Thursday, 14 April 2016

വെടിക്കെട്ട്‌ നിരോധിക്കുക -Part 2 (OPINION )

വെടിക്കെട്ട്‌    നിരോധിക്കുന്നതിനെപ്പറ്റി   ചൂടുപിടിച്ച   ധാരാളം  ചർച്ചകൾ
നടന്നു കഴിഞ്ഞു . ഇനിയും   നടക്കും . ഈ   ചർച്ചകളിൽ നിന്ന്   ഉയർന്നു വന്ന
ഒരു   നല്ല  കാര്യം , എല്ലാ   മതവിഭാഗങ്ങളിലും പെട്ട  ജനങ്ങൾ   വെടിക്കെട്ടിനും   ആന എഴുന്നള്ളത്തിനും   എതിരായി   ശബ്ദമുയർത്തുന്നു
എന്നതാണ് . വെടിക്കെട്ടിന്    മതപരമായ    അടിസ്ഥാനമില്ലെന്ന്   ഹിന്ദു
മതപണ്ഡിതന്മാർ    ആധികാരികമായി   പറഞ്ഞു കഴിഞ്ഞു .

ഒരാൾക്ക്‌   ഹരമായി  തോന്നുന്ന   ഒരു  കാര്യം  മറ്റൊരാൾക്ക്   പ്രഹരമായി
മാറാം . പരവൂരിൽ    തെറിച്ചു പോയ   ഒരു  concrete   കഷണം , ഒന്നര കിലോമീറ്റർ    അകലെ    ബൈക്കിൽ  ഇരുന്ന   ഒരാളെ   പ്രഹരിച്ച്  അയാൾ
തൽക്ഷണം   മരിച്ചു . വെടിക്കെട്ട്‌    കാണാൻ   രസമുള്ളത് ആണെങ്കിലും
പൊതുനന്മയെ   കണക്കിലെടുത്ത്   അത്‌    വേണ്ടെന്ന് വെക്കാൻ  എല്ലാവരും   തയ്യാറാകണം . പരവൂർ    അപകടത്തെ തുടർന്ന്   ഒരു
blessing  in   disguise  പോലെ   അനേകം   പള്ളികളും   ക്ഷേത്രങ്ങളും   വെടിക്കെട്ട്‌    ഉപേക്ഷിച്ചിരിക്കുന്നു .

കാലം   മാറുന്നതനുസരിച്ച്   പുതിയ  കണ്ടുപിടുത്തങ്ങൾ   വരുന്നു ,പുതിയ
ഉപകരണങ്ങൾ   വരുന്നു . അതനുസരിച്ച്   നമ്മൾ   പഴയവയെ  ഉപേക്ഷിക്കുന്നു . ഉദാഹരണമായി , ഇന്ന്   പഴയ രീതിയിൽ  കത്തെഴുതി
സ്റ്റാമ്പ്‌ ഒട്ടിച്ച്    പോസ്റ്റ്‌ ചെയ്യുന്നവർ  ആരെങ്കിലും  ഉണ്ടോയെന്നറിയില്ല .
ഇമെയിൽ ,SMS , whatsആപ്പ്   മുതലായവ   വന്നതോടെ   കത്ത്  ആർക്കും
വേണ്ടെന്നായി . ക്യാമറയിൽ   ഫിലിം roll ഇട്ട്   പിന്നീട്   അത്  സ്റ്റുഡിയോയിൽ  കൊടുത്ത്   develop ചെയ്യുന്ന   രീതിയും   അവസാനിച്ചു .
25 കൊല്ലം   മുമ്പ്   ഒരു  landline   phone  connection  കിട്ടാൻ   ഒരു  വൻതുക
കെട്ടിവെച്ച്    കാത്തിരിക്കണമായിരുന്നു . ഇന്ന്   landline  ആർക്കും  വേണ്ട .
വെടിക്കെട്ടും   ഇതുപോലെ   കാലഹരണപ്പെട്ട   ഒരു   കാര്യമാണ് .
അഥവാ   ആർക്കെങ്കിലും    ആകാശത്ത്   വിസ്മയം   കാണണം  എന്ന്
നിർബന്ധമുണ്ടെങ്കിൽ    രാത്രിയിൽ   ആകാശത്തേയ്ക്ക്   നോക്കിയാൽ  മതി .കോടാനുകോടി    നക്ഷത്രങ്ങളെ   കാണാം . ചന്ദ്രനെയും   കാണാം . ശബ്ദത്തിൻറെ    ശല്യവും   ഇല്ല .

മൈക്ക് , വെടിക്കെട്ട്‌   മുതലായവ   കേൾവിയെ    ദോഷകരമായി   ബാധിക്കുമെന്ന്   പണ്ട്   സാധാരണ ജനങ്ങൾക്ക്‌   അറിയില്ലായിരുന്നു . ഇന്നും
പലർക്കും   അറിയില്ല . ഇപ്പോൾ   കൂടുതൽ   ആളുകൾ   അറിഞ്ഞുവരുന്നു .
അതുകൊണ്ടാണ്    വെടിക്കെട്ട്‌   വേണ്ടാ എന്ന   നിലപാടിന്   പിന്തുണ  കൂടിവരുന്നത് .

വളർത്തു മൃഗങ്ങൾ ,പക്ഷികൾ   എന്നിവയ്ക്ക്    കർണ്ണകഠോരമായ   ശബ്ദം
ദുസ്സഹമാണ് . അവയ്ക്ക്   കടുത്ത   distress  ഉണ്ടാകും . ഇതുകൂടി   കണക്കിലെടുത്താണ്   പല രാജ്യങ്ങളിലും   വെടിക്കെട്ട്‌   പരിമിതപ്പെടുതിയിരിക്കുന്നത് .  കേരളത്തിൽ   എപ്പോഴും   ദുസ്സഹമായ
ശബ്ദമാണ് . വാഹനങ്ങളുടെ   ഇരമ്പലും   നിറുത്താത്ത  ഹോണടിയും
കാരണം . നഗര  പ്രദേശങ്ങളിൽ   കാക്കയല്ലാതെ   മറ്റു പക്ഷികളെ   കാണാനില്ല .

ദക്ഷിണാഫ്രിക്കയിൽ     വെടിക്കെട്ട്‌   കർശനമായ   നിയന്ത്രണത്തിലാണ് .
ഇന്ത്യയെപ്പോലെ   ഒരു  മൂന്നാം ലോക രാജ്യമാണെങ്കിലും    horn അടിക്കുന്ന
പതിവില്ല .

ആചാരങ്ങൾ    മനുഷ്യരുടെ    അവകാശങ്ങളെ   ലങ്ഘിക്കുന്നതാണെങ്കിൽ
അവയെ    ഉപേക്ഷിക്കേണ്ടി വരും . പണ്ട്  ഇന്ത്യയിൽ  സതി  എന്ന  ആചാരം
ഉണ്ടായിരുന്നു . ഹിന്ദു വിധവകൾ    ഭർത്താവിന്റെ   ചിതയിൽ ചാടി  ആൽമഹത്യ   ചെയ്യുന്നതായിരുന്നു   സതി . ബ്രിട്ടീഷ്‌   Colonial   അധികാരികൾ   1829 ല്     തങ്ങളുടെ   ഭരണത്തിൻ  കീഴിലുണ്ടായിരുന്ന
പ്രദേശങ്ങളിൽ    സതി   നിരോധിച്ചു . 1861 ൽ  വിക്ടോറിയ   രാജ്ഞിയുടെ
കാലത്ത്      ഇന്ത്യ  ഒട്ടാകെ   സതി   നിരോധിച്ചു .

മൃഗങ്ങൾക്ക്    എതിരായ   ക്രൂരതയ്ക്ക്   എതിരായി   ലോകമൊട്ടാകെ
പ്രതിഷേധം   ആളിക്കത്തുകയാണ് . ബ്രിട്ടീഷ്‌   ഭരണകാലത്ത്   ഇന്ത്യയിൽ
അവർ    സിംഹങ്ങളെയും   കടുവകളെയും   കൊന്ന്   രസിച്ചിരുന്നു .ഇന്ന്
അത്   നടപ്പില്ല . ആഫ്രിക്കയിൽ   ഇപ്പോഴും   ചില  വിദേശ tourist കൾ
ലൈസൻസ്   എടുത്ത്   വന്യമൃഗങ്ങളെ   വേട്ടയാടി   കൊല്ലുന്നുണ്ട്‌ . ലക്ഷ ക്കണക്കിന്    ഡോളർ  കൊടുത്താണ്  ഒരു  സിംഹത്തെ  കൊല്ലുന്നത് .
കാലഹരണപ്പെട്ട   ഈ   ഏർപ്പാട്    ശക്തമായ   പ്രതിഷേധമാണ്   നേരിടുന്നത്

ലോകത്തിലെ    ഏറ്റവും   സുന്ദരനായ    സിംഹം   ആയിരുന്നു   Zimbabwe യിലെ   Cecil .  വളരെയധികം    ഗവേഷണങ്ങൾക്ക്‌   വിഷയമായിരുന്നു
രാജകീയ പ്രൌഡിയുള്ള    അവൻ . കറുത്ത   ജട ആയിരുന്നു    അവൻറെ
പ്രത്യേകത . 2015ല്     Walter  Palmer  എന്ന   ഒരു   അമേരിക്കൻ  ദന്തഡോക്ടർ
ക്രോസ് bow   ഉപയോഗിച്ച്     സെസിലിനെ   കൊന്നു . 50000 ഡോളർ  ചെലവാക്കിയാണ്   അയാൾ   കൊല   നടത്തിയത് . അയാൾക്ക്‌   വേട്ടയ്ക്കുള്ള    licence  ഉണ്ടായിരുന്നു . പക്ഷേ   വന്യമൃഗസ്നേഹികൾ
അയാൾക്കെതിരെ    അമേരിക്കയിലും    മറ്റു രാജ്യങ്ങളിലും   ശക്തമായ
പ്രതിഷേധം   നടത്തി . കൊലയാളിയുടെ Clinic   അടച്ചുപൂട്ടേണ്ടി   വന്നു .

മൃഗങ്ങളോടുള്ള   ക്രൂരതയ്ക്കെതിരെ   ജനങ്ങൾ   കൂടുതൽ   ബോധവാന്മാർ
ആകുന്നു   എന്നതിന്   ഉദാഹരണമാണ്   മേൽപ്പറഞ്ഞ   സംഭവം .



.

No comments:

Post a Comment