പൈകയിൽ എൻറെ ജന്മഗൃഹം ഒരു കുന്നിന്റെ നടുക്കായിട്ടാണ് .കുന്നുകയറിയാൽ സമതലമാണ് . കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ കിഴക്ക് പൂഞ്ഞാർ മലകളും ഇല്ലിക്കൽ ക്കല്ലും കാണാം .
അടുത്തുള്ള ഒരു പറമ്പ് കഴിഞ്ഞാൽ എൻറെ അമ്മവീടായ ഈറ്റ തോട്ടു
തറവാട് ആണ് . ഈ പ്രദേശത്ത് ഒരു പറമ്പ് എന്നുപറഞ്ഞാൽ 2 -4
ഏക്കർ വരും . പറമ്പുകൾ പണ്ടത്തെപോലെ നിലനിൽക്കുന്നു . സ്ഥലം
മുറിച്ച് വിറ്റ് ഫ്ലാറ്റും വില്ലയും നിർമ്മാണം ഇവിടം വരെ അധികം
എത്തിയിട്ടില്ല . ജനവാസം കുറവാണ് .
ഞങ്ങൾ ഈറ്റ ത്തോട് തറവാടിനെ ലക്ഷ്യമാക്കി നടന്നു . കുട്ടിക്കാലത്ത്
അഞ്ചുമിനിട്ട് കൊണ്ട് ഓടി എത്തിയിരുന്നിടത്ത് ഇരുപതുമിനിട്ട് എടുത്തു അവിടെ എത്താൻ . എല്ലാ വീടുകളുടെയും മുറ്റത്ത് വാഹനം എത്താൻ
റോഡ് ഉണ്ട് . സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് നടന്ന് പോകാൻ തീരുമാനിച്ചത് .
ഈറ്റതോട്ടു തറവാട്ടിൽ താമസിക്കുന്നത് അമ്മാവൻറെ മകൻ ദേവസ്യ ച്ചനും കുടുംബവും ആണ് . ദേവസ്യച്ചെൻ അവിടെ ഇല്ലായിരുന്നു .ഭാര്യയും ഒരു മകളുമാണ് അവിടെ ഉണ്ടായിരുന്നത് .ഞങ്ങൾ
പരിചയം പുതുക്കി .
ഏതാണ്ട് 1960 കൾ വരെ ഈ പ്രദേശത്ത് വിവാഹബന്ധങ്ങൾ തൊട്ടടുത്ത
സ്ഥലങ്ങളിൽ നിന്ന് ആയിരുന്നു . എൻറെ മാതാപിതാക്കൾ തന്നെ ഉദാഹരണം . അവർ കുടിപ്പള്ളിക്കൂടത്തിൽ സഹപാഠികൾ ആയിരുന്നു .
പൈക ,പൂവരണി ,ഇടമറ്റം ,എലിക്കുളം ,ഇളങ്ങുളം ,ഭരണങ്ങാനം ,പാല ,
കൊഴുവനാൽ ,മുത്തോലി മുതലായ സ്ഥലങ്ങളെ ചുറ്റിപ്പറ്റി ആയിരുന്നു
ബന്ധുതകൾ .നാട്ടുകാർക്ക് രണ്ടുവിധത്തിൽ നല്ല അടുപ്പം ഉണ്ടായിരുന്നു . ബന്ധുക്കൾ ,അയൽക്കാർ എന്ന നിലയിൽ .
ഈറ്റ തോട്ടു വീട് എൻറെ ബാല്യകാല സ്മരണകളിൽ ഇന്നും പച്ചപിടിച്ച് നിൽക്കുന്നു . 1950 കളിൽ വല്യപ്പനും വല്യമ്മയും മരുമകളും മക്കളും
അടങ്ങിയ കുടുംബമാണ് അവിടെ ഉണ്ടായിരുന്നു . ദെവസിഅചന്റെ പിതാവ് വളരെ ചെറുപ്പത്തിലേ മരിച്ചതാണ് . ആ കുടുംബത്തിലെ വിവാഹിതരായ മൂന്ന് ആണ്‍മക്കൾ വളരെ ചെറുപ്പത്തിലേ പനി കാരണം
മരിച്ചു . എൻറെ പിതാവിൻറെ അച്ഛനും വളരെ ചെറുപ്പത്തിലേ മരിച്ചതാണ് . അക്കാലത്ത് ഫലപ്രദമായ ചികിത്സ ഇല്ലായിരുന്നു .കുറെ
കഷായങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .
1954 ലെ ഈറ്റതോട്ടു വീട് ഓർമ്മയിൽ നിന്ന് recover ചെയ്യാൻ ഒരു പ്രയാസവും ഉണ്ടായില്ല . വളരെ സജീവമാണ് അവിടം . അപ്പൻ
കൃഷികാര്യങ്ങളിൽ വളരെ തല്പ്പരനായ ആളായിരുന്നു . പുരയിടങ്ങൾ
വാങ്ങുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു . അന്ന് അദ്ദേഹത്തിന് ഏകദേശം എണ്‍പത് വയസ്സുണ്ട് . ദക്ഷിണാമൂർത്തി സ്വാമിയെ പ്പോലെ
നീണ്ട് മെലിഞ്ഞ ആളാണ് . അധികം സംസാരിക്കുകയില്ല .
എപ്പോഴും വലിയ തിരക്കാണ് .നിത്യവും നാലഞ്ച് പണിക്കാർ ഉണ്ട് .കപ്പ,തെങ്ങ് ,കമുക് ,വാഴ ,കുരുമുളക് ,കാപ്പി ,ചേന ,ഇഞ്ചി ,മുതലായവയുടെ
പണിയുമായി ബന്ധപ്പെട്ടാണ് സ്ഥിരം പണിക്കാർ ഉണ്ടായിരുന്നത് .ചിലർ
അവിടെ സ്ഥിരതാമസം ആയിരുന്നു .അവരിൽ കേളൻ എന്ന ഒരാൾ
ഉണ്ടായിരുന്നു . എവിടെനിന്നോ വന്ന ഒരു അനാഥനാണ് .കുറേ കാലം
കഴിഞ്ഞ് അദ്ദേഹം മാമ്മോദീസാ മുങ്ങി ജോസഫ് ചേട്ടൻ ആയി .
വീടിനോട് ചേർന്ന് പൂർണ്ണമായി തടികൊണ്ട് പണിത ഒരു ചാവടി ഉണ്ട് .ചാവടി എന്ന് പറഞ്ഞാൽ ഒരു additional വീട് ആണ് . നല്ല സാമ്പത്തിക
സ്ഥിതി ഉള്ളവർക്ക് മാത്രമേ അതുപോലെ ഒന്ന് പണിയിക്കാൻ സാധിക്കുകയുള്ളൂ .ആ ചാവടി ഇന്നും ഉണ്ട് .
അന്ന് ചുവരുകളിൽ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിടുന്നത്
സാധാരണയായിരുന്നു . മരിച്ചടക്ക് ,പുത്തൻ കുർബ്ബാന , കന്യാസ്ത്രീകളുടെ
സഭാവസ്ത്ര സ്വീകരണം , മരിച്ചുപോയ കുടുംബംഗങ്ങൾ , കുടുംബയോഗം
മുതലായവയുടെ ഫോട്ടോകളാണ് തൂക്കിയിരുന്നത് . കളിമണ്ണുകൊണ്ട്
ഉണ്ടാക്കിയ രണ്ട് കലമാനുകളുടെ തലകളും ദീപികയുടെയും മനോരമയുടെയും കലണ്ടറുകളും അവിടെ തൂക്കിയിരുന്നു . അഞ്ചുവയസ്സുകരനായ ഞാൻ വളരെനേരം ആ ഫോട്ടോകൾ നോക്കി
ആസ്വദിച്ചിരുന്നു .
ഫോട്ടോകൾ കൂടാതെ വലിയ മൂന്ന് ചിത്രങ്ങൾ അവിടെ തൂക്കിയിരുന്നു .
ഒന്ന് അന്നത്തെ കേന്ദ്ര മന്ത്രിസഭയുടെ ചിത്രം ആയിരുന്നു . പ്രസിഡന്റ്
ഡോക്ടർ രാജേന്ദ്ര പ്രസാദ് , പ്രധാന മന്ത്രി നെഹ്‌റു , കൃഷ്ണമാചാരി ,
പാന്ത് ,സ്വരൻ സിംഗ് , ജഗജീവൻ റാം, വി കെ കൃഷ്ണ മേനോൻ,രാജകുമാരി അമൃത കൌർ മുതലായവരാണ് ആ ചിത്രത്തിൽ ഉണ്ടായിരുന്നത് .
രണ്ടാമത്തെ ചിത്രം തിരു-കൊച്ചി മന്ത്രി സഭയുടേത് ആണ് . A J ജോണ്‍ ,
പനമ്പള്ളി ഗോവിന്ദ മേനോൻ , ടി എം VARGHESE മുതലായവർ ഉള്ള
ചെറിയ മന്ത്രിസഭ .
മൂന്നാമത്തെ ചിത്രം സ്വർഗ്ഗവും നരകവും കാണിക്കുന്ന ഒരു ചിത്രകഥ പോലെ
ആണ് . നല്ല ജീവിതം നയിച്ച ഒരാളുടെ മരണ കിടക്കയ്ക്ക് അരികിൽ
മലാഖാമാർ കൂട്ടിന് നിൽക്കുന്നു . മരണശേഷം അയാളെ മാലാഖമാർ
സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . ചീത്ത ജീവിതം നയിച്ച
ഒരാളെ ചെകുത്താന്മാർ നരകത്തിലേക്ക് കൊണ്ടുപോകുന്നതും അയാൾ
നരകത്തിലെ തീയിൽ കിടന്ന് നിലവിളിക്കുന്നതുമാണ് മറ്റ് രംഗങ്ങൾ .
പണിക്കാർ ,കുടികിടപ്പുകാർ ,അയൽക്കാർ ,ബന്ധുക്കൾ എന്നിങ്ങനെ ധാരാളം ആളുകൾ അവിടെ എപ്പോഴും ഉണ്ട് . അപ്പനേയും വല്യമ്മയെയും
കാണാനും ക്ഷേമം അന്വേഷിക്കാനുമാണ് ബന്ധുക്കൾ വരുന്നത് .വെള്ളിപോലുള്ള ചുരുണ്ട തലമുടിയും നീണ്ടുവളഞ്ഞ മൂക്കും ഉള്ള
ആളാണ് വല്യമ്മ .വളരെ നേർത്ത ശബ്ദമാണ് .
എല്ലാത്തിനും മേൽനോട്ടവുമായി അമ്മായി വളരെ ചുറുചുറു ക്കോടെ
രംഗത്തുണ്ട് .അന്ന് അവർക്ക് ഏകദേശം 40 വയസ്സ് കാണും . വളരെ
ചെറുപ്പത്തിലേ ഭർത്താവിനെ നഷ്ട്ടപ്പെട്ട ആളാണ് .
ഇന്ന് ഒരു വീട്ടിൽ പോകുന്നതിനു മുമ്പ് ഫോണ്‍ വിളിച്ച് ചോദിച്ച്
ഉറപ്പുവരുത്തും . വീട്ടുകാർ അവിടെ ഉണ്ടോ എന്ന് . നമ്മൾ ചെന്നാൽ
അസൌകര്യം എന്തെങ്കിലും ഉണ്ടോ എന്നും ചോദിക്കാറുണ്ട് . പണ്ട്
ഫോണ്‍ ഇല്ല എന്നത് മാത്രമല്ല ആർക്കും എപ്പോഴും ഒരു വീട്ടിൽ
കയറി ചെല്ലാം . വീട് എന്ന് പറഞ്ഞാൽ തിണ്ണയാണ് പ്രധാനം .
വരുന്നവർ തിണ്ണയിൽ ഇരിക്കും . അന്ന് വെറ്റില മുറുക്ക് സാധാരണയാണ് .
ഈറ്റ തോട്ടേ തിണ്ണയിൽ മുറുക്കാനുള്ള സാമഗ്രികൾ എപ്പോഴും വെച്ചിട്ടുണ്ട് . സന്ദർശകർ വരുന്നത് എനിക്ക് വളരെ വളരെ സന്തോഷമുള്ള കാര്യമാണ് , മുറുക്കാൻ തയ്യാറാക്കുന്നത്
കാണുന്നതാണ് രസം .എൻറെ അച്ഛൻ ബീഡിവലി ,മുറുക്ക് മുതലായ
ശീലങ്ങൾ ഇല്ലാത്ത ആൾ ആയിരുന്നതിനാൽ മുറുക്കാൻ സാമഗ്രികൾ
ഞങ്ങളുടെ വീട്ടിൽ ഇല്ല .അതുകൊണ്ടാണ് മുറുക്ക് എന്ന Self -service
എന്നെ വളരെ ആകർഷിച്ചത് .
അപ്പൻ കറുപ്പ് (opium ) വളരെ ചെറിയ അളവിൽ ഉപയോഗിച്ചിരുന്നു .ഒരു
ചെറിയ ഡപ്പിയിൽ നിന്ന് പിച്ചാത്തിയുടെ മുനകൊണ്ട് കുത്തിയെടുത്ത്
നാക്കിൽ വെക്കുന്നത് കാണാം .
ഒരു ദിവസം ഈറ്റതോട്ടു വീട്ടിൽ ഒരു മഹാസംഭവം നടന്നു .അപ്പൻറെ
ഒരു കൊച്ചുമകൻ ,കുഞ്ഞേട്ടൻ , ഒരു ഗ്രാമഫോണ്‍ player വാങ്ങി .വീട്ടുകാരെയും നാട്ടുകാരേയും അത് കാണിക്കാൻ കൊണ്ടുവന്നു .ഒരു
വൈകുന്നേരം വാർത്ത കേട്ട് ഒത്തിരി ആളുകൾ എത്തി .
ഡിസ്ക്കിന്റെ കറക്കവും പാട്ടും അവിശ്വസനീയമായിരുന്നു .
'' കായലരികത്ത് വലയെറിഞ്ഞപ്പോൾ '', '' നാഴൂരിപ്പാലുകൊണ്ട് നാടാകെ
കല്യാണം '', '' പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു '', മുതലായ പാട്ടുകളാണ്
play ചെയ്തത് . രാത്രി വൈകുവോളം പാട്ടുകൾ വീണ്ടും വീണ്ടും
play ചെയ്തു .എല്ലാവരും വളരെ ആസ്വദിച്ചു .
അറുപത് വർഷങ്ങൾക്കുശേഷം അതേ തിണ്ണയിൽ ഇരിക്കുമ്പോൾ
ഇക്കാലയളവിൽ വന്ന അവിശ്വസനീയമായ മാറ്റങ്ങളെപ്പറ്റി ചിന്തിച്ചു .
ആളും അനക്കവും ഇല്ല . പണിക്കാർ ഇല്ല .തേങ്ങാക്കുല നിലത്ത്
വീഴുന്നത്തിന്റെ ശബ്ദം ഇല്ല . മുറുക്കാൻ സാമഗ്രികൾ ഇല്ല .
എൻറെ പോക്കറ്റ്‌ൽ ഉള്ള മൊബൈൽ എടുത്താൽ ആവശ്യമെങ്കിൽ
'' കായലരികത്ത് '' കേൾക്കാം . ( തുടരും )
അടുത്തുള്ള ഒരു പറമ്പ് കഴിഞ്ഞാൽ എൻറെ അമ്മവീടായ ഈറ്റ തോട്ടു
തറവാട് ആണ് . ഈ പ്രദേശത്ത് ഒരു പറമ്പ് എന്നുപറഞ്ഞാൽ 2 -4
ഏക്കർ വരും . പറമ്പുകൾ പണ്ടത്തെപോലെ നിലനിൽക്കുന്നു . സ്ഥലം
മുറിച്ച് വിറ്റ് ഫ്ലാറ്റും വില്ലയും നിർമ്മാണം ഇവിടം വരെ അധികം
എത്തിയിട്ടില്ല . ജനവാസം കുറവാണ് .
ഞങ്ങൾ ഈറ്റ ത്തോട് തറവാടിനെ ലക്ഷ്യമാക്കി നടന്നു . കുട്ടിക്കാലത്ത്
അഞ്ചുമിനിട്ട് കൊണ്ട് ഓടി എത്തിയിരുന്നിടത്ത് ഇരുപതുമിനിട്ട് എടുത്തു അവിടെ എത്താൻ . എല്ലാ വീടുകളുടെയും മുറ്റത്ത് വാഹനം എത്താൻ
റോഡ് ഉണ്ട് . സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് നടന്ന് പോകാൻ തീരുമാനിച്ചത് .
ഈറ്റതോട്ടു തറവാട്ടിൽ താമസിക്കുന്നത് അമ്മാവൻറെ മകൻ ദേവസ്യ ച്ചനും കുടുംബവും ആണ് . ദേവസ്യച്ചെൻ അവിടെ ഇല്ലായിരുന്നു .ഭാര്യയും ഒരു മകളുമാണ് അവിടെ ഉണ്ടായിരുന്നത് .ഞങ്ങൾ
പരിചയം പുതുക്കി .
ഏതാണ്ട് 1960 കൾ വരെ ഈ പ്രദേശത്ത് വിവാഹബന്ധങ്ങൾ തൊട്ടടുത്ത
സ്ഥലങ്ങളിൽ നിന്ന് ആയിരുന്നു . എൻറെ മാതാപിതാക്കൾ തന്നെ ഉദാഹരണം . അവർ കുടിപ്പള്ളിക്കൂടത്തിൽ സഹപാഠികൾ ആയിരുന്നു .
പൈക ,പൂവരണി ,ഇടമറ്റം ,എലിക്കുളം ,ഇളങ്ങുളം ,ഭരണങ്ങാനം ,പാല ,
കൊഴുവനാൽ ,മുത്തോലി മുതലായ സ്ഥലങ്ങളെ ചുറ്റിപ്പറ്റി ആയിരുന്നു
ബന്ധുതകൾ .നാട്ടുകാർക്ക് രണ്ടുവിധത്തിൽ നല്ല അടുപ്പം ഉണ്ടായിരുന്നു . ബന്ധുക്കൾ ,അയൽക്കാർ എന്ന നിലയിൽ .
ഈറ്റ തോട്ടു വീട് എൻറെ ബാല്യകാല സ്മരണകളിൽ ഇന്നും പച്ചപിടിച്ച് നിൽക്കുന്നു . 1950 കളിൽ വല്യപ്പനും വല്യമ്മയും മരുമകളും മക്കളും
അടങ്ങിയ കുടുംബമാണ് അവിടെ ഉണ്ടായിരുന്നു . ദെവസിഅചന്റെ പിതാവ് വളരെ ചെറുപ്പത്തിലേ മരിച്ചതാണ് . ആ കുടുംബത്തിലെ വിവാഹിതരായ മൂന്ന് ആണ്‍മക്കൾ വളരെ ചെറുപ്പത്തിലേ പനി കാരണം
മരിച്ചു . എൻറെ പിതാവിൻറെ അച്ഛനും വളരെ ചെറുപ്പത്തിലേ മരിച്ചതാണ് . അക്കാലത്ത് ഫലപ്രദമായ ചികിത്സ ഇല്ലായിരുന്നു .കുറെ
കഷായങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .
1954 ലെ ഈറ്റതോട്ടു വീട് ഓർമ്മയിൽ നിന്ന് recover ചെയ്യാൻ ഒരു പ്രയാസവും ഉണ്ടായില്ല . വളരെ സജീവമാണ് അവിടം . അപ്പൻ
കൃഷികാര്യങ്ങളിൽ വളരെ തല്പ്പരനായ ആളായിരുന്നു . പുരയിടങ്ങൾ
വാങ്ങുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു . അന്ന് അദ്ദേഹത്തിന് ഏകദേശം എണ്‍പത് വയസ്സുണ്ട് . ദക്ഷിണാമൂർത്തി സ്വാമിയെ പ്പോലെ
നീണ്ട് മെലിഞ്ഞ ആളാണ് . അധികം സംസാരിക്കുകയില്ല .
എപ്പോഴും വലിയ തിരക്കാണ് .നിത്യവും നാലഞ്ച് പണിക്കാർ ഉണ്ട് .കപ്പ,തെങ്ങ് ,കമുക് ,വാഴ ,കുരുമുളക് ,കാപ്പി ,ചേന ,ഇഞ്ചി ,മുതലായവയുടെ
പണിയുമായി ബന്ധപ്പെട്ടാണ് സ്ഥിരം പണിക്കാർ ഉണ്ടായിരുന്നത് .ചിലർ
അവിടെ സ്ഥിരതാമസം ആയിരുന്നു .അവരിൽ കേളൻ എന്ന ഒരാൾ
ഉണ്ടായിരുന്നു . എവിടെനിന്നോ വന്ന ഒരു അനാഥനാണ് .കുറേ കാലം
കഴിഞ്ഞ് അദ്ദേഹം മാമ്മോദീസാ മുങ്ങി ജോസഫ് ചേട്ടൻ ആയി .
വീടിനോട് ചേർന്ന് പൂർണ്ണമായി തടികൊണ്ട് പണിത ഒരു ചാവടി ഉണ്ട് .ചാവടി എന്ന് പറഞ്ഞാൽ ഒരു additional വീട് ആണ് . നല്ല സാമ്പത്തിക
സ്ഥിതി ഉള്ളവർക്ക് മാത്രമേ അതുപോലെ ഒന്ന് പണിയിക്കാൻ സാധിക്കുകയുള്ളൂ .ആ ചാവടി ഇന്നും ഉണ്ട് .
അന്ന് ചുവരുകളിൽ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിടുന്നത്
സാധാരണയായിരുന്നു . മരിച്ചടക്ക് ,പുത്തൻ കുർബ്ബാന , കന്യാസ്ത്രീകളുടെ
സഭാവസ്ത്ര സ്വീകരണം , മരിച്ചുപോയ കുടുംബംഗങ്ങൾ , കുടുംബയോഗം
മുതലായവയുടെ ഫോട്ടോകളാണ് തൂക്കിയിരുന്നത് . കളിമണ്ണുകൊണ്ട്
ഉണ്ടാക്കിയ രണ്ട് കലമാനുകളുടെ തലകളും ദീപികയുടെയും മനോരമയുടെയും കലണ്ടറുകളും അവിടെ തൂക്കിയിരുന്നു . അഞ്ചുവയസ്സുകരനായ ഞാൻ വളരെനേരം ആ ഫോട്ടോകൾ നോക്കി
ആസ്വദിച്ചിരുന്നു .
ഫോട്ടോകൾ കൂടാതെ വലിയ മൂന്ന് ചിത്രങ്ങൾ അവിടെ തൂക്കിയിരുന്നു .
ഒന്ന് അന്നത്തെ കേന്ദ്ര മന്ത്രിസഭയുടെ ചിത്രം ആയിരുന്നു . പ്രസിഡന്റ്
ഡോക്ടർ രാജേന്ദ്ര പ്രസാദ് , പ്രധാന മന്ത്രി നെഹ്‌റു , കൃഷ്ണമാചാരി ,
പാന്ത് ,സ്വരൻ സിംഗ് , ജഗജീവൻ റാം, വി കെ കൃഷ്ണ മേനോൻ,രാജകുമാരി അമൃത കൌർ മുതലായവരാണ് ആ ചിത്രത്തിൽ ഉണ്ടായിരുന്നത് .
രണ്ടാമത്തെ ചിത്രം തിരു-കൊച്ചി മന്ത്രി സഭയുടേത് ആണ് . A J ജോണ്‍ ,
പനമ്പള്ളി ഗോവിന്ദ മേനോൻ , ടി എം VARGHESE മുതലായവർ ഉള്ള
ചെറിയ മന്ത്രിസഭ .
മൂന്നാമത്തെ ചിത്രം സ്വർഗ്ഗവും നരകവും കാണിക്കുന്ന ഒരു ചിത്രകഥ പോലെ
ആണ് . നല്ല ജീവിതം നയിച്ച ഒരാളുടെ മരണ കിടക്കയ്ക്ക് അരികിൽ
മലാഖാമാർ കൂട്ടിന് നിൽക്കുന്നു . മരണശേഷം അയാളെ മാലാഖമാർ
സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . ചീത്ത ജീവിതം നയിച്ച
ഒരാളെ ചെകുത്താന്മാർ നരകത്തിലേക്ക് കൊണ്ടുപോകുന്നതും അയാൾ
നരകത്തിലെ തീയിൽ കിടന്ന് നിലവിളിക്കുന്നതുമാണ് മറ്റ് രംഗങ്ങൾ .
പണിക്കാർ ,കുടികിടപ്പുകാർ ,അയൽക്കാർ ,ബന്ധുക്കൾ എന്നിങ്ങനെ ധാരാളം ആളുകൾ അവിടെ എപ്പോഴും ഉണ്ട് . അപ്പനേയും വല്യമ്മയെയും
കാണാനും ക്ഷേമം അന്വേഷിക്കാനുമാണ് ബന്ധുക്കൾ വരുന്നത് .വെള്ളിപോലുള്ള ചുരുണ്ട തലമുടിയും നീണ്ടുവളഞ്ഞ മൂക്കും ഉള്ള
ആളാണ് വല്യമ്മ .വളരെ നേർത്ത ശബ്ദമാണ് .
എല്ലാത്തിനും മേൽനോട്ടവുമായി അമ്മായി വളരെ ചുറുചുറു ക്കോടെ
രംഗത്തുണ്ട് .അന്ന് അവർക്ക് ഏകദേശം 40 വയസ്സ് കാണും . വളരെ
ചെറുപ്പത്തിലേ ഭർത്താവിനെ നഷ്ട്ടപ്പെട്ട ആളാണ് .
ഇന്ന് ഒരു വീട്ടിൽ പോകുന്നതിനു മുമ്പ് ഫോണ്‍ വിളിച്ച് ചോദിച്ച്
ഉറപ്പുവരുത്തും . വീട്ടുകാർ അവിടെ ഉണ്ടോ എന്ന് . നമ്മൾ ചെന്നാൽ
അസൌകര്യം എന്തെങ്കിലും ഉണ്ടോ എന്നും ചോദിക്കാറുണ്ട് . പണ്ട്
ഫോണ്‍ ഇല്ല എന്നത് മാത്രമല്ല ആർക്കും എപ്പോഴും ഒരു വീട്ടിൽ
കയറി ചെല്ലാം . വീട് എന്ന് പറഞ്ഞാൽ തിണ്ണയാണ് പ്രധാനം .
വരുന്നവർ തിണ്ണയിൽ ഇരിക്കും . അന്ന് വെറ്റില മുറുക്ക് സാധാരണയാണ് .
ഈറ്റ തോട്ടേ തിണ്ണയിൽ മുറുക്കാനുള്ള സാമഗ്രികൾ എപ്പോഴും വെച്ചിട്ടുണ്ട് . സന്ദർശകർ വരുന്നത് എനിക്ക് വളരെ വളരെ സന്തോഷമുള്ള കാര്യമാണ് , മുറുക്കാൻ തയ്യാറാക്കുന്നത്
കാണുന്നതാണ് രസം .എൻറെ അച്ഛൻ ബീഡിവലി ,മുറുക്ക് മുതലായ
ശീലങ്ങൾ ഇല്ലാത്ത ആൾ ആയിരുന്നതിനാൽ മുറുക്കാൻ സാമഗ്രികൾ
ഞങ്ങളുടെ വീട്ടിൽ ഇല്ല .അതുകൊണ്ടാണ് മുറുക്ക് എന്ന Self -service
എന്നെ വളരെ ആകർഷിച്ചത് .
അപ്പൻ കറുപ്പ് (opium ) വളരെ ചെറിയ അളവിൽ ഉപയോഗിച്ചിരുന്നു .ഒരു
ചെറിയ ഡപ്പിയിൽ നിന്ന് പിച്ചാത്തിയുടെ മുനകൊണ്ട് കുത്തിയെടുത്ത്
നാക്കിൽ വെക്കുന്നത് കാണാം .
ഒരു ദിവസം ഈറ്റതോട്ടു വീട്ടിൽ ഒരു മഹാസംഭവം നടന്നു .അപ്പൻറെ
ഒരു കൊച്ചുമകൻ ,കുഞ്ഞേട്ടൻ , ഒരു ഗ്രാമഫോണ്‍ player വാങ്ങി .വീട്ടുകാരെയും നാട്ടുകാരേയും അത് കാണിക്കാൻ കൊണ്ടുവന്നു .ഒരു
വൈകുന്നേരം വാർത്ത കേട്ട് ഒത്തിരി ആളുകൾ എത്തി .
ഡിസ്ക്കിന്റെ കറക്കവും പാട്ടും അവിശ്വസനീയമായിരുന്നു .
'' കായലരികത്ത് വലയെറിഞ്ഞപ്പോൾ '', '' നാഴൂരിപ്പാലുകൊണ്ട് നാടാകെ
കല്യാണം '', '' പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു '', മുതലായ പാട്ടുകളാണ്
play ചെയ്തത് . രാത്രി വൈകുവോളം പാട്ടുകൾ വീണ്ടും വീണ്ടും
play ചെയ്തു .എല്ലാവരും വളരെ ആസ്വദിച്ചു .
അറുപത് വർഷങ്ങൾക്കുശേഷം അതേ തിണ്ണയിൽ ഇരിക്കുമ്പോൾ
ഇക്കാലയളവിൽ വന്ന അവിശ്വസനീയമായ മാറ്റങ്ങളെപ്പറ്റി ചിന്തിച്ചു .
ആളും അനക്കവും ഇല്ല . പണിക്കാർ ഇല്ല .തേങ്ങാക്കുല നിലത്ത്
വീഴുന്നത്തിന്റെ ശബ്ദം ഇല്ല . മുറുക്കാൻ സാമഗ്രികൾ ഇല്ല .
എൻറെ പോക്കറ്റ്‌ൽ ഉള്ള മൊബൈൽ എടുത്താൽ ആവശ്യമെങ്കിൽ
'' കായലരികത്ത് '' കേൾക്കാം . ( തുടരും )
No comments:
Post a Comment