കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ ആഘോഷങ്ങൾ കണ്ടപ്പോൾ
ഞാൻ എൻറെ പ്രൈമറി സ്കൂൾ പ്രവേശത്തെപ്പറ്റി ഓർത്തു. പ ലതരം വാർഷികങ്ങൾ ആഘോഷിക്കുന്നത് ഇന്ന് ഒരു ഫാഷൻ ആയിരിക്കുന്നത്
കൊണ്ട് വിദ്യാരംഭത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കാനുള്ള
ഒരവസരം എനിക്ക് കിട്ടിയിരിക്കുകയാണ് .
അന്നും ഇന്നുമായുള്ള പ്രധാന വ്യത്യാസം കുടുംബത്തിൽ കുട്ടികളുടെ
എണ്ണത്തിലുള്ള വ്യത്യാസമാണ്. ഇന്ന് ശരാശരി 1-3 കുട്ടികളാണ് ഒരു
കുടുംബത്തിൽ ഉള്ളത് . അന്ന് ഞങ്ങളുടെ നാട്ടിൽ 6 -14 ആണ് . ഇന്ന് ഒരു
കുട്ടിയുടെ എല്ലാ ചലനങ്ങളും മാതാപിതാക്കളുടെ നിരീക്ഷണത്തിലാണ് .
ഇന്ന് മാതാപിതാക്കൾ spy satellites പോലെയാണ് . എൻറെ കുട്ടിക്കാലത്ത്
ഞങ്ങൾക്ക് മാതാപിതാക്കളുടെ ശ്രദ്ധ വളരെ കുറച്ചേ കിട്ടിയിരുന്നുള്ളു .
10 -12 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തെ തീറ്റി പോറ്റുന്നത്തിനുള്ള ബദ്ധപ്പാടിൽ ആയിരുന്നു മാതാപിതാക്കൾ . മുതിർന്ന കുട്ടികൾ ഇളയവരുടെ കാര്യങ്ങൾ നോക്കിയിരുന്നു . കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല .അതിൽ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല .
വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആവേശം നാട്ടിൽ ഉണ്ടായിരുന്നു . 1950 ൽ
പാലാ കോളേജ് സ്ഥാപിച്ചതോടെയാണ് ഈ ആവേശം എല്ലാ വീടുകളിലും
എത്തിയത്. എൻറെ മൂത്ത ജ്യേഷ്ഠൻ , പ്രൊഫസർ എൻ കെ ജോസഫ്
അന്ന് പാല കോളേജിൽ പഠിക്കുകയാണ് . അടുത്ത ജ്യേഷ്ഠൻ തോമ്മാചെൻ
ഹൈ സ്കൂളിൽ . താഴെയുള്ള സഹോദരി മറിയക്കുട്ടി middle സ്കൂളിൽ .
ഏലിക്കുട്ടിയും ദേവസ്യച്ചനും പൈക ലിറ്റിൽ ഫ്ലവർ പ്രൈമറി സ്‌കൂളിൽ .
ആ സ്കൂളിലാണ് 1954ൽ ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത് . ഏറ്റവും മൂത്ത ചേച്ചിയെ പണ്ടേ വിവാഹം ചെയ്ത് അയച്ചിരുന്നു . രണ്ടാമത്തെ
ചേച്ചി അന്നക്കുട്ടി മഠത്തിൽ ചേർന്നിരുന്നു . അന്നക്കുട്ടി പാല St .Mary's
High സ്കൂളിൽ നിത്യവും നടന്നു പോയി പഠിച്ചതാണ് .
പൈക പള്ളിയുടെ സമീപത്തായിരുന്നു സ്കൂൾ . ഒന്ന് മുതൽ അഞ്ച്
വരെ ക്ലാസുകൾ . ഓരോ ക്ലാസ്സിലും 25 കുട്ടികളിൽ കൂടുതൽ ഇല്ല . വാസ്തവത്തിൽ അത് ഒരു ഹാൾ ആയിരുന്നു . തട്ടി കൊണ്ട് ക്ലാസുകൾ
തിരിച്ചിരുന്നു . അടുത്ത ക്ലാസ്സിൽ പഠിപ്പിക്കുന്നത് കേൾക്കാം . കെട്ടി അടക്കാത്ത ഹാൾ ആയതിനാൽ റോഡിൽ വല്ലപ്പോഴും ബസ്സും കാളവണ്ടിയും പോകുന്നത് കാണാം .
സ്കൂളിലേക്ക് നടന്നാണ് പോകുന്നത് . അയലത്തെ രണ്ടു പറമ്പുകളിൽകൂടി
നടന്ന് ,പിന്നെ ഒരു ഇടവഴിയിലൂടെയാണ് യാത്ര . മഴക്കാലത്ത് ഒരടിയെങ്കിലും വെള്ളം ഉണ്ട് . ഒരു ചെറിയ കുന്ന് കയറി ഇറങ്ങേണ്ടത് കൊണ്ട് ആ ഭാഗത്ത് വെള്ളമില്ല . പൈക യുടെ അടുത്തെത്തുമ്പോൾ ഇടവഴി ചന്തയുടെ അടുത്താണ് . ഉണക്കമീനിന്റെ ദുർഗന്ധം അവിടെ
നിറഞ്ഞു നിന്നിരുന്നു .
uniform , ചെരുപ്പ് എന്നിവ കുട്ടികൾക്ക് ഇല്ല . ചില ആണ്‍കുട്ടികൾ നിക്കർ
അല്ലെങ്കിൽ മുണ്ട് മാത്രം ധരിച്ചാണ് എത്തുക . readymade വസ്ത്രങ്ങൾ അന്ന്
ഇല്ല . അളവെടുത്ത് തൈപ്പിക്കുകയാണ് പതിവ് .
കന്യാസ്ത്രീകൾ മാത്രം പഠിപ്പിച്ചിരുന്ന സ്കൂളായിരുന്നു അത് .
അന്നത്തെ പാഠപുസ്തകം ഇങ്ങനെ ആയിരുന്നു :
അമ്മ , അണ , ആന ,ആമ , ഇമ , ഇല , ഈറ ,ഈച്ച , ഉല , ഉറി ,ഊത്ത് , ഊഞ്ഞാൽ , ഏണി ,ഏലം , ഒട്ടകം ,ഓന്ത് etc ( അണ തിരുവിതാംകൂറിലെ നാണയം ആയിരുന്നു . )
പഠനം ബുദ്ധിമുട്ടുള്ള കാര്യമായി എനിക്ക് തോന്നിയില്ല . കാരണം
എൻറെ സഹോദരീസഹോദരന്മാർ പഠിക്കുന്നത് കണ്ടും കേട്ടും കുറെ
കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നു . ഉദാഹരണമായി , എൻറെ മൂത്ത
ചേട്ടൻ Indian Express വരുത്തിയിരുന്നു . അതിൽ ടാർസന്റെ ചിത്രകഥയുണ്ട് .
ചേട്ടൻ എല്ലാ ദിവസവും അത് പറഞ്ഞു തരും . തോമ്മാചെൻ ഹാംലെറ്റ് ,
മാർത്താണ്ഡ വർമ്മ , കരുണ , വാഴക്കുല , മുതലായ കഥകൾ പറഞ്ഞു തരും .
മറ്റുള്ളവരുടെ പാഠപുസ്തകങ്ങളും ഞാൻ മറിച്ചു നോക്കും .
ചില വാരാന്ത്യങ്ങളിൽ ചേട്ടൻറെ ഒരു സുഹൃത്ത് , പരേതനായ പ്രൊഫസ്സർ
എം ടി ഇമ്മാനുവേൽ, ഒന്നിച്ച് പഠിക്കാനായി വരും . അവർ ഇംഗ്ലീഷിൽ
സംസാരിച്ച് practice ചെയ്തിരുന്നു .
കുട്ടികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് കുടുംബം ,പ്രകൃതി എന്നിവയിൽ
നിന്നാണ് . സ്കൂളിന് മൂന്നാം സ്ഥാനമേയുള്ളൂ എന്നാണ് എൻറെ വിനീതമായ അഭിപ്രായം . സ്വന്തം അമ്മയെപ്പോലെ പ്രധാനമാണ് പ്രകൃതി .
ഉദാഹരണമായി ഒരു ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ പശുവിനെപ്പറ്റി, അല്ലെങ്കിൽ തെങ്ങിനെപ്പറ്റി ഒരു പാഠം ഉണ്ട് എന്നിരിക്കട്ടെ .
സ്വന്തം വീട്ടിൽ ഒരു പശു ,അല്ലെങ്കിൽ ഒരു തെങ്ങ് ഉള്ള ഒരു കുട്ടിക്ക് ആ
പാഠം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല . മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യുകയും അത്തരം നല്ല കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുകയും വേണം .
1950 കളിൽ പ്രകൃതിക്ക് കോട്ടം തട്ടിയിരുന്നില്ല .ഞങ്ങളുടെ നാട്ടിൽ ഓരോ
കുടുംബത്തിനും 6 -10 ഏക്കർ ഭൂമി ഉണ്ടായിരുന്നു . ഭൂരഹിതരും ഉണ്ടായിരുന്നു . റബ്ബറിന് വലിയ സ്ഥാനം ഉണ്ടായിരുന്നില്ല . പറമ്പുകളിൽ
മാവ് ,പ്ലാവ് , ആഞ്ഞിലി , പന ,പുളി ,കശുമാവ് മുതലായ വൃക്ഷങ്ങൾ ധാരാളം ഉണ്ടായിരുന്നു . പശു ,ആട് ,കോഴി ,പന്നി മുതലായവയെ വളർത്തിയിരുന്നു .വൈദ്യുതി , ടാർ റോഡ് , റേഡിയോ ,ടിവി ,കളർ ചിത്രങ്ങൾ
മുതലായ കാര്യങ്ങൾ ഇല്ലാത്ത അക്കാലത്ത് പ്രകൃതിയിലെ അത്ഭുതങ്ങളാണ് കുട്ടികൾക്ക് സന്തോഷം നൽകിയിരുന്നത് . വളരെ കുറച്ച്
സമയമാണ് ഞങ്ങൾ വീടിനുള്ളിൽ ചെലവഴിച്ചിരുന്നത് . ഇത് പ്രത്യേക
പഠനം അർഹിക്കുന്നു .
1954 ലെ പ്രധാന സംഭവം ആദ്യകുർബാന സ്വീകരണമായിരുന്നു . പാലാ
ബിഷപ്പ് Dr സെബാസ്റ്റ്യൻ വയലിൽ ആയിരുന്നു മുഖ്യ കാർമ്മികൻ . സിസ്റ്റെർസ് ഞങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് ഒരുക്കി . എൻറെ
പിതാവ് വില കൂടിയ കുപ്പായം തൈപ്പിച്ചു . shoes വാങ്ങി . പള്ളിയിൽ
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടു വരിയായി നിറുത്തി .എന്നെ
മുമ്പിൽ നിറുത്തുമെന്ന് പ്രതീക്ഷിച്ചില്ല . പെണ്‍കുട്ടികളിൽ മുമ്പിൽ
റോസമ്മ
എന്ന കുട്ടിയായിരുന്നു . വെള്ള വസ്ത്രം ധരിച്ച് മുടി ചൂടി ,കയ്യിൽ പൂച്ചെണ്ടുമായി നിന്ന അവൾ ഭൂമിയിലെ മാലാഖയായി എനിക്ക് തോന്നി .
മെത്രാന്റെ കൈ മുത്തി യപ്പോൾ അപൂർവമായ ഒരു സുഗന്ധം അനുഭവപ്പെട്ടു . വയലിൽ തിരുമേനി വിദേശയാത്രകൾ നടത്തിയിട്ടുള്ള
ആളാണ് . ഫ്രാൻസിൽ നിന്നോ ഇറ്റലിയിൽ നിന്നോ വാങ്ങിയ pefume ൻറെ
സുഗന്ധമായിരുന്നു അത് .
ഒരു ദിവസം സ്കൂളിൽ ഒരു പാമ്പാട്ടി വന്നു . സ്കൂൾ നേരത്തെ വിട്ടു .പാമ്പാട്ടി കുഴൽ ഊതിതുടങ്ങി . നാനാഭാഗത്ത് നിന്നും പാമ്പുകൾ അസ്ത്രങ്ങൾ പോലെ ചീറി വന്നു . പാമ്പാട്ടി അവയെ പിടിച്ച് കുട്ടകളിൽ
നിക്ഷേപിച്ചു . ഇത്രയധികം പാമ്പുകൾ ആ പറമ്പിൽ ഉണ്ടായിരുന്നു എന്നത്
വളരെ അവിശ്വസനീയമായി തോന്നി . അന്ന് വൈകീട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ചാച്ചൻ ഇങ്ങനെ പറഞ്ഞു .
'' പാമ്പാട്ടി സിസ്റ്റെർസിനെ പറ്റിച്ചു .പാമ്പാട്ടി രഹസ്യമായി തൻറെ പാമ്പുകളെ പറമ്പിൽ അഴിച്ചു വിട്ടിരുന്നു . സ്വന്തം പാമ്പുകളെയാണ്
അയാൾ പിടിച്ചത് . സിസ്റ്റെർസിനു നല്ല ഒരു തുക നഷ്ടമായി .''
എല്ലാവരും ചിരിച്ചു .
ഞാൻ എൻറെ പ്രൈമറി സ്കൂൾ പ്രവേശത്തെപ്പറ്റി ഓർത്തു. പ ലതരം വാർഷികങ്ങൾ ആഘോഷിക്കുന്നത് ഇന്ന് ഒരു ഫാഷൻ ആയിരിക്കുന്നത്
കൊണ്ട് വിദ്യാരംഭത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കാനുള്ള
ഒരവസരം എനിക്ക് കിട്ടിയിരിക്കുകയാണ് .
അന്നും ഇന്നുമായുള്ള പ്രധാന വ്യത്യാസം കുടുംബത്തിൽ കുട്ടികളുടെ
എണ്ണത്തിലുള്ള വ്യത്യാസമാണ്. ഇന്ന് ശരാശരി 1-3 കുട്ടികളാണ് ഒരു
കുടുംബത്തിൽ ഉള്ളത് . അന്ന് ഞങ്ങളുടെ നാട്ടിൽ 6 -14 ആണ് . ഇന്ന് ഒരു
കുട്ടിയുടെ എല്ലാ ചലനങ്ങളും മാതാപിതാക്കളുടെ നിരീക്ഷണത്തിലാണ് .
ഇന്ന് മാതാപിതാക്കൾ spy satellites പോലെയാണ് . എൻറെ കുട്ടിക്കാലത്ത്
ഞങ്ങൾക്ക് മാതാപിതാക്കളുടെ ശ്രദ്ധ വളരെ കുറച്ചേ കിട്ടിയിരുന്നുള്ളു .
10 -12 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തെ തീറ്റി പോറ്റുന്നത്തിനുള്ള ബദ്ധപ്പാടിൽ ആയിരുന്നു മാതാപിതാക്കൾ . മുതിർന്ന കുട്ടികൾ ഇളയവരുടെ കാര്യങ്ങൾ നോക്കിയിരുന്നു . കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല .അതിൽ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല .
വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആവേശം നാട്ടിൽ ഉണ്ടായിരുന്നു . 1950 ൽ
പാലാ കോളേജ് സ്ഥാപിച്ചതോടെയാണ് ഈ ആവേശം എല്ലാ വീടുകളിലും
എത്തിയത്. എൻറെ മൂത്ത ജ്യേഷ്ഠൻ , പ്രൊഫസർ എൻ കെ ജോസഫ്
അന്ന് പാല കോളേജിൽ പഠിക്കുകയാണ് . അടുത്ത ജ്യേഷ്ഠൻ തോമ്മാചെൻ
ഹൈ സ്കൂളിൽ . താഴെയുള്ള സഹോദരി മറിയക്കുട്ടി middle സ്കൂളിൽ .
ഏലിക്കുട്ടിയും ദേവസ്യച്ചനും പൈക ലിറ്റിൽ ഫ്ലവർ പ്രൈമറി സ്‌കൂളിൽ .
ആ സ്കൂളിലാണ് 1954ൽ ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത് . ഏറ്റവും മൂത്ത ചേച്ചിയെ പണ്ടേ വിവാഹം ചെയ്ത് അയച്ചിരുന്നു . രണ്ടാമത്തെ
ചേച്ചി അന്നക്കുട്ടി മഠത്തിൽ ചേർന്നിരുന്നു . അന്നക്കുട്ടി പാല St .Mary's
High സ്കൂളിൽ നിത്യവും നടന്നു പോയി പഠിച്ചതാണ് .
പൈക പള്ളിയുടെ സമീപത്തായിരുന്നു സ്കൂൾ . ഒന്ന് മുതൽ അഞ്ച്
വരെ ക്ലാസുകൾ . ഓരോ ക്ലാസ്സിലും 25 കുട്ടികളിൽ കൂടുതൽ ഇല്ല . വാസ്തവത്തിൽ അത് ഒരു ഹാൾ ആയിരുന്നു . തട്ടി കൊണ്ട് ക്ലാസുകൾ
തിരിച്ചിരുന്നു . അടുത്ത ക്ലാസ്സിൽ പഠിപ്പിക്കുന്നത് കേൾക്കാം . കെട്ടി അടക്കാത്ത ഹാൾ ആയതിനാൽ റോഡിൽ വല്ലപ്പോഴും ബസ്സും കാളവണ്ടിയും പോകുന്നത് കാണാം .
സ്കൂളിലേക്ക് നടന്നാണ് പോകുന്നത് . അയലത്തെ രണ്ടു പറമ്പുകളിൽകൂടി
നടന്ന് ,പിന്നെ ഒരു ഇടവഴിയിലൂടെയാണ് യാത്ര . മഴക്കാലത്ത് ഒരടിയെങ്കിലും വെള്ളം ഉണ്ട് . ഒരു ചെറിയ കുന്ന് കയറി ഇറങ്ങേണ്ടത് കൊണ്ട് ആ ഭാഗത്ത് വെള്ളമില്ല . പൈക യുടെ അടുത്തെത്തുമ്പോൾ ഇടവഴി ചന്തയുടെ അടുത്താണ് . ഉണക്കമീനിന്റെ ദുർഗന്ധം അവിടെ
നിറഞ്ഞു നിന്നിരുന്നു .
uniform , ചെരുപ്പ് എന്നിവ കുട്ടികൾക്ക് ഇല്ല . ചില ആണ്‍കുട്ടികൾ നിക്കർ
അല്ലെങ്കിൽ മുണ്ട് മാത്രം ധരിച്ചാണ് എത്തുക . readymade വസ്ത്രങ്ങൾ അന്ന്
ഇല്ല . അളവെടുത്ത് തൈപ്പിക്കുകയാണ് പതിവ് .
കന്യാസ്ത്രീകൾ മാത്രം പഠിപ്പിച്ചിരുന്ന സ്കൂളായിരുന്നു അത് .
അന്നത്തെ പാഠപുസ്തകം ഇങ്ങനെ ആയിരുന്നു :
അമ്മ , അണ , ആന ,ആമ , ഇമ , ഇല , ഈറ ,ഈച്ച , ഉല , ഉറി ,ഊത്ത് , ഊഞ്ഞാൽ , ഏണി ,ഏലം , ഒട്ടകം ,ഓന്ത് etc ( അണ തിരുവിതാംകൂറിലെ നാണയം ആയിരുന്നു . )
പഠനം ബുദ്ധിമുട്ടുള്ള കാര്യമായി എനിക്ക് തോന്നിയില്ല . കാരണം
എൻറെ സഹോദരീസഹോദരന്മാർ പഠിക്കുന്നത് കണ്ടും കേട്ടും കുറെ
കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നു . ഉദാഹരണമായി , എൻറെ മൂത്ത
ചേട്ടൻ Indian Express വരുത്തിയിരുന്നു . അതിൽ ടാർസന്റെ ചിത്രകഥയുണ്ട് .
ചേട്ടൻ എല്ലാ ദിവസവും അത് പറഞ്ഞു തരും . തോമ്മാചെൻ ഹാംലെറ്റ് ,
മാർത്താണ്ഡ വർമ്മ , കരുണ , വാഴക്കുല , മുതലായ കഥകൾ പറഞ്ഞു തരും .
മറ്റുള്ളവരുടെ പാഠപുസ്തകങ്ങളും ഞാൻ മറിച്ചു നോക്കും .
ചില വാരാന്ത്യങ്ങളിൽ ചേട്ടൻറെ ഒരു സുഹൃത്ത് , പരേതനായ പ്രൊഫസ്സർ
എം ടി ഇമ്മാനുവേൽ, ഒന്നിച്ച് പഠിക്കാനായി വരും . അവർ ഇംഗ്ലീഷിൽ
സംസാരിച്ച് practice ചെയ്തിരുന്നു .
കുട്ടികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് കുടുംബം ,പ്രകൃതി എന്നിവയിൽ
നിന്നാണ് . സ്കൂളിന് മൂന്നാം സ്ഥാനമേയുള്ളൂ എന്നാണ് എൻറെ വിനീതമായ അഭിപ്രായം . സ്വന്തം അമ്മയെപ്പോലെ പ്രധാനമാണ് പ്രകൃതി .
ഉദാഹരണമായി ഒരു ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ പശുവിനെപ്പറ്റി, അല്ലെങ്കിൽ തെങ്ങിനെപ്പറ്റി ഒരു പാഠം ഉണ്ട് എന്നിരിക്കട്ടെ .
സ്വന്തം വീട്ടിൽ ഒരു പശു ,അല്ലെങ്കിൽ ഒരു തെങ്ങ് ഉള്ള ഒരു കുട്ടിക്ക് ആ
പാഠം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല . മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യുകയും അത്തരം നല്ല കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുകയും വേണം .
1950 കളിൽ പ്രകൃതിക്ക് കോട്ടം തട്ടിയിരുന്നില്ല .ഞങ്ങളുടെ നാട്ടിൽ ഓരോ
കുടുംബത്തിനും 6 -10 ഏക്കർ ഭൂമി ഉണ്ടായിരുന്നു . ഭൂരഹിതരും ഉണ്ടായിരുന്നു . റബ്ബറിന് വലിയ സ്ഥാനം ഉണ്ടായിരുന്നില്ല . പറമ്പുകളിൽ
മാവ് ,പ്ലാവ് , ആഞ്ഞിലി , പന ,പുളി ,കശുമാവ് മുതലായ വൃക്ഷങ്ങൾ ധാരാളം ഉണ്ടായിരുന്നു . പശു ,ആട് ,കോഴി ,പന്നി മുതലായവയെ വളർത്തിയിരുന്നു .വൈദ്യുതി , ടാർ റോഡ് , റേഡിയോ ,ടിവി ,കളർ ചിത്രങ്ങൾ
മുതലായ കാര്യങ്ങൾ ഇല്ലാത്ത അക്കാലത്ത് പ്രകൃതിയിലെ അത്ഭുതങ്ങളാണ് കുട്ടികൾക്ക് സന്തോഷം നൽകിയിരുന്നത് . വളരെ കുറച്ച്
സമയമാണ് ഞങ്ങൾ വീടിനുള്ളിൽ ചെലവഴിച്ചിരുന്നത് . ഇത് പ്രത്യേക
പഠനം അർഹിക്കുന്നു .
1954 ലെ പ്രധാന സംഭവം ആദ്യകുർബാന സ്വീകരണമായിരുന്നു . പാലാ
ബിഷപ്പ് Dr സെബാസ്റ്റ്യൻ വയലിൽ ആയിരുന്നു മുഖ്യ കാർമ്മികൻ . സിസ്റ്റെർസ് ഞങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് ഒരുക്കി . എൻറെ
പിതാവ് വില കൂടിയ കുപ്പായം തൈപ്പിച്ചു . shoes വാങ്ങി . പള്ളിയിൽ
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടു വരിയായി നിറുത്തി .എന്നെ
മുമ്പിൽ നിറുത്തുമെന്ന് പ്രതീക്ഷിച്ചില്ല . പെണ്‍കുട്ടികളിൽ മുമ്പിൽ
എന്ന കുട്ടിയായിരുന്നു . വെള്ള വസ്ത്രം ധരിച്ച് മുടി ചൂടി ,കയ്യിൽ പൂച്ചെണ്ടുമായി നിന്ന അവൾ ഭൂമിയിലെ മാലാഖയായി എനിക്ക് തോന്നി .
മെത്രാന്റെ കൈ മുത്തി യപ്പോൾ അപൂർവമായ ഒരു സുഗന്ധം അനുഭവപ്പെട്ടു . വയലിൽ തിരുമേനി വിദേശയാത്രകൾ നടത്തിയിട്ടുള്ള
ആളാണ് . ഫ്രാൻസിൽ നിന്നോ ഇറ്റലിയിൽ നിന്നോ വാങ്ങിയ pefume ൻറെ
സുഗന്ധമായിരുന്നു അത് .
ഒരു ദിവസം സ്കൂളിൽ ഒരു പാമ്പാട്ടി വന്നു . സ്കൂൾ നേരത്തെ വിട്ടു .പാമ്പാട്ടി കുഴൽ ഊതിതുടങ്ങി . നാനാഭാഗത്ത് നിന്നും പാമ്പുകൾ അസ്ത്രങ്ങൾ പോലെ ചീറി വന്നു . പാമ്പാട്ടി അവയെ പിടിച്ച് കുട്ടകളിൽ
നിക്ഷേപിച്ചു . ഇത്രയധികം പാമ്പുകൾ ആ പറമ്പിൽ ഉണ്ടായിരുന്നു എന്നത്
വളരെ അവിശ്വസനീയമായി തോന്നി . അന്ന് വൈകീട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ചാച്ചൻ ഇങ്ങനെ പറഞ്ഞു .
'' പാമ്പാട്ടി സിസ്റ്റെർസിനെ പറ്റിച്ചു .പാമ്പാട്ടി രഹസ്യമായി തൻറെ പാമ്പുകളെ പറമ്പിൽ അഴിച്ചു വിട്ടിരുന്നു . സ്വന്തം പാമ്പുകളെയാണ്
അയാൾ പിടിച്ചത് . സിസ്റ്റെർസിനു നല്ല ഒരു തുക നഷ്ടമായി .''
എല്ലാവരും ചിരിച്ചു .
No comments:
Post a Comment