Wednesday, 19 November 2014

SURAKSHA UPADESHANGAL

സുരക്ഷാ ടിപ്സ്

ശക്തമായ   മഴ  പെയ്ത്   നാടാകെ  പുതിയ  പച്ചപ്പും  ചെറിയ 
തണുപ്പും   തെളിഞ്ഞ  ആകാശവും  ശുദ്ധമായ   വായുവും  പച്ചക്കറിതോട്ടത്തിൽ  നനഞ്ഞ  മണ്ണിന്റെ   മറനീക്കി  തലപൊക്കുന്ന   പയർ വിത്തുകളും   ഒരു  പുതിയ  ഉണർവ്  സൃഷ്ടിച്ചിരിക്കുന്നു .
കൂടാതെ   കൂട്ടുകൂടാൻ   ഒരു  പുതിയ   ചങ്ങാതിയെ  കിട്ടി . ഏപ്രിൽ  മാസത്തിൽ  പിണങ്ങി പോയി  എവിടെയോ  അപകടത്തിൽപ്പെട്ട്   മരിച്ചുപോയ   അപ്പു  എന്ന   പൂച്ചയ്ക്ക് 
പകരമായി  കിട്ടിയ , അതേ  നിറമുള്ള, കറുപ്പും  വെളുപ്പുമുള്ള 
സിഡ്  എന്നു പേരുള്ള  പട്ടിക്കുട്ടി .ചെറുതെങ്കിലും  ശൌര്യം 
ഒട്ടും  കുറവല്ല . ഗോൾ മുഖത്തേക്ക്  പായുന്ന  ഒരു penalty കിക്ക് 
പോലെ യുള്ള   ഓട്ടം . കാതടപ്പിക്കുന്ന , പടക്കം  പൊട്ടുന്ന പോലുള്ള  കുര . ഭാവിയുടെ   ഒരു   വാഗ്ദാനം .

യുദ്ധം   പ്രഖ്യാപിക്കാത്ത   ഒരു  യുദ്ധമേഖലയാണ്   ദക്ഷിണാഫ്രിക്ക . നെൽസണ്‍  മണ്ടേല  സ്വപ്നം  കണ്ട  ദക്ഷിണാഫ്രിക്ക   ഇന്ന്   നിലവിലില്ല . അദ്ധ്വാനിച്ചു  ജീവിക്കുന്ന,
നിയമങ്ങളെ   പാലിച്ച് , നികുതി കൊടുത്ത്   രാജ്യനന്മക്കുവേണ്ടി  പ്രവർത്തിക്കുന്നവർ   അക്രമികളെ
പേടിച്ച്   ജോലിസ്ഥലത്തും  വീടുകളിലും കഴിയേണ്ട
ദുരവസ്ഥയാണ്   ഇന്നുള്ളത് . അക്രമികൾക്ക്   ആരെയും
ഭയപ്പെടേണ്ട   ആവശ്യമില്ല . ജനങ്ങളുടെ   ജീവനും
സ്വത്തും   സംരക്ഷിക്കേണ്ടത്   തങ്ങളുടെ  ഉത്തരവാദിത്വമല്ല   എന്ന്  തോന്നിപ്പിക്കുന്ന  വിധത്തിലാണ്    സർക്കാരിന്റെ   നിലപാട് . അതുകൊണ്ട്
സാമ്പത്തിക ശേഷിയുള്ളവർ    സുരക്ഷയ്ക്ക്   സ്വകാര്യ
സെക്യൂരിറ്റി  കമ്പനികളെ   ആശ്രയിക്കുന്നു . അതും  പൂർണ്ണമായി   ഫലപ്രദമല്ല .

നവമ്പർ  രണ്ടിന്  ലോകവാർത്തകളിൽ   സ്ഥാനം  പിടിച്ച ,
ഞെട്ടിക്കുന്ന   ഒരു  സംഭവം   ഇവിടെ  നടന്നു . ദക്ഷിണാഫ്രിക്കൻ   ഫുട്ബോ ൾ  ടീം  ക്യാപ്റ്റൻ    മെയിവ                                   അവൻറെ  കാമുകിയുടെ   വീട്ടിൽ   അതിക്രമിച്ചു കടന്ന  കവർച്ചക്കാരുടെ    വെടിയേറ്റ്‌  മരിച്ചു . ഓസ്കാർ
Pistorias ൻറെ   കേസ്  മനസ്സിൽ  പച്ചപിടിച്ച് നിൽക്കെയാണ്
പുതിയ   ദുരന്തം . മാത്രമല്ല   പ്രമാദമായ   വേറൊരു
കൊലക്കേസ്സ്   വിചാരണ  ഇപ്പോൾ   Cape  Townൽ   നടക്കുന്നുണ്ട് . 2010 ൽ  ഇന്ത്യൻ  വംശജനായ  ശ്രീൻ ദേവാനി
എന്ന  ധനികൻ   മധുവിധു  ആഘോഷിക്കാൻ   Cape Town ൽ
എത്തി .ദിവാനിയും   ഭാര്യ    അനിയും  സഞ്ചരിച്ചിരുന്ന                     
ടാക്സി   hijack  ചെയ്യപ്പെട്ടു . അനിയെ                         അക്രമികൾ
വെടിവെച്ചു കൊന്നു . പക്ഷേ   ദിവാനി   വാടകകൊലയാളികളെ   ഉപയോഗിച്ച്   ഭാര്യയെ  കൊല
ചെയ്യുകയായിരുന്നു .ഭാര്യയെ   കൊലപ്പെടുത്താൻ
ദിവാനി   ദക്ഷിണാഫ്രിക്കയെ   തെരഞ്ഞെടുത്തത്   വെറുതെയല്ല . ഇവിടെ  കുറ്റം  ചെയ്തിട്ട്   വളരെ  എളുപ്പത്തിൽ   രക്ഷപ്പെടാം . പക്ഷേ   പ്ലാൻ  ചീറ്റിപ്പോയി .
കേസിൽ   ശ്രീൻ   രക്ഷപ്പെട്ട്  പോകാനുള്ള    സാധ്യതകൾ
ഏറെയാണ്‌ . ഓസ്കാർ  Pistorius ൻറെ   കേസ്ൽ   judge ന്
തെറ്റ്  പറ്റിയെന്ന്    പരക്കെ   ആക്ഷേപമുണ്ട് .

ഫുട്ബോൾ   ക്യാപ്റ്റൻ , 27 കാരനായ   സെൻസോ  മെയിവ
മോഷ്ടാക്കളുടെ   വെടിയേറ്റ്‌  മരിച്ച   സംഭവത്തിന്‌   പല
മാനങ്ങളുണ്ട് . '' a  robbery  that  went  horribly  wrong ' എന്നാണ്
ഈ  ദുരന്തത്തെ   വിശേഷിപ്പിക്കുന്നത് . അപ്പോൾ  മറിച്ച്
ചിന്തിക്കുമ്പോൾ   ആ  robbery  ശരിയായ  രീതിയിൽ  നടന്നിരുന്നുവെങ്കിൽ  മെയിവ  കൊല്ലപ്പെടുമായിരുന്നില്ല .
അതായത്   robbers ന്‌  ഏതു സമയത്തും  നമ്മുടെ  വീട്ടിൽ
അതിക്രമിച്ച്  കടക്കാം . ഉടമസ്ഥരെ   കെട്ടിയിട്ട്  ഇഷ്ടമുള്ളതെല്ലാം   എടുത്തുകൊണ്ടു പോകാം . എതിർത്താൽ   അവർ  കൊന്നുകളയും . എല്ലാം  കൊടുത്താലും  ചിലപ്പോൾ   ഒരു  തമാശിന്  കൊന്നെന്നും
വരും . കൊന്നാലും   ഒന്നുമില്ല .അത്  വാർത്തകളിൽ പോലും വരികയില്ല .
കേരളം   ദൈവത്തിൻറെ   സ്വന്തം   നാടാണ്  എ ങ്കിൽ 
ദക്ഷിണാഫ്രിക്ക   കള്ളന്മാരുടെ   സ്വന്തം   നാടാണ് . മറ്റു 
രാജ്യക്കാരായ   മോഷ്ടാക്കൾ   സംഘം ചേർന്ന്  ഇവിടെ 
യഥേഷ്ടം    മോഷണവും   പിടിച്ചുപറിയും   നടത്തുന്നു .
ഷോപ്പിംഗ്‌  malls നിത്യവും   കൊള്ളയടിക്കപ്പെടുന്നു . ഷോപ്പിംഗ്‌ന്    പോകാൻ   ജനങ്ങൾ   ഭയപ്പെടുന്നു .
 
പിടിച്ചുപറിയുടെ    ഒരു  പുതിയ   അടവ്  ഇങ്ങനെയാണ് .
നിങ്ങൾ   ഒരു  ഷോപ്പിംഗ്‌  mallൽ   കാർ  പാർക്ക്‌ ചെയ്തിട്ട് 
ഷോപ്പിംഗ്‌ന്    പോകുന്നു . മോഷ്ടാക്കൾ   നിങ്ങളുടെ നമ്പർ 
plate  അഴിച്ച്  മാറ്റുന്നു .നിങ്ങൾ   അത്  ശ്രദ്ധിക്കാതെ  കാറോടിച്ച്  പോകുന്നു . കുറേ  kms  കഴിയുമ്പോൾ  വേറൊരു  കാർ   പുറകെ  വരുന്നു . '' അയ്യോ ,നിങ്ങളുടെ 
നമ്പർ plate  ഊരിപ്പോയി .'' എന്നുപറഞ്ഞു കൊണ്ട് ,സഹായിക്കാൻ  എന്ന   ഭാവത്തിൽ . നിങ്ങൾ 
കാർ   നിറുത്തുന്നു . കള്ളന്മാർ   കാർ  കൊണ്ടുപോകും .
അല്ലെങ്കിൽ   വിലപിടിപ്പുള്ളതെല്ലാം  തട്ടിയെടുത്ത്  നിങ്ങളെ  വഴിയിൽ   തള്ളുന്നു .പോലീസിൽ  പരാതി 
കൊടുത്തതുകൊണ്ട്‌    യാതൊരു   പ്രയോജനവും ഇല്ല .
Insurance   Claimന്‌   വേണ്ടി  ഒരു   കേസ്  നമ്പർ  കിട്ടും .
അത്ര  മാത്രം .

ഫുട്ബോൾ   ക്യാപ്റ്റൻ   മെയിവയുടെ   കൊല പാതകത്തിൽ  പ്രതികളെ   ആരെയും  ഇതുവരെ
പിടി കിട്ടിയിട്ടില്ല . ഒരാളെ   അറസ്റ്റ് ചെയ്തുവെങ്കിലും
മതിയായ   തെളിവില്ലാത്തതിനാൽ   പിന്നീട്   വിട്ടയച്ചു .
കേരളത്തിൽ   LKG  കുട്ടിയെ  പീഡിപ്പിച്ച    കേസിൽ  ഒരു
ഡ്രൈവറെ    അറസ്റ്റ്  ചെയ്ത്  വിട്ടയച്ച  അതേ  ദിവസം
തന്നെയാണ്    ഇവിടെയും  വിട്ടയച്ചത് .

മെയിവ  കൊല്ലപ്പെട്ടത്   കാമുകിയായ   ഒരു  നടിയുടെ
വീട്ടിൽ  വെച്ചാണ് . 27 കാരനായ   മെയിവ   കാമുകിയെ
രക്ഷിക്കാൻ   ശ്രമിക്കുമ്പോഴാണ്   കൊല്ലപ്പെട്ടതെന്ന്  പറയപ്പെടുന്നു . അവന്   ഭാര്യയിലും   രണ്ട് കാമുകിമാരിലും   ഓരോ  കുട്ടികളുണ്ട് . ഈ  രാജ്യത്ത്
സാധാരണമായ    വിവാഹേതരബന്ധങ്ങളുടെ   ഒരു
ഉദാഹരണമാണ്   ഇത് .

അക്രമങ്ങൾ  തടയാൻ   പോലീസിന്  എന്തുകൊണ്ട്  സാധിക്കുന്നില്ല   എന്ന  ചോദ്യം  ഇവിടെ  പ്രസക്തമാണ് .
ANC / ദക്ഷിണാഫ്രിക്കൻ  കമ്മ്യൂണിസ്റ്റ്   പാർട്ടി കൂട്ടുകെട്ടാണ് ഇവിടെ   ഭരിക്കുന്നത്‌ . യാതൊരു  യോഗ്യതയും  നോക്കാതെ   പാർട്ടി അണികളെ  ഉന്നത
സ്ഥാനങ്ങളിൽ   പ്രതിഷ്ഠിക്കുന്നു . പത്താം ക്ലാസ്സ്‌  പോലും
പസ്സാകാത്തവർ   വകുപ്പുകളുടെ   തലപ്പത്ത്  ഉണ്ട് .ഇതിന്
Cadre depolyment  എന്ന്   പറയുന്നു .സുഖലോലുപതയിൽ
തൽപരരായ   ഇവിടത്തെ   ഇടതുപക്ഷക്കാരെ  Gucci
leftists എന്ന്   പറയുന്നു . രാജ്യത്തിൻറെ  ആകെ  ചുമതലയുള്ള  National  Police  Commissioner, പോലീസിൽ
മുൻ പരിചയമില്ലാത്ത   ഒരു  സ്ത്രീയാണ് .യോഗ്യതയും
Professional  experience ഉം  ഉള്ളവരെ  ഒഴിവാക്കിയാണ്  അവരെ   നിയമിച്ചത് .

പോലീസുകാർക്ക്   ശരിയാ യ  പരിശീലനം  ഇല്ല . ഒരു
കുറ്റകൃത്യം  നടന്ന  സ്ഥലത്തെ  വസ്തുക്കളിൽ  കൈ കൊണ്ട് തൊടരുത്  എന്ന  പ്രാഥമിക പാഠം  പല  പോലീസുകാർക്കും   അറിഞ്ഞുകൂടാ . ഒരു ജനക്കൂട്ടത്തിന്
നേരെ  വെടിവെക്കുമ്പോൾ   അരയ്ക്കു താഴെ  വെടിവെച്ച്
പരമാവധി   ആളപായം  കുറയ്ക്കണമെന്ന  കാര്യം
പോലീസ്   പാലിക്കാറില്ല . 2012 ൽ   മാരിക്കാന  എന്ന
സ്ഥലത്ത്   സമരത്തിൽ  ഏർപ്പെട്ട  platinum ഖനി തൊഴിലാളികൾ  അക്രമാസക്തരായപ്പോൾ   പോലീസ്
34 പേരെ വെടിവെച്ചു കൊന്നു .നൂറുകണക്കിന്  പോലീസുകാർ  ക്രിമിനൽബന്ധമുള്ളവരാണ് .

2000 മുതൽ   2009  വരെ   ദേശീയ  പോലീസ്  Commissioner  ആയിരുന്ന 
സഖാവ്    Jackie  സേലേബിക്ക്    Interpolൻറെ  പ്രസിഡന്റ്‌  ആയി 
സ്ഥാനം  കിട്ടി . ആ  സ്ഥാനം  ദുരുപയോഗം  ചെയ്ത്  അയാൾ 
ഇന്റർപോൾ   രഹസ്യങ്ങൾ   Drug  Syndicates ന് ചോർത്തി കൊടുത്തു . 2010ൽ  അഴിമതി കേസ്ൽ   15 വർഷത്തെ  തടവുശിക്ഷ 
കിട്ടിയ   അയാൾ   രാഷ്ട്രീയ സ്വാധീനം   ഉപയോഗിച്ച്   മെഡിക്കൽ 
parole  നേടി  ഇപ്പോൾ  സുഖജീവിതം   നയിക്കുന്നു .

അക്രമികൾക്ക്   പോലീസിനെ   പേടിയില്ല . മറിച്ച് ,പോലീസിന് 
അക്രമികളെ   പേടിയാണ് . പൂച്ച  എലിയെ  പേടിക്കുന്ന  അവസ്ഥ .
2013 ൽ   77 പോലീസുകാർ   അക്രമികളുടെ   വെടിയേറ്റ്‌  മരിച്ചു .

ഇന്ന്   ചില  സ്ഥലങ്ങളിൽ   മലയാളികൾ   ഭീതിയിൽ  കഴിയുന്നു .
സ്വർണ്ണവില   കൂടിയതിന് ശേഷമാണ്   മലയാളികൾ  ഒരു
target ആയത് .എല്ലാ  വിഭാഗത്തിൽപ്പെട്ട   ജനങ്ങളും robbers
ൻറെ   targets  ആകുന്നുണ്ട് .

 പട്ടികൾ  എന്നിവ  ഇല്ലായിരുന്നു . ഈ  പ്രദേശത്ത്  മോഷണങ്ങൾ   കുറവായിരുന്നു . 2012 വരെ  അങ്ങനെ
തുടർന്നു . 2012 മെയ്‌  12 ന്  ഞങ്ങൾ  സ്കൂളിൽ നിന്ന്  വന്നപ്പോൾ  അസാധാരണമായി   ചില  കുഴമറിച്ചിൽ
ശ്രദ്ധയിൽ പ്പെട്ടു . അടുക്കളയിൽക്കൂടിയാണ്  വീട്ടിലേയ്ക്ക് 
കയറുന്നത് . വീടിൻറെ  ഉള്ളിലേയ്ക്ക് പോകുന്തോറും
എല്ലാം   താറുമാറായി കിടക്കുന്നത് കണ്ട്  ഞെട്ടി . ബെഡ്കൾ  മറിച്ചിട്ടിരിക്കുന്നു . cupboards എല്ലാം തുറന്ന്  വലിച്ചുവാരി  ഇട്ടിരിക്കുന്നു . മാസ്റ്റർ ബെഡ് റൂമി
ൻറെ  ജന്നൽകമ്പി  മുറിച്ച്  അകത്തോട്ട്  വളച്ചാണ്  മോഷ്ടാക്കൾ   അകത്ത്  കയറിയത് . അഞ്ചുമണിക്കൂറെങ്കിലും    അവർ  വീടിനുള്ളിൽ   ചെലവഴിച്ചിരിക്കണം . ഒരു  വൻ സ്വർണ്ണ വേട്ടയുടെ
ലക്ഷണങ്ങൾ   കണ്ടു . ഉണ്ടായിരുന്ന  സ്വർണ്ണം  മക്കളുടെ
വിവാഹത്തിന്  കൊടുത്തിരുന്നു . ബാക്കി  കുറെ  നാട്ടിൽ
Locker ൽ  ആയിരുന്നു . ബാക്കി  കുറെ  പൊട്ടും  പൊടുങ്കും
ഇവിടെ  ഒരു  lockerൽ . ഭാഗ്യവശാൽ  ആ  locker  മോഷ്ടാക്കൾ
കണ്ടില്ല . പക്ഷേ  ലീലാമ്മ  അലസമായി  cupboard ൽ
വെച്ചിരുന്ന


 
 
 


 

1 comment:

  1. The post was disrupted, but will continue. Thanks for 5522 pageviews and 40500 profile views for this blog. Kurian's New Age Blog 8800 pageviews, 73000 profile views

    ReplyDelete