Friday, 27 February 2015

വാരാന്ത്യ ചിന്തകൾ

ദക്ഷിണാഫ്രിക്കയിൽ   ഏറ്റവും  നല്ല  വാരാന്ത്യമാണ് . ഒരു  മാസത്തിൻറെ
അവസാനത്തെ   തീയതിയും  ശനിയാഴ്ചയും   ലയിച്ചു ചേരുന്ന  മനോഹരമായ  വാരാന്ത്യം . ജനങ്ങളുടെ  കയ്യിൽ  അല്പം  പണം
ഉള്ള   സമയമാണ് . ദിവസങ്ങൾ  ഏറെയില്ലാത്തതുകൊണ്ട്   താരതമ്യേന
ബോറടി  കുറവുള്ള  മാസമാണ്   ഫെബ്രുവരി . അധികം  ശല്യം  ചെയ്യാതെ
കടന്നു പോകുന്ന   കൊച്ചു  മാസം .ശനിയാഴ്ച  മാസാവസാനവും   ഞായറാഴ്ച  മാർച്ച്‌  ഒന്നാം  തീയതിയും  ഒത്തുവരുന്നത്‌  ശുഭ ലക്ഷണമാണ് .
അതുമാത്രമല്ല , രണ്ടുമാസത്തോളം  നല്ല  മഴ  കിട്ടാതിരുന്ന  ഈ  പ്രദേശത്ത്
ഈ  ആഴ്ചയിൽ   സമൃദ്ധമായി  മഴപെയ്ത്  ഭൂമിയും   ജനങളുടെ  മനസ്സും
തണുത്ത  നല്ല  നാളുകൾ  ആണ് .

ആപ്പിസം

ഡൽഹി യിൽ    AAP ൻറെ   സംപൂർണ്ണ വിജയം   ഒരു  trend  ആയി  മാറുന്നതുപോലെ   തോന്നുന്നു . ഇതിനെ  ആപ്പിസം  എന്ന്  വിളിക്കാം .
ഏതെങ്കിലും   കാര്യത്തിൽ  ഏകപക്ഷീയമായ   വിജയത്തിനാണ്   ആപ്പിസം
എന്ന്   പറയുന്നത് . എല്ലാം   തൂത്തുവാരുന്ന   clean  sweep . ഈ   trend
ഇപ്പോൾ    ക്രിക്കറ്റിലാണ്  കാണുന്നത് . ഇന്ത്യ   ദക്ഷിണാഫ്രിക്കയെ   ആപ്പിലാക്കി . ദക്ഷിണാഫ്രിക്ക  വെസ്റ്റ്  ഇൻഡീസിനെ   ഇന്ന്   ആപ്പിലാക്കി .
ഇന്നു ഞാൻ ,നാളെ  നീ  എന്ന   മട്ടിലാണ്   ആപ്പിസത്തിന്റെ   പോക്ക് .

  സോഷ്യൽ  മീഡിയയിൽ   ഇന്നത്തെ   താരം   ഡി  Villiers  എന്ന  hero /villain
ആണ് . ഇന്ത്യയിൽ   കോടിക്കണക്കിന്   ജനങ്ങൾക്ക്‌   de Villiers നെ   അറിയാം .
പക്ഷേ   ജനിച്ച  നാട്ടിൽ  അവൻ അത്രയും   അറിയപ്പെടുന്നില്ല . മലയാള
പത്രങ്ങളിലും   TV യിലും   അവൻറെ   ഫോട്ടോയും   നല്ല  തലക്കെട്ടുകളും
ഉണ്ട് . ഇവിടത്തെ   പ്രധാന റേഡിയോ  സ്റ്റേഷൻ  ആയ  safm ൽ  രണ്ടു മണിയുടെ
വാർത്ത‍   ശ്രദ്ധിച്ചു . ദക്ഷിണാഫ്രിക്കയുടെ   ചരിത്രവിജയത്തെ പ്പറ്റി  ആദ്യം
പറയുമെന്നാണ്   ഞാൻ   പ്രതീക്ഷിച്ചത് . എന്നാൽ   അതേപ്പറ്റി   ഒരു  വാക്കുപോലും    പറഞ്ഞില്ല . സ്പോർട്സ്  ചാനലുകളും   റേഡിയോ സ്റ്റേഷൻ
കളും വേറെ   ഉണ്ട്  എങ്കിലും  ഒരു  വാക്ക്  പറയാമായിരുന്നു . ഫുട്ബോൾ  ആയിരുന്നെങ്കിൽ   പറഞ്ഞേനെ . ക്രിക്കറ്റ്‌നെപ്പറ്റി    പൊതുവായ   ഒരു
താൽപര്യം   ഈ  രാജ്യത്ത്   ഇല്ലായെന്ന്   ഇത്   സൂചിപ്പിക്കുന്നു .സ്പോർട്സ് ൽ  വംശീയമായ   ഒരു  ചേരിതിരിവ്‌ കാണാം . പക്ഷേ  അതുകൊണ്ട്
സംഘർഷം   ഒന്നുമില്ല .

മുഗാബെയുടെ   ജന്മ ദിനം :സിംബാബ്വേയുടെ   പ്രസിഡന്റ്‌  റോബർട്ട്‌
മുഗാബെയുടെ   91 ആം   ജന്മ ദിനം   നാളെ  കെങ്കേമമായി   ആഘോഷിക്കുകയാണ് .  1980 ൽ   സിംബാബ്വെ   സ്വാതന്ത്ര്യം   പ്രാപിച്ചതു മുതൽ   പ്രസിഡന്റ്  ആണ്  മുഗാബെ . രാജ്യത്തെ  കുട്ടിച്ചോർ  ആക്കാൻ
മാർക്സിസ്റ്റ്‌  ചായ്വുള്ള   ഈ   ഏകാധിപതിക്ക്   കഴിഞ്ഞിട്ടുണ്ട് . ഗോൾഫ്
course ഉം   വെള്ളച്ചാട്ടവും   ഉള്ള  ഒരു  resort ൽ  ആണ്   ആഘോഷങ്ങൾ
ഒരുക്കിയിരിക്കുന്നത് . 20000   അതിഥികളെ   ക്ഷണിച്ചിട്ടുണ്ട് . അനേകം
കാട്ടുപോത്തുകൾ , വിവിധയിനം  മാനുകൾ  എന്നിവയ്ക്ക്  പുറമേ  രണ്ട്
ആനകളേയും   നാളെ   കശാപ്പുചെയ്ത്   ചുടും . ഒരു  സിംഹത്തെയും  കശാപ്പ്
ചെയ്യാൻ   പ്ലാൻ  ഉള്ളതായി   പറയപ്പെടുന്നു .മുഗാബെയുടെ    ഒരു  ശിങ്കിടിയാണ്   ആനകളെ   സംഭാവന  ചെയ്തിട്ടുള്ളത് .Animal  Rights
സംഘടനകളുടെ   എതിർപ്പിനെ   അവഗണിച്ചാണ്  ആനകളെ   കൊല്ലാൻ
പോകുന്നത് .

No comments:

Post a Comment