കന്യാസ്ത്രീയമ്മയും സാത്താനും ( ചെറുകഥ )
പഴയിടത്ത് കന്യാസ്ത്രീ അമ്മയുടെ യഥാർത്ഥ പേര്
നാട്ടുകാർക്ക് പൊതുവെ അറിയില്ലായിരുന്നു . അന്നമ്മ
ചേടത്തി എന്നാണ് യഥാർത്ഥ പേര് എന്ന് ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട് . എന്തായാലും അവർ
എല്ലാവർക്കും 'കന്യാസ്ത്രീയമ്മയായിരുന്നു .ജനങ്ങൾ
അങ്ങനെ വിളിക്കാൻ രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത് . ഒന്ന് , അവർ അവിവാഹിതയാ യിരുന്നു .
രണ്ട് , ദൈവഭക്തിക്കു വേണ്ടിയും കഷ്ടപ്പെടുന്നവർക്കു
വേണ്ടിയും ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അവരുടേത് .
പൈക പള്ളിയിൽ അതിരാവിലെ ആദ്യം എത്തുന്നതും
ഏറ്റവും അവസാനം അവിടെനിന്ന് പോകുന്നതും കന്യാസ്ത്രീയമ്മ ആയിരുന്നു . പള്ളി കഴിഞ്ഞാൽ
ടൌണ്‍ൻറെ നടുക്ക് ,ചന്തയ്ക്ക് എതിർവശത്തുള്ള
കുരിശുപള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് വീട്ടിലെത്തുന്നത് . ചന്തയുടെ ഒരറ്റത്ത്, സഹോദരനായ
മാത്തച്ചൻറെയും അയാളുടെ ഭാര്യ റോസമ്മചെടത്തിയുടെയും കൂടെയാണ് കന്യാസ്ത്രീയ മ്മ
താമസിച്ചിരുന്നത് . മാത്തച്ചനും റോസമ്മയും നേഴ്സ്മാരായിരുന്നു .
കന്യാസ്ത്രീയമ്മ ജനങ്ങളെയും പന്നികളേയും സ്നേഹിച്ചിരുന്നു . വലുതും ചെറുതുമായി പത്തിരുപത്തഞ്ചു പന്നികളുണ്ട് . കാപ്പി കുടി കഴിഞ്ഞാൽ
പന്നിക്കൂട് തുറന്നു വിടും. ഒരു കുഞ്ഞിന് 5 രൂപാ നിരക്കിൽ ആവശ്യക്കാർക്ക് അവർ വിറ്റിരുന്നു .പന്നിയെ വിറ്റ് കിട്ടുന്ന പണത്തിൽ ഒരു നല്ല
പങ്ക് സാധുക്കൾക്ക് ഭക്ഷണം കൊടുക്കാനും കൊന്ത ,
വെന്തിങ്ങ മുതലായവ വാങ്ങി വിതരണം ചെയ്യാനുമാണ് അവർ ഉപയോഗിച്ചിരുന്നത് .
1961 . Ten Commandments , പാല Universal theatre ൽ തുടർച്ചയായി രണ്ടു മാസം ഓടിയ വർഷം . എല്ലാ
കത്തോലിക്കാ ഭവനങ്ങളിലും ചുവരുകളിൽ ജോണ്‍
മാർപ്പാപ്പ , നെഹ്രു , Kennedy ,Pടി ചാക്കോ മുതലായവരുടെ
ചിത്രങ്ങൾ തൂക്കിയിട്ടിരുന്ന വർഷം .
ദിവസത്തിൻറെ ബാക്കി ഭാഗം, മരിക്കാറായ രോഗികളെ
സന്ദർശിക്കാനും മരിച്ച വീടുകളിൽ പ്രാർത്ഥനയ്ക്ക്
നേതൃത്വം നൽകാനുമാണ് കന്യാസ്ത്രീയമ്മ നീക്കി
വെച്ചിരുന്നത് .ആസ്പത്രികൾ അടുത്തെങ്ങും ഇല്ലാതിരുന്നതുകൊണ്ട് ജനനങ്ങളും മരണങ്ങളും വീടുകളിൽ ആയിരുന്നു . മരണങ്ങൾ വേണ്ടുവോളം
ഉണ്ടായിരുന്നു . ഒന്നുകിൽ മരണാസന്നരുടെ കിടക്കരികിൽ , അല്ലെങ്കിൽ മരിച്ച ആളുടെ അരികിൽ
പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത് കന്യാസ്ത്രീയമ്മ
ഉണ്ടായിരിക്കും . അടുത്ത ബന്ധുക്കൾ പോലും പ്രാർത്ഥിച്ചു തളർന്ന് ഉറങ്ങിപ്പോകുന്ന വൈകിയ വേളകളിലും അവർ ഉണർന്നിരുന്നു പ്രാർത്ഥിക്കും .ചിലപ്പോൾ വെളുപ്പാൻ കാലത്താണ്
വീട്ടിലേയ്ക്ക് മടങ്ങുന്നത് .
വീടും കൂടും ഇല്ലാത്ത കുറെ ആളുകൾ പീടികതിണ്ണ
കളിൽ കിടന്നുറങ്ങിയിരുന്നു . പോകാൻ ഒരിടവും
ഇല്ലാത്തവർ . കന്യാസ്ത്രീയമ്മ ചിലപ്പോൾ അവരുടെ
അടുത്തു ചെന്ന് ക്ഷേമം അന്വേഷിക്കും . യേശുവിനെപ്പറ്റി
അവരോട് സംസാരിക്കും .ഉപദേശിക്കും . വല്ലതും കൊടുക്കും .
അവരിൽ രണ്ടുപേർ ഭ്രാന്തൻമാരായിരുന്നു . നരിനാട്ട്
മുനിയും കുഞ്ഞുകൊച്ചും . മുനിയെപ്പറ്റി പല കഥകളും
കേട്ടിട്ടുണ്ട് . അയാൾ ഒരു നല്ല കുടുംബത്തിലെ അംഗം
ആയിരുന്നു . തൊമ്മൻ എന്നായിരുന്നു പേര് . ഇരുപത്
വർഷങ്ങൾക്ക് മുമ്പ് തൊമ്മൻ ഒരാളെ കൊന്നു . തൊമ്മനും ഭാര്യയും ഒരു പെരുന്നാളിന് പള്ളിയിൽ
ഇരിക്കുകയായിരുന്നു . മുമ്പിൽ അവരുടെ കുഞ്ഞിനെ
കിടത്തിയിരുന്നു . ഒരാൾ കുഞ്ഞിനെ കവച്ചു കടന്നു .
ക്ഷുഭിതനായ തൊമ്മൻ അയാളെ പള്ളിക്ക് പുറത്തു
അടിച്ചു കൊന്നു . തനിക്ക് ഭ്രാന്താണെന്ന് വാദിച്ചു
വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു . ഭാര്യ ഒരുത്തൻറെ കൂടെ ഒളിച്ചോടിപ്പോയി . ജയിൽ മോചിതനായ തൊമ്മൻ
പീടിക തിണ്ണയിൽ മുനിയായി . കഴുത്തിൽ രുദ്രാക്ഷം .
തലയിൽ കുടുമ്മ . കാവിവസ്ത്രം . പീടികത്തിണ്ണയിൽ
പൂജ .പക്ഷേ ഏതു ദൈവത്തെയാണ് പൂജിക്കുന്നതെന്നറിയില്ല . ഇടയ്ക്കിടെ കഞ്ചാവ്
വലിക്കും . കന്യാസ്ത്രീയമ്മ ചിലപ്പോൾ മുനിയുടെ
അടുത്ത് ചെന്ന് ഉപദേശിക്കും .
'' തോമ്മാ , നടന്നത് നടന്നു . മനസ്താപപ്പെട്ടു യേശുവിൽ
നീ രക്ഷ കണ്ടെത്തണം . നിനക്കുവേണ്ടിയാണ് യേശു
കുരിശിൽ മരിച്ചത് . നിനക്ക് ഇനിയും ഒരു ജീവിതമുണ്ട് .
സമയം പോയിട്ടില്ല .''
മുനി വഴങ്ങിയില്ല . അയാൾ കഞ്ചാവിന്റെ ബീഡി
ആഞ്ഞു വലിച്ചു .
മറ്റേ ഭ്രാന്തൻ കുഞ്ഞുകൊച്ച് ആയിരുന്നു .വളരെ കുറച്ചു
മാത്രം സംസാരിക്കുന്ന ഒരു കൊച്ചു മനുഷ്യൻ . അയാളുടെ കണ്ണുകളിൽ സ്ഥിരമായി ഭയം നിഴലിച്ചിരുന്നു . കന്യാസ്ത്രീയമ്മ കുഞ്ഞുകൊച്ചിനോട്
യേശുവിനെപ്പറ്റി പറഞ്ഞു . അവന് ഒന്നും മനസ്സിലായില്ല .
കർക്കിട മാസം . തുള്ളിക്കൊരു കുടം കണക്കെ തോരാത്ത
മഴ പെയ്തുകൊണ്ടിരുന്നു . കുറേ സ്കൂൾ കുട്ടികൾ
വന്ന് കന്യാസ്ത്രീയമ്മയോട് പറഞ്ഞു .
'' കുഞ്ഞുകൊച്ച് മരിക്കാറായി കിടക്കുകയാണ് , വാദ്യപ്പുരയിൽ .''
കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ കന്യാസ്ത്രീയമ്മ വിളക്കുമാടം പള്ളിയുടെ അടുത്തുള്ള
വാ ദ്യപ്പുരയിലേയ്ക്ക് നടന്നു . ഇരുട്ടി തുടങ്ങിയിരുന്നു .
പഴന്തുണിയിൽ കുഞ്ഞുകൊച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു . കന്യാസ്ത്രീയമ്മ അയാളെ പുതപ്പിച്ചു . അയാളുടെ താടിയിൽ പറ്റിയിരുന്ന
ചർദ്ദിയും രക്തവും പഴന്തുണി കൊണ്ട് തുടച്ചു .
ഇരുൾ പരന്നു . ശക്തമായ കാറ്റിൽ തെങ്ങും കമുകും
വളഞ്ഞ് നിലം പൊത്താൻ തുടങ്ങി . പാട്ടവിളക്കിന്റെ
തിരി ഏതുനിമിഷവും കെട്ടുപൊകാം . കഫം മൂലമുള്ള
കുറുകൽ കൊണ്ട് കുഞ്ഞുകൊച്ച് മരിച്ചിട്ടില്ല എന്ന്
മനസ്സിലായി . കന്യാസ്ത്രീയമ്മ പ്ലാവിലയിൽ അല്പം
കഞ്ഞിയെടുത്തു കുഞ്ഞുകൊച്ചിന്റെ ചുണ്ടിൽ ചേർത്തു .
അത് ഇറക്കാനുള്ള ശക്തി അയാൾക്ക് ഇല്ലായിരുന്നു .
അവസാനം ഭയപ്പെട്ടത് സംഭവിച്ചു . വിളക്ക് കെട്ടു . ഇടിമിന്നലിന്റെ വെട്ടം മാത്രമുള്ള വിളക്കുമാടം . കന്യാസ്ത്രീയമ്മ ഭയന്നില്ല . അവർ കൊന്ത ചൊല്ലിക്കൊണ്ടിരുന്നു .
'' കുഞ്ഞുകൊച്ചേ , യേശുവിൻറെ നാമത്തിൽ നിനക്ക്
ഞാൻ ജോസഫ് എന്ന പേർ തരുന്നു .നീ ഇന്ന് സ്വർഗരാജ്യത്തിൽ പ്രവേശിക്കും .''
'' ഇല്ല . അത് സാധ്യമല്ല . ഇവനെ എനിക്കു വേണം .''
തൂണിന്റെ അടുത്തുനിന്ന് വന്ന പരുപരുത്ത ശബ്ദം
കേട്ട് കന്യാസ്ത്രീയമ്മ ഞെട്ടി .
" ആരാണവിടെ ?''
" ഞാനാണ് .''
ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ ഭീകര രൂപത്തെ
കന്യാസ്ത്രീയമ്മ കണ്ടു . സാക്ഷാൽ സാത്താൻ .
തീ പറക്കുന്ന കണ്ണുകൾ . മൂക്കിൽ നിന്നും വായിൽനിന്നും പുക ഉയർന്നു കൊണ്ടിരുന്നു .
'' ഇവനെ ഞാൻ പണ്ടേ ബുക്ക് ചെയ്തിരുന്നതാണ് .
വിട്ടുതരൂ വേഗം ."
" സാധ്യമല്ല . ഇവനെ ഞാൻ മോചിപ്പിചിരിക്കുന്നു .
കടന്നു പോകൂ ."
സാത്താൻ വദ്യപ്പുരയിലേക്ക് കാലെടുത്തു വെച്ചു .
കന്യാസ്ത്രീയമ്മ കൊന്ത സാത്താന് നേരെ നീട്ടി . electric
ഷോക്ക് ഏറ്റത് പോലെ സാത്താൻ പിൻവാങ്ങി .
വീണ്ടും സാത്താൻ മുന്നോട്ട് ആഞ്ഞു , ഒരു കബഡി കളിക്കാരനെപ്പോലെ . അവൻ കൊന്തയിൽ പിടിമുറുക്കി .
അവൻറെ നീണ്ട കൈവിരലുകളിൽ നിന്ന് sparks പൊഴിഞ്ഞു . പുക പൊങ്ങി .കൊന്ത പൊട്ടി കുരുക്കൾ
ചിതറി . അവൻ ചിരിച്ചു . അവന് തേറ്റകൾ ഉണ്ടായിരുന്നു .
താൻ തോറ്റു എന്ന് കന്യസ്ത്രീയമ്മയ്ക്കു തോന്നി .എങ്കിലും ആശ കൈവിടാതെ അവർ പ്രാർത്ഥിച്ചു .
'' എൻറെ കുരിശുപള്ളിമാതാവേ , സാത്താനിൽ നിന്ന്
എന്നെ രക്ഷിക്കൂ . ഞാൻ അപകടത്തിലാണ് .''
കുരിശുപള്ളി പെട്ടന്ന് ഒരു പ്രകാശവലയത്തിൽ ജ്വലിച്ചു . അതിൽനിന്ന് തീയുടെ ഒരു അസ്ത്രം മിന്നൽ
വേഗത്തിൽ വാദ്യപ്പുരയെ ലക്ഷ്യമായി കുതിച്ചു .
ഒരു വലിയ ഇടിമുഴക്കം . ഒരു ഇടിവാൾ . മാംസവും
രോമവും കരിഞ്ഞ മണം .കരിഞ്ഞ ചിറകുകൾ
പാതി വിടർത്തി സാത്താൻ താണു പറന്നു . വെടിയേറ്റ
ഒരു ഹെലികൊപ്റ്റെർ പോലെ .
നേരം വെളുത്തു . കന്യാസ്ത്രീയമ്മ കുഞ്ഞുകൊച്ചിന്റെ
നെറ്റിയിൽ തൊട്ടുനോക്കി . അയാൾ മരിച്ചിരുന്നു .
പഴയിടത്ത് കന്യാസ്ത്രീ അമ്മയുടെ യഥാർത്ഥ പേര്
നാട്ടുകാർക്ക് പൊതുവെ അറിയില്ലായിരുന്നു . അന്നമ്മ
ചേടത്തി എന്നാണ് യഥാർത്ഥ പേര് എന്ന് ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട് . എന്തായാലും അവർ
എല്ലാവർക്കും 'കന്യാസ്ത്രീയമ്മയായിരുന്നു .ജനങ്ങൾ
അങ്ങനെ വിളിക്കാൻ രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത് . ഒന്ന് , അവർ അവിവാഹിതയാ യിരുന്നു .
രണ്ട് , ദൈവഭക്തിക്കു വേണ്ടിയും കഷ്ടപ്പെടുന്നവർക്കു
വേണ്ടിയും ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അവരുടേത് .
പൈക പള്ളിയിൽ അതിരാവിലെ ആദ്യം എത്തുന്നതും
ഏറ്റവും അവസാനം അവിടെനിന്ന് പോകുന്നതും കന്യാസ്ത്രീയമ്മ ആയിരുന്നു . പള്ളി കഴിഞ്ഞാൽ
ടൌണ്‍ൻറെ നടുക്ക് ,ചന്തയ്ക്ക് എതിർവശത്തുള്ള
കുരിശുപള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് വീട്ടിലെത്തുന്നത് . ചന്തയുടെ ഒരറ്റത്ത്, സഹോദരനായ
മാത്തച്ചൻറെയും അയാളുടെ ഭാര്യ റോസമ്മചെടത്തിയുടെയും കൂടെയാണ് കന്യാസ്ത്രീയ മ്മ
താമസിച്ചിരുന്നത് . മാത്തച്ചനും റോസമ്മയും നേഴ്സ്മാരായിരുന്നു .
കന്യാസ്ത്രീയമ്മ ജനങ്ങളെയും പന്നികളേയും സ്നേഹിച്ചിരുന്നു . വലുതും ചെറുതുമായി പത്തിരുപത്തഞ്ചു പന്നികളുണ്ട് . കാപ്പി കുടി കഴിഞ്ഞാൽ
പന്നിക്കൂട് തുറന്നു വിടും. ഒരു കുഞ്ഞിന് 5 രൂപാ നിരക്കിൽ ആവശ്യക്കാർക്ക് അവർ വിറ്റിരുന്നു .പന്നിയെ വിറ്റ് കിട്ടുന്ന പണത്തിൽ ഒരു നല്ല
പങ്ക് സാധുക്കൾക്ക് ഭക്ഷണം കൊടുക്കാനും കൊന്ത ,
വെന്തിങ്ങ മുതലായവ വാങ്ങി വിതരണം ചെയ്യാനുമാണ് അവർ ഉപയോഗിച്ചിരുന്നത് .
1961 . Ten Commandments , പാല Universal theatre ൽ തുടർച്ചയായി രണ്ടു മാസം ഓടിയ വർഷം . എല്ലാ
കത്തോലിക്കാ ഭവനങ്ങളിലും ചുവരുകളിൽ ജോണ്‍
മാർപ്പാപ്പ , നെഹ്രു , Kennedy ,Pടി ചാക്കോ മുതലായവരുടെ
ചിത്രങ്ങൾ തൂക്കിയിട്ടിരുന്ന വർഷം .
ദിവസത്തിൻറെ ബാക്കി ഭാഗം, മരിക്കാറായ രോഗികളെ
സന്ദർശിക്കാനും മരിച്ച വീടുകളിൽ പ്രാർത്ഥനയ്ക്ക്
നേതൃത്വം നൽകാനുമാണ് കന്യാസ്ത്രീയമ്മ നീക്കി
വെച്ചിരുന്നത് .ആസ്പത്രികൾ അടുത്തെങ്ങും ഇല്ലാതിരുന്നതുകൊണ്ട് ജനനങ്ങളും മരണങ്ങളും വീടുകളിൽ ആയിരുന്നു . മരണങ്ങൾ വേണ്ടുവോളം
ഉണ്ടായിരുന്നു . ഒന്നുകിൽ മരണാസന്നരുടെ കിടക്കരികിൽ , അല്ലെങ്കിൽ മരിച്ച ആളുടെ അരികിൽ
പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത് കന്യാസ്ത്രീയമ്മ
ഉണ്ടായിരിക്കും . അടുത്ത ബന്ധുക്കൾ പോലും പ്രാർത്ഥിച്ചു തളർന്ന് ഉറങ്ങിപ്പോകുന്ന വൈകിയ വേളകളിലും അവർ ഉണർന്നിരുന്നു പ്രാർത്ഥിക്കും .ചിലപ്പോൾ വെളുപ്പാൻ കാലത്താണ്
വീട്ടിലേയ്ക്ക് മടങ്ങുന്നത് .
വീടും കൂടും ഇല്ലാത്ത കുറെ ആളുകൾ പീടികതിണ്ണ
കളിൽ കിടന്നുറങ്ങിയിരുന്നു . പോകാൻ ഒരിടവും
ഇല്ലാത്തവർ . കന്യാസ്ത്രീയമ്മ ചിലപ്പോൾ അവരുടെ
അടുത്തു ചെന്ന് ക്ഷേമം അന്വേഷിക്കും . യേശുവിനെപ്പറ്റി
അവരോട് സംസാരിക്കും .ഉപദേശിക്കും . വല്ലതും കൊടുക്കും .
അവരിൽ രണ്ടുപേർ ഭ്രാന്തൻമാരായിരുന്നു . നരിനാട്ട്
മുനിയും കുഞ്ഞുകൊച്ചും . മുനിയെപ്പറ്റി പല കഥകളും
കേട്ടിട്ടുണ്ട് . അയാൾ ഒരു നല്ല കുടുംബത്തിലെ അംഗം
ആയിരുന്നു . തൊമ്മൻ എന്നായിരുന്നു പേര് . ഇരുപത്
വർഷങ്ങൾക്ക് മുമ്പ് തൊമ്മൻ ഒരാളെ കൊന്നു . തൊമ്മനും ഭാര്യയും ഒരു പെരുന്നാളിന് പള്ളിയിൽ
ഇരിക്കുകയായിരുന്നു . മുമ്പിൽ അവരുടെ കുഞ്ഞിനെ
കിടത്തിയിരുന്നു . ഒരാൾ കുഞ്ഞിനെ കവച്ചു കടന്നു .
ക്ഷുഭിതനായ തൊമ്മൻ അയാളെ പള്ളിക്ക് പുറത്തു
അടിച്ചു കൊന്നു . തനിക്ക് ഭ്രാന്താണെന്ന് വാദിച്ചു
വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു . ഭാര്യ ഒരുത്തൻറെ കൂടെ ഒളിച്ചോടിപ്പോയി . ജയിൽ മോചിതനായ തൊമ്മൻ
പീടിക തിണ്ണയിൽ മുനിയായി . കഴുത്തിൽ രുദ്രാക്ഷം .
തലയിൽ കുടുമ്മ . കാവിവസ്ത്രം . പീടികത്തിണ്ണയിൽ
പൂജ .പക്ഷേ ഏതു ദൈവത്തെയാണ് പൂജിക്കുന്നതെന്നറിയില്ല . ഇടയ്ക്കിടെ കഞ്ചാവ്
വലിക്കും . കന്യാസ്ത്രീയമ്മ ചിലപ്പോൾ മുനിയുടെ
അടുത്ത് ചെന്ന് ഉപദേശിക്കും .
'' തോമ്മാ , നടന്നത് നടന്നു . മനസ്താപപ്പെട്ടു യേശുവിൽ
നീ രക്ഷ കണ്ടെത്തണം . നിനക്കുവേണ്ടിയാണ് യേശു
കുരിശിൽ മരിച്ചത് . നിനക്ക് ഇനിയും ഒരു ജീവിതമുണ്ട് .
സമയം പോയിട്ടില്ല .''
മുനി വഴങ്ങിയില്ല . അയാൾ കഞ്ചാവിന്റെ ബീഡി
ആഞ്ഞു വലിച്ചു .
മറ്റേ ഭ്രാന്തൻ കുഞ്ഞുകൊച്ച് ആയിരുന്നു .വളരെ കുറച്ചു
മാത്രം സംസാരിക്കുന്ന ഒരു കൊച്ചു മനുഷ്യൻ . അയാളുടെ കണ്ണുകളിൽ സ്ഥിരമായി ഭയം നിഴലിച്ചിരുന്നു . കന്യാസ്ത്രീയമ്മ കുഞ്ഞുകൊച്ചിനോട്
യേശുവിനെപ്പറ്റി പറഞ്ഞു . അവന് ഒന്നും മനസ്സിലായില്ല .
കർക്കിട മാസം . തുള്ളിക്കൊരു കുടം കണക്കെ തോരാത്ത
മഴ പെയ്തുകൊണ്ടിരുന്നു . കുറേ സ്കൂൾ കുട്ടികൾ
വന്ന് കന്യാസ്ത്രീയമ്മയോട് പറഞ്ഞു .
'' കുഞ്ഞുകൊച്ച് മരിക്കാറായി കിടക്കുകയാണ് , വാദ്യപ്പുരയിൽ .''
കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ കന്യാസ്ത്രീയമ്മ വിളക്കുമാടം പള്ളിയുടെ അടുത്തുള്ള
വാ ദ്യപ്പുരയിലേയ്ക്ക് നടന്നു . ഇരുട്ടി തുടങ്ങിയിരുന്നു .
പഴന്തുണിയിൽ കുഞ്ഞുകൊച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു . കന്യാസ്ത്രീയമ്മ അയാളെ പുതപ്പിച്ചു . അയാളുടെ താടിയിൽ പറ്റിയിരുന്ന
ചർദ്ദിയും രക്തവും പഴന്തുണി കൊണ്ട് തുടച്ചു .
ഇരുൾ പരന്നു . ശക്തമായ കാറ്റിൽ തെങ്ങും കമുകും
വളഞ്ഞ് നിലം പൊത്താൻ തുടങ്ങി . പാട്ടവിളക്കിന്റെ
തിരി ഏതുനിമിഷവും കെട്ടുപൊകാം . കഫം മൂലമുള്ള
കുറുകൽ കൊണ്ട് കുഞ്ഞുകൊച്ച് മരിച്ചിട്ടില്ല എന്ന്
മനസ്സിലായി . കന്യാസ്ത്രീയമ്മ പ്ലാവിലയിൽ അല്പം
കഞ്ഞിയെടുത്തു കുഞ്ഞുകൊച്ചിന്റെ ചുണ്ടിൽ ചേർത്തു .
അത് ഇറക്കാനുള്ള ശക്തി അയാൾക്ക് ഇല്ലായിരുന്നു .
അവസാനം ഭയപ്പെട്ടത് സംഭവിച്ചു . വിളക്ക് കെട്ടു . ഇടിമിന്നലിന്റെ വെട്ടം മാത്രമുള്ള വിളക്കുമാടം . കന്യാസ്ത്രീയമ്മ ഭയന്നില്ല . അവർ കൊന്ത ചൊല്ലിക്കൊണ്ടിരുന്നു .
'' കുഞ്ഞുകൊച്ചേ , യേശുവിൻറെ നാമത്തിൽ നിനക്ക്
ഞാൻ ജോസഫ് എന്ന പേർ തരുന്നു .നീ ഇന്ന് സ്വർഗരാജ്യത്തിൽ പ്രവേശിക്കും .''
'' ഇല്ല . അത് സാധ്യമല്ല . ഇവനെ എനിക്കു വേണം .''
തൂണിന്റെ അടുത്തുനിന്ന് വന്ന പരുപരുത്ത ശബ്ദം
കേട്ട് കന്യാസ്ത്രീയമ്മ ഞെട്ടി .
" ആരാണവിടെ ?''
" ഞാനാണ് .''
ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ ഭീകര രൂപത്തെ
കന്യാസ്ത്രീയമ്മ കണ്ടു . സാക്ഷാൽ സാത്താൻ .
തീ പറക്കുന്ന കണ്ണുകൾ . മൂക്കിൽ നിന്നും വായിൽനിന്നും പുക ഉയർന്നു കൊണ്ടിരുന്നു .
'' ഇവനെ ഞാൻ പണ്ടേ ബുക്ക് ചെയ്തിരുന്നതാണ് .
വിട്ടുതരൂ വേഗം ."
" സാധ്യമല്ല . ഇവനെ ഞാൻ മോചിപ്പിചിരിക്കുന്നു .
കടന്നു പോകൂ ."
സാത്താൻ വദ്യപ്പുരയിലേക്ക് കാലെടുത്തു വെച്ചു .
കന്യാസ്ത്രീയമ്മ കൊന്ത സാത്താന് നേരെ നീട്ടി . electric
ഷോക്ക് ഏറ്റത് പോലെ സാത്താൻ പിൻവാങ്ങി .
വീണ്ടും സാത്താൻ മുന്നോട്ട് ആഞ്ഞു , ഒരു കബഡി കളിക്കാരനെപ്പോലെ . അവൻ കൊന്തയിൽ പിടിമുറുക്കി .
അവൻറെ നീണ്ട കൈവിരലുകളിൽ നിന്ന് sparks പൊഴിഞ്ഞു . പുക പൊങ്ങി .കൊന്ത പൊട്ടി കുരുക്കൾ
ചിതറി . അവൻ ചിരിച്ചു . അവന് തേറ്റകൾ ഉണ്ടായിരുന്നു .
താൻ തോറ്റു എന്ന് കന്യസ്ത്രീയമ്മയ്ക്കു തോന്നി .എങ്കിലും ആശ കൈവിടാതെ അവർ പ്രാർത്ഥിച്ചു .
'' എൻറെ കുരിശുപള്ളിമാതാവേ , സാത്താനിൽ നിന്ന്
എന്നെ രക്ഷിക്കൂ . ഞാൻ അപകടത്തിലാണ് .''
കുരിശുപള്ളി പെട്ടന്ന് ഒരു പ്രകാശവലയത്തിൽ ജ്വലിച്ചു . അതിൽനിന്ന് തീയുടെ ഒരു അസ്ത്രം മിന്നൽ
വേഗത്തിൽ വാദ്യപ്പുരയെ ലക്ഷ്യമായി കുതിച്ചു .
ഒരു വലിയ ഇടിമുഴക്കം . ഒരു ഇടിവാൾ . മാംസവും
രോമവും കരിഞ്ഞ മണം .കരിഞ്ഞ ചിറകുകൾ
പാതി വിടർത്തി സാത്താൻ താണു പറന്നു . വെടിയേറ്റ
ഒരു ഹെലികൊപ്റ്റെർ പോലെ .
നേരം വെളുത്തു . കന്യാസ്ത്രീയമ്മ കുഞ്ഞുകൊച്ചിന്റെ
നെറ്റിയിൽ തൊട്ടുനോക്കി . അയാൾ മരിച്ചിരുന്നു .
No comments:
Post a Comment