Saturday, 12 December 2015

Facebook ലെ മാനസിക രോഗികൾ (OPINION )


ഇന്നത്തെ കാലത്ത്    വീട്ടിൽ  ഇരുന്ന്  പഠിച്ച്   ഏതു വിഷയത്തിലും   ബിരുദവും  ബിരുദാനന്തര ബിരുദവും    എടുക്കാൻ   സാധിക്കും . Criminology യിൽ   ഒരു കൈ   നോക്കിയാലോ   എന്ന  ആലോചനയിലാണ്   ഞാൻ .
കുറ്റകൃത്യങ്ങൾക്ക്    കുപ്രസിദ്ധമായ   ദക്ഷിണാഫ്രിക്കയിൽ    Study  material
സുലഭമാണ് . ഒരു  പത്രം  എടുത്താൽ   രണ്ടു മൂന്ന്    പേജ് കൾ   അതി ക്രൂരമായ   കുറ്റകൃത്യങ്ങളുടെ   റിപ്പോർട്ടുകൾ , കോടതി വിചാരണകൾ ,വിധികൾ  മുതലായവയെപ്പറ്റിയാണ് . ഓസ്കാർ   Pistorius ൻറെ   കേസ് ൽ
നിന്ന്    വളരെയേറെ    പഠിക്കാനുണ്ട് . നാളെ  ഒരു  പരീക്ഷയ്ക്ക്  വിളിച്ചാൽ
കോപ്പി  ഒന്നും   അടിക്കാതെ   Distinction   വാങ്ങി   പാസ്സ്  ആകാം  എന്ന്  എനിക്ക്   ഉറപ്പുണ്ട് .

മന :ശാസ്ത്രത്തിലും    ഒരു   കൈ നോക്കിയാലോ  എന്ന്   ഒരു  ആലോചനയുണ്ട് . Study  material   ധാരാളം . ഇതിൻറെ    source ,Facebook   ആണ് .
മാനസിക രോഗികൾ    ധാരാളം   നിലാവത്ത്   അഴിച്ചുവിട്ട കോഴികളെ പോലെ    Facebook ൽ

  അലഞ്ഞ്    നടപ്പുണ്ട് . ഇവരുടെ   രോഗം   sex  ആണ് .
യുവതികളെ    വലവീശി   കുടുക്കാനുള്ള   നട്ടെല്ലും   കൌശലവും
ഇവർക്കില്ല . അപ്പോൾ    ആരെയെങ്കിലും   കുടുക്കി   sex  chat  നടത്തുകയാണ്   ഇവരുടെ   ലക്‌ഷ്യം .

തങ്ങളെ പ്പോലെ   മറ്റുള്ളവരും   മണ്ടന്മാരാണ്  എന്നാണ്   ഇവരുടെ  വിചാരം .
ഒരാൾ    friendship  ചോദിക്കുമ്പോൾ   അയാൾ    സംസ്കാരമുള്ളവനാണ്  എന്നു  കരുതി  accept ചെയ്യുന്നു . ചിലർ   ഭാര്യയും  മക്കളും   ഉള്ളവരാണ്
എന്ന്    പറയുന്നു . എന്നാൽ    ഭാര്യയിൽ   താൽപ്പര്യമില്ലാത്ത  ലക്ഷണങ്ങളാണ്    കാണിക്കുന്നത് . ചാറ്റ്   തുടങ്ങി കഴിഞ്ഞാൽ   വിഷയം
sex ലേയ്ക്ക്    തിരിക്കാനുള്ള    ശ്രമങ്ങളാണ് . ഒരു   terrorist , വിമാനം   റാഞ്ചി
വഴി തിരിച്ച്  വിടുന്നതുപോലെ . ബൊക്സിങ്ങ് ല്      ഇടി കൊള്ളാതെ   ഒരു
fighter  തത്തിക്കളിച്ച്    ഒഴിഞ്ഞുമാറുന്നതുപോലെ   നമ്മൾ   ഒഴിഞ്ഞു മാറണം .
പിന്നെ  ഒരു  മാർഗ്ഗമുള്ളത്‌   ഉടനടി   unfriend ചെയ്ത്  ഒരു  knock out  ആക്കുക
എന്നതാണ് .

ഈ    മനോരോഗികൾക്ക്    നല്കാനുള്ള    ഉപദേശങ്ങൾ   ഇവയാണ് .

1   താങ്കൾ    ഒരു   അവിവാഹിതനായ   യുവാവ്‌   ആണെങ്കിൽ   അനുയോജ്യയായ   ഒരു  യുവതിയെ   കണ്ടുപിടിച്ച്   മാന്യമായി   പെരുമാറുക .

2    താങ്കൾ    വിവാഹിതനാണ്   എങ്കിൽ    താങ്കളുടെ    ഭാര്യയെ   സ്നേഹിക്കുക .കുടുംബത്തിൽ    സന്തോഷം   കണ്ടെത്തുക . വളഞ്ഞ
വഴികൾ   വേണ്ടെന്നു വെക്കുക . വളഞ്ഞ    വഴികൾ   ഹോട്ടൽ  ഭക്ഷണം
പോലെയാണ് . toilet നടുത്ത് വെച്ചായിരിക്കാം   ആ  ഭക്ഷണം   പാകം
ചെയ്തത് . സ്വന്തം   വീട്ടിലെ  ചെണ്ടക്കപ്പയും   കാന്താരി മുളകും  അല്ലേ
ഹോട്ടൽലെ    ചീഞ്ഞ    ഷവർമ്മയെക്കാൾ     നല്ലത് ?

3     ആരേയും    underestimate    ചെയ്യാതിരിക്കുക . നിങ്ങളുടെ   രോഗം   ആർക്കും   പെട്ടന്ന്   മനസ്സിലാകും .

Thursday, 10 December 2015

സമ്പൂർണ്ണ ബനാന (വാഴക്കാ ) പദവി ( opinion )

നവംബർ   11 -ആം   തീയതി  ദക്ഷിണാഫ്രിക്ക , കേരളം  എന്ന   രണ്ട്  ബനാന
രാജ്യങ്ങളെ പ്പറ്റി    പോസ്റ്റിയിരുന്നു . അന്ന്   കേരളത്തിന്‌  50 മാർക്കും  ദക്ഷിണാഫ്രിക്കയ്ക്ക്   90 ഉം  ആണ്   മാർക്ക്  കൊടുത്തിരുന്നത് . ഇന്ന്  മാർക്ക്   തിരുത്തേണ്ടി  വന്നിരിക്കുന്നു . കേരളത്തിന്‌   എൻപതും   ദക്ഷിണാഫ്രിക്കയ്ക്ക്   നൂറും  ആണ്  ഇന്നത്തെ   മാർക്ക്  നിലവാരം . 2015
ഈ  രണ്ട്  രാജ്യങ്ങളുടേയും    ചരിത്രത്തിൽ   തങ്ക ലിപികളിൽ   എഴുതപ്പെട്ട
പുണ്യ ദിനമാണ് . കാരണം   ഈ ദിവസം    ദക്ഷിണാഫ്രിക്ക   സമ്പൂർണ്ണ
ബനാന   പദവി   നേടിയിരിക്കുന്നു . കേരളം  മന്ദം   മന്ദം   ആ  മഹനീയപദവിയോട്    അടുക്കുകയാണ് .

ബനാന   രാജ്യ പദവി  എന്തുകൊണ്ട് ?

മാർക്ക്  കൂട്ടി കൊടുത്തത്   എന്തുകൊണ്ട്  എന്ന്   വിശദീകരണം   ആവശ്യമാണ് . ബിജു രാധാകൃഷ്ണന്റെ    CD യും  തേടി  കോയമ്പത്തൂർക്ക്
പോയ   നിഷ്ഫലവും   വിഡ്ഢിത്ത പരവും  അപഹാസ്യവുമായ   യാത്രയാണ്   കേരളത്തിൻറെ   30 മാർക്കിൻറെ   കുതിപ്പിന്   കാരണം .
ഇതിനാണ്   പട്ടി   ചന്തയ്ക്ക്  പോയതുപോലെ  എന്ന്   പറയുന്നത് . വല്ലവനും  വല്ലടത്തും  ഇരുന്ന്   വല്ലതും   പറയുന്നതുകേട്ട്   എടുത്തു ചാടുന്നത്
ഇന്ന്    കേരളത്തിൽ   പതിവാണ് . ''  കാള പെറ്റെന്ന്  കേട്ട്   കയറെടുക്കുന്ന
മാധ്യമ സംസ്കാരമാണ്   പാളേൻ കോടനിൽ നിന്ന്   കേരളത്തെ  നല്ല
നീളവും   വണ്ണവും  ഉള്ള   എത്തയ്ക്കാപദവിയിൽ   എത്തിച്ചത് .ഏഷ്യാ നെറ്റിനും   മനോരമയ്ക്കും   ഒരു കോടി  നന്ദി !

എന്തായിരുന്നു    ബിജു രാധാകൃഷ്ണന്റെ    പ്ളാൻ ?  ചില   ഇന്ത്യൻ
സിനിമകളിൽ    സ്ഥിരമായി    ഒരു   ദൃശ്യം   കാണാറുണ്ട് . നായകനെ / വില്ലനെ   വിലങ്ങുവെച്ചു   പോലീസ്   ജീപ്പിൽ  കൊണ്ടുപോകുന്നു . ഒരു
വലിയ   പാലത്തിലൂടെ   പോകുമ്പോൾ   പ്രതി  പോലീസിനെ   തള്ളിയിട്ട്
നദിയിലേയ്ക്ക്   ചാടുന്നു . പാവം   ബിജു  ഈ  സ്ക്രിപ്റ്റ്   എഴുതിയതാണ് .
പക്ഷേ    ചാടാൻ   പറ്റിയില്ല . ഇത്രയേറെ   ചാനലുകാർ   അകമ്പടി
ഉണ്ടായിരിക്കുമെന്ന്   പാവം   പ്രതീക്ഷിച്ചില്ല . കോയമ്പത്തൂർ   വരെ
വെറുതെ    ഓടിയത് മിച്ചം . ഒരു  പക്ഷേ  മലയാളത്തിൽ  ഒരു  പുതിയ
ചൊല്ല്    പ്രചാരത്തിൽ   വരുമായിരിക്കാം . '' പട്ടി  ചന്തയ്ക്ക്   പോയതു
പോലെ '' എന്നത്   പഴഞ്ചനാണ് . '' ബിജു രാധാകൃഷ്ണൻ  കൊയമ്പത്തൂർക്ക്
CD   അന്വേഷിച്ച്   പോയതുപോലെ ''  എന്നാകട്ടെ   പുതിയ  ശൈലി .


ദക്ഷിണാഫ്രിക്കയ്ക്ക്    ഇന്ന്   മഹനീയമായ   ദിനമാണ് . സമ്പൂർണ്ണ  ബനാനാ
പദവി   ലഭിച്ച   പുണ്യ ദിനമാണ് . ദക്ഷിണാഫ്രിക്കയ്ക്ക്  സ്വാതന്ത്ര്യം
കിട്ടിയിട്ട്    21  വർഷങ്ങൾ   കഴിഞ്ഞു . ആദ്യത്തെ   15 വർഷങ്ങൾ  തരക്കേടില്ലാത്ത    സാമ്പത്തിക വളർച്ച  നേടി . എന്നാൽ  ഇന്ന്
പ്രസിഡന്റ്‌   സ്ഥാനം  വഹിക്കുന്ന   ജേക്കബ്‌   സുമായുടെ   കീഴിൽ
അഴിമതി , ധൂർത്ത് ,പണാപഹരണം , സ്വജന പക്ഷപാതം ,അക്രമം ,പൊതുമുതൽ  നശിപ്പിക്കൽ ,കെടുകാര്യസ്ഥത ,കൈക്കൂലി  മുതലായ
തിന്മകൾ   വളർന്ന്    രാജ്യത്തെ   കുട്ടിച്ചോർ   ആക്കിയിരിക്കുകയാണ് .


ജേക്കബ്‌   സുമാ   വിദ്യാഭ്യാസവും   വായനയും  ഇല്ലാത്ത   ആളാണ്‌ .
ഏറ്റവും   ഭയാനകം   വിദ്യാഭ്യാസ യോഗ്യത  ഇല്ലാത്തവരെ   ഉന്നത പദവികളിൽ   സുമാ  നിയമിക്കുന്നു  എന്നതാണ് . ഉദാഹരണത്തിന്  പോലീസിൽ   യാതൊരു  പരിചയവും  ഇല്ലാത്തവരെ  രാജ്യത്തെ
ഏറ്റവും   ഉന്നത Commissioner  ആയി   നിയമിക്കുന്നു . സുമായോട്
വിധേയത്വവും   കൂറും  ഉള്ളവരെയാണ്   നിയമിക്കുന്നത് .

ഇക്കൊല്ലം      ദക്ഷിണാഫ്രിക്ക    സാമ്പത്തികമായി   തകർച്ചയുടെ   വക്കിലാണ് . ദക്ഷിണാഫ്രിക്കൻ   Currency   ആയ   Rand ൻറെ   മൂല്യം
വളരെ   ശോഷിച്ചു . ധൂർത്ത്   തടയാൻ   ധനകാര്യമന്ത്രി  നേനെ   ചില
കർശന നടപടികൾ   എടുത്തു . ആ   നടപടികൾ   സുമായുടെ  Inner
Circle ല പെട്ട    ചിലരെ , പ്രത്യേകിച്ച്   സ്ത്രീകളെ  ബാധിക്കുന്നതായിരുന്നു .
ഒരു  Womaniser  എന്ന്   കുപ്രസിദ്ധി   നേടിയ  ആളാണ്‌   സുമാ . ഇന്നലെ
രാത്രി    ധനകാര്യമന്ത്രിയെ   മാറ്റി , ധനകാര്യത്തിന്റെ   ABC പോലും
അറിയാത്ത    ഒരു   കുറ്റിച്ചൂലിനെ   മന്ത്രിയായി   നിയമിച്ചു . ലോക
സാമ്പത്തിക  കേന്ദ്രങ്ങളിൽ   ഇത് ഞെട്ടലുണ്ടാക്കി . Rand ൻറെ  മൂല്യം
കുത്തനെ   ഇടിഞ്ഞ്   ഒരു   ഡോളറിന്   15 rand   ആയി . രാജ്യത്തിനുള്ളിൽ
ശക്തമായ    പ്രതിഷേധം    അലയടിക്കുകയാണ് . കഴിഞ്ഞ കൊല്ലം
ഒരു   Rand ന്   അഞ്ചു രൂപാ  മുപ്പത്  പൈസ


മൂല്യമുണ്ടായിരുന്നത്   ഇപ്പോൾ  നാലുരൂപാ
നാൽപ്പത്   പൈസ   മാത്രം .

''  രാജ്യദ്രോഹി ''  എന്നാണ്   ഒരു   രാഷ്ട്രീയ നിരീക്ഷകൻ   സുമായെ
വിശേഷിപ്പിച്ചത്‌ .


Friday, 4 December 2015

വാരാന്ത്യ ചിന്തകൾ ( OPINION )

ഓസ്കാർ   Pistorius ൻറെ   ശിക്ഷാ വിധി

'' മുകളിൽ   ഒരാൾ   എല്ലാം   കാണുന്നുണ്ട് .അവസാനം   സത്യം   ജയിക്കും .''
എന്ന്    പലരും   പറയാറുണ്ട്‌ .അത്   ശരിയാണെന്ന്   സ്ഥിരീകരിക്കുന്നതാണ്   കാമുകിയെ   വെടിവെച്ച്  കൊന്ന   കേസ് ൽ   ഓസ്കാർ   Pistorius ന്  കിട്ടിയിരിക്കുന്ന    പുതിയ  വിധി . 2012 ലെ   Valentine 's  Day   രാത്രിയിൽ
കാമുകിയും   മോഡലും  ആയ   റീവാ  Steenkamp നെ   toilet ലേയ്ക്ക്
നാല്   പ്രാവശ്യം   വെടി ഉതിർത്ത്‌   Pistorius  കൊലപ്പെടുത്തി . എന്നാൽ   രാജ്യത്തെ  ഏറ്റവും    മികച്ച  വക്കീലന്മാരെ  വെച്ച്  Pistorius  വാദിച്ചത്
Toilet ൽ   ഒരു  കള്ളൻ  ഒളിച്ചിരിപ്പുണ്ട്   എന്ന് കരുതി   വെടിവെച്ചു  എന്നാണ് .
ജഡ് ജി    ഈ   വാദം  അന്ഗീകരിക്കുകയും     Pistorius ന്    മനപ്പൂർവ്വമ



ല്ലാത്ത   നരഹത്യക്ക്    വളരെ   മൃദുവായ  ശിക്ഷ  കൊടുക്കുകയും   ചെയ്തു .ഈ
വിധിക്കെതിരെ    Prosecution   കൊടുത്ത  അപ്പീലിൽ   ആണ്  കീഴ്കോടതി വിധി   റദ്ദാക്കി   കൊലക്കുറ്റം  വിധിച്ചത് . 15  വർഷം  വരെ  തടവുശിക്ഷ
ലഭിച്ചേക്കാം . സ്ത്രീകൾക്കും   പെണ്‍കുട്ടികൾക്കും   എതിരായി  ഏറ്റവും
ക്രൂരത   നിലവിലുള്ള   ദക്ഷിണാഫ്രിക്കയിൽ   ഈ  വിധി  വളരെയേറെ
സ്വാഗതം   ചെയ്യപ്പെടുന്നു .

മീഡിയയുടെ    വിചാരണ

UDF   സർക്കാർ   അധികാരത്തിൽ  വന്ന  അന്നു മുതൽ   മുഖ്യ മന്ത്രി
ഉമ്മൻ ചാണ്ടിയേയും    സർക്കാരിനേയും   താറടി ക്കാനും  താഴെയിറക്കാനും
LDF  നടത്തി വരുന്ന    ശ്രമങ്ങൾ   ദയനീയമായി  പരാജയപ്പെട്ട   സ്ഥിതിയിൽ
അവസാന റൌണ്ട് ൽ       ഒരു  ശ്രമം  നടത്തുകയാണ്   പ്രതിപക്ഷം . അതിന്
വേണ്ടി   കള്ളക്കഥകൾ   ഉണ്ടാക്കി   പ്രചരിപ്പിച്ച്    ജനങ്ങളെ  തെറ്റി ധരിപ്പിക്കാനാണ്   ശ്രമം . അതിനു വേണ്ടി  അവർ  തട്ടിപ്പുകാരെയും  കൊലപാതകികളെയും   സർവ്വോപരി   ഓട ( Gutter ) ചാനലുകളേയും  കൂട്ടുപിടിച്ചിരിക്കുകയാണ് .

കള്ള പ്രചാരണം  നടത്തി    KM മാണിയെ ക്കൊണ്ട്    രാജി വെപ്പിക്കാൻ
സിപിഎം ന്    സാധിച്ചു . ഒരു  ജഡ്ജ് ൻറെ   അനാവശ്യ പരാമർശത്തെ   വേദവാക്യമായി   അവതരിപ്പിച്ചാണ്  KM മാണിയെ ക്കൊണ്ട്   രാജി വെപ്പിച്ചത് .ഇന്ത്യയിലെ    പകുതിയോളം  ജഡ്ജ് മാർ   അഴിമതിക്കാരാണെന്ന്
ജസ്റ്റിസ്‌    മാർക്കന്ടെയ  ഖട്ജു   പറഞ്ഞിട്ടുണ്ട് .

മാണിയെ   വീഴ്ത്തി , ഇനി   ഉമ്മൻ   ചാണ്ടിയെക്കൂടി   വീഴ്ത്തിയാൽ
അടുത്ത കൊല്ലം    തെരഞ്ഞെടുപ്പിൽ   തൂത്തുവാരി  ജയിച്ച്  അധികാരത്തിൽ  കയറാമെന്നാണ്    LDF   വ്യാമോഹം . പക്ഷേ  ഇത്
നടക്കാൻ   പോകുന്നില്ല . ജനങ്ങൾക്ക്‌  UDF നോട്   അതൃപ്തി  ഉണ്ടെങ്കിൽ
പോലും   LDF /CPM   കുതന്ത്രങ്ങൾ    ജനങ്ങൾ   അന്ഗീകരിക്കുകയില്ല .കാരണം   ജനങ്ങൾക്ക്‌   കൂടുതൽ   പക്വതയും   ലോക വിവരവും  ഉണ്ട് .


മാധ്യമ വിചാരണ   എല്ലാ   അതിർത്തികളും   ലങ്ഘിച്ചിരിക്കുന്നു .
പ്രേക്ഷകർ    വിഡ്ഢികൾ   ആണ് ,അതുകൊണ്ട്  എന്തും  ആകാം  എന്ന
മൂഡ വിശ്വാസത്തിലാണ്    Asianet പോലുള്ള   ചാനലുകൾ  കള്ള പ്രചാരണം
നടത്തുന്നത് . ഉമ്മൻ ചാണ്ടി ക്കെതിരെ   രണ്ടുതരം   ആരോപണങ്ങളാണ്
സിപിഎം ന്  വേണ്ടി   ഏഷ്യാനെറ്റ്   നടത്തുന്നത് . 1  സോളാരിൽ   അഞ്ചര കോടി   കൈക്കൂലി   വാങ്ങി ! എന്തിനാണ്   അഞ്ചര കോടിയിൽ  ഒതുക്കിയത് ?  ഒരു   നൂറ് കോടി   പറയാമായിരുന്നില്ലേ ? ചെലവില്ലാത്ത
കാര്യമല്ലേ ?  2  . ഉമ്മൻ   ചാണ്ടിയും   മറ്റ് ചിലരും   സരിതയെ   ലൈന്ഗികമായി    ഉപയോഗിച്ചു ! അതിൻറെ   CD ഉണ്ടത്രേ . ആരോപണം
ഉന്നയിക്കുന്നത്    സ്വന്തം   ഭാര്യയെ കൊന്നതിന്    ശിക്ഷ  അനുഭവിക്കുന്ന
കൊടും തട്ടിപ്പുകാരൻ  ബിജു  രാധാകൃഷ്ണൻ ! ഈ CD തെളിവ്   പട്ടിക്കുപോലും    വേണ്ടാത്ത   കാലമാണ് .


ഏഷ്യാനെറ്റ്‌ ലെ    ചർച്ചകൾ   വളരെ  വിചിത്രമാണ് . ലോകത്തിൽ   ഒരിടത്തും   കാണാത്ത   biased  അല്ലെങ്കിൽ   പക്ഷപാതപരമായ
ചർച്ച    ആണ് . നമ്മൾ BBC , Al Jazeera  മുതലായ   ചാനലുകളിലെ  ചർച്ചകൾ
ശ്രദ്ധിച്ചാൽ ,അതിൽ   anchor  ഏറ്റവും  കുറച്ച്   സംസാരിക്കുന്നത്  കാണാം .
ഏഷ്യാനെറ്റ്‌ൽ     വിനു  എന്ന  അവതാരകനാണ്  ഏറ്റവും  കൂടുതൽ  സമയം
സംസാരിക്കുന്നത് . കൈപ്പറ്റിയ   പണത്തിന്   പണി ചെയ്യണമല്ലോ . ഒരു
ചർച്ചയിൽ    സാധാരണ    നാലുപേരെ   കാണാം . ഇതിൽ   മൂന്നു പേർ
പ്രതിപക്ഷത്തിന്റെ   പ്രതി നിധികളാണ്   . ഒന്നാമൻ  വിനു . രണ്ടാമൻ
സിപിഎം . മൂന്നാമൻ   BJP . നാലാമൻ  കോണ്‍ഗ്രസ്‌ / കേരളാ കോണ്‍ഗ്രസ്‌ .
നാലാമൻ  എന്തെങ്കിലും   പറയാൻ  തുടങ്ങുമ്പോൾ  വിനു  ചാടിവീണ്
ഉച്ചത്തിൽ  വാതോരാതെ ,ചിലപ്പോൾ  emotional  ആയി  അലറി  തടസ്സപ്പെടുത്തും . ഇതിലും   ഭേദം   Moneygram ൻറെ   പരസ്യത്തിലുള്ള  ആ
ഗാനം   കേൾപ്പിക്കുന്നതാണ് .

ഇതിനെല്ലാം   പിറകിൽ   ആദർശം  ഒന്നുമില്ല ,അസൂയ  മാത്രമാണ്
എന്ന്    ഭൂരിപക്ഷം   ജനങ്ങൾക്ക്‌   അറിയാം . KM മാണി   നിയമസഭയിൽ
അമ്പതു വർഷം   തികച്ചത്   അസൂയക്കാർക്ക്   ഇഷ്ടപ്പെട്ടില്ല . ഉമ്മൻ
ചാണ്ടി   അഞ്ചുവർഷം   തികക്കാൻ  പോകുന്നു . എങ്ങനെ   സഹിക്കും ?
അതുകൊണ്ടാണ്   അറ്റകയ്ക്ക്   കള്ള പ്രചാരണവുമായി   മാധ്യമങ്ങളെ  കൂട്ടു പിടിച്ച്    ഇറങ്ങിയിരിക്കുന്നത് .

Pistorius ൻറെ   കാര്യത്തിൽ  എന്ന പോലെ   സത്യം   അവസാനം  ജയിക്കും
എന്ന  കാര്യത്തിൽ    സംശയം   വേണ്ട .