1970 കളുടെ രണ്ടാം പകുതിയിൽ നൈജീരിയ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചു . Crude ഓയിൽൻറെ വില ആകാശം
മുട്ടെ ഉയർന്നതാണ് കാരണം . ഒരു '' ബിഗ് bang '' പോലെ ആയിരുന്നു എണ്ണയുടെ വിലകയറ്റം . ലോകമൊട്ടാകെ അതിൻറെ പ്രതിഫലനങ്ങൾ ഉണ്ടായി . കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് ജോലിക്കായുള്ള
ജനപ്രവാഹം തുടങ്ങിയത് ആ കാലഘട്ടത്തിലാണ് .നൈജീരിയയും വിദേശ
ജോലികളുടെ ഒരു ആകർഷണകേന്ദ്രമായി മാറി . പ്രത്യേകിച്ച് അധ്യാപകർക്ക് . '' അധ്യാപകരുടെ പറുദീസാ ' എന്ന് നൈജീരിയ അറിയപ്പെടാൻ തുടങ്ങി .
എണ്ണപ്പണം ഉപയോഗിച്ച് ഒരു വൻവികസന പരിപാടി നൈജീരിയൻ സർക്കാർ ആരംഭിച്ചു . അതിൻറെ ഭാഗമായി വിദ്യാഭ്യാസം , പൊതുജനാരോഗ്യം , കൃഷി മുതലായ മേഖലകളിൽ പ്രവർത്തിക്കാൻ വിദേശത്തുനിന്ന് ആയിരക്കണക്കിന് വിദഗ്ധരെ റിക്രൂട്ട് ചെയ്തു .സൗജന്യ എയർടിക്കറ്റ് , വീട് , gratuity തുടങ്ങിയ ഉദാരമായ ആനുകൂല്യങ്ങൾ
കൊടുത്താണ് recruit ചെയ്തത് . അങ്ങനെ മലയാളികൾ നൂറുകണക്കിന്
നൈജീരിയയിൽ contract കിട്ടി പോയി . നൈജീരിയയിൽ ജോലി കിട്ടുകയെന്നത് അക്കാലത്ത് ഒരു സ്വപ്നമായിരുന്നു .
കെന്യ , ടാൻസാനിയ , എത്തിയോപിയ , സീറ ലിയോണ്‍ , ലൈബീരിയ മുതലായ രാജ്യങ്ങളിൽ അധ്യാപകരായി ജോലി ചെയ്തിരുന്ന മലയാളികൾ രാജിവെച്ച് നൈജീരിയയിൽ പോയി . ലീലാമ്മയും ഞാനും
അന്ന് കെനിയയിൽ ആയിരുന്നു . 1978 ൽ നൈജീറിയാൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും അത് തള്ളിക്കളഞ്ഞു . 1981ൽ വിസാ കിട്ടി .ഓഗസ്റ്റ്‌ൽ
വടക്കുകിഴക്കൻ സംസ്ഥാനമായ ഗോങ്ങോളയിൽ ഇന്റർവ്യൂവിന് ഹാജരായി, ജോലി കിട്ടി . കെന്യയിലെ ജോലി രാജിവെച്ച് , നാട്ടിൽ ഡൽഹിയിൽ പോയി വിസയെടുത്ത് നൈജീരിയയിലെയ്ക്ക് പുറപ്പെട്ടു .ഞങ്ങളുടെ മൂത്തമകൾ കുലീനയ്ക്ക് അന്ന് ഒന്നര വയസ്സാണ് .
1981 ഒക്ടോബർ മാസത്തിൽ ഗോങ്ങോളയുടെ തലസ്ഥാനമായ യോളയിൽ
നിന്ന് 110 Kms അകലെ ഗൊംബി എന്ന സ്ഥലത്ത് എത്തി . അവിടെ 'ചേട്ടായി 'എന്ന് ഞങ്ങൾ വിളിക്കുന്ന ശ്രീ NA ജോസെഫിന്റെ കൂടെ രണ്ടാഴ്ച താമസിച്ച് പോസ്റ്റിങ്ങ് കാര്യങ്ങൾ ശരിയാക്കി . ലീലാമ്മയും ഇന്റർവ്യൂവിന് ഹാജരായി നിയമനം ലഭിച്ചു . യോളയിൽ നിന്ന് 230 Kms
അകലെ , Government Teachers College , Shuwa എന്ന സ്ഥാപനത്തിലേക്ക് ആണ്
ഞങ്ങളെ നിയോഗിച്ചത് . പ്രൈമറി സ്കൂൾ അധ്യാപകരാകാൻ പരിശീലനം
കൊടുക്കുന്ന കോളേജ് ആണ് . 1000 ആണ്‍കുട്ടികൾ , നാൽപ്പത് അധ്യാപകർ ,പത്ത് ഹൊസ്റ്റലുകൾ എന്നിവയുള്ള വലിയ സ്ഥാപനമാണ് .മറ്റൊരു ജോലി സാധ്യതയും ഇല്ലാത്തതു കൊണ്ടാണ് ഇത്രയേറെ കുട്ടികൾ ഉൽസാഹിച്ച് അധ്യാപക പരിശീലനത്തിന് പോയിരുന്നത് .
ഒരു ഗ്രാമപ്രദേശത്താണ് GTC സ്ഥിതി ചെയ്യുന്നത് .എന്നാൽ അവിടെ ചെന്നെത്താൻ പ്രയാസമില്ല .ഇറ്റാലിയൻ engineers നിർമ്മിച്ച ഒന്നാന്തരം
റോഡാണ് അതിലെ പോകുന്നത് . കോളേജ് കോമ്പൌണ്ട് ഏകദേശം പന്ത്രണ്ട് ചതുരശ്ര കിലോമീറ്റർ വരും . അധികം ജനവാസമില്ലാതെ പരന്നു
കിടക്കുന്ന പ്രദേശമാണ് . മെയിൻ റോഡിൽ നിന്ന് 3 kms ചെല്ലുമ്പോൾ കോളേജ് ൻറെ ഓഫീസുകളും ക്ലാസ്സുമുറികളും . അതിൻറെ അപ്പുറത്ത്
residential ഏരിയ ആണ് . A തൊട്ട് F വരെ 8 വീടുകൾ വീതം 48
വീടുകൾ . ഓരോ വീടും ഏകദേശം രണ്ടേക്കർ സ്ഥലത്താണ് സ്ഥിതി
ചെയ്യുന്നത് . ഓരോ വീടിനും Boys' Quarters ഉണ്ട് .
ഞങ്ങൾ താമസിച്ച് ചെന്നതുകൊണ്ട് A7 എന്ന വീട് അനുവദിച്ചു കിട്ടി ,
ഞങ്ങൾ വീടിനടുത്ത് ചെല്ലുമ്പോൾ മേൽക്കൂര മാത്രമേ ദൃശ്യമായിരുന്നു ള്ളൂ . ചുറ്റും പുല്ല് വളർന്നു നിൽക്കുകയാണ് . ചുറ്റും വെട്ടി തെളിക്കാൻ
ഒരു സംഘം വിദ്യാർത്ഥികളെ നിയോഗിച്ചു . വെള്ള uniform അണിഞ്ഞ
ആ വിദ്യാർത്ഥികൾ ചുറ്റുപാടും വെട്ടിത്തെളിച്ച് ശരിയാക്കി . 3-bedroom
വീടാണ് . furniture , cooker , ഫ്രിഡ്ജ് , ഇവയെല്ലാം ഉണ്ട് . എന്നാൽ പ്രധാനപ്പെട്ട
രണ്ട് കാര്യങ്ങൾ ഇല്ല -വെള്ളവും വൈദ്യുതിയും .വീടുകളിൽ വെള്ളം
എത്തിച്ചു കൊടുക്കാൻ കോളേജ്ന് സ്വന്തം tanker ഉണ്ട് . Residential ഏരിയയുടെ നടുക്ക് , ഒരിക്കലും വറ്റാത്ത ഒരു കിണർ ഉണ്ട് .
ആകെയുള്ള 40 അധ്യാപകരിൽ 8 മലയാളികൾ , 5 ഫിലിപ്പിനോകൾ , 4
പാകിസ്ഥാനികൾ , ഒരു എത്തിയോപ്യക്കാരൻ , ഒരു കാശ്മീരി , ഒരു
സ്വിറ്റ്സർലൻഡ്കാരി എന്നിവരാണ് വിദേശികളായി ഉണ്ടായിരുന്നത് .
കെന്യയിൽ നിന്ന് വന്ന മാണികുര്യൻ , ഭാര്യ സൂസി , ബസേലിയോസ് കോളേജിലെ വർക്കി മാത്യു ,ഭാര്യ റീബാ , CMS കോളേജിലെ പ്രൊഫ്.മത്തായി , സക്കറിയ ഉമ്മൻ , എന്നിവരാണ് ഷുവയിൽ ഉണ്ടായിരുന്നത് . പിന്നീട് സാമുവൽ കൊച്ചുമ്മനും ഗ്രേസിയും എത്തി .
എല്ലാവരും ചെറുപ്പക്കാർ . ഇന്നത്തെ കാലത്ത് വൈദ്യുതിയും മൊബൈലും TV യും ടാപ്പിൽ വെള്ളവും ഇല്ലാതെ ഏതാനും മണിക്കൂറുകൾ തള്ളിനീക്കാൻ പ്രയാസമാണ് . ഇവയ്ക്കു എന്തെങ്കിലും മുടക്കം വന്നാൽ
ഭയങ്കര ടെൻഷൻ ആണ് . 1981ലെ ചെറുപ്പക്കാരായ ഞങ്ങൾ വളരെ ഹാപ്പി ആയിരുന്നു . എന്തുകൊണ്ടെന്നാൽ ഞങ്ങൾ വാഗ്ദത്തഭൂമിയിൽ ആയിരുന്നു . മാസത്തിൻറെ അവസാനം ബാങ്കിൽ പോയി ഒരു ഡ്രാഫ്റ്റ് വാങ്ങി , അതിൻറെ മൂല്യവും മിനുസവും ഭംഗിയും കണ്ട് സായൂജ്യം കണ്ടെത്തിയിരുന്നു . ഒരു ലക്ഷം രൂപയ്ക്ക് ഒരേക്കർ റബ്ബർതോട്ടം കിട്ടുന്ന
കാലമാണ് .ആർക്കും അനാവശ്യചെലവുകൾ ഒന്നുമില്ല . ശമ്പളത്തിൽ പകുതി Forex അയക്കാൻ അവകാശമുണ്ടായിരുന്നു . മിച്ചമുള്ളതിന്
സ്വർണ്ണം വാങ്ങി കൊണ്ടുപോവുകയായിരുന്നു പതിവ് .
യുസഫ് , മൻസൂർ , ബഷീർ ,ഘോറി എന്നിങ്ങനെ നാല് പാകിസ്ഥാനികൾ ഷുവയിൽ ഉണ്ടായിരുന്നു . അവരുടെ ഭാര്യമാർ ബിരുദധാരികൾ ആയിരുന്നില്ല . എന്നാൽ യുസഫിന്റെ ഭാര്യ , തൻറെ ഏതോ വിദ്യാഭ്യാസ
യോഗ്യത വെച്ച് അടുത്തുള്ള പ്രൈമറി സ്കൂളിൽ ജോലി കരസ്ഥമാക്കി .
അവൾ ഒരു സ്കൂറ്റെർ വാങ്ങി ചെത്തി നടന്നു . പാകിസ്ഥാനിൽ കിട്ടാത്ത
സ്വാതന്ത്ര്യം അവൾക്ക് കിട്ടി . പാകിസ്ഥാനികൾ ഞങ്ങളോട് സ്വന്തക്കാരെ പോലെയാണ് പെരുമാറിയിരുന്നത് . ബഷീറിന്റെ ഭാര്യ നല്ല പാചകക്കാരി
ആയിരുന്നു . നോയമ്പ് വീടലിന് അവർ ഞങ്ങളെയെല്ലാം വിളിച്ച് വിഭവ
സമൃദ്ധമായ സദ്യ തന്നിരുന്നു .
ഫിലിപ്പിനോകൾ 5 പേരുണ്ടായിരുന്നു . നാല് പെണ്ണും ഒരാണും . ഇവരിൽ
രണ്ട് പെണ്ണുങ്ങൾ കുറേ കഴിഞ്ഞ് അമേരിക്കയിലേയ്ക്ക് കുടിയേറി .സക്കറിയ ഉമ്മനും അമേരിക്കയിലേയ്ക്ക് പോയി .
പ്രിൻസിപ്പൽ KM Adda അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും
വളരെ അകലം പാലിച്ചിരുന്നു . അദ്ദേഹത്തെ ഒരു മിന്നായം പോലെയേ
കണ്ടിട്ടുള്ളു . '' familiarity breeds contempt '' എന്നതായിരുന്നു അദ്ദേഹത്തിൻറെ തത്വ ശാസ്ത്രം . അദ്ദേഹത്തെ നേരിട്ട് കാണാൻ വളരെ അപൂർവമായേ
അനുവാദം കിട്ടിയിരുന്നുള്ളു . എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആ കാര്യത്തിൻറെ ചുമതലയുള്ള അധ്യാപകനെ കണ്ട് പ്രശ്നം പരിഹരിച്ചു കൊള്ളണം . ഉദാഹരണമായി വെള്ളത്തിന് പ്രശ്നമുണ്ടെങ്കിൽ Water മാസ്റ്ററെ കാണണം . Food Master, Health master , Housing Master , Electricity Master , എന്നിങ്ങനെ
കുറെ മാസ്റ്റർമാർ . പക്ഷേ പണം കയ്യിലില്ലാത്ത അവർക്ക് ഒന്നും ചെയ്യാൻ
കഴിഞ്ഞിരുന്നില്ല . collegeലെ എല്ലാവർക്കും വൈദ്യുതി എത്തിക്കാൻ ശക്തിയുള്ള ഒരു generator ഉണ്ടായിരുന്നുവെങ്കിലും അദ്ദയുടെ വീട്ടിൽ connection അവസാനിപ്പിക്കുകയാണ് ചെയ്തത് . അദ്ദാ ഒരു polygamist
ആയിരുന്നു .
ഒരു ദിവസം രാവിലെ എത്തിയോപ്പിയക്കാരൻ ഒരു കപ്പിൽ കാപ്പിപ്പൊടിയും പാൽപ്പൊടിയും പഞ്ചസാരയും ഇട്ട് ഇളക്കിക്കൊണ്ട്
അദ്ദയുടെ ഓഫീസിനടുത്ത് ജലദൗർലഭ്യതിനു എതിരായി ഒരു പ്രധിഷേധ
പ്രകടനം നടത്തി . '' I need some hot water .'' എന്ന് പറഞ്ഞുകൊണ്ട് . പക്ഷേ
പ്രതികരണമൊന്നും ഉണ്ടായില്ല .
വിദ്യാർത്ഥികൾ വളരെ അച്ചടക്കവും അധ്യാപകരോട് ബഹുമാനവും ഉള്ളവരായിരുന്നു . മുതിർന്ന അധ്യാപകരോട് സംസാരിക്കുമ്പോൾ അവർ
പാതി മുട്ടിന്മേൽ ഇരുന്ന് , ബഹുമാനം കാണിച്ചിരുന്നു . ഞങ്ങളുടെ Boys
Quartersൽ രണ്ട് വിദ്യാർത്ഥികൾ താമസിച്ചിരുന്നു . ഏതു കാര്യത്തിന് വിളിച്ചാലും അവർ ഓടിയെത്തും. ഞങ്ങൾ മാർക്കറ്റിൽ പോകുമ്പോൾ
അവർ ഷോപ്പിംഗ് ബാഗും പിടിച്ച് ഞങ്ങളെ അനുഗമിക്കും .
ഞങ്ങൾ ആദ്യമായി പഠിപ്പിക്കാൻ പോയ ദിവസം ഒരു പ്രശ്നം ഉണ്ടായി .ഒന്നര വയസ്സുള്ള കുലീനയെ എവിടെ ആക്കും ? ഒരിക്കലും പിരിഞ്ഞ്
ഇരുന്നിട്ടില്ലാത്ത കുട്ടിയാണ് . ഞങ്ങൾക്ക് സ്‌കൂളിൽ പോകാതെ നിവൃത്തിയില്ല . കാശ്മീരി ശ്രീ ഖജുറിയയുടെ ഭാര്യക്ക് ജോലിയില്ലായിരുന്നു . അവൾക്ക് കുട്ടികളും ഇല്ല . ഒരു ഇന്ത്യക്കാരിയുടെ കൂടെ കുട്ടി സന്തോഷത്തോടെ ഇരിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത് .
പക്ഷെ അവൾ ശക്തമായി പ്രധിഷേധിച്ചു . ഞങ്ങൾ ബലമായി അവളെ
മിസ്സിസ് ഖജൂറിയയുടെ കൂടെ വിട്ടിട്ട് കോളേജിൽ പോയി . തിരിച്ചു
ചെന്നപ്പോൾ കുട്ടി കരഞ്ഞു കരഞ്ഞ് തളർന്നിരുന്നു . ഭാഗ്യവശാൽ അടുത്ത
ദിവസം കൂട്ടിരിപ്പിന് ഒരു പെണ്‍കുട്ടിയെ കിട്ടി .
TV യുടെയും മൊബൈൽന്റെയും വരവിന് മുമ്പ് സംഭാഷണത്തിലാണ്
ജനങ്ങൾ രസം കണ്ടെത്തിയിരുന്നത് . വൈകുന്നേരം ഞങ്ങൾ മലയാളികൾ
ആരുടെയെങ്കിലും വീട്ടിൽ ഒത്തു ചേരും .പിന്നെ മൂന്ന് -നാലു മണിക്കൂർ
സംഭാഷണങ്ങളും വാദപ്രതിവാദങ്ങളും ആണ് . മാണി കുരിയനും മത്തായി സാറും ഇടതുപക്ഷക്കാരാണ് . അതുകൊണ്ടുതന്നെ ചർച്ചകൾ തീ പാറുന്നവ ആയിരുന്നു . സംഭാഷണ കലയിൽ ഒന്നാമൻ വർക്കി മാത്യു ആണ് . അധ്യാപകരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ രീബായാണ് . 20 വയസ്സിൽ
കൂടുതലില്ല . റീബാ പഠിപ്പിക്കുന്ന കുട്ടികളിൽ ചിലർ 20 വയസ്സിൽ കൂടുതൽ
പ്രായമുള്ളവരാണ് . ഒരു 'കുട്ടി ' 40 വയസ്സുള്ളവനായിരുന്നു .വർക്കിയും
റീബായും '' സ്നേഹിച്ച് കെട്ടിയവരാണ് ''. ബാക്കിയുള്ള ഞങ്ങൾ '' കെട്ടിയ
ശേഷം സ്നേഹിച്ചവരാണ് .'' ആദ്യം tune ചെയ്തിട്ട് പാട്ടെഴുതുന്നത് പോലെ .
കുറേ വർഷങ്ങൾക്ക് ശേഷം റീബാ കോട്ടയം നഗരസഭയുടെ അധ്യക്ഷയായി .
ഞായറാഴ്ചകളിൽ ഞങ്ങൾ ഞങ്ങളുടെ അംഗരക്ഷകരായ വിദ്യാർത്ഥികളെയും കൂട്ടി ഞങ്ങളുടെ VW Beetleൽ 20 kms അകലെയുള്ള
മിച്ചിക എന്ന സ്ഥലത്തെ മാർകറ്റിൽ പോകും . ഒരു തുറന്ന മാർക്കറ്റ് ആണ് .
ശരിയായ അളവുകളും തൂക്കവും ഇല്ല . എല്ലാം ഒരു ഉദ്ദേശവിലയാണ് .
ഉദാഹരണമായി ഒരു കഷണം കന്നുകാലിയിറച്ചിക്ക് വിൽപ്പനക്കാരൻ
20 നൈറ വില പറയുന്നു . നമ്മൾ വിലപേശിയാൽ ചിലപ്പോൾ 15 ന് കിട്ടും .
കപ്പ ,കാച്ചിൽ , ചേമ്പ് , കൂർക്ക , മാമ്പഴം ,പേരക്കാ മുതലായവയ്ക്ക് പുറമെ
നാടൻ കോഴിയും ആടും സുലഭമായിരുന്നു . ഞങ്ങൾ ചിലപ്പോൾ ആടിനെ
വാങ്ങിയിരുന്നു . പാകിസ്ഥാനി സുഹൃത്ത് ഘോറി ആടിനെ കശാപ്പ് ചെയ്ത്
വെട്ടിനുറുക്കി വീതം വെക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു . നാടൻ കോഴിയുടെയും നാടൻ ആടിന്റെയും രുചി എടുത്ത് പറയത്തക്കതാണ് .
നൈജീരിയയിലെ കാച്ചിൽ ( yam ) വളരെ രുചികരമാണ് . ശിഖരങ്ങളില്ലാതെ ,അമ്മിക്കല്ല് പോലെ തോന്നിക്കുന്ന ഇത് നൈജീരിയക്കാരുടെ ഒരു പ്രധാന
ആഹാരമാണ് . ആടിന്റെ കുടൽ അരിഞ്ഞിട്ട് , നല്ല എരിവുള്ള മുളകും ചേർത്ത് ഉണ്ടാക്കുന്ന 'പെപ്പെ സൂപ്പ് ' നൈജീരിയക്കാരുടെ ഒരു വിശിഷ്ട
വിഭവമാണ് . വെണ്ടക്കാ സൂപ്പും അവരുടെ ഒരു വിശിഷ്ടവിഭവമാണ് .
നീളം കുറഞ്ഞ വെണ്ടക്കാ വെന്തുകഴിഞ്ഞാൽ ജെല്ലി പോലിരിക്കും .
( തുടരും )
മുട്ടെ ഉയർന്നതാണ് കാരണം . ഒരു '' ബിഗ് bang '' പോലെ ആയിരുന്നു എണ്ണയുടെ വിലകയറ്റം . ലോകമൊട്ടാകെ അതിൻറെ പ്രതിഫലനങ്ങൾ ഉണ്ടായി . കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് ജോലിക്കായുള്ള
ജനപ്രവാഹം തുടങ്ങിയത് ആ കാലഘട്ടത്തിലാണ് .നൈജീരിയയും വിദേശ
ജോലികളുടെ ഒരു ആകർഷണകേന്ദ്രമായി മാറി . പ്രത്യേകിച്ച് അധ്യാപകർക്ക് . '' അധ്യാപകരുടെ പറുദീസാ ' എന്ന് നൈജീരിയ അറിയപ്പെടാൻ തുടങ്ങി .
എണ്ണപ്പണം ഉപയോഗിച്ച് ഒരു വൻവികസന പരിപാടി നൈജീരിയൻ സർക്കാർ ആരംഭിച്ചു . അതിൻറെ ഭാഗമായി വിദ്യാഭ്യാസം , പൊതുജനാരോഗ്യം , കൃഷി മുതലായ മേഖലകളിൽ പ്രവർത്തിക്കാൻ വിദേശത്തുനിന്ന് ആയിരക്കണക്കിന് വിദഗ്ധരെ റിക്രൂട്ട് ചെയ്തു .സൗജന്യ എയർടിക്കറ്റ് , വീട് , gratuity തുടങ്ങിയ ഉദാരമായ ആനുകൂല്യങ്ങൾ
കൊടുത്താണ് recruit ചെയ്തത് . അങ്ങനെ മലയാളികൾ നൂറുകണക്കിന്
നൈജീരിയയിൽ contract കിട്ടി പോയി . നൈജീരിയയിൽ ജോലി കിട്ടുകയെന്നത് അക്കാലത്ത് ഒരു സ്വപ്നമായിരുന്നു .
കെന്യ , ടാൻസാനിയ , എത്തിയോപിയ , സീറ ലിയോണ്‍ , ലൈബീരിയ മുതലായ രാജ്യങ്ങളിൽ അധ്യാപകരായി ജോലി ചെയ്തിരുന്ന മലയാളികൾ രാജിവെച്ച് നൈജീരിയയിൽ പോയി . ലീലാമ്മയും ഞാനും
അന്ന് കെനിയയിൽ ആയിരുന്നു . 1978 ൽ നൈജീറിയാൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും അത് തള്ളിക്കളഞ്ഞു . 1981ൽ വിസാ കിട്ടി .ഓഗസ്റ്റ്‌ൽ
വടക്കുകിഴക്കൻ സംസ്ഥാനമായ ഗോങ്ങോളയിൽ ഇന്റർവ്യൂവിന് ഹാജരായി, ജോലി കിട്ടി . കെന്യയിലെ ജോലി രാജിവെച്ച് , നാട്ടിൽ ഡൽഹിയിൽ പോയി വിസയെടുത്ത് നൈജീരിയയിലെയ്ക്ക് പുറപ്പെട്ടു .ഞങ്ങളുടെ മൂത്തമകൾ കുലീനയ്ക്ക് അന്ന് ഒന്നര വയസ്സാണ് .
1981 ഒക്ടോബർ മാസത്തിൽ ഗോങ്ങോളയുടെ തലസ്ഥാനമായ യോളയിൽ
നിന്ന് 110 Kms അകലെ ഗൊംബി എന്ന സ്ഥലത്ത് എത്തി . അവിടെ 'ചേട്ടായി 'എന്ന് ഞങ്ങൾ വിളിക്കുന്ന ശ്രീ NA ജോസെഫിന്റെ കൂടെ രണ്ടാഴ്ച താമസിച്ച് പോസ്റ്റിങ്ങ് കാര്യങ്ങൾ ശരിയാക്കി . ലീലാമ്മയും ഇന്റർവ്യൂവിന് ഹാജരായി നിയമനം ലഭിച്ചു . യോളയിൽ നിന്ന് 230 Kms
അകലെ , Government Teachers College , Shuwa എന്ന സ്ഥാപനത്തിലേക്ക് ആണ്
ഞങ്ങളെ നിയോഗിച്ചത് . പ്രൈമറി സ്കൂൾ അധ്യാപകരാകാൻ പരിശീലനം
കൊടുക്കുന്ന കോളേജ് ആണ് . 1000 ആണ്‍കുട്ടികൾ , നാൽപ്പത് അധ്യാപകർ ,പത്ത് ഹൊസ്റ്റലുകൾ എന്നിവയുള്ള വലിയ സ്ഥാപനമാണ് .മറ്റൊരു ജോലി സാധ്യതയും ഇല്ലാത്തതു കൊണ്ടാണ് ഇത്രയേറെ കുട്ടികൾ ഉൽസാഹിച്ച് അധ്യാപക പരിശീലനത്തിന് പോയിരുന്നത് .
ഒരു ഗ്രാമപ്രദേശത്താണ് GTC സ്ഥിതി ചെയ്യുന്നത് .എന്നാൽ അവിടെ ചെന്നെത്താൻ പ്രയാസമില്ല .ഇറ്റാലിയൻ engineers നിർമ്മിച്ച ഒന്നാന്തരം
റോഡാണ് അതിലെ പോകുന്നത് . കോളേജ് കോമ്പൌണ്ട് ഏകദേശം പന്ത്രണ്ട് ചതുരശ്ര കിലോമീറ്റർ വരും . അധികം ജനവാസമില്ലാതെ പരന്നു
കിടക്കുന്ന പ്രദേശമാണ് . മെയിൻ റോഡിൽ നിന്ന് 3 kms ചെല്ലുമ്പോൾ കോളേജ് ൻറെ ഓഫീസുകളും ക്ലാസ്സുമുറികളും . അതിൻറെ അപ്പുറത്ത്
residential ഏരിയ ആണ് . A തൊട്ട് F വരെ 8 വീടുകൾ വീതം 48
വീടുകൾ . ഓരോ വീടും ഏകദേശം രണ്ടേക്കർ സ്ഥലത്താണ് സ്ഥിതി
ചെയ്യുന്നത് . ഓരോ വീടിനും Boys' Quarters ഉണ്ട് .
ഞങ്ങൾ താമസിച്ച് ചെന്നതുകൊണ്ട് A7 എന്ന വീട് അനുവദിച്ചു കിട്ടി ,
ഞങ്ങൾ വീടിനടുത്ത് ചെല്ലുമ്പോൾ മേൽക്കൂര മാത്രമേ ദൃശ്യമായിരുന്നു ള്ളൂ . ചുറ്റും പുല്ല് വളർന്നു നിൽക്കുകയാണ് . ചുറ്റും വെട്ടി തെളിക്കാൻ
ഒരു സംഘം വിദ്യാർത്ഥികളെ നിയോഗിച്ചു . വെള്ള uniform അണിഞ്ഞ
ആ വിദ്യാർത്ഥികൾ ചുറ്റുപാടും വെട്ടിത്തെളിച്ച് ശരിയാക്കി . 3-bedroom
വീടാണ് . furniture , cooker , ഫ്രിഡ്ജ് , ഇവയെല്ലാം ഉണ്ട് . എന്നാൽ പ്രധാനപ്പെട്ട
രണ്ട് കാര്യങ്ങൾ ഇല്ല -വെള്ളവും വൈദ്യുതിയും .വീടുകളിൽ വെള്ളം
എത്തിച്ചു കൊടുക്കാൻ കോളേജ്ന് സ്വന്തം tanker ഉണ്ട് . Residential ഏരിയയുടെ നടുക്ക് , ഒരിക്കലും വറ്റാത്ത ഒരു കിണർ ഉണ്ട് .
ആകെയുള്ള 40 അധ്യാപകരിൽ 8 മലയാളികൾ , 5 ഫിലിപ്പിനോകൾ , 4
പാകിസ്ഥാനികൾ , ഒരു എത്തിയോപ്യക്കാരൻ , ഒരു കാശ്മീരി , ഒരു
സ്വിറ്റ്സർലൻഡ്കാരി എന്നിവരാണ് വിദേശികളായി ഉണ്ടായിരുന്നത് .
കെന്യയിൽ നിന്ന് വന്ന മാണികുര്യൻ , ഭാര്യ സൂസി , ബസേലിയോസ് കോളേജിലെ വർക്കി മാത്യു ,ഭാര്യ റീബാ , CMS കോളേജിലെ പ്രൊഫ്.മത്തായി , സക്കറിയ ഉമ്മൻ , എന്നിവരാണ് ഷുവയിൽ ഉണ്ടായിരുന്നത് . പിന്നീട് സാമുവൽ കൊച്ചുമ്മനും ഗ്രേസിയും എത്തി .
എല്ലാവരും ചെറുപ്പക്കാർ . ഇന്നത്തെ കാലത്ത് വൈദ്യുതിയും മൊബൈലും TV യും ടാപ്പിൽ വെള്ളവും ഇല്ലാതെ ഏതാനും മണിക്കൂറുകൾ തള്ളിനീക്കാൻ പ്രയാസമാണ് . ഇവയ്ക്കു എന്തെങ്കിലും മുടക്കം വന്നാൽ
ഭയങ്കര ടെൻഷൻ ആണ് . 1981ലെ ചെറുപ്പക്കാരായ ഞങ്ങൾ വളരെ ഹാപ്പി ആയിരുന്നു . എന്തുകൊണ്ടെന്നാൽ ഞങ്ങൾ വാഗ്ദത്തഭൂമിയിൽ ആയിരുന്നു . മാസത്തിൻറെ അവസാനം ബാങ്കിൽ പോയി ഒരു ഡ്രാഫ്റ്റ് വാങ്ങി , അതിൻറെ മൂല്യവും മിനുസവും ഭംഗിയും കണ്ട് സായൂജ്യം കണ്ടെത്തിയിരുന്നു . ഒരു ലക്ഷം രൂപയ്ക്ക് ഒരേക്കർ റബ്ബർതോട്ടം കിട്ടുന്ന
കാലമാണ് .ആർക്കും അനാവശ്യചെലവുകൾ ഒന്നുമില്ല . ശമ്പളത്തിൽ പകുതി Forex അയക്കാൻ അവകാശമുണ്ടായിരുന്നു . മിച്ചമുള്ളതിന്
യുസഫ് , മൻസൂർ , ബഷീർ ,ഘോറി എന്നിങ്ങനെ നാല് പാകിസ്ഥാനികൾ ഷുവയിൽ ഉണ്ടായിരുന്നു . അവരുടെ ഭാര്യമാർ ബിരുദധാരികൾ ആയിരുന്നില്ല . എന്നാൽ യുസഫിന്റെ ഭാര്യ , തൻറെ ഏതോ വിദ്യാഭ്യാസ
യോഗ്യത വെച്ച് അടുത്തുള്ള പ്രൈമറി സ്കൂളിൽ ജോലി കരസ്ഥമാക്കി .
അവൾ ഒരു സ്കൂറ്റെർ വാങ്ങി ചെത്തി നടന്നു . പാകിസ്ഥാനിൽ കിട്ടാത്ത
സ്വാതന്ത്ര്യം അവൾക്ക് കിട്ടി . പാകിസ്ഥാനികൾ ഞങ്ങളോട് സ്വന്തക്കാരെ പോലെയാണ് പെരുമാറിയിരുന്നത് . ബഷീറിന്റെ ഭാര്യ നല്ല പാചകക്കാരി
ആയിരുന്നു . നോയമ്പ് വീടലിന് അവർ ഞങ്ങളെയെല്ലാം വിളിച്ച് വിഭവ
സമൃദ്ധമായ സദ്യ തന്നിരുന്നു .
ഫിലിപ്പിനോകൾ 5 പേരുണ്ടായിരുന്നു . നാല് പെണ്ണും ഒരാണും . ഇവരിൽ
രണ്ട് പെണ്ണുങ്ങൾ കുറേ കഴിഞ്ഞ് അമേരിക്കയിലേയ്ക്ക് കുടിയേറി .സക്കറിയ ഉമ്മനും അമേരിക്കയിലേയ്ക്ക് പോയി .
പ്രിൻസിപ്പൽ KM Adda അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും
വളരെ അകലം പാലിച്ചിരുന്നു . അദ്ദേഹത്തെ ഒരു മിന്നായം പോലെയേ
കണ്ടിട്ടുള്ളു . '' familiarity breeds contempt '' എന്നതായിരുന്നു അദ്ദേഹത്തിൻറെ തത്വ ശാസ്ത്രം . അദ്ദേഹത്തെ നേരിട്ട് കാണാൻ വളരെ അപൂർവമായേ
അനുവാദം കിട്ടിയിരുന്നുള്ളു . എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആ കാര്യത്തിൻറെ ചുമതലയുള്ള അധ്യാപകനെ കണ്ട് പ്രശ്നം പരിഹരിച്ചു കൊള്ളണം . ഉദാഹരണമായി വെള്ളത്തിന് പ്രശ്നമുണ്ടെങ്കിൽ Water മാസ്റ്ററെ കാണണം . Food Master, Health master , Housing Master , Electricity Master , എന്നിങ്ങനെ
കുറെ മാസ്റ്റർമാർ . പക്ഷേ പണം കയ്യിലില്ലാത്ത അവർക്ക് ഒന്നും ചെയ്യാൻ
കഴിഞ്ഞിരുന്നില്ല . collegeലെ എല്ലാവർക്കും വൈദ്യുതി എത്തിക്കാൻ ശക്തിയുള്ള ഒരു generator ഉണ്ടായിരുന്നുവെങ്കിലും അദ്ദയുടെ വീട്ടിൽ connection അവസാനിപ്പിക്കുകയാണ് ചെയ്തത് . അദ്ദാ ഒരു polygamist
ആയിരുന്നു .
ഒരു ദിവസം രാവിലെ എത്തിയോപ്പിയക്കാരൻ ഒരു കപ്പിൽ കാപ്പിപ്പൊടിയും പാൽപ്പൊടിയും പഞ്ചസാരയും ഇട്ട് ഇളക്കിക്കൊണ്ട്
അദ്ദയുടെ ഓഫീസിനടുത്ത് ജലദൗർലഭ്യതിനു എതിരായി ഒരു പ്രധിഷേധ
പ്രകടനം നടത്തി . '' I need some hot water .'' എന്ന് പറഞ്ഞുകൊണ്ട് . പക്ഷേ
പ്രതികരണമൊന്നും ഉണ്ടായില്ല .
വിദ്യാർത്ഥികൾ വളരെ അച്ചടക്കവും അധ്യാപകരോട് ബഹുമാനവും ഉള്ളവരായിരുന്നു . മുതിർന്ന അധ്യാപകരോട് സംസാരിക്കുമ്പോൾ അവർ
പാതി മുട്ടിന്മേൽ ഇരുന്ന് , ബഹുമാനം കാണിച്ചിരുന്നു . ഞങ്ങളുടെ Boys
Quartersൽ രണ്ട് വിദ്യാർത്ഥികൾ താമസിച്ചിരുന്നു . ഏതു കാര്യത്തിന് വിളിച്ചാലും അവർ ഓടിയെത്തും. ഞങ്ങൾ മാർക്കറ്റിൽ പോകുമ്പോൾ
അവർ ഷോപ്പിംഗ് ബാഗും പിടിച്ച് ഞങ്ങളെ അനുഗമിക്കും .
ഞങ്ങൾ ആദ്യമായി പഠിപ്പിക്കാൻ പോയ ദിവസം ഒരു പ്രശ്നം ഉണ്ടായി .ഒന്നര വയസ്സുള്ള കുലീനയെ എവിടെ ആക്കും ? ഒരിക്കലും പിരിഞ്ഞ്
ഇരുന്നിട്ടില്ലാത്ത കുട്ടിയാണ് . ഞങ്ങൾക്ക് സ്‌കൂളിൽ പോകാതെ നിവൃത്തിയില്ല . കാശ്മീരി ശ്രീ ഖജുറിയയുടെ ഭാര്യക്ക് ജോലിയില്ലായിരുന്നു . അവൾക്ക് കുട്ടികളും ഇല്ല . ഒരു ഇന്ത്യക്കാരിയുടെ കൂടെ കുട്ടി സന്തോഷത്തോടെ ഇരിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത് .
പക്ഷെ അവൾ ശക്തമായി പ്രധിഷേധിച്ചു . ഞങ്ങൾ ബലമായി അവളെ
മിസ്സിസ് ഖജൂറിയയുടെ കൂടെ വിട്ടിട്ട് കോളേജിൽ പോയി . തിരിച്ചു
ചെന്നപ്പോൾ കുട്ടി കരഞ്ഞു കരഞ്ഞ് തളർന്നിരുന്നു . ഭാഗ്യവശാൽ അടുത്ത
ദിവസം കൂട്ടിരിപ്പിന് ഒരു പെണ്‍കുട്ടിയെ കിട്ടി .
TV യുടെയും മൊബൈൽന്റെയും വരവിന് മുമ്പ് സംഭാഷണത്തിലാണ്
ജനങ്ങൾ രസം കണ്ടെത്തിയിരുന്നത് . വൈകുന്നേരം ഞങ്ങൾ മലയാളികൾ
ആരുടെയെങ്കിലും വീട്ടിൽ ഒത്തു ചേരും .പിന്നെ മൂന്ന് -നാലു മണിക്കൂർ
സംഭാഷണങ്ങളും വാദപ്രതിവാദങ്ങളും ആണ് . മാണി കുരിയനും മത്തായി സാറും ഇടതുപക്ഷക്കാരാണ് . അതുകൊണ്ടുതന്നെ ചർച്ചകൾ തീ പാറുന്നവ ആയിരുന്നു . സംഭാഷണ കലയിൽ ഒന്നാമൻ വർക്കി മാത്യു ആണ് . അധ്യാപകരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ രീബായാണ് . 20 വയസ്സിൽ
കൂടുതലില്ല . റീബാ പഠിപ്പിക്കുന്ന കുട്ടികളിൽ ചിലർ 20 വയസ്സിൽ കൂടുതൽ
പ്രായമുള്ളവരാണ് . ഒരു 'കുട്ടി ' 40 വയസ്സുള്ളവനായിരുന്നു .വർക്കിയും
റീബായും '' സ്നേഹിച്ച് കെട്ടിയവരാണ് ''. ബാക്കിയുള്ള ഞങ്ങൾ '' കെട്ടിയ
ശേഷം സ്നേഹിച്ചവരാണ് .'' ആദ്യം tune ചെയ്തിട്ട് പാട്ടെഴുതുന്നത് പോലെ .
കുറേ വർഷങ്ങൾക്ക് ശേഷം റീബാ കോട്ടയം നഗരസഭയുടെ അധ്യക്ഷയായി .
ഞായറാഴ്ചകളിൽ ഞങ്ങൾ ഞങ്ങളുടെ അംഗരക്ഷകരായ വിദ്യാർത്ഥികളെയും കൂട്ടി ഞങ്ങളുടെ VW Beetleൽ 20 kms അകലെയുള്ള
മിച്ചിക എന്ന സ്ഥലത്തെ മാർകറ്റിൽ പോകും . ഒരു തുറന്ന മാർക്കറ്റ് ആണ് .
ശരിയായ അളവുകളും തൂക്കവും ഇല്ല . എല്ലാം ഒരു ഉദ്ദേശവിലയാണ് .
ഉദാഹരണമായി ഒരു കഷണം കന്നുകാലിയിറച്ചിക്ക് വിൽപ്പനക്കാരൻ
20 നൈറ വില പറയുന്നു . നമ്മൾ വിലപേശിയാൽ ചിലപ്പോൾ 15 ന് കിട്ടും .
കപ്പ ,കാച്ചിൽ , ചേമ്പ് , കൂർക്ക , മാമ്പഴം ,പേരക്കാ മുതലായവയ്ക്ക് പുറമെ
നാടൻ കോഴിയും ആടും സുലഭമായിരുന്നു . ഞങ്ങൾ ചിലപ്പോൾ ആടിനെ
വാങ്ങിയിരുന്നു . പാകിസ്ഥാനി സുഹൃത്ത് ഘോറി ആടിനെ കശാപ്പ് ചെയ്ത്
വെട്ടിനുറുക്കി വീതം വെക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു . നാടൻ കോഴിയുടെയും നാടൻ ആടിന്റെയും രുചി എടുത്ത് പറയത്തക്കതാണ് .
നൈജീരിയയിലെ കാച്ചിൽ ( yam ) വളരെ രുചികരമാണ് . ശിഖരങ്ങളില്ലാതെ ,അമ്മിക്കല്ല് പോലെ തോന്നിക്കുന്ന ഇത് നൈജീരിയക്കാരുടെ ഒരു പ്രധാന
ആഹാരമാണ് . ആടിന്റെ കുടൽ അരിഞ്ഞിട്ട് , നല്ല എരിവുള്ള മുളകും ചേർത്ത് ഉണ്ടാക്കുന്ന 'പെപ്പെ സൂപ്പ് ' നൈജീരിയക്കാരുടെ ഒരു വിശിഷ്ട
വിഭവമാണ് . വെണ്ടക്കാ സൂപ്പും അവരുടെ ഒരു വിശിഷ്ടവിഭവമാണ് .
നീളം കുറഞ്ഞ വെണ്ടക്കാ വെന്തുകഴിഞ്ഞാൽ ജെല്ലി പോലിരിക്കും .
( തുടരും )
No comments:
Post a Comment