Tuesday, 8 April 2014

കുട്ടികളുടെ മലയാളം

8 ഏപ്രിൽ    2014

ദക്ഷിണാഫ്രിക്കയിൽ   തെരഞ്ഞെടുപ്പ്   മെയ്‌   ഏഴിനാണ് . പക്ഷേ  പ്രചാരണത്തിന്  ഒട്ടും  ചൂടില്ല . ചിലേടത്ത്   ഒന്നോ  രണ്ടോ
ചെറിയ   പോസ്റ്റർ   കാണാം . ഒരു  ഭരണമാറ്റം   ആരും  പ്രതീക്ഷിക്കുന്നില്ല .
അതു കൊണ്ടാണ്   പ്രചാരണത്തിന്   ചൂടില്ലാത്തത് .

എന്നാൽ  തെരഞ്ഞെടുപ്പുമായി   ബന്ധപ്പെട്ട   ഒരു  തമാശ  കേട്ടു . പ്രസിഡന്റ്‌
ജേക്കബ്‌  സുമയുടെ  ഉറ്റ  തോഴനായിരുന്നു   Julius   മലേമ  എന്ന  യുവ നേതാവ് . നാക്കിന്  remote  ഇല്ലാത്ത  ഈ  പത്താം  ക്ലാസ്സ്‌ /  ഗുസ്തിക്കാരൻ
കൊത്തിക്കൊത്തി   മുറത്തിൽ  കേറി  കൊത്തി , സുമയുമായി  പിണങ്ങി
വേറെ  പാർട്ടി  ഉണ്ടാക്കി . സൂത്രശാലിയായ   സുമ  ആദായ നികുതി
വകുപ്പിനെ   ഉപയോഗിച്ച്   മലേമയെ  കുടുക്കി ,വീട്  ജപ്തി  ചെയ്യിച്ചു .

എന്തായാലും   മലെമയെപ്പറ്റിയുള്ള   തമാശ  ഇതാണ് ,ഒരു  ദിവസം
മലേമ   ഒരു  സൂപ്പർ മാർകെറ്റിൽ   കയറി  ജ്യൂസും   ഒരു  പാക്കറ്റ്
പഞ്ചസാരയും  എടുത്തു .  ജ്യൂസ്‌ന്   പണം  കൊടുത്തു . പഞ്ചസാരക്ക്  പണം കൊടുത്തില്ല . കടയുടമകൾ   മലേമയെ  പിടിച്ച്‌  പോലീസിൽ  ഏൽപ്പിച്ചു .
പഞ്ചസാര  എന്തുകൊണ്ട്   മോഷ്ടിച്ചു  എന്ന്   പോലീസുകാർ  ചോദിച്ചപ്പോൾ  മലേമ  പറഞ്ഞു .

" ജ്യൂസ്‌ൻറെ  പാക്കറ്റ്ൽ    sugar free  എന്ന്   കണ്ടപ്പോൾ  വിചാരിച്ചു
 ഷുഗർ   സൌജന്യമാണെന്ന് .'' സുമായ്ക്കെതിരെ   പ്രസിഡന്റ്‌  സ്ഥാനത്തേക്ക്  മത്സരിക്കുന്നവരിൽ   ഒരാളാണ്  മലേമ .

  *        *             *               *                        *             *

മലയാളികൾ  ഏറ്റവും   കുറവുള്ള   സ്ഥലമാണ്   ടെലരെയവില്ലേ . ഞാൻ ,ലീലാമ്മ , കോശി , വൽസ  എന്നിങ്ങനെ   നാല്  പേരാണ്  ഇവിടെയുള്ളത് .
മലയാളം  സംസാരിക്കാൻ  വളരെ  കുറച്ചു  മാത്രം  അവസരമുള്ള  ഒരു
സ്ഥലമാണ് . അധികം   മലയാളികളില്ലാത്ത  ഒരു  സ്ഥലത്ത്  താമസിക്കുമ്പോഴാണ്   ഭാഷയോട്   താല്പര്യമുള്ളവർക്ക്  ഒരു  ശ്വാസം
മുട്ടൽ   പോലെ   അനുഭവപ്പെടുന്നത് . സാങ്കേതിക വിദ്യ  പുരോഗമിച്ചതോടുകൂടി  ,ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക്  മലയാളം  വായിക്കാനും  കേൾക്കാനും  അനന്തമായ   അവസരങ്ങളാണ്  ഉള്ളത് .
എന്നാൽ  അത്  നേരിട്ട്  കേൾക്കുന്നതിന്റെ   രസത്തിന്   പകരം  വെക്കാൻ
ഒന്നുമില്ല .

എൻറെ  പേരക്കുട്ടികളായ   അലിസ്സ ,മരിസ്സ ,ക്രിസ്സ  എന്നിവർ  എഴുപത്
ശതമാനം   മലയാളവും  മുപ്പത്   ശതമാനം  ഇംഗ്ലീഷും  ആണ്
 സംസാരിക്കുന്നത് . അവർ  വന്നതിനു   ശേഷം TV യിൽ നിന്ന്  മലയാളം
കേൾക്കേണ്ട  ആവശ്യം  ഇല്ലെന്നായി . അവരുടെ  ശബ്ദ കോലാഹലങ്ങൾ
കാരണം  TV ക്ക്   അവുധി  പ്രഖ്യാപിച്ചിരിക്കുകയാണ് .

അവർക്ക്   അറിയാൻ   ഒത്തിരി  കാര്യങ്ങൾ  ഉണ്ട് . പ്രത്യേകിച്ച്  ഞങ്ങളുടെ
പൂച്ച ,അപ്പുവിനെപ്പറ്റി . അവൻ   ഇവരെ  പേടിച്ച്  ഭാഗികമായി  ഒളിവിലാണ് . അവനുമായി   ചങ്ങാത്തം  കൂടാനുള്ള   അമിതാവേശം  വിനയായി . സ്ഥാനം  പോയ   ഒരു  രാജാവിന്റെ  സ്ഥിതിയാണ്  അപ്പുവിന് .
ഒളിച്ചും   പാത്തും  ഭക്ഷണം  കഴിക്കാൻ  മാത്രം  വരും .രാത്രിയിൽ  പ്രശ്നമില്ല .കുട്ടികൾക്ക്   അറിയേണ്ട  പ്രധാന  കാര്യം  അപ്പു  ആണാണോ
പെണ്ണാണോ  എന്നതാണ് .
ഇവരുടെ  സംഭാഷണങ്ങളിൽ '' പക്ഷേ , 'because ' മുതലായ  വാക്കുകൾ
പ്രയോഗിക്കുന്നത്  കേൾക്കാം . പഠിക്കുന്ന   സകൂളിനെപ്പറ്റി  വളരെ
അഭിമാന പൂർവ്വം  അവർ  പറയാറുണ്ട് . ബാംഗ്ലൂരിൽ  അല്യ്സ്സ  പഠിക്കുന്ന  Sacred  Heart , മരിസ്സയും  ക്രിസ്സയും  പഠിക്കുന്ന  Green  Pocket  Playschool
എന്നിവയെ പറ്റി . ഒരു  ദിവസം  ഞാൻ  മരിസ്സയോട്  ചോദിച്ചു .

'' നിൻറെ  ഡാഡിക്ക്   എന്താണ്  ജോലി ?''

  ഉടൻ  കിട്ടി  ഉത്തരം . " ലാപ്‌  ടോപ്‌ ''

ഞങ്ങളുടെ    5   പേരക്കുട്ടികളിൽ  സംഭാഷണത്തിൽ  ഏറ്റവും  വിദഗ്ദ്ധ ,
രണ്ടാമത്തെ  മകൾ  കുലീനയുടെ  മകൾ  ദിയ ( 4 ) ആണ് . ഈ  കുട്ടി
രണ്ടു  വയസ്സ്  ആകുന്നതുവരെ   മൌനിയായിരുന്നു . ഒന്നും  മി

 ണ്ടുകയില്ല
എന്നൊരു   പിടിവാശി . എന്തെങ്കിലും   ആവശ്യമുണ്ടെങ്കിൽ  ചൂണ്ടി
കാണിക്കും . ഒരു  specialistനെ   കാണിക്കണമെന്ന്  ആലോചിച്ചു  തുടങ്ങിയപ്പോൾ  ദിയ  മൌന വൃതം   ഉപേക്ഷിച്ചു .ഇപ്പോൾ  ഒരു
നല്ല   സംഭാഷണ  ശൈലി   സ്വന്തമാക്കിയിരിക്കുന്നു .


കുട്ടികളെയും   കൂട്ടി  ഞങ്ങളുടെ  വികാരി , ഫാദർ  ഹോള്ളന്ടെർ ടെ  വീടുവരെ  നടന്നു . സാധാരണ  ഈ  വഴികളിൽ  കാറോടിച്ചാണ്  പോകുന്നത് .ഇടത്തരക്കാരായ   വെള്ളക്കാർ  താമസിക്കുന്ന   ഏരിയ  ആണ് . ഓരോ
വീട്ടിലും   നാലും  അഞ്ചും  പട്ടികളുണ്ട് . കൂടുതലും   ചെറിയ  ഇനങ്ങൾ
ആണ് . കുട്ടികൾക്ക്   ഒരു  Dog  Show .ഈ   ടൌണ്‍ന്   'പട്ടിനഗർ '  അല്ലെങ്കിൽ
പട്ടിക്കാട്  എന്ന   പേര്  വളരെ  യോജിക്കുമെന്ന്  തോന്നി .

അല്യ്സ്സക്ക്   ഒരു  ആഗ്രഹം . മലയാളം  എഴുതണമെന്ന് . '' അമ്മ '
എഴുതി  കാണിച്ചു കൊടുത്തു . സ്കൂളിൽ  കന്നഡ  എഴുതി  പഠിച്ചിട്ടുള്ള
അവൾക്ക്  മലയാളം  എളുപ്പം  വഴങ്ങി .'' ആനയും   ആമയും  അവൾക്കു
സ്വന്തം .ഒരു  ദിവസം  ഒരു  വാക്ക്  പഠനം . അധികം  അടിച്ചേൽപ്പിക്കേണ്ട
ആവശ്യമില്ല .








No comments:

Post a Comment