സെപ്റ്റംബർ നാലാം തീയതി ലീലാമ്മയുടെ പിതാവിൻറെ ഒന്നാം
ചരമ വാർഷികം വെട്ടിമുകൾ പള്ളിയിൽ ആചരിച്ചു .
ആറാം തീയതി ഞങ്ങൾ ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടേയ്ക്ക് തിരിച്ചു .
മലബാർ Express ൽ . റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന ,
Compartment ൻറെ പഴക്കത്തിൽ പ്രതിഫലിച്ചു . ഒരു കാര്യത്തിലും
പുരോഗതി കാണുന്നില്ല .
ട്രെയിൻ ഏത് സ്റ്റേഷൻൽ എത്തി എന്ന് യാത്രക്കാരെ അറിയിക്കാനുള്ള
സംവിധാനം ഒന്നുമില്ല . മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം .
ഏതായാലും ട്രെയിൻ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഉണർന്ന്
കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കി .വെളുപ്പിന്
അഞ്ചു മണിക്ക് മുമ്പേ ട്രെയിൻ കോഴിക്കോട്ട് എത്തി . കുലീനയുടെ
ഭർത്താവ് അജയ് സ്റ്റേഷനിൽ
കുലീനായും അജയും പാറോപ്പടിയിലാണ് താമസം . ഡിസംബറിൽ
ഒരാഴ്ച അവരുടെ കൂടെ അവധിക്കാലം ചെലവഴിച്ചതാണ് . അന്ന്
അവരുടെ കൂടെ പൂവാറൻതോട് , തുഷാരഗിരി മുതലായ സ്ഥലങ്ങൾ
കാണാൻ പോയിരുന്നു . വളരെ മനോഹരമായ സ്ഥലങ്ങളാണ് .
പൂവാറൻ തോട്ടിൽ അജയിന് പുരയിടങ്ങൾ ഉണ്ട് . രണ്ടിടത്തും
ബന്ധു വീടുകളും ഉണ്ട് .
എണ്ണി ചുട്ട അപ്പം പോലെ മൂന്ന് ദിവസങ്ങളാണ് ഞങ്ങൾക്ക് കോഴിക്കോട്ട്
ഉള്ളത് . അതുകൊണ്ട് ദൂരയാത്രകൾ ഒന്നുമില്ല .മൂന്ന് ദിവസം വീട്ടിൽ
ത്തന്നെ ചെലവഴിക്കുക .അതും ഒരു രസമാണ് .
അജയ് IndusInd Bank മാനേജർ ആണ് .കുലീന കല്ലായിയിൽ Higher
Secondary ടീച്ചർ . ഇവർക്ക് രണ്ട് കുട്ടികളാണ് . ഡെന്നിസ് ( 10 )
ദിയാ (5)
പേർസണൽ ആയിട്ട് പറയുകയാണെങ്കിൽ ( ലാലു അലക്സ് fame )
റിട്ടയർ ചെയ്ത ഒരാൾക്ക് ഏറ്റവും enjoyment ഉം ആശ്രയവും പേരകുട്ടികൾ ആണ് .കാരണം നമ്മളെ ആരും മൈൻഡ് ചെയ്തില്ലെങ്കിലും അവർ
മൈൻഡ് ചെയ്യും . നമ്മൾ അവർക്ക് വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി കൊടുത്ത് പ്രീണിപ്പിച്ച് അനുനയിപ്പിച്ച് കൂടെ നിറുത്തും .
വലിയ പാർട്ടികൾ ചെറിയ പാർട്ടികളെ അനുനയിപ്പിച്ച് കൂടെ
നിറുത്തുന്നത് പോലെ . അവർ പരമാവധി മുതലെടുക്കുകയും ചെയ്യും .
Time വാരികയിൽ ഒരു ലേഖനം വായിക്കുകയുണ്ടായി . മക്കൾ വളരെ
വൈകി വിവാഹം കഴിച്ചാൽ ,അഥവാ അവർ സാന്താനോല്പ്പാദനം
വൈകിപ്പിച്ചാൽ മാതാപിതാക്കൾക്ക് വൻ നഷ്ടമാണെന്ന് ലേഖനത്തിൽ
പറയുന്നു . അതായത് നാൽപ്പത് വയസ്സുള്ള ഒരു യുവതിക്ക് കുട്ടിയുണ്ടായി
കഴിയുമ്പോൾ അവളുടെ മാതാപിതാക്കൾക്ക് പ്രായാധിക്യമായി
ഒരു പക്ഷേ രോഗശയ്യയിൽ ആവുകയും പേരകുട്ടികളുടെ കൂടെ
കുറേ കാലം spend ചെയ്യാനുള്ള അവസരം കിട്ടാതെ വരികയും ചെയ്യുന്നു
എന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു .
ഞങ്ങ ൾക്ക് പേരകുട്ടികൾ അഞ്ചുപേരാണ് . പ്രവീണയുടെ കുട്ടികൾ
അലീസ്സ (7 ), മരീസ ,Chrissa (4 ) ( Twins ). എന്നിവരാണ് . അവർ 2014 ജൂണ്‍
വരെ Bangalore ൽ ആയിരുന്നു . അവുധിക്കാലത്ത് ഞങ്ങൾ കൂടുതൽ
ദിവസങ്ങൾ Bangalore ല് ആണ് spend ചെയ്തിരുന്നത് .
2014 മാർച്ച് 18 -ആം തീയതി പ്രവീണയും കുട്ടികളും ഇവിടെ വന്നു .സിബി ഏപ്രിൽ 30 ന് എത്തി .ഞങ്ങൾ Madikwe Game Reserve , Cape Town , Port
Elizabeth മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു . മെയ് 14 ന് അവർ തിരിച്ചുപോയി .ജൂണിൽ ഓസ്ട്രേലിയ യിലേയ്ക്ക് പോയി .
പണ്ട് പണ്ട് കെന്യയിൽ നിന്ന് നാട്ടിൽ അവുധിക്ക് വരുമ്പോൾ ചിലർ
ചോദിക്കും ,'' നമ്മുടെ ഭക്ഷണ സാധനങ്ങൾ അവിടെ കിട്ടുമോ?
'' എന്ന് . അന്ന് ശരിയായ information ഇല്ല . കെനിയായിലേയ്ക്ക്
ആദ്യമായി പോകുമ്പോൾ രണ്ട് കിലോ അരി കൊണ്ടുപോയ ഒരാളെ
അറിയാം .
കാലം മാറി . ടെലരെയ്വില്ലേയിൽ മലയാളി ഉടമസ്ഥതയിലുള്ള
Choppies Supermarket ൽ നിറപറ അരി കിട്ടും . ഈ പ്രദേശത്ത് കിട്ടാനില്ലാത്തത് മൂന്ന് കാര്യങ്ങളാണ് .1 കപ്പ 2 fresh fish
3 .നല്ല മലയാളം
മറ്റെല്ലാം ഇവിടെ കിട്ടും . ദക്ഷിണാഫ്രിക്കയിലെ ബീഫ് .lamb ,chicken,pork മുതലായവ കേരളത്തിലെക്കാൾ പതിന്മടങ്ങ് മെച്ചമാണ് .
മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളുടെ കുറവ് കോഴിക്കോട്ട് പരിഹരിക്കപ്പെടുന്നു . നല്ല കപ്പ കേരളത്തിൽ എല്ലായിടത്തും കിട്ടും .
കുലീനാ യുടെ വീട്ടു സഹായി മൈത്രേയി ഒരു മൽസ്യ തൊഴിലാളി
കുടുംബാന്ഗം ആണ് . കുടുംബക്കാർ പിടിച്ച മല്സ്യത്തിലെ Selected മായിട്ടാണ് അവർ രാവിലെ വരുന്നത് .
നല്ല മലയാള സംഭാഷണം കേൾക്കുന്നത് ഡെന്നിസ് , ദിയാ എന്നിവരിൽ
നിന്നാണ് . അവരുടെ വിവരണങ്ങളും കഥകളും കേൾക്കാൻ നല്ല
രസമാണ് .സംഭാഷണത്തിൽ ദിയാ ആണ് ഒന്നാമത് .
ഈ കുട്ടിയുടെ കാര്യത്തിൽ ഒരു irony ഉണ്ട് . ഒരു വയസ്സ് ആകുന്നതുവരെ
ഒന്നും മിണ്ടിയിരുന്നില്ല . കഠിനമായ മൌന വൃതം . വല്ലതും വേണമെങ്കിൽ ചൂണ്ടി കാണിക്കും . എല്ലാവര്ക്കും ആശങ്കയായി .ഒരു
Specialist നെ consult ചെയ്താലോ എന്ന് ആലോചിച്ചു . അപ്പോൾ അവൾ
മൌന വ്രതം ഉപേക്ഷിച്ചു . പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല .
കോഴിക്കോട് അപരിചിതമായ ഒരു നഗരമല്ല .ലീലാമ്മ 1977 / 78
കാലഘട്ടത്തിൽ Providence Girls High School ല് പഠിപ്പിച്ചിരുന്നു . എൻറെ
ഒരു സഹോദരി ,പെണ്ണമ്മ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു . അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത് .
ഡിസംബറിൽ പഴയ സഹപ്രവർത്തകരെ കാണാൻ പെണ്ണമ്മയുമൊത്ത്
Saint Joseph 's കോണ്‍വെന്റ് സന്ദർശിച്ചു . പെണ്ണമ്മയുടെ ഭർത്താവ് ,
പരേതനായ അഴകത്ത് ചാക്കോച്ചന്റെ cousin ആണ് അജയുടെ പിതാവ്
ജോസ് .
പത്താം തീയതി ഞങ്ങൾ മടങ്ങി . രാവിലെ ആറു മണിക്ക് ട്രെയിനിൽ
പുറപ്പെട്ടു . 8 മണിക്ക് തൃശൂരിൽ ഇറങ്ങി . അജയുടെ മാതാപിതാക്കളും സഹോദരി Dr ജ്യോതിയും തൃശൂരിൽ ആണ് താമസം . ഞങ്ങളെ
സ്വീകരിക്കാൻ ജ്യോതിയുടെ ഭർത്താവ് Dr സനോജ് സ്റ്റേഷനിൽ
wait ചെയ്യുന്നുണ്ടായിരുന്നു . ( തുടരും )
No comments:
Post a Comment