു കൊണ്ടാണ് 
കവിതയുടെ   തുടക്കം . അലൌകികമായ   സൗന്ദര്യവും  സന്തോഷവും   ശാന്തിയും   കളിയാടുന്ന  ഒരവസ്ഥയെയാണ്  കവി 
ആദ്യവരികളിൽ   വരച്ചുകാണിക്കുന്നത് . പ്രകൃതി ഭംഗിയും പക്ഷികളുടെ   കളകൂജനങ്ങളും   നിറഞ്ഞ ,
സ്വർഗ്ഗീയമായ    ഒരന്തരീക്ഷം .

പച്ച പുതച്ച  ചിരിച്ച നാളിൽ
പച്ചിലക്കാടുകൾ   തഴച്ച നാളിൽ
ചുറ്റിലും  പാടങ്ങൾ  പൂത്തമണ്ണിൽ
പക്ഷികൾ  പച്ചാരം  ചൊല്ലി നിൽക്കേ

മനോഹരമായ   ഈ  വരികളിൽ   സഹ്യൻറെ  ആദ്യകാല
സൌന്ദര്യം   വിടരുന്നു . എന്നാൽ  തുടർന്നുള്ള  വരികൾ
ഒരു  ദുരന്തത്തിൻറെ   ദാരുണമായ  ചിത്രമാണ്  അനാവരണം   ചെയ്യുന്നത് .' മല കയറി  വന്നവർ '  കാടിനെ  ചൂഷണം  ചെയ്യാൻ  എത്തിയവരെ   സൂചിപ്പിക്കുന്നു .
യൌവ്വനയുക്തയായ   ഒരു   കന്യകയെ  കാമദൃഷ്ടിയോടെ
കാണുന്നതുപോലെയാണ്    അവർ   പ്രകൃതിയെ  കണ്ടത് .

    മലകയറി വന്നവർ തൻ   കണ്ണേറ്
    കൊണ്ടു തുടിച്ചുവെൻ   കണ്‍തടം ..

പ്രകൃതി   ലജ്ജാവതിയായ   ഒരു  നാടൻപെണ്ണായിരുന്നു .
ആ  പെണ്ണ്  നിർദ്ദയം   rape  ചെയ്യപ്പെട്ടതിന്റെ   സൂചനകൾ
ഈ   വരികളിൽ   കാണാം .

കുത്തിപ്പിളർന്നു   അവരെൻറെയാത്മാവിൽ
ആഴത്തിലെയ്ക്കൊന്നു   വിത്തെറിഞ്ഞു

പ്രകൃതിയെ   ഉന്മൂലനം  ചെയ്തുകൊണ്ടുള്ള   ഒരു
ആക്രമണമാണ്   നമ്മൾ   കാണുന്നത് . അതിനെതിരെ
ഏറ്റവും   കടുത്ത  ഭാഷയിൽ   കവി  വിമർശനശരങ്ങൾ
നിരന്തരം   തൊടുത്തുവിടുന്നു . ' നിർദ്ദയം  വിലപേശി
സ്വന്തമാക്കി ', ' നെഞ്ചകം  കുത്തിപ്പിളർന്നോരാ വേദന ',
'കൊത്തിപ്പറിച്ചു  ഭുജിച്ചിടുന്നു ', 'കല്ലിലും  കല്ലായ  ഹൃദയമേ  നീ , മുതലായ   വാക്കുകളിൽ   കവിയുടെ
രോഷം   ലാവ പോലെ   തിളച്ചുപൊന്തി  പരക്കുന്നത്
കാണാം .മനുഷ്യൻറെ   അത്യാഗ്രഹത്തിനെതിരെ   തീ
പാറുന്ന   വാക്കുകളാണ്   കവി  ഉപയോഗിച്ചിരിക്കുന്നത് .

  നമുക്കിന്നർത്ഥം  നേടുവതൊന്നേ
  ജീവിതതിന്നർത്ഥം

ഈ   വരികൾ   വായിച്ചപ്പോൾ , ' The  World  is  too much  with  us '  എന്ന   കവിതയിൽ   Wordsworth  എഴുതിയ  വരികളാണ്
എനിക്ക്   ഓർമ്മ വന്നത്

   The   world  is  too  much  with  us ,
   Getting   and  spending  , we  lay waste  our  powers ,
   Little  we  in  Nature  that  is  ours ,
   We  have  given  away  our  hearts , a  sordid  boon

കഠിനമായ   വ്യഥയോടെയാണ്   ബിബി  കവിത  അവസാനിപ്പിക്കുന്നത് . എല്ലാ  നിയമങ്ങളെയും  കാറ്റിൽ
പറത്തിക്കൊണ്ട്   ക്വാറിമാഫിയകളും  മറ്റും  സഹ്യനെ
ഇല്ലായ്മ  ചെയ്തുകൊണ്ടിരിക്കുന്ന   ഇക്കാലത്ത് കവി
പ്രകടിപ്പിക്കുന്ന  ദുഖവും   രോഷവും  ആത്മാർത്ഥമാണ് .
പ്രകൃതിയെ   രക്ഷിക്കാൻ   ദൈവംതന്നെ   അവതരിക്കണം
എന്നാണ്   കവി   സൂചിപ്പിക്കുന്നത് .

മനുഷ്യപുത്രനൊന്നാഗതനാകുമോ
മിഴിനിറഞ്ഞോഴുകുമീ
കണ്ണീരൊപ്പുവാൻ

പ്രകൃതിസ്നേഹികളുടെ   സങ്കടവും  അമർഷവും  കാച്ചി
ക്കുറുക്കി   ഉള്ളിൽതട്ടും പടി   ആവിഷ്കരിക്കാൻ
കവിക്ക്‌   സാധിച്ചിട്ടുണ്ട് .

( sorry  for any typing errors)

Thursday, 30 October 2014

പത്രത്തിലെ പുറമ്പോക്ക് -2

പത്രത്തിലെ   പുറമ്പോക്ക് -2 

ജീവിതത്തെ   ഒരു   മഹായുദ്ധത്തോട്   ഉപമിക്കാം .ഒരു   യുദ്ധം 
ജയിക്കണമെങ്കിൽ   കര , കടൽ ,ആകാശം  എന്നീ  മൂന്ന്  മാർഗങ്ങളിലൂടെ 
ആക്രമിക്കണം . ഇന്നത്തെ  കാലത്ത്   മൂന്നാം ലോകത്ത്
കാര്യങ്ങൾ   സാധിക്കണമെങ്കിൽ   മൂന്ന്  മാർഗങ്ങൾ  ഉപയോഗിക്കണം .1 . മുട്ടിപ്പായി   പ്രാർത്ഥിക്കുക .2  കൈക്കൂലി   കൊടുക്കേണ്ടിടത്ത്   അത്  കൊടുക്കുക .
3 . ഏതെങ്കിലും   ദിവ്യനെയോ   ദിവ്യയെയോ  കണ്ട്
ഭാവിഫലങ്ങൾ   അറിയുക . അവിടെയും  ഉദാരമായി
പണം   കൊടുക്കുക .

ടെക്നോളജി   പുരോഗമിച്ച   ഇക്കാലത്ത്‌   നമ്മുടെ
ഏതു പ്രശ്നത്തിനും   പരിഹാരവുമാ യി  ' അമാനുഷ
സിദ്ധികൾ ' ഉള്ളവർ   TV ,റേഡിയോ , ഇന്റർനെറ്റ്‌ , മൊബൈൽ  മുതലായ   മാർഗ്ഗങ്ങളിലൂടെ   നമ്മെ  ക്ഷണിച്ചു
കൊണ്ടിരിക്കുകയാണ് . ജോലി , വിവാഹം , സന്താനഭാഗ്യം , കുടുംബകലഹം , കടബാധ്യത , വിവാഹ മോചനം , ജീവിത പങ്കാളിയുടെ   ചുറ്റിക്കളികൾ , രോഗങ്ങൾ , ലൈംഗിക ശേഷിക്കുറവ്‌ , പൊണ്ണത്തടി  മുതലായവയ്ക്ക്   പരിഹാരം   വാഗ്ദാനം  ചെയ്യുന്ന
പരസ്യങ്ങൾ   ഇന്ന്  എവിടെയും   കാണാം . ദക്ഷിണാഫ്രിക്ക   ഇത്തരം   പരസ്യങ്ങളുടെ    പറുദീസയാണ് . ഒരു പക്ഷേ
ലോകത്തിൽ   ഏറ്റവും  അധികം  തട്ടിപ്പ് നടക്കുന്ന   രാജ്യമാണ്   ദക്ഷിണാഫ്രിക്ക .

പണ്ട്   enlargement  എന്ന്  പറഞ്ഞാൽ   ഫോട്ടോ  enlarge
ചെയ്യുക  എന്നതായിരുന്നു . പക്ഷേ  ഇപ്പോൾ  ആ  വാക്ക്
കൊണ്ട്   ഉദ്ദേശിക്കുന്നത്   പുരുഷ ലിന്ഗത്തിന്റെ  വണ്ണവും  നീളവും   കൂട്ടുക  എന്നതാണ്. അതിന് വേണ്ടിയുള്ള  ഗുളികകൾ , തൈലം , കുഴമ്പ്   മുതലായവ
സുലഭം . അവ   പോസ്റ്റ്‌  വഴി  എത്തിച്ചു  തരും . മെച്ചപ്പെട്ട
erection വാഗ്ദാനം   ചെയ്യപ്പെടുന്നു . സ്ത്രീകൾക്കും   കൂടുതൽ   ലൈംഗിക സംതൃപ്തി   നൽകുന്ന   മരുന്നുകൾ
സുലഭമാണ് . മീഡിയയിൽ   മാത്രമല്ല , നാട്ടിൽ  മുക്കിലും
മൂലയിലും    ഇത് സംബന്ധിച്ച    പരസ്യങ്ങൾ   കാണാം .
ഡോക്ടർ , പ്രൊഫസർ   മുതലായ   titles  പേരിനോട്  ചേർത്ത്   മുറി വൈദ്യന്മാർ   രാജ്യത്ത്  ഉടനീളം   പണം
വാരുന്നു .ഈ   ദിവ്യന്മാരിൽ   ഭൂരിപക്ഷവും   നൈജീരിയക്കാരാണ് .

തട്ടിപ്പു ശാസ്ത്ര / കലാരന്ഗത്ത്‌   നൈജീരിയക്കാരെ   വെല്ലാൻ  ലോകത്ത്   ആരുമില്ല . ചില  മലയാളി മണ്ടന്മാരും  അവരുടെ  തട്ടിപ്പിന്   ഇരയായിട്ടുണ്ട് . ശുദ്ധ നാടൻ  ഭാഷയിൽ   പറഞ്ഞാൽ ' കുനിഞ്ഞു നിന്നാൽ ---ഉം  കൊണ്ട്
പോകുന്നവരാണ്    നൈജീരിയക്കാർ . അവർ  പയറ്റിത്തെളിഞ്ഞ   ഒരു  തട്ടിപ്പ്   ഇങ്ങനെയാണ് . നിങ്ങൾക്ക്   ഒരു   ഇ മെയിൽ   കിട്ടുന്നു .

''  ഇംഗ്ലണ്ട്ൽ    അവകാശികൾ   ഇല്ലാതെ  ഒരു  മഹതി
മരിച്ചു . അവരുടെ  സ്വത്തിൻറെ   ഒരു  പങ്ക്  നിങ്ങൾക്കായി   എഴുതി  വെച്ചിട്ടുണ്ട് .10 കോടി   പൌണ്ട് . ഈ  തുക release
ചെയ്യണമെങ്കിൽ   സർവീസ് ഫീ  ആയി  ഒരു  10000  പൌണ്ട് 
താഴെ  പറയുന്ന   accountൽ   അടയ്ക്കണം .''

പെട്ടന്ന്   കോടിപതിയാകാൻ    അതിമോഹമുള്ള   ചിലർ  സർവീസ്  ഫീ  അടച്ച്   കാത്തിരിക്കും . പിന്നീടാണ്  അറിയുന്നത് 
തങ്ങൾ   കബളിപ്പിക്കപ്പെട്ടു  എന്ന് . അവസാനം   കടിച്ചതുമില്ല 
പിടിച്ചതുമില്ല .

1994 ൽ   apartheid  അവസാനിച്ച്   ദക്ഷിണാഫ്രിക്ക   ഒരു  സ്വതന്ത്ര 
ജനാധിപത്യ  രാഷ്ട്രമായപ്പോൾ   എട്ടും  പൊട്ടും  തിരിയാത്ത 
ഒരു   പാവാടക്കാരിയെ പ്പോലെ  ആയിരുന്നു . apartheid ന്  എതിരായി  ഏർപ്പെടുത്തിയ   ഉപരോധങ്ങൾ   രാജ്യത്തെ  ഒറ്റപ്പെടുത്തിയിരുന്നു . പുറം ലോകവുമായി   സമ്പർക്കമില്ലാത്ത 
ഒരു  അവസ്ഥ . ഇന്ന്   ഉത്തരകൊറിയ   ഇരുമ്പുമറക്കുള്ളിൽ 
കഴിയുന്നതുപോലെ . ഏറ്റവും   പുരോഗമനപരമായ   പുതിയ 
ഭരണഘടന   ദക്ഷിണാഫ്രിക്കയുടെ   വാതിലുകൾ  എല്ലാവർക്കുമായി   തുറന്നുകൊടുത്തു . അതുകൊണ്ട്   വളരെ 
നന്മകളും   കുറെ  തിന്മകളും  ഉണ്ടായി .അധോലോകം , മയക്കുമരുന്ന്കടത്ത് , മാഫിയ , മനുഷ്യക്കടത്ത് , പെണ്‍വാണിഭം ,
കവർച്ച ,തട്ടിപ്പ്   മുതലായവക്കായി    വിദേശത്തുനിന്ന്
ധാരാളം   ആളുകൾ  എത്തി   ഇവിടം   താവളമാക്കി . ഉദാഹരണമായി   ചൈനീസ് / വിയറ്റ്നാം   മാഫിയകൾ
ഹെലികൊപ്റ്റെർ  പോലും   ഉപയോഗിച്ച്   ഇവിടത്തെ
rhinoകളെ  കൊന്ന്  കൊമ്പ്  കടത്തുന്നു .ഇന്ത്യയിൽ  നിന്ന്
വന്ന   ഒരു  ഗുപ്താ  കുടുംബം   ഇന്നത്തെ   അധികാരികളുമായി   ചങ്ങാത്തം   സ്ഥാപിച്ച്   സർക്കാരിനെ    സ്വാധീനിച്ചുകൊണ്ടിരിക്കുന്നു . നൈജീരിയക്കാർ    മയക്കുമരുന്ന് കടത്ത് , തട്ടിപ്പ്   മുതലായ
മേഖലകളിൽ    ആധിപത്യം   സ്ഥാപിച്ചിരിക്കുന്നു .

ജനങ്ങളുടെ   അഞ്ജതയെ   മുതലെടുത്ത്‌   വിവിധരാജ്യക്കാരായ  ദിവ്യന്മാരും    ദിവ്യകളും  പ്രവാചകരും   അവരുടെ   സാമ്രാജ്യങ്ങൾ   പടുത്തുയർത്തിയിരിക്കുന്നു . ഇക്കാര്യത്തിൽ   ഇവിടത്തുകാരും  ചില   മലയാളികളും    ഇരട്ടക്കുട്ടികളെ പോലെയാണ് . റിപ്പോർട്ടർ   TVയിൽ   പ്രക്ഷേപണം  ചെയ്ത   ' കാണാത്ത കേരളം ' എന്ന   പരിപാടിയിൽ
കണ്ട   അതേ  കാര്യങ്ങളാണ്   ഇവിടെയും   നടക്കുന്നത് .

ആഫ്രിക്കൻ   പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ 
ചില  രോഗങ്ങൾക്ക്   ഫലപ്രദമാണ് . എന്നാൽ  അതിൻറെ
മറവിൽ   തട്ടിപ്പുകൾ   നടക്കുന്നു . ഇവിടെ   ഭാവി  പ്രവചിക്കുന്നവരെ   ' sangoma 'കൾ  എന്ന്  വിളിക്കുന്നു .
അവരുടെ   മരുന്ന് മിശ്രിതത്തിന്  'muti ' എന്ന്   പറയുന്നു .
ചിലപ്പോൾ   muti  മന്ത്ര വാദവുമായി   ബന്ധപ്പെട്ടതാണ് .

'ശുദ്ധികലശം ' ( cleansing ) പോലുള്ള   ചടങ്ങുകൾ   ഇവിടെയും   നടക്കുന്നു . Ancestors മായി   ബന്ധപ്പെട്ടതാണ് 
ഇത് .പിതാമഹന്മാരുടെ   കോപമാണ്   ചില  ദുരന്തങ്ങൾക്ക്    കാരണം   എന്നാണ്   വിശ്വാസം . അതിനാൽ   അവരെ   പ്രീതിപ്പെടുത്താൻ   ചില  കർമ്മങ്ങൾ   ചെയ്യണം .

പ്രമുഖ   Sangoma ,മങ്ങലിസോ  പെറ്റ്സെ   ഈയിടെ ഒരു
പ്രവചനം   നടത്തി . '' പ്രസിഡന്റ്   സുമായെ   term തീരുന്നതിന് മുമ്പേ   ANC  പുറത്താക്കും .''  ( തുടരും )



 

Friday, 24 October 2014

ELLAM VYAJAM (MALAYALAM)

എല്ലാം   വ്യാജം

ഇന്ന്   മലയാളത്തിൽ   ഏറ്റവും  അധികം  ഉപയോഗിക്കപ്പെടുന്ന   വാക്ക് 
'വ്യാജം ' ആണെന്ന്   തോന്നന്നു . വ്യാജ ബോംബ്‌  ഭീഷണിയെപ്പറ്റി  ഇന്ന് 
കേട്ടുകഴിഞ്ഞു . വ്യാജ certificate , വ്യാജ ഡോക്ടർ , വ്യാജ പ്രമാണങ്ങൾ ,
വ്യാജ നോട്ട് , വ്യാജ CD , വ്യാജമദ്യം , വ്യാജമരുന്ന് , എന്നിങ്ങനെ  നീണ്ടുപോകുന്നു  വ്യാജ പട്ടിക .
പണ്ട്    ഇലക്ട്രോണിക്  സാധനങ്ങൾ   വാങ്ങുമ്പോൾ   ഒറിജിനൽ  ചോദിച്ച് 
വാങ്ങിയിരുന്നു . എല്ലാവർക്കും   Made  in  Japan  വേണം . ഇന്ന്  ആരും 
ഒറിജിനൽ   വേണമെന്ന്   ആവശ്യപ്പെടുന്നില്ല . കാരണം  എല്ലാ  സാധനങ്ങളും   Made  in  China  ആണ് . വേറെ   choice  ഇല്ല .

വ്യാജ ഡോക്ടർ  എന്ന്  പറയുന്നതുപോലെ   വ്യാജവിദ്യാർത്ഥികളും 
ഉണ്ടോ ? ഉണ്ടെങ്കിൽ തന്നെ  അത്  പുറത്തുപറയാൻ   ആരും   ധൈര്യപ്പെടുകയില്ല . കാരണം  ഈ  വിദ്യാർത്ഥികൾ  എന്ന്  അറിയപ്പെടുന്നവരിൽ   ചിലർ   'അടിച്ചുപൊളിക്കാരാണ് . എല്ലാവരും 
അവരെ  പേടിച്ചാണ്   കഴിയുന്നത്‌ .

അവരിൽ ചിലർ   കോപ്പിയടിക്കുന്നവരും   dummy യെ
വെച്ച്   പരീക്ഷ   എഴുതുന്നവരുമാണ്  എന്ന്   പറഞ്ഞു
കേട്ടു .ഇവരാണ്   വിദ്യാഭ്യാസ രംഗത്ത്  അഴിമതി  ഇല്ലാതാക്കാൻ   സമരം   ചെയ്യുന്നത് .

എന്തായാലും   ഈ  വിദ്യാർത്ഥികളെ  TV യിൽ  കാണുമ്പോൾ   ഒരു  സംശയം . ഇവർ  പത്തു വയസ്സ്
കഴിഞ്ഞ്   ഒന്നാം  ക്ലാസ്സിൽ   ചേര്ന്നവരാണോ ? അതോ
മെഗാ സീരിയലുകൾ പോലെ   അഞ്ചും  ആറും  കൊല്ലം
നീളുന്ന   വല്ല   മെഗാ ഡിഗ്രിക്കും   പഠിക്കുന്നവരാണോ ?
ക്ഷമിക്കണം , പ്രായക്കൂടുതലിന്റെ  ലക്ഷണങ്ങൾ   കാണുന്നതു കൊണ്ട്   ചോദിച്ചതാണ് . TVയിൽ   കണ്ടുള്ള
അറിവേ  ഉള്ളൂ . 

വ്യാജ എഴുത്തുകാരും   സാഹിത്യരംഗത്ത്  വിലസുന്നുണ്ട് .
പക്ഷേ   ഇത്   വലിയ  ദോഷം  ചെയ്യുന്നില്ല . വ്യാജമദ്യം
കഴിച്ചാൽ   മരിച്ചുപോയേക്കാം . വ്യാജമരുന്നു കഴിച്ചാൽ
ഒന്നും   സംഭവിച്ചില്ലെന്നു വരാം . വ്യാജസാഹിത്യം  വായിച്ചാലോ ? പ്രത്യേകിച്ച്  ദോഷം  ഒന്നുമില്ല . കുറേ
സമയം   നഷ്ടപ്പെടും   എന്നു മാത്രം .പക്ഷേ  സാഹിത്യകാരന്മാർ  അല്ലാത്തവർ   ആ  പേരിൽ  അറിയപ്പെടുകയും   അവർ   അവാർഡുകൾ   നേടുകയും
ചെയ്തേക്കാം .

ഒരു   പ്രമുഖ  വാരികയുടെ   ഓണപ്പതിപ്പ്   നാട്ടിൽനിന്ന്
വാങ്ങി കൊണ്ടുവന്ന്   വായിച്ചുനോക്കിയപ്പോഴാണ്
വ്യാജ എഴുത്തുകാരെ   തിരിച്ചറിഞ്ഞത് . പര്സ്യങ്ങൾക്കിടയിലെ   പേജുകൾ   നിറയ്ക്കുന്നതിനു വേണ്ടിയാണ്
 ഭൂരിപക്ഷം   കഥകളും . എന്തെങ്കിലും
പുതുതായി   കാണുമെന്ന   പ്രതീക്ഷയിലാണ്   ഒരു  വായനക്കാരൻ   കഥ  വായിക്കുന്നത് . പക്ഷേ  'മല  എലിയെ   പ്രസവിച്ചതു പോലെയാണ്   ഈ  കഥകൾ
നൽകുന്ന   അനുഭവം . വെറും   വാചക കസർത്തു മാത്രം .
ചില  കഥകൾ   പത്ര reporting  പോലെയാണ് . പരസ്യങ്ങളും
കഥകളും  തമ്മിലുള്ള   balance  നിലനിറുത്തുന്നതിന്  വേണ്ടി
രണ്ടു   നോവലെറ്റ്   ചേർത്തിട്ടുണ്ട് . ഇവ  വായിക്കുമ്പോൾ
കുണ്ടും   കുഴിയും  നിറഞ്ഞ   ഒരു  റോഡിൽ  കാറോടിക്കുന്നത്‌പോലുള്ള   അനുഭവമാണ് .

സാഹിത്യഗുണം   ഇല്ലാത്തതിന്റെ   കുറവ്  നികത്താൻ
വ്യാജഎഴുത്തുകാരും   എഴുത്തുകാരികളും   പ്രയോഗിക്കുന്ന   ഒരു   അടവാണ്   സെക്സ് . സെക്സിനെ
പച്ചയായി   വിവരിച്ചാൽ  അത്   സാഹിത്യമാണ്  എന്നാണ്  ഇവരുടെ  നിലപാട് . അതിൻറെ  പേര്   pornography  എന്നാണ് .

ഈ   വ്യാജ മേഖലയിൽ    ആരും   വേണ്ടത്ര   ശ്രദ്ധ
പതിപ്പിക്കുന്നില്ല . ഫലം : നല്ല   സാഹിത്യം   വായിക്കാൻ
ആഗ്രഹിക്കുന്നവർക്ക്   അത്   കിട്ടാനില്ല .

Saturday, 18 October 2014

പത്രത്തിലെ പുറമ്പോക്ക് -1

പത്രത്തിലെ   പുറമ്പോക്ക് -1

കേരളത്തിൽ   ഒരു   യുവതി  ബാധ   ഒഴിപ്പിക്കുന്നതിനുള്ള
മന്ത്രവാദത്തിനിടയിൽ   മർദ്ദനമേറ്റ്    മരിച്ചതായി  കേട്ടു .
അന്ധവിശ്വാസങ്ങൾക്കെതിരെ    നിയമം   കൊണ്ടുവരണമെന്നും   കേട്ടു . ഒരു പക്ഷേ   അന്ധവിശ്വാസികൾക്ക്    വൻഭൂരിപക്ഷം   ഉള്ളതിനാൽ
ആയിരിക്കാം   അതേപ്പറ്റി   പിന്നീട്  ഒന്നും  കേട്ടില്ല . മദ്യനിരോധനം   വൻഎതിർപ്പ്   നേരിടുമ്പോൾ   ഇനി
ജനപിന്തുണയില്ലാത്ത    ഒരു  നിയമം കൂടി   കൊണ്ടുവന്ന്
എന്തിന്   പുലിവാല്‌  പിടിക്കണം ? മാത്രമല്ല , അന്ധവിശ്വാസനിരോധന നിയമം   കൊണ്ടുവരാൻ   സമയം   അനുകൂലമല്ല   എന്ന്   ആൾ  ദൈവങ്ങളുടെ   ഉപദേശം
കിട്ടിയിരിക്കാം .

മൂന്നാംലോക രാജ്യങ്ങളിൽ   ജനങ്ങൾ  ഭൂരിപക്ഷവും 
അന്ധവിശ്വാസങ്ങളുടെ   സ്വാധീനത്തിലാണ് . കാരണം
പ്രശ്നങ്ങൾ   നേരായ  മാർഗത്തിൽ   പരിഹരിച്ചു കിട്ടാൻ
പ്രയാസം . ഉദാഹരണമായി   ഒരു  ജോലിക്ക്  അപേക്ഷിച്ചാൽ   അർഹത  ഉണ്ടെങ്കിലും , അഴിമതി ,തട്ടിപ്പ് , സ്വജനപക്ഷപാതം   മുതലായ  കാരണങ്ങളാൽ   അർഹിക്കുന്നവർക്ക്   ജോലി  കിട്ടാതെ
വരാം . ഉത്തരക്കടലാസ്   ചവറ്റുകുട്ടയിൽ  നിന്ന്  കണ്ടെടുത്ത   സംഭവങ്ങൾ   കേട്ടിട്ടുണ്ട് . ചില   ഹോസ്പിടളുകളിൽ   പാവപ്പെട്ടവർ   നീണ്ടനേരം
ക്യൂവിൽ നിന്നാലും   ശരിയായ   ചികിത്സ  കിട്ടുന്നില്ല
എന്ന്   കേട്ടിട്ടുണ്ട് . കാര്യങ്ങൾ   സാധിച്ചുകിട്ടുന്നതിന്
ദൈവത്തിന്റെയും    ദൈവീകശക്തി   അവകാശപ്പെടുന്നവരുടെയും   സഹായം   ആവശ്യമാണെന്ന്   ഭൂരിപക്ഷം   ജനങ്ങളും   വിശ്വസിക്കുന്നു .

അന്ധവിശ്വാസങ്ങളിൽ    കേരളത്തെ   കവച്ചുവെക്കുന്ന
രാജ്യമാണ്   ദക്ഷിണാഫ്രിക്ക . ഉദാഹരണമായി , ഒരു
കന്യകയുമായി  സംഭോഗം   നടത്തിയാൽ   എയിഡ്സ്
രോഗം   ഭേദമാകുമെന്നു   ചിലർ   വിശ്വസിക്കുന്നു .അതുകൊണ്ട്   ചെറുപ്രായത്തിലുള്ള
അനേകം   പെണ്‍കുട്ടികൾ   RAPE ന്   വിധേയരാകുന്നു .
പച്ചമരുന്നുകൊണ്ട്‌   എയിഡ്സ് ഭേദമാകുമെന്നു  വിശ്വസിക്കുന്നവർ   ധാരാളം .

ആഫ്രിക്കൻ പരമ്പരാഗത   ചികിത്സകൾ   തീർച്ചയായും
ചില  അസുഖങ്ങൾക്ക്    ഫലപ്രദമാണ് .പക്ഷേ  അതിൻറെ
മറവിൽ   വ്യാജ വൈദ്യന്മാരും   മന്ത്രവാദികളും   ആത്മീയ ദിവ്യന്മാരും  ദിവ്യകളും   തട്ടിപ്പ്  നടത്തുന്നുണ്ട് .

പ്രശ്നങ്ങൾ   ഇല്ലാത്തവർ  ഉണ്ടോയെന്ന്   സംശയിക്കണം .
പ്രശ്നങ്ങളുടെ   പരിഹാരം  നമ്മുടെ  ഉറക്കം  കെടുത്തുന്നു . ചില  പ്രശ്നങ്ങൾ   നമ്മൾ തന്നെ   വരുത്തി
വെക്കുന്നതാണ് . എന്തായാലും   പ്രശ്നം   പരിഹരിച്ചേ
പറ്റൂ . ഭാവി   എങ്ങനെയായിരിക്കും  എന്ന്  അറിയാൻ
പലർക്കും    താല്പര്യമുണ്ട് . അറിയാൻവേണ്ടി   ദിവ്യന്മാരെയോ   ദിവ്യകളെയോ   മന്ത്രവാദികളെയോ
സമീപിക്കുന്നു .ഇത്  ഇന്നോ   ഇന്നലെയോ   തുടങ്ങിയതല്ല .

Shakespeare ടെ   Macbeth   നാടകത്തിൽ , ഭാവിഫലം   അറിയാൻ വേണ്ടി    Macbeth    മന്ത്രവാദിനികളുടെ   അടുത്ത്   പോകുന്നു . അവർ   നൽകുന്ന   പ്രവചനങ്ങൾ  തനിക്ക്
വളരെ   അനുകൂലമാണെന്ന്   അദ്ദേഹത്തിന്   തോന്നുന്നു .തന്നെ   ആർക്കും  പരാജയപ്പെടുത്താൻ  ആവുകയില്ല  എന്ന  ഉറച്ച  ആത്മവിശ്വാസത്തോടെയാണ്
Macbeth  മടങ്ങുന്നത് . മന്ത്രവാദിനികളുടെ    പ്രവചനങ്ങളിൽ    അടങ്ങിയിരിക്കുന്ന   ചതിക്കുഴികൾ    Macbeth   മനസ്സിലാക്കുന്നില്ല . അത്  അദ്ദേഹത്തിൻറെ   പതനത്തിന്
കളമൊരുക്കുന്നു .

പ്രശ്നങ്ങൾക്ക്   പരിഹാരം   കാണാനും   ഭാവിയെപ്പറ്റി
അറിയാനും വേണ്ടി   ഇന്ന്  ജനങ്ങൾ   ആൾദൈവങ്ങളുടെ
അടുത്ത്   തടിച്ചുകൂടുന്നു . ആൾദൈവങ്ങളുടെ   പണപ്പെട്ടികൾ    നിറഞ്ഞു കവിയുന്നു . ദക്ഷിണാഫ്രിക്കയിലും   കേരളത്തിലും   ഇത്  കാണാം .
നൈജീരിയയിൽ   ടി ഇ  ജൊഷുവ  എന്ന  Pastor രുടെ
പ്രസംഗം  കേൾക്കാൻ   പോയ  എണ്‍പതോളം   ദക്ഷിനാഫ്രിക്കക്കാർ    കെട്ടിടം   ഇടിഞ്ഞുവീണ്   മരിച്ചു .

അന്ധവിശ്വാസത്തിന്റെ    രണ്ട്  ഉദാഹരണങ്ങൾ  കൂടി
പറയാം . ഇവിടെ അടുത്തുള്ള    ഒരു  സ്കൂളിൽ  കള്ളന്മാർ
കയറി   കമ്പ്യൂട്ടർ  കുറെയെണ്ണം   മോഷ്ടിച്ചു . സ്കൂൾ
പ്രിൻസിപ്പൽ   ഒരു  മന്ത്രവാദിയെ ക്കണ്ട്   പ്രശ്നം  വെപ്പിച്ചു . പ്രതികളെപ്പറ്റി    സൂചനകൾ  കിട്ടി . മന്ത്രവാദി
സ്കൂളിന് ചുറ്റും  നടന്ന്   ഏതോ  ദിവ്യജലം  തളിച്ചു .

Alexandra  എന്ന   വലിയ  Townshipൽ    മാലിന്യം  കുന്നുകൂടി ,
എലികൾ   പെരുകി . എലിനിർമ്മാർജനത്തിന്    ഒരു
നൂതന മാർഗ്ഗം   municipality   അവതരിപ്പിച്ചു . മൂങ്ങകൾ
എലിപിടുത്തത്തിൽ   മിടുക്കരാണത്രേ . 50  മൂങ്ങകളെ
Township ൽ  നിയോഗിച്ചു . ആഫ്രിക്കർ  മൂങ്ങയെ  വളരെ
evil  ആയി  കണക്കാക്കുന്നു . നാട്ടുകാർ   ആ  മൂങ്ങകളെ
കൊന്നുകളഞ്ഞു .

ആധുനിക Technology യെ   പരമാവധി  പ്രയോജനപ്പെടുത്തിക്കൊണ്ട്   ഇന്ന്   തട്ടിപ്പുകാർ   അവരുടെ    സാമ്രാജ്യങ്ങൾ   വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് . TV ,റേഡിയോ , മൊബൈൽ ഫോണ്‍ , പത്രമാസികകൾ , Internet  എന്നിവയിലൂടെ   അവർ   ജനങ്ങളെ    വല  വീശുന്നു .
ഞാൻ   സാധാരണ   വായിക്കാറുള്ള  The  Citizen  എന്ന
ദിനപ്പത്രത്തിൽ   മൂന്ന്   പേജ്   തട്ടിപ്പുകാരുടെ   പരസ്യങ്ങളാണ് . ഈ   പേജ്കളെ   'പത്രത്തിലെ  പുറമ്പോക്ക്  എന്ന്  വിശേഷിപ്പിക്കാം . ചിരിക്കാൻ  ഒട്ടേറെ  വക  നൽകുന്ന   പരസ്യങ്ങൾ  എന്താണെന്ന്   അറിയേണ്ടേ ?

(തുടരും )








 

Saturday, 11 October 2014

Kanyasreeyammayum Satanum ( Short story )

കന്യാസ്ത്രീയമ്മയും     സാത്താനും  (  ചെറുകഥ )

പഴയിടത്ത്     കന്യാസ്ത്രീ അമ്മയുടെ യഥാർത്ഥ  പേര്
നാട്ടുകാർക്ക്‌   പൊതുവെ   അറിയില്ലായിരുന്നു . അന്നമ്മ
ചേടത്തി  എന്നാണ്   യഥാർത്ഥ പേര്  എന്ന്  ചില  പഴമക്കാർ   പറഞ്ഞുകേട്ടിട്ടുണ്ട് . എന്തായാലും   അവർ
എല്ലാവർക്കും  'കന്യാസ്ത്രീയമ്മയായിരുന്നു .ജനങ്ങൾ
അങ്ങനെ  വിളിക്കാൻ   രണ്ട്  കാരണങ്ങളാണ്‌  ഉണ്ടായിരുന്നത് . ഒന്ന് , അവർ   അവിവാഹിതയാ യിരുന്നു .
രണ്ട് , ദൈവഭക്തിക്കു  വേണ്ടിയും  കഷ്ടപ്പെടുന്നവർക്കു
വേണ്ടിയും   ഉഴിഞ്ഞു വെച്ച  ജീവിതമായിരുന്നു   അവരുടേത് .
പൈക  പള്ളിയിൽ  അതിരാവിലെ   ആദ്യം  എത്തുന്നതും
ഏറ്റവും  അവസാനം   അവിടെനിന്ന്  പോകുന്നതും  കന്യാസ്ത്രീയമ്മ   ആയിരുന്നു . പള്ളി  കഴിഞ്ഞാൽ
ടൌണ്‍ൻറെ   നടുക്ക് ,ചന്തയ്ക്ക്  എതിർവശത്തുള്ള
കുരിശുപള്ളിയിൽ   പ്രാർത്ഥിച്ച ശേഷമാണ്   വീട്ടിലെത്തുന്നത് . ചന്തയുടെ  ഒരറ്റത്ത്, സഹോദരനായ
മാത്തച്ചൻറെയും   അയാളുടെ  ഭാര്യ  റോസമ്മചെടത്തിയുടെയും  കൂടെയാണ്   കന്യാസ്ത്രീയ മ്മ
താമസിച്ചിരുന്നത് . മാത്തച്ചനും   റോസമ്മയും   നേഴ്സ്മാരായിരുന്നു .

കന്യാസ്ത്രീയമ്മ   ജനങ്ങളെയും   പന്നികളേയും  സ്നേഹിച്ചിരുന്നു . വലുതും  ചെറുതുമായി   പത്തിരുപത്തഞ്ചു  പന്നികളുണ്ട് . കാപ്പി കുടി  കഴിഞ്ഞാൽ
പന്നിക്കൂട്   തുറന്നു വിടും. ഒരു കുഞ്ഞിന്  5 രൂപാ  നിരക്കിൽ  ആവശ്യക്കാർക്ക്   അവർ  വിറ്റിരുന്നു .പന്നിയെ  വിറ്റ് കിട്ടുന്ന  പണത്തിൽ  ഒരു  നല്ല
പങ്ക്   സാധുക്കൾക്ക്‌   ഭക്ഷണം  കൊടുക്കാനും  കൊന്ത ,
വെന്തിങ്ങ  മുതലായവ   വാങ്ങി  വിതരണം  ചെയ്യാനുമാണ്   അവർ   ഉപയോഗിച്ചിരുന്നത് .

1961 . Ten Commandments , പാല  Universal  theatre ൽ  തുടർച്ചയായി   രണ്ടു മാസം  ഓടിയ  വർഷം . എല്ലാ
കത്തോലിക്കാ  ഭവനങ്ങളിലും  ചുവരുകളിൽ  ജോണ്‍
മാർപ്പാപ്പ , നെഹ്രു , Kennedy ,Pടി  ചാക്കോ  മുതലായവരുടെ
ചിത്രങ്ങൾ  തൂക്കിയിട്ടിരുന്ന  വർഷം .

ദിവസത്തിൻറെ   ബാക്കി  ഭാഗം, മരിക്കാറായ   രോഗികളെ
സന്ദർശിക്കാനും    മരിച്ച  വീടുകളിൽ   പ്രാർത്ഥനയ്ക്ക്
നേതൃത്വം   നൽകാനുമാണ്  കന്യാസ്ത്രീയമ്മ  നീക്കി
വെച്ചിരുന്നത് .ആസ്പത്രികൾ   അടുത്തെങ്ങും  ഇല്ലാതിരുന്നതുകൊണ്ട്‌   ജനനങ്ങളും   മരണങ്ങളും  വീടുകളിൽ   ആയിരുന്നു . മരണങ്ങൾ   വേണ്ടുവോളം
ഉണ്ടായിരുന്നു . ഒന്നുകിൽ   മരണാസന്നരുടെ   കിടക്കരികിൽ , അല്ലെങ്കിൽ   മരിച്ച   ആളുടെ  അരികിൽ
പ്രാർത്ഥനയ്ക്ക്   നേതൃത്വം  കൊടുത്ത്  കന്യാസ്ത്രീയമ്മ
ഉണ്ടായിരിക്കും . അടുത്ത  ബന്ധുക്കൾ പോലും  പ്രാർത്ഥിച്ചു   തളർന്ന്  ഉറങ്ങിപ്പോകുന്ന   വൈകിയ  വേളകളിലും   അവർ   ഉണർന്നിരുന്നു   പ്രാർത്ഥിക്കും .ചിലപ്പോൾ   വെളുപ്പാൻ കാലത്താണ്
വീട്ടിലേയ്ക്ക്    മടങ്ങുന്നത് .

വീടും  കൂടും  ഇല്ലാത്ത   കുറെ  ആളുകൾ   പീടികതിണ്ണ
കളിൽ   കിടന്നുറങ്ങിയിരുന്നു . പോകാൻ   ഒരിടവും
ഇല്ലാത്തവർ . കന്യാസ്ത്രീയമ്മ   ചിലപ്പോൾ   അവരുടെ
അടുത്തു ചെന്ന്   ക്ഷേമം  അന്വേഷിക്കും . യേശുവിനെപ്പറ്റി
അവരോട്   സംസാരിക്കും .ഉപദേശിക്കും . വല്ലതും  കൊടുക്കും .

അവരിൽ   രണ്ടുപേർ   ഭ്രാന്തൻമാരായിരുന്നു . നരിനാട്ട്
മുനിയും   കുഞ്ഞുകൊച്ചും . മുനിയെപ്പറ്റി  പല  കഥകളും
കേട്ടിട്ടുണ്ട് . അയാൾ  ഒരു നല്ല  കുടുംബത്തിലെ  അംഗം
ആയിരുന്നു . തൊമ്മൻ  എന്നായിരുന്നു  പേര് . ഇരുപത്
വർഷങ്ങൾക്ക് മുമ്പ്   തൊമ്മൻ  ഒരാളെ  കൊന്നു . തൊമ്മനും  ഭാര്യയും  ഒരു  പെരുന്നാളിന്  പള്ളിയിൽ
ഇരിക്കുകയായിരുന്നു . മുമ്പിൽ  അവരുടെ  കുഞ്ഞിനെ
കിടത്തിയിരുന്നു . ഒരാൾ  കുഞ്ഞിനെ  കവച്ചു കടന്നു .
ക്ഷുഭിതനായ   തൊമ്മൻ   അയാളെ  പള്ളിക്ക്  പുറത്തു
അടിച്ചു കൊന്നു . തനിക്ക്   ഭ്രാന്താണെന്ന്   വാദിച്ചു
വധശിക്ഷയിൽ നിന്ന്  രക്ഷപ്പെട്ടു . ഭാര്യ  ഒരുത്തൻറെ  കൂടെ   ഒളിച്ചോടിപ്പോയി . ജയിൽ മോചിതനായ   തൊമ്മൻ
പീടിക തിണ്ണയിൽ   മുനിയായി . കഴുത്തിൽ  രുദ്രാക്ഷം .
തലയിൽ  കുടുമ്മ . കാവിവസ്ത്രം . പീടികത്തിണ്ണയിൽ
പൂജ .പക്ഷേ  ഏതു ദൈവത്തെയാണ്   പൂജിക്കുന്നതെന്നറിയില്ല . ഇടയ്ക്കിടെ   കഞ്ചാവ്
വലിക്കും . കന്യാസ്ത്രീയമ്മ   ചിലപ്പോൾ   മുനിയുടെ
അടുത്ത് ചെന്ന്    ഉപദേശിക്കും .

''  തോമ്മാ , നടന്നത്  നടന്നു . മനസ്താപപ്പെട്ടു  യേശുവിൽ
നീ  രക്ഷ  കണ്ടെത്തണം . നിനക്കുവേണ്ടിയാണ്  യേശു
കുരിശിൽ   മരിച്ചത് . നിനക്ക്  ഇനിയും  ഒരു  ജീവിതമുണ്ട് .
സമയം  പോയിട്ടില്ല .''

മുനി   വഴങ്ങിയില്ല . അയാൾ  കഞ്ചാവിന്റെ   ബീഡി
ആഞ്ഞു വലിച്ചു .

മറ്റേ   ഭ്രാന്തൻ  കുഞ്ഞുകൊച്ച്   ആയിരുന്നു .വളരെ  കുറച്ചു
മാത്രം   സംസാരിക്കുന്ന  ഒരു  കൊച്ചു മനുഷ്യൻ . അയാളുടെ   കണ്ണുകളിൽ  സ്ഥിരമായി   ഭയം  നിഴലിച്ചിരുന്നു . കന്യാസ്ത്രീയമ്മ   കുഞ്ഞുകൊച്ചിനോട്
യേശുവിനെപ്പറ്റി   പറഞ്ഞു . അവന്   ഒന്നും  മനസ്സിലായില്ല .

കർക്കിട മാസം . തുള്ളിക്കൊരു കുടം കണക്കെ  തോരാത്ത
മഴ  പെയ്തുകൊണ്ടിരുന്നു . കുറേ   സ്കൂൾ കുട്ടികൾ
വന്ന്   കന്യാസ്ത്രീയമ്മയോട്   പറഞ്ഞു .

'' കുഞ്ഞുകൊച്ച്   മരിക്കാറായി  കിടക്കുകയാണ് , വാദ്യപ്പുരയിൽ .''

കോരിച്ചൊരിയുന്ന   മഴയെ   വകവെക്കാതെ   കന്യാസ്ത്രീയമ്മ   വിളക്കുമാടം   പള്ളിയുടെ  അടുത്തുള്ള
വാ ദ്യപ്പുരയിലേയ്ക്ക്   നടന്നു . ഇരുട്ടി തുടങ്ങിയിരുന്നു .

പഴന്തുണിയിൽ  കുഞ്ഞുകൊച്ച്   അന്ത്യശ്വാസം  വലിക്കുകയായിരുന്നു . കന്യാസ്ത്രീയമ്മ   അയാളെ  പുതപ്പിച്ചു . അയാളുടെ  താടിയിൽ  പറ്റിയിരുന്ന 
ചർദ്ദിയും  രക്തവും   പഴന്തുണി കൊണ്ട്  തുടച്ചു .

ഇരുൾ പരന്നു . ശക്തമായ  കാറ്റിൽ  തെങ്ങും കമുകും
വളഞ്ഞ്  നിലം  പൊത്താൻ  തുടങ്ങി . പാട്ടവിളക്കിന്റെ
തിരി  ഏതുനിമിഷവും   കെട്ടുപൊകാം . കഫം  മൂലമുള്ള
കുറുകൽ കൊണ്ട്   കുഞ്ഞുകൊച്ച്  മരിച്ചിട്ടില്ല  എന്ന്
മനസ്സിലായി . കന്യാസ്ത്രീയമ്മ   പ്ലാവിലയിൽ  അല്പം
കഞ്ഞിയെടുത്തു  കുഞ്ഞുകൊച്ചിന്റെ   ചുണ്ടിൽ  ചേർത്തു .
അത്  ഇറക്കാനുള്ള  ശക്തി  അയാൾക്ക്   ഇല്ലായിരുന്നു .

അവസാനം   ഭയപ്പെട്ടത്‌   സംഭവിച്ചു . വിളക്ക് കെട്ടു . ഇടിമിന്നലിന്റെ   വെട്ടം  മാത്രമുള്ള   വിളക്കുമാടം . കന്യാസ്ത്രീയമ്മ   ഭയന്നില്ല . അവർ  കൊന്ത  ചൊല്ലിക്കൊണ്ടിരുന്നു .

''  കുഞ്ഞുകൊച്ചേ , യേശുവിൻറെ  നാമത്തിൽ  നിനക്ക്
ഞാൻ   ജോസഫ്‌  എന്ന  പേർ  തരുന്നു .നീ  ഇന്ന്  സ്വർഗരാജ്യത്തിൽ   പ്രവേശിക്കും .''

''  ഇല്ല . അത്   സാധ്യമല്ല . ഇവനെ  എനിക്കു വേണം .''

തൂണിന്റെ   അടുത്തുനിന്ന്  വന്ന  പരുപരുത്ത  ശബ്ദം
കേട്ട്   കന്യാസ്ത്രീയമ്മ  ഞെട്ടി .

"  ആരാണവിടെ ?''

"  ഞാനാണ് .''

ഇടിമിന്നലിന്റെ   വെളിച്ചത്തിൽ   ആ  ഭീകര രൂപത്തെ
കന്യാസ്ത്രീയമ്മ   കണ്ടു . സാക്ഷാൽ   സാത്താൻ .
തീ   പറക്കുന്ന   കണ്ണുകൾ . മൂക്കിൽ നിന്നും   വായിൽനിന്നും  പുക   ഉയർന്നു കൊണ്ടിരുന്നു .

'' ഇവനെ   ഞാൻ   പണ്ടേ  ബുക്ക്‌  ചെയ്തിരുന്നതാണ് .
വിട്ടുതരൂ   വേഗം ."

" സാധ്യമല്ല . ഇവനെ  ഞാൻ  മോചിപ്പിചിരിക്കുന്നു .
കടന്നു പോകൂ ."

സാത്താൻ   വദ്യപ്പുരയിലേക്ക്  കാലെടുത്തു വെച്ചു .
കന്യാസ്ത്രീയമ്മ  കൊന്ത  സാത്താന് നേരെ  നീട്ടി . electric
ഷോക്ക്‌  ഏറ്റത് പോലെ   സാത്താൻ  പിൻവാങ്ങി .

വീണ്ടും   സാത്താൻ  മുന്നോട്ട്  ആഞ്ഞു , ഒരു  കബഡി കളിക്കാരനെപ്പോലെ . അവൻ കൊന്തയിൽ  പിടിമുറുക്കി .
അവൻറെ   നീണ്ട കൈവിരലുകളിൽ നിന്ന്   sparks  പൊഴിഞ്ഞു . പുക  പൊങ്ങി .കൊന്ത പൊട്ടി   കുരുക്കൾ
ചിതറി . അവൻ  ചിരിച്ചു . അവന്  തേറ്റകൾ  ഉണ്ടായിരുന്നു .

താൻ  തോറ്റു എന്ന്  കന്യസ്ത്രീയമ്മയ്ക്കു  തോന്നി .എങ്കിലും   ആശ  കൈവിടാതെ   അവർ  പ്രാർത്ഥിച്ചു  .

'' എൻറെ  കുരിശുപള്ളിമാതാവേ , സാത്താനിൽ  നിന്ന്
എന്നെ  രക്ഷിക്കൂ . ഞാൻ  അപകടത്തിലാണ് .''

കുരിശുപള്ളി പെട്ടന്ന്   ഒരു  പ്രകാശവലയത്തിൽ   ജ്വലിച്ചു . അതിൽനിന്ന്   തീയുടെ  ഒരു  അസ്ത്രം  മിന്നൽ
വേഗത്തിൽ   വാദ്യപ്പുരയെ ലക്ഷ്യമായി   കുതിച്ചു .
ഒരു  വലിയ  ഇടിമുഴക്കം . ഒരു  ഇടിവാൾ . മാംസവും
രോമവും   കരിഞ്ഞ  മണം .കരിഞ്ഞ   ചിറകുകൾ 
പാതി വിടർത്തി   സാത്താൻ   താണു പറന്നു . വെടിയേറ്റ
ഒരു   ഹെലികൊപ്റ്റെർ   പോലെ .

നേരം  വെളുത്തു . കന്യാസ്ത്രീയമ്മ   കുഞ്ഞുകൊച്ചിന്റെ
നെറ്റിയിൽ  തൊട്ടുനോക്കി . അയാൾ  മരിച്ചിരുന്നു .


 





 

Thursday, 9 October 2014

DELAREYVILLE- ANNUM INNUM

ടെലരെയവില്ലേ     അന്നും   ഇന്നും 

1988   ഫെബ്രുവരിയിലാണ്   ഞാൻ   ആദ്യമായി   ടെലരെയവില്ലേ   എന്ന 
കൊച്ചു  ടൌണിൽ    എത്തിയത് . അന്ന്   ദക്ഷിണാഫ്രിക്ക    apartheid 
ഭരണത്തിൻ   കീഴിലായിരുന്നു . ദക്ഷിണാഫ്രിക്കയുടെ   വാണിജ്യ 
തലസ്ഥാനമായ     Johannesburgൽനിന്ന്   330 kms  അകലെയാണ്   Delareyville .

1986  മുതൽ   നൈജീരിയയുടെ    സാമ്പത്തികസ്ഥിതി    മോശമാവുകയും 
നൈജീരിയൻ   currencyയായ   Naira യുടെ   മൂല്യം   കുത്തനെ   ഇടിയുകയും 
വിദേശികൾക്ക്    നാട്ടിലേയ്ക്ക്   അയക്കാവുന്ന   തുക   പരിഹാസ്യമായി 
തീരുകയും   ചെയ്തപ്പോൾ  അവർ  കൂട്ടം  കൂട്ടമായി   രാജിവെച്ച് 
സ്വന്തം   നാടുകളിലേയ്ക്ക്   മടങ്ങി . ചില  മലയാളികൾ  ദക്ഷിണാഫ്രിക്കയിലെ   സ്വയംഭരണപ്രദേശങ്ങളായ    Homeland കളിൽ 
ജോലി   കരസ്ഥമാക്കി . അങ്ങനെ   ജോലിയന്വേഷിച്ച്  എത്തിയതായിരുന്നു 
ഞാൻ .

1900 -1903 ൽ    ബ്രിട്ടീഷുകാരും    Dutch  വംശജരായ   Boers ഉം  തമ്മിൽ 
നടന്ന    യുദ്ധത്തിൽ   Boers നെ   നയിച്ച   ജനറൽ  Delareyയുടെ   നാമത്തിൽ 
ഉള്ളതാണ്    Delareyville   ടൌണ്‍ .  

നൈജീരിയയിൽ   ഇന്ന്   Boko  Haram  പിടി മുറുക്കിയിട്ടുള്ള
മൈടുഗുരി  എന്ന   പട്ടണത്തിൽ  നിന്ന്  170kms   അകലെ
ഷുവ  എന്ന  ഗ്രാമത്തിലാണ്   ഞങ്ങൾ   താമസിച്ചിരുന്നത് .
shopping ന് വേണ്ടി   20 kms  അകലെ  മിചിക  എന്ന  കൊച്ചു
ടൌണ്‍ ൽ   ആണ്   പോയിരുന്നത് 

പ്ലാൻ ചെയ്ത്   നിർമ്മിച്ച   ഒരു  ടൌണ്‍  ആണ്  Delareyville . നല്ല  വീതിയുള്ള   നാലുവരി   മെയിൻ  റോഡിന്   ഒന്നര  കിലോമീറ്റർ   നീളം . ഒരറ്റത്ത്  റോഡ്‌ 
അവസാനിക്കുന്നത്‌   ഒരു   റെയിൽവേ  സ്റ്റേഷൻൽ   ആണ് . പോസ്റ്റ്‌ 
ഓഫീസ് , കോടതി ,ബാങ്ക് , പെട്രോൾ   സ്റ്റേഷൻ , സൂപ്പർ  മാർക്കറ്റ്‌  മുതലായവ    വിളിപ്പാടകലെ . 1970 കളിലെ   Clint  Eastwood   സിനിമകളിൽ 
കാണുന്നപോലെ    ഒരു  കൊച്ചു  ടൌണ്‍ . ഒരിടത്തും  ഒരു  സിഗരറ്റ് 
കുറ്റിയോ   കടലാസ്സുകഷണമോ   ഇല്ല . municipal office ന്  മുമ്പിൽ   മനോഹരമായ    പുൽത്തകിടി . അവിടവിടെയായി   വിവിധ  തരം 
റോസാ ചെടികൾ . പൂച്ചെടികൾ  വിൽക്കുന്ന   ഒരു  കടയും 
petshop ഉം ഉണ്ടായിരുന്നു    ഉണ്ട് .നൈജീരിയയിൽ   കാണാത്ത  Takeaways   ഇവിടെ  കണ്ടു .
രുചികരമായ   ഭക്ഷണം   ചൂടോടെ   ന്യായമായ  വിലയ്ക്ക്  കിട്ടും .
കഴിച്ച  ശേഷം  പേപ്പർ  പ്ലേറ്റ്ഉം   മറ്റും  നിക്ഷേപിക്കാൻ  അടുത്തുതന്നെ 
വീപ്പയും   ഉണ്ട് . സൂപ്പർ മാർക്കറ്റ്‌കളിൽ   നല്ല  അടുക്കും  ചിട്ടയും .
നല്ല സാധനങ്ങൾ    സുലഭം .

ദക്ഷിണാഫ്രിക്ക   നൈജീരിയയെക്കാൾ   50  വർഷം  മുന്നിലാണെന്ന് 
തോന്നി . ഉദാഹരണമായി   ഷുവ  പ്രദേശത്ത്   മാങ്ങയും  പേരക്കയും 
ധാരാളം  ഉണ്ടായിരുന്നു . വീടുകളിലോ , റോഡരികിൽ  അല്ലെങ്കിൽ 
ചന്തയിൽ   basin കളിൽ   വിൽക്കുകയായിരുന്നു   പതിവ് . എന്നാൽ 
ഇവിടെ   അത്തരം   സാദ്ധ്യതകളെ   പൂർണ്ണമായി   ഉപയോഗപ്പെടുത്തുന്നു .
പേരക്കാ   വൻതോതിൽ   കൃഷി ചെയ്ത്   ശാസ്ത്രീയമായി   pack ചെയ്ത് 
ദേശീയവും   അന്തർദേശീയവുമായ   വിപണിയിൽ   എത്തിക്കും . ആ 
entreprenurship    ആണ്   ദക്ഷിണാഫ്രിക്കയെ   ഒന്നാം ലോക   സൌകര്യങ്ങളുള്ള    ഒരു  ആഫ്രിക്കൻ രാജ്യമാക്കി   മാറ്റിയത് .

  നൈജീരിയയിൽ നിന്ന്   ഞങ്ങൾ  മടങ്ങുമ്പോൾ   അവശ്യസാധനങ്ങൾക്ക്  വൻ 
ക്ഷാ മം   അനുഭവപ്പെട്ടിരുന്നു . കൃഷിയെ   അവഗണിച്ച്   എണ്ണപ്പണം  ഉപയോഗിച്ച്     ഉപ്പുതൊട്ട്   കർപ്പൂരം   വരെ  ഇറക്കുമതി  ചെയ്താണ് 
നൈജീരിയ    കഴിഞ്ഞിരുന്നത് . ഒരു  ദിവസം   അധ്യാപകർക്കുവേണ്ടി 
സർക്കാർ    ചില  അവശ്യസാധനങ്ങൾ   സ്കൂളിൽ  വിതരണം  ചെയ്തു .
Cooking  oil , condensed milk  മുതലായവ . Singaporeൽനിന്ന്   ഇറക്കുമതി 
ചെയ്ത   2  litreൻറെ   ഒരു  can  എണ്ണ  ഞാനും  എൻറെ  സുഹൃത്ത്‌   മാണി 
           കുരിയനും   പങ്കുവെച്ചത്   ഓർക്കുന്നു .

  Delareyville   Spar  Super Marketൽ    എല്ലാവിധ    സാധനങ്ങളും   തിങ്ങിനിറഞ്ഞു 
   കണ്ടു .

apartheid നെ   തള്ളി പറയാത്തവർ    ആരുമില്ല . വെള്ളക്കാർ  ദക്ഷിണാഫ്രിക്കയെ    തങ്ങളുടെ   മാത്രം   സ്വന്തമായ   രാജ്യമായി   കണക്കാക്കി 
കുറെ    നല്ല   കാര്യങ്ങൾ   ചെയ്തിരുന്നു . ഉദാഹരണമായി   നല്ല  റോഡുകൾ ,
  വിനോദസഞ്ചാരകേന്ദ്രങ്ങൾ    മുതലായവ .

apartheid കാലത്ത്    Delareyville    വെള്ളക്കാർക്കു മാത്രം   താമസിക്കാൻ 
അവകാശമുള്ള    ടൌണ്‍   ആയിരുന്നു . കരുമ്പർ   അവർക്കുവേണ്ടി 
25-30  Kms   അകലെയുള്ള   ഉപഗ്രഹ ടൌണ്കളിൽ   ജീവിക്കാൻ  ബാധ്യസ്ഥരായിരുന്നു . 1994 ൽ   apartheid   അവസാനിച്ചതോടെ   ആർക്കും 
എവിടെയും    താമസിക്കാമെന്ന   അവസ്ഥ  ഉണ്ടായി . കരുമ്പർക്കു 
സർക്കാർ ജോലികൾ    ധാരാളമായി    ലഭിക്കുകയും   ഒരു  പുതിയ 
Middle  Class   ഉയർന്നു വരികയും   ഉണ്ടായി . അവരുടെ   ജീവിതനിലവാരം 
വളരെ   മെച്ചപ്പെട്ടു . townshipകളിൽ    അവർ   വീടുകൾ  പുതുക്കി  പണിതു .
അനേകം പേർ   കാറുകൾ   വാങ്ങി . തൂപ്പുകാരുടെയും   വീട്ടുജോലിക്കാരുടെയും    മക്കൾ   വിദ്യാഭ്യാസം   നേടി  ഉന്നതപദവികളിൽ 
എത്തി . ആർക്കും   എവിടെയും   വീടുവാങ്ങി   താമസിക്കാം  എന്ന 
അവസ്ഥ   ഉണ്ടായി .

1994 ന്  ശേഷം   ദക്ഷിണാഫ്രിക്കയുടെ    വാതിലുകൾ   എല്ലാവർക്കും  വേണ്ടി 
തുറന്നിട്ടു . അങ്ങനെ   നൈജീരിയ , ഘാന , എത്തിയോപിയ , കോങ്ഗോ ,
സോമാലിയ , ഇന്ത്യ , പാക്കിസ്ഥാൻ , ബംഗ്ലാദേശ് , ചൈന  , Algeria  മുതലായ 
രാജ്യക്കാർ    ഇവിടെ   ഒരു   ശോഭനമായ   ഭാവി   പ്രതീ ക്ഷിച്ച്  എത്തി .
അതിൽ    അവർ  വിജയിക്കുന്നുണ്ട് . ഈ  കൊച്ചു ടൌണിൽ   മേൽപ്പറഞ്ഞ 
രാജ്യക്കാർ    താമസമാക്കിയിട്ടുണ്ട് . ഏറ്റവും  കൂടുതൽ  ഉള്ളത്  ബംഗ്ലാ ദേശികൾ   ആണ് .ഏറ്റവും   കുറവ്  ഇന്ത്യക്കാർ   ആണ് .നൈജീരിയക്കാർ 
കേശാലങ്കാരത്തിൽ    വിദഗ്ദ്ധരാണ് . ഇന്ന്   കൃത്രിമനീണ്ട  തലമുടി 
ഇല്ലാത്ത    ആഫ്രിക്കൻ   യുവതികളെ   മരുന്നിനു പോലും   കാണാനില്ല .
നൈജീറിയക്കാർ   നടത്തുന്ന   Beauty  പാർലറുകൾ   ധാരാളം . ബംഗ്ലാദേശുകാരും    പാകിസ്ഥാനികളും    ചൈനക്കാരും   കുഗ്രമാങ്ങളിൽ
പോലും    കടകൾ   നടത്തുന്നു . ചില   Algeriaക്കാർ    കടകളിൽ   എടുത്തു 
കൊടുപ്പുകാരായി     ജോലി  ചെയ്യുന്നു .

അങ്ങനെ   വെള്ളക്കാരുടെ  മാത്രമായിരുന്ന   ഒരു   ടൌണ്‍    അനേകം  രാജ്യക്കാർ   താമസിക്കുന്ന   ഒന്നായി 
മാറി . ചില   പട്ടണങ്ങൾക്കു    ANC   ആഫ്രിക്കൻ  പേരുകൾ  കൊടുത്തു . ഉദാഹരണമായി    Pretoria ക്ക് 
Tswane   എന്നും   പേരുണ്ട് .

ഒരു   മൂന്നാംലോക  രാജ്യം   അങ്ങനെതന്നെ   തുടരണമെന്ന്   എവിടെയെങ്കിലും  വല്ല 
നിയമവും   ഉണ്ടോയെന്നറിയില്ല . apartheid കാലത്ത്   വെള്ളക്കാർ   ദക്ഷിണാഫ്രിക്കയിൽ 
അവരുടേതായ   ഒരു  ഒന്നാം ലോകം   സൃഷ്ടിച്ചിരുന്നു . അത്  വൻനഗരങ്ങളിൽ  ഇന്നും 
തുടരുന്നു . 1994 ന് ശേഷം  ലക്ഷക്കണക്കിന്‌   കരുമ്പർ   ഈ  ഒന്നാം  ലോകത്തിൻറെ 
ഭാഗമായി   എന്നത്   നല്ല   കാര്യമാണ് . എന്നാൽ  ചെറുപട്ടണങ്ങൾ   അധ:പതിക്കുകയാണ് 
ചെയ്തത് . അഴിമതി , കെടുകാര്യസ്ഥത , സ്വജനപക്ഷപാതം ,ആത്മാർത്ഥത  ഇല്ലാത്ത 
നേതൃത്വം , പൌരബോധം  കുറവുള്ള  ജനങ്ങൾ  എന്നിവയാണ്  അധ:പതനത്തിന് 
കാരണങ്ങൾ .
2004 ൽ   Delareyville ൽ   ഒരു  വീട് വാങ്ങി  ഞങ്ങൾ  താമസം  ആരംഭിച്ചു . സാമാന്യം 
ധനികയായ  ഒരു  വെള്ളക്കാരി വിധവയുടെതായിരുന്നു  വീട് . അവർക്ക്  നാല് 
മക്കൾ  ഉണ്ടെങ്കിലും  അവരെ   ആശ്രയിക്കാതെ  അടുത്തുള്ള   Old Age  Homeൽ  താമസിക്കാനാണ് 
അവർ  ഇഷ്ടപ്പെട്ടത് . വീട്ടുവളപ്പിൽ   ധാരാളം  റോസാചെടികളും  peach .apricot  മരങ്ങളും 
ഉണ്ട് . വിവിധയിനം   പക്ഷികളും  ഉണ്ട് .ഞങ്ങൾ  കുറെ  ചെടികൾ  വാങ്ങി  നട്ടുപിടിപ്പിച്ചു .

ഈ  കൊച്ചു പട്ടണത്തെ   മനോഹരമായി   സൂക്ഷിക്കുന്നതിനുള്ള   യാതൊരു  പരിപാടിയും 
മഹാഭൂരിപക്ഷത്തോടെ     ഭരിക്കുന്ന  ANC ക്ക്  ഇല്ല . പ്രകൃതി ,പൊതുമുതൽ  എന്നിവ 
സംരക്ഷിക്കുന്നതിന്   ഒരു  ചെറുവിരൽ പോലും  അവർ  അനക്കുകയില്ല .

ഞങ്ങളുടെ  വീടിൻറെ   എതിർവശത്ത്   വീടുകളില്ല . ഇരുപത്തഞ്ച്  ഏക്കറോളം  സ്ഥലം 
കളിസ്ഥലങ്ങൾ   ആയിരുന്നു . apartheid  കാലത്ത്   സ്ഥാപിച്ചവ  ആയിരുന്നു .Swimming Pool ,
Rugby , Tennis , basket  ball , netball  മുതലായ  കളികൾക്കുള്ള   ഒന്നാംതരം  facilities  ആണ് 
ഉണ്ടായിരുന്നത്. ഓരോ  കളിസ്ഥലത്തോടും  ചേർന്ന്  dress change നുള്ള  കെട്ടിടം  ഉണ്ടായിരുന്നു .
Caravan Parking നുള്ള   സൌകര്യവും  ഉണ്ടായിരുന്നു . എല്ലായിടത്തും  electricity , water 
connection നും  ഉണ്ടായിരുന്നു .Brai  ചെയ്യാനുള്ള   stand കളും  ഉണ്ടായിരുന്നു .

ഇന്ന്  Rugby field , Soccer  ആയി  മാറി .അവിടെ  ചിലപ്പോൾ   കളിയുണ്ട്. netball ഇന്നും 
ഉണ്ട് . swimming pool   പാടെ  ഉപേക്ഷിക്കപ്പെട്ട്   കാടുപിടിച്ചു  കിടക്കുന്നു .dress  change 
ചെയ്യാൻ  ഉപയോഗിച്ചിരുന്ന  കെട്ടിടങ്ങളുടെ  ഇഷ്ടികകൾ  മാത്രമെ  അവശേഷിച്ചിട്ടുള്ളു .
ഞാൻ  ഈയിടെ   ഒരു ദിവസം   Tennis Club ൻറെ  അടുത്തു ചെന്ന്  നോക്കി .പൊരിഞ്ഞ 
യുദ്ധം   നടക്കുന്ന  സിറിയയിൽ  എവിടെയോ  എത്തിയ പോലെ  തോന്നി .പൊട്ടിയ 
ചില്ലുകൾ  എല്ലായിടത്തും   ചിതറികിടക്കുന്നു . ടാപ്പിൽനിന്ന്   വെള്ളം  ഒലിച്ചു  പരിസരമെല്ലാം 
ചതുപ്പ് നിലമായി  മാറിയിരിക്കുന്നു . ജലക്ഷാമം  ഉള്ള  ഒരു  ടൌണ്‍  ആണ് .

Soccer field ൻറെ   gallery യുടെ  മേൽക്കൂരയുടെ   ചില  ഷീറ്റുകൾ  ആവശ്യക്കാർ 
കൊണ്ടുപോയിരിക്കുന്നു .

പത്തേക്കറോളം  ഉള്ള   ഒരു  പാർക്ക്‌  ഉണ്ട്. കുടുംബങ്ങൾക്ക്   വരാനും  കുട്ടികൾക്ക് 
കളിക്കാനും  അനുയോജ്യമായ  പാർക്ക്‌ . കുറേ  വൃക്ഷങ്ങൾ   അവശേഷിച്ചിട്ടുണ്ട് .
ആവശ്യക്കാർ   വിറക്  ശേഖരിക്കുന്ന   ഒരു  സ്ഥലമായി   പാർക്ക്‌  മാറിയിരിക്കുന്നു .

പ്രകൃതിയേയും   സ്പോർട്സ് നെയും   സ്നേഹിക്കുന്ന   ആർക്കും  ഇത്തരം 
കാഴ്ചകൾ   വളരെ  മനോവേദന  ഉണ്ടാക്കും . 

അത്യധികം   മനോഹരമായി   keep  ചെയ്യാൻ   സാദ്ധ്യതകൾ  ഏറെയുണ്ടായിരുന്ന 
കൊച്ചു  ടൌണ്‍   അധപതിക്കുന്നത്  കാണുമ്പോൾ  ,പണ്ട്  അലൻ  Paton  തൻറെ 
പുസ്തകത്തിന്‌  കൊടുത്ത  title   ഓർമ്മ വരുന്നു . ' Cry , the  Beloved  Country .'









Thursday, 2 October 2014

penkuttikal enthu dharikkanam ( opinion )

 പെണ്‍കുട്ടികൾ   എന്ത്   ധരിക്കണം ?

കുറേ   വർഷങ്ങൾക്ക്   മുമ്പ്   Johannesburg ൽ   ഒരു   സംഭവം   നടന്നു .
ആധുനിക  രീതിയിൽ   വസ്ത്രം   ധരിച്ച  ഒരു  പെണ്‍കുട്ടി   ഒരു 
ടാക്സി   stand ലൂടെ   പോവുകയായിരുന്നു . അവളുടെ   സ്വാതന്ത്ര്യത്തിൽ ,
അഥവാ    ആകർഷനീയതയിൽ    അസൂയ  പൂണ്ട   ചില  ഗുണ്ടകൾ   അവളെ 
വസ്ത്രാക്ഷേപം   ചെയ്ത്   ജനക്കൂട്ടത്തിന്റെ   മുമ്പിൽ   പ്രദർശിപ്പിച്ചു .
ലൈന്ഗികമായി    പ്രകോപനം   ഉണ്ടാക്കുന്ന   വിധം   വസ്ത്രധാരണം 
ചെയ്തു   എന്നായിരുന്നു    ഗുണ്ടകൾ   അവളിൽ   കണ്ട   കുറ്റം . ഇതിൽ 
പ്രധിഷേധിച്ച്    അനേകം   യുവതികൾ   അതേ   രീതിയിൽ   വസ്ത്രധാരണം    ചെയ്ത്   അതേ    സ്ഥലത്ത്   പ്രകടനം   നടത്തി .

Lesbians   ആണ്  എന്നതിൻറെ   പേരിൽ   യുവതികൾ   ബലാൽസംഗം 
ചെയ്യപ്പെട്ടിട്ടുള്ള    കേസുകൾ   ഇവിടെ  ഉണ്ടായിട്ടുണ്ട് . ഇതിന് 
Corrective   Rape  എന്ന്   പറയുന്നു . Lesbiansനെ   കൊന്ന   സംഭവങ്ങളും 
ഉണ്ടായിട്ടുണ്ട് .

കുറെ   വർഷങ്ങൾക്ക്   മുമ്പ്    മംഗലാപുരത്ത്   ശ്രീരാമസേന  എന്ന 
പിന്തിരിപ്പൻ    സംഘടനയുടെ   പ്രവർത്തകർ   ഹോട്ടലുകളിൽ 
അതിക്രമിച്ചു കടന്ന്   അവിടെ  ഉണ്ടായിരുന്ന   യുവതികളെ 
അടിച്ചോടിച്ച    സംഭവം   വിവാദമായിരുന്നു .

ഒരു  സ്ത്രീ   എന്തു ധരിക്കണം   എന്ന്   തീരുമാനിക്കേണ്ടത്   സ്ത്രീയാണ് .
ഒരു   സ്ത്രീ  ജീൻസ്  പോലുള്ള   വസ്ത്രം   ധരിക്കുന്നത്   ആ  സ്ത്രീയുടെ 
സൌകര്യത്തിനു വേണ്ടിയാണ് . ഉദാഹരണമായി   വെള്ളപ്പൊക്കം 
ഉള്ളപ്പോൾ
  സാരിയുടുത്ത്   റോഡിൽ   നടക്കാൻ   ബുദ്ധിമുട്ടാണ് . അപ്പോൾ    Jeans

 
 ആയിരിക്കും   ഏറ്റവും    സൗകര്യം . അതുകൊണ്ട്   ഏതെങ്കിലും 

പുരുഷന്   ഉതപ്പ്   ഉണ്ടായാൽ   ആ  പുരുഷനെ  വിളിക്കേണ്ടത്   കാട്ടുപോത്ത്   എന്നാണ് .

സ്ത്രീകൾക്ക്    sportsൽ    പങ്കെടുക്കണമെങ്കിൽ   അതിനു  യോജിച്ച 
വസ്ത്രം   ധരിക്കണം .  100  meter  ഓട്ടത്തിന്   അതിന്   യോജിച്ച  വസ്ത്രം 
വേണം . ചില   ഇനങ്ങളിൽ    സ്ത്രീയുടെ    ശരീരം   വളരെ  വ്യക്തമായി 
പ്രദർശിപ്പിക്കപ്പെടുന്നു . ഉദാഹരണം   High Jump , Pole vault   മുതലായവ .
Olympics ൽ   ഈ   ഇനങ്ങൾ   കാണുന്ന  ഒരു  സ്പോർട്സ്  പ്രേമി  ശ്രദ്ധിക്കുന്നത്   എത്ര   മീറ്റർ   ഉയരത്തിൽ   ചാടുന്നു  എന്നാണ് .അല്ലാതെ 
യുവതിയുടെ    sexiness   അല്ല . ടെന്നിസ് , gymnastics  എന്നിവയും   അല്പവസ്ത്രം   വേണ്ട   സ്പോർട്സ്   ആണ് . മരിയാ  ഷറപോവ  വളരെ 
sexy  ആയ   കളിക്കാരിയാണ്‌ . പക്ഷേ   കളിയിലാണ്   കാണികൾ   ശ്രദ്ധിക്കുന്നത് . ഇടവേളയിൽ   സെക്സിനെസ്സും   ശ്രധിച്ചുവെന്നിരിക്കും .

സ്ത്രീകൾക്ക്    സ്വാതന്ത്ര്യം   അനുവദിക്കുന്ന   രാജ്യങ്ങൾ   എല്ലാ 
കാര്യങ്ങളിലും    മുന്നിട്ടു നിൽക്കുന്നു . എല്ലാ  രംഗത്തും   മലയാളികൾ 
മറ്റു സംസ്ഥാനക്കാരെ ക്കാൾ   മുമ്പിലാണ് . ഉദാഹരണം  ടിൻറു 
ലൂക്കാ , ദീപിക  പള്ളിക്കൽ   മുതലായവർ . സ്ത്രീകൾക്ക്   സ്വാതന്ത്ര്യം 
ഉള്ളതു കൊണ്ടാണ്   ഈ  നേട്ടങ്ങൾ . ആരു പറഞ്ഞാലും   സ്ത്രീകളുടെ 
സ്വാതന്ത്ര്യത്തെ    വെട്ടിക്കുറക്കാൻ    അനുവദിച്ചു കൂടാ .