'' ഇവിടെ എല്ലാം സുരക്ഷിതമാണ് .ഇവിടെ ഒന്നും സംഭവിക്കുകയില്ല .
terrorism ഇവിടെ എത്താൻ പോകുന്നില്ല .'' എന്നാണ് പലരും ചിന്തിക്കുന്നത് .
ഒരു ഭീകരാക്രമണം നടന്നു കഴിയുമ്പോൾ ആണ് ഇവിടെയും ഇത്
നടന്നല്ലോ എന്ന് ജനങ്ങൾ മനസ്സിലാക്കുന്നത് .
1993 ലെ മുംബൈ സ്ഫോടന പരമ്പര മുതൽ അനേകം ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട് .ഏറ്റവും ഒടുവിൽ
പത്താൻ കോട്ട് ആണ് ഗുരുതരമായ ഒരു ആക്രമണം നടന്നത് .
ഭാഗ്യവശാൽ വൻ നാശ നഷ്ടം ഉണ്ടായില്ല .
മുംബൈ ആക്രമണത്തിന് ശേഷം ഒരു വൻ ആക്രമണം ഉണ്ടായിട്ടില്ല .
ഉണ്ടാവുകയില്ല എന്ന് പറയാൻ ആവുകയില്ല .ഉണ്ടായാൽ അതിനെ
ഫലപ്രദമായി നേരിടാൻ കഴിയും എന്നും പറയാൻ ആവുകയില്ല .ശത്രുക്കൾക്ക് ഒത്താശ ചെയ്യാൻ ആവേശമുള്ള രാജ്യദ്രോഹികൾ രാജ്യത്തിനകത്ത് ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ് .
ഇന്നലെ തുർക്കിയിൽ parliament നും സൈനിക ആസ്ഥാനതിനും അടുത്ത് വൻ സ്ഫോടനം ഉണ്ടായി . 28 പേർ ഉണ്ടായി .അനേകം പേർക്ക് പരിക്കേറ്റു .
ഇന്ത്യൻ parliament ആക്രമിച്ച് എല്ലാവരേയും കൊല്ലാൻ നടത്തിയ
ശ്രമം തലനാരിഴക്കാണ് പരാജയപ്പെട്ടത് . പാവപ്പെട്ട അഞ്ച് പോലീസുകാർ
ജീവൻ കൊടുത്താണ് parliament നെ രക്ഷിച്ചത് . ഭീകരർ വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതപ്പെടുമായിരുന്നു !
ഇക്കാര്യം മറന്നുകൊണ്ടാണ് ചില പുരോഗമന വാദികൾ ഇന്ന് അഭിപ്രായ
സ്വാതന്ത്ര്യത്തിൻറെ കാര്യം പറഞ്ഞുകൊണ്ട് വിവാദങ്ങൾ സൃഷ്ട്ടിച്ച്
ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് .
പാകിസ്ഥാനിൽ ഒരാൾ ഇന്ത്യക്ക് ജയ് വിളിച്ചാൽ അവനെ കല്ലെറിഞ്ഞു കൊല്ലും എന്നത് തീർച്ച .
ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇന്ത്യ യിൽ വൻ ഭീകരാക്രമണം ഈ അടുത്ത കാലത്ത് നടക്കാത്തത് . നമ്മുടെ
എയർപോർട്ട് കൾ സുരക്ഷിതമല്ല .വിമാനങ്ങളിൽ സ്വർണ്ണം ഒളിച്ചു
വെക്കുന്നു . മനുഷ്യ കടത്ത് നടക്കുന്നു . ഭീകരർ വിചാരിച്ചാൽ
ഈ പഴുതുകൾ ഉപയോഗിക്കാൻ പറ്റും . ഈയിടെ സോമാലിയയിൽ ഒരു
വിമാനം പറന്നുയർന്ന ഉടനെ അതിൽ ഒരു ബോംബു പൊട്ടി .വിമാനത്തിൻറെ സൈഡിൽ ഒരു വലിയ ദ്വാരം ഉണ്ടായി . ഒരാൾ മരിച്ചു .
അധികം ഉയരാത്തത് കൊണ്ട് അപകടം ഒഴിവാക്കി ഉടൻതന്നെ
ലാൻഡ് ചെയ്തു .
വാസ്തവത്തിൽ ഇന്ന് പാകിസ്ഥാൻ ഭരിക്കുന്ന നവാസ് ഷരീഫ് സർക്കാർ
ഇന്ത്യയുടെ വലിയ ശത്രു അല്ല . വലിയ ശത്രു അൽ ഖൈദ , താലിബാൻ ,ഇസ്ലാമിക് സ്റ്റേറ്റ് മുതലായവർ ആണ് . ഭീകരതയെ വളർത്തിയ പാകിസ്ഥാൻ ഇന്ന് ഭീകരതയുടെ ഏറ്റവും വലിയ ഇരയാണ് .പാകിസ്താൻ
സർക്കാരിനെ താഴെയിട്ട് atom ബോംബു കൈവശപ്പെടുത്തു കയാണ്
ഭീകരരുടെ ലക്‌ഷ്യം . കയ്യിൽ കിട്ടിയാൽ അവർ അത് ഇന്ത്യയ്ക്ക്
എതിരായി ഉപയോഗിക്കും എന്നതിൽ സംശയം വേണ്ട .
IRAQ ലെ ബസ്രയിൽ റേഡിയോ ആക്റ്റീവ് material മോഷണം പോയെന്ന വാർത്ത ഞെട്ടിക്കുന്നതാണ് .
'' ഇവിടെ ഇതൊന്നും സംഭവിക്കുകയില്ല '' എന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് .
രണ്ടു വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഒരു രാജ്യം ഇല്ലായിരുന്നു .
ഇന്ന് അത് ഒരു വലിയ രാജ്യമാണ് . അമേരിക്കയും റഷ്യ യും ഫ്രാൻസും
എല്ലാം ശ്രമിച്ചിട്ടും അതിനെ തകർക്കാൻ പറ്റുന്നില്ല . അവർക്ക് നിത്യവും കോടി കണക്കിന് ഡോളർ വരുമാനമുണ്ട് . അനേകം രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ അവിടെ യുദ്ധത്തിൽ ചേരാൻ
എത്തിയിട്ടുണ്ട് . അവിടെ നിന്ന് മടങ്ങുന്നവർ സ്വന്തം രാജ്യങ്ങളിൽ പോയി
ആക്രമണം നടത്താനാണ് നിർദ്ദേശം .
നൈജീരിയയിൽ ബോകോ ഹറാം നിത്യവും കൂട്ടക്കൊല നടത്തുന്നു .
ഒരാഴ്ച മുമ്പ് മൂന്നു പെൺകുട്ടികളെ ചാവേറുകളായി ഉപയോഗിച്ച്
ഒരു അഭയാർഥി ക്യാമ്പ് ല്
കൂട്ടക്കൊല ചെയ്തു . ഒരു പെൺകുട്ടി പൊട്ടിതെറിച്ചില്ല . അവളുടെ മാതാപിതാക്കൾ ആ campൽ ഉണ്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടി
suicide kit അഴിച്ചുവെച്ച് പോലീസിന് കീഴടങ്ങി . 40000 square kms
പ്രദേശമാണ് ബോകോ ഹറാമിൻറെ പിടിയിലുള്ളത് .
Iraq ൽ എണ്ണത്തിൽ കൂടുതലുള്ള Iraq സൈന്യത്തെ തോൽപ്പിച്ചാണ് ഐ എസ് മോസുൽ നഗരം പിടിച്ചെടുത്തത് . നൈജീരിയയിൽ ജനങ്ങളെ
രക്ഷിക്കാൻ കൂട്ടാക്കാതെ സൈന്യം സ്വന്തം തടി രക്ഷിക്കുകയായിരുന്നു .
ഈ രണ്ട് സൈന്യങ്ങൾക്കും മനോവീര്യം ഇല്ലായിരുന്നു .
ഇന്ത്യക്കാർ ഇന്ന് സുരക്ഷമായിരിക്കുന്നത് നമ്മുടെ സൈന്യത്തിൻറെ
മനോവീര്യം ഒന്നുകൊണ്ട് മാത്രമാണ് . parliament നെ സ്വന്തം ജീവൻ കൊടുത്ത് രക്ഷിച്ച പാവപ്പെട്ട പോലീസുകാരുടെ പേരുകൾ നമുക്ക് അറിഞ്ഞുകൂടാ .എന്നാൽ ഗൂഢാലോചന നടത്തിയവനെ എല്ലാവർക്കും
അറിയാം . ഗൂഢാലോചന ചെയ്തവനെ ഹീറോ ആക്കാനാണ് ഇന്ന് ശ്രമം .
രാജ്യസ്നേഹികൾ ഗൌരവതരമായി ചിന്തിക്കേണ്ട വിഷയമാണ് ഇത് .
No comments:
Post a Comment