ചോർച്ചയുള്ള വിദ്യാഭ്യാസം
പ്രൊഫസർ ജോസഫ് മറ്റതിന്റെ നിര്യാണ വാർത്ത ദീപികയിൽ വായിച്ചപ്പോൾ വളരെ ദുഃഖം തോന്നി .നാട്ടിൽ അവുധിക്കാലത്ത് വെട്ടിമുകൾ പള്ളിയിൽ കുർബാന കഴിഞ്ഞ് ആളുകൾ സംസാരിച്ചു നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തെ കണ്ട് കുശലാന്വേഷണം നടത്താറുണ്ടായിരുന്നു . 1992ൽ ഞാൻ പ്രസിദ്ധീകരിച്ച നോവലിന് അദ്ദേഹം
അവതാരിക എഴുതിയിരുന്നു . അതുകൊണ്ട് അദ്ദേഹത്തോട് എനിക്ക്
പ്രത്യേകം കടപ്പാടുണ്ട് .
മലയാള സാഹിത്യ രംഗത്തെ വർഗീയത കാരണം പാർശ്വവൽക്കരിക്കപ്പെട്ട
ഒരു ഉന്നതനായ എഴുത്തുകാരനായിരുന്നു പ്രൊഫസർ ജോസഫ് മറ്റം .
ഇന്ന് 11 മണിക്ക് ആകാശത്തിൽ സൂര്യനു ചുറ്റും ഒരു halo പ്രത്യക്ഷപ്പെട്ടു .
സൂര്യനും ഹാലോയും മുറി ച്ച ഒരു നാരങ്ങ പോലെ കാണപ്പെട്ടു .10
മിനിറ്റ് കഴിഞ്ഞ് അത് അപ്രത്യക്ഷമായി .ഈ ഭാഗ്യത്തിന്റെ ഒരു ലക്ഷണമാ
-ണെങ്കിൽ വളരെ നന്ന് . സെൽ ഫോണിൽ പ്രതീക്ഷിക്കാതെ moneynadam കേൾക്കുമോയെന്നു ഇനി കാത്തിരിക്കാം .
അട്ടപ്പാടിയിലും Eastern കേപിലും നനഞ്ഞൊലിക്കുന്ന സ്കൂളുകളിൽ
കുട്ടികൾ പഠിക്കുന്നതായി നമ്മൾ ടീവിയിൽ കണ്ടിട്ടുണ്ട് . ചോർച്ചയുള്ള
സ്കൂളുകൾ എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് വേറെ ഒന്നാണ് .
പൂർണ്ണമായ പഠനം നടക്കാത്ത സ്കൂളുകൾ . പഠിക്കാനുള്ള വിലപ്പെട്ട
സമയം ചോർന്നു പോകുന്ന സ്കൂളുകൾ .കെനിയ ,നൈജീരിയ , ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ അത്തരം സ്കൂളുകൾ കണ്ടിട്ടുണ്ട് .
ഒരു പീരീഡ് 45 മിനിറ്റ് ആണെന്നിരിക്കട്ടെ . ബെല്ലടിക്കുമ്പോൾ അദ്ധ്യാപകൻ
പതുക്കെ എണീറ്റ് 5 മിനിറ്റുകൊണ്ട് ക്ലാസ്സിൽ എത്തുന്നു .കുട്ടികൾ പുസ്തകവും നോട്ടുബുക്കും ഒക്കെ എടുത്ത് റെഡിയാകാൻ 5 മിനിറ്റ് .
പിന്നെ അച്ചടക്കമില്ലാത്ത ചില കുട്ടികളെ ശാസിക്കാൻ 5 മിനിറ്റ് .ഒരു
അത്യാവശ്യം കാരണം അദ്ധ്യാപകൻ 5 മിനിറ്റ് മുമ്പേ പോകുന്നു .അങ്ങനെ
ആകെ 20 മിനിറ്റിന്റെ ചോർച്ച .
ജീവിതത്തിൽ ചോര്ച്ചയില്ലാത്ത കാര്യങ്ങൾ കുറവാണ് . ചോദ്യക്കടലാസ്സു
ചോരുന്നു, രഹസ്യമൊഴികൾ ചോരുന്നു , ഖജനാവ് ചോരുന്നു ,പൈപ്പ്
പൊട്ടി വെള്ളം ചോരുന്നു -എവിടെയും ചോർച്ചയാണ് .ശമ്പളം കിട്ടുമ്പോൾ
നികുതിയായും deductions ആയും ഒത്തിരി പണം ചോർന്നു പോയതിന്റെ
ബാക്കിയാണ് കയ്യിൽ കിട്ടുന്നത് . ബാക്കിയുള്ളതും കൊണ്ട് നാട്ടിൽ മാർകെറ്റിൽ നിന്ന് ഇറങ്ങി വരുമ്പോൾ പൊന്നും വിലയ്ക്ക് ഉള്ളിയും
മറ്റും വാങ്ങിയതിൻറെ വിഷമം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം ചോരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഭാഗ്യവശാൽ ഇവിടെ ഉള്ളി കിലോയ്ക്ക്
മുപ്പത് രൂപയ്ക്ക് കിട്ടും .
സ്കൂളിൽ സമയം ചോർന്നുപോയാൽ syllabus തീരാതെ കുന്നു കൂടും .ചില
അദ്ധ്യാപകർ എക്സ്ട്രാ ക്ലാസ്സെടുത്ത് ചോർന്ന സമയം വീണ്ടെടുക്കുന്നു .ചിലർ അങ്ങനെ ചെയ്യുകയില്ല .
നാട്ടിൽ പലപ്പോഴും വിദ്യാർഥികൾ പഠിപ്പു മുടക്കി പ്രതിഷേധിക്കുന്നതായി ടീവിയിൽ കാണാറുണ്ട് . നമ്മളിൽ പലർക്കും അറിയാം എത്ര ശ്രമിച്ചാലും
syllabus തീർക്കാൻ പ്രയാസമാണ് എന്ന കാര്യം .കൂടെക്കൂടെ പഠിപ്പ് മുടക്കി
സമരത്തിനിറങ്ങുമ്പോൾ അണക്കെട്ട് പൊട്ടിയ പോലുള്ള വൻചോർച്ചയാണ്
സംഭവിക്കുന്നത് .
പഠിപ്പു മുടക്കിയാൽ നഷ്ടം വിദ്യാർഥികൾക്ക് ആണ് . ആരോടാണ് പ്രതിഷേധം ? പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഗ്രഹമില്ലാത്തവരെ
സമരക്കാർ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് സ്കൂൾ അടപ്പിക്കുന്നതായും കേൾക്കുന്നു . ഇത് എന്തുതരം ജനാധിപത്യം ആണെന്ന്
മനസ്സിലാകുന്നില്ല .
ചൈനയിലും ദക്ഷിനകൊരിയയിലും 300ൽ അധികം ദിവസങ്ങൾ അധ്യയന
ദിവസങ്ങളാണെന്ന് കേട്ടിട്ടുണ്ട് . അവിടെ വിദ്യാഭ്യാസ ചോർച്ച ഇല്ലെന്നു
തോന്നുന്നു . എന്തായാലും ആ രാജ്യങ്ങളിൽ നിർമിച്ച സാധനങ്ങളാണ്
ഇവിടെയും ഇന്ത്യയിലും ഉപയോഗിക്കുന്നത് .ഇറക്കുമതി കൂടുമ്പോൾ
വിദേശ നാണ്യം ചോർന്നുപോകുന്നു .
മംഗൾയാൻ വിജയകരമായി വിക്ഷേപിച്ചു .അതിനു വേണ്ടി പ്രവർത്തിച്ച
ശാസ്ത്രഞ്ജരും മറ്റുള്ളവരും ചോര്ച്ചയില്ലാത്ത സ്കൂളുകളിൽ ,കോളേജ് കളിൽ പഠിച്ചവർ ആയിരിക്കണം .അതു കൊണ്ട് രാജ്യം മൊത്തം ഇന്ന്
അഭിമാനിക്കുന്നു .

No comments:
Post a Comment