കേരള ബജറ്റ് അവതരിപ്പിക്കാൻ 13 ആം തീയതി തെരഞ്ഞെടുത്തത്
എന്തുകൊണ്ടാണെന്ന് അറിയില്ല . പതിമൂന്ന് ഒരു നിർഭാഗ്യനംബരായിട്ടാണ്
സാധാരണ കണക്കാക്കപ്പെടുന്നത് . എന്തായാലും മാണിസാറിന്റെ കഷ്ടകാലമാണല്ലോ ഇത് .എന്തായാലും 13 ആം തീയതി ചിലതെല്ലാം
നടക്കും .
ബജറ്റ് അവതരിപ്പിക്കാൻ മാണിയെ അനുവദിക്കുകയില്ല എന്നാണ്
പ്രതിപക്ഷം ഭീഷണി മുഴക്കിയിരിക്കുന്നത് . ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടി അർത്ഥശങ്കക്കിടവരാതെ പ്രഖ്യാപിച്ചിരിക്കുന്നു . ഇത് രണ്ടും എങ്ങനെ പൊരുത്തപ്പെട്ടു പോകും ?
കേരളം കണ്ട ഏറ്റവും വലിയ മാന്ത്രികൻ ഉമ്മൻ ചാണ്ടിയാണ് . വളരെ
സങ്കീർണ്ണമായ ,അപകടകരമായ കുരുക്കുകൾ അഴിച്ച് ചിരിച്ചു കൊണ്ട്
പുറത്ത് ചാടാൻ അദ്ദേഹത്തിന് അറിയാം .നമ്മൾ ഒരു മാന്ത്രികൻറെ
പ്രകടനം കാണാൻ ഇരിക്കുമ്പോൾ നമുക്കറിയാം , തലവെട്ടുന്ന രംഗമാനെങ്കിലും മാന്ത്രികൻ സുരക്ഷിതനായി പുറത്തുവരുമെന്ന് .
13 ആം തീയതി വളരെ ഉദ്വേഗജനകമായ അഭ്യാസങ്ങൾ പ്രതീക്ഷിക്കാം .
പക്ഷേ ഇതെങ്ങനെ സാധിക്കും ? മാണിയെ വഴിയിൽ തടയുമെന്നാണ്
പ്രതിപക്ഷം പറയുന്നത് ?
1 . പത്താം തീയതി മുതൽ മാണിസാർ നിയമസഭയിലെ ഒരു രഹസ്യമുറിയിൽ താമസിക്കുക .13 ആം തീയതി ഭരണകക്ഷി അംഗങ്ങൾ
എല്ലാവരും ഇരുന്നു കഴിയുമ്പോൾ മാണിസാർ ബജറ്റ് ഉയർത്തി പിടിച്ചുകൊണ്ട് പ്രവേശിക്കുന്നു .
2 . വഴിതടയലിനെ ചെറുക്കാനുള്ള ഒരു പോംവഴി ,വഴിയിൽക്കൂടി
വരാതിരിക്കുകയാണ് . ആകാശത്തെ ആശ്രയിക്കുക . മാണിസാർ
ഒരു glider ,അല്ലെങ്കിൽ balloon ഉപയോഗിച്ച് പറന്ന് പറന്ന് നിയമ
സഭാമന്ദിരത്തിന്റെ മേൽക്കൂരയിൽ പ്രത്യേകം ഉണ്ടാക്കിയിട്ടുള്ള
ദ്വാരത്തിലൂടെ നടുത്തളത്തിൽ ലാൻഡ് ചെയ്യുന്നു .
3. 13 ആം തീയതി മാണിസാർ വീട്ടിൽ വിശ്രമിക്കുക .ബജറ്റ് പ്രസംഗം
നേരത്തെതന്നെ record ചെയ്ത് ഒരു അപരനെക്കൊണ്ട് വായിപ്പിക്കുക .
വായിക്കുക എന്നുവെച്ചാൽ ചുണ്ട് അനക്കിയാൽ മാത്രം മതി .
4 . 13 ആം തീയതി ഒരു navy helicopter ൽ നിന്ന് മാണി സാറിനെ
നിയമസഭാമന്ദിരത്തിന്റെ മേൽക്കൂരയിലെയ്ക്ക് കയറിൽ ഇറക്കുക .
5 . നിയമസഭയിൽ ബഹളവും കയ്യാംകളിയും തടയുന്നതിനു വേണ്ടി
എല്ലാ അംഗങ്ങൾക്കും സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുക . എല്ലാവരും
സീറ്റ്ബെൽറ്റ് ഇട്ടുകഴിഞ്ഞാൽ അത് സ്പീക്കറുടെ നിയന്ത്രണത്തിൽ
ആയിരിക്കും .
നിയമസഭയ്ക്ക് പുറത്ത് കല്ലേറ് തടയുന്നതിനു വേണ്ടി ആ പ്രദേശം
കല്ലുമുക്ത മേഖലയായി പ്രഖ്യാപിക്കുക . അതായത് ആ പ്രദേശത്ത്
ഏതെങ്കിലും തരം കല്ല് കയ്യിലോ പോക്കറ്റിലോ ബാഗിലോ വെച്ചുകൊണ്ട്
പ്രവേശിക്കുന്നത് ശിക്ഷാർഹാമാണ് .
യുവജനങ്ങളെ കല്ലേറിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുവേണ്ടി ചില
incentives ഏർപ്പെടുത്തുക . കല്ലെറിയാൻ വരുന്ന യുവാക്കൾക്ക് മാനസാന്തരം
വന്ന് കല്ല് സ്വയം declare ചെയ്ത് മാപ്പ് കിട്ടാവുന്നതാണ് . മാത്രമല്ല ,
declare ചെയ്യുന്ന കല്ലുകൾ തൂക്കി തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൊടുക്കും .
ഒരു കിലോ കല്ലിന് 100 രൂപാ നിരക്കിൽ .
ഇതെല്ലാം കാണാം മാർച്ച് പതിമൂന്നാം തീയതി .
എന്തുകൊണ്ടാണെന്ന് അറിയില്ല . പതിമൂന്ന് ഒരു നിർഭാഗ്യനംബരായിട്ടാണ്
സാധാരണ കണക്കാക്കപ്പെടുന്നത് . എന്തായാലും മാണിസാറിന്റെ കഷ്ടകാലമാണല്ലോ ഇത് .എന്തായാലും 13 ആം തീയതി ചിലതെല്ലാം
നടക്കും .
ബജറ്റ് അവതരിപ്പിക്കാൻ മാണിയെ അനുവദിക്കുകയില്ല എന്നാണ്
പ്രതിപക്ഷം ഭീഷണി മുഴക്കിയിരിക്കുന്നത് . ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടി അർത്ഥശങ്കക്കിടവരാതെ പ്രഖ്യാപിച്ചിരിക്കുന്നു . ഇത് രണ്ടും എങ്ങനെ പൊരുത്തപ്പെട്ടു പോകും ?
കേരളം കണ്ട ഏറ്റവും വലിയ മാന്ത്രികൻ ഉമ്മൻ ചാണ്ടിയാണ് . വളരെ
സങ്കീർണ്ണമായ ,അപകടകരമായ കുരുക്കുകൾ അഴിച്ച് ചിരിച്ചു കൊണ്ട്
പുറത്ത് ചാടാൻ അദ്ദേഹത്തിന് അറിയാം .നമ്മൾ ഒരു മാന്ത്രികൻറെ
പ്രകടനം കാണാൻ ഇരിക്കുമ്പോൾ നമുക്കറിയാം , തലവെട്ടുന്ന രംഗമാനെങ്കിലും മാന്ത്രികൻ സുരക്ഷിതനായി പുറത്തുവരുമെന്ന് .
13 ആം തീയതി വളരെ ഉദ്വേഗജനകമായ അഭ്യാസങ്ങൾ പ്രതീക്ഷിക്കാം .
പക്ഷേ ഇതെങ്ങനെ സാധിക്കും ? മാണിയെ വഴിയിൽ തടയുമെന്നാണ്
പ്രതിപക്ഷം പറയുന്നത് ?
1 . പത്താം തീയതി മുതൽ മാണിസാർ നിയമസഭയിലെ ഒരു രഹസ്യമുറിയിൽ താമസിക്കുക .13 ആം തീയതി ഭരണകക്ഷി അംഗങ്ങൾ
എല്ലാവരും ഇരുന്നു കഴിയുമ്പോൾ മാണിസാർ ബജറ്റ് ഉയർത്തി പിടിച്ചുകൊണ്ട് പ്രവേശിക്കുന്നു .
2 . വഴിതടയലിനെ ചെറുക്കാനുള്ള ഒരു പോംവഴി ,വഴിയിൽക്കൂടി
വരാതിരിക്കുകയാണ് . ആകാശത്തെ ആശ്രയിക്കുക . മാണിസാർ
ഒരു glider ,അല്ലെങ്കിൽ balloon ഉപയോഗിച്ച് പറന്ന് പറന്ന് നിയമ
സഭാമന്ദിരത്തിന്റെ മേൽക്കൂരയിൽ പ്രത്യേകം ഉണ്ടാക്കിയിട്ടുള്ള
ദ്വാരത്തിലൂടെ നടുത്തളത്തിൽ ലാൻഡ് ചെയ്യുന്നു .
3. 13 ആം തീയതി മാണിസാർ വീട്ടിൽ വിശ്രമിക്കുക .ബജറ്റ് പ്രസംഗം
നേരത്തെതന്നെ record ചെയ്ത് ഒരു അപരനെക്കൊണ്ട് വായിപ്പിക്കുക .
വായിക്കുക എന്നുവെച്ചാൽ ചുണ്ട് അനക്കിയാൽ മാത്രം മതി .
4 . 13 ആം തീയതി ഒരു navy helicopter ൽ നിന്ന് മാണി സാറിനെ
നിയമസഭാമന്ദിരത്തിന്റെ മേൽക്കൂരയിലെയ്ക്ക് കയറിൽ ഇറക്കുക .
5 . നിയമസഭയിൽ ബഹളവും കയ്യാംകളിയും തടയുന്നതിനു വേണ്ടി
എല്ലാ അംഗങ്ങൾക്കും സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുക . എല്ലാവരും
സീറ്റ്ബെൽറ്റ് ഇട്ടുകഴിഞ്ഞാൽ അത് സ്പീക്കറുടെ നിയന്ത്രണത്തിൽ
ആയിരിക്കും .
നിയമസഭയ്ക്ക് പുറത്ത് കല്ലേറ് തടയുന്നതിനു വേണ്ടി ആ പ്രദേശം
കല്ലുമുക്ത മേഖലയായി പ്രഖ്യാപിക്കുക . അതായത് ആ പ്രദേശത്ത്
ഏതെങ്കിലും തരം കല്ല് കയ്യിലോ പോക്കറ്റിലോ ബാഗിലോ വെച്ചുകൊണ്ട്
പ്രവേശിക്കുന്നത് ശിക്ഷാർഹാമാണ് .
യുവജനങ്ങളെ കല്ലേറിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുവേണ്ടി ചില
incentives ഏർപ്പെടുത്തുക . കല്ലെറിയാൻ വരുന്ന യുവാക്കൾക്ക് മാനസാന്തരം
വന്ന് കല്ല് സ്വയം declare ചെയ്ത് മാപ്പ് കിട്ടാവുന്നതാണ് . മാത്രമല്ല ,
declare ചെയ്യുന്ന കല്ലുകൾ തൂക്കി തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൊടുക്കും .
ഒരു കിലോ കല്ലിന് 100 രൂപാ നിരക്കിൽ .
ഇതെല്ലാം കാണാം മാർച്ച് പതിമൂന്നാം തീയതി .
No comments:
Post a Comment