Saturday, 31 January 2015

വാരാന്ത്യ ചിന്തകൾ

ഇന്നത്തെ    പത്രത്തിലെ   പ്രധാന   വാർത്ത‍  ഇന്നലെ  പകൽ  11  മണിക്ക്
ജൊഹാനെസ്ബുർഗ്ൽ    Bedfordview  Mall ൽ    കവർച്ചക്കാരും   സെക്യൂരിറ്റിക്കാരും   തമ്മിൽ  നടന്ന  വെടിവെയ്പിന്റെ   വിവരങ്ങളാണ് .
ഏഴുപേർക്ക്‌   ഗുരുതരമായ   പരുക്കേറ്റു . കവർച്ചക്കാർ  AK 47  തോക്കുകൾ
ചൂണ്ടിയാണ്   Mall ൽ   ആക്രമണം   നടത്തിയത് .  പരിക്കേറ്റത്   ഷോപ്പിംഗ്‌നു
വേണ്ടി  എത്തിയ   സാധാരണക്കാർക്കാണ്.ഇത്തരം   ആക്രമണങ്ങൾ
അസാധാരണമല്ല .

*                  *                    *                     *                           *                     *
30 -1 -2015

ഇന്ന്  KM   മാണി യുടെ   ജന്മദിനം . അദ്ദേഹത്തിൻറെ  ജന്മദിനം   ആഘോഷിക്കാൻ  യുവമോര്ച്ചക്കാർക്ക്   ആയിരുന്നു   ഏറ്റവും
ഉത്സാഹം . അവർ   മാണിസാറിന്റെ   വീട്ടിലേയ്ക്ക്   മാർച്ച്  നടത്താൻ
ശ്രമിച്ചു .പോലീസ്  തടഞ്ഞു . കണ്ണീർ  വാതക പ്രയോഗവും   പരിക്കും
ഉണ്ടായി .

ഒരു   ജനാധിപത്യ വ്യവസ്ഥിതിയിൽ    സംഭവിച്ചുകൂടാത്ത , അനുവദിച്ചുകൂടാത്ത   സംഭവങ്ങൾ   കേരളത്തിൽ  വർദ്ധിച്ചുവരുന്നു . തൊട്ടതിനും   പിടിച്ചതിനും   ഹർത്താൽ   പ്രഖ്യാപിക്കുന്നത്  ഇന്ന്
ഒരു   തമാശയായി   മാറിയിരിക്കുന്നു . പാലായിൽ   മൂന്നു ദിവസം  ഹർത്താൽ
നടത്തി . ഹർത്താൽ    പൂർണ്ണ വിജയമാണ്   എന്നാണ്   ചിലർ   അവകാശപ്പെടുന്നത് . കല്ലേറ്   പേടിച്ചാണ്   കടകൾ   അടയ്ക്കുന്നതും   വണ്ടികൾ   ഓടാതിരിക്കുന്നതും ! ഇത്   എന്ത്  ജനാധിപത്യം ?

പക്ഷേ   a  blessing  in  disguise   പോലെ   ഹർത്താലിന്  ഒരു  നല്ല  വശം
ഉണ്ട് . വാഹനങ്ങളുടെ   ഇരമ്പൽ , പുക ,കരി ,പൊടിപടലങ്ങൾ , അസഹ്യമായ
ഹോണടി   എന്നിവയിൽ നിന്ന്    ഒരു  ഇടക്കാല  ആശ്വാസം  കിട്ടും .മൂന്നു
ദിവസത്തെ   ഹർത്താൽ കൊണ്ട്   പാലായിലെ   ആകാശം  തെളിഞ്ഞു  കാണണം . ജനങ്ങളുടെ   ശ്രവണ ശേഷിയിൽ   നല്ല  വ്യത്യാസം  ഉണ്ടായി
എന്ന്   കരുതാം . ചുമയ്ക്കും   ആശ്വാസം  കിട്ടിയിരിക്കാം .അങ്ങനെ  നോക്കുമ്പോൾ   മാസത്തിൽ   ഒരു   ഹർത്താൽ  എന്നത്   തരക്കേടില്ല !


മന്ത്രിമാരുടെ   വീടുകളിലേയ്ക്ക്   മാർച്ച്

' പാമ്പുകൾക്ക്   മാളമുണ്ട് , പറവകൾക്കാശമുണ്ട് , മനുഷ്യപുത്രന് തല
ചായ്ക്കാൻ   മണ്ണിലിടമില്ല ' എന്ന  പഴയ  ഗാനം  ഇന്ന്   അൽപ്പം  തിരുത്തി
പാടേണ്ടി   വന്നിരിക്കുന്നു . ' മന്ത്രിക്ക്   തല  ചായ്ക്കാൻ   മണ്ണിലിടമില്ല ' എന്ന്
തിരുത്തി   പാടണം . ഉമ്മൻ   ചാണ്ടിയും   മാണിയും  തിരുവനന്തപുരത്തെ
സമരകോലാഹലം   മടുത്ത്   പുതുപ്പള്ളിയിലും   പാലായിലും  അൽപ്പം
സ്വസ്ഥതക്ക്  വേണ്ടി   എത്തുമ്പോൾ   അവിടെ ' പന്തം  കൊളുത്തി  പട / സമരം
ആണ് . കുടുംബാംഗങ്ങളുടെ   കൂടെ   ഹോട്ടലിൽ  പോയി  ഭക്ഷണം
കഴിക്കാൻ   പോയാൽ  അവിടെയും   സമരക്കാർ   എത്തും  കരിങ്കൊടിയുമായി.

ഈ   ദുഷിച്ച   പ്രവണതയെ   ഒരു   തമാശയായി   കാണാൻ  കഴിയുകയില്ല .
ഏതു കാരണം  കൊണ്ടാണെങ്കിലും   ഇത്  അനുവദിക്കാൻ  പാടില്ല .
ജനാധിപത്യത്തിൽ   ഒരു   വ്യക്തിയുടെ   സ്വകാര്യത  ( privacy ) മാനിക്കപ്പെടെണ്ടതാണ് . സ്വകാര്യതയുടെ   ശ്രീകോവിലാണ്   വീട്. നമ്മുടെ
ടെൻഷൻ   കുറയ്ക്കുന്നതും   സന്തോഷം  പങ്കുവെക്കുന്നതും   വീട്ടിലാണ് .
അവിടേയ്ക്ക്   അനുവാദമില്ലാതെ   കടന്നു ചെല്ലാൻ   ആർക്കും  അവകാശമില്ല . .ഈ    സമരക്കാരുടെ  വീട്ടിലേയ്ക്ക്   ഞാൻ  അസമയത്ത്  ചെന്നാൽ  അവർക്ക്
ഇഷ്ട്ടപ്പെടുമോ ?  ഭാര്യയെയോ   മകളെയോ   ഫോണിൽ  വിളിച്ചാൽ  ഇഷ്ട്ടപ്പെടുമോ ?  ''ഇല്ല '' എന്നാണ്    ഉത്തരമെങ്കിൽ  ഇവർ  എന്തിനാണ്
മന്ത്രിമാരുടെ   വീട്ടിലേയ്ക്ക്   മാർച്ച്‌  നടത്തുന്നത് ?  ഈ   കാടത്തം കൊണ്ട്
ഇവരുടെ   പാർട്ടികൾക്ക്‌   ഉള്ള  പിന്തുണ പോലും  ചോർന്നുപോകുന്നത്  ഇവർ  അറിയുന്നില്ല !

No comments:

Post a Comment