Saturday, 28 June 2014

ഒരു തട്ടിപ്പിൻറെ കഥ ( ചെറുകഥ )

പാല   ജനമൈത്രി    പോലീസ്    സ്റ്റേഷൻൻറെ   മുറ്റത്ത്‌   പതിവ് പോലെ  വൻ തിരക്കായിരുന്നു .പ്രത്യേ കിച്ച്    തട്ടിപ്പ്  കേസുകൾ   കൈകാര്യം   ചെയ്യുന്ന
സ്പെഷ്യൽ   കൌണ്ടർൽ .  ആ  കൌണ്ടർലേയ്ക്കുള്ള   ക്യൂ  പെരുമ്പാമ്പിനെപ്പോലെ   വളഞ്ഞു  പുളഞ്ഞ്   റോഡ്‌  വരെ  എത്തിയിരുന്നു .
തട്ടിപ്പ്   കേസുകൾ   കൈകാര്യം   ചെയ്യുന്ന   ഇൻസ്പെക്ടർ   ദിനേശിന്
കൈ   നിറയെ   ജോലിയാണ് . അദ്ദേഹം   കോഴിക്കോട്ടുകാരനാണ് .കൌണ്ടർലെ  തിക്കും  തിരക്കും  കണ്ടപ്പോൾ   അദ്ദേഹം    പറഞ്ഞു .

''  ഈ   പാലാക്കാർ   ഭയങ്കര ബുദ്ധിമാന്മാർ   ആണെന്നാണ്   ഞാൻ  കരുതിയിരുന്നത് . ഇപ്പോഴാണ്‌   നിജസ്ഥിതി   മനസ്സിലാകുന്നത്‌ .''

''  അണ്ടിയോടടുക്കുമ്പോൾ  മാങ്ങയുടെ  പുളി   അറിയും .''  സഹായിയായ   പോലീസുകാരൻ   പറഞ്ഞു .

       ക്യൂയിൽ   നിന്നവർ   വളരെ   വിഷണ്ണരായി    കാണപ്പെട്ടു . വിവിധ തട്ടിപ്പുകൾക്ക്‌  ഇരയായി   പണവും   ഭൂമിയും   മാനവും    നഷ്ടപ്പെട്ടവരാണ് .
ചിലർ   പരാതികളുടെ   കടലാസ്സ്‌ കെട്ടു കൊണ്ട്  മുഖം  മറയ്ക്കാൻ  ശ്രമിച്ചു
കൊണ്ടിരുന്നു . അവരിൽ   ഒരാൾ   മറ്റുള്ളവരുടെ  ദൃഷ്ടിയിൽ   പെടാതിരിക്കാൻ  വളരെ  പാടുപെട്ടിരുന്നു . ഏതാണ്ട് 55   വയസ്സ്  പ്രായം .
shave   ചെയ്യാത്ത  മുഖം .

  ''  കടുവാമേട്ടിൽ    പാപ്പച്ചനല്ലേ ? കണ്ടിട്ട്  ആദ്യം   മനസ്സിലായില്ല .'' ക്യൂവിൽ
നിന്ന  ഒരാൾ   പറഞ്ഞു .

  പാപ്പച്ചൻ   എന്നയാൾ  '' അതെ ''  എന്നു  മാത്രം  പറഞ്ഞ് തല  തിരിച്ചു .

''  പൈകയിൽ  നിന്നായിരിക്കും . അവിടെയാണല്ലോ മൃഗങ്ങളുടെയും പക്ഷികളുടെയും പേര്  ചേർത്ത്  വീട്ടുപേരുകൾ  ഉള്ളത് . കടുവാതൂക്കിൽ ,
പാമ്പുതൂക്കിൽ , പുലിക്കുന്നേൽ , പോത്തും മൂട്ടിൽ , കുരുവിക്കൂട്ടിൽ , കോഴികൊത്തിക്കൽ , ആനവിരളിൽ ,നരിതൂക്കിൽ  മുതലായവ .''

തുല്യദുഖിതരാണെങ്കിലും    അവർ  ചിരിച്ചു . പാപ്പച്ചൻ   ചിരിച്ചില്ല .

പാപ്പച്ചന്റെ   ഊഴമായപ്പോൾ   നാലു മണിയായി .

 '' എന്താ   ചേട്ടാ   പ്രശ്നം ?''

''  എന്റേതു   ഒരു   നീണ്ട   കഥയാണ് .''

''  എന്തായാലും    പറഞ്ഞ്  തുലയ്ക്ക് .''   ഇൻസ്പെക്ടർ   ദിനേശ്  പറഞ്ഞു .

''  അതിപുരാതനമായ   കടുവമേട്ടിൽ   കുടുംബത്തിൽ   പരേതനായ  കുഞ്ഞെപ്പു
ചേട്ടന്റേയും   ഏലിയാമ്മയുടെയും   പത്തു   മക്കളിൽ  ഏറ്റവും   ഇളയവനാണ്  ഞാൻ . മൂത്ത   രണ്ട്  ചേട്ടന്മാർ   മലബാറിൽ   കുടിയേറി .രണ്ടുപേരും  മരിച്ചു  പോയി . രണ്ടു  പേർ  കന്യാസ്ത്രീകളാണ് . രണ്ടു പേർ
നേഴ്സ് മാരാണ് .ഒരാൾ   അമേരിക്കയിലും   ഒരാൾ   ജെർമനിയിൽ .ഒരാൾ  വൈദികൻ . രണ്ട് ജ്യേഷ്ടന്മാർ   പ്രൊഫസർ മാരായി  റിട്ടയർ  ചെയ്തു .പിന്നെ
ഞാൻ .''

''  ഭാര്യ , മക്കൾ ?''

''  വിവാഹം   കഴിച്ചില്ല .''

''   ഞങ്ങൾക്ക്   12  ഏക്കർ   ഭൂമിയുണ്ട് . കൃഷി കാര്യങ്ങളും  മാതാപിതാക്കളുടെ   കാര്യങ്ങളും   നോക്കി  എൻറെ   സമയം  കടന്നു പോയി .
മാതാപിതാക്കളുടെ    അവസാന കാലത്ത്   രണ്ടു പേരും   കിടപ്പായിരുന്നു .അമ്മയ്ക്ക്  പ്രമേഹവും   ചാച്ചനു   prostate  കാൻസറും  ആയിരുന്നു . നീണ്ട
12   വർഷങ്ങൾ   ഞാൻ   അവരെ  ശുശ്രൂഷിച്ചു .''

''  സമയം   പോകുന്നു , നിങ്ങളുടെ   പ്രശ്നം  എന്താണ് ?''  ദിനേശ്   പറഞ്ഞു .

'' ഇനി   കാര്യത്തിലേയ്ക്ക്   കടക്കാം . ചാച്ചനും   അമ്മയും  മരിച്ചു . കൃഷി
കാര്യങ്ങൾ  നോക്കി   ഞാൻ   സ്വസ്ഥമായി   കഴിയുകയായിരുന്നു .
ഒരു ദിവസം   റബ്ബർവെട്ടുകാരൻ   തങ്കപ്പന്റെ   മകൻ  ശശി   ഒരു  മൊബൈൽ
ഫോണിൽ  നോക്കി   ചിരിക്കുന്നതു   കണ്ടു . അവൻ  പ്ലസ്‌ 2 വിൽ   പഠിക്കുന്നവനാണ് . അച്ഛനെ   സഹായിക്കാൻ   അവൻ   ചിലപ്പോൾ   വരാറുണ്ട്‌ . മിടുക്കനാണ് . ഞാൻ   അവനോട്   ചോദിച്ചു .

''  എന്താടാ   ചിരിക്കുന്നത് ?''

''  ഞാൻ  ചാറ്റ്  ചെയ്യുകയാണ് .ദാ  കണ്ടോ , എൻറെ  ഗേൾ ഫ്രണ്ട് ആണ് .''

അവൻ   ഫോണിലെ   ഫോട്ടോ   എന്നെ   കാണിച്ചു . സുന്ദരിയായ   ഒരു
പെണ്‍കുട്ടി .

  ''  എന്താടാ   ഈ  ചാറ്റ്   എന്നുപറഞ്ഞാൽ ?''

  ''  എന്താ   പറയുക ...ടെന്നീസ്   കളി   തുടങ്ങുന്നതിന്  മുമ്പ്   നദാലും
ഷരപോവയും  ഒക്കെ   വെറുതെ   പന്ത്  തട്ടി കളിക്കുന്നത്  കണ്ടിട്ടില്ലേ ? അതുപോലെ . ചുമ്മാ   വാക്കുകൾ  കൊണ്ടുള്ള   ഒരു  തട്ടിക്കളി . നല്ല
രസമാ . ചേട്ടൻറെ   കയ്യിൽ   പൂത്ത   കാശ്   ഒത്തിരിയില്ലേ . ഒരു
നല്ല   ഫോണ്‍   വാങ്ങി   ചുമ്മാ   ചാറ്റ്  ചെയ്യ് .''

''  ഓ , അതൊ ക്കെ   ചെറുപ്പക്കാർക്ക്  ഉള്ളതല്ലേ ? മാത്രമല്ല , സെൽ ഫോണ്‍
ശരിക്ക്   operate   ചെയ്യാൻ   എനിക്ക്   അറിഞ്ഞു കൂടാ .''

''  വേണമെങ്കിൽ  ഞാൻ   പഠിപ്പിച്ചു  തരാം . ചേട്ടൻറെ  ബന്ധുക്കൾ  ഇല്ലേ
വിദേശത്ത് ? അവരുമായി    ചാറ്റ്  ചെയ്യാം . ഫോട്ടോകൾ  കാണാം . നടോടുമ്പം
നടുവെ   ഓടണം   ചേട്ടാ ." ശശി   പറഞ്ഞു .

ആ   ചെറുക്കൻ   പറഞ്ഞതിൽ   കാര്യമുണ്ടെന്ന്   തോന്നി .

അവൻറെ  കയ്യിൽ   ആറായിരം   രൂപാ  കൊടുത്തുവിട്ടു . അവൻ   Samsung ൻറെ നല്ല   ഒരു   ഫോണ്‍  വാങ്ങി കൊണ്ടുവന്നു . ഞൊടിയിടയിൽ  എല്ലാം  activate
ചെയ്തു . അവൻ തന്നെ  എൻറെ  ഫോട്ടോ  എടുത്ത്  എല്ലാം   സെറ്റ് up ആക്കി .
ശശിയുടെ   കരവിരുത്   സമ്മതിച്ചു   കൊടുക്കണം .അങ്ങനെ  facebook ൽ
ഒരു  അന്ഗമായി .  എൻറെ  മുമ്പിൽ   ഒരു  പുതിയ   ലോകം  തുറന്നു . ചേട്ടന്മാരുടെ  മക്കളുമായി   ബന്ധപ്പെട്ടു . വൈകുന്നേരം   സീരിയൽ  കാണുന്നത്
വെട്ടി ച്ചുരുക്കി   fb യിൽ   ചുറ്റിക്കറങ്ങി .

ഒരു ദിവസം   അങ്ങനെ   ചുറ്റിക്കറങ്ങുമ്പോൾ   ഒരു  friend request   കണ്ടു .Sumangali
wants  to  be   your  friend .''   ഏതോ   ഒരു  യുവതിയാണ് . ദീപികാ പാദുകൊനിന്റെ
കവർ ഫോട്ടോയാണ്   ഇട്ടിരിക്കുന്നത് . ഒരു  യുവതി   സൗഹൃദം  അഭ്യർഥിക്കുമ്പോൾ   അത്   നിഷേധിക്കുന്നത്    മോശമല്ലേ ? അങ്ങനെ   ഞാൻ
confirm   ക്ലിക്ക്   ചെയ്തു .പ്രത്യേക  താല്പര്യമൊന്നും   തോന്നിയില്ല .

fb യിൽ ചുറ്റി കറങ്ങുമ്പോൾ   സുമംഗലി   ചാറ്റിൽ  പ്രത്യക്ഷപ്പെട്ടു  തുടങ്ങി .സുമ  എന്നാണ്   ചുരുക്കപ്പേര് .

സുമ :    ഹായ്   ചേട്ടാ
ഞാൻ : ഹായ്    സുമ
സുമ :  ചേട്ടൻ  എന്തെടുക്കുന്നു ?
ഞാൻ :  വെറുതെ   പത്രം   വായിച്ച്   ഇരിക്കുന്നു .
സുമ :  പത്രത്തിൽ   എന്നാ   ഒണ്ട്   വിശേഷം ?
ഞാൻ : പീഡനം , തട്ടിപ്പ് , പിന്നെ   വിവാദങ്ങൾ .
സുമ :   തട്ടിപ്പുകാരെ  സൂക്ഷിക്കണം . ഇന്നത്തെ   കാലത്ത്    ആരേയും  വിശ്വസിച്ചു  കൂടാ .

ഞാൻ :  ശരിയാണ് .
സുമ :  ചേട്ടൻ    കാപ്പി  കുടിച്ചോ ?
ഞാൻ :  കുടിച്ചു .
സുമ : എന്താ   വിഭവങ്ങൾ ?
ഞാൻ :  കപ്പയും   മീൻകറിയും . സുമ   എന്ത്  കഴിച്ചു ?
സുമ : പുട്ടും   കടലയും . ചേട്ടൻ  എത്ര   കാലമാണ്   ഇങ്ങനെ   ഒറ്റയ്ക്ക്  കഴിയുന്നത്‌ ?
ഞാൻ :  ഞാൻ  used  ആണ് .
സുമ :  ഒരു  പെണ്ണൊക്കെ   കേട്ടേണ്ടേ ?
ഞാൻ : ഓ , ഇനി   അതിന്   scope   ഇല്ല .
സുമ :   അതെന്താ ?
ഞാൻ :  പ്രായം   കടന്നു പോയി . 55  കഴിഞ്ഞു .
സുമ :  ചുമ്മാ   പറയുകയാ . ചേട്ടനെ   കണ്ടാൽ  ഒരു   മുപ്പത്തഞ്ചെ   തോന്നിക്കൂ
.
              ഇത്   വായിച്ചപ്പോൾ   എനിക്ക്  കുളിര്   കോരിയിടുന്നത് പോലെ  തോന്നി .



സുമ :  എൻറെ   പരിചയത്തിൽ   ഒരു  പെണ്ണുണ്ട് . 26  വയസ്സ്   പ്രായം . സുന്ദരിയും    സുശീലയുമാണ് .സ്വന്തമായി   ബിസിനസ്‌    നടത്തുന്നവളാണ് .

ഞാൻ :   ആരാണവൾ ?

സുമ :   അത്   ഞാൻ   തന്നെയാണ് .

അപ്പോഴും   ഞാൻ  കോൾമയിർ കൊണ്ടു .

ഞാൻ : എന്താ  നിൻറെ   ഫോട്ടോ   ഇടാത്തത് ?

സുമ :  ചേട്ടന്   ഒരു  സർപ്രൈസ്   ആയിക്കോട്ടെ   എന്ന്  കരുതിയാണ് .

അങ്ങനെ   ഞങ്ങളുടെ   ചാറ്റിംഗ്   നീണ്ടു നീണ്ടു  പോയി . നദാലും   ഫെദെറരും
അഞ്ചു സെറ്റുകൾ   കളിച്ച   മാരത്തോണ്‍   മാച്ചുകൾ  പോലെ . പന്ത്  നിലം തൊടാതെ   വായുവിൽ   മാത്രം   തത്തിക്കളിച്ച   നീണ്ടുനീണ്ട   സെറ്റുകൾ . ഞങ്ങളുടെ   ഹൃദയങ്ങൾ   അടുത്തു . അവസാനം   വിവാഹിതരാകാൻ  ഞങ്ങൾ   തീരുമാനിച്ചു . വിവാഹം   എല്ലാവരേയും   അറിയിച്ച് , പള്ളിയിൽ
വെച്ച്   നടത്തണമെന്ന്   ഞാൻ   ചാറ്റിയ പ്പോൾ   സുമ  തിരിച്ച്   ചാറ്റി .

'' കല്യാണം   ആദ്യം   രജിസ്റ്റർ   ചെയ്യുക .പിന്നെ   ആഘോഷമായ   വിവാഹം
പള്ളിയിൽ . എല്ലാവർക്കും   ഒരു  സർപ്രൈസ്   ആകട്ടെ .''

അങ്ങനെ  ഞാൻ   പാല   registration   ഓഫീസിൽ    കൃത്യം   9 മണിക്ക്  ഹാജരായി .എന്നാൽ   26 കാരിയായ   സുമംഗലിയെ  അവിടെ  കണ്ടില്ല . കുറെ  കഴിഞ്ഞപ്പോൾ   ഉപ്പുമാങ്ങാഭരണി   പോലെ  തടിച്ച   ഒരു  സ്ത്രീ   അടുത്ത് വന്ന്  ചോദിച്ചു .

" സാർ    ആരെയാണ്   അന്വേഷിക്കുന്നത് ?''

  " സുമംഗലി   എന്നു  പേരുള്ള    സുമ .''

''   ഞാനാണ്    ആ   സുമംഗലി ''

 ഇടിവെട്ട്   ഏറ്റവനെ പോലെ   ഞാൻ   പകച്ച്‌  നിന്നുപോയി . ചതിയിൽ
കുടുങ്ങിയെന്നു   മനസ്സിലാക്കിയ  ഞാൻ   ഉടൻ തന്നെ   ഒരു  ഓട്ടോ  പിടിച്ച്
പൈകയിലേയ്ക്ക്   പാഞ്ഞു . കുറെ  ദൂരം പിന്നിട്ടപ്പോൾ  ഒരു  ഹോണ്ടാ  സിറ്റി
ഓട്ടോ യുടെ  മുമ്പിൽ   വിലങ്ങനെ   നിറുത്തി . അതിൽ   സുമയും   രണ്ട്  ഗുണ്ടകളും    ഉണ്ടായിരുന്നു . അവരിൽ   ഒരു  ഗുണ്ടാ എന്നെ   കത്തി കാണിച്ച്
ഭീഷണിപ്പെടുത്തി   കാറിൽ   കയറ്റി   Registration   ഓഫീസിൽ  കൊണ്ടുപോയി
വിവാഹം  രജിസ്റ്റർ   ചെയ്തു .

എൻറെ   ആദ്യരാത്രി   ഒരു   ഭീകര രാത്രി    ആയിരുന്നു . സുമയും  ഗുണ്ടകളും
എന്നെ  ബലമായി   വീട്ടിലേയ്ക്ക്   കൊണ്ടു പോയി . അവർ   വീടെല്ലാം  അരിച്ച്  പെറുക്കി   തപ്പി , ആധാരങ്ങളും   സ്വർണ്ണവും   എല്ലാം  എടുത്തു . കത്തി കാട്ടി
ഭീഷണിപ്പെടുത്തി  ചില   മുദ്രപത്രങ്ങളിൽ   ഒപ്പു വെപ്പിച്ചു . ഭൂമിയെല്ലാം
'ഭാര്യ'യുടെ  പേരിൽ  എഴുതിച്ചു . റബ്ബർ  വിറ്റു കിട്ടിയ   65000  രൂപായും
എൻറെ  Atm   കാർഡും    അവർ  കൊണ്ടു പോയി . വെളുപ്പിന്   പാലാ  കുരിശുപള്ളിക്ക്    സമീപം    ഇറക്കിവിട്ടു .  ഇതാണെൻറെ  ദുരന്ത കഥ .

''  ചേട്ടൻ   ഭാഗ്യവാനാണ് .  അവർ  കൊന്ന്   ഓടയിൽ   എറിഞ്ഞില്ലല്ലോ . ഇൻസ്പെക്ടർ  ദിനേശ്   പറഞ്ഞു . '' ഞങ്ങൾ   അന്വേഷിക്കാം .കുറേ  സമയമെടുക്കും .''

''   താങ്ക് യു   സാർ .''   പാപ്പച്ചൻ    പറഞ്ഞു .

*                                 *                                  *                               *                         *






 
     

No comments:

Post a Comment