Tuesday, 17 March 2015

കുട്ടിക്കളിയും നിയമസഭയിലെ കളിയും

ഞാൻ  കുട്ടികളുടെ  മനശാസ്ത്രത്തിന്റെ  ABC പോലും  പഠിച്ചിട്ടില്ല .എന്നാൽ
എൻറെ  പേരകുട്ടികളുടെ  കുസൃതികളിൽ നിന്ന്  കുറേ  കാര്യങ്ങൾ  മനസ്സിലാക്കാൻ  സാധിച്ചിട്ടുണ്ട് . ഒന്നാമത്തെ   കാര്യം ,കടയിൽ നിന്ന്
വാങ്ങുന്ന  toys  അവർക്ക്  വേണ്ട  എന്നതാണ് .വീട്ടിലുള്ള   സാധനങ്ങൾ  മതി .
അവയിൽ  ഏറ്റവും  ഇഷ്ടമുള്ളവ   മൊബൈൽ  ഫോണും  Tv യുടെ  remote ഉം
ആണ് . ഒരു  കുട്ടി  crawl  ചെയ്യാൻ  തുടങ്ങുമ്പോൾ  തന്നെ  ആദ്യത്തെ  destination
സെൽ ഫോണും   remote ഉം   തേടിയാണ് . നടക്കാൻ  തുടങ്ങിയാൽ  അന്വേഷണം
കൂടുതൽ  ഊർജ്ജിതമാകും . നമ്മൾ  ഈ  സാധനങ്ങൾ  കൂടുതൽ  ഉയരങ്ങളിലേയ്ക്ക്   മാറ്റിവെച്ചാലും   രക്ഷയില്ല .കസേര  ഉന്തി കൊണ്ടുവെച്ച്
അവർ  ഈ  സാധനങ്ങൾ  കൈക്കാലാക്കും .കുട്ടികൾ ആദ്യം  പഠിക്കുന്ന
ഒരു  കാര്യം  ചാനൽ  മാറ്റാനാണ് . രാഷ്ട്രീയക്കാർ  നിലപാടുകൾ  മാറ്റുന്നതുപോലെ   അവർ  ചാനലുകൾ  മാറ്റും .

കുട്ടികളെ   ശ്രദ്ധിക്കാതെ   സീരിയൽ / സിനിമാ   കാണാമെന്ന്  വ്യാമോഹിക്കേണ്ട . നീണ്ട   ഫോണ്‍  സംഭാഷണങ്ങൾ   കുട്ടികൾ  ഉറങ്ങുന്ന
സമയത്ത്  മതി .അഥവാ   കാണാൻ  ശ്രമിച്ചാൽ  കുട്ടികൾ  ഫോണ്‍  തട്ടിപ്പറിക്കും
സീരിയൽ  കാണാൻ  ശ്രമിച്ചാൽ  റിമോട്ട്  തട്ടിപ്പറിക്കും .കുട്ടി  ഉറങ്ങിയ ശേഷം
എന്തെങ്കിലും  ചെയ്യാം എന്നുവെച്ചാൽ   പാതിരാ കഴിഞ്ഞാലും
ചില കുട്ടികൾ  ഉറങ്ങുകയില്ല . ''തിന്നുകയുമില്ല ,തീറ്റിക്കുകയുമില്ല '' എന്ന്
പറയുന്നതുപോലെ .ഞങ്ങളുടെ   പേരകുട്ടികളായ  അല്യസ്സ ,മരിസ്സ ,ക്രിസ്സ
എന്നിവർ  കഴിഞ്ഞ കൊല്ലം  ഇവിടെ  വന്നപ്പോൾ  ഞങ്ങൾ  TV  കാണൽ
പൂർണ്ണമായി   ഉപേക്ഷിച്ചു . ഒന്നുകിൽ  അവരുടെ  ബഹളം  കാരണം
ഒന്നും  കേൾക്കാൻ   സാധിക്കുകയില്ല ,അല്ലെങ്കിൽ  അവർക്ക്  അവരുടെ
ചാനലുകൾ  കാണണം . Pago ,കൊച്ചു TV  മുതലായവ .പിന്നെ  ഒരു ആശ്വാസമുള്ളത്  രണ്ടു മാസം  സീരിയൽ  കണ്ടില്ലെങ്കിലും  കഥ  ഒട്ടും
miss ചെയ്യുകയില്ല  എന്നതാണ് .

ചില കുട്ടികൾ റിമോട്ട്ഉം    സെൽ ഫോണും  കയ്യിൽ കിട്ടിയാൽ  അത്
ഞെക്കിയും  വലിച്ചെറിഞ്ഞും  നാല്  കഷണങ്ങളാക്കും . ഞങ്ങളുടെ
മക്കളായ  കുലീനയ്ക്കും  പ്രവീണയ്ക്കും  പൊട്ടിയ  സെൽ ഫോണ്‍ ,റിമോട്ട്
എന്നിവയുടെ  വൻശേഖരം  ഉണ്ട് . അവയിൽ  ഞങ്ങൾ  സമ്മാനമായി കൊടുത്ത  വിലപിടിപ്പുള്ള  ഫോണുകളും  ഉണ്ട് .

എത്ര വിലപിടിപ്പുള്ളതാനെങ്കിലും   ഒരു കൊച്ചുകുട്ടി  ഒരു സെൽ ഫോണ്‍
തകർത്താൽ   മാതാപിതാക്കൾ  അതൊരു  തമാശയായി  കണക്കാക്കി
സഹിക്കുന്നു . കുട്ടികളെ  വളർത്തുമ്പോൾ  ഉണ്ടാകുന്ന  extra  ചെലവുകളിൽ
ഒന്നായി  വകയിരുത്തുന്നു .



ഇലക്ട്രോണിക്  സാധനങ്ങൾ  തകർക്കുക എന്നത്  ചില  കുട്ടികൾക്ക്
ഒരു  ഇഷ്ട വിനോദമാണെന്ന് തോന്നുന്നു .ചൊട്ടയിലെ  ശീലം  ചുടല വരെ '
എന്നാണല്ലോ  ചൊല്ല് . മാർച്ച്‌  13 ആം   തീയതി  കേരള നിയമസഭയിൽ
കുറെ   'വലിയ കുട്ടികൾ ' കമ്പ്യൂട്ടർഉം   മൈക്കും   നശിപ്പിക്കുന്നത് കണ്ടു .കസേര  മറിച്ചിടുന്നതും  കണ്ടു . കൊച്ചുകുട്ടികൾ  വഴക്കടിക്കുമ്പോൾ  കടിക്കാറുണ്ട് .നിയമസഭയിൽ   അതും  നടന്നു . ഈ  രംഗങ്ങൾ  കണ്ടപ്പോൾ
കുഞ്ചൻ  നമ്പ്യാരുടെ   ഒരു  കവിതയാണ്  ഓർമ്മ വന്നത് .'' നായര്
വിശന്നു വരുമ്പോൾ  കായക്കഞ്ഞിക്കാരിയിട്ടില്ല ''  എന്ന  കവിത .

നിയമസഭയിലെ   'കുട്ടിക്കളിയെ ' ന്യായീകരിക്കുന്നവരുണ്ട്‌ . ഇനിയും
അത്  ചെയ്യുമെന്ന്  ഒരു  കുട്ടി   പറഞ്ഞിരിക്കുന്നു . പല്ലും  നഖവും
ഉപയോഗിക്കാതെ , അടിപിടിയും  തെറിവിളിയും കൂടാതെ , പരസ്പര ബഹുമാനത്തോടെ  വിയോജിക്കുന്നവർക്ക്  ചർച്ച ചെയ്ത്  പരിഹരിക്കാൻ
സഹായിക്കുന്ന  ഒരു വ്യവസ്ഥിതിയാണ്   ജനാധിപത്യം . പല്ലും  നഖവും
ഉപയോഗിക്കാനാണ്  എങ്കിൽ   നിയമസഭയുടെ  ആവശ്യം  എന്ത് ?

പെഷവാറിലെ  സ്കൂളിൽ  കൂട്ടക്കൊല നടന്നതിനുശേഷം  അദ്ധ്യാപകർ
സ്കൂളിൽ  പോകുന്നത്  തോക്കുമായിട്ടാണ് . കേരളത്തിലെ  കുട്ടിക്കളി
തുടർന്നാൽ  രാഷ്ട്രീയത്തിൻറെ  മുഖം  മാറും . ഇന്നത്തെ  നേതാക്കൾ  രാഷ്ട്രീയം
ഉപേക്ഷിക്കേണ്ടി വരും . കാരണം  ഓരോ  പാർട്ടിയും  ഗുസ്തിക്കാരെയും  karate അഭ്യാസികളെയും   സ്ഥാനാർഥികളായി   നിറുത്തും .



No comments:

Post a Comment