നരേന്ദ്ര മോദി പ്രധാന മന്ത്രി ആയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു . വലിയ
ഒച്ചപ്പാടൊന്നും ഇല്ലാതെ ഒരു വർഷം കടന്നുപോയി . വലിയ ആക്ഷേപം
ഒന്നും എടുത്തു പറയാനില്ല .ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും
പ്രചരിക്കുന്ന ആക്ഷേപങ്ങൾ ബാലിശമാണ് . ഒന്ന് മോഡിയുടെ കോട്ട്
ലക്ഷങ്ങൾ വില മതിക്കുന്നതാണ് . രണ്ട്, മോദി തുടരെ തുടരെ വിദേശ യാത്രകൾ നടത്തി പണം ഒത്തിരി ദുർവ്യയം ചെയ്യുന്നു .
ഒരു കളിയിൽ തോൽക്കുന്ന ആൾ ,അല്ലെങ്കിൽ ടീം ജയിച്ച ടീമിനെ അനുമോദിച്ച് കഴിഞ്ഞതെല്ലാം മറക്കുന്നതിനെ sportsman spirit എന്ന്
പറയുന്നു . വളരെ ഉന്നത നിലവാരം ഉള്ളവർക്കേ ഈ ഗുണം ഉള്ളൂ .
നരേന്ദ്ര മോദി ജനാധിപത്യമാർഗ്ഗത്തിലൂടെ അധികാരത്തിൽ വന്നു .അതിൽ
അസൂയപ്പെട്ടിട്ടോ പരിഭവിച്ചിട്ടോ പ്രയോജനമില്ല . UPA ക്ക് ജനങ്ങൾ
പത്ത് വർഷം ഭരിക്കാൻ അവസരം കൊടുത്തു . ആ കാലയളവിൽ
അതിഭയങ്കരമായ അഴിമതികൾ നടന്നു . കിട്ടിയ അവസരം പാഴാക്കിയാൽ
ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി Julius Caesar നാടകത്തിൽ Brutus
ഇങ്ങനെ പറയുന്നു .
There is a tide in the affairs of men ,
Which ,taken at the flood ,leads on to fortune ;
If omitted ,all the voyage of their life
Is found in shallows and in miseries .
(Julius Caesar Act 4 ,Scene 3 )
അതായത് കിട്ടിയ അവസരം ശരിയായി ഉപയോഗിച്ചില്ലെങ്കിൽ എല്ലാം
കുളമാകും എന്ന് അർത്ഥം .
ബാലിശമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജനവികാരം മോദിക്കെതിരെ തിരിച്ചുവിട്ട് അധികാരത്തിൽ തിരിച്ചെത്താം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് നിരാശപ്പെടേണ്ടി വരും .
ഒന്നാമതായി വില കൂടിയ കോട്ടിന്റെ കാര്യം എടുക്കാം . ഇന്ത്യയുടെ
പ്രധാനമന്ത്രി ലോക രാഷ്ട്ര തലവന്മാരുടെ കൂടെ നിൽക്കുമ്പോൾ അദ്ദേഹം
മറ്റുള്ളവരുടെ വേഷത്തോട് കിട പിടിക്കുന്ന വേഷം അണിഞ്ഞിരിക്കണം .
അദ്ദേഹത്തെ BJP ക്കാരനായിട്ടല്ല കാണേണ്ടത് .ഒബാമ ,ഡേവിഡ് കാമറൂണ്‍
മുതലായവരോട് തോളോട് തോൾ ചേർന്ന് നിൽക്കുമ്പോൾ ഒട്ടും കുറവ്
വന്നുകൂടാ .അതുകൊണ്ട് മോഡിയുടെ കോട്ടിന് കോടികൾ ചെലവാക്കിയാലും ജനം അത് അന്ഗീകരിക്കും . അതുകൊണ്ട് സോഷ്യൽ
മീഡിയയിൽ ബാലിശമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ കൂടുതൽ
പരിഹാസ്യരാവുകയാണ് ചെയ്യുന്നത് .
നരേന്ദ്ര മോദി ഒബാമയുടെ കൂടെ മുണ്ട് ഉടുത്ത് നിന്നിരുന്നുവെങ്കിൽ അതെ
ചൊല്ലി ശത്രുക്കൾ ആക്ഷേപം ഉയർത്തിയേനെ .'' ഇഷ്ടമില്ലാത്ത അച്ചി
തൊട്ടതെല്ലാം കുറ്റം .''
നരേന്ദ്ര മോദി തുടർച്ചയായി വിദേശ യാത്രകൾ നടത്തുന്നു എന്നാണ് രണ്ടാമത്തെ ആക്ഷേപം . ബാലിശവും നാണം കെട്ടതുമായ ആരോപണമാണ് ഇത് . ചില കൊച്ചുകുട്ടികൾ മാതാപിതാക്കൾ ജോലിക്കുപോകുന്നതിന്
എതിരാണ് . രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് മനസ്സിലാവുകയില്ല മാതാപിതാക്കൾ ജോലിക്കുപോകുന്നത് ആ കുട്ടിക്കുവേണ്ടി ആണെന്ന് .
ഇതുപോലെയാണ് നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെപ്പറ്റി പരാതി
പറയുന്നത് . നരേന്ദ്രമോദി വിദേശത്ത് പോകുന്നത് സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി യല്ല . രാജ്യത്തിൻറെ പുരോഗതിക്കുവേണ്ടി
investment തേടിയാണ് . ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആണ് .
ഒരു രാജ്യത്തിൻറെ തലവൻ പല ആവശ്യങ്ങൾക്കുവേണ്ടി വിദേശ യാത്രകൾ ചെയ്യേണ്ടി വരും .ഒബാമ, നരേന്ദ്രമോഡി, ഡേവിഡ്
കാമറൂണ്‍ മുതലായവർ വിദേശയാത്രക്ക് പോകുന്നത് വെറുതെ സ്ഥലങ്ങൾ
കാണാനല്ല . സ്വന്തം രാജ്യത്തിന് പ്രയോജനം ഉണ്ടാകുന്ന കരാറുകൾ
ഉണ്ടാക്കാനാണ് . ഇന്നത്തെ ആഗോള വ്യവസ്ഥിതിയിൽ വിജയിക്കണമെങ്കിൽ
എല്ലാ രാജ്യങ്ങളുമായും ഉറച്ച ബന്ധം സ്ഥാപിക്കണം . ആഫ്രിക്കയിലെ
raw materials ന് വേണ്ടി ചൈന എല്ലാ ആഫ്രിക്കൻ രാജ്യങ്ങളെയും വലയിലാക്കി ക്കഴിഞ്ഞു .
Social മീഡിയയിൽ ബാലിശമായ വിമർശനങ്ങൾ നടത്തുന്നവർ അല്പം
ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ് .ഇന്ന് സാങ്കേതിക വിദ്യയിൽ
ഒന്നാമത്തെ രാജ്യമാണ് ജപ്പാൻ . 18 ,19 നൂറ്റാണ്ടുകളിൽ ശാസ്ത്ര -സാങ്കേതിക
വിദ്യകൾ വേണ്ടെന്നുവെച്ച് പുരോഗതിക്ക് മുമ്പിൽ പുറം തിരിഞ്ഞു നിന്ന
രാജ്യമാണ് അത് . ജപ്പാനുമായി വാണിജ്യബന്ധം സ്ഥാപിക്കാൻ അമേരിക്കക്കാർ 18 ,19 നൂറ്റാണ്ടുകളിൽ ശ്രമിച്ചു .പക്ഷേ ജപ്പാൻകാർ
വഴങ്ങിയില്ല .1852 ൽ അമേരിക്കക്കാർ രണ്ടും കൽപ്പിച്ച് , Commodore മാത്യു
പെറിയുടെ നേതൃത്വത്തിൽ ഒരു കപ്പൽ പടയുമായി ജപ്പാനിലേയ്ക്ക്
പുറപ്പെട്ടു .അദ്ദേഹത്തിൻറെ കയ്യിൽ അമേരിക്കൻ പ്രസിഡന്റ് ൻറെ
ഒരു കത്ത് ഉണ്ടായിരുന്നു . ഒരു വ്യപാരകരാർ ഒപ്പുവെക്കണം എന്നായിരുന്നു കത്തിൻറെ ഉള്ളടക്കം . ഒപ്പുവെച്ചില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന ഭീഷണി ഉണ്ടായി . ഗത്യന്തരമില്ലാതെ ജപ്പാൻ 1854 ൽ
കരാറിൽ ഒപ്പിട്ടു . ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിച്ച്
ജപ്പാൻ പുരോഗതി പ്രാപിച്ചു .
1972 വരെ അമേരിക്കയും ചൈനയും പിണക്കത്തിൽ ആയിരുന്നു . നയതന്ത്ര
ബന്ധം ഉണ്ടായിരുന്നില്ല . ചൈനയുമായി ബന്ധം സ്ഥാപിക്കുന്നത് അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നു കണ്ട ആധുനിക ചാനക്യനായ ഹെൻറി
KISSINGER
അന്നത്തെ പ്രസിഡന്റ് ആയിരുന്ന നിക്സനു ചൈന സന്ദർശിക്കാനുള്ള കളമൊരുക്കി . 1972 ഫെബ്രുവരി 21 മുതൽ 28 വരെ നിക്സനും സംഘവും
ചൈന സന്ദർശിച്ചു . അദ്ദേഹം മാവോയുമായി കൂടികാഴ്ച നടത്തി .
ചൈന ഇരുട്ടിൽ നിന്ന് പതിയെ പുറത്തുവരാൻ തുടങ്ങി . ലോക ചരിത്രം
തിരുത്തി എഴുതിയ സംഭവമാണ് പ്രസിഡന്റ് നിക്സന്റെ ചൈനാ സന്ദർശനം .ഈ ചരിത്ര സംഭവത്തെപ്പറ്റി അറിയാവുന്നവർ നരേന്ദ്ര മോഡിയുടെ വിദേശയാത്രകളെ വിമർശിക്കാൻ തുനിയുകയില്ല .
കൂടെക്കൂടെ വിദേശയാത്രകൾ നടത്തി റെക്കോർഡ് ഭേദിച്ച ഒരു മഹാനാണ്
ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പാ . തൻറെ അജഗണങ്ങളെ അടുത്തുകാണാൻ വേണ്ടി അദ്ദേഹം 104 രാജ്യങ്ങൾ സന്ദർശിച്ചു . പതിനൊന്നു ലക്ഷത്തി അറുപത്തി ഏഴായിരം കിലോമീറ്റർ ആണ് അദ്ദേഹം
സഞ്ചരിച്ചത് . അദ്ദേഹം കേരളത്തിലും വന്നു . അദ്ദേഹം ഒത്തിരി വിദേശ
യാത്രകൾ നടത്തി ഒത്തിരി പണം പാഴാക്കി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല .കാരണം അല്പ്പന്മാരാണ് അത്തരം വിമർശനങ്ങൾ നടത്താറുള്ളത് .
No comments:
Post a Comment