Thursday, 17 October 2013

പുതുമഴ ( കൊച്ചുകൊച്ചു കാര്യങ്ങൾ )

Delareyville ,   16  ഒക്ടോബർ  2013

പുതുമഴ

കാത്തുകാത്തിരുന്ന   ആ  സുദിനം  ഇന്ന്  വരവായി . ഈ  പ്രദേശത്തെ  ആദ്യ
മഴ  പെയ്തു ,രാത്രി  7  മണിക്ക് .10 മിനിറ്റ്  മാത്രം .പുതുമഴയ്ക്ക്   ഒരു  പ്രത്യേകതയുണ്ട് .വലിയ  പൊടിക്കാറ്റിൻറെയും  ആലിപ്പഴവർഷത്തിന്റെയും    അകമ്പടിയോടെയാണ്  പുതുമഴയുടെ  വരവ് .
ഉണങ്ങിവരണ്ട  കൃഷിയിടങ്ങളിൽനിന്നും  ഉയരുന്ന  പൊടിയാണ്  കൊടുങ്കാറ്റിൽ  പറക്കുന്നത് . വാഹനങ്ങൾ  ഓടിക്കുന്നവർ  അപ്പോൾ  ഹെഡ്
ലൈറ്റ്  പ്രകാശിപ്പിക്കുന്നു . ലദ്ദുവിന്റെ  വലിപ്പമുള്ള  ആലിപ്പഴങ്ങലാണ്
ചിലപ്പോൾ  വീഴുന്നത് .പുരപ്പുറത്ത്  തുടർച്ചയായ  കല്ലേറുപോലെ  തോന്നിക്കും .വാഹനങ്ങൾക്ക്  ചളുക്കവും  ചില്ലുപൊട്ടലും  സംഭവിക്കാം .
ആലിപ്പഴം  വീണ്  പൂക്കളും  ഇലകളും  നുറുങ്ങി  നിലം പതിക്കുന്നു . ഭാഗ്യവശാൽ  ഇതൊന്നും  സംഭവിച്ചില്ല .നെല്ലിക്കയുടെ  വലിപ്പമുള്ള  ചെറിയ
ആലിപ്പഴങ്ങൾ  ആണ്  വീണത്‌ .

ഞങ്ങളുടെ  സ്കൂളിൽ  ഓഫീസ്  ബ്ലോക്കിന്  മുമ്പിൽ  വലിയ  ഒരു  റോസാചെടി  യുണ്ട് .അതിൽ  നൂറുകണക്കിന്  പൂക്കൾ  തിങ്ങി  നിറഞ്ഞ്
നിൽക്കുന്നത്  മനോഹരമായ  ഒരു  കാഴ്ചയാണ് .തൊട്ടടുത്ത്‌  അതേ  ഉയരത്തിൽ  മഞ്ഞ  റോസാചെടിയുണ്ട് .കഴിഞ്ഞ  കൊല്ലം  കുറേ  ആടുകൾ
അതിക്രമിച്ചു  കടന്ന്  ഈ  ചെടികളെ   കടിച്ചു പറിച്ച്  നാമാവശേഷമാക്കി .
എന്നിട്ടും  അവ  തളിർക്കുകയും  പുഷ്പിക്കുകയും  ചെയ്തു .മഞ്ഞ  റോസയിൽ  പൂക്കൾ  കുറവാണ് .

സ്വന്തം  കൂട്  കൊത്തിപ്പറിച്ചു  കളഞ്ഞ  ശ്യാം  എന്ന  പക്ഷി  വീണ്ടും  കൂടു
പണി  തുടങ്ങി . അതേ  സ്ഥാനത്തിന്  അടുത്തു  തന്നെ .അവൻറെ  ക്ഷമ  സമ്മതിച്ചു  കൊടുക്കണം . കൂടു പണി  നമ്മുടെ  വീടുപണി  പോലെ  വലിയ
ടെൻഷൻ  ഉള്ള  ഒരു  പ്രക്രിയയാണ്‌ . ടെൻഷൻ  തീർക്കാനായിരിക്കാം  ശ്യാം
ഇടയ്ക്കിടെ  സമീപത്തുള്ള  തളിരിലകൾ  വെറുതെ  കൊത്തിപ്പറിച്ചു
താഴേക്കിടുന്നത്   കാണാം .അതല്ലെങ്കിൽ  ചുണ്ടിന്  മൂർച്ച  കൂട്ടാനായിരിക്കാം
അങ്ങനെ  ചെയ്യുന്നത് .

ശ്യാമിൻറെ   കൂട്  ഏകദേശം  പകുതിയായി . എന്നാൽ  അവൻ  നശിപ്പിച്ച
കൂടിൻറെ  നാലയലത്ത്‌  പോലും  പുതിയത് എത്തുകയില്ല .തലതിരിവ്‌  എന്നു
മാത്രമെ   ഇതേപ്പറ്റി  പറ യാൻ  ആവുകയുള്ളൂ .രാമിൻറെ  രണ്ടു  കൂടും
പൂർത്തിയായി . തലയിണമന്ത്രം  കേട്ട്  അവനും  തലതിരിവ്‌  ഉണ്ടാകാതിരുന്നാൽ  മതി .

ചില  ആളുകൾ ,തങ്ങൾ  താമസിക്കുന്ന  നല്ല  വീട്  വിറ്റ് ,ആ  പണം  ബിസിനസ്സിൽ  ഇറക്കി ,തട്ടിപ്പിനും  കൊള്ള പലിശയ്ക്കും  ഇരയായി ,ഒന്നുകിൽ   വാടകവീട്ടിൽ ,അല്ലെങ്കിൽ  മുമ്പത്തെതിനെ ക്കാൾ  ചെറിയ, നിന്നു
തിരിയാൻ  ഇടമില്ലാത്ത  വീട്ടിൽ  അഭയം  പ്രാപിക്കുന്നത്  നമ്മൾ  കണ്ടിട്ടുണ്ട് .
ആർക്കും  ഇതു  സംഭവിക്കാവുന്നതാണ് .ശ്യാം  എത്ര  ശ്രമിച്ചാലും  മുമ്പത്തെ
കൂടിനു  തുല്യമായ  ഒന്ന്  ഉണ്ടാക്കാൻ  കഴിയുമെന്നു  തോന്നുന്നില്ല .കുറ്റിക്കാട്ടിലെ  രണ്ടു  പക്ഷികളെക്കാൾ  മൂല്യമുള്ളത്  ഇപ്പോൾ  കയ്യിലുള്ള
പക്ഷിക്കാണ്  എന്ന  പഴഞ്ചൊല്ല്  ഈ  പാവം  പക്ഷിക്ക്   അറിഞ്ഞുകൂടാ .

ഞങ്ങളുടെ  ഒരു  സഹപ്രവർത്തകൻ  നാലു കൊല്ലം  മുമ്പ്  നല്ല  ജോലി  രാജി
വെച്ചു .ഉയർന്ന  ശമ്പളമുള്ള   department  head   ആയിരുന്നു .എന്തൊക്കെയോ
മനക്കോട്ടകൾ  കെട്ടി . പക്ഷെ , മുട്ടിയ  വാതിലുകൾ  തുറക്കപ്പെട്ടില്ല .രണ്ടു
കൊല്ലം  പാഴാക്കിയ  ശേഷം  മുമ്പത്തെതിനേക്കാൾ   താഴ്ന്ന  ശമ്പളത്തിൽ
ഒരു  സാധാരണ  അദ്ധ്യാപകനായി  ജോലിയിൽ  തിരിച്ചു  കയറി .അണ്ടിയോട്
അടുക്കുമ്പോഴാണ്    മാങ്ങയുടെ  പുളി  അറിയുന്നത് .
  പന്ത്രണ്ടാം  ക്ലാസ്സിൻറെ   പബ്ലിക്‌  പരീക്ഷ  ഈ  രാജ്യത്ത്  ഒരു  പ്രധാന
സംഭവമാണ് . / നവംബർ  മാസങ്ങളിൽ  ആണ്   പരീക്ഷ
നടക്കുന്നത് . പ്രധാന  വിഷയങ്ങൾ  ഒക്ടോബർ  28  മുതൽ  തുടങ്ങും .യുദ്ധകാല
അടിസ്ഥാനത്തിലുള്ള   ഒരുക്കങ്ങളും  സന്നാഹങ്ങളുമാണ്   പരീക്ഷയ്ക്ക്
വേണ്ടി  സർക്കാർ   ചെയ്യുന്നത് .നല്ല  റിസൾട്ട്‌  കിട്ടിയാൽ  മെഡിസിനും
എഞ്ചിനീയറിങ്ങിനും   വളരെ  എളുപ്പത്തിൽ  പ്രവേശനവും  സ്കോളർഷിപ്പും ആഫ്രിക്കൻ  കുട്ടികൾക്ക്   വാരിക്കോരി  കിട്ടും .പക്ഷേ  ഗ്രാമീണ  കുട്ടികൾക്ക്
പൊതുവെ  വലിയ  മോഹങ്ങളില്ല . പരീക്ഷാഫലം   എന്തായാലും  ok .

ഇന്നലെ  ഒരു  വിദ്യാർഥി  എൻറെ  മുമ്പിൽ  ഒരു  അഭ്യർത്ഥനയുമായി  വന്നു .

'' സാർ  എനിക്കൊരു  ഉപകാരം  ചെയ്യണം .''
'' ചെയ്യാമല്ലോ .എന്താണ്   വേണ്ടത് ?''

എന്തോ  സംശയം  ചോദിക്കാനാണ്  അവൻ  എന്നെ  സമീപിച്ചത്  എന്നാണ്
ഞാൻ  വിചാരിച്ചത് . അവൻ  രണ്ട്   മൊബൈൽ  ഫോണുകൾ  എൻറെ
കയ്യിൽ  തന്നു .

'' സാർ  ഈ  ഫോണുകൾ  ദയവായി  സൂക്ഷിച്ചു  വെക്കണം . എല്ലാ
പരീക്ഷയും  കഴിഞ്ഞിട്ട്  തന്നാൽ  മതി .ഇവ  കാരണം   എനിക്ക്  പഠനത്തിൽ
ശ്രദ്ധ   കേന്ദ്രീകരിക്കാൻ   പറ്റുന്നില്ല .''

അവൻ  പറഞ്ഞത്   ശരിയാണ് .ഇന്നത്തെ  കുട്ടികൾ  ഏറെയും  സോഷ്യൽ
നെറ്റ്‌വർക്ക്കളുടെ   വലയിലാണ് .

അവൻറെ  ഫോണുകൾ  എൻറെ  ബാഗിലിരുന്ന്  പല്ലികളെ പോലെ  ചിലയ്ക്കാറുണ്ട് .


 

No comments:

Post a Comment