Tuesday, 14 March 2017

സ്ത്രീ സുരക്ഷയെപ്പറ്റി വീണ്ടും ( VIEWPOINT )



കൊച്ചിയിൽ  മിഷേൽ എന്ന   പെൺകുട്ടിയുടെ   ദുരൂഹമരണം  മനഃസാക്ഷിയുള്ള  എല്ലാവരെയും   വളരെയേറെ   ഞെട്ടിച്ചിരിക്കുകയാണ് .
ജനങ്ങളുടെ  ജീവനും  സ്വത്തിനും   സംരക്ഷണം  നൽകേണ്ട  പോലീസ് തീർത്തും  ഉത്തരവാദിത്തമില്ലാതെ   പ്രവർത്തിക്കുന്നു  എന്ന്  ഒരിക്കൽക്കൂടി   തെളിയിച്ചിരിക്കുന്നു . സാധാരണ   ബനാന റിപ്പബ്ലിക്ക്
എന്ന്   അറിയപ്പെടുന്ന   ആഫ്രിക്കൻ  രാജ്യങ്ങളിലാണ്   പോലീസ് ഉത്തരവാദിത്വമില്ലാതെ   പ്രവർത്തിക്കുന്നത് . ഇന്നത്തെ  ഭരണത്തിൻ  കീഴിൽ  കേരളാ പോലീസ്   ആഫ്രിക്കൻ  ലെവലിലേയ്ക്ക്   അധഃപതിച്ചിരിക്കുന്നു .

മിഷേൽ   സംഭവം   പല   കാര്യങ്ങളും  നമ്മളെ   പഠിപ്പിക്കുന്നു . കുട്ടി ആല്മഹത്യ  ചെയ്തതല്ല  എന്ന്  വ്യക്തം . ആരോ  തട്ടിക്കൊണ്ടുപോയി
ശ്വാസം  മുട്ടിച്ചു കൊലപ്പെടുത്തി  കായലിൽ  താഴ്തിയതാവാം .

ക്രോണിൻ എന്ന  യുവാവിനെ   ആല്മഹത്യക്ക്‌   പ്രേരണാകുറ്റം ചുമത്തി
അറസ്റ്റ് ചെ യ്തു . ഈ   യുവാവ്   മിഷേലിനെ   നിരന്തരം  ശല്യപ്പെടുത്തിയിരുന്നു  എന്ന്   പറയപ്പെടുന്നു . ഇതേപ്പറ്റി  മിഷേലിൻറെ
മാതാപിതാക്കൾക്ക്   അറിയില്ലായിരുന്നു  എന്നാണ്  റിപ്പോർട്ട് .

ഇവിടെയാണ്   പ്രശ്നത്തിൻറെ   കാതൽ . ക്രോണിൻ   മിഷേലിനെ  ശല്യം
ചെയ്തിരുന്നു വെന്ന്    കൂട്ടുകാരികൾ  പറഞ്ഞാണ്   അറിഞ്ഞത് . ഒരു
മകളുടെ  എല്ലാ  കാര്യങ്ങളും   മാതാപിതാക്കൾ   അറിഞ്ഞിരിക്കണം .മാതാപിതാക്കൾ  ആണ്   പ്രശ്നങ്ങൾ  ആദ്യം  അറിയേണ്ടത് . കുട്ടികൾ
തുറന്ന് പറഞ്ഞില്ലെങ്കിൽ   മാതാപിതാക്കൾ  ചോദിച്ചു  മനസ്സിലാക്കണം .
രഹസ്യ  അജണ്ടകൾ  ദുരന്തത്തിലേയ്ക്ക്   നയിക്കും .

പെൺകുട്ടികൾ  ഉള്ള  മാതാപിതാക്കൾ  ഇന്നത്തെ  സാഹചര്യത്തിൽ
പഴഞ്ചൻ   ചിന്താഗതിയിലേയ്ക്ക്   മടങ്ങുന്നതാണ് നല്ലത് . ആൺകുട്ടികളും
പെൺകുട്ടികളും  mingle ചെയ്തുകൊള്ളട്ടെ . പക്ഷെ   പ്രണയം  അപകടകരമാണ് . ഒരു  കാമുകൻ   കൊലയാളിയായി    മാറിയേക്കാം .
കുട്ടികൾ   പഠനത്തിലാണ്   ശ്രദ്ധ  കേന്ദ്രീകരിക്കേണ്ടത് . കൂടുതൽ പക്വതയും  ജോലിയും   ആയിട്ട്   പ്രണയിച്ചാൽ   മതി .പ്രണയത്തിൻറെ
ചതിക്കുഴിയിൽ   വീഴാതിരിക്കാൻ    പെൺകുട്ടികളെ   മാതാപിതാക്കൾ
പരിശീലിപ്പിക്കണം . ഉദാഹരണത്തിന്  ഇഷ്ടമില്ലാത്ത  ഒരു  യുവാവ് നിരന്തരം  sms  അയച്ചു  ശല്യപ്പെടുത്തുന്നുവെങ്കിൽ  ആ നമ്പർ  ബ്ലോക്ക് ചെയ്യണം . വേണ്ടിവന്നാൽ   വേറെ  നമ്പർ എടുക്കണം .ഇഷ്ടമില്ലാത്ത sms വന്നാൽ  എന്തിനാണ്   അത്  വായിച്ചു നോക്കുന്നത് ?

സ്ത്രീ സുരക്ഷയ്ക്ക്   പോലീസിൽ    പ്രതീക്ഷ  അർപ്പിച്ചിട്ടു കാര്യമില്ല .
നല്ലവരായ   ആളുകൾ   പരസ്‌പരം   സഹായിക്കുകയെ   മാർഗ്ഗമുള്ളൂ .
പെൺമക്കളുടെ   സുരക്ഷയിൽ   വളരെ  ടെൻഷൻ  അനുഭവിച്ചവരാണ്   ഞാനും  എൻറെ  ഭാര്യയും . ഞങ്ങൾക്ക്  രണ്ടു പെൺകുട്ടികളാണ് .അവരുടെ   കോളേജ്  വിദ്യാഭ്യാസം   കേരളത്തിൽ
ആയിരുന്നു . 1994 -2006  കാലഘട്ടത്തിൽ .വളരെയേറെ   ആശങ്കകൾ  ഉണ്ടായിട്ടുണ്ട് . പക്ഷേ   അന്ന്  കേരളം  ഇന്നത്തെ പോലെ   അധഃപതിച്ചിരുന്നില്ല .

വിദ്യാഭ്യാസത്തിന്  വേണ്ടി  കുട്ടികളെ   നാട്ടിൽ  വിട്ടിട്ടുള്ള  പ്രവാസികൾ ഏറെയാണ് . കുട്ടികളുടെ


    സുരക്ഷയ്ക്ക്   ബന്ധുക്കളെ   മാത്രം ആശ്രയിച്ചാൽ  പോരാ . എന്തെങ്കിലും   ആവശ്യം  വന്നാൽ   സഹായിക്കാൻ   തയ്യാറുള്ള
ആളുകൾ   ഉണ്ട് .അങ്ങനെയുള്ള   ആളുകളുടെ   network കൾ  ഉണ്ടോയെന്ന്
അറിയില്ല . ഇല്ലെങ്കിൽ   ഉണ്ടാകണം .

ഉദാഹരണത്തിന്    രാത്രിയിൽ  വളരെ  ലേറ്റ്  ആയി  ഒരു  പെൺകുട്ടി ട്രെയിനിൽ  വന്ന്  ഇറങ്ങുന്നു . ബന്ധുക്കൾ  എത്താൻ  താമസമുണ്ട് .ഓട്ടോ
വിളിക്കാൻ   ആ  കുട്ടിക്ക്   ഭയമാണ് . കുട്ടിയുടെ  മാതാപിതാക്കൾ  എന്നെ
വിളിച്ചാൽ  ഞാൻ  പോകും .കാരണം   അവരുടെ  വിഷമം  ഞാനും
അനുഭവിച്ചിട്ടുള്ളതാണ് .

No comments:

Post a Comment