Thursday, 10 December 2015

സമ്പൂർണ്ണ ബനാന (വാഴക്കാ ) പദവി ( opinion )

നവംബർ   11 -ആം   തീയതി  ദക്ഷിണാഫ്രിക്ക , കേരളം  എന്ന   രണ്ട്  ബനാന
രാജ്യങ്ങളെ പ്പറ്റി    പോസ്റ്റിയിരുന്നു . അന്ന്   കേരളത്തിന്‌  50 മാർക്കും  ദക്ഷിണാഫ്രിക്കയ്ക്ക്   90 ഉം  ആണ്   മാർക്ക്  കൊടുത്തിരുന്നത് . ഇന്ന്  മാർക്ക്   തിരുത്തേണ്ടി  വന്നിരിക്കുന്നു . കേരളത്തിന്‌   എൻപതും   ദക്ഷിണാഫ്രിക്കയ്ക്ക്   നൂറും  ആണ്  ഇന്നത്തെ   മാർക്ക്  നിലവാരം . 2015
ഈ  രണ്ട്  രാജ്യങ്ങളുടേയും    ചരിത്രത്തിൽ   തങ്ക ലിപികളിൽ   എഴുതപ്പെട്ട
പുണ്യ ദിനമാണ് . കാരണം   ഈ ദിവസം    ദക്ഷിണാഫ്രിക്ക   സമ്പൂർണ്ണ
ബനാന   പദവി   നേടിയിരിക്കുന്നു . കേരളം  മന്ദം   മന്ദം   ആ  മഹനീയപദവിയോട്    അടുക്കുകയാണ് .

ബനാന   രാജ്യ പദവി  എന്തുകൊണ്ട് ?

മാർക്ക്  കൂട്ടി കൊടുത്തത്   എന്തുകൊണ്ട്  എന്ന്   വിശദീകരണം   ആവശ്യമാണ് . ബിജു രാധാകൃഷ്ണന്റെ    CD യും  തേടി  കോയമ്പത്തൂർക്ക്
പോയ   നിഷ്ഫലവും   വിഡ്ഢിത്ത പരവും  അപഹാസ്യവുമായ   യാത്രയാണ്   കേരളത്തിൻറെ   30 മാർക്കിൻറെ   കുതിപ്പിന്   കാരണം .
ഇതിനാണ്   പട്ടി   ചന്തയ്ക്ക്  പോയതുപോലെ  എന്ന്   പറയുന്നത് . വല്ലവനും  വല്ലടത്തും  ഇരുന്ന്   വല്ലതും   പറയുന്നതുകേട്ട്   എടുത്തു ചാടുന്നത്
ഇന്ന്    കേരളത്തിൽ   പതിവാണ് . ''  കാള പെറ്റെന്ന്  കേട്ട്   കയറെടുക്കുന്ന
മാധ്യമ സംസ്കാരമാണ്   പാളേൻ കോടനിൽ നിന്ന്   കേരളത്തെ  നല്ല
നീളവും   വണ്ണവും  ഉള്ള   എത്തയ്ക്കാപദവിയിൽ   എത്തിച്ചത് .ഏഷ്യാ നെറ്റിനും   മനോരമയ്ക്കും   ഒരു കോടി  നന്ദി !

എന്തായിരുന്നു    ബിജു രാധാകൃഷ്ണന്റെ    പ്ളാൻ ?  ചില   ഇന്ത്യൻ
സിനിമകളിൽ    സ്ഥിരമായി    ഒരു   ദൃശ്യം   കാണാറുണ്ട് . നായകനെ / വില്ലനെ   വിലങ്ങുവെച്ചു   പോലീസ്   ജീപ്പിൽ  കൊണ്ടുപോകുന്നു . ഒരു
വലിയ   പാലത്തിലൂടെ   പോകുമ്പോൾ   പ്രതി  പോലീസിനെ   തള്ളിയിട്ട്
നദിയിലേയ്ക്ക്   ചാടുന്നു . പാവം   ബിജു  ഈ  സ്ക്രിപ്റ്റ്   എഴുതിയതാണ് .
പക്ഷേ    ചാടാൻ   പറ്റിയില്ല . ഇത്രയേറെ   ചാനലുകാർ   അകമ്പടി
ഉണ്ടായിരിക്കുമെന്ന്   പാവം   പ്രതീക്ഷിച്ചില്ല . കോയമ്പത്തൂർ   വരെ
വെറുതെ    ഓടിയത് മിച്ചം . ഒരു  പക്ഷേ  മലയാളത്തിൽ  ഒരു  പുതിയ
ചൊല്ല്    പ്രചാരത്തിൽ   വരുമായിരിക്കാം . '' പട്ടി  ചന്തയ്ക്ക്   പോയതു
പോലെ '' എന്നത്   പഴഞ്ചനാണ് . '' ബിജു രാധാകൃഷ്ണൻ  കൊയമ്പത്തൂർക്ക്
CD   അന്വേഷിച്ച്   പോയതുപോലെ ''  എന്നാകട്ടെ   പുതിയ  ശൈലി .


ദക്ഷിണാഫ്രിക്കയ്ക്ക്    ഇന്ന്   മഹനീയമായ   ദിനമാണ് . സമ്പൂർണ്ണ  ബനാനാ
പദവി   ലഭിച്ച   പുണ്യ ദിനമാണ് . ദക്ഷിണാഫ്രിക്കയ്ക്ക്  സ്വാതന്ത്ര്യം
കിട്ടിയിട്ട്    21  വർഷങ്ങൾ   കഴിഞ്ഞു . ആദ്യത്തെ   15 വർഷങ്ങൾ  തരക്കേടില്ലാത്ത    സാമ്പത്തിക വളർച്ച  നേടി . എന്നാൽ  ഇന്ന്
പ്രസിഡന്റ്‌   സ്ഥാനം  വഹിക്കുന്ന   ജേക്കബ്‌   സുമായുടെ   കീഴിൽ
അഴിമതി , ധൂർത്ത് ,പണാപഹരണം , സ്വജന പക്ഷപാതം ,അക്രമം ,പൊതുമുതൽ  നശിപ്പിക്കൽ ,കെടുകാര്യസ്ഥത ,കൈക്കൂലി  മുതലായ
തിന്മകൾ   വളർന്ന്    രാജ്യത്തെ   കുട്ടിച്ചോർ   ആക്കിയിരിക്കുകയാണ് .


ജേക്കബ്‌   സുമാ   വിദ്യാഭ്യാസവും   വായനയും  ഇല്ലാത്ത   ആളാണ്‌ .
ഏറ്റവും   ഭയാനകം   വിദ്യാഭ്യാസ യോഗ്യത  ഇല്ലാത്തവരെ   ഉന്നത പദവികളിൽ   സുമാ  നിയമിക്കുന്നു  എന്നതാണ് . ഉദാഹരണത്തിന്  പോലീസിൽ   യാതൊരു  പരിചയവും  ഇല്ലാത്തവരെ  രാജ്യത്തെ
ഏറ്റവും   ഉന്നത Commissioner  ആയി   നിയമിക്കുന്നു . സുമായോട്
വിധേയത്വവും   കൂറും  ഉള്ളവരെയാണ്   നിയമിക്കുന്നത് .

ഇക്കൊല്ലം      ദക്ഷിണാഫ്രിക്ക    സാമ്പത്തികമായി   തകർച്ചയുടെ   വക്കിലാണ് . ദക്ഷിണാഫ്രിക്കൻ   Currency   ആയ   Rand ൻറെ   മൂല്യം
വളരെ   ശോഷിച്ചു . ധൂർത്ത്   തടയാൻ   ധനകാര്യമന്ത്രി  നേനെ   ചില
കർശന നടപടികൾ   എടുത്തു . ആ   നടപടികൾ   സുമായുടെ  Inner
Circle ല പെട്ട    ചിലരെ , പ്രത്യേകിച്ച്   സ്ത്രീകളെ  ബാധിക്കുന്നതായിരുന്നു .
ഒരു  Womaniser  എന്ന്   കുപ്രസിദ്ധി   നേടിയ  ആളാണ്‌   സുമാ . ഇന്നലെ
രാത്രി    ധനകാര്യമന്ത്രിയെ   മാറ്റി , ധനകാര്യത്തിന്റെ   ABC പോലും
അറിയാത്ത    ഒരു   കുറ്റിച്ചൂലിനെ   മന്ത്രിയായി   നിയമിച്ചു . ലോക
സാമ്പത്തിക  കേന്ദ്രങ്ങളിൽ   ഇത് ഞെട്ടലുണ്ടാക്കി . Rand ൻറെ  മൂല്യം
കുത്തനെ   ഇടിഞ്ഞ്   ഒരു   ഡോളറിന്   15 rand   ആയി . രാജ്യത്തിനുള്ളിൽ
ശക്തമായ    പ്രതിഷേധം    അലയടിക്കുകയാണ് . കഴിഞ്ഞ കൊല്ലം
ഒരു   Rand ന്   അഞ്ചു രൂപാ  മുപ്പത്  പൈസ


മൂല്യമുണ്ടായിരുന്നത്   ഇപ്പോൾ  നാലുരൂപാ
നാൽപ്പത്   പൈസ   മാത്രം .

''  രാജ്യദ്രോഹി ''  എന്നാണ്   ഒരു   രാഷ്ട്രീയ നിരീക്ഷകൻ   സുമായെ
വിശേഷിപ്പിച്ചത്‌ .


1 comment:

  1. Correction : 2015 ഡിസംബർ 10 (paragraph 1 )

    ReplyDelete