Thursday, 20 November 2014

SECURITY TIPS -2 ( MALAYALAM )

സുരക്ഷാ ടിപ്സ് -2 

ലീലാമ്മ  അലക്ഷ്യമായി  വെച്ചിരുന്ന   നാല്  പവൻറെ  ഒരു  മാല 
പോയി . ലാപ്ടോപ് , ക്യാമറ , വാച്ച് , prfumes , ഡോളർ notes ,fake 
jewellery , മുതലായവ   പോയി . കവർച്ചക്കാർക്ക്    വില കുറഞ്ഞ 
DVD player, റേഡിയോ  മുതലായ   സാധനങ്ങൾ  വേണ്ട .
ഞങ്ങളുടെ  TV , എടുത്താൽ  പൊങ്ങാത്ത, പഴയ
സാധനമായതിനാൽ   എടുത്തില്ല . എന്നെ  അത്ഭുതപ്പെടുത്തിയ   ഒരു  കാര്യം , ബ്രാണ്ടി , wine മുതലായവ  എടുത്തില്ല  എന്നതാണ് . ഇതിൽ നിന്ന്
മനസ്സിലാക്കേണ്ടത്   അവർ  നല്ല  പരിശീലനം  കിട്ടിയിട്ടുള്ളവരാണ്  എന്നതാണ് . ജോലിസമയത്ത്
കുടിച്ച്  കിറുങ്ങിയാൽ   ദൗത്യം  പരാജയപ്പെടും  എന്നുള്ള
ശിക്ഷണം   അവർക്ക്  എവിടെയോ  കിട്ടിയിട്ടുണ്ട് . വീട്ടിൽ
എവിടെയോ വലിയ സ്വർണ്ണ ശേഖരം  ഉണ്ടെന്നുള്ള
തെറ്റിദ്ധാരണ യിലാണ്   അവർ   അഞ്ച്  മണിക്കൂറോളം
സമയം  വീടെല്ലാം   അരിച്ചുപെറുക്കിയത് .പോലീസ്
എത്തി , വഴിപാട് പോലെ   ചില  അന്വേഷണങ്ങൾ  നടത്തി
ഒരു  കേസ്  നമ്പർ  തന്നു . നഷ്ടപ്പെട്ട  സാധനങ്ങൾക്ക്
ഇൻഷുറൻസ്  കമ്പനി  പണം  തന്നു .

അതിനുശേഷം  ഞങ്ങൾ  Alarm  സിസ്റ്റം  install ചെയ്തു .
5000  Rand  ചെലവായി . alarm  ശബ്ദിച്ചാൽ  സെക്യൂരിറ്റി
കമ്പനിയുടെ   ആളുകൾ  ആദ്യം  ഫോണ്‍  വിളിച്ചും
ആവശ്യമെങ്കിൽ   നേരിട്ടും   വന്ന്  അന്വേ ഷിക്കും . എന്നാൽ
ചിലപ്പോൾ   ചിലന്തി ,പല്ലി  മുതലായവയുടെ  ചലനങ്ങൾ
alarmനെ   activate  ചെയ്യുകയും  നമ്മുടെ  ഉറക്കം  കെടുത്തുകയും   ചെയ്യും .
.
2013 ൽ  ഒരു  ദിവസം  ഞങ്ങൾ  shopping കഴിഞ്ഞ് വീട്ടിൽ
എത്തുമ്പോൾ   alarm  ശബ്ദിച്ചു . False alarm  ആണെന്ന് കരുതി .
പിന്നീടാണ്   മനസ്സിലായത്   പഴയതുപോലെ   ജന്നൽ അറുത്തു 
മുറിച്ച്  കള്ളൻ  അകത്തുകയറിയിരുന്നു . ആകെ ഒരു മണിക്കൂറാണ് ഞങ്ങൾ   shoppingന്  ചെലവഴിച്ചത്‌ . alarm ശബ്ദിച്ചപ്പോൾ  കള്ളൻ  ഓടി പോവുകയാണ്   ചെയ്തത് .കിട്ടിയ 
സമയം  കൊണ്ട് കുറെ  fake വളകൾ കൈക്കലാക്കി കൊണ്ടുപോയി .

2014 ൽ   കാര്യങ്ങൾ   ഞെട്ടിപ്പിക്കുന്ന വിധത്തിൽ    വഷളായിയിരിക്കുന്നു . വീട്ടിൽ  ആൾ ഇല്ലാത്ത  സമയത്ത് 
മോഷണം  നടത്തു ന്ന പതിവ്   ഇല്ലാതായിരിക്കുന്നു .ആൾ
ഉള്ള  സമയത്ത് ,പ്രത്യേകിച്ച് വെളുപ്പാൻ കാലത്ത്
കതക്  വെട്ടിപ്പൊളിച്ച്   അകത്തുകയറി ,ഉടമസ്ഥനെ  പിടിച്ചുകെട്ടി , എല്ലാം  തൂത്തുവാരുന്നതാണ്  ഇപ്പോഴത്തെ  സ്റ്റൈൽ .

സുരക്ഷയെപ്പറ്റി   പറയുമ്പോൾ ,'' ഞാൻ  സുരക്ഷിതനാണ് .
എനിക്ക്  പട്ടിയും  alarmമും  എല്ലാമുണ്ട് . '' എന്ന വിചാരം
ഉപേക്ഷിക്കേണ്ടതാണ് . തോക്ക്  കൈവശം  വെക്കുന്നത്
ഏറ്റവും   അപകടകരമാണ് . അക്രമികൾ  തോക്ക് പിടിച്ചെടുത്ത് നമുക്കെതിരെ  ഉപയോഗിച്ചേക്കാം .

ഒരു  വെളുമ്പൻ  (white )  തൻറെ  കടയിൽ  കയറിയ  അക്രമി
സംഘത്തിലെ   ഒരുത്തനെ   വെടിവെച്ചുകൊന്നു .കുറെ
ദിവസം    കഴിഞ്ഞപ്പോൾ   മരിച്ചവന്റെ കൂട്ടുകാർ
പ്രതികാരം   ചെയ്തു .

ഏതെങ്കിലും  തരത്തിൽ  അക്രമികളോട്   ചെറുത്ത് നില്ക്കുന്നത്   ആപത്താണ് .അവർ   പറയുന്നത്   അനുസരിക്കുകയെ   നിവൃത്തിയുള്ളൂ . '' എല്ലാം
എടുത്തുകൊള്ളൂ ''  എന്നു  പറഞ്ഞ്  കാണിച്ചു  കൊടുക്കുകയാണ്   ബുദ്ധി .മനുഷ്യജീവന്  പുല്ലുവില
പോലും   ഇല്ലാത്ത രാജ്യമാണ്    എന്ന്   ഓർക്കണം . ഫുട്ബോൾ   ക്യാപ്റ്റൻ  മെയിവ   അക്രമികളെ  എതിർത്തു .അതുകൊണ്ടാണ്  വെടിയേറ്റത് .

സ്വർണ്ണം , സെൽ ഫോണ്‍ , പണം , LED TV , മുതലായവ
ആണ്   മോഷ്ടാക്കൾ  ലക്ഷ്യം വെക്കുന്നത് . സ്വർണ്ണം
പൂർണ്ണമാ യി   ഒഴിവാക്കുന്നതാണ്  നല്ലത് . സ്വർണ്ണം  ഒരു
സേഫ്ൽ  സൂക്ഷിക്കാമെന്നുവച്ചാൽ   unsafe   ആണ് .കാരണം
മോഷ്ടാക്കൾ   Safeൻറെ   താക്കോൽ  ചോദിക്കും .കൊടുത്തില്ലെങ്കിൽ   ദേഹോപദ്രവം  ഉണ്ടായേക്കാം .

പല  സാധനങ്ങളും  
മോ ഷ്ടാക്കളുടെ  കണ്ണിൽപ്പെടാതെ
രക്ഷപ്പെടുത്താൻ   പറ്റും . നമ്മൾ  നാട്ടിൽ  പോകുമ്പോൾ
മാത്രം ഉപയോഗിക്കുന്ന   ഡോളർ നോട്ടുകൾ ,travellers
cheque ,ഇന്ത്യൻ  രൂപ  മുതലായവ   ഒളിപ്പിക്കാൻ  പറ്റിയ
ഇടങ്ങളുണ്ട് . ഉദാഹരണമായി  പണ്ടത്തെ  Encyclopoedia .
അവ  ഇപ്പോൾ  ആരെങ്കിലും   വായിക്കുന്നുണ്ടെന്ന്
തോന്നുന്നില്ല . മേൽപ്പറഞ്ഞ  സാധനങ്ങൾ  അവയിൽ  ഒളിപ്പിച്ച്  വെക്കാവുന്നതാണ് . ( at  own  risk ). വിശദ വിവരങ്ങൾ   മലയാളത്തിൽ  എഴുതിവെച്ചാൽ   പ്രയോജനപ്പെടും .അക്ഷരവിരോധികളായ   മോഷ്ടാക്കൾ
Encyclopoedia  തുറന്നു നോക്കുമെന്ന്  തോന്നുന്നില്ല .

ഒരു  സെൽ ഫോണ്‍  എങ്കിലും   ഓഫ്‌  ചെയ്ത്  ഒളിപ്പിച്ച്
വെച്ചിരിക്കണം .Robbers പോയിക്കഴിയുമ്പോൾ  ഉടൻ
തന്നെ   സുഹൃത്തുക്കളെ   വിളിച്ച്   വിവരം  അറിയിക്കാൻ   ഇത്  ഉപകാരപ്പെടും .

മോഷ്ടാക്കൾ  വീട്ടിൽ  അതിക്രമിച്ച്  കടക്കുമ്പോൾ   പൂർണ്ണമായി   ആത്മസംയമനം   പാലിക്കണം  . ഒരു
electrician / plumber / TV technician , അറ്റകുറ്റ പണിക്കു  വന്നതുപോലെയേ  അതിനെ   കാണാവൂ . കാരണം
കവർച്ചയും   പിടിച്ചുപറിയും   മാന്യമായ  ഒരു  ജോലി
പോലെ   സാധാരണമായിരിക്കയാണ് .പിടിക്കപ്പെടുകയില്ല , പിടിക്കപ്പെട്ടാലും  ശിക്ഷയില്ല , ശിക്ഷിക്കപ്പെട്ടാലും
ജയിൽ എന്ന   Guest House   കാത്തിരിക്കുന്നു   എന്ന
ഒരു  ചിന്താഗതി  കൂടുതൽ പേരെ   ഈ  രംഗത്തേയ്ക്ക്
ആകർഷിക്കുന്നു .കുറ്റവാളികളുടെ   വക്കാലത്തുമായി
നടക്കുന്ന  കപട  മനുഷ്യാവകാശ പ്രവർത്തകരും   കുറ്റവാളികൾക്ക്   പ്രോത്സാഹനം   നൽകുന്നു .

അക്രമത്തെ   പ്രോത്സാഹിപ്പിക്കുന്നവർ  ഭരണത്തിൽ
എത്തിയാൽ   ഒരു  രാജ്യത്തിൻറെ  ഗതി  എന്താകുമെന്ന്
ദക്ഷിണാഫ്രിക്കയുടെ  20  വർഷത്തെ   ചരിത്രം  ജനാധിപത്യ
വിശ്വാസികളെ   പഠിപ്പിക്കുന്നു . ഇന്ന്   Johannesburg ന്
അടുത്ത്   ടാക്സി operators തമ്മിലുള്ള  വെടിവെയ്പിൽ
നാലുപേർ  മരിച്ചു . ഒരു  സ്ത്രീ  ടാക്സി കയറി  മരിച്ചു .
കേരളത്തിൽ   മുഖം മൂടി ധരിച്ച   robbers  ഒരു ഗൃഹനാഥനെ
കൊന്നതായി  കേട്ടു . ഈ  രണ്ടു രാജ്യങ്ങൾ  തമ്മിലുള്ള
വിടവ്  narrow  down  ചെയ്യുന്നതിൻറെ   സൂചനയാണ്  ഇത് .
ജനാധിപത്യവിശ്വാസികൾ   ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ   കേരളവും   കൈവിട്ടുപോകും .



No comments:

Post a Comment