Tuesday, 14 July 2015

പെണ്‍കുട്ടികളുടെ ദുരന്തം (OPINION )

'' ഇല  മുള്ളേൽ   വീണാലും   മുള്ള്  ഇലയിൽ  വീണാലും   ഇലയ്ക്കാണ്
ദോഷം .''

എൻറെ  അമ്മ   പറഞ്ഞ്‌  കേട്ടിട്ടുള്ളതാണ്   ഈ  ചൊല്ല് . പലവിധത്തിൽ  ഇതിനെ   വ്യാഖ്യാനിക്കാം . പണ്ട്   ഇന്നത്തേതുപോലെ  പെണ്‍കുട്ടികൾക്ക്
വലിയ   അരക്ഷിതാവസ്ഥ   ഇല്ലായിരുന്നു .മറ്റ്   കാര്യങ്ങളെ  സംബന്ധിച്ചാണ്
ആ  ചൊല്ല്  ഉപയോഗിച്ചിരുന്നത് .

ഇന്ന്   ആ  ചൊല്ല്   പെണ്‍കുട്ടികളെ  സംബന്ധിച്ച്   നൂറുശതമാനവും   ശരിയാണ് . മൂന്ന്  പെണ്‍കുട്ടികളെ   കാണാതായി . രണ്ടുപേരെ   മരിച്ച
നിലയിൽ  കണ്ടെത്തി . ഒരാളുടെ   നില  ഗുരുതരമാണ് .മൂന്നുപേ ർ
ഉൾപ്പെട്ട   സംഭവമായതിനാൽ   കൂടുതൽ   ശ്രദ്ധിക്കപ്പെട്ടു .അനേകം  പെണ്‍കുട്ടികൾ   ചതിക്കുഴിയിൽ   വീണ്  ജീവൻ  ഒടുക്കുന്നതായി  കാണുന്നു .
ആണ്‍കുട്ടികൾ    പ്രണയ നൈരാശ്യത്താൽ    ജീവനൊടുക്കുന്നതായി  കാണുന്നില്ല .

പെണ്‍കുട്ടികളെ   കാണാതായ  സമയത്ത്  തന്നെ  കൊച്ചിയിൽ  ഒരു  യുവതിയും  കുഞ്ഞും   ഗ്യാസിന്   തീകൊളുത്തി  ജീവനൊടുക്ക.ഒന്നുകിൽ  ആത്മഹത്യ ,അല്ലെങ്കിൽ ''  ഭർത്താവ്   ഭാര്യയെ   വെട്ടിക്കൊന്നു '', ''കഴുത്ത് ഞെരിച്ചുകൊന്നു .''quotation ഗുണ്ടകളെ  ഉപയോഗിച്ച് കൊന്നു ''  മുതലായ  വാർത്തകൾ ധാരാളം
കാണാം . ചില   സ്ത്രീകൾ   മറിച്ചും  ഇത്  ചെയ്യുന്നു .

കോഴിക്കോട്  കുടുംബ കോടതി പരിസരത്തുവെച്ച്   ഒരാൾ  ഭാര്യയുടെ
കാമുകനെ   വകവരുത്തി . ഭാര്യയെ  കുത്തി  പരിക്കേൽപ്പിച്ചു .

''ഭർത്താവിൻറെ  കാമുകി '', ''ഭാര്യയുടെ   കാമുകൻ '' എന്നിവ  ഇന്ന്  വളരെ
സാധാരണമാണ് .'

എന്തായാലും   പെണ്‍കുട്ടികളും   വിവാഹിതരായ  യുവതികളുമാണ്
കൂടുതലും    വ്യാജ പ്രണയത്തിന്റെയും   cheating ൻറെയും   ഇരകളാകുന്നത് .
ഓരോ  ദിവസവും   ദുരന്തകഥകളുടെ    ചുരുളഴിയുന്നു .

ഈ  പശ്ചാത്തലത്തിൽ   നോക്കുമ്പോൾ   യുവതി ഇലയും  പുരുഷൻ
മുള്ളുമാണ് . വിവാഹബന്ധം   ഇലയ്ക്കും  മുള്ളിനും  കേട് വരാതെ
ഒരു  പൂവോ  പഴമോ   പറിച്ചെടുക്കുന്നതുപോലെയാണ്. വളരെ  ശ്രദ്ധിച്ചില്ലെങ്കിൽ   കേടുവരും .

പൊതുസമൂഹം   ഉണർന്ന്   പ്രവർത്തിച്ചിരുന്നു  എങ്കിൽ  കോന്നിയിലെ
കുട്ടികളെ   കണ്ടുപിടിക്കാൻ   സാധിക്കുമായിരുന്നു  എന്ന് തോന്നുന്നു . ഒരു
പെണ്‍കുട്ടിയെ   കാണാതെ പോയാൽ   കണ്ടുപിടിക്കാൻ   പ്രയാസമാണ് .
എന്നാൽ   ഒരേ  പ്രായത്തിലുള്ള  മൂന്ന് പെണ്‍കുട്ടികളെ  കണ്ടുപിടിക്കാൻ
എളുപ്പമാണ് . അവരുടെ  ഫോട്ടോകൾ  ഉണ്ടായിരുന്നു . പെണ്‍കുട്ടികളെ
സംബന്ധിച്ച   നിർണ്ണായകമായ  വിവരം  നൽകുന്നവർക്ക്‌  reward  പ്രഖ്യാപിചിരുന്നോ  എന്നറിയില്ല . Reward   ഏർപ്പെടുത്തിയാൽ  പൊതുജനം
കൂടുതൽ  ഉണർവോടെ   അന്വേഷിക്കും .

പൊതുജനം   ഉണർന്നു  പ്രവർത്തിച്ചാൽ  വൻദുരന്തങ്ങൾ   ഒഴിവാകുന്നതായി
കാണാം .2010 മെയ്‌  ഒന്നാം  തീയതി  ന്യൂ യോർക്ക്‌ലെ   Time suare ൽ
പാർക്ക്‌ ചെയ്തിരുന്ന   ഒരു  കാറിൽ നിന്ന്   പുക വരുന്നതായി  രണ്ട്
വഴിയോര കച്ചവടക്കാർ  കണ്ടു . ഉടൻ തന്നെ  അടുത്തുകണ്ട  പോലീസുകാരനെ
വിവരം  അറിയിച്ചു . നൂറുകണക്കിന്  ആളുകളെ  കൊല്ലാൻ  ഉദ്ദേശിച്ച്
ignite ചെയ്ത   കാർ ബോംബ്‌  ആയിരുന്നു  അത് . ഉടൻ തന്നെ  ബോംബ്‌
squad  എത്തി  അത്  നിർവീര്യമാക്കി . മെയ്‌  3 ആം  തീയതി  കെന്നെടി  എയർപോർട്ട്ൽ   take off ന്‌  തയ്യാറായി  നിന്ന ,Emirates flight  202 വിൽ നിന്ന്
ബോംബു വെച്ചവനെ  പിടികൂടി . ഫൈസൽ   ശേഹ്സാദ്  എന്ന  പാക്കിസ്ഥാൻ
വംശജനായിരുന്നു  അവൻ . ജീവപര്യന്തം   ശിക്ഷിക്കപ്പെട്ട്  ഇപ്പോൾ  ജയിലിൽ
ആണ് .

ഇന്ന്   പുരോഗമനത്തിന്റെ   മറവിൽ   പെണ്‍കുട്ടികളെ  കുടുക്കാൻ  ചില
പ്രസ്ഥാനങ്ങൾ പോലും   പ്രവർത്തിക്കുന്നുണ്ട് . യാതൊരു വിധ    നിയന്ത്രണവും   പാടില്ല  എന്നാണ്   ഇവർ   വാദിക്കുന്നത് .

സദാചാരപോലീസിനെ   തീർത്തും  തള്ളിക്കളയാനാവില്ല .ഒരു  പെണ്‍കുട്ടിയുടെ   ജീവൻ  രക്ഷിക്കാൻ വേണ്ടി     അക്രമരഹിതമായ   മാർഗ്ഗത്തിലൂടെ    ആരെങ്കിലും   ഇടപെട്ടാൽ  അവരെ   തള്ളിക്കളയാൻ  ആവില്ല .

പ്രണയം  നല്ലതാണ് . പക്ഷേ   അത്  പെണ്‍കുട്ടികളെ  കുടുക്കാനുള്ള  ഒരു
അടവായി  ഇന്ന്   പ്രയോഗിക്കപ്പെടുന്നു . അതിനുള്ള  ഉപാധികൾ  ഇന്ന്
ഏറെയാണ്‌ . പരമരഹസ്യമായി   സോഷ്യൽ  network കളിലൂടെ  ചില
പെണ്‍കുട്ടികളെ   കുടുക്കാൻ   കഴിയും .നേരിട്ട്  കാണുമ്പോൾ   പറയാൻ
മടിക്കുന്ന   കാര്യങ്ങൾ   chatting ൽ  type  ചെയ്യാൻ  പെണ്‍കുട്ടികൾ   തയ്യാറാകുന്നു .chatting ,cheating   ആയി   മാറാൻ   അധികസമയം   വേണ്ട .

പെണ്‍കുട്ടികൾക്ക്   പരിപൂർണ്ണ സ്വാതന്ത്ര്യം    അനുവദിച്ചുകൊടുത്താൽ
അത്  ചിലപ്പോൾ  ദുരന്തത്തിൽ   അവസാനിക്കും .പ്രായപൂർത്തി യായി
എന്നത്കൊണ്ടു മാത്രം   കുട്ടികൾക്ക്  ലോകവിവരം  ഉണ്ടാകുന്നില്ല .ഉയർന്ന
മാർക്കുവാങ്ങി   പാസ്സായി  എന്നതുകൊണ്ടുമാത്രം   വിവരം  ഉണ്ടാകുന്നില്ല .
ചതിക്കുഴികളെപ്പറ്റി    അറിയേണ്ടതും  അതനുസരിച്ച്  പെണ്‍കുട്ടികളെ  നിയന്ത്രിക്കേണ്ടതും   മാതാപിതാക്കളാണ് . ''Prevention  is  better than  cure .''
എന്നാണല്ലോ  ചൊല്ല് .

ചില   മാതാപിതാക്കൾ   കുട്ടികളെ  ശാസിക്കാൻ   തയ്യാറല്ല . കുട്ടികളുടെ
മനസ്സ്  വേദനിക്കും .പക്ഷേ   വേണ്ട സമയത്ത്    ശാസിച്ചാൽ   വൻദുരന്തം
ഒഴിവാക്കാൻ    സാധിക്കും .

ചില മാതാപിതാക്കൾക്ക്    കുട്ടികളുടെ   മനസ്സിൽ  എന്താണെന്ന്  അറിഞ്ഞുകൂടാ . സ്കൂളിലേയ്ക്കും   കോളേജ്ലേയ്ക്കും    പോയി കഴിഞ്ഞാൽ
എന്താണ്   നടക്കുന്നതെന്ന്   അവർക്ക്   അറിഞ്ഞുകൂടാ .എന്തെങ്കിലും  ദുരന്തം
സംഭവിച്ചു കഴിയുമ്പോഴാണ്   കുട്ടികൾക്ക്    വഴി തെറ്റിയിരുന്നു  എന്ന്
അറിയുന്നത്..

സിനിമയും   സീരിയലും  സോഷ്യൽ media യും   കുട്ടികളെ  വളരെയധികം
സ്വാധീനിക്കുന്നു . സിനിമ പോലെയാണ്   ജീവിതം  എന്ന് കരുതുന്നത് തന്നെ
വിവരക്കേടിന്റെ   ലക്ഷണമാണ് .

മാതാപിതാക്കൾ   അറിയാതെ  പെണ്‍കുട്ടികൾ   അപരിചിതരുമായി
അടുപ്പം   സ്ഥാപിക്കുമ്പോൾ  ഒരു  ദുരന്തത്തിൻറെ   തുടക്കം  കുറിക്കുന്നു .
ഭ്രമണപഥത്തിൽ നിന്ന്   വഴിമാറി  സഞ്ചരിച്ച്   ശൂന്യാകാശത്തിന്റെ
അനന്തതയിൽ   അലയുന്ന  ഒരു  പേടകത്തിന്റെ   അവസ്ഥയായിരിക്കും
പെണ്‍കുട്ടിയുടേത് .Control Centre മായി  ബന്ധം  എല്ലാം  നഷ്ടപ്പെട്ട  അവസ്ഥ .

ഇന്നത്തെ  കാലത്ത്   ഒരു  detective  ആകാൻ   പോലീസിൽ  ചേരണമെന്നില്ല .
ഓരോ ദിവസവും   റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന  കേസ്കൾ   follow ചെയ്‌താൽ
മതി .ആർക്കും  വീട്ടിലിരുന്ന്   ഒരു  detective  ആകാം .

കോന്നി പെണ്‍കുട്ടികളുടെ   കാര്യത്തിൽ  എന്താണ്  സംഭവിച്ചത് ?

1 .ഒരു  പെണ്‍കുട്ടിക്ക്  എന്തോ  ഒരു  അബദ്ധം  പറ്റി .അവളെ  സഹായിക്കാൻ
    മറ്റു രണ്ടു പേർ   കൂടെ  പോയി .എന്നാൽ ഈ മൂന്നുപേരും   കൂടുതൽ
 അബദ്ധത്തിൽ പെട്ടു .ഇനി  വീട്ടിലേയ്ക്ക്   മടങ്ങാൻ   പറ്റാത്ത വിധത്തിലുള്ള
ചതിയിൽ പെട്ടു .

2 . ഇവർക്ക്  tablet ഉം  യാത്രക്കുള്ള   പണവും   ആരോ  നൽകിയിരുന്നു .

3  ഒരു   സംഘം ആളുകൾ  ഇവരുടെ   movements  monitor ചെയ്യുകയും
   നിർദ്ദേശങ്ങൾ  കൊടുക്കുകയും  ചെയ്തിരുന്നു .

4  tablet  ട്രെയിനിൽ  നിന്ന്  പുറത്തേയ്ക്ക്  വലിച്ചെറിഞ്ഞു .അല്ലെങ്കിൽ
  പിന്നീട്    ആരെങ്കിലും   മോഷ്ട്ടിച്ചു .

      ശേഷം   കാത്തിരുന്ന്   കാണുക .











No comments:

Post a Comment