ബ്രസീലിൽ പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടി പ്രസവിച്ചു എന്ന് കേട്ടതിൻറെ ഞെട്ടൽ
മാറിയില്ല ,അപ്പോഴാണ് കേൾക്കുന്നത് ഇന്ത്യയിൽ പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറയ്ക്കാൻ ഒരു വിദഗ്ദ്ധ കമ്മിറ്റി ശുപാർശ
ചെയ്തിരിക്കുന്നുവെന്ന്. ഇവർ ഏത് കാര്യത്തിൽ വിദഗ്ധരാണെന്ന്
അറിയില്ല .
18 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പുരുഷൻ എന്ന് വിളിക്കാമോ ? ഭാഷ
വലിയ പിടിയില്ല .40 വർഷം മുമ്പ് നാടു വിട്ടതാണ് .അതുകൊണ്ടാണ് .18
വയസ്സുകാരനെ 'പയ്യൻ 'അല്ലെങ്കിൽ ചെറുക്കൻ എന്നാണ് എൻറെ നാട്ടിൽ
വിളിക്കാറുള്ളത് . സ്പോർട്സ് ൽ സീനിയർ ആണ്‍കുട്ടികൾ എന്ന് വിളിക്കും .പുരുഷൻ എന്ന് കേൾക്കുമ്പോൾ ഉസൈൻ ബോൾട്ട്നെ പോലെ അല്ലെങ്കിൽ
സൽമാൻ ഖാനെ പോലുള്ളവരാണ് മനസ്സിൽ തെളിഞ്ഞു വരുന്നത് .
അപ്പോൾ പയ്യൻമാരുടെ വിവാഹപ്രായം 21 ൽ നിന്ന് 18 ആക്കി കുറയ്ക്കാൻ ആ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നു .എത്ര വലിയ
ഔദാര്യം ,പുരോഗമനം ! മൻമോഹൻ സിംഗിന്റെ കീഴിൽ സാമ്പത്തിക
ഉപദേഷ്ടാവായിരുന്ന അഹൂളിവാല്ല ഒരിക്കൽ പറയുകയുണ്ടായി 30 ?
രൂപയുണ്ടെങ്കിൽ ഇന്ത്യയിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിയാമെന്ന് !
ജാതിചിന്തയും അന്ധവിശ്വാസങ്ങളും കമ്മിറ്റിയെ സ്വാധീനിച്ചിട്ടുണ്ടായിരിക്കണം . വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന്
വരുന്നവരെ immigrants എന്ന് വിളിച്ചവരാണ് ഡെൽഹിക്കാർ . പോരാത്തതിന് rapeൻറെ തലസ്ഥാനവും ആണ് .
ഈ പോക്കുപോയാൽ 1829 ബ്രിട്ടീഷ്‌കാർ നിരോധിച്ച സതി ഇന്ത്യയിൽ
തിരിച്ചുവരാൻ സാധ്യതയുണ്ട് .
ഒരു പക്ഷേ rape ന് തടയിടുക എന്ന ലക്ഷ്യമായിരിക്കാം വിദഗ്ദ്ധ കമ്മിറ്റിക്ക്
ഉള്ളത് .കാരണം കൂട്ട rape കേസ്കളിൽ പയ്യന്മാരാണല്ലോ ജിൽ ജിൽ എന്ന്
മുന്നിട്ട് നിൽക്കുന്നത് . പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ സ്വയം നിയന്ത്രിക്കാൻ പറ്റാത്തവൻ കല്യാണം കഴിക്കട്ടെ .
മലയാളികളെ സംബന്ധിച്ചിടത്തോളം ഈ ശുപാർശ ഒട്ടും ആശങ്ക ഉളവാക്കുന്നില്ല. കാരണം ഒരു പയ്യൻ പെണ്ണുകെട്ടാൻ തുനിഞ്ഞാൽ അവന്
പെണ്ണ് കിട്ടാൻ പോകുന്നില്ല . 18 വയസ്സ് തികയുന്നത് ഒരു യോഗ്യതയായി
ആരും കണക്കാക്കുകയില്ല . പയ്യന് വിദ്യാഭ്യാസവും നല്ല ജോലിയും വേണം .
അപ്പോൾ 25 -30 വയസ്സ് ആയിരിക്കും .കൂടിയാലും പ്രശ്നമില്ല .
പെണ്‍കുട്ടികൾക്കും വിദ്യാഭ്യാസവും ജോലിയും വേണം ,അതുകഴിഞ്ഞു മതി വിവാഹം എന്ന് പുരോഗമനചിന്താഗതി ഉള്ളവർ ചിന്തിക്കുന്നു .
ജോലിക്കുവേണ്ടി അന്യരാജ്യങ്ങളിൽ പെണ്‍കുട്ടികളെ അയക്കാൻ മാതാപിതാക്കൾ ധൈര്യപ്പെടുന്നു . അപ്പോൾ പെണ്‍കുട്ടിയുടെയും പ്രായം
25 -30 ആകും .
വളരെ ചെറുപ്രായത്തിൽ പെണ്‍കുട്ടികൾ വിവാഹിതരാകുന്ന രാജ്യങ്ങൾ
പുരോഗതി പ്രാപിക്കുന്നില്ല . പാകിസ്ഥാൻ ,അഫ്ഘാനിസ്ഥാൻ ,സോമാലിയ ,
സുഡാൻ ,കോങ്ഗോ മുതലായ രാജ്യങ്ങൾ ഈ കൂട്ടത്തിൽ പെടുന്നു . വിദ്യാഭ്യാസം ആഗ്രഹിച്ചതിന് മലാലയെ താലിബാൻ വധിക്കാൻ ശ്രമിച്ചത്
ഓർക്കുക .ഇന്ത്യയിൽ UP ,ബീഹാർ , ഒറീസ്സ മുതലായ സംസ്ഥാനങ്ങളിൽ വേണ്ടത്ര പുരോഗതിയില്ല . അവിടങ്ങളിൽ പാവപ്പെട്ടവർ ഇന്നും അടിമത്തവും ജാതി വിവേചനവും അനുഭവിക്കുന്നു .അവിടങ്ങളിൽ
ബാലവേല ഇന്നും സജീവമാണ് .
ഒരു 18 കാരൻ പയ്യൻ വിവാഹം കഴിക്കുന്നത് 16 കാരിയെ ആയിരിക്കാം .
അപ്പോൾ രണ്ടുപേർക്കും മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിന് വഴി അടയുന്നു .
ഉത്തരേന്ത്യയിൽ അടിമപ്പണി (bonded labour ) ഇന്നും നിലനിൽക്കുന്നു .
പാവപ്പെട്ടവർ പാവപ്പെട്ടവരായി തുടരണമെന്ന് ആയിരിക്കാം ശുപാർശ കൊണ്ട് ഉദ്ദേശിക്കുന്നത് . വിവാഹിതരായ പയ്യനും പെണ്ണിനും വീട് ,ശുദ്ധജലം ,toilet , പോഷകാഹാരം , ആരോഗ്യരക്ഷ മുതലായ കാര്യങ്ങൾ
ഉണ്ടോയെന്ന് ശുപാർശക്കാർ അന്വേഷിക്കുന്നില്ല .പ്രത്യേകിച്ച് toilet ൻറെ
കാര്യം . മനുഷ്യൻറെ dignity ക്ക് ഏറ്റവും അത്യാവശ്യ കാര്യമാണ് സ്വകാര്യത . സ്വകാര്യതക്ക് toilet വേണം . ഈയിടെ ഉത്തരേന്ത്യയിൽ
ഒരു പെണ്‍കുട്ടി ആൽമഹത്യ ചെയ്തു . toilet ഇല്ലാതെ മനം നൊന്ത് .
ഒരു 18 കാരനും 16 കാരിക്കും ഉണ്ടാകുന്ന കുട്ടികളുടെ ഭാവിയെന്ത് ?
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു .
വെറുതെ ജനസംഖ്യ വർദ്ധിച്ചതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം ?
ജനസംഖ്യ കൂടുന്തോറും പ്രശ്നങ്ങൾ കൂടുകയാണ് .
സമ്പന്നർക്കും Middle Class നും പുതിയ ശുപാർശ കൊണ്ട് വളരെ പ്രയോജനം കിട്ടും . പണിക്ക് ആളെ കിട്ടും എന്നതാണ് പ്രയോജനം .
ഇന്ന് കേരളത്തിൽ എവിടെ നോക്കിയാലും അന്യസംസ്ഥാന തൊഴിലാളികളെ കാണാം . പുരോഗമനം ഇല്ലാത്ത സംസ്ഥാനങ്ങളിൽ നിന്നാണ് അവർ
വരുന്നത് .കേരളം അവർക്ക് ദുബായ് ആണ് .
ദക്ഷിണാഫ്രിക്കയിൽ apartheid ( വർണ്ണ വിവേചനം ) ൻറെ കാലത്ത്
കരുമ്പർക്കു ( blacks ) വിദ്യാഭ്യാസം നിഷേധിക്കാൻ വെള്ളക്കാർ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു . ഇവിടെ അടുത്ത് Tygerkloof എന്ന സ്ഥലത്ത് ഏകദേശം
നൂറ് വർഷങ്ങൾക്കുമുമ്പ് സ്കോട്ടിഷ് missionary മാർ കരുമ്പർക്കു വേണ്ടി
ഒരു ബോർഡിംഗ് സ്കൂൾ സ്ഥാപിച്ചു . കുറേ വർഷങ്ങൾ അത് നന്നായി
പ്രവർത്തിച്ചു . എന്നാൽ apartheid സർക്കാർ ആ സ്കൂൾ അടപ്പിച്ചു .
കരുമ്പർ അത്രയൊന്നും പഠിക്കേണ്ട എന്നായിരുന്നു അവരുടെ തത്വ
ശാസ്ത്രം .കാരണം കുറഞ്ഞ കൂലിക്ക് അടിമപ്പണി ചെയ്യാൻ അവർക്ക്
ആളുകളെ വേണമായിരുന്നു .അടച്ച സ്കൂൾ 1995 ൽ തുറന്നു .ഇപ്പോൾ
നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
ഹിന്ദിക്കാരായ അംബാസിഡർമാർ പോലും പാവപ്പെട്ട വീട്ടുജോലിക്കാരെ
വിദേശത്ത് പീഡിപ്പിച്ചതായി കേട്ടിട്ടുണ്ട് . അത്തരക്കാർ ആയിരിക്കാം
18 ശുപാർശ ചെയ്ത വിദഗ്ദ്ധർ . അവർക്ക് വെച്ചുവിളമ്പാൻ , അവരുടെ
പാത്രങ്ങളും മുഷിഞ്ഞ തുണിയും കഴുകാൻ , വീടിന് കാവൽ നിൽക്കാൻ .
shoes പോളിഷ് ചെയ്യാൻ , പൂന്തോട്ടം നോക്കാൻ , അവരുടെ ആട്ടും തുപ്പും
ചവിട്ടും ഏൽക്കാൻ , കുറഞ്ഞ കൂലിക്ക് എമ്പിടി ആളെ വേണം ! അതിനുള്ള
ഏറ്റവും നല്ല അടവാണ് വിദ്യാഭ്യാസത്തിന്റെ വാതിൽ കൊട്ടിയടയ്ക്കുക
എന്നത് .
18 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പുരുഷൻ എന്ന് വിളിക്കാമോ ? ഭാഷ
വലിയ പിടിയില്ല .40 വർഷം മുമ്പ് നാടു വിട്ടതാണ് .അതുകൊണ്ടാണ് .18
വയസ്സുകാരനെ 'പയ്യൻ 'അല്ലെങ്കിൽ ചെറുക്കൻ എന്നാണ് എൻറെ നാട്ടിൽ
വിളിക്കാറുള്ളത് . സ്പോർട്സ് ൽ സീനിയർ ആണ്‍കുട്ടികൾ എന്ന് വിളിക്കും .പുരുഷൻ എന്ന് കേൾക്കുമ്പോൾ ഉസൈൻ ബോൾട്ട്നെ പോലെ അല്ലെങ്കിൽ
സൽമാൻ ഖാനെ പോലുള്ളവരാണ് മനസ്സിൽ തെളിഞ്ഞു വരുന്നത് .
അപ്പോൾ പയ്യൻമാരുടെ വിവാഹപ്രായം 21 ൽ നിന്ന് 18 ആക്കി കുറയ്ക്കാൻ ആ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നു .എത്ര വലിയ
ഔദാര്യം ,പുരോഗമനം ! മൻമോഹൻ സിംഗിന്റെ കീഴിൽ സാമ്പത്തിക
ഉപദേഷ്ടാവായിരുന്ന അഹൂളിവാല്ല ഒരിക്കൽ പറയുകയുണ്ടായി 30 ?
രൂപയുണ്ടെങ്കിൽ ഇന്ത്യയിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിയാമെന്ന് !
ജാതിചിന്തയും അന്ധവിശ്വാസങ്ങളും കമ്മിറ്റിയെ സ്വാധീനിച്ചിട്ടുണ്ടായിരിക്കണം . വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന്
വരുന്നവരെ immigrants എന്ന് വിളിച്ചവരാണ് ഡെൽഹിക്കാർ . പോരാത്തതിന് rapeൻറെ തലസ്ഥാനവും ആണ് .
ഈ പോക്കുപോയാൽ 1829 ബ്രിട്ടീഷ്‌കാർ നിരോധിച്ച സതി ഇന്ത്യയിൽ
തിരിച്ചുവരാൻ സാധ്യതയുണ്ട് .
ഒരു പക്ഷേ rape ന് തടയിടുക എന്ന ലക്ഷ്യമായിരിക്കാം വിദഗ്ദ്ധ കമ്മിറ്റിക്ക്
ഉള്ളത് .കാരണം കൂട്ട rape കേസ്കളിൽ പയ്യന്മാരാണല്ലോ ജിൽ ജിൽ എന്ന്
മുന്നിട്ട് നിൽക്കുന്നത് . പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ സ്വയം നിയന്ത്രിക്കാൻ പറ്റാത്തവൻ കല്യാണം കഴിക്കട്ടെ .
മലയാളികളെ സംബന്ധിച്ചിടത്തോളം ഈ ശുപാർശ ഒട്ടും ആശങ്ക ഉളവാക്കുന്നില്ല. കാരണം ഒരു പയ്യൻ പെണ്ണുകെട്ടാൻ തുനിഞ്ഞാൽ അവന്
പെണ്ണ് കിട്ടാൻ പോകുന്നില്ല . 18 വയസ്സ് തികയുന്നത് ഒരു യോഗ്യതയായി
ആരും കണക്കാക്കുകയില്ല . പയ്യന് വിദ്യാഭ്യാസവും നല്ല ജോലിയും വേണം .
അപ്പോൾ 25 -30 വയസ്സ് ആയിരിക്കും .കൂടിയാലും പ്രശ്നമില്ല .
പെണ്‍കുട്ടികൾക്കും വിദ്യാഭ്യാസവും ജോലിയും വേണം ,അതുകഴിഞ്ഞു മതി വിവാഹം എന്ന് പുരോഗമനചിന്താഗതി ഉള്ളവർ ചിന്തിക്കുന്നു .
ജോലിക്കുവേണ്ടി അന്യരാജ്യങ്ങളിൽ പെണ്‍കുട്ടികളെ അയക്കാൻ മാതാപിതാക്കൾ ധൈര്യപ്പെടുന്നു . അപ്പോൾ പെണ്‍കുട്ടിയുടെയും പ്രായം
25 -30 ആകും .
വളരെ ചെറുപ്രായത്തിൽ പെണ്‍കുട്ടികൾ വിവാഹിതരാകുന്ന രാജ്യങ്ങൾ
പുരോഗതി പ്രാപിക്കുന്നില്ല . പാകിസ്ഥാൻ ,അഫ്ഘാനിസ്ഥാൻ ,സോമാലിയ ,
സുഡാൻ ,കോങ്ഗോ മുതലായ രാജ്യങ്ങൾ ഈ കൂട്ടത്തിൽ പെടുന്നു . വിദ്യാഭ്യാസം ആഗ്രഹിച്ചതിന് മലാലയെ താലിബാൻ വധിക്കാൻ ശ്രമിച്ചത്
ഓർക്കുക .ഇന്ത്യയിൽ UP ,ബീഹാർ , ഒറീസ്സ മുതലായ സംസ്ഥാനങ്ങളിൽ വേണ്ടത്ര പുരോഗതിയില്ല . അവിടങ്ങളിൽ പാവപ്പെട്ടവർ ഇന്നും അടിമത്തവും ജാതി വിവേചനവും അനുഭവിക്കുന്നു .അവിടങ്ങളിൽ
ബാലവേല ഇന്നും സജീവമാണ് .
ഒരു 18 കാരൻ പയ്യൻ വിവാഹം കഴിക്കുന്നത് 16 കാരിയെ ആയിരിക്കാം .
അപ്പോൾ രണ്ടുപേർക്കും മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിന് വഴി അടയുന്നു .
ഉത്തരേന്ത്യയിൽ അടിമപ്പണി (bonded labour ) ഇന്നും നിലനിൽക്കുന്നു .
പാവപ്പെട്ടവർ പാവപ്പെട്ടവരായി തുടരണമെന്ന് ആയിരിക്കാം ശുപാർശ കൊണ്ട് ഉദ്ദേശിക്കുന്നത് . വിവാഹിതരായ പയ്യനും പെണ്ണിനും വീട് ,ശുദ്ധജലം ,toilet , പോഷകാഹാരം , ആരോഗ്യരക്ഷ മുതലായ കാര്യങ്ങൾ
ഉണ്ടോയെന്ന് ശുപാർശക്കാർ അന്വേഷിക്കുന്നില്ല .പ്രത്യേകിച്ച് toilet ൻറെ
കാര്യം . മനുഷ്യൻറെ dignity ക്ക് ഏറ്റവും അത്യാവശ്യ കാര്യമാണ് സ്വകാര്യത . സ്വകാര്യതക്ക് toilet വേണം . ഈയിടെ ഉത്തരേന്ത്യയിൽ
ഒരു പെണ്‍കുട്ടി ആൽമഹത്യ ചെയ്തു . toilet ഇല്ലാതെ മനം നൊന്ത് .
ഒരു 18 കാരനും 16 കാരിക്കും ഉണ്ടാകുന്ന കുട്ടികളുടെ ഭാവിയെന്ത് ?
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു .
വെറുതെ ജനസംഖ്യ വർദ്ധിച്ചതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം ?
ജനസംഖ്യ കൂടുന്തോറും പ്രശ്നങ്ങൾ കൂടുകയാണ് .
സമ്പന്നർക്കും Middle Class നും പുതിയ ശുപാർശ കൊണ്ട് വളരെ പ്രയോജനം കിട്ടും . പണിക്ക് ആളെ കിട്ടും എന്നതാണ് പ്രയോജനം .
ഇന്ന് കേരളത്തിൽ എവിടെ നോക്കിയാലും അന്യസംസ്ഥാന തൊഴിലാളികളെ കാണാം . പുരോഗമനം ഇല്ലാത്ത സംസ്ഥാനങ്ങളിൽ നിന്നാണ് അവർ
വരുന്നത് .കേരളം അവർക്ക് ദുബായ് ആണ് .
ദക്ഷിണാഫ്രിക്കയിൽ apartheid ( വർണ്ണ വിവേചനം ) ൻറെ കാലത്ത്
കരുമ്പർക്കു ( blacks ) വിദ്യാഭ്യാസം നിഷേധിക്കാൻ വെള്ളക്കാർ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു . ഇവിടെ അടുത്ത് Tygerkloof എന്ന സ്ഥലത്ത് ഏകദേശം
നൂറ് വർഷങ്ങൾക്കുമുമ്പ് സ്കോട്ടിഷ് missionary മാർ കരുമ്പർക്കു വേണ്ടി
ഒരു ബോർഡിംഗ് സ്കൂൾ സ്ഥാപിച്ചു . കുറേ വർഷങ്ങൾ അത് നന്നായി
പ്രവർത്തിച്ചു . എന്നാൽ apartheid സർക്കാർ ആ സ്കൂൾ അടപ്പിച്ചു .
കരുമ്പർ അത്രയൊന്നും പഠിക്കേണ്ട എന്നായിരുന്നു അവരുടെ തത്വ
ശാസ്ത്രം .കാരണം കുറഞ്ഞ കൂലിക്ക് അടിമപ്പണി ചെയ്യാൻ അവർക്ക്
ആളുകളെ വേണമായിരുന്നു .അടച്ച സ്കൂൾ 1995 ൽ തുറന്നു .ഇപ്പോൾ
നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
ഹിന്ദിക്കാരായ അംബാസിഡർമാർ പോലും പാവപ്പെട്ട വീട്ടുജോലിക്കാരെ
വിദേശത്ത് പീഡിപ്പിച്ചതായി കേട്ടിട്ടുണ്ട് . അത്തരക്കാർ ആയിരിക്കാം
18 ശുപാർശ ചെയ്ത വിദഗ്ദ്ധർ . അവർക്ക് വെച്ചുവിളമ്പാൻ , അവരുടെ
പാത്രങ്ങളും മുഷിഞ്ഞ തുണിയും കഴുകാൻ , വീടിന് കാവൽ നിൽക്കാൻ .
shoes പോളിഷ് ചെയ്യാൻ , പൂന്തോട്ടം നോക്കാൻ , അവരുടെ ആട്ടും തുപ്പും
ചവിട്ടും ഏൽക്കാൻ , കുറഞ്ഞ കൂലിക്ക് എമ്പിടി ആളെ വേണം ! അതിനുള്ള
ഏറ്റവും നല്ല അടവാണ് വിദ്യാഭ്യാസത്തിന്റെ വാതിൽ കൊട്ടിയടയ്ക്കുക
എന്നത് .
No comments:
Post a Comment