Friday, 21 March 2014

ആത്മഹത്യാ തരംഗങ്ങൾ

21   മാർച്ച്‌   2014

  അധിക മഴ   പിൻ വാങ്ങിയിട്ട്   കുറേ  ദിവസങ്ങളായി .പ്രഭാതങ്ങൾ  ശൈത്യ  കാലത്തിന്റെ   സൂചനകൾ  നൽകുന്ന  ചെറിയ  തണുപ്പ്
സമ്മാനിക്കുന്നു . സുഖകരമായ   കാലാവസ്ഥ .വലിയ  ചൂടോ  തണുപ്പോ
ഇല്ല . ദക്ഷിണാഫ്രിക്കയിൽ   ഇന്ന്  അവുധി ദിവസമാണ് .മനുഷ്യാവകാശ ദിനം .എന്നാൽ  ഈ  നീണ്ട  weekend ന്  ആവേശം  പോരാ . കാരണം  ഒരു
നീണ്ട  വാരാന്ത്യവും  ശമ്പളദിവസവും   ഒന്നിച്ചു  വന്നാൽ  മാത്രമേ  അടിച്ചു
പൊളിക്കാൻ  സാധിക്കുകയുള്ളു . അതു  കൊണ്ട്  ഒരു  മ്ലാനതയാണ്  എല്ലായിടത്തും .

ഇവിടെയും   തെരഞ്ഞെടുപ്പ്   അടുത്തു  വരികയാണ്‌ .ഇന്ത്യയിലെ  പോലെ
ആവേശം  ഇവിടെയില്ല . ഒന്നാമതായി  ഭരണ കക്ഷിയായ   ANC യ്ക്ക്
വിജയം  ഉറപ്പാണ് . അഴിമതിയിൽ  മുങ്ങിയ  ഭരണമാണ് . പക്ഷെ  പകരം
വെയ്ക്കാൻ   ശക്തമായ   ഒരു  പ്രതിപക്ഷം  ഇല്ല . രണ്ടാമത് ,ഇവിടെ
മണ്ഡലങ്ങൾ  ഇല്ല . ഓരോ  പാർട്ടിക്കും  ഒരു  സ്ഥാനാർഥി  ലിസ്റ്റ്  ഉണ്ട് .തെരഞ്ഞെടുപ്പിൽ  കിട്ടുന്ന  വോട്ടിൻറെ  ശതമാനം  അനുസരിച്ച്  ആനുപാതികമായി   ഓരോ  പാർട്ടിക്കും  സീറ്റുകൾ  വീതിച്ചു കിട്ടും .

ആത്മഹത്യാ  തരംഗം

ഓരോ  ദിവസവും  ആത്മഹത്യകളുടെ  ഞെട്ടിക്കുന്ന  വാർത്തകളാണ്
കേരള മാധ്യമങ്ങളിൽ   കാണുന്നത് . ഡൽഹിയിൽ  ഒരു  മലയാളി
നേഴ്സ്  ആത്മ ഹത്യ  ചെയ്തു . ആലുവയിൽ  ഒരു  ഒരു  കുടുംബത്തിലെ
മൂന്നു പേർ ,എറണാകുളത്ത്  ഒരു  ജീവനക്കാരൻ , ഇപ്പോഴിതാ  പ്രൊഫസർ
ജൊസെഫിന്റെ    ഭാര്യയുടെ  ആത്മഹത്യ -ഇതെല്ലാം  മനുഷ്യത്വമുള്ളവരെ
ഞെട്ടിപ്പിക്കുകയും   വളരെയേറെ  ദുഖിപ്പിക്കുകയും  ചെയ്യുന്നു . മരിച്ച
ഈ  മനുഷ്യരുടെ  ദുഃഖങ്ങൾ  തിരിച്ചറിഞ്ഞ്  ആർക്കെങ്കിലും  അവരെ
രക്ഷിക്കാമായിരുന്നില്ലേ   എന്ന  ചോദ്യം  ഇവിടെ  ഉയരുകയാണ് . ഒരു
പക്ഷെ  ദുഃഖം  അനുഭവിക്കുന്നവരെ   തിരിഞ്ഞു  നോക്കാൻ  കൂട്ടാക്കാത്ത
ഒരു   സമൂഹമായിരിക്കാം   കേരളത്തിൽ  ഉള്ളത് .

കോളേജ്  മാനേജ്‌മന്റ്‌   കരുണ  കാണിച്ചിരുന്നെങ്കിൽ   സലോമിയുടെ  ജീവൻ   രക്ഷിക്കാമായിരുന്നു . ഒന്നാമതായി  പ്രൊഫസർ  ജോസെഫിനെ
പിരിച്ചു  വിട്ടതിൽ  യാതൊരു  ന്യായീകരണവുമില്ല . ഒരു  ജനാധിപത്യ
രാജ്യത്ത്  ഈ  പിരിച്ചുവിടൽ  നടന്നത്   അവിസ്ശ്വനീയമാണ് .കേരളവും
ദക്ഷിണാഫ്രിക്കയും   പല  കാര്യങ്ങളിലും  സാമ്യമുള്ള  രാജ്യങ്ങളാണ് .
എന്നാൽ   ജോലിക്കാരെ   പിരിച്ചു  വിടുന്നതിൽ  നൂറു വട്ടം  ചിന്തിക്കുന്ന ,
എന്തെങ്കിലും  പഴുതുണ്ടെങ്കിൽ  പിരിച്ചു  വിടാതിരിക്കാൻ  ശ്രമിക്കുന്ന
ഒരു  രാജ്യമാണ്  ദക്ഷിണാഫ്രിക്ക . പിരിച്ചു വിട്ടാൽ ത്തന്നെ   അർഹിക്കുന്ന
നഷ്ടപരിഹാരം   കൊടുത്തേ  പിരിച്ചു  വിടുകയുള്ളു . പ്രൊഫസർ  ജോസെഫിനെ  പിരിച്ചു വിട്ടതു പോലെ  ഒരു  സംഭവം  ഈ  രാജ്യത്ത്
സങ്കൽപ്പിക്കാൻ  പോലും   സാധിക്കുകയില്ല .

1992 ൽ   ഞങ്ങളുടെ  സ്കൂളിൽ  ചെറുപ്പക്കാരനായ  ഒരു  അദ്ധ്യാപകൻ
ഉണ്ടായിരുന്നു . സല്സ്വഭാവിയാണ് .പക്ഷെ  കള്ളുകുടി  ഒരു  ശീലമായി .
എന്നും  absent  ആണ് .സ്കൂളിൽ  മുൻകൂട്ടി  അറിയിക്കുകയില്ല . 14 ദിവസം
തുടർച്ചയായി   ഹാജരായില്ലെങ്കിൽ   പിരിച്ചു വിടാമെന്നാണ്  അന്നത്തെ
നിയമം . ഈ  അദ്ധ്യാപഹയൻ  14 ആം  ദിവസം  വരും . പിന്നെയും
13  ദിവസത്തേയ്ക്ക്  മുങ്ങും . പരാതികൾ  കൂടിയപ്പോൾ  അവനെ  ഒരു
പ്രൈമറി  സ്കൂളിലേയ്ക്ക്   സ്ഥലം  മാറ്റി . എന്തായാലും  അവൻ  ഇപ്പോഴും  സർവീസിൽ  ഉണ്ട് .

ഒരു  അധ്യാപകൻ  തെറ്റ്  ചെയ്താലും  ആ  അധ്യാപകനെ  അനുനയിപ്പിച്ച്
എങ്ങനെയെങ്കിലും  നേർവഴിക്ക്  കൊണ്ടുവരാനാണ്  ഇവിടെ  ശ്രമിക്കുന്നത് .വാക്കാലുള്ള  മുന്നറിയിപ്പ് , എഴുതിയുള്ള  മുന്നറിയിപ്പുകൾ ,ഉപദേശങ്ങൾ
അന്വേഷണങ്ങൾ  എന്നിവ  കഴിഞ്ഞിട്ടേ   suspend  ചെയ്യുകയുള്ളു . suspension
കാലത്ത്  മുഴുവൻ  ശമ്പളം   ലഭിക്കും .തൻറെ  വാദങ്ങൾ  അവതരിപ്പിക്കാനുള്ള   അവസരം   കുറ്റാരോപിതനായ  അധ്യാപകന്  ഉണ്ട് .
അധ്യാപക  union   പ്രധിനിധികളുടെ   സാന്നിധ്യത്തിലാണ്  നടപടി ക്രമങ്ങൾ .
ഈ  നടപടിക്രമങ്ങൾ   ചിലപ്പോൾ  അനേക  മാസങ്ങളും  വർഷങ്ങളും
നീണ്ടു  നിൽക്കും . തീരെ  നിവൃത്തി  ഇല്ലാത്ത   കേസുകളിലെ  പിരിച്ചുവിടൽ  നടക്കുകയുള്ളു .

എന്താണ്   കാരണം ? ഒരു  ജോലി  ഒരു  കുടുംബത്തിന്റെ  ചോറാണ് .
'' ഞങ്ങൾക്കുള്ള   ആഹാരം  ഞങ്ങൾക്ക്  എന്നും  തരണമേ '' എന്ന്  ക്രിസ്ത്യാനികൾ  നിത്യവും   പ്രാർത്ഥിക്കുന്നു . ജോലിയും  ചോറും  ദൈവത്തിൻറെ   ദാനമാണ് ,അനുഗ്രഹമാണ് . അകാരണമായി  ജോലി
നിഷേധിക്കുന്നത്   ദൈവനിഷേധമാണ് . അതാണ്  കോളേജ്  മാനേജ്‌മന്റ്‌
ചെയ്തത് . വെറുതെ  പ്രസ്താവനകൾ  ഇറക്കി  രക്ഷപ്പെടാൻ  അവർക്ക്
ഇനി   സാധിക്കുകയില്ല .

TP   വധ കേസ്   പോലെ  വരും  കാലങ്ങളിൽ  ചർച്ച  ചെയ്യപ്പെടാനും
മാറ്റങ്ങൾക്ക്   വഴിതെളിക്കാനും  ജോസഫ്‌  കുടുംബത്തിന്റെ  ദുരന്തവും
ഒരു  നിമിത്തമാകും . നിർഭാഗ്യവശാൽ  ഇവിടെ  സിപിഎം നേയും
management നേയും   ഒരേ  തട്ടിൽ  നിറുത്തേണ്ടി  വന്നിരിക്കുന്നു . TP
വധത്തിന്റെ  പിന്നിൽ   സിപിഎം ൻറെ  അപ്രമാദിത്വ വും  അഹങ്കാരവും
മൂഡതയും  നാം  തിരിച്ചറിയുന്നു .  TP  വധത്തിന്റെ  പേരിൽ  എത്രയോ
ലക്ഷം  വോട്ടുകളാണ്  ആ  പാർട്ടിക്ക്  നഷ്ടപ്പെടാൻ  പോകുന്നത് .അപ്രമാദിത്വവും   അഹങ്കാരവും  മൂഡതയും   ആയിരിക്കണം  പ്രൊഫസർ
ജോസെഫിനെ   പിരിച്ചു വിടാൻ   management നെ  പ്രേരിപ്പിച്ചത് . ഒരു കാര്യം
പറയാൻ  വിട്ടുപോയി . ഈ  രണ്ടു  പ്രസ്ഥാനങ്ങളും  വളരെയേറെ  പണക്കൊഴുപ്പും  കോട്ടകൊത്തളങ്ങളും  ഉള്ളവരാണ് . വളരെയേറെ
വിശ്വാസികൾ   സഭയിൽ നിന്ന്  അകലാൻ   ജോസഫ്‌  സംഭവം   കാരണമാകും .

Management ൻറെ   ക്രൂരതയ്ക്ക്   സമാനമായ  ഒന്ന്  Shakespeare ടെ  വെനീസിലെ
വ്യാപാരി   എന്ന   നാടകത്തിൽ   കാണാം . തൻറെ   പ്രതിയോഗിയായ
അന്റൊനിയോയെ   വകവരുതുന്നതിന്  വേണ്ടി  ദുഷ്ടനും  പിശുക്കനും
കഠിന  ഹൃദയനുമായ   Shylock , അന്തോണിയോ യുടെ   ഒരു  പൌണ്ട്
മാംസം   ആവശ്യപ്പെടുന്നു . Shylock   ബ്ലേഡ് ബിസിനസ്‌കാരനാണ് . Shylock നെ
പ്പറ്റി   വെനീസ്സി ലെ    ഭരണാധികാരിയായ   Duke   ഇങ്ങനെ   പറയുന്നു :

         I  am   sorry   for  thee : thou  art  come  to  answer
       
         A   stony  adversary , an  inhuman  wretch

         Incapable   of  pity , void   and  empty

         From   any   dram   of   mercy .   ( Act  4 , Scene  1 )



2 comments:

  1. the church is still powerful .people run to devotional centres hoping for prosperity to enter into their homes.but they are not ready stop corruption,alcoholism,adultery,incest etc/they expect god to bless them no matter who they are.even the kasthuri rangan issue is a propaganda by the church to gain supporters.there was a great event in Palai.a meeting of bishops which madathilaunty waxed eloquently upon

    ReplyDelete
  2. പ്രതികരണത്തിന് നന്ദി .ഇന്ന് പ്രതികരിക്കാൻ ഭൂരിപക്ഷം വിശ്വാസികൾക്കും ഭയമാണ് . Shakespeare ടെ കിംഗ്‌ Lear നാടകത്തിൽ Gloucester ടെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന ഒരു രംഗമുണ്ട് . അത് കണ്ട് സഹിക്കാനാവാതെ ഒരു പാവപ്പെട്ട പട്ടാളക്കാരൻ
    പീഡനക്കാരുടെ നേരെ വാൾ ഉയർത്തുന്നു . പീഡനക്കാരനെ
    മുറിവേൽപ്പിച്ചു ആ പട്ടാളക്കാരൻ മരിക്കുന്നു . അനീതിക്കെതിരേ
    വാളെടുത്ത ആ പട്ടാളക്കാരനെ നാം കണ്ടു പഠിക്കണം .

    ReplyDelete