കേരളത്തിൽ വീണ്ടും യുവതീയുവാക്കളുടെ ആല്മഹത്യയും മുങ്ങിമരണവും സംഭവിച്ചിരിക്കുന്നു . എറണാകുളത്തു ഒരു വിദ്യാർത്ഥിനി മുങ്ങി മരിച്ചു . കൊലപാതകമാണോ എന്ന് സംശയമുണ്ട് .
തൊടുപുഴയിൽ ഒരു വിദ്യാർത്ഥി ആല്മഹത്യ ചെയ്തു . ഒരു ഹോസ്പിറ്റലിൽ
ജോലി ചെയ്തിരുന്ന രണ്ട് യുവതികൾ ആല്മഹത്യ ചെയ്തു .ഞെട്ടിക്കുന്നതാണ് ഈ സംഭവങ്ങൾ . ഈ പോക്കുപോയാൽ കേരളത്തിൽ യുവതീയുവാക്കളുടെ എണ്ണം വളരെ കുറയും .
കൊലപാതകമായാലും ആല്മഹത്യ ആയാലും മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെട്ടു കഴിഞ്ഞു . കാ രണക്കാരെ എത്ര കഠിനമായി ശിക്ഷിച്ചാലും നഷ്ടപ്പെട്ട മക്കളെ തിരിച്ചു കിട്ടുകയില്ല . അതുകൊണ്ട്
prevention is better than cure എന്നത്
പെൺകുട്ടികളാണ് കൂടുതലായി ആല്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും .അതുകൊണ്ട് പെൺമക്കൾ ഉള്ള മാതാപിതാക്കൾ extra കരുതലുകൾ എടുക്കേണ്ടതാണ് . മക്കളെ നഷ്ടപ്പെട്ട ശേഷം പോലീസിൽ
പരാതിപ്പെട്ടിട്ട് ഫലമില്ല .
ആൺമക്കൾ ഉള്ള മാതാപിതാക്കൾ മക്കളെ നല്ലവരായി വളർത്തണം .ആൺകുട്ടികൾക്ക് എന്തും ആകാം എന്ന ഒരു ചിന്താഗതിയാണ് ഇപ്പോൾ
ഉള്ളത് .യുവാക്കൾ വിവിധ കുറ്റങ്ങൾക്ക് പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ
അവരുടെ മാതാപിതാക്കളെയും ആ കൂട്ടിൽ നിറുത്തേണ്ടതാണ് .
പീഡനം ,പ്രണയം ,ആല്മഹത്യ എന്നിവയാണ് പെൺകുട്ടികൾ നേരിടുന്ന
പ്രശ്നങ്ങൾ . പീഡനം എന്ന് പറയുമ്പോൾ മാനസികമായ പീഡനവും ഉൾപ്പെടുന്നു . പ്രണയാഭ്യർഥനയുമായി പുറകെ നടന്ന് നിരന്തരം
ശല്യം ചെയ്യുന്നവർ ഉണ്ട് . അഭ്യർത്ഥന നിരസിച്ചാൽ ചിലപ്പോൾ
ആസിഡ് പ്രയോഗമായി , തീവെക്കൽ ആയി . ഇത്തരം അക്രമികളെ
തീറ്റിപ്പോറ്റി വളർത്തുന്ന മാതാപിതാക്കൾ കുറ്റക്കാരാണ് .
പീഡനം ,പ്രണയം ,ആല്മഹത്യ മുതലായ വിഷയങ്ങൾ മക്കളുമായി ചർച്ച
ചെയ്ത് അവരിൽ ഒരു awareness ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് . എന്തു
പ്രശ്നം ഉണ്ടായാലും ആല്മഹത്യ പാടില്ല എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം . പറഞ്ഞു കൊടുക്കാൻ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട് .
ആണായാലും പെണ്ണായാലും കുട്ടികൾക്ക് രഹസ്യ അജണ്ട പാടില്ല .
രഹസ്യ അജണ്ട ഒരു രഹസ്യ tunnel പോലെയാണ് . ഒരു രഹസ്യ തുരങ്കം
തെറ്റു ചെയ്യാൻ വേണ്ടിയുള്ളതാണ് . കൂടുതൽ ഇരുട്ടിലേയ്ക്ക് കൂടുതൽ
നൂലാമാലകളിലേയ്ക്കാണ് അത് വളഞ്ഞു പുളഞ്ഞു പോകുന്നത് .മാതാപിതാക്കളും കുട്ടികളും തമ്മിൽ 100 % കമ്മ്യൂണിക്കേഷൻ വേണം .
ഒരു വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായാൽ ആ വിമാനം അപകടത്തിൽപ്പെട്ടു എന്നാണ് സൂചന . കുട്ടികളുടെ കാര്യത്തിലും
ഇതാണ് സംഭവിക്കുന്നത് .മാതാപിതാക്കൾ ഒരു റഡാർ പോലെ
പ്രവർത്തിക്കണം .
PREVENTION IS BETTER THAN CURE .

No comments:
Post a Comment