Delareyville , 18 ഒക്ടോബർ 2013
വിടരും മുമ്പേ
അനൂപ് വർഗീസ് മെയ് മാസത്തിൽ എഴുതിയ 'വിടരും മുമ്പേ ' എന്ന കവിതയെപ റ്റി എഴുതുന്നത് ഞാൻ ഇതുവരെ മാറ്റിവെച്ചതിന് പല
കാരണങ്ങളുണ്ട് .ഒന്നാമ ത് ,ഇത്രയും മനോഹരമായ ,ഉന്നതനിലവാരം
പുലർത്തുന്ന ഈ കവിതയ്ക്ക് ഒരു നിരൂപണം എഴുതാൻ ഞാൻ യോഗ്യനാണോ എന്ന സംശയം .ഞാൻ മലയാളം sslc വരെയേ പഠിച്ചിട്ടുള്ളു .
നാടുവിട്ടിട്ട് നാൽപതോളം വർഷമായി .മലയാളപുസ്തകങ്ങൾ വായിക്കാൻ
അവസരം കിട്ടിയിട്ടില്ല . എന്നാൽ അനൂപ് എന്ന വിടർന്നു വരുന്ന യുവകവി ,ഹൃദയത്തിൻറെ ആഴങ്ങളിൽനിന്നു വാക്കുകളുടെയും ചിന്തകളുടേയും മുത്തുകൾ വാരിയെടുത്ത് ,ഭംഗിയായി കോർത്ത് കൈവെള്ളയിൽ വെച്ചുതരുമ്പോൾ അത് സ്വീകരിച്ച് ,പ്രതികരിക്കുകയല്ലാതെ
വേറെ മാർഗമില്ല .'' പാടാത്ത വീണയും പാടും ,പ്രേമത്തിൻ സുന്ദര വിരൽ
തൊട്ടാൽ ' എന്ന് ദാസേട്ടൻ പാടിയ പോലെ .
പത്തിരുപതു വർഷങ്ങൾക്കു മുമ്പ് പറന്നു കൊണ്ടിരുന്ന വിമാനത്തിൽ
ഒരു സ്ത്രീയ്ക്ക് പ്രസവവേദന കലശലായി . ഫ്ലൈറ്റ്ൽ ഉണ്ടായിരുന്ന ഒരു
ഡോക്ടർ , കയ്യിൽ കിട്ടിയ ഫോർക്ക് ,knife മുതലായവ ഉപയോഗിച്ച് പ്രസവം
എടുത്തു . സുഖപ്രസവം ! അതുപോലെയാണ് എൻറെ നിരൂപണം .
രണ്ടാമതായി , മലയാളത്തിൽ എഴുതണമെന്ന ഒരു ആഗ്രഹം മനസ്സിൽ
കൊണ്ടു നടന്നിരുന്നു .ഒരു മാസം മുമ്പ് ആ ആഗ്രഹം സാധിച്ചു .കമ്പ്യൂട്ടറിന്റെ ബാലപാഠ്ങ്ങൾ മാത്രം അറിയാവുന്നവർക്ക് ബാക്കി
അത്യാവശ്യകാര്യങ്ങൾ പരസഹായമില്ലാതെ പഠിപ്പിച്ചു തരുന്ന technology ക്ക്
സ്തുതി .
മാതാപിതാക്കളുടെ പീഡനം മൂലം അകാലത്തിൽ മരണമടഞ്ഞ അദിതിയെന്ന കൊച്ചുമാലഖയെപ്പ റ്റി മനംനൊന്ത് എഴുതിയതാണ് 'വിടരും മുമ്പേ'.അഗാധമായ ദുഖത്തിന്റെ മഷിയിൽ മുക്കിയാണ് അനൂപ് ഈ
കവിത എഴുതിയിട്ടുള്ളത് .കവിതയുടെ തലക്കെട്ട് ഏറ്റവും അർത്ഥഗർഭമാ ണ്.അതിൽ ഈ കവിതയുടെ കാതൽ അടങ്ങിയിട്ടുണ്ട് .വിടരാൻ കാത്തു
നിന്ന മനോഹരമായ പൂമൊട്ടിനെ -അദിതിയെ -സംരക്ഷിക്കാൻ ചുമതലപ്പെട്ടവർതന്നെ അതിനെ പിഴുതെറിഞ്ഞ് ചവിട്ടിയരച്ചു .അതാണ്
മനുഷ്യസ്നേഹികൾക്ക് ഏറ്റവും വേദനാജനകമായിട്ടുള്ളത് .ആ വേദനയാണ്
കവിതയിൽ ഉടനീളം പ്രതിഫലിക്കുന്നത് .
കവി തൻറെ വേദനയും നൈരാശ്യവും വിവിധ വീക്ഷണകോണ ങ്ങളിലൂടെ
ആവിഷ്കരിച്ചിരിക്കുന്നു .അദിതിയെന്ന പിന്ചോമനയുടെ നിഷ്കളങ്കതയും
നൈർമല്യവും വരച്ചു കാണിക്കാൻ ഏറ്റവും അനുയോജ്യമായ രൂപകാലങ്കാരങ്ങളാണ് കവി കവിതയിലുടനീളം ഉപയോഗിച്ചിരിക്കുന്നത് .
' പൂംദളങ്ങളിൽ ',' മലർമൊട്ടിനെ ', ' ഇളംവേണുനാദം ', 'ആമ്പൽപൂവ് ','പാകിയ
വിത്തിനെ ', 'സൂനം ', 'കതിരിന്റെ ', 'പൂവേ',' ഇളം തെന്നലായി ' മുതലായ പദങ്ങൾ ഉദാഹരണങ്ങളാണ് . അതേ സമയം ആ പിന്ച്ചുപൈതലിനോട്
കാണിച്ച ക്രൂരതയെ അടിവരയിട്ട് കാണിക്കാൻ പരുക്കനായ പദങ്ങൾ
ഉപയോഗിച്ചിരിക്കുന്നു . ''നഖക്ഷതങ്ങൾ ',' യന്ത്രക്കലപ്പയായ് ',' ഭ്രമരം ',
'കരിയായി ', 'മദമിളകി ', 'കിരാതനായി', ' മദമിളകി ','കൊടുങ്കാറ്റുപോലെ ',
'കിരാതനായി ', 'ക്രൂരം ', ' ', മുതലായവ ഉദാഹരണങ്ങൾ .
വെണ്ണ പോലെ മൃദുലമായ വാക്കുകളോട് ചേർത്ത് കഠിനവാക്കുകൾ
വായിക്കുമ്പോൾ വായനക്കാരൻറെ വ്യഥ നീറിപ്പിടിക്കുന്നതായി കാണാം .
ഒരു നഷ്ടബോധം നമ്മെ കുത്തി നോവിക്കുന്നു .ഇതാണ് ഈ കവിതയുടെ
വിജയം .ഇതു പോലുള്ള ശക്തമായ പ്രതികരണത്തിലൂടെ ,ബാലപീഡനത്തിന്
എതിരായി സമൂഹത്തെ ഉണർത്താൻ കവിക്ക് സാധിക്കുന്നു .
വിടരാൻ കൊതിച്ച ഈ പൂമൊട്ടിനെ നിങ്ങൾ എന്തുകൊണ്ട് നശിപ്പിച്ചു
എന്ന ചോദ്യം കവി മാതാപിതാക്കളോട് ചോദിക്കുന്നു .ഇത് ,ബാലപീഡനം
ചെയ്യുന്ന എല്ലാ മാതാപിതാക്കളോടും ഉള്ള ചോദ്യമാണ് .പീഡനങ്ങൾ
നടക്കുന്നതായി തിരിച്ചറിയാനും അതിനെ മുളയിലേ തന്നെ നുള്ളിക്കളയാനും
സമൂഹം ജാഗരൂകരായിരിക്കണമെന്ന് ഈ കവിത പരോക്ഷമായി നമ്മെ
ഓർമിപ്പിക്കുന്നു .
കവിത അവസാനിക്കുന്നത് പ്രത്യാശയോടെയാണ് .ഒരമ്മയുടെ സ്‌നേഹം
മുഴുവൻ അദിതിക്കായി നൽകാനുള്ള ആഗ്രഹം കവി പ്രകടിപ്പിക്കുന്നു .
ആ മേനിയുമാത്മവും ഞാനെടുക്കാം
...................................................................................................................................................................
..ചുരത്തി ടാം അവൾക്കാ യിനിയുമെൻ മാറിടം
ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയില്ല എന്ന പ്രതീക്ഷയിലാണ് കവിത
അവസാനിക്കുന്നത് .
ഒരു കുഞ്ഞു മിഴിയും പൊഴിക്കാതെ മിഴിനീർ
തഴുകാമിനിയവരെ ഇളം തെന്നലായി
നിർഭാഗ്യവശാൽ കവിയുടെ പ്രത്യാശയും പ്രാർഥനയും ഫലിച്ചില്ല എന്ന്
ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നു .കവിയുടെ അഗാധമായ ദുഖവും ഞെട്ടലും രോഷവും അണ
പൊട്ടിയൊഴുകി , വേദനനിറഞ്ഞ മറ്റൊരു കവിതയ്ക്ക് ജന്മം നൽകിയിരിക്കുന്നു .'' തണുത്തുറഞ്ഞ കരച്ചിലുകൾ '.

No comments:
Post a Comment