Thursday, 17 September 2015

കേരള യാത്ര -1

29  ഓഗസ്റ്റ്‌   2015

കേരളത്തിലേയ്ക്ക്   ഒരു   ചെറിയ   യാത്രയുടെ  ദിവസം   വന്നെത്തി .
ഒരു   odd  സമയത്താണ്   യാത്ര . ഓണത്തിൻറെ   അവധി   തീരാറായി .
ഡിസംബറിൽ   അവധിക്കാലം   കഴിഞ്ഞ്  തിരിച്ചെത്തിയതിന്റെ   ഓർമ്മകൾ  നിലനിൽക്കുന്നതിനാൽ   ഇപ്പോഴത്തെ   യാത്രയ്ക്ക്
excitement  ഒന്നുമില്ല . ലീലാമ്മയുടെ   പിതാവിൻറെ    ഒന്നാം  ചരമ വാർഷികം   ആഘോഷിക്കുന്നതിനു വേണ്ടിയാണ്   ഞങ്ങൾ   പോകുന്നത് .

ലീലാമ്മയുടെ   പിതാവ്  shri  ടി സി  VARGHESE   2014  സെപ്റ്റംബർ   നാലാം
തീയതി   തൊണ്ണൂറാം   വയസ്സിൽ   നിര്യാതനായി . മരിക്കുന്ന   ദിവസം വരെ
ആരോഗ്യവാനായിരുന്ന   അദ്ദേഹം   അന്ന്  ഭരണങ്ങാനത്ത്  അല്ഫോന്സമ്മയുടെ   പള്ളിയിൽ  കുർബ്ബാനകണ്ട്   മടങ്ങിയതാണ് .വൈകീട്ട്   ഒരു   അസ്വസ്ഥത   തോന്നി , അധികം  കഴിയാതെ   മരിച്ചു .
വെട്ടിമുകളിൽ   ഒറ്റയ്ക്കാണ്  അദ്ദേഹം   താമസിച്ചിരുന്നത് .ലീലാമ്മയുടെ
മാതാവ്‌   2009 ൽ  നിര്യാതയായി .

ചെന്നൈയിൽ നിന്ന്   ട്രെയിൻ മാർഗ്ഗം   കോട്ടയത്ത്‌  എത്താൻ  എടുക്കുന്ന  അത്രയും  സമയം  മതി   J ohaannesburg ൽ നിന്ന്    കൊച്ചിയിൽ  എത്താൻ  എന്നത്  ആധുനിക കാലത്തെ   ഒരു  അത്ഭുതമാണ് . 1984 ൽ    നൈജീരിയയിൽ   ഞങ്ങളുടെ  കൂടെ ഉണ്ടായിരുന്ന   ഒരു   സുഹൃത്തിൻറെ
പിതാവ്   മരിച്ചു  അടക്കിയ  വിവരം   14 ദിവസം  കഴിഞ്ഞ്   കത്തിൽ  വായിച്ച്  അറിഞ്ഞത്   ഓർക്കുന്നു . ഇപ്പോഴിതാ ചരമ വാർഷികം   ആചരിക്കാൻ   പോകുന്നു .അടക്കിനും     ചരമവാർഷികം ,  കല്യാണം
മുതലായവയിലും    പങ്കെടുക്കാൻ    പ്രവാസികൾക്ക്   ഇന്ന്   സാധിക്കുന്നു .

29 ന്    രാവിലെ   9.25 നായിരുന്നു    Johaanesburg   നിന്നും    ദുബായ് ലേയ്ക്കുള്ള   Emirates   flight . അവിടെ നിന്ന്    ചെറിയ ഇടവേളയ്ക്ക് ശേഷം
കൊച്ചിയിലേയ്ക്ക്    flight . വെളുപ്പിന്  4 മണിക്ക്  മുമ്പ്  കൊച്ചിയിൽ .
നെടുമ്പാശേരിയിൽ  എത്തി .  Immigration , baggage  collection  എന്നിവയ്ക്ക്   ആകെ  15
മിനിറ്റെ  എടുത്തുള്ളൂ . Duty Free യിൽ  ആകെ  പത്തു മിനിട്ടേ  എടുത്തുള്ളൂ .
Johny Walker   Black  Label   രണ്ടെണ്ണം  വാങ്ങിയാൽ  12  ഡോളർ  Discount  ഉണ്ടായിരുന്നു . അതുകൊണ്ട്   മറ്റൊന്നും   ആലോചിക്കേണ്ടി  വന്നില്ല .
മറ്റുള്ളവർക്ക്   സമ്മാനിക്കാനാണ്   വാങ്ങിയത് .

ഇങ്ങനെ   എല്ലാ   കാര്യങ്ങളും   എയർപോർട്ട് ന്  പുറത്തും  എളുപ്പത്തിൽ
സമയം   പാഴാകാതെ    നടന്നു കിട്ടിയാൽ     രാജ്യം  ഒരു സ്വര്ഗ്ഗമായി  തീരും .
ആ  വഴിക്കാണ്   ഭൂരിപക്ഷം   ജനങ്ങൾ  ഇന്ന്  ചിന്തിക്കുന്നത് .

കോട്ടയത്തുനിന്ന്    സതീശൻ   തൻറെ  ടാക്സി യുമായി     നേരത്തെ തന്നെ
എത്തിയിരുന്നു . നാട്ടിലെ    യാത്രകളിൽ    സതീശനാണ്  ഞങ്ങളെ  കൊണ്ടുപോകുന്നത് . വളരെ  കൃത്യനിഷ്ട്ടയും    ഡ്രൈവിംഗ് ൽ   അതീവ
ശ്രദ്ധയും  ഉണ്ട് . തിരക്കില്ലാത്ത      സമയമായതിനാൽ     തടസ്സങ്ങളില്ലാതെ    ഓടി  രാവിലെ  6  ആറ്‌ മണിക്കുമുമ്പ്    വെട്ടിമുകളിൽ
പടികര വീട്ടിൽ   എത്തി .( 30 സെപ്റ്റംബർ )  അതായത്   തലേദിവസം
രാവിലെ   9.25 ന്   പുറപ്പെട്ട  ഞങ്ങൾ  24 മണിക്കൂർ    തികയുന്നതിന് മുമ്പ്
വീട്ടിൽ    എത്തിയിരിക്കുന്നു .പണ്ട്   ബോംബെ  വഴി  ദുരിതപൂർണ്ണമായ
യാത്രചെയ്ത്  മൂന്നാംദിവസം  വീട്ടിൽ  എത്തിയിരുന്ന   പഴമക്കാർക്കേ

ഇതിൻറെ   പ്രാധാന്യം     മനസ്സിലാവുകയുള്ളൂ .

ലീലാമ്മയുടെ   ഇളയ   സഹോദരൻ    സാബു    ചെന്നയിൽ നിന്ന്
എത്തിയിരുന്നു . വീടും    പരിസരങ്ങളും   വൃത്തിയാക്കുന്ന    ജോലി
പുരോഗമിക്കുന്നുണ്ടായിരുന്നു . ഒരു  വർഷമായി   മനുഷ്യരുടെ  സാന്നിധ്യം
ഇല്ലാതിരുന്നതിനാൽ   പുരയിടത്തിലെ   വൃക്ഷലതാദികൾക്ക്  വലിയ
ഒരു  ഉണർവ്വ്   കാണാം . ജാതി ,തേക്ക് ,മഹാഗണി ,മാവ്  മുതലായ  വൃക്ഷങ്ങൾ  തഴച്ചുവളരുന്ന    പുരയിടം  ഒരു  ചെറിയ   വനം  പോലെയാണ് .
മുമ്പ്   കാണാത്ത   ചില  വള്ളിച്ചെടികൾ   വളരെ  ആകർഷകമായി  തോന്നി .
മനുഷ്യരുടെ   ഇടപെടൽ   ഇല്ലാത്തതിനാൽ   വിവിധ തരം പക്ഷികൾ
മരങ്ങളിൽ   നിർഭയം  പറന്നിരുന്നു . അണ്ണാനും   ശലഭങ്ങളും   ധാരാളം .
വാഴകളിൽ   കായ്കൾ  മൂപ്പുകൂടി  വിണ്ടുകീറിയിരുന്നു .

ആളില്ലാതെ   അടച്ചിട്ടവ ,രണ്ടുപേർ  മാത്രം  താമസിക്കുന്നത് ,ഒരാൾമാത്രം
താമസിക്കുന്നത് , മുതലായ  വീടുകൾ  ഇന്ന്  എല്ലായിടത്തും  കാണാം .
ഒരു  കുടുംബത്തിൽ  രണ്ട്  മക്കൾ  ഉണ്ടെങ്കിൽ  രണ്ടുപേരും  ജോലിക്കായി
രണ്ട്  ഭൂഖണ്ഡങ്ങളിൽ    ആയിരിക്കാം . അതല്ലെങ്കിൽ  ഇന്ത്യയിൽ  പല സ്ഥലങ്ങളിൽ    ആയിരിക്കാം . കൂട്ടുകുടുംബം   എന്നത്   സീരിയലുകളിൽ
മാത്രം   ഒതുങ്ങുന്ന   കാലമാണ്   ഇത് . ശവസംസ്കാരം ,കല്യാണം  മുതലായ
അവസരങ്ങളിൽ   എല്ലാവരും  കുറെ  ദിവസത്തേയ്ക്ക്  ഒത്തു ചേരുന്നു .

പേർസണൽ  ആയിട്ട്  പറയുകയാണെങ്കിൽ   ഞങ്ങളും ''രണ്ടില ' follow
ചെയ്യുന്നവരാണ് . അതായത്   രണ്ടുപേർ  മാത്രം  ഒരു  വീട്ടിൽ   താമസിക്കുന്നവർ . മൂത്തമകൾ  കുലീന   കോഴിക്കോട്ട്  plus 2  ടീച്ചർ
ആണ് . ഭർത്താവ്  അജയ്    അവിടെ  Indus Ind  bank ൻറെ   മാനേജർ . രണ്ട്
കുട്ടികൾ . ഡെന്നിസ്  (10 ), ദിയാ  (5 ). രണ്ടാമത്തെ   മകൾ  പ്രവീണയും
ഭർത്താവ്    സിബിയും   മൂന്ന്  പെണ്‍കുട്ടികളും   Sydney യിൽ  ആണ് .
കഴിഞ്ഞ കൊല്ലം    Bangalore ൽ നിന്നാണ്    പോയത് .

പടികര വീട്ടിൽ   അൽപ്പസമയം   വിശ്രമിച്ചശേഷം  കോട്ടയത്തേയ്ക്ക്
തിരിച്ചു . കഞ്ഞികുഴിക്കടുത്ത്   Skyline  Orchid 2  Apartments  ആണ്  ഞങ്ങളുടെ
base . പട്ടണത്തിന്   അടുത്താണെങ്കിലും    അതിൻറെ  ഒച്ചയും  ബഹളവും
ഇല്ലാത്ത  ശാന്തസുന്ദരമായ   Residential   area  ആണ് . രണ്ടിലയായി  അവിടെ
താമസിക്കുന്നതിൽ   അർത്ഥമില്ല . അതുകൊണ്ട്   വളരെ  കുറച്ചു ദിവസങ്ങൾ   മാത്രമെ    അവിടെ  താമസിക്കാറുള്ളൂ . അതുകൊണ്ടു തന്നെ
പാൽ ,പത്രം , TV  മുതലായവയുടെ   subscription  ഇല്ല . Cooking  മിനിമം .
Instant Coffee യുടെ   packets   ദക്ഷിണാഫ്രിക്കയിൽ  നിന്ന്   കൊണ്ടുപോകും .
പത്രം   കടയിൽനിന്ന്   വാങ്ങും . ഭക്ഷണം   മിക്കവാറും  പുറത്തായിരിക്കും .

അൽപ്പം   വിശ്രമിച്ച ശേഷം   ഞങ്ങൾ   മാഞ്ഞാമറ്റം   കുളക്കാട്ടുവയലിൽ
വീട്ടിലേയ്ക്ക്   പുറപ്പെട്ടു . പ്രവീണയുടെ  ഭർത്താവ്   സിബിയുടെ   തറവാട്
ആണ് .സിബിയുടെ    മാതാപിതാക്കളായ   ജൊസെഫും  ചിന്നമ്മയും  അവിടെ   ഉണ്ടായിരുന്നു .അവർ  മുംബായിൽ  ആണ്    താമസം . പടികര
ചാച്ചൻ   മരിച്ചതിന്    ഒരാഴ്ച  മുമ്പാണ്   ജോസഫ്‌ ൻറെ   പിതാവ്
പാപ്പൻ   ചേട്ടൻ   നൂറാമത്തെ   വയസ്സിൽ   മരിച്ചത് . ഒന്നാം  ചരമവാർഷികം
ആഘോഷിക്കാനാണ്    ജോസെഫും   ചിന്നമ്മയും  എത്തിയത് . അവരുടെ
മടക്കയാത്രയുടെ   ദിവസം    ആയതുകൊണ്ടാണ്‌   ഞങ്ങൾ   അവരെ
കാണാൻ    പോയത് .   (  തുടരും )







No comments:

Post a Comment