Friday, 29 April 2016

ചുറ്റുവട്ടം ( അനുഭവങ്ങൾ )

ഇന്ന് ടെലാരെവില്ലേയിൽ   വളരെ  തിരക്കുള്ള  ദിവസമാണ് .നാളെയും  അങ്ങനെ   ആയിരിക്കും . കാരണം  മാസാവസാനവും   വാരാന്ത്യവും  പിന്നെ  ഒരു  അവധി ദിവസവും   ഒന്നിച്ചു വരുന്നു . മെയ്‌ 2  പൊതു അവധി ദിവസമാണ് . അതുകൊണ്ടു്   ജനങ്ങൾ   വളരെ  സന്തോഷത്തോടെ   ഷോപ്പിംഗ്‌ നും   മറ്റും  വരുന്നു . ജനങ്ങളിൽ   ഭൂരിഭാഗവും   എന്തെങ്കിലും
സർക്കാർ    ഗ്രാൻറ് നെ    ആശ്രയിച്ച്   ജീവിക്കുന്നവരാണ് . മാസാവസാന ത്തിലെ   ഒരു   ഷോപ്പിംഗ്‌   കഴിഞ്ഞാൽ   രണ്ടറ്റവും   കൂട്ടി മുട്ടിക്കാൻ   സാധാരണക്കാർ    വളരെ   ഞെരുങ്ങുന്നു .ഭക്ഷണ സാധനങ്ങളുടെ   വിലക്കയറ്റമാണ്   സാധാരണക്കാരെ      ഞെരുക്കുന്നത് . സ്വന്തമായി  എന്തെങ്കിലും  പച്ചക്കറി വെച്ചുപിടിപ്പിക്കാനുള്ള   ഒരു  ശ്രമം  സാധാരണയായി    കാണാറില്ല .ശ്രമിച്ചാൽതന്നെ    വാഴ ,മാവ് ,കപ്പളം ,
പേര മുതലായവ  ഈ  പ്രദേശത്ത്   ഉണ്ടാവുകയില്ല . ഉണ്ടായാലും  ജൂൺ ,ജൂലൈ  മാസങ്ങളിലെ   കൊടും  തണുപ്പിൽ  അവ   വാടിപ്പോകും .

മനസ്സുവെച്ചാൽ    ഒക്ടോബർ   മുതൽ   മെയ്‌ വരെ   വിവിധയിനം  പച്ചക്കറികൾ   നട്ടുപിടിപ്പിക്കാൻ   സാധിക്കും . എന്നാൽ   അതിനെ  പ്രോത്സാഹിപ്പിക്കുന്ന   പ്രസ്ഥാനങ്ങൾ   ഇവിടെയില്ല . ഞങ്ങൾ   താമസിക്കുന്ന   വാ ടകവീടിനോട് ചേർന്ന്   പച്ചമുളക്   ധാരാളം  ഉണ്ട് ,
വെള്ളം   എപ്പോഴും   സുലഭമാണ് .പൊതുവെ   ജലക്ഷാമം   ഇല്ലാത്ത പ്രദേശമാണ് . 25 കിലോമീറ്റർ   അകലെനിന്ന്   വെള്ളം  പമ്പ്‌ ചെയ്യുന്നു .
എന്നാൽ   24 മണിക്കൂറിലും   ടാപ്പിൽ   ജലം   ലഭ്യമല്ല .

ഞങ്ങളുടെ   വീട്ടുടമസ്ഥരായ    Johny -ഫാത്തിമ   ദമ്പതികളുടെ
ചില കാര്യങ്ങൾ   രസകരമാണ് . അവർക്ക്   municipality യുടെ  water
connection ഇല്ല . Municipality യുടെ  ബിൽ    തെറ്റാണെന്ന്   അവർ  മനസ്സിലാക്കി .
തർക്കമായി . അവസാനം  അവർ  ആ   Connection  വേണ്ടെന്ന് വെച്ചു . ഇപ്പോൾ
Bore well ൽ നിന്നുള്ള   വെള്ളമാണ്   ഉപയോഗിക്കുന്നത് .എപ്പോഴും സുലഭം .
ഞങ്ങളുടെ  വീടിനോട്  ചേർന്നാണ്   Pumpൻറെ    സ്വിച്ച് . അത്  ഓൺ ചെയ്യുന്നത്  എൻറെ  ചുമതലയാണ് . OFF ചെയ്യാൻ  ചിലപ്പോൾ  മറന്നുപോകും . ടാങ്ക്  നിറഞ്ഞു കവിഞ്ഞൊഴുകിയാലും   നഷ്ടമാകുന്നില്ല . അടുത്തുള്ള അത്തി മരത്തിനും   മുളക്‌ ചെടികൾക്കുമാണ്  കിട്ടുന്നത് . മാതാപിതാക്കൾ
അമിതമായി   ലാളിച്ച് തീറ്റിപ്പോറ്റി വളർത്തുന്ന ,obese ആയ  ഒരു കുട്ടിയെ പ്പോലെയാണ്   അത്തിമരം . തഴച്ചുവളർന്ന്   വീടിൻറെ  കാൽഭാഗത്തോളം
അത്   മൂടിയിട്ടുണ്ട്‌ . ചുവട്ടിൽ   നട്ടുച്ചയ്ക്കും   ഇരുട്ടാണ്‌ . ഈ മരത്തിൻറെ  സാമീപ്യം കൊണ്ട്   വീടിനുള്ളിൽ  എപ്പോഴും  എസി യുടെ  effect ആണ് .
വരാന്തയിൽ   ഒരു  കസേരയിട്ട്  ഇരുന്നാൽ   അത്തിപ്പഴം  തിന്നാനെത്തുന്ന
പക്ഷികളെ  കാണാം . ഇപ്പോൾ   പഴങ്ങൾ  ഇല്ലാത്ത   സമയമാണ് .


മരങ്ങളുടെ  കാര്യത്തിൽ   വളരെ  കർക്കശ സ്വഭാവക്കാരിയാണ്   ഫാത്തിമ .
അത്തിമരം  ഇങ്ങനെ  തഴച്ചു വളർന്നാൽ  അത് വീടിൻറെ  ഓടുകളിൽ
സമ്മർദ്ദം ചെലുത്തി  അവയെ   തള്ളി താഴെയിടും  എന്ന്  ചൂണ്ടിക്കാണിച്ചിട്ടും   ഒരു   ശിഖരം പോലും  മുറിക്കാൻ   അവർ  തയ്യാറല്ല .

റോഡ്‌ൻറെ   എതിർവശത്ത്   AFRIKAANSകാരുടെ    ഒരു  പള്ളിയാണ് . പള്ളിയിലെ   automatic മണി  ഒരു   അനുഗ്രഹമാണ് . അത്  അര മണിക്കൂർ
ഇടവിട്ട്‌    സമയം   ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും . പ്രത്യേകിച്ച് ,നിശ്ശബ്ദമായ
വെളുപ്പാൻകാലത്ത്  മണിയടി കൂടുതൽ   ശ്രദ്ധിക്കപ്പെടും .



ഞങ്ങൾ    ഉടൻതന്നെ   നാട്ടിലേയ്ക്ക്  തിരിക്കുന്നു . വോട്ട് ഇല്ലെങ്കിലും
തെരഞ്ഞെടുപ്പും    വോട്ട് എണ്ണലും   നേരിട്ട് കാണാനുള്ള  ഒരു   അവസരം .എവിടെയെങ്കിലും പോയി   ഉഴവൂർ വിജയൻറെ   പ്രസംഗം  ഒന്നു കേൾക്കണം . VD രാജപ്പൻ  പോയ സ്ഥാനത്ത്   ഒരു  പുതിയ ഹാസ്യതാരം
ഉദയം ചെയ്തിരിക്കുന്നു .ആശ്വാസം !










Tuesday, 26 April 2016

വീണ്ടും ക്രൂരത (OPINION )

ക്രൂരതയെപ്പറ്റി   മുമ്പ്  എഴുതിയിരുന്നു . വളരെ    ഗൌരവതരമായ   ഒരു  വിഷയമായതുകൊണ്ട്‌  ആവർത്തന വിരസത   മാറ്റിവെച്ചിട്ട്  വീണ്ടും
എഴുതുകയാണ് . കൊച്ചിയിൽ   ഒരു പത്തുവയസ്സുകാരനെ   17 പ്രാവശ്യം
കുത്തി   ഒരു  അക്രമി കൊന്നു . Horror സിനിമകളിൽ പോലും   കാണാത്ത
ഭീകരതയാണ്     സംഭവിച്ചത് . വെട്ടിക്കൊലയും കുത്തിക്കൊലയും
മർദ്ദിചുകൊലയും   കേരളത്തിൽ    നാട്ടുനടപ്പാണ് . ഇന്നത്തെ   ഇര ,ഒരു പിഞ്ചു ബാലൻ   ആയതുകൊണ്ട്     സംഭവം  ഞെട്ടലുണ്ടാക്കി . ഈ ഞെട്ടൽ
നിലനിൽക്കുമ്പോഴാണ്   കൊലപാതകത്തെ    ന്യായീകരിച്ചുകൊണ്ട്   ചില
രാഷ്ട്രീയ നേതാക്കൾ   നടത്തുന്ന    പ്രസ്താവനകൾ .

പിഞ്ചു ബാലൻറെ    ഘാതകൻ   മനസികരോഗിയാണ് പോലും ! മനസികരോഗിയാണ്  എങ്കിൽ   അയാൾ  എന്തുകൊണ്ടാണ്   സമൂഹത്തിന്
ഭീഷണിയായി   വിഹരിച്ചിരുന്നത് ? തൻറെ    രോഗം   ഭേദമായെന്ന്  മനോരോഗിയാണോ    തീരുമാനിക്കുന്നത് ? അയാൾ ഓക്കേ   ആണെന്ന്
ആരാണ്    Certify   ചെയ്തത് ?

പ്രതി  മയക്കുമരുന്ന് സ്ഥിരമായി    കഴിച്ചിരുന്നുവെന്നും   അതിൽ നിന്നാണ്
സമനില  തെറ്റിയതെന്നും  പറയപ്പെടുന്നു . അപ്പോൾ   ഒരു  ചോദ്യം
ഉയർന്നു വരുന്നു . Drugs നിയമവിധേയമാക്കണം  എന്ന്  ചിലർ   വാദിക്കുന്നു .
കേരളത്തിൽ    drugs നിയമവിധേയമാക്കി   എന്ന്   സങ്കൽപ്പിച്ചാൽ   എന്തായിരിക്കും   സ്ഥിതി ?

ദക്ഷിണാഫ്രിക്കയിൽ   ഇപ്പോൾ   ഒരു  കേസ് വിചാരണ   നടക്കുന്നു . ഒരു
പിതാവ്   തൻറെ    നാല്   ആൺമക്കളെ   കഴുത്തറത്ത്  കൊന്നു .കേക്കാന
എന്ന്   പേരുള്ള   37 കാരൻ ,13 ,10 ,6 ,4  വയസ്സുള്ള മക്കളെ    ഒന്നൊന്നായി   കൊന്നു .
അയാളുടെ  വീട്ടിൽ ,  ഉപയോഗിച്ച  ഒരു  Condom കണ്ടെത്തിയതാണ്  കേക്കാനയെ   പ്രകോപിപ്പിച്ചത് . ഭാര്യ   അവിഹിതബന്ധം   സമ്മതിച്ചു .
ഫോണിൽ    ഒരു   വാക്കുതർക്കത്തെ തുടർന്നാണ്‌   ക്ഷുഭിതനായ  അയാൾ
കൊല   നടത്തിയത് .അയാൾ കുറ്റം   സമ്മതിച്ചു .

മാർച്ചിൽ   ഒരാൾ,



 ജനിച്ചിട്ട്‌  രണ്ടുദിവസം  മാത്രം   പ്രായമുള്ള   പെൺകുഞ്ഞിനെ   കാലിൽ പിടിച്ച് ചുഴറ്റി   ഭാര്യയുടെ  ദേഹത്ത്  അടിച്ചു കൊന്നു .  ഭാര്യയുടെ   അവിഹിതബന്ധമാണ്   അയാളെ   പ്രകോപിപ്പിച്ചത് .
ഇങ്ങനെ   എത്രയെത്ര   സംഭവങ്ങൾ ! ഇരകൾ   കൂടുതലും   സ്ത്രീകളും
കുട്ടികളുമാണ് .

പല   horror  സംഭവങ്ങൾക്കും    പിറകിൽ    അവിഹിത ബന്ധം   ഒരു  പ്രധാന
ഘടകം   ആണ് . അതിൽത്തന്നെ  സോഷ്യൽ മീഡിയയിൽക്കൂടി
മുളയ്ക്കുന്ന   ബന്ധങ്ങൾ   ഒരു   ഘടകമാണ് .

അവിഹിത ബന്ധം   ഉണ്ടാക്കുന്ന   ദുരന്തം  എന്തെന്ന്   ആറ്റിങ്ങൽ  ഇരട്ട കൊലക്കേസ്    ഒരു   പാഠം   ആണ് .

ആറ്റിങ്ങൽ പിഞ്ചുകുഞ്ഞിന്റെ    തലച്ചോർ  ചിന്നിച്ചിതറിയെന്ന്  കേട്ടു .
അപ്പോൾ   Macbeth   നാടകത്തിൽ    Lady Macbeth  പറയുന്ന   ചില   വാക്കുകളാണ്   ഓർമ്മ  വന്നത് .

Macbeth   ഒരു  നല്ല  മനുഷ്യനാണ് . മനസ്സാക്ഷി  ഉള്ളവനാണ് . എന്നാൽ
അയാളുടെ   ഉള്ളിൽ  അധികാരമോഹം  ഉണ്ട് . അയാളോടുള്ള   സ്നേഹസൂചകമായി  Duncan രാജാവ് Macbeth ൻറെ   വീട്ടിൽ  അതിഥിയായി
വരുന്നു . രാജാവിനെ കൊന്ന്   അധികാരം   കൈക്കലാക്കാനുള്ള   സുവർണ്ണാ വസരമായി   Lady Macbeth ,സന്ദർശനത്തെ   കാണുന്നു .എന്നാൽ   Macbeth , 50-50
ആണ് . പറ്റില്ലാഎന്ന്    അദ്ദേഹം   പറയുന്നു . അപ്പോൾ   ഭാര്യ   രൂക്ഷമായി
ശകാരിക്കുകയാണ് .

............I  have  given  suck,and know
How  tender it's  to love the babe that milks me
I would,while it was smiling in my face ,
Have plucked my nipple from his boneless gums,
And  dashed the brains  out,had I so sworn as you
Have done to this.      ( Act 1  scene 7)

ഇക്കാര്യത്തിൽ  നിങ്ങൾ   എനിക്ക്  വാക്ക്  തന്നതുപോലെ    ഞാൻ  തന്നിരുന്നുവെങ്കിൽ   ഞാൻ  എന്തുചെയ്യുമായിരുന്നു എന്നോ ? ഞാൻ
കുഞ്ഞിന് മുലകൊടുക്കുമ്പോൾ   അനുഭവിക്കുന്ന   ആനന്ദവും   സ്നേഹവും  അപാരമാണ് . എന്നാൽ  എൻറെ മുഖത്ത് നോക്കി ചിരിക്കുന്ന ആ ഓമനയുടെ  പല്ലില്ലാത്ത  മോണയിൽ നിന്ന് മുലക്കൺ  പറിച്ചു മാറ്റി ,അതിൻറെ  തല തല്ലിത്തകർത്തു   തലച്ചോർ  ചിതറിക്കാൻ  ഞാൻ  മടിക്കുകയില്ല .   ( സ്വതന്ത്ര   translation )


എന്നാൽ    ക്രൂരയായ   ഈ   സ്ത്രീ  കുറ്റബോധം കൊണ്ട്   മനസ്സ്  ഉരുകി
ഒരു   മാനസിക രോഗിയായി   മാറുന്നു .ഉറക്കത്തിൽ  എഴുനേറ്റ്  നടക്കുന്നു .

അവസാനം   അവർ   പറയുന്നു .

Here's  the  smell of blood still. All the perfumes of Arabia will not sweeten this little hand.
Oh! Oh!Oh

എൻറെ   കൈകളിൽ   ഇപ്പോഴും   Duncan രാജാവിൻറെ   രക്തത്തിൻറെ   മണമുണ്ട് . അറേബ്യയിലെ    perfumes  എല്ലാം  ഉപയോഗിച്ചാലും  ഈ
മണം   മാറുകയില്ല .(Act 5 Scene 1 )

ക്രൂരത കൊണ്ട് ,അല്ലെങ്കിൽ   വളഞ്ഞ   വഴികൾ  ഉപയോഗിച്ച്  വലിയ നേട്ടങ്ങൾക്ക്    ശ്രമിക്കുന്നവരുടെ   അന്ത്യം  എന്താണെന്ന്  Macbeth ൻറെയും
Lady  Macbeth ൻറെയും    ദുരന്തം   നമുക്ക്   പാഠം   ആണ് .എല്ലാം  നഷ്ടപ്പെട്ട
Macbeth   പറയുന്നു .

...........It  is a   tale   told  by  an idiot ,full of   sound  and  fury ,
Signifying  nothing .

ഒരു  വിദൂഷകൻ പറഞ്ഞ ,ശബ്ദകോലാഹലങ്ങൾ  നിറഞ്ഞ , അർത്ഥശൂന്യമായ   കഥയാണ്   ജീവിതം .

*                                     *                                 *                                   *








Thursday, 21 April 2016

നല്ല നടപ്പ് ( അനുഭവങ്ങൾ )

നല്ല   നടപ്പ്  എന്നതുകൊണ്ട്‌   ഞാൻ   ഉദ്ദേശിക്കുന്നത്   good   behaviour  അല്ല ,
വ്യായാമത്തിന്   വേണ്ടിയുള്ള   നടത്തം   ആണ് . (morning  walk ), നടത്തം
ശരിയായ    വാക്ക്  ആണോ എന്ന്   അറിയില്ല . ഭാഷാ കാര്യത്തിൽ   വിദേശത്ത്   ജീവിക്കുന്ന   മലയാളികൾക്ക്   ഒരു മുൻ‌കൂർ  ജാമ്യം   അനുവദിക്കാവുന്നതാണ് .പ്രത്യേകിച്ച്   ദക്ഷിണാഫ്രിക്ക പോലെ  അധികം
മലയാളികൾ  ഇല്ലാത്ത   ഒരു  രാജ്യത്തെ   ഒരു  മലയാളി ,ഭാഷയിൽ  ചെറിയ
തെറ്റു  വരുത്തിയാൽ   അതിൽ  നെറ്റി  ചുളിക്കേണ്ടതില്ല .

നടക്കാൻ   പറ്റിയ   ഒരു   സ്ഥലമാണ്   Delareyville . ജനസംഖ്യ   കുറവാണെങ്കിലും   വിശാലമാണ്   ടൌൺ . റോഡുകൾ   വീതിയുള്ളതാണ് .
ഞാനും   ലീലാമ്മയും   രാവിലെ  6.15 ന്‌     residential   ഏരിയയിൽ  നടക്കാനിറങ്ങും . അപ്പോൾ   പുറത്ത്   വളരെ  ചുരുക്കം   ആളുകളെയേ
കാണാനുള്ളു . Morning  walk ന്‌  നല്ല   സൌകര്യമുണ്ടെങ്കിലും  രാവിലെ
ഉറക്കം  ഉപേക്ഷിച്ച്    ത്യാഗം   സഹിക്കാൻ   ആരും  തയ്യാറല്ല . രാവിലെ  ഉണർന്ന്  വളരെ   ഉഷാറായി  നില്ക്കുന്ന   ഒരു  കൂട്ടരുണ്ട് . പട്ടികൾ .
പട്ടികൾ  ഇല്ലാത്ത   വീടുകൾ  ഒന്നോ  രണ്ടോ  കാണും . മോഷ്ടാക്കൾ
ധാരാളം   ഉള്ള   ദക്ഷിണാഫ്രിക്കയിൽ   പട്ടിവളർത്താൽ    വളരെ   പ്രധാനമാണ് . Delareyville   ഓരോ   വീട്ടിലും  മൂന്നും   നാലും   പട്ടികൾ  ഉണ്ട് .
സാധാരണയായി    രണ്ട്   വലിയ   ഇനങ്ങളും   രണ്ട്  ചെറുതും  എന്നതാണ്
നാട്ടുനടപ്പ് .

ചെറിയ   ഇനങ്ങൾ   ശല്യക്കാരാണ് , അവരിൽ  ചിലത്   ഗേറ്റ്ൽ

  നിന്ന്   പുറത്തുചാടി   വഴിയിൽ   പ്രതിഷേധം   പ്രകടിപ്പിക്കാറുണ്ട് . അണ്ണാൻ കുഞ്ഞും  തന്നാലായത്   എന്ന്   പറഞ്ഞതുപോലെ . മുൻകരുതലായി  ഒരു
whip ഞാൻ   കരുതാറുണ്ട്‌ . പഴയ    tyre ഉം   പ്ലാസ്റ്റിക്‌ ഉം   ഉപയോഗിച്ച്  സിംബാബ്വെക്കാർ    ഉണ്ടാക്കുന്നതാണ്   ഈ   ചാട്ട . ഉഗ്രൻ   സാധനം  ആണ് .
കേരളത്തിൽ   ഇത്  ഇറക്കുമതി  ചെയ്‌താൽ   ജനങ്ങളുടെ   സ്വയരക്ഷയ്ക്ക്
പറ്റിയതാണ് . ഏതായാലും   morning  walk ല്   ഒരു   പ്രാവശ്യമേ  ചാട്ട
ഉപയോഗിക്കേണ്ടി   വന്നിട്ടുള്ളു . പരിധി വിട്ട്  ആക്രമണ ഭീഷണി   ഉയർത്തിയ   ഒരു  ചെറിയ   പട്ടിക്ക്   എതിരായിട്ട്‌ .  ഈ ടൌൺന്     പട്ടിനഗർ
എന്ന്   പേരിട്ടാൽ   അനുയോജ്യമായിരിക്കും .എന്നാൽ    തെരുവുനായ്ക്കളെ
കാണാനില്ല .

വാഹനങ്ങളും    ആളുകളും  കുറവായതിനാൽ    വളരെ   free  ആയി  കയ്യും
വീശി   നടക്കാം . ഒരു   മണിക്കൂർ കൊണ്ട്   നാല്  Kms  എന്നാണ്  ഞങ്ങളുടെ
പതിവ് . ധാരാളം   പക്ഷികൾ   ഉള്ള    സ്ഥലമാണ്   ടെലരെയ്വില്ലേ . രാവിലെ
കൂടുതലായി    കാണുന്നത്    അരിപ്രാവുകളെയാണ് .

പരന്നുകിടക്കുന്ന    പുൽമേടുകളും   തെളിഞ്ഞ ,വിശാലമായ   ആകാശവും
ആണ്  ഇവിടെ .  ഈ   മാസങ്ങളിൽ  ശുദ്ധമായ   അന്തരീക്ഷമാണ് .കാലാവസ്ഥ   വളരെ   അനുകൂലം . ചൂട്   30 ഡിഗ്രിയിൽ   താഴെ .

ഒരു  വലിയ   fieldൽ     പത്തോളം   കുതിരകൾ   മേയുന്നത് കാണാം . കൂടിയ
ഇനം  കുതിരകളാണ്‌ . അവയുടെ   ഉടമസ്ഥനെ   ഒരിക്കലും   കണ്ടിട്ടില്ല .
അവയ്ക്ക്   എപ്പോഴും   വെള്ളം  കുടിക്കാനുള്ള    സംവിധാനം  ഒരുക്കിയിട്ടുണ്ട് . ആ   field , ചെറിയ   വിമാനങ്ങൾക്ക്   ഇറങ്ങാൻ   സൌകര്യമുള്ള  ഒരു   എയർ strip  ആണ് .

whip കൊണ്ടുനടക്കുന്നതിന്    വേറൊരു  കാരണം  ഉണ്ട് . apartheid കാലത്ത്
swimming  pool , stadium  മുതലായ    സൌകര്യങ്ങൾ   ഉണ്ടായിരുന്നു . stadium ഇപ്പോഴും  ഉണ്ട് . പക്ഷേ   അതിനോട് ചേർന്നുള്ള   കെട്ടിടങ്ങൾ  എല്ലാം
പടിപടിയായി   നശിപ്പിച്ചു . തകർന്ന   കെട്ടിടങ്ങളിൽ   ചിലർ   മയക്കുമരുന്ന്
കഴിച്ച്    അന്തിയുറങ്ങുന്നുണ്ട് .ഒന്നോ  രണ്ടോ   ഭ്രാന്തന്മ്മാരെയും   ചിലപ്പോൾ   കാണാം .

2004 ഫെബ്രുവരി   15 മുതൽ     2015   ഡിസംബർ   17 ആം   തീയതി വരെ  ഞങ്ങൾ   താമസിച്ചിരുന്ന   വീടിനടുത്ത് കൂടിയാണ്   നടന്നു പോകുന്നത് .
വീട് വിറ്റ്  എല്ലാം   പുതിയ  ഉടമസ്ഥക്ക്   ഏൽപ്പിച്ചു കൊടുത്തിട്ടാണ്  ഞങ്ങൾ  vacation ന്   പോയത് . പൂന്തോട്ടവും   പച്ചക്കറി തോട്ടവും  peach ,അത്തി ,ഓറഞ്ച്  മുതലായ  വൃക്ഷങ്ങളും  അവിടെ  ഉണ്ട് .എ ന്നാൽ   ശരിയായ  care കിട്ടാതെ
എല്ലാത്തിന്റെയും   ഭംഗി  പോയി . വെള്ളക്കാരിയായ   പുതിയ  ഉടമസ്ഥ
തനിച്ചാണ്   കഴിയുന്നത്‌ . കൂട്ടിന്   നാല്  പട്ടികൾ . ഒരെണ്ണം  Great Dane
എന്ന  ഇനം   ആണ് .  പട്ടികൾ  വീടിനകത്ത്  ആണ്   താമസം . അനിത എന്ന്
പേരുള്ള  ഉടമസ്ഥക്ക് ,30 ,35  വയസ്സുള്ള  രണ്ട്  ആൺമക്കളാണ്  ഉള്ളത് .ശാസ്ത്രീയമായ  കൃഷിയിൽ   പരിചയമുള്ള  അവർ   കാനഡയിൽ  ജോലി
കിട്ടി   പോയി .

അനിത  സ്ഥിരമായി ആളെ   ജോലിക്ക് വെച്ചിട്ടില്ല .അതുകൊണ്ട്  വെള്ളം കിട്ടാതെ
ചെടികൾ  വാടിയിരിക്കുന്നു .ഞങ്ങൾ ഒരു  gardener റെ  സ്ഥിരമായി
നിറുത്തിയിരുന്നു . ഒന്നും  പറഞ്ഞുകൊടുക്കാതെ   എല്ലാം   നോക്കീം കണ്ടും
ചെയ്യുന്നവൻ   ആയിരുന്നു   Paul എന്ന   gardener .ഒക്ടോബർ  മുതൽ  മെയ്‌ വരെ   വിവിധതരം   പച്ചക്കറികൾ   ഞങ്ങൾക്ക്   കിട്ടിയിരുന്നു . പൂർണ്ണ
ജൈവ കൃഷി . ചാണകം   സുലഭം . അയൽക്കാരൻ  വെള്ളക്കാരന്  കന്നുകാലി   കച്ചവടം  ആണ് .അവൻറെ   trailer  വൃത്തിയാക്കുമ്പോൾ
ചാണകത്തിന്റെ   ഒരു കൂമ്പാരം   രൂപപ്പെടുന്നു .ആവശ്യക്കാർക്ക്
സൗജന്യമായി   എടുത്തുകൊണ്ടു പോകാം .ഞാൻ  പലപ്പോഴും wheelbarrow യിൽ  ചാണകം  നിറച്ച്  എത്തിച്ചിരുന്നു .

പഴയ   വീട്ടിൽ നിന്ന്   500 മീറ്റർ  പോയാൽ  ഞങ്ങൾ  താമസിക്കുന്ന  വാടക വീട്  ആയി . സ്വന്തം  വീട്ടിലേയ്ക്ക്   കയറി ചെല്ലുന്നതുപോലെയാണ് . വീടിൻറെ  ഉടമസ്ഥർ   Portuguese   വംശജരായ  ജോണിയും   ഫാത്തിമയും ആണ് . അവരുടെ   വീടിനോട് ചേർന്നുള്ള   ഗസ്റ്റ് ഹൌസിലാണ്  ഞങ്ങൾ
താമസിക്കുന്നത് .ഒരേ  ഗേറ്റ് ഉം   ഒരേ  മുറ്റവും   ആണ് . അവർ   പണ്ടേ  ഞങ്ങളുടെ   സുഹൃത്തുക്കൾ   ആണ് . രണ്ടുപേരും   വളരെ  friendly ആണ് .
അവർ   ടൌൺൽ     CAFE നടത്തുന്നു . Portuguese കാരുടെ    ഒരു   specialty  ആണ്
cafe .അവിടെ   എല്ലാം  കിട്ടും . രാവിലെ  എട്ടുമണി മുതൽ   വൈകീട്ട്  8 മണി
വരെയാണ്    പ്രവർത്തന സമയം .ജോണിയും  ഫാത്തിമയും  രണ്ട് Counter കളിൽ . cafe ൽ   Takeaway food കിട്ടും . ഈ  ദമ്പതികൾ  വെറുതെ പണത്തിന് വേണ്ടി  business നടത്തുന്നവരല്ല . എല്ലാവരോടും   friendly ആയി  പെരുമാറുകയും  കുശലാന്വേഷണങ്ങൾ   നടത്തുകയും ചെയ്യും .തമാശകൾ
പൊട്ടിക്കും .നല്ല   സാധനങ്ങളേ  വിൽക്കുകയുള്ളൂ . ജോണിയുടെ sense of
humour   അപാരമാണ് . ഒരു  ദിവസം  ഒരു വലിയ  മാമ്പഴത്തിൽ ''do not press me '' എന്ന്   എഴുതി  വെച്ചിരിക്കുന്നതുകണ്ടു .'' എന്താ ഇത് ?'' ഞാൻ  ചോദിച്ചു .
''  മാങ്ങാ  പഴുത്തതാണോ  എന്നറിയാൻ   പലരും  ഞെക്കി നോക്കും .ഞെക്കി ഞെക്കി അത്   ചതഞ്ഞ്  ആർക്കും  വേണ്ടാതാകും . അതുകൊണ്ടാണ് .''

ജോണി -ഫാത്തിമ  ദമ്പതികൾക്ക്   രണ്ട്  മക്കളാണ് . ഒരാണും  ഒരു പെണ്ണും .
വനെസ്സ  എന്നുപേരുള്ള   മകൾ  വിവാഹിതയാണ് . മകൻ  മൈക്കിൾ
എഞ്ചിനീയർ   ആണ് . ബ്രസീലിൽ  ഉയർന്ന  ശമ്പളത്തിൽ  മൂന്നു കൊല്ലം
ജോലിയിൽ   ആയിരുന്നു . കിട്ടിയ   കാശു കൊണ്ട്  കുറെ  വീടുകൾ വാങ്ങി
വാടകയ്ക്ക്  കൊടുത്തിരിക്കുകയാണ് .വീടിനടുത്ത്   സ്ഥലം വാങ്ങി ഒരു
വലിയ   ഷെഡ്‌  കെട്ടി  അതിൽ  പഴയ  കാറുകൾ  നന്നാക്കി  എടുക്കുകയാണ്
ഇപ്പോഴത്തെ  പണി . അമ്പതിലേറെ  വർഷം   പഴക്കമുള്ള  കാറുകൾ ആണ് .അമേരിക്കയിൽ നിന്ന്  ഓൺലൈൻ  ആയി   വാങ്ങുന്നവയാണ് . ഈയിടെ
ഇവിടെ  അടുത്തുള്ള   ഒരു farmൽ   നിന്ന്  1942 മോഡൽ  WILLYS jeep  കെട്ടിവലിച്ച്  കൊണ്ടുവന്നു .സകല പണിയും   മൈക്കിൾ  തനിച്ചാണ് ചെയ്യുന്നത് .

ഞങ്ങളുടെ   വീടിനോട് ചേർന്ന്   plum ,fig മുതലായ   വൃക്ഷങ്ങൾ  ഉണ്ട് .
ഡിസംബർ  മാസത്തിൽ   നിറയെ plum പഴങ്ങൾ   ഉണ്ടായിരുന്നു .വീടിൻറെ
മേൽക്കൂര വരെ   ഉയരമുള്ളതാണ്   അത്തി . മൈക്കിളിന്റെ   പറമ്പിൽ
ഒരു  വലിയ  POMEGRANATE


മരം   ഉണ്ട് . care ഒന്നുമില്ലാതെ   വളരുന്നതാണ് .ജനുവരി -ഫെബ്രുവരി   മാസങ്ങളിൽ   അത് നിറയെ  പഴങ്ങൾ  ഉണ്ടായിരുന്നു . പഴങ്ങൾ   ഭാരം കൊണ്ട്   നിലത്ത്  പുല്ലിൽ കെട്ടുപിണഞ്ഞ്
കിടന്നിരുന്നു .ഞാൻ   പുല്ല്   പറിച്ചുമാറ്റി   ശിഖരങ്ങൾക്ക്  മുട്ടുകൊടുത്ത്
താങ്ങി നിറുത്തി . മരത്തിന്   ഒരു  പുതുജീവൻ  വന്നു .കാണാൻ നല്ല ഭംഗി .
വെള്ളം  അധികം  വേണ്ടാത്ത  മരമാണ് . ആരോഗ്യപരമായ  അനേകം
ഗുണങ്ങൾ  ഉള്ള   പഴമാണ് .ഏതായാലും  അത് തിന്നുമടുത്തു  എന്ന്  പറഞ്ഞാൽ മതി .അത്തിപ്പഴവും   ധാരാളം തിന്നു . vacation കഴിഞ്ഞ് എത്തിയപ്പോൾ  plum മരം  കാലിയായിരുന്നു .













Monday, 18 April 2016

ക്ലിഫ്ഫ് ഹൗസിലെ കാമകേളികൾ ( COMEDY ) പാർട്ട്‌ 2

രംഗം      3    CD യിലെ     ദൃശ്യങ്ങൾ

THE   CHARACTERS

1 .  ഉമ്മൻ    ചാണ്ടി   (  DUPE )

2 .  സരിത               (  DUPE )




ക്ലിഫ്ഫ്    ഹൗസിലെ    പ്രധാന  bedroom . രാജകീയമായ   set up . കർട്ടൻ  ഉയരുമ്പോൾ   ഉമ്മൻ   ചാണ്ടി (dupe )  മുറിയിൽ   അക്ഷമനായി   അങ്ങോട്ടും
ഇങ്ങോട്ടും    നടക്കുന്നു . കൈലിയും  മുറിക്കയ്യൻ   ബനിയനും  ആണ്  വേഷം . ഒരു  Chivaz  Regal   കുപ്പി   പൊട്ടിച്ച്  ഗ്ലാസിൽ   ഒഴിച്ച്   അല്പാൽപ്പം
കുടിക്കുന്നു . കുളിമുറിയിലേയ്ക്ക്   ഇടയ്ക്കിടെ  നോക്കുന്നു .  അടുത്തുപോയി  keyhole ലൂടെ   ഉണിഞ്ഞു  നോക്കുന്നു . വീണ്ടും
നടക്കുന്നു .

                                                        ഉമ്മൻ


സരിതെ , നിൻറെ   കുളി   കഴിഞ്ഞില്ലേ ? എത്ര   നേരമായി .നിൻറെ  ഒടുക്കത്തെ   ഒരു  കുളി . എടീ  സരിതമോളേ ..... സരിതാമ്മേ ....സരിതാ റാണി , ഒന്നിറങ്ങി  വാ ........

                                       (  no   response )

( പാടുന്നു )    തങ്ക ഭസ്മ കുറിയിട്ട    തമ്പുരാട്ടീ  നിൻറെ   തിങ്കളാഴ്ച  നോയമ്പിന്നു മുടക്കും  ഞാൻ ..........       സരിതാമ്മേ     സമയം   പോകുന്നു .....ഒന്നിറങ്ങി  വാ ..


(  പാടുന്നു )    സുന്ദരിപെണ്ണേ  ......സൂന്ദരിപെണ്ണേ .....

 (  സരിത   വാതിൽ  അല്പ്പം   തുറക്കുന്നു )

                 സരിത

ദാ    ഇപ്പോൾ     വരാം   ചേട്ടാ .....കിടന്നു  കയറ്   പറിക്കാതെ ...

( അവളെ   ഒരു  നോക്ക്   കാണാൻ  വേണ്ടി   ഉമ്മൻ  മുന്നോട്ടായുന്നു . അവൾ
ശക്തിയായി   കതക്   വലിച്ചടക്കുന്നു )

                    ഉമ്മൻ

ഈ   പെണ്ണുങ്ങളുടെ   കാര്യം !  സമയത്തിൻറെ   വില   ഇവൾക്ക്  അറിയത്തില്ല . എന്തെല്ലാം  റിസ്ക്‌  എടുത്താ  ഇവളെ  ഇവിടം  വരെ
ഒന്ന്   എത്തിച്ചത് . തിന്നുകയുമില്ല   തീറ്റിക്കുകയും  ഇല്ല . എല്ലാം
കുളമാകുന്ന   ലക്ഷണമാ   കാണുന്നത് .എടീ    സരിതാമ്മേ .. ഒന്നിറങ്ങി
വാ ....

             (  സരിത   കുളിച്ചൊരുങ്ങി    നാണം  കുണുങ്ങി  മന്ദം  മന്ദം
വരുന്നു . ഉമ്മന്റെ   മുഖം   പ്രസാദിക്കുന്നു . സരിതയെ   അടിമുടി
നോക്കി    ആസ്വദിക്കുന്നു .)

                           ഉമ്മൻ

(  ആലിംഗനം  ചെയ്യുന്നു )  ഇങ്ങ്   അടുത്ത്   വാ ....നിന്നെ   ഞാൻ  നല്ലതുപോലെ    ഒന്നു   കാണട്ടെ ......( കവിളിൽ   ഉമ്മ  വെയ്ക്കാൻ  ശ്രമിക്കുന്നു .  സരിത   ഒഴിഞ്ഞു  മാറുന്നു .  ഉമ്മൻ   അവളെ  കോരിയെടുത്ത്
ഒരു   വലിയ   സോഫായെ   ലക്ഷ്യമാക്കി  നീങ്ങുന്നു . അവളുടെ   ഭാരം
താങ്ങാൻ  ആവാതെ   കാൽ  തെറ്റി  വീഴുന്നു .കിതയ്ക്കുന്നു )

നിൻറെ   ഒടുക്കത്തെ   ഒരു   weight  . ( സോഫായിൽ   ഇരിക്കുന്നു . സരിതയെ
പിടിച്ച്    മടിയിൽ   ഇരുത്തുന്നു .)


എടീ   സരിതാ റാണീ .. കിട്ടുന്നതെല്ലാം   വാരി വലിച്ച് തിന്ന്  ഇതുപോലെ
തടി വെക്കരുത് . പെണ്ണുങ്ങൾ   നീണ്ടു മെലിഞ്ഞ്   പടവലങ്ങാ  പോലെ
ഇരിക്കണം .വീപ്പ  പോലെ   ആകരുത് .

                                 സരിത

അപ്പോൾ   എന്നെ   കാണാൻ   കൊള്ളുകയില്ല   എന്നാണോ   ചേട്ടൻ
പറയുന്നത് ?

                                ഉമ്മൻ

അല്ല  പെണ്ണേ . ഞാൻ   പൊതുവായി    പറഞ്ഞെന്നേയുള്ളൂ . നീ
തങ്കക്കുടമല്ലേ ........( പാടുന്നു )   സുന്ദരിപ്പെണനെ ...)
( ചുംബിക്കാൻ    ശ്രമിക്കുന്നു .സ രിത    ഒഴിഞ്ഞു  മാറുന്നു .)
അതെന്താടീ   മോളേ   നീ   ഒഴിഞ്ഞു  മാറുന്നത് ? നിനക്കറിയാമോ
ഉമ്മൻ   എന്ന   പേരിൻറെ   അർത്ഥം ? അതായത് ഉമ്മ കൊടുക്കുന്നവൻ
അല്ലെങ്കിൽ   ഉമ്മ   സ്വീകരിക്കുന്നവന്   എന്ന്   അർത്ഥം .

                                   സരിത

ചേട്ടാ , ഒന്നും   വിശ്വസിക്കാൻ    പറ്റാത്ത   കാലമാണ് . ഈ   മുറിയിൽ
ആരെങ്കിലും    രഹസ്യ ക്യാമറ   വെച്ചിട്ടുണ്ടെങ്കിലോ ?  എല്ലാം
കുളമാകും .അതുകൊണ്ട്   നമുക്ക്  കൊച്ചു വർത്തമാനം   പറഞ്ഞ്
ഇരുന്നാൽ   മതി .

                                    ഉമ്മൻ

ഓ ...ഇപ്പോഴാണ്   ഒരു  കാര്യം   ഓർത്തത്‌ . നിന്നെ   എനിക്ക്   പൂർണ്ണ
വിശ്വാസമില്ല .

                                     സരിത

എന്തേ ?  (  ഉമ്മന്റെ  തലമുടിയിൽ    വിരലോടിക്കുന്നു )
ചേട്ടാ ...ചേട്ടൻറെ   തലമുടി  നല്ലതുപോലെ വെട്ടി ,dye ചെയ്ത്  കുട്ടപ്പനാകാൻ
മേലേ ?  ഒരു  25 വയസ്സ്    കുറഞ്ഞു കിട്ടും .

                                      ഉമ്മൻ

ശ്രമിക്കാഞ്ഞി ട്ടല്ല . ഒരിക്കൽ  ഞാൻ  dye ചെയ്തതാണ് .പക്ഷേ  എനിക്ക്  DYE
allergy ആണ് . ഭയങ്കര ചൊറിച്ചിൽ   ആയിരുന്നു . സിപിഎം  പോലും
അത്ര  ചൊറിച്ചിൽ  എനിക്ക്  ഉണ്ടാക്കിയിട്ടില്ല .ഒരു  ദിവസം  മുഴുവൻ
ഞാൻ   ചൊറിഞ്ഞു ചൊറിഞ്ഞ്    നരകിച്ചു .ഇനി   DYE  ചെയ്‌താൽ   ഞാൻ
DIED    ആകും .

                                        സരിത

ഉമ്മച്ചാ   ഈ  ക്ലിഫ്ഫ്    ഹൌസിൽ   പട്ടിയെ   വളർത്തുന്നുണ്ടോ ?

                                   ഉമ്മൻ

                                  അകത്തില്ല , പുറത്ത്   ഉണ്ട് . എന്താ   ചോദിച്ചത് ?

                  സരിത

ഞാൻ   കുളിച്ചുകൊണ്ടിരുന്നപ്പോൾ    വീടിനുള്ളിൽ   ഏതോ  പട്ടി
മോങ്ങുന്നത്   കേട്ടു . അതാ    ചോദിച്ചത് .


                          ഉമ്മൻ

ഹാ    ഹാ ,ഹാ .അത്   പട്ടിയല്ലെടീ   സരിതാമ്മേ .  ഞാൻ ''സുന്ദരിപ്പെണനെ  ''
പാടിയതാ .നിന്നെ    ഓർത്തുകൊണ്ട്‌ ... പിന്നെ   നീ   വിഷയം   മാറ്റി ,കൊച്ചുകള്ളീ

                                       സരിത

എന്താ   ഉമ്മച്ചാ ?

                                        ഉമ്മൻ

നിന്നെ   എനിക്ക്   പൂർണ്ണ   വിശ്വാസമില്ല . നീ  നിൻറെ   രഹസ്യ ഭാഗങ്ങളിൽ
രഹസ്യ ക്യാമറ  രഹസ്യമായി ഒളിപ്പിച്ചുവെച്ചിട്ടുന്ടെന്നു   രഹസ്യപോലീസിന്റെ    രഹസ്യസന്ദേശം   എനിക്ക്   പരമരഹസ്യമായി
ലഭിച്ചിട്ടുണ്ട് .അതുകൊണ്ട്    ഒരു   പൂർണ്ണ body   search   ആവശ്യമാണ് .
നീ    ഇങ്ങോട്ട്    മാറി  നിൽക്ക് .

                               സരിത

വേണ്ട   ഉമ്മച്ചാ    എനിക്ക്   നാണമാകും .

                              ഉമ്മൻ

അത്   നീ    പുതുപ്പള്ളീൽ പോയി    പറഞ്ഞേച്ചാൽ    മതി .

(   ഉമ്മൻ    സരിതയെ   മാറ്റി നിറുത്തി   സാരി   അഴിച്ചു മാറ്റുന്നു . വിശദമായ
ദേഹ പരിശോധന    തുടങ്ങുന്നു .  ഇക്കിളി കൊണ്ട്   അവൾ  ഞെളിപിരി
കൊള്ളുന്നു . കുടു കുടെ ചിരിക്കുന്നു .കൊഞ്ചി ക്കുഴയുന്നു .)

                                       സരിത

ചേട്ടാ   ഒന്നു  മയത്തിൽ  ചെയ്യ് . എന്താ   ഇത്ര   ആക്രാന്തം ?

          ( രണ്ടുപേരും   രസിക്കുന്നു . ഉമ്മൻ  വിസ്കി  കൂടുതൽ   കുടിക്കുന്നു .
സരിതയ്ക്ക്   വൈൻ   ഒഴിച്ചു കൊടുക്കുന്നു . ഏറെ   നേരത്തെ   പരിശോധനക്ക്  ശേഷം   സോഫായിൽ  ഇരുത്തുന്നു )


                                    സരിത

ചേട്ടാ   നേരം  ഒത്തിരി   വൈകി .എനിക്ക്   തിരിച്ചു പോകണം .

                           ഉമ്മൻ

നീ   എന്താ   പറഞ്ഞത് ?  തിരിച്ചു പോകാനോ ?  പറ്റില്ല .കട്ടായം .

                           സരിത

ഉമ്മച്ചാ   എനിക്ക്   പോയേ   പറ്റൂ . നാളെ    സോളാർ   കമ്മീഷനിൽ   മൊഴി
കൊടുക്കാനുള്ളതാണ് . മൂന്ന്   പ്രാവശ്യം    ഹാജരായില്ല . നാളെ  ചെന്നില്ലെങ്കിൽ   അറസ്റ്റ്   ചെയ്യും .


                         ഉമ്മൻ

എന്ത്    സോളാർ ? എന്ത്   കമ്മീഷൻ ?  Nonsense . പോയില്ലെങ്കിൽ  നിനക്ക്
ഒരു   ചണ്ടിപ്പാലും    സംഭവിക്കാൻ   പോകുന്നില്ല . ഒരു   പോംവഴിയുണ്ട് .
ഒരു   dupe നെ   ഞാൻ   ഏർപ്പാടാക്കി   തരാം .നിനക്ക്   ഞാൻ   ഒരു
സൂത്രം    കാണിച്ചു  തരാം . ( TV , on ചെയ്യുന്നു )

ദാ   കണ്ടോ ?  Live   ആണ് . നെടുംകണ്ടത്ത്   വമ്പിച്ച   പട്ടയ മേള   നടക്കുകയാണ് . മുഖ്യാഥിതിഥി

  മുഖ്യൻ .അതായത്   എൻറെ   DUPE  .
എങ്ങനെയുണ്ട് ? അതുകൊണ്ട്   നീ  ഇന്ന്  ഇവിടെ  താമസിക്കണം .ഞാൻ
DUPE  നെ    അയക്കാം . നമുക്ക്   അടിച്ചു  പൊളിക്കണം . (കെട്ടിപ്പിടിച്ച്
ചുംബിക്കാൻ    ശ്രമിക്കുന്നു .സരിത   ഒഴിഞ്ഞു   മാറുന്നു .)

                                             സരിത

എൻറെ  പൊന്നു  ഉമ്മച്ചാ ,എന്തൊക്കെയായാലും  എനിക്ക്  ഇന്ന്  പോയേ പറ്റൂ .

                                              ഉമ്മൻ

എൻറെ   പൊന്നു സരിതാമ്മേ , ഇന്ന്  നീ   ഇവിടെ   കിടക്കണം . ഇതുപോലെ
ഒരവസരം   ഇനി   കിട്ടുകയില്ല . നീ  ചോദിക്കുന്നത്  എന്തും  ഞാൻ  സാധിച്ചുതരാം . നിനക്ക്  പണവും  സ്വർണ്ണവുമാണ്   വേണ്ടതെങ്കിൽ  എത്ര
വേണമെങ്കിലും   തരാം . അതല്ല   കായൽ ,അല്ലെങ്കിൽ   വനഭൂമിയാണ്
വേണ്ടതെങ്കിൽ  അത്   പതിച്ചുതരാം . ഫ്ലാറ്റ്   വേണേൽ   അത് .

                                          സരിത

സോറി , ചേട്ടാ , ഇന്ന്   പറ്റില്ല .

                                    ഉമ്മൻ

അങ്ങനെ   പറയല്ലേ   സരിതാമ്മേ !  നിരാശ കൊണ്ട്   ഞാൻ   ഫ്ലാറ്റ്  ആയിപ്പോകും . ( ചുംബിക്കാൻ    ശ്രമിക്കുന്നു . അവൾ   കുതറി  മാറുന്നു )



                                        സരിത

ചേട്ടാ    ഈ   മുറിയിൽ   രഹസ്യ ക്യാമറ   ആരെങ്കിലും   ഒളിപ്പിച്ചു
വെച്ചിട്ടുണ്ടായിരിക്കും . സൂക്ഷിക്കണം .

                                 ഉമ്മൻ

( ഈ   ഘട്ടത്തിൽ   കുടിച്ച്   ലക്കു കെട്ടിരിക്കയാണ് . എഴുനേറ്റ്   മുറിയിൽ
എല്ലായിടത്തും   നടക്കുന്നു . കാല്  നിലത്ത്   ഉറയ്ക്കുന്നില്ല . മുണ്ട്
അഴിഞ്ഞു  പോകുന്നു . സരിത   ഉടുപ്പിക്കുന്നു . ഉമ്മൻ   ഭിത്തിയിൽ
എല്ലായിടത്തും   കൈ  ചൂണ്ടുന്നു .)


            ഏത്   തന്തയില്ലാത്തവനാടാ     രഹസ്യ ക്യാമറ  വെക്കുന്നത് ? ചാനലുകാരാണോ ? ഫൂ ...വാ   നേരിട്ട്  വാ  കാണിച്ചുതരാം . തേങ്ങാക്കുല !

( മുണ്ട്  പൊക്കി  കാണിക്കാൻ   ശ്രമിക്കുന്നു . സരിത   തടയുന്നു )

                                                  സരിത

വേണ്ടാ   ചേട്ടാ . വേണ്ടാ .

                                       ഉമ്മൻ

എനിക്ക്   ഉറക്കം   വരുന്നു . വാ   നമുക്ക്   കിടക്കാം . ( സരിതയെ
ബലമായി   പിടിച്ച്   കിടക്കയിലേയ്ക്ക്   കൊണ്ടുപോകുന്നു . രണ്ടുപേരും
കിടക്കയിലേയ്ക്ക്    വീഴുന്നു . ലൈറ്റ്    അണയുന്നു )

.......                           ..............        ....................

(  ASIANET    അവതാരകൻ  പ്രത്യക്ഷപ്പെടുന്നു )  സ്ക്രീനിന്റെ   ഒരു
കോണിൽ   CD യിലെ   ദൃശ്യങ്ങൾ   ആവർത്തിക്കുന്നു .)

കേരളത്തെ    ആകമാനം   നടുക്കിയ ,ലജ്ജിപ്പിച്ച , പച്ചയായ   ലൈംഗിക
പെക്കൂത്തുകളാണ്   ASIANET  EXCLUSIVE ൽ      നിങ്ങൾ   ഇപ്പോൾ   കണ്ടത് .
നമ്മുടെ   മുഖ്യൻ   ഒരു   FRAUD ഉം   പെണ്ണുപിടിയനും   മുഴുക്കുടിയനും
ആണെന്ന്   ജനം   കണ്ടുകഴിഞ്ഞു . മലയാളികൾ   തലയിൽ  മുണ്ടിട്ട്
നടക്കേണ്ട   ദുരവസ്ഥയാണ്   ഉണ്ടായിരിക്കുന്നത് . നാളെ   polling booth ലേയ്ക്ക്
പോകുന്ന    ജനങ്ങൾ   തീരുമാനിക്കട്ടെ .

ഈ   വിഷയത്തെപ്പറ്റി    പ്രതികരിക്കാൻ   സമുന്നത നേതാക്കൾ   സമ്മതിച്ചിട്ടുണ്ട് . സിപിഎം നെ   പ്രതിനിധീകരിച്ച്   ശ്രീ  കുതിരത്തലവട്ടം
കുമാരൻ , BJP യെ    പ്രതിനിധീകരിച്ച്    ശ്രീ  കൊഞ്ഞനം   ചന്ദ്രശേഖരൻ ,
കോൺഗ്രസ്‌നെ    പ്രതിനിധീകരിച്ച്   ശ്രീ   ജോസഫ്‌   വാഴക്കന് പകരം
തോമസ്‌  ചേനക്കൻ   എന്നിവരാണ്   ചർച്ചയിൽ   പങ്കെടുക്കുന്നത് .അഡ്വക്കേറ്റ്   ശ്രീ   രാജേഷ്‌  പന്നിത്തല   ഉടൻതന്നെ   ചർച്ചയിൽ  പങ്കു ചേരുന്നതായിരിക്കും .

VISUALS , സ്ക്രീനിൽ    മാറിമറിയുന്നു . കറങ്ങിതിരിയുന്നു . ചൂടുപിടിച്ച
ചർച്ച   തുടങ്ങുന്നു .

                     ( CURTAIN )



Sunday, 17 April 2016

ക്ലിഫ്ഫ് ഹൌസിലെ കാമകേളികൾ ( COMEDY ) PART -1

2016   മെയ്‌    14

CHARACTERS

1 .  ASIANET    NEWS   EDITOR

2 .  LDF    REP

3 .   ഉമ്മൻ   ചാണ്ടി    (dupe )

4       സരിത            (  dupe )

                                                രംഗം   1

ASIANET   ചാനൽ    ന്യൂസ്‌   എഡിറ്ററുടെ    മുറി .   ന്യൂസ്‌  എഡിറ്ററും
LDF   പ്രതിനിധിയും    ഒരു   CD  കണ്ടുകൊണ്ടിരിക്കുന്നു . CD തീരുമ്പോൾ
LDF  REP.  വളരെ   excited   ആയി    എഴുനേറ്റ്    ന്യൂസ്‌   എഡിറ്ററെ   കെട്ടിപ്പിടിക്കുന്നു . ഹസ്തദാനം   ചെയ്യുന്നു .

                         എഡിറ്റർ

എങ്ങനെയുണ്ട്    സാധനം ?

                              REP .

ഹോ ,ഹോ ,കലക്കി !  ഉഗ്രം   ഉജ്ജ്വലം   എന്നല്ലാതെ   എന്ത്   പറയാൻ ?
പ്രണാമം   സാറെ   പ്രണാമം . ഇത്   അമേരിക്കക്കാരുടെ    മെഗാ TON  ബോംമ്പ്
പോലെ    കേരളത്തിന്‌   മുകളിൽ   പൊട്ടും . ആ  പൊട്ടലിൽ   UDF  തവിടു പൊടിയാകും . അങ്ങനെ   ഞങ്ങൾ   തിരഞ്ഞെടുപ്പ്    തൂത്തുവാരും !നന്ദി
സാറെ , നന്ദി . ഇതിന് മുമ്പ്    ഇറക്കിയ  CD കൾ   ചീറ്റി പോയെങ്കിലും
ഇത്    ചീറ്റുകയില്ല  . തിരഞ്ഞെടുപ്പു ദിവസം    രാവിലെ മുതൽ   ഇത്  Breaking News   ആയി   തുടർച്ചയായി    കാച്ചണം .



                                 എഡിറ്റർ

അങ്ങനെയല്ല . തെരഞ്ഞെടുപ്പു ദിവസം   കൊള്ളില്ല .  ജനങ്ങൾ   അന്ന്
വോട്ട്   ചെയ്യാൻ     busy   ആയിരിക്കും .  അവർ   TVയിൽ   ശ്രദ്ധിക്കുകയില്ല .
നാളെയാണ്    നല്ല   ദിവസം .   നാളെ   അതിരാവിലെ മുതൽ   ഈ  CD
BREAKING   NEWS   ആയി   വെച്ച്   കാച്ചിയേക്കാം . ഉമ്മൻ   ചാണ്ടി  ഒരു
ആഭാസനും    fraudഉം    ആണെന്ന്    ജനം    തിരിച്ചറിയും . CD ,fake  ആണെന്ന്
വാദിക്കാൻ പോലും     അവർക്ക്   സമയം   കിട്ടുകയില്ല . നിങ്ങൾക്ക്
ദശ ലക്ഷക്കണക്കിന്   വോട്ട്    കൂടുതൽ   കിട്ടും .  ( CD   ഉയർത്തി പിടിക്കുന്നു )   ഇതിലാണ്    നിങ്ങളുടെ   വിജയ രഹസ്യം .


                               REP .

വളരെ   നന്ദി   സാറെ . ഞങ്ങളുടെ   സർക്കാർ   വന്നാൽ   സാറിന്  നല്ല
ഒരു    തസ്തിക   സൃഷ്ട്ടിച്ച്    തരാം .

                         എഡിറ്റർ

അതൊക്കെ    പിന്നെ .  agree ചെയ്ത    കാശ്    കൊണ്ടുവന്നിട്ടുണ്ടോ ?

                           REP

ഉണ്ട് .  ഉറപ്പിച്ച    ഒരു   കോടി    കൊണ്ടുവന്നിട്ടുണ്ട് . ( ഒരു
വലിയ    suitcase   കൊടുക്കുന്നു .  എഡിറ്റർ   അത്  തുറന്ന്   നോട്ട് കെട്ടുകൾ
പരിശോധിക്കുന്നു .എഡിറ്റർ   നോട്ടുകെട്ടുകൾ   മണത്തു നോക്കുന്നു )


                    എഡിറ്റർ

കൊള്ളാം . നല്ല   നോട്ടുകൾ . പുത്തന്റെ   മണം    മാറിയിട്ടില്ല .

                     Rep

എന്നാൽ    ഞാൻ   ഇറങ്ങട്ടെ . അപ്പോൾ    നാളെ   അതിരാവിലെ
BREAKING   NEWS  കാച്ചുമല്ലോ ?

                എഡിറ്റർ

നാളെ    രാവിലെ   മുതൽ   ഇത്   തുടർച്ചയായി   കാച്ചും . വൈകീട്ട്  ചൂടുപിടിച്ച  ചർച്ച . ക്ലിഫ്ഫ്   ഹൗസിലെ   കിടപ്പറ രംഗങ്ങൾ   തുരുതുരാ
വന്നു കൊണ്ടിരിക്കും . NONSTOP  BROADCAST !  സമാധാനമായി   പോകൂ .

                   REP

വളരെ   നന്ദി .          (  പോകുന്നു )

                     CURTAIN

  രംഗം 2 .   മെയ്‌   15 .  സമയം    രാവിലെ    അഞ്ചുമണി .  ASIANET   NEWS CHANNEL      തെളിഞ്ഞുവരുന്നു .  BREAKING   NEWS   എന്ന്
വലിയ    അക്ഷരങ്ങൾ     തെളിഞ്ഞു  വരുന്നു . NEWS   READER
പ്രത്യക്ഷപ്പെടുന്നു .


              NEWS    READER

എല്ലാവർക്കും   ഒരു    നല്ല   ദിവസം   ആശംസിക്കുന്നു . ഇന്ന്   കേരളം
കണ്ണ് തുറക്കുന്നത്    മുമ്പൊരിക്കലും   അനുഭവിക്കാത്ത   ഞെട്ടലോടെയാണ് ,
അമർഷത്തോടെയാണ് ,നിരാശയോടെയാണ് . കഴിഞ്ഞ  അഞ്ചുകൊല്ലം
കേരളത്തിലെ    അഴിമതി ഭരണത്തിന്    ചുക്കാൻ   പിടിച്ച   ഉമ്മൻ  ചാണ്ടിയുടെ    തനിനിറം   മറനീക്കി  പുറത്തുവരുന്ന    പച്ചയായ   ദൃശ്യങ്ങൾ
ഏഷ്യാനെറ്റ്‌ ന്    കിട്ടിയിരിക്കുന്നു . ഉമ്മൻ   ചാണ്ടി   ഒരു   FRAUD ഉം   ആഭാസനും   പെണ്ണുപിടിയനും    ആണെന്ന്   തെളിയിക്കുന്ന   ദൃശ്യങ്ങളാണ്
നിങ്ങൾ    കാണാൻ    പോകുന്ന   CD യിൽ   ഉള്ളത് .


സ്‌ക്രീനിൽ       ദൃശ്യങ്ങൾ    മാറിമറിയുന്നു . ഉമ്മൻ   ചാണ്ടിയുടെയും
സരിതയുടെയും     ഫോട്ടോകൾ   കറങ്ങി   തിരിയുന്നു . കലങ്ങി  തെളിയുന്നു .അവസാനം     ക്ലിഫ്ഫ്    ഹൗസിലെ    ഒരു   വലിയ   bedroom    പ്രത്യക്ഷപ്പെടുന്നു .


                                       CURTAIN

        (  തുടരും )









Saturday, 16 April 2016

എന്തുകൊണ്ടാണ് ഇത്ര ക്രൂരത ? -2 ( ചിന്ത )

 ഈ    വിഷയത്തെപ്പറ്റി   ഒരു   അനുബന്ധം   എഴുതണമെന്ന്  ഉദ്ദേശിച്ചിരുന്നില്ല . രണ്ട്   സംഭവങ്ങളുടെ   റിപ്പോർട്ട്‌   കണ്ടപ്പോൾ   പ്രതികരിക്കണമെന്ന്   തോന്നി . ഒരാഴ്ച മുമ്പ്   അങ്കമാലിയിൽ   ഒരു
81 -കാരൻ   ഭാര്യയേയും   മകനേയും   വെട്ടി ക്കൊന്നു . വെട്ടിക്കൊല  കേരളത്തിൽ   നാട്ടുനടപ്പയാതിനാൽ    ഈ   സംഭവത്തെപ്പറ്റി   പിന്നീട്
കൂടുതൽ   ഒന്നും   കേട്ടില്ല . ഇന്ന്   വേറൊരു   വാർത്ത   കണ്ടു . രണ്ട്
യുവാക്കൾ  ചേർന്ന്   ഒരു   ആറുവയസ്സുകാരിയെ    പീഡിപ്പിച്ചു . ഒരാളെ
അറസ്റ്റ്   ചെയ്തു .മറ്റേ ആൾ   വിദേശത്തേയ്ക്ക്    രക്ഷപ്പെട്ടു . അപ്പോൾ
ചോദിച്ചുപോവുകയാണ് , എന്തുകൊണ്ടാണ്   ഇത്ര   ക്രൂരത ?


സാധാരണയായി    പ്രായം   ഏറുന്തോറും    മനസ്സ്   കൂടുതൽ  പക്വതയുള്ളതാകും , ക്ഷമയും   ആത്മസംയമനവും     കൂടും എന്നാണ്
ഇതുവരെ    വിചാരിചിട്ടുള്ളത് . പക്ഷേ   ഒരു  81കാരൻ    ഭാര്യയേയും
മകനേയും   വകവരുത്തി   എന്ന്  കേട്ടപ്പോൾ   വിശ്വസിക്കാൻ  സാധിച്ചില്ല .
യുവാക്കൾ   ആറു വയസ്സുകാരിയെ    പീഡിപ്പിച്ചതായി   കേട്ടപ്പോൾ
അത്ഭുതം   തോന്നിയില്ല . ചില  അച്ഛന്മ്മാർ   പെൺമക്കളെ   പീഡിപ്പിക്കുന്ന
കാലമാണ്   ഇത് . ഒരു   കാര്യത്തിൽ   താലിബാനോട്   എനിക്ക്   യോജിപ്പാണ് .താലിബാൻ   ആണെങ്കിൽ   ആ  യുവാക്കളെ   കല്ലെറിഞ്ഞു കൊല്ലും .അല്ലെങ്കിൽ   തൂക്കി   കൊല്ലും .അതിര് കടന്ന    മനുഷ്യാവകാശങ്ങൾ
ആണ്   ഇന്ത്യയിൽ   ക്രൂരകൃത്യങ്ങൾ  ചെയ്യാൻ   പ്രേരണ   ആകുന്നത് .

ആ   വയസ്സനെപ്പറ്റി   കൂടുതൽ   ഒന്നും   അറിയില്ല . ഒരുപക്ഷേ   മാനസിക
രോഗം  ഉണ്ടായിരുന്നിരിക്കാം .അഥവാ   മാനസികരോഗം  ഇല്ലായിരുന്നു
എന്നാണെങ്കിൽ   അദ്ദേഹത്തിൻറെ മുൻഗണന   മനുഷ്യജീവന്   അല്ലായിരുന്നു . A സി    അധികമായി   ഭാര്യയും   മകനും  ഉപയോഗിച്ച്
ബില്ലിൽ   തുക  കൂടിയതാണ്   അദ്ദേഹത്തെ   പ്രകോപിപ്പിച്ചത് . പണത്തിനാ യിരുന്നു  അയാളുടെ   മുൻഗണന .

നമ്മളിൽ   പലർക്കും  ഒരു  എട്ടുകാലിയെയോ   പാറ്റയെയോ  കൊല്ലാൻ
മടിയാണ് . അത്രയും   ക്രൂരത   കാണിക്കാനുള്ള   മനക്കട്ടി  പലർക്കും
ഇല്ല . ഞങ്ങൾ  1981 മുതൽ   1987  വരെ   നൈജീരിയയിൽ   ആയിരുന്നു .
അന്ന്   frozen ചിക്കൻ   ഇല്ല . മാർക്കറ്റിൽ നിന്ന്    നാടൻ കോഴിയെ  വാങ്ങി
കൊണ്ടുവന്ന്  കൊല്ലുകയായിരുന്നു   പതിവ് . എൻറെ   സുഹൃത്ത്‌  പരേതനായ  ഭാനുവിന്   കോഴിയെ  കൊല്ലാൻ  മനസ്സില്ലായിരുന്നു . അദ്ദേഹം
വിദ്യാർത്ഥികളെ   വിളിച്ച്  ആ  ക്രൂരകൃത്യം   ചെയ്യിച്ചിരുന്നു . കോഴിയെ
കഴുത്തുഞ്ഞെരിച്ച് , അല്ലെങ്കിൽ  കണ്ടിച്ച്  കൊല്ലുന്നതിന്  എനിക്ക്
യാതൊരു   മടിയും  ഇല്ലായിരുന്നു . ഇന്നാണെങ്കിൽ  ഞാൻ   ആ  ക്രൂര കൃത്യം
ചെയ്യുകയില്ല .കാരണം   എന്നിലെ   ചെറിയ  ക്രൂരത  എന്നെ  വിട്ടുപോയിരിക്കുന്നു .

ക്രൂരത   ഒരു   മെഗാസീരിയൽ പോലെ   തുടർന്നുകൊണ്ടിരിക്കുന്നു . വയനാട്ടിൽ   ഒരാൾ  തൻറെ   മൂന്ന് കുട്ടികൾക്ക്  വിഷം കൊടുത്ത ശേഷം
ആൽമഹത്യ ചെയ്തു . പക്ഷേ   കുട്ടികൾ   മരിച്ചില്ല .കൊടും ക്രൂരതയുടെ
ഞെട്ടിപ്പിക്കുന്ന   ഓർമ്മകളുമായി    ആറ്റിങ്ങൽ   ഇരട്ടകൊലപാതക കേസ്ൻറെ   വിധി  വന്നു .

മതവിശ്വാസം ,ഉന്നത വിദ്യാഭ്യാസം ,ഉയർന്ന   പദവി -ഇവയൊന്നും  മനുഷ്യൻറെ   ക്രൂരതയ്ക്ക്   പരിഹാരമാകുന്നില്ല . ലാറ്റിൻ  അമേരിക്കൻ
രാജ്യങ്ങൾ   കത്തോലിക്കാ രാജ്യങ്ങൾ   ആയിട്ടാണ്   അറിയപ്പെടുന്നത് .
എന്നാൽ   ലോകത്തിൽ   ഏറ്റവും   അധികം  കൊലപാതകങ്ങൾ  നടക്കുന്നത്
Mexico , Colombia ,Brazil ,Honduras  മുതലായ    രാജ്യങ്ങളിൽ   ആണ് . മയക്കുമരുന്ന് , അധോലോകം  എന്നിവയുമായി   ബന്ധപ്പെട്ടാണ്   കൊലപാതകങ്ങൾ .Mexico യിൽ    കഴിഞ്ഞ വർഷം    60000 പേർ   കൊല്ലപ്പെട്ടു .

ശ്രീലങ്ക ,Thailand , Mynmmar   മുതലായ   രാജ്യങ്ങളിൽ   ബുദ്ധസന്യാസിമാർ
അക്രമത്തിൽ   പങ്കു ചേർന്നതായി   കേട്ടിട്ടുണ്ട് . 1994 ൽ    റുവാണ്ടയിൽ
നടന്ന   കൂട്ടക്കൊലയിൽ   എട്ടുലക്ഷം  പേരെ വെട്ടിക്കൊന്നു . ഇതിൽ
ഒന്നോ രണ്ടോ   കത്തോലിക്കാ വൈദികർ    പ്രതികളാണെന്ന്   കേട്ടിട്ടുണ്ട് .
ഒറീസ്സയിൽ    ഭജരന്ഗ് ദൽ  തീവ്രവാദികൾ   ക്രൈസ്തവർക്ക്  എതിരായി
കൊടിയ   ക്രൂരത   അഴിച്ചുവിട്ടത്    മറക്കാറായിട്ടില്ല .ഇസ്ലാമിക്‌ സ്റ്റേറ്റ്
ക്രൂരതയിൽ    സർവ്വകാലറെക്കോർഡ്‌    ഭേദിച്ചുകൊണ്ടിരിക്കുന്നു .


ഓരോ  മനുഷ്യനിലും   നന്മയും  ക്രൂരതയും   ഉണ്ട് . ക്രൂരത  എപ്പോഴാണ്  activate ആകുന്നതെന്ന്    പ്രവചിക്കാനാവില്ല . Shakespeare ടെ    Romeo and
Juliet   നാടകത്തിൽ   Lawrence അച്ചൻ    പറയുന്ന   വാക്കുകൾ   ശ്രദ്ധിക്കുക .അദ്ദേഹം   പണ്ഡിതനും   ഗവേഷകനും   ആണ് .ലോകത്തിൽ  തീർത്തും
മോശമായ   ഒന്നും  ഇല്ലെന്ന്   അദ്ദേഹം   പറയുന്നു
.
For  naught so vile that on the  earth doth  live
......................          .............    ...............


  Within  the infant  rind  of this  weak  flower
   Poison  hath  residence ,and   medicine  power
.......               ............    ...................   ...............
Two   such  opposed kings  encamp  them  still
In  man  as well as herbs -grace   and  rude will

                                       ( Act 2 ,Scene 2 )

ഒരേ   പൂവിൽതന്നെ    ഔഷധവും   വിഷവും  ഉണ്ട് . മനുഷ്യനിലും
അതുപോലെ   നന്മയും   തിന്മയും   ഉണ്ട് . തിന്മയുടെ   അളവ്  കൂടുമ്പോൾ
ദുരന്തം   സംഭവിക്കുന്നു  എന്ന്   അദ്ദേഹം   പറയുന്നു .

പ്രകൃതിയെയും   മനുഷ്യനെയും   ആഴത്തിൽ   സ്നേഹിക്കുന്ന   Lawrence
അച്ചൻ   ആല്മഹത്യക്കു  എതിരായി   പറയുന്നത്   വളരെ   ശ്രദ്ധേയമാണ് .
വിവാഹത്തിൻറെ   ദിവസം  തന്നെ   നാടുകടത്തപ്പെട്ട    Romeo , കടുത്ത
നിരാശയിൽ    അച്ചനെ   സമീപിക്കുന്നു . ഒരു കൊലപാതകം  ചെയ്തതിനാണ്
Romeo ക്ക്    നാടുകടത്തൽ   ശിക്ഷ   കിട്ടിയത് . എന്നാൽ   ഈ   ശിക്ഷ
ഒരു   അനുഗ്രഹമാണ്  എന്ന്   അച്ചൻ   പറയുന്നു . കാരണം   വധശിക്ഷ കിട്ടേണ്ട  കുറ്റത്തിന്    നാടുകടത്തൽ  എന്ന   മൃദുവായ   ശിക്ഷയാണ്
നിനക്ക്   കിട്ടിയത് . എല്ലാ   പ്രശ്നങ്ങളും  തീരും  ,എല്ല്ലാം    ശുഭമാകും
എന്ന്   അച്ചൻ   ആശ്വസിപ്പിക്കുന്നു .ആൽമഹത്യ ചെയ്യാൻ   കത്തി
എടുത്ത   Romeo യെ    ഉപദേശിച്ചും    ശകാരിച്ചും   അച്ചൻ  പിന്തിരിപ്പിക്കുന്നു .
താൽക്കാലികമായി എങ്കിലും .


Romeo യെ   ഉപദേശിക്കാൻ    Lawrence അച്ചൻ  ഉണ്ടായിരുന്നു .ഇന്ന്  ചില
കുട്ടികൾക്ക്    ഉപദേശിക്കാൻ   ആരുമില്ല . ആവശ്യമുള്ളതൊക്കെ   വാങ്ങിച്ചുകൊടുത്ത്    സ്കൂളിലോ   കോളേജ് ലോ     അയച്ചാൽ  എല്ലാം
തികഞ്ഞു  എന്നാണ്   ചില   മാതാപിതാക്കൾ    കരുതുന്നത് . മക്കളെ
നഷ്ടപ്പെട്ടുകഴിയുമ്പോഴാണ്    അവർ   കാര്യങ്ങൾ   മനസ്സിലാക്കുന്നത് .

പ്രകൃതിയെയും   വളർത്തുമൃഗങ്ങളേയും   വളരെ അധികം   സ്നേഹിക്കുന്നവർ  ധാരാളമുള്ള   ഒരു  സ്ഥലമാണ്   Delareyville . നിശബ്ദത
ഉള്ള   സ്ഥലമാണ് . ധാരാളം   മരങ്ങളും  പൂക്കളും   പക്ഷികളും  ഉണ്ട് .
മുറ്റത്ത്‌   എപ്പോഴും   ഏതെങ്കിലും  പക്ഷികൾ  നടക്കുന്നത്   കാണാം .
സ്കൂളിലേയ്ക്ക്   പോകുന്ന  വഴിക്ക്   ധാരാളം   പക്ഷികളെ   കാണാം .
ചിലപ്പോൾ   റോഡിൻറെ   നടുക്കാണ്  കാണുന്നത് . കീരികളെയും  കാണാം .
അപ്പോൾ   horn   അടിച്ച്   അവയെ   മാറ്റിവിടുകയാണ്   ചെയ്യുന്നത് .ഒരു
ദിവസം   സ്കൂളിൽ   കാർ  നിറുത്തിയപ്പോൾ  bonnet നടുത്ത്   ഒരു  ശബ്ദം
കേട്ടു . ഒരു   പക്ഷി   കുടുങ്ങിയിരിക്കുന്നു . ഞാൻ  അതിനെ  എടുത്ത്  പറപ്പിച്ചു . കാരണം  എൻറെ  ക്രൂരതയ്ക്ക്   കുറവുണ്ടായിരിക്കുന്നു .








Thursday, 14 April 2016

വെടിക്കെട്ട്‌ നിരോധിക്കുക -Part 2 (OPINION )

വെടിക്കെട്ട്‌    നിരോധിക്കുന്നതിനെപ്പറ്റി   ചൂടുപിടിച്ച   ധാരാളം  ചർച്ചകൾ
നടന്നു കഴിഞ്ഞു . ഇനിയും   നടക്കും . ഈ   ചർച്ചകളിൽ നിന്ന്   ഉയർന്നു വന്ന
ഒരു   നല്ല  കാര്യം , എല്ലാ   മതവിഭാഗങ്ങളിലും പെട്ട  ജനങ്ങൾ   വെടിക്കെട്ടിനും   ആന എഴുന്നള്ളത്തിനും   എതിരായി   ശബ്ദമുയർത്തുന്നു
എന്നതാണ് . വെടിക്കെട്ടിന്    മതപരമായ    അടിസ്ഥാനമില്ലെന്ന്   ഹിന്ദു
മതപണ്ഡിതന്മാർ    ആധികാരികമായി   പറഞ്ഞു കഴിഞ്ഞു .

ഒരാൾക്ക്‌   ഹരമായി  തോന്നുന്ന   ഒരു  കാര്യം  മറ്റൊരാൾക്ക്   പ്രഹരമായി
മാറാം . പരവൂരിൽ    തെറിച്ചു പോയ   ഒരു  concrete   കഷണം , ഒന്നര കിലോമീറ്റർ    അകലെ    ബൈക്കിൽ  ഇരുന്ന   ഒരാളെ   പ്രഹരിച്ച്  അയാൾ
തൽക്ഷണം   മരിച്ചു . വെടിക്കെട്ട്‌    കാണാൻ   രസമുള്ളത് ആണെങ്കിലും
പൊതുനന്മയെ   കണക്കിലെടുത്ത്   അത്‌    വേണ്ടെന്ന് വെക്കാൻ  എല്ലാവരും   തയ്യാറാകണം . പരവൂർ    അപകടത്തെ തുടർന്ന്   ഒരു
blessing  in   disguise  പോലെ   അനേകം   പള്ളികളും   ക്ഷേത്രങ്ങളും   വെടിക്കെട്ട്‌    ഉപേക്ഷിച്ചിരിക്കുന്നു .

കാലം   മാറുന്നതനുസരിച്ച്   പുതിയ  കണ്ടുപിടുത്തങ്ങൾ   വരുന്നു ,പുതിയ
ഉപകരണങ്ങൾ   വരുന്നു . അതനുസരിച്ച്   നമ്മൾ   പഴയവയെ  ഉപേക്ഷിക്കുന്നു . ഉദാഹരണമായി , ഇന്ന്   പഴയ രീതിയിൽ  കത്തെഴുതി
സ്റ്റാമ്പ്‌ ഒട്ടിച്ച്    പോസ്റ്റ്‌ ചെയ്യുന്നവർ  ആരെങ്കിലും  ഉണ്ടോയെന്നറിയില്ല .
ഇമെയിൽ ,SMS , whatsആപ്പ്   മുതലായവ   വന്നതോടെ   കത്ത്  ആർക്കും
വേണ്ടെന്നായി . ക്യാമറയിൽ   ഫിലിം roll ഇട്ട്   പിന്നീട്   അത്  സ്റ്റുഡിയോയിൽ  കൊടുത്ത്   develop ചെയ്യുന്ന   രീതിയും   അവസാനിച്ചു .
25 കൊല്ലം   മുമ്പ്   ഒരു  landline   phone  connection  കിട്ടാൻ   ഒരു  വൻതുക
കെട്ടിവെച്ച്    കാത്തിരിക്കണമായിരുന്നു . ഇന്ന്   landline  ആർക്കും  വേണ്ട .
വെടിക്കെട്ടും   ഇതുപോലെ   കാലഹരണപ്പെട്ട   ഒരു   കാര്യമാണ് .
അഥവാ   ആർക്കെങ്കിലും    ആകാശത്ത്   വിസ്മയം   കാണണം  എന്ന്
നിർബന്ധമുണ്ടെങ്കിൽ    രാത്രിയിൽ   ആകാശത്തേയ്ക്ക്   നോക്കിയാൽ  മതി .കോടാനുകോടി    നക്ഷത്രങ്ങളെ   കാണാം . ചന്ദ്രനെയും   കാണാം . ശബ്ദത്തിൻറെ    ശല്യവും   ഇല്ല .

മൈക്ക് , വെടിക്കെട്ട്‌   മുതലായവ   കേൾവിയെ    ദോഷകരമായി   ബാധിക്കുമെന്ന്   പണ്ട്   സാധാരണ ജനങ്ങൾക്ക്‌   അറിയില്ലായിരുന്നു . ഇന്നും
പലർക്കും   അറിയില്ല . ഇപ്പോൾ   കൂടുതൽ   ആളുകൾ   അറിഞ്ഞുവരുന്നു .
അതുകൊണ്ടാണ്    വെടിക്കെട്ട്‌   വേണ്ടാ എന്ന   നിലപാടിന്   പിന്തുണ  കൂടിവരുന്നത് .

വളർത്തു മൃഗങ്ങൾ ,പക്ഷികൾ   എന്നിവയ്ക്ക്    കർണ്ണകഠോരമായ   ശബ്ദം
ദുസ്സഹമാണ് . അവയ്ക്ക്   കടുത്ത   distress  ഉണ്ടാകും . ഇതുകൂടി   കണക്കിലെടുത്താണ്   പല രാജ്യങ്ങളിലും   വെടിക്കെട്ട്‌   പരിമിതപ്പെടുതിയിരിക്കുന്നത് .  കേരളത്തിൽ   എപ്പോഴും   ദുസ്സഹമായ
ശബ്ദമാണ് . വാഹനങ്ങളുടെ   ഇരമ്പലും   നിറുത്താത്ത  ഹോണടിയും
കാരണം . നഗര  പ്രദേശങ്ങളിൽ   കാക്കയല്ലാതെ   മറ്റു പക്ഷികളെ   കാണാനില്ല .

ദക്ഷിണാഫ്രിക്കയിൽ     വെടിക്കെട്ട്‌   കർശനമായ   നിയന്ത്രണത്തിലാണ് .
ഇന്ത്യയെപ്പോലെ   ഒരു  മൂന്നാം ലോക രാജ്യമാണെങ്കിലും    horn അടിക്കുന്ന
പതിവില്ല .

ആചാരങ്ങൾ    മനുഷ്യരുടെ    അവകാശങ്ങളെ   ലങ്ഘിക്കുന്നതാണെങ്കിൽ
അവയെ    ഉപേക്ഷിക്കേണ്ടി വരും . പണ്ട്  ഇന്ത്യയിൽ  സതി  എന്ന  ആചാരം
ഉണ്ടായിരുന്നു . ഹിന്ദു വിധവകൾ    ഭർത്താവിന്റെ   ചിതയിൽ ചാടി  ആൽമഹത്യ   ചെയ്യുന്നതായിരുന്നു   സതി . ബ്രിട്ടീഷ്‌   Colonial   അധികാരികൾ   1829 ല്     തങ്ങളുടെ   ഭരണത്തിൻ  കീഴിലുണ്ടായിരുന്ന
പ്രദേശങ്ങളിൽ    സതി   നിരോധിച്ചു . 1861 ൽ  വിക്ടോറിയ   രാജ്ഞിയുടെ
കാലത്ത്      ഇന്ത്യ  ഒട്ടാകെ   സതി   നിരോധിച്ചു .

മൃഗങ്ങൾക്ക്    എതിരായ   ക്രൂരതയ്ക്ക്   എതിരായി   ലോകമൊട്ടാകെ
പ്രതിഷേധം   ആളിക്കത്തുകയാണ് . ബ്രിട്ടീഷ്‌   ഭരണകാലത്ത്   ഇന്ത്യയിൽ
അവർ    സിംഹങ്ങളെയും   കടുവകളെയും   കൊന്ന്   രസിച്ചിരുന്നു .ഇന്ന്
അത്   നടപ്പില്ല . ആഫ്രിക്കയിൽ   ഇപ്പോഴും   ചില  വിദേശ tourist കൾ
ലൈസൻസ്   എടുത്ത്   വന്യമൃഗങ്ങളെ   വേട്ടയാടി   കൊല്ലുന്നുണ്ട്‌ . ലക്ഷ ക്കണക്കിന്    ഡോളർ  കൊടുത്താണ്  ഒരു  സിംഹത്തെ  കൊല്ലുന്നത് .
കാലഹരണപ്പെട്ട   ഈ   ഏർപ്പാട്    ശക്തമായ   പ്രതിഷേധമാണ്   നേരിടുന്നത്

ലോകത്തിലെ    ഏറ്റവും   സുന്ദരനായ    സിംഹം   ആയിരുന്നു   Zimbabwe യിലെ   Cecil .  വളരെയധികം    ഗവേഷണങ്ങൾക്ക്‌   വിഷയമായിരുന്നു
രാജകീയ പ്രൌഡിയുള്ള    അവൻ . കറുത്ത   ജട ആയിരുന്നു    അവൻറെ
പ്രത്യേകത . 2015ല്     Walter  Palmer  എന്ന   ഒരു   അമേരിക്കൻ  ദന്തഡോക്ടർ
ക്രോസ് bow   ഉപയോഗിച്ച്     സെസിലിനെ   കൊന്നു . 50000 ഡോളർ  ചെലവാക്കിയാണ്   അയാൾ   കൊല   നടത്തിയത് . അയാൾക്ക്‌   വേട്ടയ്ക്കുള്ള    licence  ഉണ്ടായിരുന്നു . പക്ഷേ   വന്യമൃഗസ്നേഹികൾ
അയാൾക്കെതിരെ    അമേരിക്കയിലും    മറ്റു രാജ്യങ്ങളിലും   ശക്തമായ
പ്രതിഷേധം   നടത്തി . കൊലയാളിയുടെ Clinic   അടച്ചുപൂട്ടേണ്ടി   വന്നു .

മൃഗങ്ങളോടുള്ള   ക്രൂരതയ്ക്കെതിരെ   ജനങ്ങൾ   കൂടുതൽ   ബോധവാന്മാർ
ആകുന്നു   എന്നതിന്   ഉദാഹരണമാണ്   മേൽപ്പറഞ്ഞ   സംഭവം .



.

Monday, 11 April 2016

വെടിക്കെട്ട്‌ നിരോധിക്കുക ( OPINION )- Part 1

1956ലെ    ഒരു  സംഭവമാണ് . അന്നെനിക്ക്   7  വയസ്സാണ് . പൂവരണി  പള്ളിയിലെ  വെടിക്കെട്ട്‌   കണ്ട്   ആസ്വദിക്കുകയായിരുന്നു . ഒരു
സെറ്റ്   മാലപ്പടക്കം   കത്തിച്ചു കഴിഞ്ഞു . കുറേ   ആളുകൾ  കത്താത്ത
പടക്കങ്ങൾ   പെറുക്കിയെടുക്കാൻ   മത്സരിക്കുന്നത്   കണ്ടു . അപ്പോൾ
ഒരു പടക്കം  പൊട്ടി . ഒരു  കുട്ടിയുടെ   നിലവിളിയും  കേട്ടു .അഞ്ച് വയസ്സുള്ള  ഒരു  കുട്ടിയുടെ   കയ്യിലിരുന്ന   പടക്കം  പൊട്ടിയ  ശബ്ദമാണ്  കേട്ടത് .കൈപ്പത്തി   തകർന്നു പോയി . വളർന്ന്   വലുതായപ്പോൾ   അവൻ  ഒരു
കയ്യിൽ   volley ബോൾ  പിടിച്ച്   മുറിഞ്ഞ  കൈകൊണ്ട്   ശക്തിയായി   serve
ചെയ്യുന്നത്   കണ്ടിട്ടുണ്ട് .

അന്ന്   ജനങ്ങളുടെ   വിനോദങ്ങളിൽ   സർക്കസ്സ് , വെടിക്കെട്ട്‌ ,ഗുസ്തി
മുതലായവ   പ്രധാനമായിരുന്നു . കാലം   മാറി .സർക്കസ്സിനും   ഗുസ്തിക്കും
ഇന്ന്   പ്രാധാന്യമില്ല . പക്ഷേ  വെടിക്കെട്ട്‌   ഇന്നും   ചില  ആളുകൾക്ക്
ഒരു   ഹരമായി   തുടരുന്നു . New Year ന്‌    ലോക തലസ്ഥാനങ്ങളിൽ   വൻ
വെടിക്കെട്ട്‌   നടത്തിയാണ്   പുതുവത്സരത്തെ    വരവേൽക്കുന്നത് . ആ
വെടിക്കെട്ടുകൾ    ജനങ്ങളിൽ നിന്ന്   വളരെ   അകലെ, സുരക്ഷിതമാണ് .

മൂന്നാം   ലോക രാജ്യങ്ങളിൽ   ജനങ്ങളുടെ    ജീവനും   സ്വത്തിനും   സുരക്ഷിതത്വം   ഉറപ്പില്ല . ഏതുസമയത്തും   ജീവന്   അപകടം
സംഭവിക്കാം . കേരളത്തിലും ,ദക്ഷിണാഫ്രിക്കയിലും  മറ്റു രാജ്യങ്ങളിലും
അനേകം പേർ റോഡ്‌   അപകടങ്ങളിൽ   മരിക്കുന്നു . എന്നും  കുറേ പേർ
മുങ്ങി  മരിക്കുന്നു . നിയമങ്ങൾ    പാലിച്ചാൽ   ഈ   ദുരന്തങ്ങൾ   ഒഴിവാക്കാവുന്നതാണ് . പക്ഷേ   നിയമങ്ങൾ   പാലിച്ചാൽ  എന്തോ  കുറച്ചിലാണ്   എന്ന്   കരുതുന്നവരുണ്ട് . ബൈക്ക്   യാത്രക്കാർ  ഹെൽമെറ്റ്‌
ധരിക്കണം   എന്ന്   നിയമം  വന്നപ്പോൾ   വലിയ  എതിർപ്പായിരുന്നു .
പണ്ട്   കേരളത്തിൽ   seat belt   നിർബന്ധമല്ലായിരുന്നു . ഇപ്പോൾ  ആ
സ്ഥിതിക്ക്    മാറ്റം   വന്നിട്ടുണ്ട് .

മൂന്നാം ലോക രാജ്യങ്ങളിൽ    കെടുകാര്യസ്ഥതയും    അലംഭാവവും
കൈക്കൂലിയും   കാരണം   നിയമലന്ഘനം   നിർബാധം   നടക്കുന്നു .
ഉദാഹരണത്തിന്   ദക്ഷിണാഫ്രിക്കയിൽ   Roadworthy  അല്ലാത്ത
വാഹനങ്ങൾ   ധാരാളം   ഓടുന്നു .ചിലർ  മദ്യപിച്ച്   വാഹനം   ഓടിക്കുന്നു .
ചില   പോലീസുകാർ   കൈക്കൂലി   വാങ്ങി   നിയമലങ്ഘനത്തിനു നേരെ
കണ്ണടയ്ക്കുന്നു . അതുകൊണ്ട്   അപകടങ്ങളും   മരണങ്ങളും  പെരുകുന്നു .

2016 മാർച്ച്‌   24 മുതൽ   28 വരെ   ദക്ഷിണാഫ്രിക്കയിൽ   157 പേർ    റോഡപകടങ്ങളിൽ   കൊല്ലപ്പെട്ടു . 2015 ൽ   ഇതേ കാലയളവിൽ
250 ൽ   ഏറെയായിരുന്നു   മരണസംഖ്യ . എല്ലാം ഓക്കേ   ആണെന്ന്  തെറ്റിദ്ധരിപ്പിക്കാൻ  2016 ലെ   കണക്ക്  കെട്ടിച്ചമച്ചതാണ്   എന്നാണ്
ആക്ഷേപം .

ഒന്നാം  ലോകരാജ്യങ്ങളിലും   ദുബായ് ,സൗദി അറേബ്യ ,ഖത്തർ  മുതലായ
രാജ്യങ്ങളിലും    നിയമങ്ങൾ  പൊതുവേ   കർശനമായി   നടപ്പാക്കപ്പെടുന്നു .
ജനങ്ങളുടെ   ജീവനും   സ്വത്തും   സുരക്ഷിതമാക്കാൻ   നിയമങ്ങൾ
കർശനമായി   പാലിക്കുക  അത്യാവശ്യമാണ് . അല്ലെങ്കിൽ  എന്നും   ദുരന്തങ്ങൾ    ആവർത്തിക്കും .

മുഖം  നോക്കാതെ   നിയമം   നടപ്പാക്കിയില്ലെങ്കിൽ   അരാജകത്വം
ആയിരിക്കും   ഫലം . നിയമം   കർശനമായി  നടപ്പാക്കാത്തത് കൊണ്ടാണ്
പരവൂർ    ദുരന്തം   സംഭവിച്ചത് . മുഖം  നോക്കാതെ   നിയമം  നടപ്പാക്കേണ്ട
പോലീസ്   വെറും കാഴ്ചക്കാരായി   നോക്കിനിൽക്കുന്നത്   സാധാരണയാണ് .

പോലീസിൽ   ചിലർ  അച്ചടക്കം  ഇല്ലാത്തവരാണ് . ഒരു IG യുടെ
പ്രായപൂർത്തിയാകാത്ത   മകൻ    ഔദ്യോഗിക വാഹനം   ഉപയോഗിച്ചത്
എല്ലാവരും   കണ്ടു . പക്ഷേ   ഒരു  മൺപാലും   സംഭവിച്ചില്ല .ആർക്കും
എന്തും   ആകാം   എന്ന  സ്ഥിതിയാണ് !

എന്നാൽ   US പോലുള്ള    രാജ്യങ്ങളിൽ   സ്ഥിതി   ഇതല്ല . 2014 ൽ    മുൻ
പ്രസിഡന്റ്‌    ജോർജ് ബുഷ്‌നെ   പോലീസ്   അറസ്റ്റ് ചെയ്തു . അദ്ദേഹത്തിൻറെ
കാറിൽ   cocaine  കണ്ടതുകൊണ്ടാണ്    അറസ്റ്റ്  ചെയ്തത് . താൻ   മുൻ
പ്രസിഡന്റ്   ആണെന്ന്   പറഞ്ഞപ്പോൾ   പോലീസുകാരൻ  വഴങ്ങിയില്ല .

2001 ൽ    ഇതേ   Bushൻറെ   മകൾ   ജെന്നായെ   പോലീസ്   അറസ്റ്റ് ചെയ്തു . പ്രായപൂർത്തി   ആകാത്ത  അവൾ   മദ്യപിച്ചതിനായിരുന്നു   അറസ്റ്റ് . അന്ന്
ജോർജ് ബുഷ്‌   പ്രസിഡന്റ്‌   ആയിരുന്നു .

ഒരിക്കൽ   ബ്രിട്ടീഷ്‌   പ്രധാന മന്ത്രി   ടോണി Blair  ഒരു  flight ൽ       മൊബൈൽ
ഉപയോഗിച്ചു . മൊബൈലിന്റെ    ആദ്യകാലമായിരുന്നു  അത് . flight ലെ
ക്യാപ്റ്റൻ   Blair നെ    കർശനമായി   താക്കീതു ചെയ്ത്   ഫോൺ  off  ചെയ്യിച്ചു .

ഇന്ത്യയിലാണെങ്കിൽ    VIPകൾക്കുവേണ്ടി     നിയമങ്ങൾ   കാറ്റിൽ  പറത്തുന്ന
സ്ഥിതിയാണ്   ഉള്ളത് . ലാലു   പ്രസാദ് യാദവ്    parliament മന്ദിരത്തിനടുത്ത്
നീട്ടി   മുറുക്കി തുപ്പുന്ന   ഒരു   ഫോട്ടോ  ഓർക്കുന്നു . VIP കൾ   late  ആയി
വന്നിട്ട്   flight  delay   ആക്കിയ  അനേകം  സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് .

മൂന്നാം   ലോകത്തിലെ   ദുരന്തങ്ങൾ   ഒരിക്കലും   തീരാത്ത   ഒരു   സീരിയൽ
പോലെയാണ് . സീരിയസ്   അല്ലാത്തതു കൊണ്ടുള്ള  സീരിയൽ . നൈജീരിയായിൽ    ചിലപ്പോൾ   ഓയിൽ  പൈപ്പ്  ചോരാറുണ്ട് .ഉടൻ
നാട്ടുകാർ   ഓയിൽ   ഊറ്റിയെടുക്കാൻ   തടിച്ചുകൂടും . വൻ തീപിടുത്തം  ഉണ്ടായി    നൂറുകണക്കിനാളുകളാണ്   കത്തി ചാമ്പലായിട്ടുള്ളത് .

നൈജീരിയായിലെ   ഒരു   പ്രസിദ്ധ  Televangelist ആണ്  TB Joshua . BILLIONAIRE ആണ് . 2014 ൽ     അയാളുടെ  ഒരു  കെട്ടിടം  തകർന്നു വീണു . കെട്ടിട നിർമ്മാണ നിയമങ്ങളെ    കാറ്റിൽ പറത്തി ,അശാസ്ത്രീയമായ  രീതിയിൽ
കെട്ടിടം   പണിതതുകൊണ്ടാണ്    ഇടിഞ്ഞു വീണത്‌ . ദക്ഷിണാഫ്രിക്കയിൽ
നിന്ന്  അവിടെ  പോയ   84  വിശ്വാസികൾ   മരിച്ചു . അവരുടെ  മൃതദേഹങ്ങൾ   identify ചെയ്യാനും    ജന്മനാട്ടിൽ  എത്തിക്കാനും   വളരെയേറെ കാലതാമസം   നേരിട്ടു . അവസാനം   എല്ലാം  കിട്ടി . ഒരു
കുടുംബക്കാർക്ക്‌   കിട്ടിയ  മൃതദേഹത്തെപ്പറ്റി   സംശയം  തോന്നി . സാമ്പത്തിക ശേഷി   ഉള്ളവർ   ആയിരുന്നതിനാൽ   സ്വന്തം  പണം  മുടക്കി
DNA  Test   നടത്തി . അവർക്ക്   കിട്ടിയത്   ഏതോ  അഞ്ജാത മൃതദേഹം
ആയിരുന്നു . ഒരു ദുരന്തത്തിൻറെ   കൂടെ   മറ്റൊരു   ദുരന്തം !

2013ല്    Benglaദേശിൽ     എട്ടു നിലയുള്ള   ഒരു  വസ്ത്രനിർമ്മാണ  ഫാക്ടറി
ഇടിഞ്ഞുവീണ്‌    1130 പേർ   മരിച്ചു .2500 പേർക്ക്    പരിക്കേറ്റു .ഇങ്ങനെ
എണ്ണിയാൽ   ഒടുങ്ങാത്ത  വൻ അപകടങ്ങളാണ്   മൂന്നാം ലോകരാജ്യങ്ങളിൽ
നടക്കുന്നത് .

2012ൽ    ഇന്ത്യയിലെ   വെടിക്കെട്ട്‌ തലസ്ഥാനമായ    ശിവകാശിയിൽ
ഒരു  പടക്കനിർമ്മാണ   ഫാക്ടറിക്ക്   തീപിടിച്ച്   40 പേർ  വെന്തുമരിച്ചു .70
പേർക്ക്   പരിക്കേറ്റു . ചെറുതും  വലുതുമായ   തീപിടുത്തം   അവിടെ
സാധാരണയാണ് .    (  തുടരും )




Saturday, 9 April 2016

അവസാനത്തെ ദിവസം -2 ( അനുഭവങ്ങൾ )

മാർച്ച്‌   31 -ആം   തീയതി    ഞങ്ങൾ   അവസാനമായി   Bakolobeng  Secondary സ്കൂൾൽ   പോയി . സ്കൂൾ   അവുധി  ദിവസമായിരുന്നെങ്കിലും   മാസത്തിൻറെ
അവസാന ദിവസം    ആയിരുന്നതിനാൽ   സ്കൂളിന്റെ   ചുമതല  സ്കൂൾ
Governing  Body യെ    ഏൽപ്പിച്ചു കൊടുക്കാനാണ്    പോയത് . എല്ലാ  കാര്യങ്ങളും   ഏൽപ്പിച്ചു കൊടുത്ത്    12 മണിയോടെ   ഞങ്ങൾ   മടങ്ങി .അങ്ങനെ  28 കൊല്ലം   സുപരിചിതമായിരുന്ന , Gannalagte  എന്ന   ഗ്രാമത്തോട്
വിട   പറഞ്ഞു .

പരന്നു  കിടക്കുന്ന   കുറ്റിക്കാടുകളിൽ     നൂറു കണക്കിന്   പശുക്കളും  ആടുകളും   മേഞ്ഞു  നടക്കുന്നു . അവയെ   സംരക്ഷിക്കുന്ന  ഒന്നോ രണ്ടോ
ആളുകളും   കുറെ   പട്ടികളും   കൂടെയുണ്ട് . ഗ്രാമവും   അതിന്  ചുറ്റുമുള്ള
ആയിരക്കണക്കിന്  ഏക്കർ   സ്ഥലവും   ഗ്രാമീണരുടെ   പൊതു സ്വത്താണ് .
ഗ്രാമത്തിന്   ഒരു  Chief ഉം   ഭരണസമിതിയും   ഉണ്ട് . വീട്  വെക്കാൻ  സ്ഥലം
വേണമെങ്കിൽ   Tribal Authority യിൽ നിന്ന്   കുറഞ്ഞ  വിലയ്ക്ക്   വാങ്ങാം .
ഈ   പ്രദേശത്ത്    സ്ഥലത്തിന്   മണ്പാൽ  വിലയേ  ഉള്ളൂ .ഈയിടെ  ഒരു
പരസ്യം  കണ്ടു . ഒരു  farm  വിൽക്കാനുണ്ട് . ഒരു  Hectre ന്  വില  500 rand .ഏകദേശം   2400 രൂപാ .

പശുക്കളും   ആടുകളും  ഉള്ളവർ   അവയെ   നോക്കുന്നവരെ  ഏൽപ്പിക്കുകയാണ്  ചെയ്യുന്നത് . നൂറുകണക്കിന്   പശുക്കളെ നമ്മൾ
കാണുന്നത്   പലരുടെ  വകയാണ് .

28  വർഷത്തിനിടയിൽ   വലിയ   പുരോഗതി  ഒന്നും  Gannalagte  ഗ്രാമത്തിൽ
കാണാനില്ല .1994 ന്    ശേഷം   വൈദ്യുതി  ലഭിച്ചതാണ്   ഒരു  പ്രധാന
പുരോഗതി . നാലായിരത്തോളം  ജനങ്ങൾ   താമസിക്കുന്ന   ഗ്രാമത്തിൽ
hospital  ഇല്ല . ഒരു   clinic  മാത്രമാണ്  ഉള്ളത് . ടാർ   റോഡ്‌  ഇല്ല . ജോലി സാധ്യത
ഒന്നും   ഇല്ല . സ്കൂളിലെ   കുട്ടികളുടെ   മാതാപിതാക്കൾ  ജോലിക്ക്  വേണ്ടി  


  ദൂരെയുള്ള  നഗരങ്ങളിലാണ്     താമസിക്കുന്നത് .കുട്ടികൾ
ഏറെയും   grandparents ൻറെ   കൂടെയാണ്   താമസം .

ഗ്രാമവാസികൾ   പട്ടിണിക്കാരല്ല . 1994 ൽ      ദക്ഷിണാഫ്രിക്ക   ഒരു  ജനാധിപത്യ രാജ്യമായതിന്  ശേഷം   എല്ലാ  മേഖലകളിലും   വേതനം
വർദ്ധിച്ചിട്ടുണ്ട് . വാർദ്ധക്യ  പെൻഷൻ   ദശലക്ഷക്കണ ക്കിന്   ആളുകൾക്ക്
കിട്ടുന്നു . സ്കൂൾ  ഫീസ്‌   ഇല്ല . ഉച്ചഭക്ഷണവും   സൗജന്യ ബസ്സും ഉണ്ട് .

ഗ്രാമവാസികൾക്ക്‌   പൊതുവായി   ആയിരക്കണക്കിന്   ഏക്കർ   സ്ഥലമുണ്ട് .
ഇത്    പാട്ടത്തിന്   കൊടുത്തിരിക്കുകയാണ് . വരുമാനത്തിൻറെ  ഒരു
പങ്ക്   അവർക്ക്   കിട്ടുന്നു . വലിയ  തുകയൊന്നുമല്ല .

നമ്മുടെ   നാട്ടിൽ   സ്ഥലത്തിന്   വില  കൂടുതലാകയാൽ   സാധാരണക്കാർ
വളരെ  ഞെരുങ്ങുന്നു . 5  സെൻറ്    സ്ഥലം   വാങ്ങി കഴിയുമ്പോൾ   ഉള്ള
പണം  തീരും . ഗ്രാമത്തിൽ   ഈ   പ്രശ്നമില്ല . കുറഞ്ഞ വിലയ്ക്ക്  വീടിനുള്ള
സ്ഥലം  കിട്ടും . വീട്  വെക്കാനുള്ള   പണം  കണ്ടെത്തിയാൽ   മതി . Building
materials   വളരെ   ന്യായമായ   വിലയ്ക്ക്    സുലഭമാണ് .

1994 ന്  ശേഷം   ഭവന നിർമ്മാണത്തിൽ    വമ്പിച്ച  പുരോഗതിയാണ്
ഉണ്ടായിട്ടുള്ളത് . ഈ   പ്രദേശത്തെ   ജനങ്ങൾ    ഭവന നിർമ്മാണത്തിൽ   വളരെ  ഉത്സാഹം  ഉള്ളവരാണ് . Gannalaagte ഗ്രാമത്തിൽ  ഉള്ള  പ്രധാന  കട
Building materials ൻറെ    ഒരു   കടയാണ് .

ഞങ്ങളുടെ   സ്കൂളിൽ  പഠിച്ചു  പാസ്സായി പോയ   അനേകം പേർ   വൻ നഗരങ്ങളിൽ  ഉന്നതസ്ഥാനങ്ങളിൽ  ഉണ്ട് . കഴിഞ്ഞ കൊല്ലം  ഒരു കലണ്ടർ
കണ്ടു . ഒരു   പൂർവ്വ വിദ്യാർത്ഥി   Johannesburg ല്     ഫാഷൻ  model  ആണ് .
modelling ൻറെ   ഒരു   സ്ഥാപനം  അവൻ  നടത്തുന്നു . അതിന്റെതാണ്   കലണ്ടർ .

ടാർ   റോഡും   hospitalഉം    ഗ്രാമത്തിൽ  അത്യാവശ്യമാണ് . പക്ഷേ  അതിന്
മുൻകൈ   എടുക്കാൻ   ആരുമില്ല . നമ്മുടെ  നാട്ടിൽ   വികസനത്തിൻറെ
കാര്യത്തിൽ   ഉത്തരവാദിത്തമുള്ള   MLA യും   MP യും  ഉണ്ട് . ഇവിടെ  അതില്ല .തിരഞ്ഞെടുപ്പിൽ    പാർട്ടികൾക്ക്   ആണ്    ജനങ്ങൾ   വോട്ട് ചെയ്യുന്നത് .
വികസന    കാര്യം   Local  Government ൻറെ    ചുമതലയാണ് . അഴിമതിയിൽ
മുങ്ങിയവയാണ്   അവ . വികസനത്തിനുള്ള   പണം   ആവശ്യക്കാർ
തട്ടിയെടുക്കുകയാണ് . പണത്തിന്   ബുദ്ധിമുട്ടില്ല .

African National  Congress / കമ്മ്യൂണിസ്റ്റ്‌  പാർട്ടി   കൂട്ടുകെട്ട്   ഭരിക്കുന്ന
ഈ   രാജ്യത്ത്    അഴിമതി   ഒരു  നാട്ടുനടപ്പാണ് . പ്രസിഡന്റ്‌  സുമാ
അഴിമതിവീരനാണ് . അപ്പോൾ   അഴിമതി താഴേ തട്ടിലേയ്ക്ക്   പടരുന്നത്‌
സ്വാഭാവികമാണ് . ഞങ്ങൾ   സ്കൂളിലേയ്ക്ക്   പോകുന്ന   35 കിലോമീറ്ററിൽ
14 Kms     ചരൽ റോഡാണ് . അത്   ടാർ  ചെയ്യുന്നതിനു വേണ്ടി   പണം
അനുവദിച്ചതാണ് . ANC യുടെ  യൂത്ത് വിഭാഗം , മഹിളാ സംഘടന  മുതലായവർ  ചേർന്ന്  ഒരു  കമ്പനി  തട്ടിക്കൂട്ടി   tender പിടിച്ച്   പണം
വീതിച്ചെടുത്തു . ഒരടി പോലും   ടാർ  ചെയ്തില്ല . യാതൊരു  ചോദ്യവും
ഇല്ല ,നടപടിയുമില്ല . ആർക്കും   പരാതിയുമില്ല .


ആ   14  കിലോമീറ്റർ ദൂരം   കാറോടിക്കുന്നത്‌   വളരെ   ബുദ്ധിമുട്ടായിരുന്നു .
എങ്കിലും   മനുഷ്യരുടെ   കടന്നുകയറ്റം  ഇല്ലാത്ത  ആ  പ്രദേശത്തെ
കാഴ്ചകൾ   ആ  ബുദ്ധിമുട്ടിനെ  ഇല്ലാതാക്കി . വളരെ  ഉയരത്തിൽ   നൂറുകണക്കിന്  കൊക്കുകൾ   രാവിലെ  മറ്റേതോ   തടാകത്തെ  ലക്ഷ്യമാക്കി  സംഘമായി   പറക്കുന്നത്  കാണാം . V  തലതിരിച്ചു വെച്ചതു പോലെ   ഒരു
formation ല്   ആണ്   പറക്കൽ . ഇടയ്ക്കിടെ   leadership   മാറുന്നത്  മനോഹരമായ   ഒരു   കാഴ്ചയാണ് .

ഓരോ   season ലും   വിവിധ തരം  പക്ഷികളെ  കാണാം . കാട ,പരുന്ത് ,
മൂങ്ങാ  മുതലായവയെ   കണ്ടിട്ടുണ്ട് . കഴിഞ്ഞ   മാസം   ഒരു  Secretary
പക്ഷിയെ   കണ്ടു . ഒറ്റയ്ക്ക്  നടക്കുന്ന  പക്ഷിയാണ് . നാലടിയോളം  ഉയരം .
മെലിഞ്ഞ്   നീണ്ട കാലുകൾ . പാമ്പുപിടുത്തത്തിൽ   expert  ആണ് .
കാലുകൾ കൊണ്ട്  തല്ലിയാണ്    പാമ്പിനെ  കൊല്ലുന്നത് .

മഴക്കാലത്ത്‌   റോഡിൻറെ   ചിലഭാഗങ്ങളിൽ   ചെളി നിറഞ്ഞ്
മുമ്പോട്ടു പോകാൻ   ബുദ്ധിമുട്ടാകും . ചിലപ്പോൾ   കാർ  തെന്നി U  turn
ആകും . വളരെ  രസകരമായ  ഒരു  അനുഭവമാണ്  ഇത് . 2013  ജനുവരിയിൽ
ഒരു  അപൂർവ്വ പെരുമഴ   പെയ്തു . രാത്രിയിൽ  100 mm  മഴ . ഞങ്ങൾ  സ്കൂളിൽ
എത്താൻ   4 kms   ഉള്ളപ്പോൾ    റോഡിൽ   വെള്ളം  നിറഞ്ഞ്  ഒരു  തടാകം  രൂപപ്പെട്ടിരുന്നു . ഏകദേശം   50 മീറ്റർ  വീതിയിൽ . മുമ്പോട്ടുപോയാൽ
കുഴപ്പമാകുമോ   എന്നൊരു  ഭയം . ആ   വെള്ളത്തിലൂടെ  ആരെങ്കിലും
വരുന്നുണ്ടോയെന്നറിയാൻ    കുറേ  നേരം   കാറിൽ  ഇരുന്നു . 10 മിനിറ്റ്
കഴിഞ്ഞപ്പോൾ   ഒരു വെള്ളക്കാരൻ   farmer   ബക്കിയിൽ  എതിരെ  വന്നു .
ഞങ്ങൾ   ആശങ്കയിലാണ്  എന്ന്  മനസ്സിലാക്കിയ   അയാൾ  ബക്കിയിൽ നിന്ന്   ഇറങ്ങി  വെള്ളത്തിലൂടെ  നടന്ന്   ആഴം  തിട്ടപ്പെടുത്തി , cross ചെയ്യുന്നതിൽ   അപകടമില്ലെന്ന്   പറഞ്ഞു . അതനുസരിച്ച്  ഞങ്ങൾ
സുരക്ഷിതമായി   ക്രോസ്  ചെയ്തു .

ആ  പെരുമഴയ്ക്കു ശേഷം   പലയിടത്തും  ചെറിയ  തടാകങ്ങൾ  രൂപപ്പെടുകയും  മുമ്പ്  കണ്ടിട്ടില്ലാത്ത  വിവിധതരം  താറാവുകളും
കൊക്കുകളും   ആഘോഷിക്കാൻ  എത്തുകയും ചെയ്തു . ഒരാഴ്ചയോളം
നാട്ടുകാർക്കും   ഉത്സവം  പോലെ  ആയിരുന്നു . വലകളും  കുന്തങ്ങളുമായി അവർ   മീൻപിടിക്കാൻ   ഇറങ്ങി .

മഴയും   ചെളിയും  മൂർദ്ധന്യത്തിൽ എത്തുന്ന   മാർച്ച്  മാസത്തിൽ  ഈ
പ്രദേശത്ത്  നടത്തുന്ന   കാറോട്ട മത്സരമാണ്   BARBERSPAN   RALLY . ഏറ്റവും
tough ആയിട്ടുള്ള    കുറ്റിക്കാടുകൾ , പുൽമേടുകൾ , തരിശായ കൃഷിയിടങ്ങൾ  എന്നിവയിലൂടെയാണ്   ഓട്ടം . ഇക്കൊല്ലത്തെ  rally
എളുപ്പമായിരുന്നു , വരൾച്ച  കാരണം .

ഒരു  ദിവസം   സ്കൂളിൽ നിന്ന്   മടങ്ങുമ്പോൾ  ഒരു  ചെറിയ  ആമ  cross
ചെയ്യുന്നതു കണ്ടു . പലപ്പോഴും  കണ്ടിട്ടുണ്ട് .   കാർ  വെട്ടിച്ച്
അതിനെ  ഇടിക്കാതെ   പോവുകയാണ്  പതിവ് . ഞാൻ  കാർ  നിറുത്തി
അതിനെ   എടുത്തു . ഏകദേശം  400 ഗ്രാം  തൂക്കമുണ്ട് . അതിനെ  ബൂട്ടിൽ
വെച്ച്   വീട്ടിൽ കൊണ്ടു പോയി   ഗാർഡനിൽ   release ചെയ്തു . കാപ്പികുടി
കഴിഞ്ഞ്   വിസ്തരിച്ച്   കാണാമെന്നായിരുന്നു   പ്ലാൻ . എന്നാൽ  എല്ലായിടത്തും    അന്വേഷിച്ചിട്ടും   കണ്ടെത്തിയില്ല .





Thursday, 7 April 2016

എന്തുകൊണ്ടാണ് ഇത്ര ക്രൂരത ? ( ചിന്ത )


'' അടിച്ചു കൊന്നു '', ''വെട്ടിക്കൊന്നു '', ''കുത്തിക്കൊന്നു '',''മർദ്ടിച്ചുകൊന്നു '',
'' കഴുത്ത് ഞെരിച്ചു കൊന്നു '','' വെടി വെച്ചുകൊന്നു ''......എന്നെല്ലാം   വാർത്തകൾ   എന്നും   കാണാം . കൊന്നത്   തെരുവു നായയെ  അല്ല ,പച്ചയായ   മനുഷ്യനെയാണ്‌ . ''  ഭർത്താവ്   ഭാര്യയെ കൊന്നു '', ''മകൻ
അച്ഛനെ കൊന്നു '', ''അച്ഛൻ   മകളെ കൊന്നു '' എന്നെല്ലാം   വാർത്ത‍  നിത്യവും   കാണാം . എന്നും   നടക്കുന്ന   സംഭവമായതിനാൽ   ഇത്   ഒരു   സാധാരണ
സംഭവമാണ് ,അപ്രധാനമാണ് , എന്ന്  പലരും   കരുതുന്നതായി   തോന്നുന്നു .
രാഷ്ട്രീയം   എന്ന്   പറഞ്ഞുകൊണ്ട് , വീട്ടിൽ ഉറങ്ങി കിടക്കുന്നയാളെ
പാതിരായ്ക്ക്   വിളിച്ചുണർത്തി    കുടുംബാങ്ങങ്ങളുടെ   മുമ്പിൽ വെച്ച്
വെട്ടി നുറുക്കുന്നതും   ഇന്ന്   സാധാരണ    സംഭവമാണ് .

''  മൃഗീയമായി  മർദ്ദിച്ചു , മൃഗീയമായി   വെട്ടിനുറുക്കി '' എന്നൊക്കെയുള്ള
പ്രയോഗങ്ങൾ    കാലഹരണപ്പെട്ടതും   അർത്ഥശൂന്യവുമാണ്‌ .എന്തിന്
മൃഗങ്ങളെ   മനുഷ്യൻറെ   ക്രൂരതയിലേയ്ക്ക്    വലിച്ചിഴയ്ക്കുന്നു ? മൃഗീയം
എന്നതിൻറെ   അർത്ഥം   മൃഗങ്ങൾ  ചെയ്യുന്നതുപോലെ ' എന്നാണെങ്കിൽ
തെറ്റി . മനുഷ്യൻ   ചെയ്യുന്നതിൻറെ   ഒരു  കോടിയിൽ   ഒരംശം  ക്രൂരത
മൃഗങ്ങൾ   ചെയ്യുന്നില്ല . ഒരു  സിംഹത്തിന്   പുല്ല് തിന്നാൻ  വയ്യാത്തത് കൊണ്ടാണ്    അത്   മാനിനെയോ   കാട്ടുപോത്തിനെയോ   ആക്രമിച്ച്
കൊന്നു തിന്നുന്നത് . മൃഗങ്ങൾ    rape  ചെയ്യുന്നില്ല . വസ്തുത   ഇതായിരിക്കെ ,
''മൃഗീയമായി  കൊന്നു '' എന്നു  പറയുന്നത്  ശുദ്ധ  അസംബന്ധമാണ് . മൃഗങ്ങളെ   കൊല്ലുന്നതുപോലെ ' എന്നാണ്    അർത്ഥമെങ്കിൽ   അവിടെയും
മനുഷ്യനാണ്   പ്രതി .ചുരുക്കി  പറഞ്ഞാൽ   മനുഷ്യരിൽ   ഒരു  വിഭാഗം
നികൃഷ്ട ജീവികളാണ് .അതുകൊണ്ടാണല്ലോ    ഇത്രയധികം  പോലീസും
കോടതിയും   ജയിലും   പട്ടാളവും   ബോംബും   യുദ്ധങ്ങളും   ചാവേറുകളും
എല്ലാം .

ക്രൂരതയുടെ    അതിർത്തി വരമ്പുകൾ    അനന്തമായി   വികസിക്കുന്ന  ഒരു
കാലത്താണ്    നമ്മൾ   ജീവിക്കുന്നത് . ഇസ്ലാമിക്‌  സ്റ്റേറ്റ്ൻറെ     ഭീകരതയും
ക്രൂരതയും   നിത്യവും   റിപ്പോർട്ട്‌  ചെയ്യപ്പെടുന്നു . സിറിയ ,ഇറാഖു് ,തുർക്കി
ലിബിയ  മുതലായ   രാജ്യങ്ങൾക്കു പുറമേ   യൂറോപ്പിലെയ്ക്കും   അവർ
ഭീകരതയും    ക്രൂരതയും   വ്യാപിപ്പിച്ചിരിക്കുന്നു .ഇന്ത്യയേയും   അവർ
നോട്ടമിട്ടിട്ടുണ്ട് .അണുവായുധം   കൈക്കലാക്കി    പ്രയോഗിക്കാനാണ്   അവരുടെ    പദ്ധതി .മനുഷ്യവംശത്തെ   മുഴുവൻ   തുടച്ചു നീക്കാൻ
അവർ    മടിക്കുകയില്ല . ലോകത്തുള്ള   എല്ലാ  മനുഷ്യരേയും  ഭീകരതയും
ക്രൂരതയും   affect  ചെയ്തിട്ടുണ്ട് .പക്ഷേ    പലരും    ഇത്   തിരിച്ചറിയുന്നില്ല .യമനിൽ നിന്ന്   ഒരു  മലയാളി വൈദികനെ  തട്ടിക്കൊണ്ടു പോയി .ലിബിയയിൽ നിന്ന്    ഒരു മലയാളി  എഞ്ചിനീയറെ   തട്ടിക്കൊണ്ടുപോയി .
ഇവരെ   ജീവനോടെ    തിരിച്ചുകിട്ടിയാൽ    ഭാഗ്യം .

ഇസ്ലാമിക്‌    സ്റ്റേറ്റ്  ഉയർത്തുന്ന   ഭീഷണിയിലേയ്ക്കു    ശ്രദ്ധതിരിക്കാതെ
RSS ,സംഘപരിവാർ   എന്നൊക്കെ  പറഞ്ഞ്   ഉമ്മാക്കി കാട്ടി    പുകമറ
സൃഷ്ട്ടിക്കുകയാണ്    ചില  കപട ഇടതുപക്ഷക്കാരും   കപട ബുദ്ധിജീവികളും . ഇത്   ഒരു   ഫാഷൻ   ആയി   മാറിയിരിക്കുകയാണ് .RSS ഉം  സംഘപരിവാറും    ഒരിക്കലും    ചാവേറുകളെ   പരിശീലിപ്പിച്ച്  ജനക്കൂട്ടതിലേയ്ക്ക്  ഇറക്കി    വിടുകയില്ല . എന്നാൽ   IS   propaganda യിലൂടെ
യുവതീയുവാക്കന്മാരെ     സ്വാധീനിച്ച്   ഇന്ത്യയിൽ   ചാവേറുകളെ   ഇറക്കിവിടാനുള്ള    സാദ്ധ്യത  നിലനിൽക്കുന്നു .

ചാവേർ   ആക്രമണങ്ങളുടെ   ക്രൂരത   വിവരണാതീതമാണ് .കൊടും ക്രൂരതയും   കൊടും  ചതിയുമാണ്   അത് . ചാവേർ  പൊട്ടിതെറിച്ചാണ്
രാജീവ്‌  ഗാന്ധി  വധിക്കപ്പെട്ടത് .ലോകത്തിൻറെ   പല  ഭാഗങ്ങളിലും
പരിശീലനം  നേടിയ   ചാവേറുകൾ   പതിയിരിപ്പുണ്ട് . ഈസ്റ്റെർ ദിനത്തിൽ
ലാഹോറിൽ   ഒരു  ചാവേർ  പൊട്ടിത്തെറിച്ച്   എഴുപതിൽ   അധികം പേർ
കൊല്ലപ്പെട്ടു . ഇത്   ഓരോ  ദിവസവും   ലോകത്തിൻറെ  ഏതെങ്കിലും   ഭാഗത്ത്‌  നടക്കുന്നു . നൈജീരിയായിൽ    teenage  പെൺകുട്ടികളെയാണ്
ബോക്കോ   ഹരാം   തീവ്രവാദികൾ    ചാവേറുകളായി   ഉപയോഗിക്കുന്നത് .

ഇസ്ലാമിക്   സ്റ്റേറ്റ്ൽ  നടക്കുന്ന   ക്രൂരതകളുടെ  ചെറിയ   ഒരു  അംശം  മാത്രമേ  വെളിച്ചത്ത്  വരുന്നുള്ളൂ . തല വെട്ടലും   rape ഉം  നിത്യവും  നടക്കുന്നു . മറ്റു കുട്ടികൾ കാൺ കെയാണ്‌     rape .അഞ്ചും   ആറും   വയസ്സുള  കുട്ടികളെക്കൊണ്ട്    പരസ്യമായി   വെടിവെപ്പിച്ചു  കൊല്ലുന്നു .പെൺകുട്ടികളെ   പരസ്യമായി   ലേലം ചെയ്ത്  അടിമകളായി   വിൽക്കുന്നു .

രണ്ടുമാസം  മുമ്പ്   14 വയസ്സുള്ള   ഒരു   പയ്യനെ   IS   ഭീകരർ   പരസ്യമായി
വധിച്ചു . അവൻ  ചെയ്ത കുറ്റം   WESTERN  MUSIC  കേട്ടു  എന്നതാണ് .

IS   ഭീകരതയെ   മാറ്റിവെച്ചിട്ട്   ഇന്ത്യയിൽ   അല്ലെങ്കിൽ   കേരളത്തിൽ  നടക്കുന്ന   ക്രൂരമായ   കൊലപതകങ്ങളിലെയ്ക്ക്   ഒന്നു  കണ്ണോടിക്കാം .
കഴിഞ്ഞ   ആഴ്ച  കർണ്ണാടകത്തിൽ  ഒരു  19കാരിയെ    അവളുടെ  അച്ഛനും
അമ്മാവനും ചേർന്ന്  കൊന്ന്  കെട്ടിതൂക്കി   ആല്മഹത്യ  ആണെന്ന്  വരുത്തി തീർക്കാൻ    വിഫലശ്രമം    നടന്നു ,UP യിലും   ഹരിയാനയിലും  honour killings
സാധാരണയാണ് .സ്ത്രീകളും   കുട്ടികളുമാണ്  അതിക്രൂരമായ  പീഡനങ്ങൾക്കും    ഇരയാകുന്നത് . വിവാഹ വാഗ്ദാനം  ചെയ്ത്   പ്രായപൂർത്തിയാകാത്ത   പെൺകുട്ടികളെ   rape  ചെയ്യുന്നത്   ഇന്ന്    സാധാരണയാണ് . വിവാഹാഭ്യർത്ഥന    നിരസിച്ചാൽ   പെൺകുട്ടിയുടെ
മുഖത്ത്    acid  പ്രയോഗം . അപ്പോൾ   നമ്മൾ  ചോദിച്ചുപോകുന്നു . എന്തുകൊണ്ടാണ്   ഇത്ര  ക്രൂരത ? എന്താണ്  ഇതിന്  ഒരു   പരിഹാരം ?

പോലീസിനും   നിയമങ്ങൾക്കും  കോടതിക്കും   ഇതിന്  അറുതിവരുത്താൻ
ആവുകയില്ല . ഉന്നതമായ   വിദ്യാഭ്യാസം കൊണ്ട്    സാധിക്കുമോ ? മതവിശ്വാസം കൊണ്ട്    സാധിക്കുമോ ? ഇല്ലാ എന്നാണ്  ഉത്തരം . IS ഉം
ബോക്കോ   ഹറാമും   മതവിശ്വാസികളാണ് . ഡൽഹിയിലും  മുംബായിലും
ഉന്നത വിദ്യാഭ്യാസമുള്ള    ധനികർ   കൊലപാതകം  ചെയ്തിട്ടുണ്ട് . (celebrity
murders )

മതവും   രാഷ്ട്രീയവും   അക്രമത്തിന്   പ്രേരിപ്പിക്കുന്നില്ല എങ്കിൽ  അത്
നല്ലതാണ് . മറ്റുള്ളവരെ   സ്നേഹിക്കാനും  ബഹുമാനിക്കാനും   ആണ്
വിദ്യാഭ്യാസത്തിൽ നിന്ന്  കിട്ടുന്ന  മൂല്യങ്ങൾ എങ്കിൽ   അത്  നല്ലതാണ് .
മനുഷ്യനെയും   പ്രകൃതിയേയും   സ്നേഹിക്കുന്ന   ഒരാൾക്ക്‌  അക്രമം
ചെയ്യാൻ   തോന്നുകയില്ല . ഈയിടെ   റോഡ്‌ ക്രോസ് ചെയ്യുന്ന   ആനകളെ
കുറേ  ചെറുപ്പക്കാർ  കല്ലെറിയുന്നത്‌  കണ്ടു . തെറി നിറഞ്ഞ കോളേജ്
മാഗസിനും   വനിതാ പ്രിൻസിപ്പൽന്    കുഴിമാടം   തീർത്തതും  കണ്ടു .
ഈ  ചെറുപ്പക്കാരുടെ   കുടുംബപശ്ചാത്തലത്തിൽ   എന്തോ  പിശകുള്ളതുപോലെ   തോന്നുന്നു . കുടുംബം   നല്ലതാണെങ്കിൽ   കുട്ടികൾ
അക്രമികളും    ആഭാസന്മാരും   ആവുകയില്ല .

ഒരു  കുടുംബത്തിൽ   സ്നേഹവും  ബഹുമാനവും   ഉണ്ടെങ്കിൽ  കുട്ടികൾ
ക്രൂരർ   ആവുകയില്ല . പ്രകൃതിയോടുള്ള   സ്നേഹവും   വളരെ  പ്രധാനമാണ് . കുട്ടികൾ   വളർത്തുമൃഗങ്ങളെ   care ചെയ്ത് ശീലിക്കുമ്പോൾ ,ചെടികൾ നട്ട്   വെള്ളമൊഴിച്ച്  പരിപാലിക്കുമ്പോൾ  ,  അവരിൽ   നന്മയുടെ  വിത്തുകൾ
പാകുന്നു . ഒരു   ആനയെ   കണ്ടാൽ   അവർ  കല്ലെറിയുകയില്ല . ഒരു ചെടി
കണ്ടാൽ   അതിനെ   വെട്ടി കളയുകയില്ല .

മദ്യപാനം   ചില  മനുഷ്യരെ   ക്രൂരർ ആക്കുന്നതായി   കാണാം . ഷാപ്പിലിരുന്ന്  ഒരുമിച്ച്  മദ്യപിച്ചശേഷം   പുറത്തിറങ്ങിയ  സുഹൃത്തുക്കൾ
ഒരു  ബീഡി ,അല്ലെങ്കിൽ  സിഗരറ്റിനു വേണ്ടി തർക്കിച്ച്‌   അവസാനം
കൊലപാതകത്തിൽ    കലാശിക്കുന്ന   സംഭവങ്ങൾ  ആവർത്തിക്കുന്നു .
അച്ഛൻറെ   മദ്യപാനത്തിൽ   സഹികെട്ട്   മകൻ ,അല്ലെങ്കിൽ   ഭാര്യ
അയാളെ   കൊല്ലുന്നതായും   കേട്ടിട്ടുണ്ട് . ചില   കൊലക്കേസ്  പ്രതികളെ
ചോദ്യം   ചെയ്യുമ്പോൾ   അവർ  പറയുന്നത്   അവർക്ക്  കുടുംബത്തിൽ
ഒട്ടും    care കിട്ടിയിരുന്നില്ല   എന്നാണ് . മാത്രമല്ല   കുടുംബത്തിൽ   എപ്പോഴും
കലഹമായിരുന്നു   എന്നാണ് . കാരണം   മദ്യപാനം .

ചില   നല്ല   മനുഷ്യർ  ചില നേരങ്ങളിൽ   വലിയ  ക്രൂരത  കാണിക്കാറില്ലേ
എന്നുചോദിച്ചാൽ  '' അതെ '' എന്നാണ്   ഉത്തരം . സംശയ രോഗമാണ്
കാരണം . Shakespeare ടെ    OTHELLO  നാടകത്തിൽ    സംശയ രോഗം  ബാധിച്ച
Othello , ഭാര്യയായ    Desdemona യെ    കഴുത്ത്  ഞെരിച്ചു കൊല്ലുന്നു . ഒതെല്ലൊ
നല്ലവനും    ശുദ്ധഗതിക്കാരനും    ആയിരുന്നു . Desdemona   മാലാഖയെ പ്പോലെ   പരിശുദ്ധയായിരുന്നു .ഈ    ദുരന്തം  ഇന്നും   ആവർത്തിക്കുന്നു .


 













Monday, 4 April 2016

ചോർച്ച ,എല്ലായിടത്തും ചോർച്ച ( OPINION )

ഇന്നത്തെ  കാലത്ത്   ഏറ്റവും   പ്രധാനപ്പെട്ട   ഒരു ചർച്ചാവിഷയം    ചോർച്ചയാണ് . ചോർച്ച ഇല്ലാത്ത   ഒരു  മേഖലയും  ചൂണ്ടിക്കാനിക്കാനില്ല .
ഖജനാവിൽ നിന്നുള്ള   ചോർച്ചയാണ്   ഏറ്റവും   പ്രധാനം . പലയിടത്തും
ചോർച്ചയുള്ള   ഒരു വലിയ    ഡാം  പോലെയാണ്    ഖജനാവ് . ആ    ഡാം
ചോർത്തിയെടുക്കാനുള്ള    അടവുകൾക്കാണ്    രാഷ്ട്രീയം  എന്ന്  പറയുന്നത് . dam ൻറെ കൂടെ   n ചേർത്താൽ   damn  ആയി . damn   politics !

കർണ്ണാടകത്തിൽ    ചോദ്യക്കടലാസ്സുകൾ    വ്യാപകമായി  ചോർന്ന്
വലിയ    വിവാദവും   സമരവും    നടക്കുകയാണ് .പരീക്ഷകളുടെ   വിശ്വാസ്യത   ചോർന്നിരിക്കുകയാണ് .



ചോദ്യക്കടലാസ്സ് , മാർക്ക് , വോട്ട് , രഹസ്യങ്ങൾ ,പോക്കറ്റ്‌ ,മുതലായവ
ചോരുന്ന    സാധനങ്ങളാണ് . ഹിന്ദിയിൽ 'ചോർ ' എന്ന   വാക്കിൻറെ  അർത്ഥം  'കള്ളൻ ' എന്നാണ് . ചോർ  എന്ന   വാക്കിൽ നിന്നാണോ   ചോരുക
എന്ന   മലയാളം   വാക്ക്   ഉണ്ടായതെന്ന്   അറിയില്ല . എന്തായാലും   ചോർ
എന്ന   വാക്ക്   അത്ര   നല്ലതല്ല . ചാരൻ  എന്ന   വാക്ക്   ശ്രദ്ധിക്കുക . ചോറ് ,ചാറ് ,മുതലായ   വാക്കുകളും  ഇവിടെ  പഠന യോഗ്യമാണ് . ലോകത്തിൽ  ഒരു
നല്ല  വിഭാഗം   ആളുകൾ   ചോർ   ആണ് . ചോരി  ചെയ്താണ്   അവർ   ചോറ്  ചാറിൽ
കുഴച്ച്   ഉരുട്ടി   ഞനനുന്നത് . ചേരികളിൽ   താമസിക്കുന്ന    സാധാ ചോർകളെ   നമുക്ക്   മാറ്റി നിറുത്താം . ഒരു ചാൺ   വയറിനു വേണ്ടിയാണ്
അവർ   ചോരി  ചെയ്യുന്നത് .

ഇപ്പോൾ   പനാമയിൽ   ബഡാ ചോർകളുടെ   പേരുകൾ  ഉള്ള   ലിസ്റ്റ് ചോർന്നിട്ടുണ്ട് .ദുഷ്ടന്മാർ    പനപോലെ   വളരും   എന്നാണല്ലോ  ചൊല്ല് . അതുകൊണ്ടായിരിക്കാം    ചില  വമ്പൻ   ചോർകൾ     അവിടെ   കോടികൾ
ഒളിപ്പിച്ചു വെച്ചത് . ലിസ്റ്റിൽ    ഇന്ത്യയ്ക്ക്    അർഹമായ   പ്രാതിനിധ്യം
ഉള്ളതിൽ   നമുക്ക്    അഭിമാനിക്കാം .


ആദരണീയനായ    അമിതാഭ് ബച്ചൻ     ഹീറോയുടെ   റോളിൽ  ആണ്
അഭിനയിച്ചു കണ്ടിട്ടുള്ളത് . ചോർ   ആയി   അദ്ദേഹം   അഭിനയിച്ചിട്ടുണ്ടോ
എന്നറിയില്ല .ഉണ്ടെങ്കിൽത്തന്നെ   Robinhood നെ   പോലുള്ള   അച്ച്ചാ  ചോർ
ആയിട്ട്    ആകാനേ   സാധ്യതയുള്ളൂ . മരുമകൾ   ഐഷ്വര്യാ റായി
heroine   ആയിട്ടാണ്    അഭിനയിച്ചു കണ്ടിട്ടുള്ളത് . എന്തായാലും    പനാമയിൽ
ചോർന്ന   ലിസ്റ്റിൽ   അച്ഛന്റേയും    മരുമകളുടെയും   പേരുകൾ  ഉണ്ട് .
ആകെ  500  ഇന്ത്യൻ   ചോർകളുടെ  ലിസ്റ്റ്   ആണ്   ചോർന്നിട്ടുള്ളത് .

വരും ദിവസങ്ങളിൽ      ചോർകളുടേയും    ചോർനികളുടെയും   ഞെട്ടിപ്പിക്കുന്ന    പേരുകൾ    പ്രതീക്ഷിക്കാം .

ഓണത്തിന്  ഇടയ്ക്ക്   പുട്ട് കച്ചവടം   എന്ന്   പറഞ്ഞതുപോലെ    റഷ്യൻ
പ്രസിഡന്റ്‌    വ്ലാഡിമിർ  പുട്ടിൻറെ   പേരും  പനാമാ ചോർകളുടെ  ലിസ്റ്റ്ൽ
ഉണ്ട് . ബ്രിട്ടീഷ്‌   പ്രധാനമന്ത്രി   ഡേവിഡ്‌   കാമറൂണിന്റെ   പിതാവിൻറെ
പേരും   ഉണ്ട് . ചൈനീസ്   പ്രസിഡന്റും   JACKIE  ചാനും  ഉണ്ട് . ദക്ഷിണാഫ്രിക്കൻ  പ്രസിഡന്റ്    ജേക്കബ്‌   സുമായുടെ   മരുമകനും  ഉണ്ട് .

ഇന്നത്തെ    കാലത്ത്   ഒന്നും   അധികകാലം   ഒളിപ്പിച്ചു വെക്കാൻ  സാധിക്കുകയില്ല . എല്ലാ   ചോരിയും  ഒരു  ദിവസം  ചോരും ,ഒരു   സുനാമി
പോലെ . WIKILEAKS   സ്ഥാപകൻ   ജൂലിയൻ   ASSANGE യും   അമേരിക്കയിൽ
EDWARD  SNOWDEN നും    അമേരിക്കൻ   സർക്കരിന്റെയും    CIA യുടേയും
കോടിക്കണക്കിന്     രേഖകൾ   ചോർത്തി . ജനങ്ങൾ  അവരെ   heroes  ആയി
പുകഴ്ത്തുമ്പോൾ    അധികാരികൾ   അവരെ   ചാരന്മാരായി   മുദ്രകുത്തി .WIKILEAK ൻറെ     ചുവടുപിടിച്ച്    വത്തിക്കാനിൽ   VATILEAKS   ഉണ്ടായി .
NUZZI   എന്ന    പത്രപ്രവർത്തകനാണ്    Benedict   മാർപാപ്പയുടെ    സ്വകാര്യകത്തുകളും    മറ്റ്  അനേകം   രേഖകളും    ചോർത്തി   വത്തിക്കാനിലെ    അഴിമതി    വെളിച്ചത്ത്   കൊണ്ടുവന്നത് .


ജനങ്ങൾ    ആരാധിക്കുന്ന   പല   VIP കളും    പെരുംകള്ളന്മാരാണ്   എന്ന്
പനാമാ    ചോരലുകൾ   വ്യക്തമാക്കുന്നു . ചോരന്മാർക്ക്    കള്ളപ്പണം
ഒളിപ്പിക്കാൻ    ഇനി  വേറെ   വല്ല ഗ്രഹവും   കണ്ടുപിടിക്കണം . ഗ്രഹപ്പിഴ ,അല്ലാതെ   എന്തുപറയാൻ !








Sunday, 3 April 2016

സരിതയുടെ കത്ത് ( OPINION )

"Laughter  is the best  medicine .'' എന്നാണ്   ചൊല്ല് . ഇത്   ജീവിതത്തിൽ   നിത്യ
വും പ്രാവര്ത്തികമാക്കുന്ന    ചിലർ   കൂട്ടമായി  മൈതാനങ്ങളിൽ   പോയി
ആകാശത്തേയ്ക്ക്  നോക്കി  ചിരിക്കുന്നത്   കണ്ടിട്ടുണ്ട് .അർഥം  ഇല്ലാത്ത
ഇത്തരം   ചിരിക്ക്  skylaugh  എന്ന്   പറഞ്ഞുകേട്ടിട്ടുണ്ട് . തെരഞ്ഞെടുപ്പു കാലത്ത്    മൈതാനങ്ങളിൽ  പോയി  ചിരിക്കേണ്ട   ആവശ്യമില്ല . വീട്ടിൽ
TV യുടെ   മുമ്പിലിരുന്ന്    ധാരാളം  ചിരിക്കാനുള്ള  വക  കൂടി വരികയാണ് .
ഇടുക്കി ഡാമിൽ   വെള്ളം  കുറയുമ്പോൾ   തെരഞ്ഞെടുപ്പ്  പ്രമാണിച്ച്  ചിരിയുടെ   ഡാം  നിറഞ്ഞു  കവിയുകയാണ് .

ഒന്നും ചെയ്യാനില്ലാതെ   ബോറടിച്ച്  ഇരിക്കുമ്പോഴാണ്   ASIANET / LIENET
ചാനലിൽ    BREAKING NEWS കണ്ടത് . സരിതയുടെ   കത്തിൻറെ   ഒറിജിനൽ
ഏഷ്യാനെറ്റ്‌ ന്    കിട്ടിയിരിക്കുന്നു ! എങ്ങനെ   ചിരിക്കാതിരിക്കും !കുടുകുടെ ചിരിച്ചു ,ചിരിച്ച്  ചിരിച്ച്  മണ്ണുകപ്പി .കണ്ണിൽ   കണ്ണീർ  നിറഞ്ഞു .
ഏപ്രിൽ   ഒന്നാം  തീയതി   broadcast ചെയ്യാനിരുന്ന    പരിപാടി ,എന്തുകൊണ്ടോ   രണ്ടു ദിവസം   താമസിച്ചു പോയി . സരിതയുടെ കൂടെയുള്ള   rehearsal ന്   കൂടുതൽ    സമയം   വേണ്ടി വന്നിരിക്കാം .എന്തായാലും  2016 ലെ    ഏറ്റവും   നല്ല joke നുള്ള    അവാർഡ്‌   Asianetന്  സ്വന്തം .

തെരഞ്ഞെടുപ്പ്   പ്രമാണിച്ച്   എല്ലാവരും    വളരെ  മാന്യത  കാണിക്കുന്ന
ഈ    അവസരത്തിൽ   Asianet  എന്തുകൊണ്ട്   ഈ   തലതിരിവ്‌  കാണിച്ചതെന്ന്    പിടി കിട്ടുന്നില്ല . ഒരു പക്ഷേ    ഉമ്മൻ ചാണ്ടിയെ
താറടിക്കാൻ വേണ്ടി    എതിരാളികളിൽ നിന്ന്   വാങ്ങിയ   പണം
കാശായി   refund ചെയ്യുന്നതിന് പകരം   ഈ   super


joke   കാണിച്ചതാവാം .
Southern  സുഡാനിൽ       പട്ടാളക്കാർക്ക്    മാസശമ്പളം  കൊടുക്കാൻ  കാശില്ല .
പകരം    സ്ത്രീകളെ   rape ചെയ്യാൻ    അനുവദിച്ചാണ്     ശമ്പള കുടിശ്ശിക
തീർക്കുന്നത് . അതേ  പണിയാണ്   Asianet ചെയ്തത് .

മലയാളത്തിൽ   ഒരു   പുതിയ   വാക്ക്   പഠിക്കാൻ  ഇടയായി .തെരഞ്ഞെടുപ്പുകാലത്ത്   മാന്യമായ   ഭാഷ  ഉപയോഗിക്കണമല്ലോ .
പരനാറി ,ചെറ്റ ,തെണ്ടിത്തരം ,മുതലായ   വാക്കുകൾ   ഉപയോഗിച്ചാൽ
ലക്ഷക്കണക്കിന്‌   വോട്ട്   ചോർന്നു പോകും . ഞാൻ  പഠിച്ച  പുതിയ
വാക്കാണ് '' പിതൃത്വ രഹിതമായ ''   എന്നത് .  നാടൻ   മലയാളത്തിൽ
പറഞ്ഞാൽ    '' തന്തയില്ലാത്തരം ''. സരിതയെ   കൂട്ടുപിടിച്ച്   Asianet നടത്തിയത്  തനി    തന്തായില്ലാത്തരം   ആണ് .


ഉമ്മൻ  ചാണ്ടി     സരിതയെ  ക്ലിഫ്ഫ്   ഹൌസിൽ  വെച്ച്   പീഡിപ്പിച്ചുവത്രേ !
എങ്ങനെ    ചിരിക്കാതിരിക്കും ?  ഉമ്മൻ ചാണ്ടി   മാത്രമല്ല ,അനേകം
നേതാക്കന്മാർ     സരിതയെ   പീഡിപ്പിച്ചുവത്രേ ! ഇത്രയേറെ   നേതാക്കൾ
തങ്ങളുടെ    രാഷ്ട്രീയ ഭാവി പോലും    അപകടപ്പെടുത്തിക്കൊണ്ട്   പീഡിപ്പിക്കാൻ
മാത്രം    സരിതയുടെ    ആകർഷണീയത   എന്താണെന്ന്   ഏഷ്യാനെറ്റ്‌  ഒന്നു
വിശദീകരിച്ചു തന്നാൽ    വളരെ   ഉപകാരമായിരിക്കും .


പണ്ട്     അമേരിക്കൻ   പ്രസിഡന്റ്‌  ആയിരുന്ന   Bill Clinton ,  മോനിക്കാ
Lewinsky  എന്ന    യുവതിയുമായി    അനാശാസ്യം  നടത്തി  കുടുങ്ങി ,വലിയ
വിവാദമായി . തലനാരിഴക്കാണ്    Clintonന്     അധികാരം   നഷ്ടമാകാതിരുന്നത് . പക്ഷേ   Clinton നോട്   നമുക്ക്   ക്ഷമിക്കാം . മോനിക്കാ
Lewinsky    അതീവ സുന്ദരി    ആയിരുന്നു . Clinton ചെറുപ്പവും    ആയിരുന്നു .

ഉമ്മൻ  ചാണ്ടിയെ  നിയമത്തിൻറെ   മുമ്പിൽ   കൊണ്ടുവരുമെന്നാണ്   സരിത
പറയുന്നത് . The   Devil    quoting the Bible  എന്ന    പ്രയോഗം   അറിഞ്ഞുകൂടാത്ത വർക്ക്   ഉദാഹരണ സഹിതം     പഠിക്കാനുള്ള    അവസരമാണ്  ഇത് .''ചെകുത്താൻ   വേദം ഓതുക ''  എന്ന്    മലയാളത്തിൽ   പറയും .

സരിതയുടെ   കത്ത് പോലുള്ള    തരം താണ   ചെപ്പടിവിദ്യകൾ  കൊണ്ട്
എതിര്പക്ഷത്തിന്    പത്ത്   വോട്ട്  കൂടുതൽ നേടിക്കൊടുക്കാം  എന്നാണ്
Asianet   വിചാരിക്കുന്നുവെങ്കിൽ     അവർക്ക് തെറ്റി . മാനംമര്യാദയായി ,
കുടുംബമായി    ജീവിക്കുന്നവരാണ്   കേരളത്തിൽ  ഭൂരിപക്ഷം .സരിതയുടെ   കത്തിന്  മണ്പാൽ വില / പുല്ലുവില    അവർ   കൽപ്പിക്കുന്നില്ല .