Friday, 9 October 2015

വാരാന്ത്യ ചിന്തകൾ

ടെലരെയ്വില്ലേ    പ്രദേശത്ത്   ഇക്കൊല്ലം   മഴ  വൈകിയിരിക്കുന്നു . ചില
വർഷങ്ങളിൽ   സെപ്റ്റംബർ ൽ തന്നെ   മഴ  തുടങ്ങും . ചൂട്  ഉയർന്ന്  36 ഡിഗ്രി  വരെ   എത്തിയിരിക്കുന്നു . ആദ്യത്തെ   മഴ  പെയ്യുമ്പോൾ   hail storm ഉണ്ടാകാറുണ്ട് . മേൽക്കൂരയിൽ   ആലിപ്പഴങ്ങൾ  തുരുതുരാ വന്ന്  വീഴുമ്പോൾ  അക്രമം   അല്ലാത്ത   സുഖകരമായ   ഒരു  കല്ലേറ്  അനുഭവപ്പെടാറുണ്ട് . ഇക്കൊല്ലം   ആ  കല്ലേറ്   അനുഭവിക്കാനുള്ള   ഭാഗ്യം  ഇതുവരെ  ഉണ്ടായില്ല . പുതുമഴ  കഴിയുമ്പോൾ   ആലിപ്പഴങ്ങൾ
കൽക്കണ്ടം  പോലെ  ചിലയിടങ്ങളിൽ  കുന്നുകൂടി കിടക്കുന്നത് കാണാം .
ആലിപ്പഴം  വീണ്   ഇലകളും  പൂക്കളും   തകർന്ന്   ചിതറി കിടക്കുന്നതും
കാണാം .

വിവിധ തരം   പൂക്കൾ  ധാരാളം  ഉണ്ടാകുന്ന   രാജ്യമാണ്  ദക്ഷിണാഫ്രിക്ക .
റോസ് ചെടികൾക്ക്   അനുകൂലമായ   കാലാവസ്ഥയാണ് . അധികം  പരിചരണം   ഇല്ലാതെ തന്നെ   അവ വളരുന്നു ,പുഷ്പിക്കുന്നു . ഞങ്ങൾക്കും  കുറേ   റോസാ ചെടികൾ  ഉണ്ട് . ജൂലൈ /A ugust  മാസങ്ങളിൽ
ഇലകൾ  ഇല്ലാതെ  നില്ക്കുന്ന   ചെടികൾ  സെപ്റ്റംബർ /october മാസങ്ങളിൽ   ഒരു  പുതിയ  ഉണർവ്വോടെ  സജീവമായി , പ്രതീക്ഷകൾക്ക്  ഉപരിയായി
പൂക്കൾ  വിടർത്തി   തലയുയർത്തി  നില്ക്കുന്നത്  വിസ്മയിപ്പിക്കുന്ന  ഒരു
കാഴ്ചയാണ് . രാവിലെ   അവയുടെ   പുരോഗതി   കാണുന്നത്  മനസ്സിന്
ഏറ്റവും   സുഖം  തരുന്ന   ഒരു   അനുഭവമാണ് .

രവീന്ദ്ര ജെയിൻ

സംഗീത പ്രേമികൾക്ക്   ഏറ്റവും   പ്രിയങ്കരനായ   രവീന്ദ്ര ജെയിൻ  അന്തരിച്ചു.
ദാസേട്ടന്   ഹിന്ദിയിൽ  ഏറ്റവും   അവസരങ്ങൾ  നൽകിയത്   രവീന്ദ്ര ജെയിൻ   ആണ് . ചിറ്റ് ചോർ ലെ    ഗാനങ്ങൾ  ഇന്നും   സംഗീത പ്രേമികൾ
ആസ്വദിക്കുന്നു . രവീന്ദ്ര ജെയിൻ    അന്ധനായിരുന്നു .  തനിക്ക്  കാഴ്ച
ലഭിച്ചാൽ   ആദ്യമായ  കാണാൻ   ആഗ്രഹം   അതുല്യമായ  ശബ്ദത്തിൻറെ
ഉടമയായ   ദാസേട്ടനെയാണ്  എന്ന്  അദ്ദേഹം   പറഞ്ഞിട്ടുണ്ട് .

രവീന്ദ്ര ജെയിൻ   വാർദ്ധക്യ സഹജമായ   അസുഖം  കാരണം  അന്തരിച്ചു
എന്ന്   ചില  ചാനലുകളിൽ  വാർത്ത‍  എഴുതി വരുന്നത്  കണ്ടു . ഇത്  വളരെ
തെറ്റിദ്ധാരണ   ഉണ്ടാക്കുന്ന  ഒരു  വിവരണമാണ് . എലിസബെത്ത്  രാജ്ഞി
അറുപതിലേറെ  വർഷം   ആ  സ്ഥാനത്ത്  ഇരുന്ന്   വിക്ടോറിയ രാജ്ഞിയെ
കടത്തിവെട്ടിയ   കാലമാണിത് . ജോർജ് ബുഷ്‌   സീനിയർ ,  ,ജിമ്മി
Carter , അച്യുതാനന്ദൻ , പ്രണാബ്  മുഖർജി , മുതലായ  വളരെ  പ്രായം ചെന്ന
ആളുകൾ   ഇന്നും  സജീവമായി  രംഗത്തുണ്ട് . ദാസേട്ടന്   75 വയസ്സ്  ആയെങ്കിലും   ഇന്നും   പാടുന്നു .രവീന്ദ്ര ജൈനിണ്  71  വയസ്സ്  ആയിരുന്നു .
71  വയസ്സ്  ഇന്ന്   വാർധക്യമായി    അംഗീകരിക്കാൻ   ആവില്ല .


പഴമക്കാരായ    സംഗീതാസ്വാദകർ   കടന്നു പോന്ന    സ്റ്റേജ്കൾ   ഓർമ്മിക്കുന്നത്   രസകരമാണ് . 1950 കളിൽ   പെരുന്നാളിനും   മീറ്റിങ്ങുകൾക്കും    മൈക്ക് ( ഉച്ച ഭാഷിണി ) ഒരു   ആകർഷണം   ആയിരുന്നു .അപ്പോൾ   ചില   ഗാനങ്ങൾ  കേൾപ്പിക്കും . 1960 കളിൽ  റേഡിയോ   പോപ്പുലർ   ആയി . 1970കളിൽ  ഓഡിയോ cassette  സാധാരണമായി . 1980 കളിൽ  TV    സാധാരണയായി . ഇപ്പോൾ   പാട്ടുകേൾക്കാൻ  എന്തെല്ലാം
devices  ഉണ്ടെന്ന്  അറിഞ്ഞുകൂടാ . എന്തായാലും  പോക്കറ്റ്‌ ൽ   കിടക്കുന്ന
മൊബൈൽ   എടുത്താൽ   ഇഷ്ടമുള്ള   പാട്ട്  കേൾക്കാം .

കുറേ  വർഷങ്ങൾക്ക്  മുമ്പുവരെ   നാട്ടിൽ    അവുധിക്ക്  പോകുമ്പോൾ
കോട്ടയത്ത്‌   Musica എന്ന  കടയിൽ നിന്ന്  2000 -3000 രൂപയ്ക്ക് ,CD ,DVD
മുതലായവ   വാങ്ങിയിരുന്നു .

. ഈയിടെ  നാട്ടിൽ പോയപ്പോൾ  ആ
കടയിൽ  എന്ത് ഉണ്ടെന്നറിയാൻ   ചുമ്മാ  ഒന്നു പോയി ''. ആട് കിടന്നിടത്ത്
പൂട പോലും   ഇല്ലാ '' എന്ന്  പറഞ്ഞതുപോലെ  കട പൂട്ടിപ്പോയി . അവിടെ
ഒരു  Bakery  തുടങ്ങിയിരിക്കുന്നു !

കളതിപ്പടിയിൽ    Oxygen എന്ന   കടയിൽ   മൊബൈൽ  വാങ്ങാൻ  പോയി .
അവിടെ   ഒരു വിധം തിരക്കുണ്ട്‌ . പത്തുകൊല്ലം   കഴിയുമ്പോൾ  ആ
കടയും   പൂട്ടുമോ  എന്തോ !

1980ല്    കെനിയയിൽ   ആയിരുന്നപ്പോൾ   Sanyo യുടെ  ഒരു  LP playerഉം
മൂന്ന്  LP യും  വാങ്ങി . ദാസേട്ടന്റെ  ഹിന്ദി ഗാനങ്ങൾ , ABBA , Boney M
എന്നിവ   ആയിരുന്നു  അവ . അന്നത്തെ   സാധനങ്ങൾ  Made in Japan  ആയിരുന്നു .അന്നു  മുതൽ  ഇന്നുവരെ    രവീന്ദ്ര ജെയിൻ  compose ചെയ്ത്
ദാസേട്ടൻ   പാടിയ   ഗാനങ്ങൾ   കേൾക്കാറുണ്ട് .

*                                *                                  *                   *





No comments:

Post a Comment