അക്രമികൾ വാഴുന്ന ദക്ഷിണാഫ്രിക്ക
നെൽസണ്‍ മണ്ടേലയുടെ നേതൃത്വത്തിൽ 1994 ൽ വംശ വിവേചനത്തിൽ
നിന്ന് മോചനം നേടിയ ദക്ഷിണാഫ്രിക്ക ലോകമെമ്പാടും ഉള്ള ജനാധിപത്യ വിശ്വാസികളിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയത് .
എന്നാൽ ആ പ്രതീക്ഷകളിൽ 80 ശതമാനവും ഇന്ന് അസ്തമിച്ചിരിക്കുന്നു
എന്ന് ഉറപ്പിച്ച് പറയാൻ കഴിയും . ജനാധിപത്യം ജനാധിപത്യം എന്ന്
എല്ലാവരും ഉരുവിട്ട് ആ വാക്കിന് വലിയ വിലയില്ലാതായിട്ടുണ്ട് . ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ രാജ്യത്തെ
എല്ലാ ജനങ്ങൾക്കും വലിയ പ്രതീക്ഷകളുണ്ട് . അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു . ജീവിക്കാനുള്ള
അവകാശമാണ് ഏറ്റവും പ്രധാനപ്പെട്ട അവകാശം . മറ്റ് എന്തെല്ലാം
ഉണ്ടെങ്കിലും സുരക്ഷിതത്വം ഇല്ലെങ്കി ൽ ജീവിതം ഒരു പേടിസ്വപ്നമാകുന്നു . ആ പേടിസ്വപ്നത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക
ഇന്ന് കടന്നുപോകുന്നത് . പ്രത്യേകിച്ച് , നിയമങ്ങൾ പാലിച്ച് രാജ്യത്തിൻറെ
നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് .
ഓസ്കാർ Pretorious ൻറെ വിചാരണയിൽ പ്രതിഭാഗം ഉയർത്തിയ
പ്രധാന വാദം , തൻറെ വീട്ടിൽ ഒരു അക്രമി അതിക്രമിച്ച് കടന്നു
എന്നു കരുതി അവൻ toilet ന് ഉള്ളിലേയ്ക്ക് വെടിവെച്ചു എന്ന താണ് .
ഈ വാദം കോടതി അന്ഗീകരിക്കുകയും ഒസ്കാറിനെ കരുതിക്കൂട്ടിയുള്ള കൊലപാതകകുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു . പൊതുജനങ്ങളിൽ ഒരു നല്ല വിഭാഗം , ഈ വാദത്തോട് യോജിക്കുന്നു . കാരണം , നാളെ കിഴക്കുണരുമ്പോൾ തങ്ങൾ ജീവനോടെ
ഉണ്ടായിരിക്കുമോ എന്നാണ് ഓരോ കുടുംബത്തിന്റെയും ഭയം .
പ്രമുഖ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ്, അലൻ Paton ൻറെ Cry , the Beloved
Country , എന്ന നോവലിൽ , രണ്ട് കറുത്ത ചെറുപ്പക്കാർ വെള്ളക്കാരനായ
ഒരു ചെറുപ്പക്കാരന്റെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി അയാളെ വെടിവെച്ചുകൊല്ലുന്നു . കവർച്ചക്ക് വേണ്ടിയാണ് അവർ അതിക്രമിച്ചു കയറിയത് . മരിച്ച യുവഎഞ്ചിനീയർ , apartheidനെ എതിർക്കുകയും കരുമ്പർക്കു വേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തവനും ആയിരുന്നു . വെടിവെച്ച യുവാവ് apartheid കാരണം
വഴിതെറ്റിയവനായിരുന്നു .1948ൽ പ്രസിദ്ധീകരിച്ച ഈ
നോവൽ , അന്നത്തെ ദുരവസ്ഥയെ എടുത്തുകാട്ടി .
സ്വാതന്ത്ര്യം കിട്ടി 20 വർഷം കഴിഞ്ഞിട്ടും ദുരവസ്ഥ
തുടരുന്നു , പണ്ടത്തേക്കാൾ പതിന്മടങ്ങ് വഷളായിട്ട് .
നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന ജനങ്ങളുടെ പ്രധാന പ്രശ്നം
safety ആണ് . സുരക്ഷിതത്വത്തിന് യാതൊരു ഉറപ്പും ഒരിടത്തും ഇല്ല .
വലിയ മതിൽക്കെട്ട് , Security System , പട്ടികൾ , electric fence മുതലായവയ്ക്ക് പുറമേ തോക്കും ഉണ്ടെങ്കിൽ പോലും സുരക്ഷിതത്വത്തിന് ഉറപ്പില്ല .
നെൽസണ്‍ മണ്ടേലയുടെ മഹത്വത്തെപ്പറ്റി മാത്രം കേട്ടിട്ടുള്ള വിദേശീയർ , ഈ രാജ്യത്തിൻറെ ഇരുണ്ട വശത്തെപ്പറ്റി കേട്ടിട്ടില്ല .
ഓസ്ട്രേലിയ, ഇസ്രയേൽ മുതലായ രാജ്യങ്ങളെപോലെ
നല്ല നിലയിൽ കഴിയാനുള്ള സമ്പത്ത് , സ്വർണം ,platinum ,
കൽക്കരി , ഇരുമ്പയിര് , manganese , uranium , diamonds മുതലായവയുടെ രൂപത്തിൽ സമൃദ്ധമായി ഉള്ള
രാജ്യമാണ് ദക്ഷിണാഫ്രിക്ക . അതിന് ഉപരിയായി ,വിസ്മയിപ്പിക്കുന്ന മാനവവിഭവ ശേഷിയും ഉണ്ട് . എന്നാൽ ഈ രാജ്യം അനുദിനം അധപതനതിലെയ്ക്ക് കൂപ്പുകുത്തുന്ന ദയനീയമായ
കാഴ്ചയാണ് ഇന്ന് നാം കാണുന്നത് .
apartheid, മനുഷ്യത്വ ഹീനമായ ഒരു വ്യവസ്ഥിതി ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല . എന്നാൽ അതിൻറെ ദൂഷ്യവശങ്ങളെ ഒഴിവാക്കി ഒരു നല്ല വ്യവസ്ഥിതി പകരം വെക്കാൻ 1994 മുതൽ വൻഭൂരിപക്ഷത്തോടെ
ഭരിക്കുന്ന ANC ശ്രമിച്ചില്ല . അഴിമതിയും അക്രമവുമാണ് ഇന്ന് ദക്ഷിണാഫ്രിക്കയെ ഒരു കാൻസർ പോലെ ബാധിച്ചിരിക്കുന്നത് . അഴിമതിക്കാരുടെയും കുറ്റവാളികളുടെയും പറുദീസയായി രാജ്യം മാറിയിരിക്കുന്നു .
റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞതായി പലയിടത്തും കാണാം . ഈയിടെ Johaanesburgൽ വെള്ളത്തിന് ക്ഷാമം ഉണ്ടായി . കേബിൾ മോഷണം
കാരണം ചില സ്ഥലങ്ങളിൽ electricity ക്ഷാമം ഉണ്ടാകാറുണ്ട് . റെയിൽ പാളം പോലും മോഷണം
പോയിട്ടുണ്ട് . ഹോസ്പിടല്കളിൽ വേണ്ടത്ര doctors
ഇല്ല . ചെറുപ്പക്കാർക്ക് ജോലിസാധ്യതകൾ തീരെയില്ല .
മഴക്കാലത്ത് വെള്ളക്കെട്ട് കാരണം പാവപ്പെട്ടവർ
നരകിക്കുന്നു .
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള പതിനായിരക്കണക്കിന് professionals , ഇന്ന് UK , ഓസ്ട്രേലിയ, Middle East മുതലായ മേഖലകളിൽ ജോലി
ചെയ്യുന്നു . സുരക്ഷിതത്വം ഇല്ലാത്തതുകൊണ്ടാണ് പലരും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയത് . അവരിൽ
പലരും അക്രമികളുടെ ഇരയായവരാണ് .
ഈ രാജ്യത്ത് പൊതുവെ 365 ദിവസവും ഹർത്താൽ
ആചരിക്കുന്നു . കള്ളന്മാരേയും കൊലപാതകികളെയും
rapist കളേയും പേടിച്ച് . സമയം വൈകീട്ട് 6 മുതൽ
രാവിലെ 6 വരെ . വൈകുന്നേരമായാൽ ഗേറ്റ്ഉം വീടും
അടച്ചു പൂട്ടി , alarm റെഡിയാക്കി ഹർത്താൽ ആചരിക്കുന്നു . വീടിനുള്ളിൽ പോലും സുരക്ഷിതത്വത്തിന് യാതൊരു ഉറപ്പും ഇല്ല . ഇന്ത്യക്കാരും ഇന്ത്യൻ വംശജരും പ്രത്യേകം പേടിക്കണം . കാരണം കവർച്ചക്കാരുടെ ധാരണ , ഇന്ത്യക്കാർ വളരെയേറെ സ്വർണ്ണം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നാണ് .
Delareyville എന്ന കൊച്ചു ടൌണ്‍ൽ ജനങ്ങൾ ഭീതിയിൽ
കഴിയുന്നു . ( തുടരും )
നെൽസണ്‍ മണ്ടേലയുടെ നേതൃത്വത്തിൽ 1994 ൽ വംശ വിവേചനത്തിൽ
നിന്ന് മോചനം നേടിയ ദക്ഷിണാഫ്രിക്ക ലോകമെമ്പാടും ഉള്ള ജനാധിപത്യ വിശ്വാസികളിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയത് .
എന്നാൽ ആ പ്രതീക്ഷകളിൽ 80 ശതമാനവും ഇന്ന് അസ്തമിച്ചിരിക്കുന്നു
എന്ന് ഉറപ്പിച്ച് പറയാൻ കഴിയും . ജനാധിപത്യം ജനാധിപത്യം എന്ന്
എല്ലാവരും ഉരുവിട്ട് ആ വാക്കിന് വലിയ വിലയില്ലാതായിട്ടുണ്ട് . ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ രാജ്യത്തെ
എല്ലാ ജനങ്ങൾക്കും വലിയ പ്രതീക്ഷകളുണ്ട് . അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു . ജീവിക്കാനുള്ള
അവകാശമാണ് ഏറ്റവും പ്രധാനപ്പെട്ട അവകാശം . മറ്റ് എന്തെല്ലാം
ഉണ്ടെങ്കിലും സുരക്ഷിതത്വം ഇല്ലെങ്കി ൽ ജീവിതം ഒരു പേടിസ്വപ്നമാകുന്നു . ആ പേടിസ്വപ്നത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക
ഇന്ന് കടന്നുപോകുന്നത് . പ്രത്യേകിച്ച് , നിയമങ്ങൾ പാലിച്ച് രാജ്യത്തിൻറെ
നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് .
ഓസ്കാർ Pretorious ൻറെ വിചാരണയിൽ പ്രതിഭാഗം ഉയർത്തിയ
പ്രധാന വാദം , തൻറെ വീട്ടിൽ ഒരു അക്രമി അതിക്രമിച്ച് കടന്നു
എന്നു കരുതി അവൻ toilet ന് ഉള്ളിലേയ്ക്ക് വെടിവെച്ചു എന്ന താണ് .
ഈ വാദം കോടതി അന്ഗീകരിക്കുകയും ഒസ്കാറിനെ കരുതിക്കൂട്ടിയുള്ള കൊലപാതകകുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു . പൊതുജനങ്ങളിൽ ഒരു നല്ല വിഭാഗം , ഈ വാദത്തോട് യോജിക്കുന്നു . കാരണം , നാളെ കിഴക്കുണരുമ്പോൾ തങ്ങൾ ജീവനോടെ
ഉണ്ടായിരിക്കുമോ എന്നാണ് ഓരോ കുടുംബത്തിന്റെയും ഭയം .
പ്രമുഖ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ്, അലൻ Paton ൻറെ Cry , the Beloved
Country , എന്ന നോവലിൽ , രണ്ട് കറുത്ത ചെറുപ്പക്കാർ വെള്ളക്കാരനായ
ഒരു ചെറുപ്പക്കാരന്റെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി അയാളെ വെടിവെച്ചുകൊല്ലുന്നു . കവർച്ചക്ക് വേണ്ടിയാണ് അവർ അതിക്രമിച്ചു കയറിയത് . മരിച്ച യുവഎഞ്ചിനീയർ , apartheidനെ എതിർക്കുകയും കരുമ്പർക്കു വേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തവനും ആയിരുന്നു . വെടിവെച്ച യുവാവ് apartheid കാരണം
വഴിതെറ്റിയവനായിരുന്നു .1948ൽ പ്രസിദ്ധീകരിച്ച ഈ
നോവൽ , അന്നത്തെ ദുരവസ്ഥയെ എടുത്തുകാട്ടി .
സ്വാതന്ത്ര്യം കിട്ടി 20 വർഷം കഴിഞ്ഞിട്ടും ദുരവസ്ഥ
തുടരുന്നു , പണ്ടത്തേക്കാൾ പതിന്മടങ്ങ് വഷളായിട്ട് .
നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന ജനങ്ങളുടെ പ്രധാന പ്രശ്നം
safety ആണ് . സുരക്ഷിതത്വത്തിന് യാതൊരു ഉറപ്പും ഒരിടത്തും ഇല്ല .
വലിയ മതിൽക്കെട്ട് , Security System , പട്ടികൾ , electric fence മുതലായവയ്ക്ക് പുറമേ തോക്കും ഉണ്ടെങ്കിൽ പോലും സുരക്ഷിതത്വത്തിന് ഉറപ്പില്ല .
നെൽസണ്‍ മണ്ടേലയുടെ മഹത്വത്തെപ്പറ്റി മാത്രം കേട്ടിട്ടുള്ള വിദേശീയർ , ഈ രാജ്യത്തിൻറെ ഇരുണ്ട വശത്തെപ്പറ്റി കേട്ടിട്ടില്ല .
ഓസ്ട്രേലിയ, ഇസ്രയേൽ മുതലായ രാജ്യങ്ങളെപോലെ
നല്ല നിലയിൽ കഴിയാനുള്ള സമ്പത്ത് , സ്വർണം ,platinum ,
കൽക്കരി , ഇരുമ്പയിര് , manganese , uranium , diamonds മുതലായവയുടെ രൂപത്തിൽ സമൃദ്ധമായി ഉള്ള
രാജ്യമാണ് ദക്ഷിണാഫ്രിക്ക . അതിന് ഉപരിയായി ,വിസ്മയിപ്പിക്കുന്ന മാനവവിഭവ ശേഷിയും ഉണ്ട് . എന്നാൽ ഈ രാജ്യം അനുദിനം അധപതനതിലെയ്ക്ക് കൂപ്പുകുത്തുന്ന ദയനീയമായ
കാഴ്ചയാണ് ഇന്ന് നാം കാണുന്നത് .
apartheid, മനുഷ്യത്വ ഹീനമായ ഒരു വ്യവസ്ഥിതി ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല . എന്നാൽ അതിൻറെ ദൂഷ്യവശങ്ങളെ ഒഴിവാക്കി ഒരു നല്ല വ്യവസ്ഥിതി പകരം വെക്കാൻ 1994 മുതൽ വൻഭൂരിപക്ഷത്തോടെ
ഭരിക്കുന്ന ANC ശ്രമിച്ചില്ല . അഴിമതിയും അക്രമവുമാണ് ഇന്ന് ദക്ഷിണാഫ്രിക്കയെ ഒരു കാൻസർ പോലെ ബാധിച്ചിരിക്കുന്നത് . അഴിമതിക്കാരുടെയും കുറ്റവാളികളുടെയും പറുദീസയായി രാജ്യം മാറിയിരിക്കുന്നു .
റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞതായി പലയിടത്തും കാണാം . ഈയിടെ Johaanesburgൽ വെള്ളത്തിന് ക്ഷാമം ഉണ്ടായി . കേബിൾ മോഷണം
കാരണം ചില സ്ഥലങ്ങളിൽ electricity ക്ഷാമം ഉണ്ടാകാറുണ്ട് . റെയിൽ പാളം പോലും മോഷണം
പോയിട്ടുണ്ട് . ഹോസ്പിടല്കളിൽ വേണ്ടത്ര doctors
ഇല്ല . ചെറുപ്പക്കാർക്ക് ജോലിസാധ്യതകൾ തീരെയില്ല .
മഴക്കാലത്ത് വെള്ളക്കെട്ട് കാരണം പാവപ്പെട്ടവർ
നരകിക്കുന്നു .
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള പതിനായിരക്കണക്കിന് professionals , ഇന്ന് UK , ഓസ്ട്രേലിയ, Middle East മുതലായ മേഖലകളിൽ ജോലി
ചെയ്യുന്നു . സുരക്ഷിതത്വം ഇല്ലാത്തതുകൊണ്ടാണ് പലരും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയത് . അവരിൽ
പലരും അക്രമികളുടെ ഇരയായവരാണ് .
ഈ രാജ്യത്ത് പൊതുവെ 365 ദിവസവും ഹർത്താൽ
ആചരിക്കുന്നു . കള്ളന്മാരേയും കൊലപാതകികളെയും
rapist കളേയും പേടിച്ച് . സമയം വൈകീട്ട് 6 മുതൽ
രാവിലെ 6 വരെ . വൈകുന്നേരമായാൽ ഗേറ്റ്ഉം വീടും
അടച്ചു പൂട്ടി , alarm റെഡിയാക്കി ഹർത്താൽ ആചരിക്കുന്നു . വീടിനുള്ളിൽ പോലും സുരക്ഷിതത്വത്തിന് യാതൊരു ഉറപ്പും ഇല്ല . ഇന്ത്യക്കാരും ഇന്ത്യൻ വംശജരും പ്രത്യേകം പേടിക്കണം . കാരണം കവർച്ചക്കാരുടെ ധാരണ , ഇന്ത്യക്കാർ വളരെയേറെ സ്വർണ്ണം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നാണ് .
Delareyville എന്ന കൊച്ചു ടൌണ്‍ൽ ജനങ്ങൾ ഭീതിയിൽ
കഴിയുന്നു . ( തുടരും )
Completely agree with your sentiments. Freedom is meaningless when it is not coupled with safety.
ReplyDelete