Friday, 13 February 2015

വാരാന്ത്യ ചിന്തകൾ

എങ്ങനെ   നോക്കിയാലും   ഏറ്റവും  മനോഹരമായ ,സന്തോഷകരമായ
ഒരു   ആഴ്ചയാണ്   കടന്നു പോകുന്നത് . ഇതിൻറെ   പ്രധാന കാരണം
ഡൽഹി  തെരഞ്ഞെടുപ്പിൻറെ   ഞെട്ടൽ   രാഷ്ട്രീയക്കാരെ  നിശബ്ദരാക്കി  എന്നതാണ് . അവരുടെ   വാചകമടി  ഇല്ലാത്ത  ദിവസങ്ങൾ  മനസ്സിന്  നൽകുന്ന
സുഖവും    സമാധാനവും   വിവരിക്കാൻ   പ്രയാസമാണ് . കണ്ടു മടുത്ത
രാഷ്ട്രീയക്കാരുടെ   സ്ഥാനത്ത്  നമ്മുടെ  സ്പോർട്സ്  താരങ്ങൾ  പ്രത്യക്ഷപ്പെട്ട പ്പോൾ , അവരുമായുള്ള   അഭിമുഖങ്ങൾ  കേട്ടപ്പോൾ  ഈ
കേരളം  എന്ന  രാജ്യം   തരക്കേടില്ലല്ലോ  എന്ന്  തോന്നി . ഈ  രാഷ്ട്രീയക്കാർ
കുറേക്കാലം   ചാനലുകളിൽനിന്ന്   സ്വമേധയാ  മാറി  നിന്നാൽ ,ഹർത്താലും
വഴിതടയലും   ഉപരോധവും  കല്ലേറും  അവരുടെ  അനുയായികൾ  ഉപേക്ഷിച്ചാൽ   ജനങ്ങൾക്ക്‌   മന:സമാധാനം  കിട്ടും .

രാഷ്ട്രീയക്കാരുടെ    കഷ്ടകാലം    അരക്കിട്ടുറപ്പിക്കുന്ന   വർഷമാണ്‌   2015 .
BJP , കോണ്‍ഗ്രസ്‌ , സിപിഎം   മുതലായ   പാർട്ടികൾ  ഡൽഹി  തെരഞ്ഞെടുപ്പിൽ   സംപൂജ്യരായി . ( some  zeroes ). ഇതിലെ   irony , വൻ
വിജയം  നേടിയ  AAP നും   കെജരീവാളിനും   കഷ്ടകാലമാണ്  എന്നതാണ് .
കേജരീവാളിനു   കടുത്ത   പനിയാണ് . 70 ൽ  67  എന്ന   'മൃഗീയ ' ഭൂരിപക്ഷമാണ്
പനിക്ക്   കാരണം . സന്താനഭാഗ്യം   ഇല്ലാത്ത  ചില  ദമ്പതിമാർ  എട്ടും
പത്തും  കൊല്ലം  കാത്തിരുന്ന് , നേർച്ച കാഴ്ചകൾ   സമർപ്പിച്ച്‌ , അവസാനം
Fertility  ചികിൽസ  ചെയ്ത്  രണ്ട്  കുഞ്ഞിക്കാലുകൾ  കാണാൻ  ആഗ്രഹിച്ചപ്പോൾ   എട്ട്  കുഞ്ഞിക്കാലുകൾ   കാണുമ്പോഴത്തെ  ഞെട്ടൽ
എന്തായിരിക്കും ? അതും  നാല്  പെണ്‍കുഞ്ഞുങ്ങൾ  ആയാലോ ? അതുപോലുള്ള  ഞെട്ടൽ   കാരണമാണ്   കേജരീവാളിനു   കടുത്ത  പനി .
'' അധികമായാൽ   അമൃതും  വിഷം '' എന്നാണല്ലോ  ചൊല്ല് . '' ഇത്രയും
ഭൂരിപക്ഷം  വേണ്ടായിരുന്നു . 40  സീറ്റ്‌   മതിയായിരുന്നു''  എന്ന്   കെജരീവാൾ
ആൽമഗതമായി    പറയുന്നുണ്ടായിരിക്കണം .

2020 ൽ   തെരഞ്ഞെടുപ്പ്  വരുമ്പോൾ   70 ൽ 70 കിട്ടിയില്ലെങ്കിൽ   അത്  AAP
ൻറെ   പരാജയമായി   വിലയിരുത്തും . അങ്ങനെ  AAP   ആപ്പിലാകും .
ഭരിക്കുന്ന   പാർട്ടി യെ   തോൽപ്പിക്കുക   എന്നത്  ഇന്ത്യയിൽ  നാട്ടുനടപ്പാണ് .

കേജരീവാളിനെ   ഭാഗ്യം   കടാക്ഷിച്ചാൽ   കേരളാ കോണ്‍ഗ്രസ്‌  പിളർപ്പ് രോഗം
പിടിപെട്ട്  AAP  പിളർന്ന്   A  തൊട്ട്‌  Z  വരെ  ഈർക്കിൽ   പാർട്ടികൾ  ആയാൽ
കെജരീവാളിനു   40 ൽ  എത്താം .

ദേശീയ ഗെയിംസ്ൽ   കേരളത്തിൻറെ   നേട്ടങ്ങൾ  കണ്ട  ഈ  ആഴ്ച , സോഷ്യൽ
മീഡിയയിൽ   രാഷ്ട്രീയക്കാരെ  പരിഹസിക്കുന്ന  അനേകം  കാർടൂണ്‍കൾ ,ഫോട്ടോകൾ ,കമന്റുകൾ   മുതലായവ  അരങ്ങ്   തകർക്കുന്നു . ജനങ്ങൾ
ആരേയും   വെറുതെ   വിടുന്നില്ല .രാഷ്ട്രീയക്കാരെ   പരിഹസിക്കുന്നതിൽ
കടുത്ത   മത്സരമാണ്   ഇപ്പോൾ   നടക്കുന്നത് .രാഷ്ട്രീയത്തിൻറെ   മാറുന്ന
മുഖമാണ്   ഇപ്പോൾ  കാണുന്നത് . രാഷ്ട്രീയക്കാരെ  ' വലിയ പുള്ളികളായി '
ജനങ്ങൾ  ഇപ്പോൾ   കാണുന്നില്ല .പത്ര മാസികകളിലും   സോഷ്യൽ  മീഡിയ
കളിലും   രാഷ്ട്രീയനേതാക്കളെ   പരിഹസിച്ച്  കാർട്ടൂണ്‍ , കമന്റുകൾ ,ഫോട്ടോകൾ  മുതലായവ   ജനങ്ങൾ   ആസ്വദിക്കുന്നു . അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ   വിജയമാണ്   ഇത് .

ദക്ഷിണാഫ്രിക്കയിൽ    സ്ഥിതി   വ്യത്യസ്തമല്ല . ഇന്നലെ  ദക്ഷിണാഫ്രിക്കൻ
പ്രസിഡന്റ്‌   ജേക്കബ്‌  സുമായുടെ  ദുർദ്ദിനമായിരുന്നു . വളരെ  കൊട്ടി
ഘോഷിപ്പിക്കപ്പെട്ട   State  of  the  Nation   പ്രസംഗം   അലങ്കോലപ്പെട്ടു . ഒരു
പ്രതിപക്ഷ പാർട്ടിയുടെ   അംഗങ്ങളെ  ബലം  പ്രയോഗിച്ച്  പുറത്താക്കേണ്ടി
വന്നു . parliament  ന്  പുറത്ത്   മർദ്ദനവും   നടന്നു .എല്ലാ  പ്രതിപക്ഷ പാർട്ടികളും സുമായുടെ   പ്രസംഗം   ബഹിഷ്ക്കരിച്ചു . പ്രതിഷേധത്തിനു  കാരണം
സുമായുടെ    അഴിമതിയാണ് .

ദക്ഷിണാഫ്രിക്കയിലും   പത്രങ്ങളിലും   സോഷ്യൽ  മീഡിയയിലും   രാഷ്ട്രീയനേതാക്കളെ  പരിഹസിക്കുന്ന   കാർടൂണ്‍കൾ , കമന്റുകൾ
മുതലായവ   ധാരാളം  ഉണ്ട് . കോമഡികളും   സാധാരണയാണ് .

രണ്ടു  രാജ്യങ്ങളിലും    അഴിമതിക്കെതിരായ    ജനവികാരം   ശക്തമാണ് .
മോഹനസുന്ദരവാഗ്ദാനങ്ങൾ   നൽകി  ജനങ്ങളെ  പറ്റിക്കുന്ന   പഴയ
സ്റ്റൈൽ   രാഷ്ട്രീയം  ഇനി  വിലപ്പോവില്ല . പണ്ട്  നെടുനെടുങ്കൻ   പ്രസംഗങ്ങൾ
കേട്ട്  കയ്യടിക്കാൻ  മാത്രമായിരുന്നു   സാധാരണക്കാരൻറെ  വിധി . ഇന്ന്
രാഷ്ട്രീയക്കാർക്കെതിരെ   പ്രതികരിക്കാൻ   സോഷ്യൽ  മീഡിയയിലൂടെ
പാവപ്പെട്ടവർക്കും   സാധിക്കുന്നു .

ദേശീയ ഗെയിംസ്നെ   താറടിക്കാൻ   ശ്രമിച്ചവർ  പരാജയപ്പെട്ടതും
നിശബ്ദരായതും   ഈ  ആഴ്ചയിലെ  നല്ല  വാർത്തയാണ്. സ്പോർട്സ്
ജനങ്ങളെ  ഒന്നിപ്പിക്കുന്നതും  നമ്മൾ  കണ്ടു . ആ  spirit  തുടർന്നാൽ   നമ്മുടെ
നാട്  നന്നാകും .


1 comment: