മലയാളം ഒട്ടും അറിഞ്ഞു കൂടാത്ത ഒരാൾ കേരളത്തിലെ വാർത്താ ചാനലുകൾ ഒരു മണിക്കൂർ സമയം കണ്ടാൽ കേരളത്തിൻറെ മുഖ്യ മന്ത്രി ബിജു രമേഷ് ആണെന്ന് കരുതും . കാരണം ആ മദ്യമുതലാളി
മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് . രാജ്യത്തെ ഏറ്റവും വലിയ പുണ്യാളനാക്കി ചാനലുകാർ ഈ തടിയനെ രൂപക്കൂട്ടിൽ കയറ്റി
ഇരുത്തി തോളിലേറ്റി നടക്കുകയാണ് . മുഖ്യ മന്ത്രിക്ക് യാതൊരു
coverage ഉം ഇല്ല . തടിയനാണ് താരം . തടിയന്റെ വാക്കിനാണ് വില .
തലയുള്ളപ്പോൾ വാൽ തലയെ നിയന്ത്രിക്കുന്ന അവസ്ഥക്കാണ്
"Banana Republic 'എന്ന് പറയുന്നത് . '' ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ?'' എന്ന് ചോദിക്കുന്ന അവസ്ഥ .
ഒരു ബനാന Republic ൽ ആർക്കും എന്തും പറയാം , ചെയ്യാം . ആരും എതിർക്കാനില്ല , ചോദ്യം ചെയ്യാനില്ല എന്ന അവസ്ഥയാണ് .കേരളത്തിൽ പ്രതിപക്ഷക്കാരുടെ കല്ലേറും കരിങ്കൊടിയും ഭയന്ന്
മന്ത്രിമാർ വഴിമാറിപ്പോകുന്നു , പരിപാടികൾ റദ്ദു ചെയ്യുന്നു . ഏത് അണ്ടനും അടകോടനും മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം
ഉന്നയിച്ച് തേജോവധം ചെയ്ത് മാധ്യമവിചാരണ നടത്തി അവരെ
പുകച്ച് പുറത്ത് ചാടിക്കാം എന്ന നില വന്നിരിക്കുന്നു .
ബനാന Republic കൾ എന്ന നിലയിൽ താരതമ്യം ചെയ്യുമ്പോൾ കേരളത്തിന് നൂറിൽ അമ്പത് മാർക്കും ദക്ഷിണാഫ്രിക്കയ്ക്ക് 90
മാർക്കും കൊടുക്കാം .
സൂക്ഷിച്ചില്ലെങ്കിൽ അധികം താമസിയാതെ കേരളവും 90 മാർക്ക്
നേടും .
ഒരു കേസ് ലെ പ്രതിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ വിലങ്ങിന്റെ താക്കോൽ ഉണ്ടാക്കിയതായി കേട്ടു . ഒരു ബനാന
Republic ൻറെ ലക്ഷണമാണ് ഇത് . ദക്ഷിണാഫ്രിക്കയിൽ തടവുകാരെ
സന്ദർശിക്കാൻ വരുന്നവർ ഭക്ഷണതിനുള്ളിൽ തോക്കും വെടിയുണ്ടകളും ഒളിപ്പിച്ചുവെച്ചു ജയിലിൽ എത്തിച്ചു കൊടുത്ത്
തടവ് ചാടാൻ സഹായിക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട് .
മൊബൈൽ ഫോണുകൾ തടവുകാർക്ക് എത്തിച്ച് കൊടുക്കുന്നതും സാധാരണയാണ് .TP കേസ് പ്രതികൾ ജയിലിൽ facebook
ഉപയോഗിച്ചിരുന്നു . ഒരു ബനാന Republic ൻറെ ലക്ഷണമാണ്
ഇത് .
ദക്ഷിണാഫ്രിക്കയ്ക്ക് എങ്ങനെ 90 മാർക്ക് കിട്ടി ? ANC / Communist party
കൂട്ടുകെട്ടിൻറെ അഴിമതി നിറഞ്ഞ ഭരണം രാജ്യത്തെ കുട്ടിച്ചോർ
ആക്കിയിരിക്കുന്നു . അവരുടെ ഭരണത്തിൻ കീഴിൽ ഏതെങ്കിലും
മേഖലയിൽ പുരോഗതി പ്രാപിച്ചതായി ചൂണ്ടിക്കാണിക്കാനില്ല .
മണ്ടേലയുടെ ആദർശങ്ങൾക്ക് ഇന്നത്തെ ദക്ഷിണാഫ്രിക്കയിൽ മണ്പാൽ വില പോലുമില്ല .
ഞാൻ 1988 മുതൽ ഇവിടെ താമസിക്കുന്നു .1994 ൽ apartheid അവസാനിച്ച്
ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യ രാജ്യം ആയപ്പോൾ വലിയ പ്രതീക്ഷകൾ ആയിരുന്നു . ഇവിടം ഓസ്ട്രേലിയ പോലെ ആകുമെന്നാണ്
എല്ലാവരും പ്രതീക്ഷിച്ചത് . പക്ഷേ ആ സ്വപ്‌നങ്ങൾ എല്ലാം പൊലിഞ്ഞു .
അഹങ്കാരം
1994 ല ഭരിക്കാൻ കിട്ടിയ അവസരം വിനയപൂർവ്വം സ്വീകരിച്ചുകൊണ്ട്
എല്ലാവരേയും ഉൾപ്പെടുത്തി സഹകരിച്ച് മുന്നോട്ടുപോയിരുന്നു എങ്കിൽ ദക്ഷിണാഫ്രിക്ക പുരോഗതി കൈവരിക്കുമായിരുന്നു . പക്ഷേ
അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പാതയാണ് അവർ സ്വീകരിച്ചത് .പ്രത്യേകിച്ച് 2009 മുതൽ പ്രസിഡന്റ് ആയ ജേക്കബ് സുമയുടെ കീഴിൽ .അഴിമതി , ധൂർത്ത് ,സ്വജനപക്ഷപാതം ,കെടുകാര്യസ്ഥ ത മുതലായ കാര്യങ്ങളിൽ പുതിയ records അവർ സ്ഥാപിച്ചു .
ജേക്കബ് സുമാ Deputy പ്രസിഡന്റ് ആയിരുന്ന കാലത്ത് സ്വകാര്യ വ്യക്തികളിൽ നിന്നും കോഴ വാങ്ങിയതിന്റെ 700
അധികം കേസ് കൾ ഉണ്ടായിരുന്നു . 2009 ല പ്രസിഡന്റ് ആയ സുമാ തൻറെ സ്വാധീനം
ഉപയോഗിച്ച് കേസ് കൾ പിൻവലിപ്പിച്ചു .കൂടാതെ അനധികൃതമായി 249
million Rand സർക്കാർ പണം ഉപയോഗിച്ച് സ്വന്തമായി ഒരു township
പണിയിച്ചു . ഒരു കോടി ഇരുപതു ലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ 4 billion Rand ചെലവിൽ സുമായുടെ ആവശ്യത്തിനായി
ഒരു Luxury plane വാങ്ങാൻ ആലോചന നടക്കുന്നു .
'' യേശുവിൻറെ രണ്ടാം വരവുവരെ ഞങ്ങൾ ഭരിക്കും .'', '' രാജ്യമല്ല ,
പാർടിയാണ് പ്രധാനം '' മുതലായ ധിക്കാരപരമായ പ്രസ്താവനകൾ സുമാ നടത്തിയിട്ടുണ്ട് .
ഒരു വശത്ത് ഘോരഘോരം വിപ്ളവം പ്രസന്ഗിക്കുകയും മറുവശത്ത്
അഴിമതി ,കെടുകാര്യസ്ഥത ,സ്വജനപക്ഷപാതം ,ധൂർത്ത് മുതലായ
തിന്മകളെ പ്രോത്സാഹിപ്പിക്കുകയും ആണ് ANC / കമ്മ്യൂണിസ്റ്റ് പാർട്ടി
കൂട്ടുകെട്ട് ചെയ്തിട്ടുള്ളത് . ഒരുകോടി എഴുപത് ലക്ഷം ജനങ്ങൾ
സർക്കാർ ഗ്രാൻറ്കളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു .തൊഴിലില്ലായ്മ 26 ശതമാനം . ഒരാൾ പത്തുപേരെ വെച്ച് ഒരു സംരംഭം
തുടങ്ങാൻ ആഗ്രഹിച്ചാൽ അസാധ്യമാണ് . അയാളെ മൂരാച്ചി ആയി
മുദ്രകുത്തി ദ്രോഹിക്കുന്ന തൊഴിൽ നിയമങ്ങളാണ് ഇടതുപക്ഷ ഭരണക്കാർ അടിച്ചേൽപ്പിച്ചിട്ടുള്ളത് .
ബഹുമാനമില്ല
കേരളത്തെയും ദക്ഷിണാഫ്രിക്കയെയും താരതമ്യം ചെയ്യുമ്പോൾ കാണുന്ന പൊതുവായ ഒരു കാര്യം രണ്ടിടത്തും ബഹുമാനം ഇല്ല
എന്നതാണ് . കേരളനിയമസഭയിൽ ഇടതുപക്ഷം നടത്തിയ കയ്യാങ്കളികൾക്ക് സമാനമായ സംഭവങ്ങൾ ദക്ഷിണാഫ്രിക്കൻ parliament
ല അരങ്ങേറി . ANC വിമതർ Economic Freedom Front (EFF ) എന്ന പേരിൽ
പാർട്ടി ഉണ്ടാക്കി Parliament ല 25 സീറ്റുകൾ നേടി . ANC വളർത്തി വിട്ട
അച്ചടക്കരാഹിത്യവും ബഹുമാനമില്ലായ്മയും അവരെ തന്നെ
തിരിഞ്ഞു കടിക്കുന്ന irony ,Parliament ല് അരങ്ങേറി . EFF അംഗങ്ങൾ
ബഹളം വെക്കുകയും സുമായെ ''കള്ളൻ '' എന്ന് വിളിക്കുകയും ചെയ്തു .അവസാനം പോലീസ് ഇടപെട്ട് ബലം പ്രയോഗിച്ച് EFF അംഗങ്ങളെ
പുറത്താക്കി .
ഉന്നതവിദ്യഭ്യാസവും തകർന്നു
കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ദക്ഷിണാഫ്രിക്കയിൽ വിദ്യാഭ്യാസവകുപ്പ്
കൈകാര്യം ചെയ്യുന്നത് . അവരുടെ കീഴിൽ വിദ്യാഭ്യാസം അടിമുടി
കുട്ടിച്ചോർ ആയിരിക്കുന്നു . കഴിഞ്ഞ വർഷം വരെ University കൾ
നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു .ഇപ്പോൾ അവയും താറുമാറായിരിക്കുന്നു . വിദ്യാർത്ഥികളിൽ ഒരു വിഭാഗത്തിൻറെ ഗുണ്ടായിസം കാരണം പരീക്ഷകൾ പോലും നടത്താനാവാത്ത സ്ഥിതിയാണ് . കല്ലേറും തീവെയ്പും നിത്യസംഭവമാണ് . കേരള University
കോളേജ് , മഹാരാജാസ് കോളേജ് എന്നിവയെ പറിച്ചു ന ട്ടതുപോലെ യുണ്ട് .
വിദ്യാഭ്യാസം നന്നാവണമെങ്കിൽ അച്ചടക്കവും ബഹുമാനവും നിശ്ശബ്ദതയും വേണം . മുഷ്ട്ടി ചുരുട്ടി പൊള്ളയായ മുദ്രാവാക്യങ്ങൾ
മുഴക്കിയതുകൊണ്ട് വിദ്യാഭ്യാസം പുരോഗമിക്കുകയില്ല .
ഇടതുപക്ഷത്തിൻറെ അഹങ്കാരം , അഴിമതിക്കും അക്രമത്തിനും കെടുകര്യസ്ഥതക്കും അവർ നൽകുന്ന പിന്തുണ മുതലായവയാണ്
ദക്ഷിണാഫ്രിക്കയെ ഒരു ബനാന Republic ആക്കിയത് . ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ഇതേ അനുഭവം കേരളത്തിലും ഉണ്ടാകും . ഭാഗ്യവശാൽ ഇപ്പോൾ ഒരു വ്യത്യാസം ഉണ്ട് .ദക്ഷിണാഫ്രിക്ക ഏത്തക്കാ ആണെങ്കിൽ കേരളം പാളേൻകോടൻ ആണ് .
No comments:
Post a Comment