Saturday, 5 July 2014

ഓർമ്മകളിലെ നൈജീരിയ -1

1970 കളുടെ   രണ്ടാം   പകുതിയിൽ    നൈജീരിയ   ലോകത്തിലെ   പ്രമുഖ രാജ്യങ്ങളിൽ  ഒന്നായി   സ്ഥാനം  പിടിച്ചു . Crude  ഓയിൽൻറെ   വില  ആകാശം
മുട്ടെ   ഉയർന്നതാണ്    കാരണം . ഒരു  '' ബിഗ്‌ bang ''  പോലെ  ആയിരുന്നു  എണ്ണയുടെ   വിലകയറ്റം . ലോകമൊട്ടാകെ   അതിൻറെ   പ്രതിഫലനങ്ങൾ  ഉണ്ടായി . കേരളത്തിൽ  നിന്ന്   ഗൾഫ്‌   നാടുകളിലേയ്ക്ക്  ജോലിക്കായുള്ള
ജനപ്രവാഹം   തുടങ്ങിയത്   ആ   കാലഘട്ടത്തിലാണ് .നൈജീരിയയും   വിദേശ
ജോലികളുടെ   ഒരു   ആകർഷണകേന്ദ്രമായി    മാറി . പ്രത്യേകിച്ച്  അധ്യാപകർക്ക്‌ .  '' അധ്യാപകരുടെ   പറുദീസാ '  എന്ന്   നൈജീരിയ  അറിയപ്പെടാൻ    തുടങ്ങി .

എണ്ണപ്പണം   ഉപയോഗിച്ച്   ഒരു  വൻവികസന  പരിപാടി  നൈജീരിയൻ   സർക്കാർ   ആരംഭിച്ചു . അതിൻറെ   ഭാഗമായി   വിദ്യാഭ്യാസം , പൊതുജനാരോഗ്യം , കൃഷി  മുതലായ   മേഖലകളിൽ   പ്രവർത്തിക്കാൻ  വിദേശത്തുനിന്ന്    ആയിരക്കണക്കിന്   വിദഗ്ധരെ   റിക്രൂട്ട്   ചെയ്തു .സൗജന്യ  എയർടിക്കറ്റ്‌ , വീട് , gratuity   തുടങ്ങിയ   ഉദാരമായ  ആനുകൂല്യങ്ങൾ
കൊടുത്താണ്   recruit   ചെയ്തത് . അങ്ങനെ   മലയാളികൾ  നൂറുകണക്കിന്
നൈജീരിയയിൽ    contract  കിട്ടി  പോയി . നൈജീരിയയിൽ   ജോലി കിട്ടുകയെന്നത്‌   അക്കാലത്ത്   ഒരു   സ്വപ്നമായിരുന്നു .

കെന്യ , ടാൻസാനിയ , എത്തിയോപിയ , സീറ ലിയോണ്‍ , ലൈബീരിയ   മുതലായ   രാജ്യങ്ങളിൽ   അധ്യാപകരായി   ജോലി   ചെയ്തിരുന്ന  മലയാളികൾ  രാജിവെച്ച്    നൈജീരിയയിൽ   പോയി . ലീലാമ്മയും  ഞാനും
അന്ന്    കെനിയയിൽ    ആയിരുന്നു . 1978 ൽ   നൈജീറിയാൻ  വിസയ്ക്ക്   അപേക്ഷിച്ചെങ്കിലും  അത്    തള്ളിക്കളഞ്ഞു . 1981ൽ   വിസാ  കിട്ടി .ഓഗസ്റ്റ്‌ൽ
വടക്കുകിഴക്കൻ   സംസ്ഥാനമായ   ഗോങ്ങോളയിൽ   ഇന്റർവ്യൂവിന്  ഹാജരായി, ജോലി  കിട്ടി . കെന്യയിലെ   ജോലി   രാജിവെച്ച് , നാട്ടിൽ  ഡൽഹിയിൽ  പോയി   വിസയെടുത്ത്   നൈജീരിയയിലെയ്ക്ക്   പുറപ്പെട്ടു .ഞങ്ങളുടെ  മൂത്തമകൾ   കുലീനയ്ക്ക്   അന്ന്   ഒന്നര   വയസ്സാണ് .

1981   ഒക്ടോബർ   മാസത്തിൽ   ഗോങ്ങോളയുടെ   തലസ്ഥാനമായ   യോളയിൽ
നിന്ന്   110  Kms   അകലെ  ഗൊംബി   എന്ന   സ്ഥലത്ത്  എത്തി . അവിടെ  'ചേട്ടായി 'എന്ന്   ഞങ്ങൾ   വിളിക്കുന്ന  ശ്രീ  NA  ജോസെഫിന്റെ  കൂടെ  രണ്ടാഴ്ച  താമസിച്ച്   പോസ്റ്റിങ്ങ്‌   കാര്യങ്ങൾ   ശരിയാക്കി . ലീലാമ്മയും   ഇന്റർവ്യൂവിന്  ഹാജരായി   നിയമനം   ലഭിച്ചു . യോളയിൽ  നിന്ന്  230 Kms
അകലെ ,  Government  Teachers   College , Shuwa   എന്ന   സ്ഥാപനത്തിലേക്ക്  ആണ്
ഞങ്ങളെ   നിയോഗിച്ചത് . പ്രൈമറി സ്കൂൾ   അധ്യാപകരാകാൻ   പരിശീലനം
കൊടുക്കുന്ന   കോളേജ്   ആണ് . 1000  ആണ്‍കുട്ടികൾ , നാൽപ്പത്  അധ്യാപകർ ,പത്ത്   ഹൊസ്റ്റലുകൾ   എന്നിവയുള്ള    വലിയ   സ്ഥാപനമാണ്‌ .മറ്റൊരു  ജോലി സാധ്യതയും   ഇല്ലാത്തതു കൊണ്ടാണ്   ഇത്രയേറെ   കുട്ടികൾ  ഉൽസാഹിച്ച്   അധ്യാപക പരിശീലനത്തിന്    പോയിരുന്നത് .

ഒരു  ഗ്രാമപ്രദേശത്താണ്    GTC  സ്ഥിതി   ചെയ്യുന്നത് .എന്നാൽ   അവിടെ   ചെന്നെത്താൻ   പ്രയാസമില്ല .ഇറ്റാലിയൻ   engineers   നിർമ്മിച്ച   ഒന്നാന്തരം
റോഡാണ്   അതിലെ   പോകുന്നത് . കോളേജ്   കോമ്പൌണ്ട്  ഏകദേശം   പന്ത്രണ്ട്  ചതുരശ്ര   കിലോമീറ്റർ   വരും . അധികം     ജനവാസമില്ലാതെ   പരന്നു
കിടക്കുന്ന   പ്രദേശമാണ് . മെയിൻ റോഡിൽ  നിന്ന്   3  kms  ചെല്ലുമ്പോൾ  കോളേജ് ൻറെ    ഓഫീസുകളും   ക്ലാസ്സുമുറികളും . അതിൻറെ   അപ്പുറത്ത്
residential   ഏരിയ   ആണ് . A   തൊട്ട്  F   വരെ   8   വീടുകൾ   വീതം   48
വീടുകൾ . ഓരോ   വീടും   ഏകദേശം   രണ്ടേക്കർ   സ്ഥലത്താണ്   സ്ഥിതി
ചെയ്യുന്നത് . ഓരോ   വീടിനും   Boys' Quarters   ഉണ്ട് .

ഞങ്ങൾ   താമസിച്ച്   ചെന്നതുകൊണ്ട്   A7   എന്ന   വീട്   അനുവദിച്ചു  കിട്ടി ,
ഞങ്ങൾ   വീടിനടുത്ത്   ചെല്ലുമ്പോൾ   മേൽക്കൂര   മാത്രമേ   ദൃശ്യമായിരുന്നു ള്ളൂ . ചുറ്റും   പുല്ല്  വളർന്നു  നിൽക്കുകയാണ് . ചുറ്റും   വെട്ടി തെളിക്കാൻ
ഒരു  സംഘം   വിദ്യാർത്ഥികളെ    നിയോഗിച്ചു . വെള്ള  uniform   അണിഞ്ഞ
ആ   വിദ്യാർത്ഥികൾ   ചുറ്റുപാടും   വെട്ടിത്തെളിച്ച്    ശരിയാക്കി . 3-bedroom
വീടാണ് . furniture , cooker , ഫ്രിഡ്ജ്‌ , ഇവയെല്ലാം  ഉണ്ട് . എന്നാൽ   പ്രധാനപ്പെട്ട
രണ്ട്‌    കാര്യങ്ങൾ  ഇല്ല -വെള്ളവും   വൈദ്യുതിയും .വീടുകളിൽ   വെള്ളം
എത്തിച്ചു കൊടുക്കാൻ   കോളേജ്ന്    സ്വന്തം   tanker  ഉണ്ട് . Residential   ഏരിയയുടെ   നടുക്ക് , ഒരിക്കലും   വറ്റാത്ത   ഒരു   കിണർ   ഉണ്ട് .

ആകെയുള്ള    40   അധ്യാപകരിൽ    8   മലയാളികൾ , 5  ഫിലിപ്പിനോകൾ , 4
പാകിസ്ഥാനികൾ , ഒരു  എത്തിയോപ്യക്കാരൻ , ഒരു  കാശ്മീരി , ഒരു
സ്വിറ്റ്സർലൻഡ്കാരി   എന്നിവരാണ്   വിദേശികളായി   ഉണ്ടായിരുന്നത് .

കെന്യയിൽ  നിന്ന്   വന്ന   മാണികുര്യൻ , ഭാര്യ  സൂസി , ബസേലിയോസ്  കോളേജിലെ   വർക്കി  മാത്യു ,ഭാര്യ   റീബാ , CMS   കോളേജിലെ   പ്രൊഫ്‌.മത്തായി , സക്കറിയ   ഉമ്മൻ , എന്നിവരാണ്   ഷുവയിൽ   ഉണ്ടായിരുന്നത് . പിന്നീട്    സാമുവൽ   കൊച്ചുമ്മനും   ഗ്രേസിയും   എത്തി .

എല്ലാവരും   ചെറുപ്പക്കാർ . ഇന്നത്തെ   കാലത്ത്   വൈദ്യുതിയും  മൊബൈലും   TV യും   ടാപ്പിൽ   വെള്ളവും   ഇല്ലാതെ   ഏതാനും  മണിക്കൂറുകൾ   തള്ളിനീക്കാൻ   പ്രയാസമാണ് . ഇവയ്ക്കു   എന്തെങ്കിലും   മുടക്കം  വന്നാൽ
ഭയങ്കര   ടെൻഷൻ   ആണ് . 1981ലെ  ചെറുപ്പക്കാരായ   ഞങ്ങൾ വളരെ   ഹാപ്പി  ആയിരുന്നു . എന്തുകൊണ്ടെന്നാൽ   ഞങ്ങൾ   വാഗ്ദത്തഭൂമിയിൽ   ആയിരുന്നു . മാസത്തിൻറെ   അവസാനം   ബാങ്കിൽ  പോയി   ഒരു  ഡ്രാഫ്റ്റ്‌  വാങ്ങി , അതിൻറെ   മൂല്യവും  മിനുസവും  ഭംഗിയും   കണ്ട്   സായൂജ്യം  കണ്ടെത്തിയിരുന്നു . ഒരു  ലക്ഷം  രൂപയ്ക്ക്  ഒരേക്കർ   റബ്ബർതോട്ടം   കിട്ടുന്ന
കാലമാണ് .ആർക്കും    അനാവശ്യചെലവുകൾ   ഒന്നുമില്ല . ശമ്പളത്തിൽ   പകുതി   Forex   അയക്കാൻ    അവകാശമുണ്ടായിരുന്നു .  മിച്ചമുള്ളതിന്


സ്വർണ്ണം    വാങ്ങി  കൊണ്ടുപോവുകയായിരുന്നു   പതിവ് .

യുസഫ്  , മൻസൂർ , ബഷീർ ,ഘോറി  എന്നിങ്ങനെ   നാല്   പാകിസ്ഥാനികൾ   ഷുവയിൽ  ഉണ്ടായിരുന്നു . അവരുടെ   ഭാര്യമാർ   ബിരുദധാരികൾ   ആയിരുന്നില്ല . എന്നാൽ   യുസഫിന്റെ   ഭാര്യ , തൻറെ  ഏതോ  വിദ്യാഭ്യാസ
യോഗ്യത  വെച്ച്   അടുത്തുള്ള   പ്രൈമറി  സ്കൂളിൽ   ജോലി  കരസ്ഥമാക്കി .
അവൾ    ഒരു   സ്കൂറ്റെർ   വാങ്ങി   ചെത്തി  നടന്നു . പാകിസ്ഥാനിൽ   കിട്ടാത്ത
സ്വാതന്ത്ര്യം    അവൾക്ക്   കിട്ടി . പാകിസ്ഥാനികൾ   ഞങ്ങളോട്   സ്വന്തക്കാരെ പോലെയാണ്   പെരുമാറിയിരുന്നത് . ബഷീറിന്റെ   ഭാര്യ   നല്ല  പാചകക്കാരി
ആയിരുന്നു . നോയമ്പ് വീടലിന്   അവർ   ഞങ്ങളെയെല്ലാം   വിളിച്ച്   വിഭവ
സമൃദ്ധമായ    സദ്യ   തന്നിരുന്നു .

ഫിലിപ്പിനോകൾ   5  പേരുണ്ടായിരുന്നു . നാല്  പെണ്ണും   ഒരാണും . ഇവരിൽ
രണ്ട്   പെണ്ണുങ്ങൾ   കുറേ കഴിഞ്ഞ്   അമേരിക്കയിലേയ്ക്ക്   കുടിയേറി .സക്കറിയ  ഉമ്മനും    അമേരിക്കയിലേയ്ക്ക്    പോയി .

പ്രിൻസിപ്പൽ   KM   Adda    അധ്യാപകരിൽ നിന്നും    വിദ്യാർത്ഥികളിൽ  നിന്നും
വളരെ    അകലം   പാലിച്ചിരുന്നു . അദ്ദേഹത്തെ   ഒരു  മിന്നായം  പോലെയേ
കണ്ടിട്ടുള്ളു . '' familiarity   breeds   contempt '' എന്നതായിരുന്നു   അദ്ദേഹത്തിൻറെ   തത്വ  ശാസ്ത്രം . അദ്ദേഹത്തെ   നേരിട്ട്   കാണാൻ   വളരെ   അപൂർവമായേ
അനുവാദം  കിട്ടിയിരുന്നുള്ളു . എന്തെങ്കിലും   പ്രശ്നമുണ്ടെങ്കിൽ  ആ  കാര്യത്തിൻറെ    ചുമതലയുള്ള    അധ്യാപകനെ   കണ്ട്   പ്രശ്നം   പരിഹരിച്ചു  കൊള്ളണം . ഉദാഹരണമായി  വെള്ളത്തിന്‌   പ്രശ്നമുണ്ടെങ്കിൽ   Water  മാസ്റ്ററെ   കാണണം . Food Master, Health  master , Housing  Master , Electricity  Master , എന്നിങ്ങനെ
കുറെ   മാസ്റ്റർമാർ .  പക്ഷേ   പണം   കയ്യിലില്ലാത്ത  അവർക്ക്   ഒന്നും  ചെയ്യാൻ
കഴിഞ്ഞിരുന്നില്ല . collegeലെ    എല്ലാവർക്കും   വൈദ്യുതി   എത്തിക്കാൻ   ശക്തിയുള്ള    ഒരു   generator   ഉണ്ടായിരുന്നുവെങ്കിലും    അദ്ദയുടെ   വീട്ടിൽ  connection    അവസാനിപ്പിക്കുകയാണ്   ചെയ്തത് . അദ്ദാ   ഒരു  polygamist
ആയിരുന്നു .

ഒരു  ദിവസം   രാവിലെ   എത്തിയോപ്പിയക്കാരൻ   ഒരു  കപ്പിൽ   കാപ്പിപ്പൊടിയും   പാൽപ്പൊടിയും   പഞ്ചസാരയും  ഇട്ട്  ഇളക്കിക്കൊണ്ട്
അദ്ദയുടെ     ഓഫീസിനടുത്ത്‌   ജലദൗർലഭ്യതിനു   എതിരായി   ഒരു  പ്രധിഷേധ
പ്രകടനം   നടത്തി . '' I   need   some  hot   water .''  എന്ന്   പറഞ്ഞുകൊണ്ട് . പക്ഷേ
പ്രതികരണമൊന്നും    ഉണ്ടായില്ല .

വിദ്യാർത്ഥികൾ    വളരെ   അച്ചടക്കവും   അധ്യാപകരോട്   ബഹുമാനവും  ഉള്ളവരായിരുന്നു . മുതിർന്ന   അധ്യാപകരോട്   സംസാരിക്കുമ്പോൾ  അവർ
പാതി   മുട്ടിന്മേൽ   ഇരുന്ന് ,  ബഹുമാനം   കാണിച്ചിരുന്നു . ഞങ്ങളുടെ  Boys
Quartersൽ    രണ്ട്    വിദ്യാർത്ഥികൾ    താമസിച്ചിരുന്നു . ഏതു കാര്യത്തിന്   വിളിച്ചാലും    അവർ   ഓടിയെത്തും. ഞങ്ങൾ    മാർക്കറ്റിൽ   പോകുമ്പോൾ
അവർ    ഷോപ്പിംഗ്‌   ബാഗും   പിടിച്ച്   ഞങ്ങളെ   അനുഗമിക്കും .

ഞങ്ങൾ  ആദ്യമായി    പഠിപ്പിക്കാൻ   പോയ  ദിവസം   ഒരു   പ്രശ്നം  ഉണ്ടായി .ഒന്നര   വയസ്സുള്ള   കുലീനയെ   എവിടെ  ആക്കും ? ഒരിക്കലും   പിരിഞ്ഞ്
ഇരുന്നിട്ടില്ലാത്ത    കുട്ടിയാണ് . ഞങ്ങൾക്ക്   സ്‌കൂളിൽ   പോകാതെ   നിവൃത്തിയില്ല . കാശ്മീരി   ശ്രീ  ഖജുറിയയുടെ   ഭാര്യക്ക്‌   ജോലിയില്ലായിരുന്നു . അവൾക്ക്   കുട്ടികളും  ഇല്ല . ഒരു   ഇന്ത്യക്കാരിയുടെ  കൂടെ   കുട്ടി    സന്തോഷത്തോടെ   ഇരിക്കുമെന്നാണ്   ഞങ്ങൾ  വിചാരിച്ചത് .
പക്ഷെ   അവൾ   ശക്തമായി   പ്രധിഷേധിച്ചു . ഞങ്ങൾ   ബലമായി   അവളെ
മിസ്സിസ്   ഖജൂറിയയുടെ   കൂടെ   വിട്ടിട്ട്   കോളേജിൽ   പോയി . തിരിച്ചു
ചെന്നപ്പോൾ   കുട്ടി   കരഞ്ഞു കരഞ്ഞ്   തളർന്നിരുന്നു . ഭാഗ്യവശാൽ   അടുത്ത
ദിവസം   കൂട്ടിരിപ്പിന്   ഒരു   പെണ്‍കുട്ടിയെ  കിട്ടി .

TV  യുടെയും   മൊബൈൽന്റെയും    വരവിന്   മുമ്പ്   സംഭാഷണത്തിലാണ്
ജനങ്ങൾ    രസം   കണ്ടെത്തിയിരുന്നത് . വൈകുന്നേരം   ഞങ്ങൾ   മലയാളികൾ
ആരുടെയെങ്കിലും   വീട്ടിൽ   ഒത്തു  ചേരും .പിന്നെ   മൂന്ന് -നാലു മണിക്കൂർ
സംഭാഷണങ്ങളും    വാദപ്രതിവാദങ്ങളും   ആണ് . മാണി കുരിയനും   മത്തായി  സാറും   ഇടതുപക്ഷക്കാരാണ് . അതുകൊണ്ടുതന്നെ    ചർച്ചകൾ   തീ  പാറുന്നവ   ആയിരുന്നു . സംഭാഷണ കലയിൽ    ഒന്നാമൻ   വർക്കി  മാത്യു  ആണ് . അധ്യാപകരിൽ   ഏറ്റവും  പ്രായം  കുറഞ്ഞയാൾ    രീബായാണ് . 20 വയസ്സിൽ
കൂടുതലില്ല . റീബാ  പഠിപ്പിക്കുന്ന   കുട്ടികളിൽ  ചിലർ   20  വയസ്സിൽ  കൂടുതൽ
പ്രായമുള്ളവരാണ് . ഒരു 'കുട്ടി '   40  വയസ്സുള്ളവനായിരുന്നു .വർക്കിയും
റീബായും   '' സ്നേഹിച്ച്   കെട്ടിയവരാണ് ''. ബാക്കിയുള്ള   ഞങ്ങൾ '' കെട്ടിയ
ശേഷം   സ്നേഹിച്ചവരാണ് .''  ആദ്യം   tune  ചെയ്തിട്ട്   പാട്ടെഴുതുന്നത്  പോലെ .
കുറേ   വർഷങ്ങൾക്ക്  ശേഷം   റീബാ   കോട്ടയം   നഗരസഭയുടെ   അധ്യക്ഷയായി .

ഞായറാഴ്ചകളിൽ   ഞങ്ങൾ  ഞങ്ങളുടെ   അംഗരക്ഷകരായ   വിദ്യാർത്ഥികളെയും   കൂട്ടി   ഞങ്ങളുടെ VW  Beetleൽ   20 kms   അകലെയുള്ള
മിച്ചിക  എന്ന   സ്ഥലത്തെ   മാർകറ്റിൽ   പോകും . ഒരു തുറന്ന   മാർക്കറ്റ്  ആണ് .
ശരിയായ  അളവുകളും   തൂക്കവും   ഇല്ല . എല്ലാം   ഒരു  ഉദ്ദേശവിലയാണ് .
ഉദാഹരണമായി   ഒരു   കഷണം  കന്നുകാലിയിറച്ചിക്ക്   വിൽപ്പനക്കാരൻ
20   നൈറ  വില  പറയുന്നു . നമ്മൾ   വിലപേശിയാൽ   ചിലപ്പോൾ  15 ന്  കിട്ടും .

കപ്പ ,കാച്ചിൽ , ചേമ്പ് , കൂർക്ക , മാമ്പഴം ,പേരക്കാ   മുതലായവയ്ക്ക്‌   പുറമെ
നാടൻ   കോഴിയും   ആടും  സുലഭമായിരുന്നു . ഞങ്ങൾ  ചിലപ്പോൾ   ആടിനെ
വാങ്ങിയിരുന്നു . പാകിസ്ഥാനി സുഹൃത്ത്‌  ഘോറി  ആടിനെ  കശാപ്പ് ചെയ്ത്
വെട്ടിനുറുക്കി   വീതം  വെക്കുന്നതിൽ   വിദഗ്ദ്ധനായിരുന്നു . നാടൻ കോഴിയുടെയും   നാടൻ  ആടിന്റെയും  രുചി  എടുത്ത്   പറയത്തക്കതാണ് .

നൈജീരിയയിലെ    കാച്ചിൽ   ( yam )   വളരെ   രുചികരമാണ് . ശിഖരങ്ങളില്ലാതെ ,അമ്മിക്കല്ല്   പോലെ   തോന്നിക്കുന്ന  ഇത്   നൈജീരിയക്കാരുടെ   ഒരു  പ്രധാന
ആഹാരമാണ് . ആടിന്റെ കുടൽ   അരിഞ്ഞിട്ട് , നല്ല   എരിവുള്ള   മുളകും  ചേർത്ത്   ഉണ്ടാക്കുന്ന  'പെപ്പെ   സൂപ്പ് '  നൈജീരിയക്കാരുടെ   ഒരു   വിശിഷ്ട
വിഭവമാണ് . വെണ്ടക്കാ സൂപ്പും   അവരുടെ   ഒരു  വിശിഷ്ടവിഭവമാണ് .
നീളം  കുറഞ്ഞ  വെണ്ടക്കാ   വെന്തുകഴിഞ്ഞാൽ   ജെല്ലി  പോലിരിക്കും .

( തുടരും )









No comments:

Post a Comment