മെയ് 1 2014
ഒരു വർഷത്തിൽ 365 ദിവസത്തിനും എന്തെങ്കിലും പ്രത്യേകത കാണും .
ജന്മദിനം ,മറ്റുള്ളവരുടെ ജന്മദിനങ്ങൾ , വിവാഹവാർഷികം , ഒന്നുമില്ലെങ്കിൽ
കഴിഞ്ഞ കൊല്ലം ഒരു ദിവസം ചെയ്യാതെ ഇരുന്നതിന്റെ വാർഷികം ,ഇങ്ങനെ നോക്കുമ്പോൾ എല്ലാ ദിവസവും എന്തെങ്കിലും ആഘോഷിക്കാനുള്ളതാണ് . ''പേർസണൽ ആയിട്ട് പറയുകയാണെ ങ്കിൽ ''
ഇന്ന് എൻറെ retirement ൻറെ ആദ്യ ദിവസമാണ് . പിന്നെ ,ഇന്ന് ലോക
തൊഴിലാളി ദിനവുമാണ് . ദക്ഷിണാഫ്രിക്കയിൽ അവധിദിനങ്ങളുടെ
സുനാമി തുടങ്ങിയിട്ട് നാളുകൾ ഏറെയായി . അവധി ഏത് , പ്രവർത്തി
ദിവസം ഏത് എന്ന് തിരിച്ചറിയാൻ പ്രയാസം . ഇനി മെയ് 7 ന് പൊതു
തെരഞ്ഞെടുപ്പ് .
'' ഇനി എന്ത് ചെയ്യും ?'' റിട്ടയർ ചെയ്യുന്ന ആൾ എപ്പോഴും കേൾക്കുന്ന
ഒരു ചോദ്യമാണിത് . പേരക്കുട്ടികൾ കൂടെയുള്ള ഒരാൾക്ക് അവരുടെ
താളത്തിന് ഒത്ത് തുള്ളുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല . എൻറെ മകൾ
പ്രവീനയുടെ കുട്ടികളായ അലിസ്സ (6 ), മരിസ്സ ( 3 ), ക്രിസ്സ (3 ), എന്നിവർ
മാർച്ച് 28 ന് ഇവിടെ വന്നതിനു ശേഷം സംഗതികൾ ആകെ തകിടം മറിഞ്ഞിരിക്കുകയാണ് . ഇവർക്ക് എപ്പോഴും എന്തെങ്കിലും demand
കാണും . ഉദാഹരണമായി മരിസ്സ എന്നെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട്
പുറത്തേയ്ക്ക് പോകും .എന്തിനാണെന്ന് പറയുകയില്ല ..സസ്പെൻസ് കളയരുതല്ലോ . പിന്നെ ,പറയും '' എനിക്ക് അപ്പുവിനെ കാണണം .''
ഞങ്ങളുടെ പൂച്ചയാണ് അപ്പു . കുട്ടികൾ വന്നത് അവൻറെ കഷ്ടകാലമായി .
കുട്ടികൾക്ക് അവനെ തൊടണം . അപ്പുവിന് കുട്ടികളെ സംശയമാണ് .അതുകൊണ്ട് അവൻ മാറിക്കളയും . കുട്ടികൾ ഒന്നും വിട്ടുകൊടുക്കാത്ത
സ്വഭാവക്കാരാണ് . കാര്യം സാധിക്കാൻ ഏതറ്റം വരെയും പോകും . അങ്ങനെ അവർ അപ്പുവിൻറെ ഒളിത്താവളങ്ങളിലും അവനെ അലോസരപ്പെടുത്തി . അപ്പു അഞ്ചു ദിവസമായി പിണങ്ങി
പോയിരിക്കുകയാണ് . പക്ഷെ തിരിച്ചു വരുമെന്ന കാര്യത്തിൽ സംശയമില്ല .
ഞങ്ങൾ നാട്ടിൽ പോകുമ്പോൾ അപ്പു കുറെ പ്രധിഷേധ ശബ്ദങ്ങൾ
പുറപ്പെടുവിച്ച ശേഷം എങ്ങോട്ടെങ്കിലും പോകും .ഞങ്ങൾ തിരിച്ചുവന്ന്
ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ പ്രത്യക്ഷപ്പെടും .
കടലാസ്സും പെൻസിലും പുസ്തകവും ഒരിടത്ത് വെറുതെ വെച്ചിരുന്നാൽ
ആർക്കും വേണ്ട . എന്നാൽ ഒരു കുട്ടി പുസ്തകം എടുത്ത് പേജുകൾ മറിച്ചു
തുടങ്ങിയാൽ മറ്റുള്ളവർക്കും അത് വേണം . ഒരാൾ എഴുതുന്നതിൽ നമ്മൾ
കൂടുതൽ ശ്രദ്ധിച്ചാൽ മറ്റെ ആൾക്ക് അത് ഇഷ്ടപ്പെട്ടെന്നു വരില്ല . അത്
ചില സംഘർഷങ്ങൾക്ക് കാരണമാകും . എന്തെങ്കിലും സംഘർഷമില്ലാതെ
ഒരു ദിവസവും കടന്നു പോകുന്നില്ല . നമ്മൾ മധ്യസ്ഥത വഹിച്ച് ,കാര്യങ്ങൾ ഒത്തു തീർപ്പാക്കുന്നു .
മെയ് 1 കുട്ടികളുടെ അച്ഛൻ ,സിബി മുംബായിൽ നിന്ന് വരുന്ന ദിവസമാണ് .ഇന്നത്തെ കുട്ടികൾ ഭാഗ്യമുള്ളവരാണ് . skype ൽ സംസാരിക്കാൻ അവർക്ക്
ഇന്ന് അവസരമുണ്ട് . അച്ഛനുമായി കുട്ടികൾ എന്നും സംസാരിക്കാറുണ്ടായിരുന്നു . അതുകൊണ്ടു തന്നെ വളരെ ആവേശത്തോടെയാണ് ഞങ്ങൾ വെളുപ്പിന് അഞ്ചു മണിക്ക് ജോഹാന്നെസ്ബുര്ഗലെ OR ടാമ്പോ International എയർപോർട്ട് ലക്ഷ്യമായി
യാത്ര തിരിച്ചത് . വഴിക്ക് റോഡു പണിയുടെ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നതിനാൽ 40 മിനിറ്റ് നഷ്ടപ്പെട്ടു .330 Kms ആണ് എയർപോർട്ട്ലേക്കുള്ള ദൂരം . ഒൻപതരയ്ക്കു ഞങ്ങൾ എത്തി .സിബി
എട്ടുമണിക്ക് പുറത്തിറങ്ങിയിരുന്നു . മുംബായിൽ നിന്നുള്ള സൌത്ത് ആഫ്രിക്കൻ Airways ൻറെ ഡയറക്റ്റ് ഫ്ലൈറ്റ്ലാണ് എത്തിയത് . എമിരറ്റെസ്നെക്കാൾ ടിക്കറ്റ് ചാർജ് കുറവാണ് . സിബിയുടെ മാതാപിതാക്കൾ മുംബായിൽ താമസിക്കുന്നതുകൊണ്ടാണ് അവിടെനിന്ന് പുറപ്പെട്ടത് .
നെൽസണ്‍ മണ്ടേലയുടെ സഹപ്രവർത്തകനായിരുന്ന OR Tambo യുടെ
പേരിലാണ് രാജ്യത്തിന് അഭിമാനകരമായ എയർപോർട്ട് . യാത്രക്കാർക്കും
സന്ദർശകർക്കും ഏറ്റവും സൌകര്യപ്രദമായ രീതിയിലാണ് ഇത്
ഡിസൈൻ ചെയ്തിരിക്കുന്നത് . കാർ പാർക്കിംഗ് വളരെ എളുപ്പമാണ് .മിനിമം ചാർജ് 30 rand .( ഏകദേശം 160 രൂപ )
യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും നാട്ടിലെ പോലെ വൻ ജനക്കൂട്ടം ഇവിടെയില്ല . സിറ്റിയിൽ നിന്നുള്ള അത്യാവശ്യക്കാർ മാത്രം എത്തും .പൊതുവെ യാത്രക്കാർ കാർ എയർപോർട്ട്ൽ പാർക്ക് ചെയ്തിട്ട് തിരിച്ചുവരുമ്പോൾ പാർക്കിംഗ് ഫീ കൊടുത്ത് സ്ഥലം വിടുന്നു .അതല്ലെങ്കിൽ ഒരു കാർ വാടകക്കെടുത്ത് ഓടിച്ചുപോകുന്നു . അതുകൊണ്ട്
ടാക്സികൾ വളരെ കുറവ് .
മടക്ക യാത്രയിൽ Potchefstroom എന്ന സ്ഥലത്ത് ജെയിംസ് ചെക്കാട്ട് ജേക്കബ് നെ സന്ദർശിച്ചു . അദ്ദേഹത്തിൻറെ മകൾ സ്നേഹയും പ്രവീണയും Assumption കോളേജിൽ ഒരേ ഹൊസ്റ്റലിൽ ആയിരുന്നു .
അച്ഛൻ എത്തിയതോടെ കുട്ടികൾക്ക് അച്ഛനെ മതി . സ്വാഭാവികമായ
ഒരു കൂറുമാറ്റം . ഇനി കുറെ നീണ്ട യാത്രകൾ . രണ്ടാഴ്ച കഴിഞ്ഞ് ബംഗ്ലൂരിലെയ്ക്ക് മടക്കം .
ഒരു വർഷത്തിൽ 365 ദിവസത്തിനും എന്തെങ്കിലും പ്രത്യേകത കാണും .
ജന്മദിനം ,മറ്റുള്ളവരുടെ ജന്മദിനങ്ങൾ , വിവാഹവാർഷികം , ഒന്നുമില്ലെങ്കിൽ
കഴിഞ്ഞ കൊല്ലം ഒരു ദിവസം ചെയ്യാതെ ഇരുന്നതിന്റെ വാർഷികം ,ഇങ്ങനെ നോക്കുമ്പോൾ എല്ലാ ദിവസവും എന്തെങ്കിലും ആഘോഷിക്കാനുള്ളതാണ് . ''പേർസണൽ ആയിട്ട് പറയുകയാണെ ങ്കിൽ ''
ഇന്ന് എൻറെ retirement ൻറെ ആദ്യ ദിവസമാണ് . പിന്നെ ,ഇന്ന് ലോക
തൊഴിലാളി ദിനവുമാണ് . ദക്ഷിണാഫ്രിക്കയിൽ അവധിദിനങ്ങളുടെ
സുനാമി തുടങ്ങിയിട്ട് നാളുകൾ ഏറെയായി . അവധി ഏത് , പ്രവർത്തി
ദിവസം ഏത് എന്ന് തിരിച്ചറിയാൻ പ്രയാസം . ഇനി മെയ് 7 ന് പൊതു
തെരഞ്ഞെടുപ്പ് .
'' ഇനി എന്ത് ചെയ്യും ?'' റിട്ടയർ ചെയ്യുന്ന ആൾ എപ്പോഴും കേൾക്കുന്ന
ഒരു ചോദ്യമാണിത് . പേരക്കുട്ടികൾ കൂടെയുള്ള ഒരാൾക്ക് അവരുടെ
താളത്തിന് ഒത്ത് തുള്ളുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല . എൻറെ മകൾ
പ്രവീനയുടെ കുട്ടികളായ അലിസ്സ (6 ), മരിസ്സ ( 3 ), ക്രിസ്സ (3 ), എന്നിവർ
മാർച്ച് 28 ന് ഇവിടെ വന്നതിനു ശേഷം സംഗതികൾ ആകെ തകിടം മറിഞ്ഞിരിക്കുകയാണ് . ഇവർക്ക് എപ്പോഴും എന്തെങ്കിലും demand
കാണും . ഉദാഹരണമായി മരിസ്സ എന്നെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട്
പുറത്തേയ്ക്ക് പോകും .എന്തിനാണെന്ന് പറയുകയില്ല ..സസ്പെൻസ് കളയരുതല്ലോ . പിന്നെ ,പറയും '' എനിക്ക് അപ്പുവിനെ കാണണം .''
ഞങ്ങളുടെ പൂച്ചയാണ് അപ്പു . കുട്ടികൾ വന്നത് അവൻറെ കഷ്ടകാലമായി .
കുട്ടികൾക്ക് അവനെ തൊടണം . അപ്പുവിന് കുട്ടികളെ സംശയമാണ് .അതുകൊണ്ട് അവൻ മാറിക്കളയും . കുട്ടികൾ ഒന്നും വിട്ടുകൊടുക്കാത്ത
സ്വഭാവക്കാരാണ് . കാര്യം സാധിക്കാൻ ഏതറ്റം വരെയും പോകും . അങ്ങനെ അവർ അപ്പുവിൻറെ ഒളിത്താവളങ്ങളിലും അവനെ അലോസരപ്പെടുത്തി . അപ്പു അഞ്ചു ദിവസമായി പിണങ്ങി
പോയിരിക്കുകയാണ് . പക്ഷെ തിരിച്ചു വരുമെന്ന കാര്യത്തിൽ സംശയമില്ല .
ഞങ്ങൾ നാട്ടിൽ പോകുമ്പോൾ അപ്പു കുറെ പ്രധിഷേധ ശബ്ദങ്ങൾ
പുറപ്പെടുവിച്ച ശേഷം എങ്ങോട്ടെങ്കിലും പോകും .ഞങ്ങൾ തിരിച്ചുവന്ന്
ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ പ്രത്യക്ഷപ്പെടും .
കടലാസ്സും പെൻസിലും പുസ്തകവും ഒരിടത്ത് വെറുതെ വെച്ചിരുന്നാൽ
ആർക്കും വേണ്ട . എന്നാൽ ഒരു കുട്ടി പുസ്തകം എടുത്ത് പേജുകൾ മറിച്ചു
തുടങ്ങിയാൽ മറ്റുള്ളവർക്കും അത് വേണം . ഒരാൾ എഴുതുന്നതിൽ നമ്മൾ
കൂടുതൽ ശ്രദ്ധിച്ചാൽ മറ്റെ ആൾക്ക് അത് ഇഷ്ടപ്പെട്ടെന്നു വരില്ല . അത്
ചില സംഘർഷങ്ങൾക്ക് കാരണമാകും . എന്തെങ്കിലും സംഘർഷമില്ലാതെ
ഒരു ദിവസവും കടന്നു പോകുന്നില്ല . നമ്മൾ മധ്യസ്ഥത വഹിച്ച് ,കാര്യങ്ങൾ ഒത്തു തീർപ്പാക്കുന്നു .
മെയ് 1 കുട്ടികളുടെ അച്ഛൻ ,സിബി മുംബായിൽ നിന്ന് വരുന്ന ദിവസമാണ് .ഇന്നത്തെ കുട്ടികൾ ഭാഗ്യമുള്ളവരാണ് . skype ൽ സംസാരിക്കാൻ അവർക്ക്
ഇന്ന് അവസരമുണ്ട് . അച്ഛനുമായി കുട്ടികൾ എന്നും സംസാരിക്കാറുണ്ടായിരുന്നു . അതുകൊണ്ടു തന്നെ വളരെ ആവേശത്തോടെയാണ് ഞങ്ങൾ വെളുപ്പിന് അഞ്ചു മണിക്ക് ജോഹാന്നെസ്ബുര്ഗലെ OR ടാമ്പോ International എയർപോർട്ട് ലക്ഷ്യമായി
യാത്ര തിരിച്ചത് . വഴിക്ക് റോഡു പണിയുടെ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നതിനാൽ 40 മിനിറ്റ് നഷ്ടപ്പെട്ടു .330 Kms ആണ് എയർപോർട്ട്ലേക്കുള്ള ദൂരം . ഒൻപതരയ്ക്കു ഞങ്ങൾ എത്തി .സിബി
എട്ടുമണിക്ക് പുറത്തിറങ്ങിയിരുന്നു . മുംബായിൽ നിന്നുള്ള സൌത്ത് ആഫ്രിക്കൻ Airways ൻറെ ഡയറക്റ്റ് ഫ്ലൈറ്റ്ലാണ് എത്തിയത് . എമിരറ്റെസ്നെക്കാൾ ടിക്കറ്റ് ചാർജ് കുറവാണ് . സിബിയുടെ മാതാപിതാക്കൾ മുംബായിൽ താമസിക്കുന്നതുകൊണ്ടാണ് അവിടെനിന്ന് പുറപ്പെട്ടത് .
നെൽസണ്‍ മണ്ടേലയുടെ സഹപ്രവർത്തകനായിരുന്ന OR Tambo യുടെ
പേരിലാണ് രാജ്യത്തിന് അഭിമാനകരമായ എയർപോർട്ട് . യാത്രക്കാർക്കും
സന്ദർശകർക്കും ഏറ്റവും സൌകര്യപ്രദമായ രീതിയിലാണ് ഇത്
ഡിസൈൻ ചെയ്തിരിക്കുന്നത് . കാർ പാർക്കിംഗ് വളരെ എളുപ്പമാണ് .മിനിമം ചാർജ് 30 rand .( ഏകദേശം 160 രൂപ )
യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും നാട്ടിലെ പോലെ വൻ ജനക്കൂട്ടം ഇവിടെയില്ല . സിറ്റിയിൽ നിന്നുള്ള അത്യാവശ്യക്കാർ മാത്രം എത്തും .പൊതുവെ യാത്രക്കാർ കാർ എയർപോർട്ട്ൽ പാർക്ക് ചെയ്തിട്ട് തിരിച്ചുവരുമ്പോൾ പാർക്കിംഗ് ഫീ കൊടുത്ത് സ്ഥലം വിടുന്നു .അതല്ലെങ്കിൽ ഒരു കാർ വാടകക്കെടുത്ത് ഓടിച്ചുപോകുന്നു . അതുകൊണ്ട്
ടാക്സികൾ വളരെ കുറവ് .
മടക്ക യാത്രയിൽ Potchefstroom എന്ന സ്ഥലത്ത് ജെയിംസ് ചെക്കാട്ട് ജേക്കബ് നെ സന്ദർശിച്ചു . അദ്ദേഹത്തിൻറെ മകൾ സ്നേഹയും പ്രവീണയും Assumption കോളേജിൽ ഒരേ ഹൊസ്റ്റലിൽ ആയിരുന്നു .
അച്ഛൻ എത്തിയതോടെ കുട്ടികൾക്ക് അച്ഛനെ മതി . സ്വാഭാവികമായ
ഒരു കൂറുമാറ്റം . ഇനി കുറെ നീണ്ട യാത്രകൾ . രണ്ടാഴ്ച കഴിഞ്ഞ് ബംഗ്ലൂരിലെയ്ക്ക് മടക്കം .
തിരുത്ത് : കഴിഞ്ഞ കൊല്ലം ഒന്നും ചെയ്യാതെ ഇരുന്നതിന്റെ ........
ReplyDelete