ബാംഗ്ലൂരിൽ യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിനിമാനിർമ്മാതാവിനെ നടിയുടെ ബന്ധുക്കൾ മർദ്ദിച്ചു ഇഞ്ചപ്പതയാക്കി . ഇന്നത്തെ കാലത്തു മാതൃകാപരമായ ഒരു പ്രവർത്തിയാണ് ഇത് .ഇതിന്
തീർച്ചയായും ഒരു അവാർഡ് കൊടുക്കണം .പോലീസിനെയും കോടതിയേയും ആശ്രയിച്ചിട്ട് വലിയ പ്രയോജനം ഇല്ല .
പ്രണയം ഉദാത്തമാണെന്നും വിശുദ്ധമാണെന്നും ഒക്കെ മലയാള പച്ചക്കറി സിനിമകളിൽ കാണിക്കുന്നു . സ്നേഹിക്കുന്ന പെണ്ണിനെ കൈപിടിച്ച്
വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടു പോകുന്നതിനു മുൻപ് നായകൻ വീട്ടുമുറ്റത്ത് നിന്ന് മാതാപിതാക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും
കാച്ചുന്ന ആ നീണ്ട ഡയലോഗ് ഒന്നു കേൾക്കേണ്ടതാണ് ! മാലപ്പടക്കം പൊട്ടുന്നതുപോലെ !
ഇത്തരം ഡയലോഗുകളിൽ നിന്നും പ്രചോദനം കിട്ടുന്ന ധാരാളം യുവതീ യുവാക്കൾ ഉണ്ട് . പൊട്ട സിനിമകളിൽ കാണുന്നതല്ല യഥാർത്ഥ ജീവിതം എന്ന് വളരെ വൈകിയാണ് അവർ മനസ്സിലാക്കുന്നത് . അപ്പോഴേക്കും
ദുരന്തം സംഭവിച്ചുകഴിഞ്ഞിരിക്കും . പ്രത്യേകിച്ച് പെൺകുട്ടികളാണ് ദുരന്തങ്ങളിൽ കുടുങ്ങുന്നത് .
ഇന്ന് ടി വി യിൽ നിത്യവും കാണാം അലമുറയിട്ട് കരയുന്ന മാതാപിതാക്കളെ . മകൻ ആല്മഹത്യ ചെയ്തു . മകളുടെ മൃതദേഹം
കായലിൽ നിന്ന് കണ്ടെടുത്തു . ദുരന്തകഥകളുടെ pattern ഒരു പോലെയാണ് .
'' അവർ തമ്മിൽ അടുപ്പത്തിലായിരുന്നു .'' എപ്പോഴും കേൾക്കാറുള്ളതാണ് ഇത് . ഒരു യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുന്നു . കുട്ടിക്ക്
അത് ഇഷ്ടമില്ല . അപ്പോൾ പിന്നെ അവർ അടുപ്പത്തിലായിരുന്നു എന്ന്
എങ്ങനെ പറയാൻ കഴിയും ? രണ്ടു കൈയും ചേർത്ത് അടിച്ചാലേ
ഒച്ച ഉണ്ടാവുകയുള്ളൂ .
21 വയസ്സ് കഴിഞ്ഞ പെൺകുട്ടികളുടെ കാര്യം വിടാം . 16 വയസ്സുള്ള ഒരു
പെൺകുട്ടിയെ കേറി പ്രേമിക്കുക എന്നുവെച്ചാൽ കടുംകൈ ആണ് .
പ്രണയാഭ്യർത്ഥന എന്ന വാക്കിന് പുതിയ അർത്ഥങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു . പ്രണയ ഭീഷണി എന്ന അർത്ഥമാണ് കൂടുതൽ യോജിക്കുന്നത് .വഴങ്ങിയില്ലെങ്കിൽ മുഖത്ത് ആസിഡ്
ഒഴിച്ചെന്നിരിക്കും . പെട്രോൾ ഒഴിച്ച് കത്തിച്ചെന്നിരിക്കും . അല്ലെങ്കിൽ നടുറോഡിൽ കുത്തി വീഴ്ത്തും .അലവലാദികളാണ് പ്രണയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് . അത്തരം യുവാക്കളുടെ മാതാപിതാക്കളും അലവലാദികൾ ആയിരിക്കും .
ഇന്ന് കേരളത്തിൽ / ഇന്ത്യയിൽ ഒരു കാമുകൻ എന്നുവെച്ചാൽ ഒരു
potential killer ആണെന്ന് പറയാം .ഏതു സമയത്താണ് കാമുകനിലെ
മൂർഖൻ പത്തിവിടർ ത്തി ആഞ്ഞു കൊത്തുന്നതെന്ന് അറിയില്ല .
'' ഇല മുള്ളേൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലയ്ക്കാണ്
ദോഷം .'' പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് . പെൺകുട്ടികളുടെ കാര്യത്തിൽ
ഇത് വളരെ ശരിയാണ് . പലവിധ ഭീഷണികളാണ് അവരെ കാത്തിരിക്കുന്നത് .പെരുവഴിയിൽ മാത്രമല്ല , internet ലും അവർ
ആക്രമിക്കപ്പെടുന്നു .
മിഷേൽ എന്ന പെൺകുട്ടി പള്ളികഴിഞ്ഞു തനിയെ നടന്നുപോകുന്ന ദൃശ്യങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരു ചോദ്യം ഉദിക്കുന്നു . കൂട്ടിന്
ഒരു സഹപാഠിയെ വിളിക്കാമായിരുന്നില്ലേ ? പെൺകുട്ടികൾക്ക്
സുരക്ഷിതത്വം ഇല്ലാത്ത നാടാണ് .
പ്രണയം ,ആല്മഹത്യ ,പീഡനം എന്നിവയ്ക്കെതിരെ മാതാപിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ് . '' എൻറെ മകൻ / മകൾ
OK ആണെന്ന് ചില മാതാപിതാക്കൾ വിചാരിക്കും .പക്ഷേ ചിലപ്പോൾ
Ok എന്നത് K O ആകും . അതായത് Knock Out .
ചുറ്റും നടക്കുന്ന സംഭവങ്ങളെ കുടുംബത്തിൽ ചർച്ച ചെയ്ത് , ആ ദുരന്തങ്ങളുടെ വേരുകൾ കണ്ടെത്തി , കുട്ടികളെ ബോധവൽക്കരിക്കാൻ
കഴിയും . '' അദ്ധ്യാപകൻ വഴക്കു പറഞ്ഞതിൻറെ പേരിൽ ഒരു
പയ്യൻ ആല്മഹത്യ ചെയ്തു . എന്താ നിങ്ങളുടെ അഭിപ്രായം ?"എന്ന്
കുട്ടികളോട് ചോദിക്കണം .
'' അത് വേണ്ടായിരുന്നു . ശാന്തമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന
നിസ്സാര പ്രശ്നമായിരുന്നു . വെറുതെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്തി .''
കുട്ടികൾ പറയണം .
No comments:
Post a Comment