ഒക്ടോബർ / ഡിസംബർ മാസങ്ങൾ ദക്ഷിണാഫ്രിക്കയിൽ പരീക്ഷകളുടെ മാസങ്ങളാണ് .സ്കൂളുകളിലും സർവ്വ കലാശാലകളിലും
പരീക്ഷകൾ നടക്കുകയാണ് . ഡിസംബർ / ജനുവരി മാസങ്ങളിൽ നീണ്ട
അവുധിക്കാലമാണ് .
പരീക്ഷ എന്നത് മറ്റൊരു അർത്ഥത്തിലും എടുക്കാം . രാജ്യം കടുത്ത
വെല്ലുവിളികളെ നേരിടുന്നു . സാമ്പത്തികമായി പുരോഗതിയില്ല .
അക്രമ പ്രവണത വർദ്ധിച്ചുവരുന്നു . ഒരാഴ്ചയിൽ കുറഞ്ഞത് ഒരു പോലീസുകാരൻ എങ്കിലും അക്രമികളുടെ വെടിയേറ്റ് മരിക്കുന്നു . പോലീസുകാര്ക്ക് സുരക്ഷിതത്വം ഇല്ലാത്ത ഒരു രാജ്യത്ത് സാധാരണക്കാരുടെ കാര്യം ഊഹിക്കാം . ഒരു ദിവസം ശരാശരി 50
പേർ വിവിധ കാരണങ്ങളാൽ കൊല ചെയ്യപ്പെടുന്നു . എന്നാൽ ഭരണകൂടത്തിന് യാതൊരു ആശങ്കയും ഇല്ല . എല്ലാം ഓക്കേ എന്നാണ്
അവരുടെ നിലപാട് .
ഒരു പത്രം എടുത്താൽ രണ്ട് പേജ് എങ്കിലും കൊലപാതകങ്ങളുടെയും കോടതി വിചാരണകളുടേയും റിപ്പോർട്ട്‌കളാണ് . ഇവ സർവ്വ സാധാരണ മായതുകൊണ്ട് ജനം ഇതിനെ ഗൌരവമായി കാണുന്നില്ല . ഒരു 12
വയസ്സുകാരൻ സ്കൂളിൽ വച്ച് 15 വയസ്സുള്ള രണ്ട് പയ്യന്മാരെ കുത്തി
കൊലപ്പെടുത്തി . ഒരു വെള്ളക്കാരൻ തൻറെ മകളുടെ കാമുകനെയും അവൻറെ അച്ഛനെയും വെടിവെച്ചു കൊന്നു .നാലഞ്ചുപേർ ചേർന്ന്
ചാത്തൻ സേവ ( Satan ) ചെയ്ത് ഒരു യുവതിയുടെ കുടൽമാല വലിച്ചെടുത്ത് കൊന്നു . ഒരു പോലീസുകാരൻ അക്രമികളുടെ വെടിയേറ്റ് മരിച്ചു ..ഇങ്ങനെ പോകുന്നു റിപ്പോർട്ട് കൾ .
സോഷ്യൽ മീഡിയ നിറയെ അക്രമങ്ങളുടെ വീഡിയോ കൾ സുലഭമാണ് . ഇന്നലെ ഒരു വീഡിയോ കണ്ടു . വളരെ തിരക്കുള്ള
ഒരു Junction ൽ ഒരു തടിയൻ ,ഒരു യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി പൊതിരെ തല്ലുന്നു . യുവാവിൻറെ കാർ തടിയന്റെ
മകളുടെ കാറിൽ ചെറുതായി ഒന്ന് ഉരഞ്ഞു . മകൾ അച്ഛനെ ഫോണ്‍
ചെയ്ത് വരുത്തിയതാണ് . ഇത്തരം അക്രമത്തിന് റോഡ് Rage എന്ന്
പറയുന്നു .
ഏറ്റവും വിചിത്രമായ ഒരു വാർത്ത ,നെല്സണ്‍ മണ്ടേലയുടെ ഒരു
കൊച്ചുമകൻ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തു
എന്നതാണ് . പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ക്രിയ ചെയ്തത്
എന്നതാണ് പ്രതിയുടെ വാദം .പ്രസിഡന്റ് ജേക്കബ് സുമാ Deputy
പ്രസിഡന്റ് ആയിരുന്ന കാലത്ത് ഒരു പെണ്‍കുട്ടിയെ rape ചെയ്തിരുന്നു . മുന്തിയ വക്കീലന്മാരെ വെച്ച് മേൽപ്പറഞ്ഞ വാദം ഉറപ്പിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .
ചില celebrities ൻറെ ചില മക്കൾ അല്ലെങ്കിൽ കൊച്ചുമക്കൾ താന്തോന്നികളാണെന്നു കേട്ടിട്ടുണ്ട് .സുമായുടെ ഒരു മകൻ അലക്ഷ്യമായി Porsche കാർ ഓടിച്ച് ഒരു സ്ത്രീയുടെ മരണത്തിന്
ഇടയാക്കി . ആർച് ബിഷപ്പ് Desmond Tutu വിൻറെ ഒരു കൊച്ചുമകൾ
അദ്ദേഹത്തിൻറെ വീട്ടിലെ ലക്ഷക്കണക്കിന് രൂപാ വിലപിടിപ്പുള്ള
പാത്രങ്ങളും antiques ഉം കഴിഞ്ഞ കൊല്ലം തല്ലി തകർക്കുകയുണ്ടായി .
എന്തിനോ ദ്വേഷ്യം വന്നിട്ട് !
ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസരംഗം തകർച്ചയുടെ വക്കത്താണ് .
ചുരുക്കം ചില വിദ്യാർത്ഥികളുടെ ഗുണ്ടായി സം കലാശാലകളുടെ
പ്രവർത്തനത്തിന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നു . കല്ലേറ് ,
തീവെയ്പ് , മർദ്ദനം ,പൊതുമുതൽ നശിപ്പിക്കൽ മുതലായ ഹീന പ്രവർത്തികളിൽ അവർ ഏർപ്പെട്ടിരിക്കുന്നു . Johaanesburg University യിൽ
അവർ പരീക്ഷകൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി .
ഇവർ കടുത്ത വിപ്ളവകാരികൾ ആണത്രേ . ഒന്നും പഠിക്കാത്ത
ഇവരുടെ ഉദ്ദേശ്യം, സമ്മർദ്ദം ചെലുത്തി പരീക്ഷ കൂടാതെ ഡിഗ്രി
നേടുക എന്നതാണെന്ന് പറയപ്പെടുന്നു .
എല്ലാം എളുപ്പമാക്കി വിദ്യാർത്ഥികളുടെ പ്രീതി നേടുന്ന പ്രവണത
Long Term ൽ അവർക്ക് ദോഷം ചെയ്യും . ഗുണ്ടായിസത്തിൽ ഏർപ്പെടുന്ന
ചില വിദ്യാർത്ഥികൾക്ക് സ്വയം എന്തെങ്കിലും വായിച്ച് മനസ്സിലാക്കാൻ
സാധിക്കുന്നില്ല എന്ന് പറയപ്പെടുന്നു .
വിദ്യാഭ്യാസ വകുപ്പ് തന്നെ നിലവാരം താഴ്ത്തുന്നത് എനിക്ക് നേരിട്ട്
അനുഭവമുണ്ട് . ഇവിടെ Medium of Instruction കൂടുതലും English ആണ് .
മറ്റ് വിഷയങ്ങൾ പൂർണ്ണമായി മനസ്സിലാകണമെങ്കിൽ English നല്ലതുപോലെ അറിഞ്ഞിരിക്കണം . അത് എത്ര പഠിച്ചാലും അധികമാവുകയില്ല . കൂടുതൽ വായിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം . എന്നാൽ ഇതിന് കടകവിരുദ്ധമാണ് വിദ്യാഭ്യാസ
വകുപ്പിൻറെ നിലപാട് .
English Literature ൻറെ ഒരു പേപ്പർ ഉണ്ട് . Paper 2 . പണ്ട് ഇതിന് 80 മാർക്ക്
ആയിരുന്നു . അത് വെട്ടിക്കുറച്ച് 70 ആക്കി . Macbeth ,Romeo and Juliet ,
Silas Marner , മുതലായവ പണ്ട് പഠിപ്പിച്ചിരുന്നു .കുട്ടികൾ അവ enjoy ചെയ്തിരുന്നു . ഇപ്പോഴും അത്തരം പുസ്തകങ്ങൾ വേണമെങ്കിൽ opt
ചെയ്യാം . അവയോടൊപ്പം 60 പേജ് ഉള്ള ഒരു ദക്ഷിണാഫ്രിക്കൻ നാടകവും ഏർപ്പെടുത്തി . ഇതിൽ മൂന്ന് കഥാപാത്രങ്ങൾ മാത്രമാണുള്ളത് .
മൂന്നാഴ്ചകൊണ്ട് ആ നാടകം പഠിപ്പിച്ച് തീർക്കാം . 10 കവിതകൾ
പഠിക്കാനുണ്ട് . പരീക്ഷയിൽ രണ്ട് കവിതകളിൽ നിന്ന് ചോദ്യങ്ങൾ
ചോദിക്കും . നാടകവും കവിതകളും ഒരു term പഠിപ്പിച്ച് തീർക്കാം .
അതായത് മൂന്ന് terms ൽ കുട്ടികൾക്ക് Literature പഠിക്കാൻ ഒന്നുമില്ല .
ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ ലീലാമ്മ Acting Principal ആണ് .
Grade 12 ൽ English പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് Literature വലിയ
പിടിയില്ല . Preparatory Exam ന് കുട്ടികളുടെ performance മോശമായിരുന്നു .
അതുകൊണ്ട് ആരും ഇങ്ങോട്ട് ചോദിക്കാതെ തന്നെ ഞാൻ volunteer
ചെയ്ത് October അവുധിക്ക് കുറെ ദിവസം പഠിപ്പിച്ചു . Paper 2 നവംബർ
അഞ്ചാം തീയതി ആയിരുന്നു . നാലാം തീയതി എക്സാം ഇല്ലായിരുന്നു . അതുകൊണ്ട് നാലാം തീയതി ഞാൻ revision നടത്തി . ഏകദേശം
ഒന്നര മണിക്കൂർ കൊണ്ട് 10 poems revise ചെയ്തു . ഒന്നും miss ചെയ്യാതിരിക്കാൻ പ്രധാന points എല്ലാം board ല്
എഴുതിയിട്ടു . വീട്ടിൽപ്പോയി ഓരോ poem മൂന്ന് പ്രാവശ്യമെങ്കിലും വായിച്ച് സ്വയം
notes എഴുതണം എന്ന് ഓർമ്മിപ്പിച്ചു .
അഞ്ചാം തീയതി പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാർത്ഥികളോട് ,'' എങ്ങനെ
ഉണ്ടായിരുന്നു ?'' എന്ന് ചോദിച്ചു .'' വളരെ എളുപ്പമായിരുന്നു .'' അവർ
പറഞ്ഞു . Question Paper വായിച്ചു നോക്കി . അവർ പറഞ്ഞത് ശരിയായിരുന്നു . എല്ലാം ലളിതമായ ചോദ്യങ്ങൾ . ഒരു പ്രൈമറി സ്കൂൾ നിലവാരമേ ഉള്ളൂ . ചോദ്യങ്ങൾ തയ്യാറാക്കിയ ആൾക്ക് വിഷയം
വലിയ പിടിയില്ല എന്ന് വ്യക്തം . ആ കുട്ടികൾ നല്ല മാർക്ക് വാങ്ങി
പാസ്സാകും എന്ന കാര്യത്തിൽ സംശയമില്ല . എങ്കിലും സന്തോഷം
തോന്നിയില്ല . ഇങ്ങനെ പരോക്ഷമായ മാർക്ക് ദാനത്തിലൂടെ ജയിച്ചതു കൊണ്ട് എന്തുപ്രയോജനം ? തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല എന്ന ചൊല്ല് മാർക്ക് ദാനക്കാർ കേട്ടിട്ടില്ല .
പരീക്ഷകൾ നടക്കുകയാണ് . ഡിസംബർ / ജനുവരി മാസങ്ങളിൽ നീണ്ട
അവുധിക്കാലമാണ് .
പരീക്ഷ എന്നത് മറ്റൊരു അർത്ഥത്തിലും എടുക്കാം . രാജ്യം കടുത്ത
വെല്ലുവിളികളെ നേരിടുന്നു . സാമ്പത്തികമായി പുരോഗതിയില്ല .
അക്രമ പ്രവണത വർദ്ധിച്ചുവരുന്നു . ഒരാഴ്ചയിൽ കുറഞ്ഞത് ഒരു പോലീസുകാരൻ എങ്കിലും അക്രമികളുടെ വെടിയേറ്റ് മരിക്കുന്നു . പോലീസുകാര്ക്ക് സുരക്ഷിതത്വം ഇല്ലാത്ത ഒരു രാജ്യത്ത് സാധാരണക്കാരുടെ കാര്യം ഊഹിക്കാം . ഒരു ദിവസം ശരാശരി 50
പേർ വിവിധ കാരണങ്ങളാൽ കൊല ചെയ്യപ്പെടുന്നു . എന്നാൽ ഭരണകൂടത്തിന് യാതൊരു ആശങ്കയും ഇല്ല . എല്ലാം ഓക്കേ എന്നാണ്
അവരുടെ നിലപാട് .
ഒരു പത്രം എടുത്താൽ രണ്ട് പേജ് എങ്കിലും കൊലപാതകങ്ങളുടെയും കോടതി വിചാരണകളുടേയും റിപ്പോർട്ട്‌കളാണ് . ഇവ സർവ്വ സാധാരണ മായതുകൊണ്ട് ജനം ഇതിനെ ഗൌരവമായി കാണുന്നില്ല . ഒരു 12
വയസ്സുകാരൻ സ്കൂളിൽ വച്ച് 15 വയസ്സുള്ള രണ്ട് പയ്യന്മാരെ കുത്തി
കൊലപ്പെടുത്തി . ഒരു വെള്ളക്കാരൻ തൻറെ മകളുടെ കാമുകനെയും അവൻറെ അച്ഛനെയും വെടിവെച്ചു കൊന്നു .നാലഞ്ചുപേർ ചേർന്ന്
ചാത്തൻ സേവ ( Satan ) ചെയ്ത് ഒരു യുവതിയുടെ കുടൽമാല വലിച്ചെടുത്ത് കൊന്നു . ഒരു പോലീസുകാരൻ അക്രമികളുടെ വെടിയേറ്റ് മരിച്ചു ..ഇങ്ങനെ പോകുന്നു റിപ്പോർട്ട് കൾ .
സോഷ്യൽ മീഡിയ നിറയെ അക്രമങ്ങളുടെ വീഡിയോ കൾ സുലഭമാണ് . ഇന്നലെ ഒരു വീഡിയോ കണ്ടു . വളരെ തിരക്കുള്ള
ഒരു Junction ൽ ഒരു തടിയൻ ,ഒരു യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി പൊതിരെ തല്ലുന്നു . യുവാവിൻറെ കാർ തടിയന്റെ
മകളുടെ കാറിൽ ചെറുതായി ഒന്ന് ഉരഞ്ഞു . മകൾ അച്ഛനെ ഫോണ്‍
ചെയ്ത് വരുത്തിയതാണ് . ഇത്തരം അക്രമത്തിന് റോഡ് Rage എന്ന്
പറയുന്നു .
ഏറ്റവും വിചിത്രമായ ഒരു വാർത്ത ,നെല്സണ്‍ മണ്ടേലയുടെ ഒരു
കൊച്ചുമകൻ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തു
എന്നതാണ് . പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ക്രിയ ചെയ്തത്
എന്നതാണ് പ്രതിയുടെ വാദം .പ്രസിഡന്റ് ജേക്കബ് സുമാ Deputy
പ്രസിഡന്റ് ആയിരുന്ന കാലത്ത് ഒരു പെണ്‍കുട്ടിയെ rape ചെയ്തിരുന്നു . മുന്തിയ വക്കീലന്മാരെ വെച്ച് മേൽപ്പറഞ്ഞ വാദം ഉറപ്പിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .
ചില celebrities ൻറെ ചില മക്കൾ അല്ലെങ്കിൽ കൊച്ചുമക്കൾ താന്തോന്നികളാണെന്നു കേട്ടിട്ടുണ്ട് .സുമായുടെ ഒരു മകൻ അലക്ഷ്യമായി Porsche കാർ ഓടിച്ച് ഒരു സ്ത്രീയുടെ മരണത്തിന്
ഇടയാക്കി . ആർച് ബിഷപ്പ് Desmond Tutu വിൻറെ ഒരു കൊച്ചുമകൾ
അദ്ദേഹത്തിൻറെ വീട്ടിലെ ലക്ഷക്കണക്കിന് രൂപാ വിലപിടിപ്പുള്ള
പാത്രങ്ങളും antiques ഉം കഴിഞ്ഞ കൊല്ലം തല്ലി തകർക്കുകയുണ്ടായി .
എന്തിനോ ദ്വേഷ്യം വന്നിട്ട് !
ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസരംഗം തകർച്ചയുടെ വക്കത്താണ് .
ചുരുക്കം ചില വിദ്യാർത്ഥികളുടെ ഗുണ്ടായി സം കലാശാലകളുടെ
പ്രവർത്തനത്തിന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നു . കല്ലേറ് ,
തീവെയ്പ് , മർദ്ദനം ,പൊതുമുതൽ നശിപ്പിക്കൽ മുതലായ ഹീന പ്രവർത്തികളിൽ അവർ ഏർപ്പെട്ടിരിക്കുന്നു . Johaanesburg University യിൽ
അവർ പരീക്ഷകൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി .
ഇവർ കടുത്ത വിപ്ളവകാരികൾ ആണത്രേ . ഒന്നും പഠിക്കാത്ത
ഇവരുടെ ഉദ്ദേശ്യം, സമ്മർദ്ദം ചെലുത്തി പരീക്ഷ കൂടാതെ ഡിഗ്രി
നേടുക എന്നതാണെന്ന് പറയപ്പെടുന്നു .
എല്ലാം എളുപ്പമാക്കി വിദ്യാർത്ഥികളുടെ പ്രീതി നേടുന്ന പ്രവണത
Long Term ൽ അവർക്ക് ദോഷം ചെയ്യും . ഗുണ്ടായിസത്തിൽ ഏർപ്പെടുന്ന
ചില വിദ്യാർത്ഥികൾക്ക് സ്വയം എന്തെങ്കിലും വായിച്ച് മനസ്സിലാക്കാൻ
സാധിക്കുന്നില്ല എന്ന് പറയപ്പെടുന്നു .
വിദ്യാഭ്യാസ വകുപ്പ് തന്നെ നിലവാരം താഴ്ത്തുന്നത് എനിക്ക് നേരിട്ട്
അനുഭവമുണ്ട് . ഇവിടെ Medium of Instruction കൂടുതലും English ആണ് .
മറ്റ് വിഷയങ്ങൾ പൂർണ്ണമായി മനസ്സിലാകണമെങ്കിൽ English നല്ലതുപോലെ അറിഞ്ഞിരിക്കണം . അത് എത്ര പഠിച്ചാലും അധികമാവുകയില്ല . കൂടുതൽ വായിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം . എന്നാൽ ഇതിന് കടകവിരുദ്ധമാണ് വിദ്യാഭ്യാസ
വകുപ്പിൻറെ നിലപാട് .
English Literature ൻറെ ഒരു പേപ്പർ ഉണ്ട് . Paper 2 . പണ്ട് ഇതിന് 80 മാർക്ക്
ആയിരുന്നു . അത് വെട്ടിക്കുറച്ച് 70 ആക്കി . Macbeth ,Romeo and Juliet ,
Silas Marner , മുതലായവ പണ്ട് പഠിപ്പിച്ചിരുന്നു .കുട്ടികൾ അവ enjoy ചെയ്തിരുന്നു . ഇപ്പോഴും അത്തരം പുസ്തകങ്ങൾ വേണമെങ്കിൽ opt
ചെയ്യാം . അവയോടൊപ്പം 60 പേജ് ഉള്ള ഒരു ദക്ഷിണാഫ്രിക്കൻ നാടകവും ഏർപ്പെടുത്തി . ഇതിൽ മൂന്ന് കഥാപാത്രങ്ങൾ മാത്രമാണുള്ളത് .
മൂന്നാഴ്ചകൊണ്ട് ആ നാടകം പഠിപ്പിച്ച് തീർക്കാം . 10 കവിതകൾ
പഠിക്കാനുണ്ട് . പരീക്ഷയിൽ രണ്ട് കവിതകളിൽ നിന്ന് ചോദ്യങ്ങൾ
ചോദിക്കും . നാടകവും കവിതകളും ഒരു term പഠിപ്പിച്ച് തീർക്കാം .
അതായത് മൂന്ന് terms ൽ കുട്ടികൾക്ക് Literature പഠിക്കാൻ ഒന്നുമില്ല .
ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ ലീലാമ്മ Acting Principal ആണ് .
Grade 12 ൽ English പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് Literature വലിയ
പിടിയില്ല . Preparatory Exam ന് കുട്ടികളുടെ performance മോശമായിരുന്നു .
അതുകൊണ്ട് ആരും ഇങ്ങോട്ട് ചോദിക്കാതെ തന്നെ ഞാൻ volunteer
ചെയ്ത് October അവുധിക്ക് കുറെ ദിവസം പഠിപ്പിച്ചു . Paper 2 നവംബർ
അഞ്ചാം തീയതി ആയിരുന്നു . നാലാം തീയതി എക്സാം ഇല്ലായിരുന്നു . അതുകൊണ്ട് നാലാം തീയതി ഞാൻ revision നടത്തി . ഏകദേശം
ഒന്നര മണിക്കൂർ കൊണ്ട് 10 poems revise ചെയ്തു . ഒന്നും miss ചെയ്യാതിരിക്കാൻ പ്രധാന points എല്ലാം board ല്
notes എഴുതണം എന്ന് ഓർമ്മിപ്പിച്ചു .
അഞ്ചാം തീയതി പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാർത്ഥികളോട് ,'' എങ്ങനെ
ഉണ്ടായിരുന്നു ?'' എന്ന് ചോദിച്ചു .'' വളരെ എളുപ്പമായിരുന്നു .'' അവർ
പറഞ്ഞു . Question Paper വായിച്ചു നോക്കി . അവർ പറഞ്ഞത് ശരിയായിരുന്നു . എല്ലാം ലളിതമായ ചോദ്യങ്ങൾ . ഒരു പ്രൈമറി സ്കൂൾ നിലവാരമേ ഉള്ളൂ . ചോദ്യങ്ങൾ തയ്യാറാക്കിയ ആൾക്ക് വിഷയം
വലിയ പിടിയില്ല എന്ന് വ്യക്തം . ആ കുട്ടികൾ നല്ല മാർക്ക് വാങ്ങി
പാസ്സാകും എന്ന കാര്യത്തിൽ സംശയമില്ല . എങ്കിലും സന്തോഷം
തോന്നിയില്ല . ഇങ്ങനെ പരോക്ഷമായ മാർക്ക് ദാനത്തിലൂടെ ജയിച്ചതു കൊണ്ട് എന്തുപ്രയോജനം ? തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല എന്ന ചൊല്ല് മാർക്ക് ദാനക്കാർ കേട്ടിട്ടില്ല .
No comments:
Post a Comment