Wednesday, 25 June 2014

ഞാൻ പാലക്കാരനല്ല

നാട്ടിൽ    എവിടെയാണ്  സ്ഥലം?

ആദ്യമായി   പരിചയപ്പെടുമ്പോൾ   ചിലർ   ചോദിക്കും .

''  പാലായ്ക്ക്   അടുത്ത്   പൈകയാണ്   സ്ഥലം . മാണി  സാറിന്റെ  നാട്ടിൽ
നിന്നാണ് .കോട്ടയം  ജില്ല . അക്ഷരനഗരി ''

അഭിമാനത്തോടെ , തല  ഉയർത്തിപ്പിടിച്ച്‌   പറഞ്ഞിരുന്നു . ഇനി  വിഷയം  മാറ്റി ,ഞഞ്ഞാ മിഞ്ഞാ ' പറഞ്ഞ്   തലയിൽ   മുണ്ടിട്ട്   നടക്കണം . പാലായിൽ  മുണ്ടിന്
കുത്തനെ   വില  ഉയരുന്ന   ലക്ഷണമാണ്  കാണുന്നത് .

പാലായുടെ   വലയിൽ  തുടർച്ചയായി   എതിരില്ലാത്ത  രണ്ട്  ഗോളുകൾ  വീണ
കരിദിനമാണ്   2014   ജൂണ്‍   22 . മകൻ   അമ്മയെ   പീഡിപ്പിച്ചു . 6 വയസ്സുകാരിയെ    ആശുപത്രിയിൽ   അതിക്രമിച്ച്  കടന്ന്   പീഡിപ്പിക്കാൻ
ശ്രമിച്ചു !

ഇത്തരം   സംഭവങ്ങൾ   പാലായിൽ   മാത്രമല്ല , കേരളത്തിൽ   എല്ലായിടത്തും
നടക്കുന്നതായി   നിത്യവും   TV യിൽ  കാണുന്നു . ''  സഹോദരിയെ    പീഡിപ്പിച്ചു ', '' ഭർത്താവ്    ഭാര്യയെ   വെട്ടിക്കൊന്നു '', '' ഭാര്യ   quotation   സംഘത്തെ  ഉപയോഗിച്ച്  ഭർത്താവിനെ  കൊന്നു .'', '' കഴുത്ത്   ഞെരിച്ച്  കൊന്നു .'', ''അമ്മ
കുട്ടിയെ   കിണറ്റിൽ  എറിഞ്ഞു കൊന്നു .''  '' പിതാവ്   മകളെ  പീഡിപ്പിച്ചു .''
ഇങ്ങനെ   പോകുന്നു   റിപ്പോർട്ടുകൾ .

ഇതേ   റിപ്പോർട്ടുകൾ   ദക്ഷിണാഫ്രിക്കയിലും   നിത്യവും   കാണുന്നു . കുറവിലങ്ങാട്ടു   ഒരു  യുവതി  മകനെ  കിണറ്റിൽ  എറിഞ്ഞു  കൊന്ന
അതേ   ദിവസം   രണ്ട്   സംഭവങ്ങൾ   ഇവിടെ   വാർത്തയായി . ഒരാൾ
തൻറെ   കാമുകിയുമായി  പിണങ്ങി . രാത്രിയിൽ   ജനലിൽക്കൂടി   കുടിലിൽ
ചാടിക്കയറിയ   അയാൾ   രണ്ടു വയസ്സുള്ള   മകൻറെ   തല  ഭിത്തിയിൽ  ഇടിച്ച് അവനെ  കൊന്നു . 14 വയസ്സുള്ള   മകനെ  കത്തിക്ക്  കുത്തി ,പക്ഷെ  മരിച്ചില്ല .
കാമുകി   ഓടി  രക്ഷപ്പെട്ടു .  മറ്റൊരാൾ    തൻറെ   4   മക്കളെ   നാലഞ്ച്  കൊല്ലമായി  വീടിന്   പുറത്ത്  പോകാൻ   അനുവദിക്കാതെ , അടിമകളെ
പോലെ   താമസിപ്പിച്ചിരുന്നു . ഒരു കുട്ടി  എങ്ങനെയോ  രക്ഷപ്പെട്ട്  അയൽക്കാരെ   വിവരം   അറിയിച്ചു . 16  വയസ്സുള്ള   മൂത്ത  പെണ്‍കുട്ടിയെ
പിതാവ്   ലൈന്ഗികമായി   പീഡിപ്പിച്ചിരുന്നു  എന്ന്   പരിശോധനയിൽ  തെളിഞ്ഞു .കുട്ടികളുടെ   അമ്മയും   പീഡനത്തിന്   കൂട്ടുനിന്നിരുന്നു .

 സ്ത്രീകൾക്കും   കുട്ടികൾക്കും   എതിരായ   കുറ്റകൃത്യങ്ങൾ   ഏറ്റവും
നടക്കുന്ന   ഒരു  രാജ്യമാണ്   ദക്ഷിണാഫ്രിക്ക . ഇത്  മാത്രമല്ല , മറ്റു  കുറ്റ
കൃത്യങ്ങളും    ഇവിടെ   കൂടുതലാണ് . ഒരു  ദിവസം   ശരാശരി  50  കൊലപാതകങ്ങൾ  ഇവിടെ   നടക്കുന്നു .  ബലാൽസംഗം    സാധാരണയാണ് .
മൂന്നിൽ   ഒരു  സ്ത്രീ  ജീവിതത്തിൽ   ഒരിക്കലെങ്കിലും   ബലാൽസംഗത്തിന്
ഇരയായിരിക്കും   എന്നാണ്   കണക്ക് . ആറു മാസം   മാത്രം   പ്രായമുള്ള
പെണ്‍കുട്ടികൾ   ബലാൽ സംഗത്തിന്    ഇരയായിട്ടുണ്ട്.

ജീവിത സൌകര്യങ്ങൾ   വളരെ   വർദ്ധിച്ചു  എന്ന്  അവകാശപ്പെടുമ്പോൾ
ധാർമികമായ   അധ:പതനം  കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും   പരക്കെ
കാണാം . കേരളത്തിൽ   സ്ഥിരതാമസക്കാരനല്ലാത്തത്  കൊണ്ട്  അവിടത്തെ
കാര്യങ്ങൾ   എനിക്ക്   വിശദമായി   അറിഞ്ഞു കൂടാ .

കുടുംബത്തിൻറെ   തകർച്ചയാണ്   ദക്ഷിണാഫ്രിക്കയിൽ   ഒന്നാമതായി
എടുത്തു പറയാവുന്നത് . കുട്ടികൾ   ഉണ്ടാകുന്നതിന്   വിവാഹം  ആവശ്യമില്ല
എന്നതാണ്   നാട്ടു നടപ്പ് . പതിനായിരക്കണക്കിന്   സ്കൂൾ  വിദ്യാർഥിനികൾ
ഓരോ   വർഷവും   അമ്മമാരാകുന്നു . ഇവർക്ക്  ഉണ്ടാകുന്ന  കുട്ടികൾ  വേണ്ടത്ര  care   കിട്ടാതെയാണ്   വളരുന്നത്‌ . ചില  അമ്മമാർ   എയിഡ്സ്  രോഗം   മൂലം   മരിക്കുന്നു . അങ്ങനെ   അനാഥരുടെ   എണ്ണം   പെരുകുന്നു .
വേണ്ടത്ര  care   കിട്ടാതെ   വളരുന്ന  കുട്ടികളിൽ  ചിലർ   മയക്കുമരുന്ന് ,മദ്യം ,മോഷണം ,പുകവലി   മുതലായവയിലേക്ക്‌   തിരിയുന്നു .

വിവാഹവും   കുടുംബജീവിതവും   പഴഞ്ചനാണ് , വിവാഹബന്ധത്തിൽ  അല്ലാതെ  കുട്ടികൾ  ഉണ്ടാകുന്നതിൽ   കുഴപ്പമില്ല -ഇതൊക്കെ   പുരോഗമനമാണെന്ന്  വാദിക്കുന്നവരുണ്ട് . വെറുതെ  ഒന്നിച്ച്   താമസിക്കുന്നതും   കാർ  മാറുന്നത്‌  പോലെ   ജീവിതപങ്കാളിയെ   മാറുന്നതും
ചിലർക്ക്   പുരോഗമനമാണ് . അങ്ങനെയുള്ളവർ   പെട്ടന്ന്  തെറ്റിപ്പിരിയുകയും   കുട്ടികൾക്ക്   വേണ്ടത്ര   care  കിട്ടാതെ   വരികയും
ചെയ്യുന്നു . കുടുംബ കലഹം  കണ്ട്  വളരുന്ന  ചില  കുട്ടികൾ  അക്രമവാസന
ഉള്ളവരായി  മാറുന്നു .

ഏതെങ്കിലും   മതത്തിൽ   വിശ്വാസമില്ലാത്തത്‌   അക്രമവസനയ്ക്ക്  ഒരു
കാരണമായി   കാണാവുന്നതാണ് . '' മുകളിൽ  ഇരിക്കുന്ന  ആൾ  കാണും ''  എന്ന്   യഥാർത്ഥ  വിശ്വാസം   ഉള്ള   ഒരാൾ   ക്രൂരകൃത്യങ്ങൾ   ചെയ്യാൻ  മടിക്കും .

പൊതുവെ   സ്ത്രീകളോട്   ബഹുമാനമില്ലാത്ത   രാജ്യമാണ്   ദക്ഷിണാഫ്രി ക്ക .
ഇന്നത്തെ   പ്രസിഡന്റ്   ജേക്കബ്‌ സുമാ , ബലാത്സംഗ കേസ്സിൽ   തലനാരിഴയ്ക്ക്   ശിക്ഷയിൽ നിന്ന്   രക്ഷപ്പെട്ട  ആളാണ് . ദക്ഷിണാഫ്രിക്കയിലെ
ഏറ്റവും  ഉന്നതനായ   കമ്മ്യൂണിസ്റ്റ് / ട്രേഡ്  union   നേതാവ് ,Z  വാവി , കഴിഞ്ഞ
കൊല്ലം   തൻറെ   ഓഫീസ് സെക്രെടരിയെ   പട്ടാപ്പകൽ   ഓഫീസിൽ  വെച്ച്
ബലാൽസംഗം   ചെയ്തു .പക്ഷെ   സമ്മർദ്ദം   ചെലുത്തി   കേസ്  പിൻവലി പ്പിച്ചു .വാവി   ഇപ്പോൾ   suspension ൽ   ആണ് .

ഈയിടെ   വളരെ   വിചിത്രമായ  ഒരു  സംഭവം  ഇവിടെ  നടന്നു . ദക്ഷിണാഫ്രിക്കൻ   Broadcasting  Corporation ൻറെ    തലവന് , നല്ല  സേവനത്തിന്റെ
പാരിതോഷികമായി   ഒരു   സമുദായക്കാർ   കൊടുത്തത്   23  വയസ്സുള്ള
ഒരു   യുവതിയെ   ആണ് ! ഒരു  ഗോത്ര വർഗക്കാരുടെ   പാരമ്പര്യമാണ് പോലും ! ഈ  വാർത്ത‍   വിവാദമായപ്പോൾ   സംഘാടകർ  അത്  മാധ്യമ സൃഷ്ടിയാണെന്ന്   പറഞ്ഞ്  ഇപ്പോൾ   ആടിനെ   പട്ടിയാക്കാൻ   ശ്രമിക്കുകയാണ് .

എല്ലാറ്റിലും   ഉപരി  , അമിതമായ   മദ്യപാനം   എല്ലാവിധ   തിന്മകൾക്കും
വളം  വെച്ചു   കൊടുക്കുന്നു . കേരളത്തിലെ പോലെ   നല്ല  വേതനമാണ്   ഇവിടെ   തൊഴിലാളികൾക്ക്   ലഭിക്കുന്നത് . അതുകൊണ്ട്   നല്ല രീതിയിൽ
കുടുംബജീവിതം   നയിക്കുന്നവരുണ്ട് . പക്ഷേ   കുറെ  പേർ  കിട്ടുന്നതെല്ലാം
മദ്യത്തിനു വേണ്ടി   പാഴാക്കുന്നു , കുറ്റകൃത്യങ്ങൾ   ചെയ്യുന്നു . മദ്യപിച്ച്
കാറോടിച്ച്   അപകടങ്ങളിൽ  പെടുന്നു .

മദ്യപരിൽ  ചിലർ  മദ്യലഹരിയിൽ   കുട്ടികൾക്കും   സ്ത്രീകൾക്കും  എതിരായ
ലൈംഗിക അതിക്രമങ്ങളിൽ   ഏർപ്പെട്ടതായി   കേരളത്തിലും   ഇവിടെയും
സ്ഥിരം  റിപ്പോർട്ട്‌  ചെയ്യപ്പെടുന്നു . ഇരയുടെ   പ്രായം  6 മാസം, 6 വയസ്സ് , 60 വയസ്സ് -ഇതൊന്നും   മദ്യപന്   പ്രശ്നമല്ല .

ഒരാൾ   സ്ഥിരം  മദ്യപിക്കുന്ന   മര്യാദക്കാരനാണ്   എന്നിരിക്കട്ടെ . എല്ലാവരോടും   നല്ല  സ്നേഹം . പരനാറി  വിളിയൊന്നുമില്ലാത്ത   അയാൾ
പണി  കഴിഞ്ഞ്  കുറെ   മദ്യപിച്ച ശേഷം  വീട്ടിൽ  ആരെയും ശല്യപ്പെടുത്താതെ
കിടന്നുറങ്ങുന്നു .ഇവിടെയാണ്‌   വിദ്യാഭ്യാസത്തിന്റെ   കാര്യം  പ്രസക്തമാകുന്നത് . ദക്ഷിണാഫ്രിക്കയിലെ   കാര്യം   എടുക്കാം . ഒന്നാം ലോക
സൌകര്യങ്ങൾ  ഉള്ളവർ , മിഡിൽ ക്ലാസ് , പാവപ്പെട്ടവർ -ഇങ്ങനെ  മൂന്ന്
തട്ടുകളിലാണ്   ജനങ്ങൾ . പാവപ്പെട്ട കുട്ടികൾക്ക്   സൗജന്യവിദ്യാഭ്യാസമാണ് .
പുസ്തകങ്ങൾ ,നോട്ട് ബുക്കുകൾ , പേന ,പെൻസിൽ , എന്നിവയ്ക്ക് പുറമെ
ഉച്ചഭക്ഷണവും   ബസ്‌ യാത്രയും   സൌജന്യമാണ് . തീർച്ചയായും   വളരെ
നല്ല   കാര്യമാണ്   സർക്കാർ   ചെയ്യുന്നത് .പക്ഷെ  സൗജന്യവിദ്യാഭ്യാസം  ഉദ്ദേശിച്ച  ലക്ഷ്യം   കാണുന്നില്ല . ഉദാഹരണമായി , കേരളത്തിലെ  പോലെ
ഗ്രാമപ്രദേശങ്ങളിൽ   സർക്കാർ  ഹൊസ്പിറ്റലുകളിൽ    വേണ്ടത്ര   ഡോക്ടർമാർ   ഇല്ല . പാവപ്പെട്ടവരുടെ   സ്‌കൂളുകളിൽ   വിദ്യാഭ്യാസം
ശരിക്ക്   നടക്കുന്നില്ല   എന്നതാണ്  പ്രധാന   കാരണം . ഗ്രാമത്തിൽ നിന്നുള്ള
ഒരു  കുട്ടി  പഠിച്ച്   ഡോക്ടർ  ആയാൽ ത്തന്നെ    ഗ്രാമത്തിൽ   സേവനം  ചെയ്യാൻ  ആ കുട്ടിക്ക്   താൽപര്യം ഉണ്ടായിരിക്കുകയില്ല .

ഒരു  കുട്ടിയെ   സ്കൂളിൽ  ചേർത്താൽ   ബാക്കിയെല്ലാം   സ്കൂളുകാർ  നോക്കിക്കൊള്ളും   എന്നാണ്   ചില   മാതാപിതാക്കളുടെ  തെറ്റു ധാരണ .
കുട്ടികളുടെ   പഠനത്തിൽ   മാതാപിതാക്കൾ   പങ്കെടുക്കണം   എന്ന  കാര്യം
അവർ   മനസ്സിലാക്കുന്നില്ല . സ്വഭാവ രൂപീകരണം    കുടുംബത്തിലാണ്  നടക്കുന്നത് . എൻറെ   സ്കൂളിലെ   കുട്ടികൾ  ഇങ്ങനെ   പറയാറുണ്ട് .'' എൻറെ
അച്ഛൻ   ആരാണെന്ന്  എനിക്ക്  അറിഞ്ഞു കൂടാ .''  '' എനിക്ക്  അച്ഛനുണ്ട്‌ ,പക്ഷെ  എനിക്ക്  യാതൊരു  സപ്പോർട്ടും  തരുന്നില്ല .'' '' എനിക്ക്   അമ്മ  മാത്രമേയുള്ളു .'' '' എൻറെ   അച്ഛനും   അമ്മയും   മരിച്ചു പോയി .''
'' എൻറെ  അമ്മ   അച്ഛനെ  ഉപേക്ഷിച്ച്   വേറൊരാളുടെ  കൂടെയാണ്  താമസം .''
ചില   കുട്ടികൾക്ക്   ആരുമില്ല . പല  കാരണങ്ങളാൽ   കുടുംബത്തിൻറെ  പങ്കാളിത്തവും   പിന്തുണയും   ഇല്ലാത്തത്   കുട്ടികളുടെ   പഠനത്തെ    പ്രതികൂലമായി    ബാധിക്കുന്നു . ചില കുട്ടികൾ   അക്രമികളായി തീരുന്നു .

ഞങ്ങളുടെ   സ്കൂളിലെ   ചില  കുട്ടികൾ   മദ്യപിക്കുന്നവരാണ് . weekend ൽ
അവർ    പുസ്തകം   കൈ കൊണ്ട്   തൊടുകയില്ല . തിങ്കളാഴ്ച  അവർ  ഉറക്കം
തൂങ്ങുന്നത്   കാണാം . ഗ്രാമപ്രദേശങ്ങളിൽ   വയസ്സ്  നോക്കാതെ   മദ്യം  കിട്ടും .
''  മദ്യം   വാങ്ങാൻ   നിങ്ങൾക്ക്   എവിടെ നിന്നാണ്  പണം  കിട്ടുന്നത് ?'' ഞാൻ
കുട്ടികളോട്   ചോദിക്കാറുണ്ട് . ''  എൻറെ   മുത്തശ്ശിയുടെ   പെൻഷനിൽ  നിന്നാണ് .''  മറുപടി . '' ഓരോ   സ്കൂൾ  ആവശ്യത്തിനാണെന്ന്  പറഞ്ഞ്
പണം   വാങ്ങിക്കും .''

മൊബൈൽ ഫോണിൻറെ    ഉപയോഗം   കുട്ടികളുടെ  പഠനത്തെ   പ്രതികൂലമായി    ബാധിക്കുന്നു . അത്   കുട്ടികളെ   വായനയിൽ  നിന്ന്  അകറ്റുന്നു . പഠിക്കുന്ന   പുസ്തകങ്ങളല്ലാതെ   ഒന്നും   അവർ   വായിക്കുന്നില്ല .
അല്പ്പം   സമയം  കിട്ടിയാൽ   അവർ   സോഷ്യൽ   നെറ്റ്‌വർക്ക്ൽ    ആയിരിക്കും . അതിൽക്കൂടി   ചില  കുട്ടികൾ   pornography കണുന്നു . ചാറ്റ്
ചെയ്യുന്നു .അക്രമരംഗങ്ങൾ  കണ്ട്   ആസ്വദിക്കുന്നു . കഴിഞ്ഞ കൊല്ലം  ഒരു
പെണ്‍കുട്ടി   സ്വയം  നഗ്നvedio   എടുത്ത്   പ്രചരിപ്പിച്ചു .പക്ഷെ   നടപടിയൊന്നും   ഉണ്ടായില്ല . ദക്ഷിണാഫ്രിക്കയിൽ   വിദ്യാർത്ഥികൾ ക്കെതിരെ   എന്തെങ്കിലും
ശിക്ഷണ നടപടി   എടുക്കാൻ   പ്രയാസമാണ് . കുട്ടികൾ  തെറ്റ്  ചെയ്താൽ
മാതാപിതാക്കൾ  അവരെ   സപ്പോർട്ട്   ചെയ്യും . അതുകൊണ്ട്   കുട്ടികളെല്ലാം
അച്ചടക്കമില്ലാത്തവരാണെന്ന്    എന്ന്   അർത്ഥമില്ല .

ഇന്ന്   radioയിൽ    ഒരു   വാർത്ത‍   കേട്ടു . '' Johannesburg നടുത്ത്   ഒരാൾ   ഭാര്യയെ
കോടാലികൊണ്ട്‌   വെട്ടി   കൊലപ്പെടുത്തി .''  (25 June )

Shakespeare ടെ   King Lear    എന്ന   നാടകത്തിൽ   ലിയർ   രാജാവ്‌   ചോദിക്കുന്നുണ്ട് .'' എന്തു കൊണ്ടാണ്   ചില   മനുഷ്യർ   കഠിന ഹൃദയരായിരിക്കുന്നത് ?''

വിദ്യാഭ്യാസം   ഇല്ലാത്തതുകൊണ്ടാണോ ?  എങ്കിൽ  എന്തുകൊണ്ടാണ്   അമേരിക്കയിൽ   സ്‌കൂളുകളിൽ , അല്ലെങ്കിൽ   കോളേജ്കളിൽ    ചിലപ്പോൾ
യാതൊരു   കാരണവുമില്ലാതെ   ചിലർ   വെടിവെയ്പ്   നടത്തുന്നത് ?

വിദ്യാഭ്യാസം  ഉണ്ടോ   ഇല്ലയോ   എന്നതല്ല   പ്രശ്നം . ബഹുമാനം   ഉണ്ടോ
എന്നതാണ്   പ്രശ്നം . കഴിഞ്ഞ  കൊല്ലം   ഒരു   വീഡിയോ  ഇവിടെ   പ്രചരിച്ചു .
വെള്ളക്കാരുടെ  സ്കൂളിൽ   ആണ് . ഒരു   പയ്യൻ   ഹോക്കി stick  കാണിച്ച്
അധ്യാപകനെ   ക്ലാസ്സിൽ  നിന്ന്  ആട്ടിയോടിക്കുന്നതാണ്   രംഗം . ഇത്തരം
വിദ്യാഭ്യാസമാണ്   പല   രാജ്യങ്ങളിലും    നടക്കുന്നത് . പണ്ട്   ഒരു  വിദ്യാർത്ഥി   എന്ന്   പറഞ്ഞാൽ   മതിപ്പുണ്ടായിരുന്നു . ഇന്ന്   അതില്ല .

ബഹുമാനം   എന്ന്   പറയുമ്പോൾ   മനുഷ്യരോട്  മാത്രമല്ല , പ്രകൃതിയോടും
ഉള്ള   ബഹുമാനം   പ്രധാനമാണ് . സ്നേഹം   ഇല്ലാത്ത  കുടുംബം , ചെടികളും
പൂക്കളും  ശലഭങ്ങളും  പക്ഷികളും  ഇല്ലാത്ത   ചുറ്റുപാടുകൾ , മദ്യവും
മയക്കുമരുന്നും ,  മാതാവിന്റെ


യോ   പിതാവിന്റെയോ   അവിഹിത   ബന്ധങ്ങൾ , ആ  ബന്ധങ്ങൾക്ക്   അധികപ്പറ്റായി , പീഡനവും   ചിലപ്പോൾ
മരണവും   ഏറ്റുവാങ്ങേണ്ടി വരുന്ന , അദിദിയെപോലുള്ള   കുട്ടികൾ -ദുരന്ത
കഥകൾ   നിത്യവും   ആവർത്തിക്കപ്പെടുകയാണ് . എല്ലാ   ദുരന്ത കഥകളിലും
ഒരു  വില്ലനുണ്ട് . മൊബൈൽ .

*                    *                *                         *                *                 *                   *

ഞാൻ     പഠിപ്പിച്ചിരുന്ന    സ്‌കൂളിൽ   മൊബൈൽ   ഫോണിന്   നിരോധനമുണ്ട് .
പക്ഷെ , കുട്ടികൾ    നിയമത്തിന്  പുല്ലുവില / ഒട്ടുപാൽ   വിലയാണ്  കല്പ്പിച്ചിരുന്നത് . മുമ്പ്  പ്രിൻസിപ്പലായിരുന്ന   മിസ്സിസ്   വിസ്സർ , മൊബൈലിന്റെ   ദുരുപയോഗം   കണ്ടില്ലെന്ന്   നടിച്ചിരുന്നു . ഇപ്പോൾ  ലീലാമ്മ  അവിടെ   ആക്ടിംഗ്  പ്രിൻസിപ്പൽ   ആണ് .  കൊത്തികൊത്തി  മുറത്തിൽ  കയറി  കൊത്തിയപ്പോൾ    നടപടി  എടുക്കാൻ   എല്ലാവരും   ചേർന്ന്   തീരുമാനമെടുത്തു . ജൂണ്‍  13 ആം   തീയതി , പോലീസിൻറെ   സഹായത്തോടെ
ഒരു   മിന്നൽ  പരിശോധന   നടത്തി . 670   കുട്ടികൾ   ഉള്ള   സ്‌കൂളിൽ   പിടിച്ചെടുത്തത്  87   ഫോണുകളും  3  പിച്ചാത്തികളും   കുറേ  കഞ്ചാവും !
കുറെ  കുട്ടികൾ   തന്ത്ര പൂർവ്വം   ഒളിപ്പിച്ചതും  കൂട്ടിയാൽ     ആകെ   ഫോണ്‍
നൂറിലധികം    വരും . ഫോണ്‍   പിടിക്കപ്പെട്ടാൽ   തിരിച്ച്  കിട്ടാൻ   100 rand
പിഴ   അടക്കണം . ഫോണ്‍   പിടിച്ചെടുത്തത്   കേട്ട് , തേനീച്ചക്കൂട്   ഇളകിയതുപോലെ   ചില   മാതാപിതാക്കൾ   100   rand മായി  എത്തി . ചില
ഫോണുകൾ   3000  rand   വിലയുള്ളതാണ് . ഫോണ്‍  ഉള്ള  കുട്ടികൾക്ക്   പഠനത്തിന്  ആവശ്യമായ    calculator   ഇല്ല . പഠനത്തെക്കാൾ    അവർക്ക്  പ്രധാനം   സോഷ്യൽ   മീഡിയ   ആണ് .  മാതാപിതാക്കൾ   അതിന്   കൂട്ടുനിൽക്കുന്നു .  17 ആം    തീയതി   മാത്രമാണ്    ഫോണുകൾ   വിട്ടുകൊടുത്തത് . എന്തായാലും   സ്കൂളിന്    വട്ടചെലവിനുള്ള   കാശ്  കിട്ടി .
8700   rand .













No comments:

Post a Comment