സോളാറും ബാർകോഴയും ഏറെക്കുറെ സമാപിച്ചു . അപ്പോൾ പുതിയ
ഒരു വിവാദം തലപൊക്കിയിരിക്കുന്നു . എല്ലാ സ്കൂളുകളിലും പാഠ പുസ്തകങ്ങൾ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ല .ഗുരുതരമായ വീഴ്ചയാണ് .സംശയമില്ല . പാതിരായ്ക്ക് വിളിച്ചേൽപ്പിച്ച്
അത്താഴം ഇല്ല എന്ന് പറയുന്നതുപോലെയാണ് .
എന്നാൽ അതിൻറെ പേരിൽ പഠിപ്പുമുടക്കും കല്ലേറും ലാത്തിയടിയും
ജലപീരങ്കിയും കരിങ്കൊടിയും കോലവും ആവശ്യമുണ്ടോ എന്നാണ്
ആലോചിക്കേണ്ടത് . ഒരു മഹാസ്ഥാപനം എന്നുപറയുന്ന മഹാരാജാസ്
കോളേജ്ൽ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി നടക്കുന്നതായി കണ്ടു .
മഹാ മോശമായി പ്പോയി . മെഡിക്കൽ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി
നടന്നതായും കേട്ടു . ഇത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് . സർവ്വകലാശാലകളിൽ എന്നും ഉപരോധവും അടിപിടിയും സംഘർഷവുമാണ് .
പല സമരങ്ങളുടെയും കാരണം സ്വകാര്യ'' ത്തിന് എതിരെയാണ് . സ്വകാര്യം
എന്നുകേട്ടാൽ ഇടതുപക്ഷത്തിന് കലിയാണ് . പുസ്തകം വേഗം അടിച്ചു
കിട്ടാൻ അച്ചടി സ്വകാര്യ പ്രസ്സുകാരെ എല്പ്പിച്ചുകൂടാ . അവർ കൊള്ള
ലാഭം എടുക്കും . മഹാരാജാസ്സിൽ autonomy പാടില്ല . എല്ലാം പഴഞ്ചൻ
രീതിയിൽ വേണം .
ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ഗ്രീസിൽ ബാങ്കുകൾ അടച്ചിട്ടിരിക്കുന്നു .
ആ രാജ്യം കുത്തുപാള എടുത്തിരിക്കുന്നു . അവിടെ ജനങ്ങൾ barter
സമ്പ്രദായം തുടങ്ങിയിരിക്കുന്നു .അതായത് എനിക്ക് കാപ്പിപ്പൊടി
ഇല്ലെങ്കിൽ ഞാൻ അയൽക്കാരന് അൽപ്പം പഞ്ചസാര കൊടുത്ത് കാപ്പിപ്പൊടി വങ്ങും . എന്നാൽ വിപ്ലവ വീര്യത്തിന് ഒട്ടും കുറവില്ല .
എന്തെങ്കിലും ഒരു ചെറിയ പ്രശ്നം വരുമ്പോൾ CBI അന്വേഷണം വേണം
വകുപ്പുമന്ത്രി രാജിവെക്കണം എന്ന് പറഞ്ഞുപറഞ്ഞ് അത്തരം demand കൾക്ക് തീരെ വിലയില്ലാതായിരിക്കുന്നു . അരുവിക്കര തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയും സംഘവും ചെളിവെള്ളം നിറഞ്ഞ് കുളം
പോലെ തോന്നിക്കുന്ന ഒരു റോഡിൽ ക്കൂടി പോകുന്നതിൻറെ ഫോട്ടോ
പ്രതിപക്ഷ അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുണ്ടായി . എന്നാൽ അത് ഉദ്ദേശിച്ച ഫലം കണ്ടില്ല .
ഒരു രാജ്യത്തിൻറെ എല്ലാ മുക്കിലും മൂലയിലും പോയി അവിടെ എല്ലാ
കാര്യങ്ങളും 100 ശതമാനം നടക്കുന്നു എന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിക്കോ സാധിക്കുകയില്ല . grass roots ലെവലിൽ
ഉള്ള അഴിമതി ,കെടുകാര്യസ്ഥത ,ധൂർത്ത് മുതലായ കാരണങ്ങളാൽ
റോഡുകൾ ,ഹൊസ്പിറ്റലുകൾ സ്കൂൾ toilet കൾ മുതലായവ വളരെ
മോശം സ്ഥിതിയിൽ കിടക്കുന്നത് കേരളത്തിലും ദക്ഷിണാഫ്രിക്കയിലും
കാണാം . ഈയിടെ എൻറെ ഒരു പൂർവ്വ വിദ്യാർത്ഥി ഒരു സർക്കാർ
ഹൊസ്പിറ്റലിലെ വൃത്തികേടുകളുടെ കുറേ photos face book പോസ്റ്റ്
ചെയ്തിരിക്കുന്നത് കണ്ടു . toilet പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു .tap കളിൽ
വെള്ളമില്ല . മുഷിഞ്ഞ തുണികൾ കുന്നുകൂടിയിരിക്കുന്നു . ആ ഫോട്ടോകൾ
കേരളത്തിലെതാണ് എന്നുപറഞ്ഞാൽ ആരും അവിശ്വസിക്കുകയില്ല .
UDF നെ മാറ്റി LDF ഭരണത്തിൽ വന്നാൽ grassroots level അഴിമതിയും കെടുകാര്യസ്ഥതയും വ്യത്യാസമില്ലാതെ തുടരും എന്ന കാര്യത്തിൽ സംശയമില്ല .ഉദാഹരണമായി ആന വേട്ടക്കാർക്ക് ഒത്താശ ചെയ്തു
കൊടുക്കുന്നത് ചില വനം വകുപ്പ് ഉദ്യോഗസ്ഥരാണ് . ദക്ഷിണാഫ്രിക്കയിൽ
കാണ്ടാ മൃഗങ്ങളെ കൊല്ലാൻ കാട്ടുകള്ളന്മാർക്ക് ചില വനപാലകർ
ഒത്താശ ചെയ്തുകൊടുക്കുന്നു . കേരളത്തിൽ സർക്കാർ ഭൂമി തട്ടിയെടുക്കാൻ
സ്വകാര്യ വ്യക്തികളെ സഹായിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥൻമാരാണ് .
സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കുന്നത് ചില Emigration ഉദ്യോഗസ്ഥർ
ആണ് . അങ്ങനെയുള്ള ഒരു രാജ്യത്ത് വിപ്ലവ വീര്യം കാണിച്ചാൽ അത്
impression ഒന്നും ഉണ്ടാക്കുന്നില്ല .
ദക്ഷിണാഫ്രിക്കയിൽ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത് ഇടതുപക്ഷമാണ് . ഇവിടെ കുറെ വർഷങ്ങൾക്കുമുമ്പ് ചില പ്രവിശ്യകളിൽ
പുസ്തകവിതരണം താമസിച്ചു .എന്നാലും ആരും സമരം ചെയ്തില്ല .
ഇവിടുത്തെ പാഠപുസ്തക വിതരണ സമ്പ്രദായം വളരെ രസകരമാണ് .
അച്ചടിയും വിതരണവും എല്ലാം സ്വകാര്യ കമ്പനികൾക്കാണ് . വിദ്യാഭ്യാസ
വകുപ്പിന് പ്രത്യേകം പാഠപുസ്തകങ്ങൾ നിഷ്കർഷിക്കാനില്ല . അനേകം
കമ്പനികൾ പുസ്തക പ്രസിദ്ധീകരണ രംഗത്ത് ഉണ്ട് . അതായത് syllabus
അനുസരിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം . ഒരു സ്കൂളിന് ഇഷ്ട്ടപ്പെട്ട
പുസ്തകങ്ങൾ തെരഞ്ഞെടുക്കാം .Publishers ,catalogue ഉം sample books ഉം
ആയി സ്കൂളുകളിൽ വരും . ചിലപ്പോൾ അധ്യാപകർക്ക് സമൃദ്ധമായ
lunch തരും . ചിലപ്പോൾ publishers ടൌണ്‍ book exhibition നടത്തും . അധ്യാപകർക്ക് പേനകൾ , ടി ഷർട്ട്‌കൾ ,കലണ്ടർ ,bag മുതലായവ തരും .
പുസ്തകങ്ങൾ ,stationery മുതലായവക്കുവേണ്ടി ഓരോ സ്കൂളിനും ഒരു
തുക അനുവദിച്ചിട്ടുണ്ട് .അത് പണമായി തരികയില്ല . വിദ്യാഭ്യാസ വകുപ്പ്
അംഗീകരിച്ച പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട് . വിലയും കാണിച്ചിട്ടുണ്ട് .
അധ്യാപകർക്ക് ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പുസ്തകങ്ങൾ choose
ചെയ്ത് order ചെയ്യാം. സ്വകാര്യ കമ്പനികൾ നടത്തുന്നത് പുണ്യം ചെയ്യാനല്ല .
അവർക്ക് കനത്ത ലാഭം കിട്ടണം . 50 Rand വിലയുള്ള ഒരു പുസ്തകത്തിന്
150 Rand അവർ ഈടാക്കും . ദക്ഷിണാഫ്രിക്കയിൽ അധ്യയനവർഷം
തുടങ്ങുന്നത് ജനുവരിയിലാണ് . നവംബർ മാസത്തിൽ പുസ്തകങ്ങളും
stationery യും സ്കൂളുകളിൽ എത്തിയിരിക്കും . ചൂടപ്പം പോലെ പണം
കിട്ടുന്ന ഇടപാടിൽ സ്വകാര്യകമ്പനികൾ എന്തിന് വച്ച് താമസിപ്പിക്കണം ?
പാഠപുസ്തകം താമസിച്ചതിന്റെ പേരിൽ കല്ലേറും ലാത്തിയടിയും
നടക്കുക എന്നത് ദൌർഭാഗ്യകരമാണ് . പാഠ പുസ്തകം ഒരു ആനക്കാര്യമല്ല .
If there is a will ,there is a way ' എന്നാണ് ചൊല്ല് . കുറെ വർഷങ്ങൾക്കുമുമ്പ്
ഒരു ഫ്ലൈറ്റ്ൽ ഒരു സ്ത്രീയ്ക്ക് പ്രസവവേദന ഉണ്ടായി . ഫ്ലൈറ്റ്ൽ ഉണ്ടായിരുന്ന ഒരു doctor , അവിടെ കിട്ടിയ knife ഉം fork ഉം ഉപയോഗിച്ച്
പ്രസവം എടുത്തു . സുഖ പ്രസവം . പാഠപുസ്തകം വൈകിയാൽ ബേജാർ ആകേണ്ട കാര്യമില്ല .ഫോട്ടോ കോപ്പി എടുത്ത് പഠിപ്പിക്കുന്നതിൽ
യാതൊരു ആക്ഷേപവും ഇല്ല .
ചില വിഷയങ്ങൾ പഠിപ്പിക്കാൻ ഇന്ന പാഠപുസ്തകം വേണമെന്നില്ല .
ഉദാഹരണമായി ഇംഗ്ലീഷ് . വാസ്തവത്തിൽ പാഠപുസ്തകങ്ങൾ പഴഞ്ചരക്കാണ് . ഉദാഹരണമായി സോളാർ plane ചരിത്ര പ്രധാനമായ
പറക്കൽ നടത്തിയ സംഭവം ഒരു പാഠപുസ്തകത്തിലും ഇല്ല . ഒരു
നല്ല അധ്യാപകൻ പാഠപുസ്തകം മാറ്റിവെച്ചിട്ട് എവിടുന്നെങ്കിലും ഫോട്ടോ
കോപ്പി എടുത്ത് ആ പറക്കലിനെപ്പറ്റി വിദ്യാർത്ഥികളുമായി ആശയങ്ങൾ
കൈമാറും .അതെപ്പറ്റി കൂടുതൽ വായിക്കാൻ കുട്ടികൾക്ക് പ്രചോദനം
നൽകും .
ഇന്ന് ചില കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുന്നു . (Home Study ). അധ്യാപകൻറെ
നേരിട്ടുള്ള സഹായമില്ലാതെ internet വഴി പഠിക്കുന്നു .പാസ്സാകുന്നു .
പാഠപുസ്തകം വൈകിയതുകൊണ്ട് കുട്ടികളുടെ ഭാവി തകരാൻ പോകുന്നില്ല .സ്കൂളുകളിലും കോളേജ്കളിലും വേണ്ടത് നിശ്ശബ്ദതയും
സമാധാനവുമാണ് .
No comments:
Post a Comment