Friday, 27 November 2015

വാരാന്ത്യ ചിന്തകൾ ( OPINION )

ഇന്നത്തെ   കാലത്ത്   അസ്വസ്ഥതയില്ലാതെ   ഒരു  ദിവസം  പിന്നിടാൻ
ചിന്തിക്കുന്ന   ആർക്കും   സാധിക്കുകയില്ല . നമ്മുടെ   വ്യക്തിപരമായ
പ്രശ്നങ്ങൾക്ക്  പുറമെ   ലോകത്തിൽ  നിത്യവും   നടക്കുന്ന  ക്രൂരകൃത്യങ്ങൾ   മനസ്സാക്ഷിയുള്ള   ആരെയും   വേദനിപ്പിക്കുകയും  അസ്വസ്ഥരാക്കുകയും   ചെയ്യും , ലോകത്തിൽ  എവിടെയെങ്കിലും
ബോംബു സ്ഫോടനവും    കൂട്ടക്കൊലയും  നടക്കാത്ത   ഒരു  ദിവസവും
കടന്നു പോകുന്നില്ല .

മീഡിയയുടെ   ദുരുപയോഗം

മീഡിയയുടെ   കടിഞ്ഞാണില്ലാത്ത    ദുരുപയോഗം   വളരെ  അസ്വസ്ഥത
ഉണ്ടാക്കുന്നു . ജീവിച്ചിരിക്കുന്നവരെ    മരിച്ചതായി   പ്രഖ്യാപിക്കാൻ  പോലും
ഇന്ന്   ചില   മാധ്യമങ്ങൾ   ധിക്കാരം   കാണിക്കുന്നു . ഈയിടെ   ഒരു  യുവതി
അപകടത്തിൽ    മരിച്ചതായി   ചില   മാധ്യമങ്ങൾ   ഫോട്ടോ  സഹിതം
പ്രചരിപ്പിക്കുകയും  ആ  യുവതിക്കും  അവളുടെ   ബന്ധുമിത്രാദികൾക്കും
കഠിനമായ  മനോവിഷമത്തിന്    കാരണമാവുകയും  ചെയ്തു .സോഷ്യൽ  മീഡിയ യിൽ    കെട്ടിച്ചമച്ച   വാർത്തകളിൽ   മനം നൊന്ത്  അനേകം  പെണ്‍കുട്ടികൾ   ജീവനൊടുക്കിയിട്ടുണ്ട് .

ഇന്ന്    രാഷ്ട്രീയ   പ്രതിയോഗികളെ   താറടിക്കാൻ  വേണ്ടി   മാധ്യമങ്ങൾ
പരസ്പരം    മത്സരിക്കുന്നത്   കാണാം . നിസ്സാര കാര്യങ്ങൾ   കുത്തിപ്പൊക്കി
വിവാദങ്ങൾ   സൃഷ്ടിക്കുന്നത്    മാധ്യമങ്ങൾ   ഒരു  ഹോബി ആക്കിയിരിക്കുന്നു . ഉദാഹരണമായി   നിതീഷ് കുമാറിൻറെ   സത്യപ്രതിജ്ഞയുടെ   വേദിയിൽ   ലാലു പ്രസാദ്‌   യാദവ്  കേജരീ വാളിനെ
ആലിംഗനം  ചെയ്തു . അഴിമതി വീരനായ    ലാലു വിനെ   ആലിംഗനം
ചെയ്തത്    വലിയ   അപരാധമായി   ചില  മാധ്യമങ്ങൾ  ചിത്രീകരിച്ചു .
ലാലു  തന്നെ  പിടിച്ചു വലിച്ച്  ആലിംഗനം   ചെയ്യുകയായിരുന്നു  എന്ന്
കേജരീവാളിനു   വിശദീകരിക്കേണ്ടി വന്നു .

അഥവാ   ആലിംഗനം  ചെയ്‌താൽ തന്നെ   അതിൽ  എന്താണ്  തെറ്റ് ?
ലാലു  അഴിമതിക്കാരൻ  ആണെങ്കിലും   അദ്ദേഹത്തെ   ആലിംഗനം
ചെയ്തതു കൊണ്ട്    ആകാശം   ഇടിഞ്ഞു വീഴാൻ   പോകുന്നില്ല .


നരേന്ദ്ര മോദി    പാര്ലമെന്റ്   ഉറക്കം തൂങ്ങി  എന്നാണ്   മീഡിയയുടെ
പുതിയ    ആക്ഷേപം . ഇത്    വളരെ   വില കുറഞ്ഞ   ഒരു  ആക്ഷേപമാണ് .
മോദി  ഒരു നിമിഷം   തലകുനിച്ചപ്പോൾ   അത്  ഉറക്കം തൂങ്ങലായി
ചില   മാധ്യമങ്ങൾ   ചിത്രീകരിച്ചു .

എന്തെങ്കിലും   കുറ്റം   കണ്ടുപിടിക്കുന്നതിനു വേണ്ടി   ചില  മാധ്യമക്കാർ
പതിയിരിക്കുകയാണ് .അതുകൊണ്ടുതന്നെ    അവരുടെ   വിശ്വാസ്യത
ഇടിഞ്ഞിരിക്കുന്നു .

അസഹിഷ്ണുതയെ പ്പറ്റിയുള്ള     പ്രചാരണങ്ങൾ    അതിരുകടന്നു പോയി .
120 കോടി   ജനങ്ങൾ  ഉള്ള  ഇന്ത്യയിൽ    അസഹിഷ്ണുതയുടെ  ചില
സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് . എന്നാൽ   മറ്റു രാജ്യങ്ങളുമായി    താരതമ്യം
ചെയ്യുമ്പോൾ   ഇന്ത്യയിലെ   അസഹിഷ്ണുത   സാരമല്ല  എന്ന്  കാണാം .
ഉദാഹരണത്തിന്    അമേരിക്കയിലെ   വെള്ള പോലീസുകാരിൽ   ചിലർ
കറുത്ത  ചെറുപ്പക്കാ ർക്കെതിരെ    അമിതമായ  ബലം  പ്രയോഗിച്ച
അനവധി    സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് . ഈയിടെ   ഒരു  പയ്യനെ  വെടിവെച്ചു കൊന്നു.'' Black Lives Matter ''  എന്ന   പ്രസ്ഥാനം  ഉണ്ടായത്   അസഹിഷ്ണുതയ്ക്ക്    എതിരെയാണ് .

ഇസ്രാ യേലിൽ     ജൂതരും   പലസ്തീൻകാരും  തമ്മിൽ  നിത്യവും  നടക്കുന്ന
ഏറ്റുമുട്ടലുകളിൽ   ഈയിടെ   നൂറോളം  പേർക്ക്   ജീവൻ  നഷ്ടപ്പെട്ടു .ഇന്ത്യയിൽ   ഇതുപോലുള്ള    സംഘർഷം  ഇല്ല . മാധ്യമങ്ങൾ   ചെറിയ
സംഭവങ്ങളെ    ഊതി പെരുപ്പിച്ച്   ജനങ്ങളിൽ   ആശയക്കുഴപ്പം   ഉണ്ടാക്കാതിരുന്നാൽ   മതി .

അവാർഡുകൾ   തിരിച്ചുകൊടുക്കാൻ   മാത്രം  ഇന്ത്യയിൽ  ഒന്നും  സംഭവിച്ചിട്ടില്ല . തിരിച്ചു കൊടുത്തവർക്ക്   അത്  നഷ്ടമായി ! അത്ര
മാത്രം .

1 comment:

  1. ആദരണീയനായ ജഗതി ശ്രീകുമാർ മരിച്ചു എന്ന് ആരോ സോഷ്യൽ മീഡിയ യിൽ വ്യാജ വാർത്ത‍ പ്രചരിപ്പിചിരിക്കുന്നു .കുറ്റക്കാരെ കണ്ടെത്തി കഠിനമായ ശിക്ഷ കൊടുക്കണം .

    ReplyDelete