Saturday, 21 November 2015

കേരള യാത്ര -4


സെപ്റ്റംബർ   നാലാം  തീയതി   ലീലാമ്മയുടെ    പിതാവിൻറെ   ഒന്നാം
ചരമ വാർഷികം     വെട്ടിമുകൾ   പള്ളിയിൽ   ആചരിച്ചു .

ആറാം  തീയതി   ഞങ്ങൾ   ട്രെയിൻ  മാർഗ്ഗം   കോഴിക്കോട്ടേയ്ക്ക്  തിരിച്ചു .
മലബാർ    Express ൽ . റെയിൽവേ   കേരളത്തോട്   കാണിക്കുന്ന   അവഗണന ,
Compartment ൻറെ    പഴക്കത്തിൽ    പ്രതിഫലിച്ചു . ഒരു   കാര്യത്തിലും
പുരോഗതി    കാണുന്നില്ല .

ട്രെയിൻ   ഏത്  സ്റ്റേഷൻൽ    എത്തി എന്ന്   യാത്രക്കാരെ   അറിയിക്കാനുള്ള
സംവിധാനം   ഒന്നുമില്ല . മറ്റുള്ളവരോട്   ചോദിച്ച്   മനസ്സിലാക്കണം .

ഏതായാലും    ട്രെയിൻ   കോഴിക്കോട്ട്   എത്തുന്നതിന് മുമ്പ്   ഉണർന്ന്
കാര്യങ്ങൾ    മറ്റുള്ളവരോട്   ചോദിച്ച്   മനസ്സിലാക്കി .വെളുപ്പിന്
അഞ്ചു മണിക്ക് മുമ്പേ    ട്രെയിൻ   കോഴിക്കോട്ട്   എത്തി . കുലീനയുടെ
ഭർത്താവ്   അജയ്   സ്റ്റേഷനിൽ




   കാത്തു നിൽപ്പുണ്ടായിരുന്നു .

കുലീനായും   അജയും    പാറോപ്പടിയിലാണ്    താമസം . ഡിസംബറിൽ
ഒരാഴ്ച   അവരുടെ  കൂടെ   അവധിക്കാലം   ചെലവഴിച്ചതാണ് . അന്ന്
അവരുടെ  കൂടെ   പൂവാറൻതോട് , തുഷാരഗിരി  മുതലായ   സ്ഥലങ്ങൾ
കാണാൻ   പോയിരുന്നു . വളരെ   മനോഹരമായ   സ്ഥലങ്ങളാണ് .
പൂവാറൻ തോട്ടിൽ    അജയിന്  പുരയിടങ്ങൾ  ഉണ്ട് . രണ്ടിടത്തും
ബന്ധു വീടുകളും   ഉണ്ട് .

എണ്ണി ചുട്ട അപ്പം  പോലെ  മൂന്ന് ദിവസങ്ങളാണ്   ഞങ്ങൾക്ക്  കോഴിക്കോട്ട്
ഉള്ളത് . അതുകൊണ്ട്   ദൂരയാത്രകൾ   ഒന്നുമില്ല .മൂന്ന്  ദിവസം  വീട്ടിൽ
ത്തന്നെ   ചെലവഴിക്കുക .അതും   ഒരു  രസമാണ് .

അജയ്   IndusInd   Bank  മാനേജർ  ആണ് .കുലീന  കല്ലായിയിൽ  Higher
Secondary  ടീച്ചർ . ഇവർക്ക്   രണ്ട്  കുട്ടികളാണ് . ഡെന്നിസ് ( 10 )
ദിയാ (5)

പേർസണൽ   ആയിട്ട്   പറയുകയാണെങ്കിൽ  ( ലാലു അലക്സ്‌  fame )
റിട്ടയർ  ചെയ്ത  ഒരാൾക്ക്‌   ഏറ്റവും  enjoyment ഉം   ആശ്രയവും   പേരകുട്ടികൾ  ആണ് .കാരണം   നമ്മളെ   ആരും  മൈൻഡ്  ചെയ്തില്ലെങ്കിലും  അവർ
 മൈൻഡ് ചെയ്യും . നമ്മൾ  അവർക്ക്   വേണ്ടതും  വേണ്ടാത്തതും  ഒക്കെ   വാങ്ങി കൊടുത്ത്   പ്രീണിപ്പിച്ച്‌   അനുനയിപ്പിച്ച്   കൂടെ  നിറുത്തും .
വലിയ   പാർട്ടികൾ   ചെറിയ   പാർട്ടികളെ    അനുനയിപ്പിച്ച്   കൂടെ
നിറുത്തുന്നത് പോലെ . അവർ   പരമാവധി   മുതലെടുക്കുകയും  ചെയ്യും .

Time  വാരികയിൽ   ഒരു  ലേഖനം   വായിക്കുകയുണ്ടായി . മക്കൾ   വളരെ
വൈകി   വിവാഹം  കഴിച്ചാൽ ,അഥവാ  അവർ   സാന്താനോല്പ്പാദനം
വൈകിപ്പിച്ചാൽ   മാതാപിതാക്കൾക്ക്  വൻ നഷ്ടമാണെന്ന്   ലേഖനത്തിൽ
പറയുന്നു . അതായത്   നാൽപ്പത് വയസ്സുള്ള   ഒരു യുവതിക്ക്  കുട്ടിയുണ്ടായി
കഴിയുമ്പോൾ   അവളുടെ   മാതാപിതാക്കൾക്ക്   പ്രായാധിക്യമായി
ഒരു പക്ഷേ  രോഗശയ്യയിൽ   ആവുകയും   പേരകുട്ടികളുടെ കൂടെ
കുറേ കാലം   spend ചെയ്യാനുള്ള   അവസരം  കിട്ടാതെ വരികയും  ചെയ്യുന്നു
എന്ന്   ലേഖനം  ചൂണ്ടിക്കാണിക്കുന്നു .

ഞങ്ങ ൾക്ക്  പേരകുട്ടികൾ  അഞ്ചുപേരാണ് . പ്രവീണയുടെ  കുട്ടികൾ
അലീസ്സ  (7 ), മരീസ ,Chrissa (4 ) ( Twins ). എന്നിവരാണ് . അവർ  2014 ജൂണ്‍
വരെ  Bangalore ൽ   ആയിരുന്നു . അവുധിക്കാലത്ത്   ഞങ്ങൾ  കൂടുതൽ
ദിവസങ്ങൾ   Bangalore ല്   ആണ്   spend  ചെയ്തിരുന്നത് .

2014 മാർച്ച്‌   18 -ആം  തീയതി   പ്രവീണയും  കുട്ടികളും  ഇവിടെ  വന്നു .സിബി  ഏപ്രിൽ   30 ന് എത്തി .ഞങ്ങൾ   Madikwe   Game  Reserve , Cape  Town , Port
Elizabeth  മുതലായ   സ്ഥലങ്ങൾ   സന്ദർശിച്ചു . മെയ്‌  14 ന്   അവർ തിരിച്ചുപോയി .ജൂണിൽ   ഓസ്ട്രേലിയ യിലേയ്ക്ക്   പോയി .

പണ്ട് പണ്ട്  കെന്യയിൽ നിന്ന്    നാട്ടിൽ  അവുധിക്ക്  വരുമ്പോൾ  ചിലർ
ചോദിക്കും ,'' നമ്മുടെ  ഭക്ഷണ സാധനങ്ങൾ  അവിടെ കിട്ടുമോ?
 '' എന്ന് . അന്ന്   ശരിയായ  information  ഇല്ല . കെനിയായിലേയ്ക്ക്
ആദ്യമായി   പോകുമ്പോൾ  രണ്ട് കിലോ  അരി  കൊണ്ടുപോയ   ഒരാളെ
അറിയാം .

കാലം   മാറി . ടെലരെയ്വില്ലേയിൽ    മലയാളി ഉടമസ്ഥതയിലുള്ള
Choppies  Supermarket ൽ   നിറപറ  അരി കിട്ടും . ഈ   പ്രദേശത്ത്  കിട്ടാനില്ലാത്തത്   മൂന്ന്  കാര്യങ്ങളാണ് .1  കപ്പ 2 fresh  fish
3 .നല്ല    മലയാളം

മറ്റെല്ലാം   ഇവിടെ  കിട്ടും . ദക്ഷിണാഫ്രിക്കയിലെ   ബീഫ് .lamb ,chicken,pork   മുതലായവ   കേരളത്തിലെക്കാൾ   പതിന്മടങ്ങ്‌   മെച്ചമാണ് .

മേൽപ്പറഞ്ഞ   മൂന്ന്   കാര്യങ്ങളുടെ  കുറവ്  കോഴിക്കോട്ട്   പരിഹരിക്കപ്പെടുന്നു . നല്ല  കപ്പ  കേരളത്തിൽ  എല്ലായിടത്തും  കിട്ടും .
കുലീനാ യുടെ  വീട്ടു സഹായി  മൈത്രേയി   ഒരു  മൽസ്യ തൊഴിലാളി
കുടുംബാന്ഗം   ആണ് . കുടുംബക്കാർ  പിടിച്ച  മല്സ്യത്തിലെ  Selected മായിട്ടാണ്   അവർ   രാവിലെ   വരുന്നത് .

നല്ല   മലയാള സംഭാഷണം  കേൾക്കുന്നത്  ഡെന്നിസ് , ദിയാ  എന്നിവരിൽ
നിന്നാണ് . അവരുടെ   വിവരണങ്ങളും   കഥകളും  കേൾക്കാൻ  നല്ല
രസമാണ് .സംഭാഷണത്തിൽ   ദിയാ  ആണ്  ഒന്നാമത് .

ഈ  കുട്ടിയുടെ  കാര്യത്തിൽ  ഒരു  irony  ഉണ്ട് . ഒരു  വയസ്സ്  ആകുന്നതുവരെ
ഒന്നും  മിണ്ടിയിരുന്നില്ല . കഠിനമായ   മൌന വൃതം . വല്ലതും  വേണമെങ്കിൽ   ചൂണ്ടി   കാണിക്കും . എല്ലാവര്ക്കും  ആശങ്കയായി .ഒരു
Specialist നെ   consult  ചെയ്താലോ  എന്ന്   ആലോചിച്ചു . അപ്പോൾ  അവൾ
മൌന വ്രതം   ഉപേക്ഷിച്ചു . പിന്നീട്   തിരിഞ്ഞു  നോക്കിയിട്ടില്ല .

കോഴിക്കോട്   അപരിചിതമായ  ഒരു  നഗരമല്ല .ലീലാമ്മ  1977 / 78
കാലഘട്ടത്തിൽ   Providence  Girls High School   ല്  പഠിപ്പിച്ചിരുന്നു . എൻറെ
ഒരു  സഹോദരി ,പെണ്ണമ്മ  അക്കാലത്ത്   അവിടെ  ഉണ്ടായിരുന്നു . അങ്ങനെയാണ്  ഞങ്ങളുടെ  വിവാഹം   നടന്നത് .

ഡിസംബറിൽ   പഴയ  സഹപ്രവർത്തകരെ  കാണാൻ  പെണ്ണമ്മയുമൊത്ത്
Saint Joseph 's   കോണ്‍വെന്റ്  സന്ദർശിച്ചു . പെണ്ണമ്മയുടെ  ഭർത്താവ് ,
പരേതനായ   അഴകത്ത്   ചാക്കോച്ചന്റെ   cousin   ആണ്   അജയുടെ  പിതാവ്
ജോസ് .

പത്താം  തീയതി  ഞങ്ങൾ  മടങ്ങി . രാവിലെ   ആറു മണിക്ക്   ട്രെയിനിൽ 
പുറപ്പെട്ടു . 8  മണിക്ക്   തൃശൂരിൽ  ഇറങ്ങി . അജയുടെ  മാതാപിതാക്കളും  സഹോദരി  Dr ജ്യോതിയും   തൃശൂരിൽ  ആണ്   താമസം . ഞങ്ങളെ
സ്വീകരിക്കാൻ  ജ്യോതിയുടെ  ഭർത്താവ് Dr സനോജ്   സ്റ്റേഷനിൽ
wait   ചെയ്യുന്നുണ്ടായിരുന്നു . ( തുടരും )






No comments:

Post a Comment