മലയാളികൾ ഏറ്റവും കുറവുള്ള ഒരു ടൌണ്‍ ആണ് Delareyville .ഞാനും
എൻറെ ഭാര്യ ലീലാമ്മയും കോശിയും Mrs വൽസ കോശിയും -അങ്ങനെ
ഞങ്ങൾ നാലുപേരാണ് ഇവിടെ ഉള്ളത് . കുറെ ഏറെ മലയാളി കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ചിലപ്പോൾ
ആശിച്ചിട്ടുണ്ട് . അതേപ്പറ്റി പറഞ്ഞപ്പോൾ ഒരു സുഹൃത്ത് പറഞ്ഞത്
അധികം മലയാളികൾ അടുത്തില്ലാത്തതാണ് നല്ലത് എന്നാണ് . അഭിപ്രായ വ്യത്യാസവും പിണക്കവും ഗ്രൂപ്പിസവും ഉണ്ടാകുമത്രേ .ശരിയാണോ എന്നറിയില്ല . എന്തായാലും അധികം മലയാളികൾ ഇല്ലാത്തതുകൊണ്ട്
വിഷമം ഒന്നും തോന്നുന്നില്ല . ഇതിൻറെ ഒരു പ്രധാന കാരണം ഇവിടെയുള്ള
ആളുകൾ സ്വന്തക്കാരെപോലെ വളരെ സ്നേഹത്തോടെ പെരുമാറുന്നു എന്നതാണ് . പ്രത്യേകിച്ച് ഞങ്ങൾ അന്ഗമാമായിട്ടുള്ള കത്തോലിക്കാ പള്ളിയിൽ . അവിടെ അംഗങ്ങൾ കുറവായതിനാൽ എല്ലാവർക്കും പരസ്പരം അറിയാം . പള്ളി കഴിഞ്ഞാൽ വികാരിയും വിശ്വാസികളും
കുറെ നേരം സംസാരിച്ചിട്ടാണ് പിരിയുന്നത് .
ഒരു ചെറിയ ടൌണ്‍ ആയതുകൊണ്ട് കടകളിലും മറ്റും പരിചയക്കാർ
ഏറെയാണ് . പിന്നെ എവിടെ തിരിഞ്ഞാലും പൂർവവിദ്യാർഥികൾ
greet ചെയ്യാൻ വരും . അവർക്കെല്ലാം വളരെ സ്നേഹവും ബഹുമാനവുമാണ് . അവരിൽ ചെറിയ ജോലി ക്കാർ തൊട്ട് മന്ത്രിമാർ വരെ
ഉണ്ട് . ഇപ്പോൾ പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന ലീലാമ്മയ്ക്കു ഒരു
കത്ത് കിട്ടി . Province ൻറെ കൃഷി വകുപ്പ് മന്ത്രി അടുത്ത ആഴ്ച സ്കൂൾ
സന്ദർശിക്കുന്നു . ഞങ്ങൾ പഠിപ്പിച്ച ഒരു വനിതയാണ് .സ്കൂളിന് വേണ്ടി
ഒരു പച്ചക്കറി തോട്ടം സ്ഥാപിക്കാനാണ് അവർ വരുന്നത് .
വിദേശികൾക്കെതിരെ വ്യാപകമായ അക്രമങ്ങൾ കാരണം ദക്ഷിണാഫ്രിക്കയ്ക്ക് വളരെയേറെ പേരുദോഷം വന്നിട്ടുള്ള ഒരു
സമയമാണിത് . എന്നാൽ ഇതിൽ വലിയ ഒരു irony അടങ്ങിയിരിക്കുന്നു .
വിദേശികളോട് വിരോധമുള്ളത് ജനങ്ങൾ വളരെ മോശമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ചില പ്രദേശങ്ങളിലാണ് .ബഹുഭൂരിപക്ഷം
ജനങ്ങൾ വിദേശിയെന്നോ സ്വദേശിയെന്നോ ചിന്തിക്കാത്തവർ ആണ് .
വളരെയേറെ മര്യാദയും ബഹുമാനവും ക്ഷമയും എല്ലാറ്റിനും ഉപരി
നല്ല sense of humour ഉള്ളവരും ആണ് .
പേർസണൽ ആയിട്ട് പറഞ്ഞാൽ (ലാലു അലക്സ് ) ഒരു വിദേശ രാജ്യത്ത്
ആണ് എന്ന തോന്നൽ ഇവിടെയില്ല .പൂക്കളും പക്ഷികളും വളർത്തു മൃഗങ്ങളും ഇതിൽ ഒരു പങ്കു വഹിക്കുന്നു .
ഞങ്ങൾക്ക് അപ്പു എന്ന പേരുള്ള ഒരു പൂച്ച ഉണ്ടായിരുന്നു . കറുപ്പും
വെള്ളയും നിറമുള്ള അവൻ മിടുക്കനായിരുന്നു . വീട്ടുവളപ്പിൽ നടക്കുമ്പോൾ എ പ്പോഴും കൂടെ വരും . സ്നേഹം കാണിച്ച് നിലത്ത് കിടന്ന്
ഉരുളും .ചിലപ്പോൾ മൃദുവായി കടിച്ച് തൻറെ ആവശ്യങ്ങൾ അറിയിക്കും .
വിലകൂടിയ cat food ഉം ശുദ്ധമായ പാലും മാത്രമേ അവൻ കഴിച്ചിരുന്നുള്ളൂ .
പക്ഷിപിടുതത്തിൽ expert ആയിരുന്നു അപ്പു . അരിപ്രാവുകളെ യാണ്
അവൻ കൂടുതലും പിടിച്ചിരുന്നത് .ഇത്തരം പ്രാവുകൾ നിർദ്ദോഷികൾ
ആണ് .സ്പീഡ് കുറവാണ് . പുല്ലരി കൊത്തി തിന്നാൻ എപ്പോഴും നിലത്തിറങ്ങി നടക്കും .അപ്പോഴാണ് അപ്പു പതിയിരുന്ന് ചാടി വീഴുന്നത് .മരത്തിൽ സ്വസ്ഥമായി ഇരിക്കുന്ന പക്ഷികളേയും അപ്പു പിടിച്ചിരുന്നു .
ദൂരെനിന്ന് മിന്നൽ വേഗത്തിൽ ഓടിവന്ന് ഒറ്റ കയറ്റം .പക്ഷി അവൻറെ
വായിൽ !
2014 ൽ അപ്പുവിൻറെ തട്ടകത്തിലേക്ക് ഒരു കടന്നു കയറ്റം നടന്നു .
മാർച്ചിൽ എൻറെ മകൾ പ്രവീണയും കുട്ടികൾ അലീസ്സ ,ക്രിസ്സ ,മരിസ്സ
എന്നിവരും ഇവിടെ vacation ന് എത്തി . കുട്ടികളുടെ ചങ്ങാത്ത ശ്രമങ്ങൾ
അപ്പുവിന് ഇഷ്ടപ്പെട്ടില്ല . അവൻറെ ഒളിസ്ഥലങ്ങളിൽ പോലും കുട്ടികൾ
നോക്കിയത് അവന് irritation ആയി .അങ്ങനെ അവൻ പിണങ്ങി പോയി .
തിരിച്ചുവരാനുള്ള ഉദ്ദേശിച്ചായിരിക്കാം അവൻ പോയത് .പക്ഷെ
എന്തോ അപകടത്തിൽപ്പെട്ട് അവൻ ചത്തുപോയി എന്ന് തോന്നുന്നു .
അപ്പുവിൻറെ തിരോധാനം സൃഷ്ട്ടിച്ച വിടവ് നികത്താൻ മറ്റൊരാൾ
എത്തി . നാണം കുണുങ്ങിയായ ഒരു പട്ടിക്കുട്ടി . Fox Terrier ഇനത്തിൽ
പെട്ട ചെറിയ പട്ടി .ഒരു വെള്ളക്കാരൻ സുഹൃത്ത് തന്നതാണ് . ഒരു coincidence പോലെ അവന് അപ്പുവിൻറെ നിറമാണ് .
വെളുപ്പും കറുപ്പും . ഇപ്പോൾ Sydneyയിൽ താമസിക്കുന്ന പ്രവീണയുടെ
കുട്ടികളാണ് പട്ടിക്ക് Sydney എന്ന പേര് നിർദ്ദേശിച്ചത് .
Sydney യുടെ കുസൃതികൾ വളരെ രസകരമാണ് . ചെറുതാണെങ്കിലും
വലിയ ഊരാണ് ( ശക്തി ). ചെരുപ്പാണ് അവൻറെ ഒരു ഇഷ്ട സാധനം .ഞാൻ
വീടിന് പുറത്തിറങ്ങുമ്പോൾ ഒരു ചെറിയ വടി കരുതിയിരിക്കും . Sydney
പുറകിൽ ക്കൂടി വന്ന് റബ്ബർ ചെരുപ്പിൽ കടി മുറുക്കും . മുമ്പോട്ട് നടക്കാൻ
സാധിക്കുകയില്ല . കടി വിടുവിക്കാൻ ഒരു friendly fight . വടി ഓങ്ങലും
ചാട്ടവും കുരയും എല്ലാം ചേർന്ന് ഒരു ബഹളം .അവസാനം ഞാൻ വടി
എറിയും .അവൻ അത് കടിച്ച് ഒടിച്ചു കുടഞ്ഞ് അരിശം തീർക്കും .പിന്നെ
തലോടി രമ്യതയിൽ ആകും .
ഓട്ടത്തിനും ചാട്ടത്തിനും ബഹുമിടുക്കനാണ് Sydney . rocket പോലെ
പായും .അവനും പക്ഷിപിടുത്തക്കാരനാണ് .കുറെ പ്രാവുകൾ അവൻറെ
ഇരകളായി .
ചിലപ്പോൾ അവൻ കണ്ണുവെട്ടിച്ച് വീടിനുള്ളിൽ കയറി ചില പരാക്രമങ്ങൾ
കാണിക്കും .പിന്നെ ഒരു hide and seek കളിയാണ് .ഒരു ദിവസം അവൻ വീടിനുള്ളിൽ മൂത്രമൊഴിച്ചു ! കരകവിഞ്ഞ സ്നേഹപ്രകടനം .വേറൊരു
ദിവസം socks കടിച്ചു കൊണ്ട് ഓടി .
ശ്രദ്ധ കിട്ടിയില്ലെങ്കിൽ അവൻ പ്രതിഷേധിക്കും . carton ,തുണി ,പത്രം
മുതലായവ കടിച്ചുകീറി വിതറിയാണ് പ്രതിഷേധം .തന്നേക്കാൾ weight
ഉള്ള സാധനങ്ങൾ വലിച്ചുകൊണ്ട് ഓടാനുള്ള ശക്തിയുണ്ട് . ഉദാഹരണമായി
10 ലിറ്റെർ വെള്ളമുള്ള can വലിച്ച് ദൂരെ കൊണ്ടുപോയി ഇട്ടത് കണ്ട്
വിശ്വസിക്കാനായില്ല .അവന് 6 കിലോ തൂക്കം കാണും .
അവൻറെ ഈ പരാക്രമം കാണുമ്പോൾ ഞാൻ ഓർക്കുന്നത് 1990കളിലെ
Olympics കളിൽ Light Weight Lifting ൽ അനേകം records തകർത്ത , തുർക്കിക്കാരനായ സുലൈമനിലുവിനെയാണ്.അയാളെ പോലെ കുറു മുണ്ടനാണ് Sydney .
ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വെള്ളക്കാരി പട്ടികാര്യങ്ങളിൽ വിദഗ്ദ്ധയാണ് . രോമം കൂടുതലുള്ള പട്ടികളുടെ രോമം വെട്ടി കൊടുക്കലാണ് അവരുടെ പണി . അവർക്ക് ഭീകരന്മാരായ പട്ടികളുണ്ട് .ചെറിയ ഇനങ്ങൾ വേറെ . അവർ ഭീമന്മാരെയും കൂട്ടി പ്രഭാത നടത്തത്തിന്
പോകുന്നതുകാണാം . അപ്പോൾ Sydney ഗേറ്റ്ന് അടുത്തുപോയി ഘോരഘോരം കുരച്ചും ചാടിയും ഓടിയും ആ ഭീകരന്മാരെ വെല്ലുവിളിക്കുന്നത് കാണാം . അവന്മാരുടെ ഒരു ചെറുകടിക്കേ ഉള്ളൂ
Sydney . അവർ തിരിഞ്ഞുപോലും നോക്കാതെ കടന്ന്
പോകും .
കടകളിൽ നിന്ന് വാങ്ങുന്ന dogfoodൽ അവന് താൽപ്പര്യമില്ല .maize പൊടി
കുറുക്കിയതും പാലുമാണ് ഇഷ്ടാഹാരം . അടങ്ങിയിരിക്കാൻ ഒരു
കൈക്കൂലി പോലെ ചിലപ്പോൾ ചെറിയ എല്ലിൻകഷണം കൊടുക്കും .
Butchery യിൽ ഒരു പാക്കറ്റ്ന് 5 rand ന് കിട്ടും .
ഞങ്ങൾ പുറത്തുപോയി തിരിച്ചു വരുമ്പോൾ Sydney വലിയ excitement ഓടുകൂടിയാണ് സ്വീകരിക്കുന്നത് . ചിലപ്പോൾ കാർ shed ൻറെ മുമ്പിൽ
ഞങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുന്നത് കാണാം .
പട്ടിക്കും പൂച്ചയ്ക്കും എന്താണ് ഇത്ര പ്രാധാന്യമെന്ന് ചിലർ ചോദിച്ചേക്കാം .അതെപ്പറ്റി ഒത്തിരി പറയാനുണ്ട് . ചുരുക്കി പറഞ്ഞാൽ നമ്മളെ mind ചെയ്യാത്ത അവസ്ഥയിൽ ,നമ്മളെ കാത്തിരിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിൽ ,ഒരു പൂച്ചയോ പട്ടിയോ ഓടിവന്ന് സ്വീകരിച്ചാൽ മനസ്സിന്
ഒരു ആശ്വാസം കിട്ടും .
എൻറെ ഭാര്യ ലീലാമ്മയും കോശിയും Mrs വൽസ കോശിയും -അങ്ങനെ
ഞങ്ങൾ നാലുപേരാണ് ഇവിടെ ഉള്ളത് . കുറെ ഏറെ മലയാളി കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ചിലപ്പോൾ
ആശിച്ചിട്ടുണ്ട് . അതേപ്പറ്റി പറഞ്ഞപ്പോൾ ഒരു സുഹൃത്ത് പറഞ്ഞത്
അധികം മലയാളികൾ അടുത്തില്ലാത്തതാണ് നല്ലത് എന്നാണ് . അഭിപ്രായ വ്യത്യാസവും പിണക്കവും ഗ്രൂപ്പിസവും ഉണ്ടാകുമത്രേ .ശരിയാണോ എന്നറിയില്ല . എന്തായാലും അധികം മലയാളികൾ ഇല്ലാത്തതുകൊണ്ട്
വിഷമം ഒന്നും തോന്നുന്നില്ല . ഇതിൻറെ ഒരു പ്രധാന കാരണം ഇവിടെയുള്ള
ആളുകൾ സ്വന്തക്കാരെപോലെ വളരെ സ്നേഹത്തോടെ പെരുമാറുന്നു എന്നതാണ് . പ്രത്യേകിച്ച് ഞങ്ങൾ അന്ഗമാമായിട്ടുള്ള കത്തോലിക്കാ പള്ളിയിൽ . അവിടെ അംഗങ്ങൾ കുറവായതിനാൽ എല്ലാവർക്കും പരസ്പരം അറിയാം . പള്ളി കഴിഞ്ഞാൽ വികാരിയും വിശ്വാസികളും
കുറെ നേരം സംസാരിച്ചിട്ടാണ് പിരിയുന്നത് .
ഒരു ചെറിയ ടൌണ്‍ ആയതുകൊണ്ട് കടകളിലും മറ്റും പരിചയക്കാർ
ഏറെയാണ് . പിന്നെ എവിടെ തിരിഞ്ഞാലും പൂർവവിദ്യാർഥികൾ
greet ചെയ്യാൻ വരും . അവർക്കെല്ലാം വളരെ സ്നേഹവും ബഹുമാനവുമാണ് . അവരിൽ ചെറിയ ജോലി ക്കാർ തൊട്ട് മന്ത്രിമാർ വരെ
ഉണ്ട് . ഇപ്പോൾ പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന ലീലാമ്മയ്ക്കു ഒരു
കത്ത് കിട്ടി . Province ൻറെ കൃഷി വകുപ്പ് മന്ത്രി അടുത്ത ആഴ്ച സ്കൂൾ
സന്ദർശിക്കുന്നു . ഞങ്ങൾ പഠിപ്പിച്ച ഒരു വനിതയാണ് .സ്കൂളിന് വേണ്ടി
ഒരു പച്ചക്കറി തോട്ടം സ്ഥാപിക്കാനാണ് അവർ വരുന്നത് .
വിദേശികൾക്കെതിരെ വ്യാപകമായ അക്രമങ്ങൾ കാരണം ദക്ഷിണാഫ്രിക്കയ്ക്ക് വളരെയേറെ പേരുദോഷം വന്നിട്ടുള്ള ഒരു
സമയമാണിത് . എന്നാൽ ഇതിൽ വലിയ ഒരു irony അടങ്ങിയിരിക്കുന്നു .
വിദേശികളോട് വിരോധമുള്ളത് ജനങ്ങൾ വളരെ മോശമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ചില പ്രദേശങ്ങളിലാണ് .ബഹുഭൂരിപക്ഷം
ജനങ്ങൾ വിദേശിയെന്നോ സ്വദേശിയെന്നോ ചിന്തിക്കാത്തവർ ആണ് .
വളരെയേറെ മര്യാദയും ബഹുമാനവും ക്ഷമയും എല്ലാറ്റിനും ഉപരി
നല്ല sense of humour ഉള്ളവരും ആണ് .
പേർസണൽ ആയിട്ട് പറഞ്ഞാൽ (ലാലു അലക്സ് ) ഒരു വിദേശ രാജ്യത്ത്
ആണ് എന്ന തോന്നൽ ഇവിടെയില്ല .പൂക്കളും പക്ഷികളും വളർത്തു മൃഗങ്ങളും ഇതിൽ ഒരു പങ്കു വഹിക്കുന്നു .
ഞങ്ങൾക്ക് അപ്പു എന്ന പേരുള്ള ഒരു പൂച്ച ഉണ്ടായിരുന്നു . കറുപ്പും
വെള്ളയും നിറമുള്ള അവൻ മിടുക്കനായിരുന്നു . വീട്ടുവളപ്പിൽ നടക്കുമ്പോൾ എ പ്പോഴും കൂടെ വരും . സ്നേഹം കാണിച്ച് നിലത്ത് കിടന്ന്
ഉരുളും .ചിലപ്പോൾ മൃദുവായി കടിച്ച് തൻറെ ആവശ്യങ്ങൾ അറിയിക്കും .
വിലകൂടിയ cat food ഉം ശുദ്ധമായ പാലും മാത്രമേ അവൻ കഴിച്ചിരുന്നുള്ളൂ .
പക്ഷിപിടുതത്തിൽ expert ആയിരുന്നു അപ്പു . അരിപ്രാവുകളെ യാണ്
അവൻ കൂടുതലും പിടിച്ചിരുന്നത് .ഇത്തരം പ്രാവുകൾ നിർദ്ദോഷികൾ
ആണ് .സ്പീഡ് കുറവാണ് . പുല്ലരി കൊത്തി തിന്നാൻ എപ്പോഴും നിലത്തിറങ്ങി നടക്കും .അപ്പോഴാണ് അപ്പു പതിയിരുന്ന് ചാടി വീഴുന്നത് .മരത്തിൽ സ്വസ്ഥമായി ഇരിക്കുന്ന പക്ഷികളേയും അപ്പു പിടിച്ചിരുന്നു .
ദൂരെനിന്ന് മിന്നൽ വേഗത്തിൽ ഓടിവന്ന് ഒറ്റ കയറ്റം .പക്ഷി അവൻറെ
വായിൽ !
2014 ൽ അപ്പുവിൻറെ തട്ടകത്തിലേക്ക് ഒരു കടന്നു കയറ്റം നടന്നു .
മാർച്ചിൽ എൻറെ മകൾ പ്രവീണയും കുട്ടികൾ അലീസ്സ ,ക്രിസ്സ ,മരിസ്സ
എന്നിവരും ഇവിടെ vacation ന് എത്തി . കുട്ടികളുടെ ചങ്ങാത്ത ശ്രമങ്ങൾ
അപ്പുവിന് ഇഷ്ടപ്പെട്ടില്ല . അവൻറെ ഒളിസ്ഥലങ്ങളിൽ പോലും കുട്ടികൾ
നോക്കിയത് അവന് irritation ആയി .അങ്ങനെ അവൻ പിണങ്ങി പോയി .
തിരിച്ചുവരാനുള്ള ഉദ്ദേശിച്ചായിരിക്കാം അവൻ പോയത് .പക്ഷെ
എന്തോ അപകടത്തിൽപ്പെട്ട് അവൻ ചത്തുപോയി എന്ന് തോന്നുന്നു .
അപ്പുവിൻറെ തിരോധാനം സൃഷ്ട്ടിച്ച വിടവ് നികത്താൻ മറ്റൊരാൾ
എത്തി . നാണം കുണുങ്ങിയായ ഒരു പട്ടിക്കുട്ടി . Fox Terrier ഇനത്തിൽ
പെട്ട ചെറിയ പട്ടി .ഒരു വെള്ളക്കാരൻ സുഹൃത്ത് തന്നതാണ് . ഒരു coincidence പോലെ അവന് അപ്പുവിൻറെ നിറമാണ് .
വെളുപ്പും കറുപ്പും . ഇപ്പോൾ Sydneyയിൽ താമസിക്കുന്ന പ്രവീണയുടെ
കുട്ടികളാണ് പട്ടിക്ക് Sydney എന്ന പേര് നിർദ്ദേശിച്ചത് .
Sydney യുടെ കുസൃതികൾ വളരെ രസകരമാണ് . ചെറുതാണെങ്കിലും
വലിയ ഊരാണ് ( ശക്തി ). ചെരുപ്പാണ് അവൻറെ ഒരു ഇഷ്ട സാധനം .ഞാൻ
വീടിന് പുറത്തിറങ്ങുമ്പോൾ ഒരു ചെറിയ വടി കരുതിയിരിക്കും . Sydney
പുറകിൽ ക്കൂടി വന്ന് റബ്ബർ ചെരുപ്പിൽ കടി മുറുക്കും . മുമ്പോട്ട് നടക്കാൻ
സാധിക്കുകയില്ല . കടി വിടുവിക്കാൻ ഒരു friendly fight . വടി ഓങ്ങലും
ചാട്ടവും കുരയും എല്ലാം ചേർന്ന് ഒരു ബഹളം .അവസാനം ഞാൻ വടി
എറിയും .അവൻ അത് കടിച്ച് ഒടിച്ചു കുടഞ്ഞ് അരിശം തീർക്കും .പിന്നെ
തലോടി രമ്യതയിൽ ആകും .
ഓട്ടത്തിനും ചാട്ടത്തിനും ബഹുമിടുക്കനാണ് Sydney . rocket പോലെ
പായും .അവനും പക്ഷിപിടുത്തക്കാരനാണ് .കുറെ പ്രാവുകൾ അവൻറെ
ഇരകളായി .
ചിലപ്പോൾ അവൻ കണ്ണുവെട്ടിച്ച് വീടിനുള്ളിൽ കയറി ചില പരാക്രമങ്ങൾ
കാണിക്കും .പിന്നെ ഒരു hide and seek കളിയാണ് .ഒരു ദിവസം അവൻ വീടിനുള്ളിൽ മൂത്രമൊഴിച്ചു ! കരകവിഞ്ഞ സ്നേഹപ്രകടനം .വേറൊരു
ദിവസം socks കടിച്ചു കൊണ്ട് ഓടി .
ശ്രദ്ധ കിട്ടിയില്ലെങ്കിൽ അവൻ പ്രതിഷേധിക്കും . carton ,തുണി ,പത്രം
മുതലായവ കടിച്ചുകീറി വിതറിയാണ് പ്രതിഷേധം .തന്നേക്കാൾ weight
ഉള്ള സാധനങ്ങൾ വലിച്ചുകൊണ്ട് ഓടാനുള്ള ശക്തിയുണ്ട് . ഉദാഹരണമായി
10 ലിറ്റെർ വെള്ളമുള്ള can വലിച്ച് ദൂരെ കൊണ്ടുപോയി ഇട്ടത് കണ്ട്
വിശ്വസിക്കാനായില്ല .അവന് 6 കിലോ തൂക്കം കാണും .
അവൻറെ ഈ പരാക്രമം കാണുമ്പോൾ ഞാൻ ഓർക്കുന്നത് 1990കളിലെ
Olympics കളിൽ Light Weight Lifting ൽ അനേകം records തകർത്ത , തുർക്കിക്കാരനായ സുലൈമനിലുവിനെയാണ്.അയാളെ പോലെ കുറു മുണ്ടനാണ് Sydney .
ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വെള്ളക്കാരി പട്ടികാര്യങ്ങളിൽ വിദഗ്ദ്ധയാണ് . രോമം കൂടുതലുള്ള പട്ടികളുടെ രോമം വെട്ടി കൊടുക്കലാണ് അവരുടെ പണി . അവർക്ക് ഭീകരന്മാരായ പട്ടികളുണ്ട് .ചെറിയ ഇനങ്ങൾ വേറെ . അവർ ഭീമന്മാരെയും കൂട്ടി പ്രഭാത നടത്തത്തിന്
പോകുന്നതുകാണാം . അപ്പോൾ Sydney ഗേറ്റ്ന് അടുത്തുപോയി ഘോരഘോരം കുരച്ചും ചാടിയും ഓടിയും ആ ഭീകരന്മാരെ വെല്ലുവിളിക്കുന്നത് കാണാം . അവന്മാരുടെ ഒരു ചെറുകടിക്കേ ഉള്ളൂ
Sydney . അവർ തിരിഞ്ഞുപോലും നോക്കാതെ കടന്ന്
പോകും .
കടകളിൽ നിന്ന് വാങ്ങുന്ന dogfoodൽ അവന് താൽപ്പര്യമില്ല .maize പൊടി
കുറുക്കിയതും പാലുമാണ് ഇഷ്ടാഹാരം . അടങ്ങിയിരിക്കാൻ ഒരു
കൈക്കൂലി പോലെ ചിലപ്പോൾ ചെറിയ എല്ലിൻകഷണം കൊടുക്കും .
Butchery യിൽ ഒരു പാക്കറ്റ്ന് 5 rand ന് കിട്ടും .
ഞങ്ങൾ പുറത്തുപോയി തിരിച്ചു വരുമ്പോൾ Sydney വലിയ excitement ഓടുകൂടിയാണ് സ്വീകരിക്കുന്നത് . ചിലപ്പോൾ കാർ shed ൻറെ മുമ്പിൽ
ഞങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുന്നത് കാണാം .
പട്ടിക്കും പൂച്ചയ്ക്കും എന്താണ് ഇത്ര പ്രാധാന്യമെന്ന് ചിലർ ചോദിച്ചേക്കാം .അതെപ്പറ്റി ഒത്തിരി പറയാനുണ്ട് . ചുരുക്കി പറഞ്ഞാൽ നമ്മളെ mind ചെയ്യാത്ത അവസ്ഥയിൽ ,നമ്മളെ കാത്തിരിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിൽ ,ഒരു പൂച്ചയോ പട്ടിയോ ഓടിവന്ന് സ്വീകരിച്ചാൽ മനസ്സിന്
ഒരു ആശ്വാസം കിട്ടും .
No comments:
Post a Comment