Tuesday, 10 June 2014

ORU KURUVIYUDE THATTAKAM

ഒരു   കുരുവിയുടെ    തട്ടകം

ശീതകാലമായി . അവസാനത്തെ   റോസാപൂവും   പറിച്ചെടുത്തു .പറിച്ച്   എടുത്തില്ലെങ്കിൽ    വാടിപ്പോകും . കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌   മുതൽ  ഇവിടെ 
സജീവമായിരുന്ന   പക്ഷികൾ   എങ്ങോട്ടോ   യാത്രയായി . ഇരുപതോളം 
കൂടുകൾ   പണിതു വെങ്കിലും   എല്ലാം  അഴിച്ചിട്ട്   വെറുതെ   മടങ്ങിയ  റാം 
എന്ന   മഞ്ഞപക്ഷിയും  ( weaver bird ) ഉം   ആ  കൂട്ടത്തിൽ   ഉണ്ട് . 
വഴയിലകൾ  വാടിപ്പോയി .

എന്നാൽ   എല്ലാം   നഷ്ടപ്പെട്ടിട്ടില്ല . എല്ലാ   മരങ്ങളും   ഇല  പൊഴിച്ചിട്ടില്ല .
ശീതകാലത്തിൽ   വിടരുന്ന   പൂക്കളുണ്ട്‌ . അവയിൽ  ഒന്നാണ്  aloe . 

ശീതകാലത്തെ   വകവെക്കാതെ   സ്വന്തം   സ്ഥലത്ത്   വളരെ  സന്തോഷമായി 
കഴിയുന്ന   പക്ഷികളുണ്ട് . വിദേശത്ത്  നല്ല  ജോലിസാധ്യതകൾ  ഉണ്ടെങ്കിലും 
അങ്ങോട്ട്‌   പോകാതെ   നാട്ടിൽ   പിടിച്ച് നിൽക്കുന്നവരെ പ്പോലെ . 

മുമ്പ്  കാണാത്ത  പക്ഷികൾ  കൂട്ടം  കൂട്ടമായി   വരുന്നത്  കണ്ടു .സ്ഥിര താമസത്തിനല്ല . വെറുതെ   ചുറ്റുപാടുകൾ   ഒന്ന്   കണ്ടിട്ട്   പോകാൻ  വരുന്നവർ . ശീതകാലത്തെ   അവർ  ഇഷ്ടപ്പെടുന്നതുപോലെ   തോന്നി .

കാഴ്ച്ചയിൽ   അടയ്ക്ക  പോലിരിക്കുന്ന   കുഞ്ഞികുരുവികളെ   ഇപ്പോൾ 
കാണാനില്ല . ഡിസംബർ -ജനുവരി   മാസങ്ങളിൽ   പഴുത്ത  പീച്ചുകൾ 
കൊത്തി തിന്നാൻ   അവർ  ധാരാളമായി   എത്തിയിരുന്നു .


aloe   പൂത്തു നിൽക്കുന്നത്   മനോഹരമായ   ഒരു   കാഴ്ചയാണ് . aloe യുടെ 
പൂന്തേൻ   നുകരാൻ   തേനീച്ചകളും   നീലക്കുരുവികളും  എത്താറുണ്ട് .
തുടക്കത്തിൽ   രണ്ടു  കുരുവികൾ   ഉണ്ടായിരുന്നു . ഒന്നിന് തിളക്കമുള്ള 
നീലനിറമാണ് . മറ്റേതിനു കഴുത്ത് ഭാഗത്ത്‌   നീലനിറവും  ബാക്കി   തവിട് 
നിറവുമാണ് .ആദ്യത്തേത്   ആണ്‍ പക്ഷിയാണെന്ന്   അനുമാനിക്കാം . എന്തായാലും   aloes  എല്ലാം   പെണ്‍കുരുവിയുടെ   പൂർണ്ണ നിയന്ത്രണത്തിലാണ്

സാധാരണ  പക്ഷികൾ    കൂട്ടം   കൂട്ടമായി , അല്ലെങ്കിൽ   ജോടികളായി  കാണപ്പെടുന്നു . മുട്ടിയുരുമ്മി , പരസ്പരം  തൂവലുകൾ  വൃത്തിയാക്കുന്ന  കമിതാക്കളെ  ഇവിടെ  കാണാം . എന്നാൽ  aloe  കയ്യടക്കിയിരിക്കുന്ന  കുരുവി
പ്രണയം   എന്ന  വികാരം   ഇല്ലാത്തവളാണ് . ഇവളെ   ശാലിനിയെന്നു  വിളിക്കാം .  സരിതയ്ക്ക്   ശേഷം  വിവാഹ തട്ടിപ്പുകാരി   ശാലിനിയാണല്ലോ
താരം , തട്ടിപ്പിന്റെ   നൂതന മേഖലകൾ   തുറക്കുന്ന   തട്ടിപ്പുനാട്ടിൽ .

പ്രണയം   വേറെ ,പൂന്തേൻ   വേറെ  എന്നാണ്   ശാലിനിയുടെ   തത്വ ശാസ്ത്രം .അതിനാൽ   aloe  നിൽക്കുന്ന   ഏരിയയിൽ   ഒരു  നോ-ഫ്ലൈ   zone  പ്രഖ്യാപിച്ചിരിക്കുകയാണ് . ഭർത്താവെന്നല്ല , തെനീച്ചകൾക്കു  പോലും
പ്രവേശനമില്ല .  പക്ഷേ   തേനീച്ചകളെ   നിയന്ത്രിക്കാൻ   അവൾക്ക്   കഴിയുകയില്ല .

രാവിലെ  മുതൽ   വൈകുന്നതുവരെ    ശാലിനി   busyയാണ് .  ഓരോ  റൌണ്ട്
കഴിഞ്ഞ്   അടുത്തുള്ള   മരത്തിൽ   വിശ്രമം . തൂവൽ വൃത്തിയാക്കൽ , മിനുക്കു
പണികൾ . വീണ്ടും   പൂവുകളിലെയ്ക്ക് .  ഞാൻ   അടുത്തു ചെല്ലുന്നത്
അവൾക്ക്   ഇഷ്ടമില്ല . '' തേൻ   കുടിക്കുന്നിടത്ത്   നിനക്കെന്തു  കാര്യം ?'' എന്ന്
അർത്ഥം    വരുന്ന   ചില   പ്രധിഷേധശബ്ദങ്ങൾ   പുറപ്പെടുവിച്ച്   അകലേയ്ക്ക്
പറന്നു   പോകും . വീണ്ടും   വരും . കാർ  അടുത്ത്  അതിൽ  ഒളിച്ചിരുന്നാണ്
ഞാൻ   ശാലിനിയെ   കാണുന്നത് . ഒളി ക്യാമറ    പ്രയോഗവുമുണ്ട് .  5  വർഷം
വരെ    തടവ്‌   കിട്ടാവുന്ന   കുറ്റമാണ് .

aloe   പൂത്ത   വാർത്ത‍  കേട്ട്   മുന്തിയ  ഇനം   ഒരു  കുരുവി  ഇ

വിടെയെത്തി .
ശലിനിയെക്കാൾ   വലുതാണ്‌ . മുമ്പൊരിക്കലും  കണ്ടിട്ടില്ല . അല്പ്പം  തേൻ
ചോദിച്ച്  വന്നതാണ് .  പക്ഷേ   ആ  സുന്ദരനെയും   ശാലിനി   ഓടിച്ചു വിട്ടു .
അങ്ങനെ   ശാലിനിയുടെ   സ്വേച്ചാധിപത്യം    തുടരുന്നു .

ഞങ്ങളുടെ   പേരക്കുട്ടികൾ   ഇവിടെ  ആധിപത്യം   സ്ഥാപിച്ചത്  ഇഷ്ടപ്പെടാതെ
അപ്പു  എന്ന്  പേരുള്ള  പൂച്ച   പിണങ്ങി   പുറപ്പെട്ടു  പോയി . ചങ്ങാത്തം  സ്ഥാപിക്കാൻ   കുട്ടികൾ   നടത്തിയ  ശ്രമങ്ങൾ  അവന്  ബോധിച്ചില്ല . ഇതു
വരെ   അവൻ  തിരിച്ചെത്തിയിട്ടില്ല . ഇനി   പ്രതീക്ഷയുമില്ല .എന്തെങ്കിലും
അപകടം   സംഭവിച്ചതാകാം . പ്രാവുകളെ   പിടിക്കുന്നതിൽ   expert  ആയിരുന്നു
അപ്പു . അവനുള്ളപ്പോൾ    നിലത്തിറങ്ങാൻ   പക്ഷികൾ   ധൈര്യപ്പെട്ടിരുന്നില്ല .
അവൻറെ   അഭാവം   മുതലെടുത്തുകൊണ്ട്‌   ഇപ്പോൾ   അവർ   നിലത്തിറങ്ങുന്നു .  ഇപ്പോൾ   ഇവിടം   അവരുടെ   തട്ടകമാണ് .






No comments:

Post a Comment